Travel
-
തീര്‍ന്നില്ല: കുടിയേറ്റക്കാരുടെ ‘മാസ്റ്റര്‍ ഡാറ്റാബേസ്’ തയറാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ഡോജ്; സകല വകുപ്പുകളില്‍നിന്നും വിവര ശേഖരണം; രേഖകളില്ലെങ്കില്‍ ‘ഒറ്റ ക്ലിക്കില്‍’ പുറത്താക്കും; ചവറുകളെയും തട്ടിപ്പുകാരെയും പറഞ്ഞുവിടുമെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു നാട്ടിലെത്തിച്ച വിവാദമടങ്ങുംമുമ്പേ കുടിയേറ്റക്കാരെ കണ്ടെത്താനും നടപടികള്‍ വേഗത്തിലാക്കാനും വന്‍ ഡാറ്റാ ബേസ് തയാറാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്). സര്‍ക്കാരിലും വിവിധ വകുപ്പുകളിലുമുള്ള കുടിയേറ്റക്കാരായ ആളുകളുടെയും വിദ്യാര്‍ഥികളുടെയുമടക്കം ‘മാസ്റ്റര്‍ ഡാറ്റാബേസ്’ ആണു തയാറാക്കുന്നതെന്നു ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രോജക്ടിന്റെ ഭാഗമായ ഉദ്യോഗസ്ഥരാണു പേരുവെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയില്‍ പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് ഇലോണ്‍ മസ്‌ക് ഡോജിന്റെ ചുമതലയൊഴിയുമെന്ന വാര്‍ത്തകള്‍ക്കിടയിലാണു പൂര്‍വാധികം ശക്തമായി കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാനുള്ള നയങ്ങളുമായി മുന്നോട്ടു പോകുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ വകുപ്പുകളിലുള്ള നിരവധി ഉദ്യോഗസ്ഥര്‍ക്കു ഡോജിന്റെ ഇടപെടലിനെത്തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരേ വന്‍ പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. റവന്യൂ സര്‍വീസ്, സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍, ആരോഗ്യവകുപ്പ്, ഹ്യൂമന്‍ സര്‍വീസ് എന്നിവിയടക്കം നിരവധി മേഖലകളില്‍നിന്ന് ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണു കുടിയേറ്റക്കാരായ ആളുകളുടെ വിവരങ്ങളും വിവിധ വകുപ്പുകളില്‍നിന്നു ശേഖരിക്കുന്നത്. ക്രിമിനല്‍ അന്വേഷണങ്ങള്‍ക്കുവേണ്ടി…
Read More » -
ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം; ശനിയാഴ്ച യാത്ര പുറപ്പെടും മുമ്പ് ശ്രദ്ധിക്കണം; കോട്ടയംവഴിയുള്ള നിരവധി ട്രെയിനുകള്‍ ആലപ്പുഴ വഴിയാക്കി; മെമു സര്‍വീസ് റദ്ദാക്കി; മലബാര്‍ എക്‌സ്പ്രസിന്റെ സ്‌റ്റോപ്പുകളിലും മാറ്റം
കോഴിക്കോട്: സംസ്ഥാനത്ത് ശനിയാഴ്ച (ഏപ്രില്‍ 26) ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സതേണ്‍ റെയില്‍വേ. തിരുവനന്തപുരം ഡിവിഷന് കീഴില്‍ തിരുവല്ലക്കും ചങ്ങനാശേരിക്കും ഇടയിലുള്ള പാലം നമ്പര്‍ 174ന്റെ ഗാര്‍ഡര്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ക്രമീകരണം. കൊല്ലം-എറണാകുളം മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. തിരുവനന്തപുരം – ബെംഗളൂരു ഹംസഫര്‍ എക്സ്പ്രസ്, തിരുവനന്തപുരം – മംഗളൂരു മലബാര്‍, തിരുവനന്തപുരം – മംഗളൂരു മംഗലാപുരം എക്‌സ്പ്രസ്, തിരുവനന്തപുരം – മധുരൈ അമൃത എന്നീ ട്രെയിനുകള്‍ ആണ് കോട്ടയത്തിന് പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തുക. 26ന് വൈകീട്ട് പുറപ്പെടുന്ന തിരുവനന്തപുരം – ബെംഗളൂരു ഹംസഫര്‍ എക്സ്പ്രസ് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്നതിനാല്‍ ചെങ്ങന്നൂര്‍, കോട്ടയം സ്റ്റേഷനുകള്‍ ഒഴിവാക്കുകയും പകരം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മലബാര്‍ എക്സ്പ്രസിന്റെ മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ സ്റ്റോപ്പുകള്‍ ഒഴിവാക്കിയപ്പോള്‍ പകരം ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ്…
Read More » -
അദാനിയുടെ നിയന്ത്രണത്തിലുള്ള എയര്‍പോര്‍ട്ടില്‍നിന്ന് സ്വകാര്യ ബിസിനസ് ജെറ്റുകള്‍ ഒഴിപ്പിക്കാന്‍ നീക്കം; ഉടക്കുമായി ശതകോടീശ്വരന്‍മാര്‍; ഫീസ് കൂട്ടാന്‍ നീക്കമെന്ന് ആരോപണം; നവി മുംബൈയില്‍ നല്‍കേണ്ടത് പ്രതിവര്‍ഷം 20 കോടി; ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളുടെ നിരക്കും ഉയരും
മുംബൈ: അദാനിയുടെ ഉടമസ്ഥതയിലുള്ള ഛത്രപതി ശിവജി വിമാനത്താവളത്തില്‍നിന്ന് ബിസിനസ് ജെറ്റുകള്‍ ഒഴിപ്പിക്കാനുള്ള നോട്ടീസിനു പിന്നാലെ ഉടക്കുമായി കോര്‍പറേറ്റ് ഭീമന്‍മാര്‍. എസ്സാര്‍ ഗ്രൂപ്പ്, ആദിത്യ ബിര്‍ല ഗ്രൂപ്പ്, ജെഎസ്ഡബ്ല്യൂ, ടാജ് ഗ്രൂപ്പ് എന്നിവരാണ് പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തിയത്. വിമാനങ്ങള്‍ പുതുതായി തുറക്കാന്‍ പോകുന്ന അദാനിയുടെ നിയന്ത്രണത്തില്‍തന്നെയുള്ള നവി മുംബൈ എയര്‍പോര്‍ട്ടിലേക്കു മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ബിസിനസ് ഗ്രൂപ്പില്‍നിന്നുള്ളവര്‍ ആരോപിക്കുന്നു. അദാനിയുടെ നീക്കത്തിനു തീപകര്‍ന്ന്, പാര്‍ക്കിംഗ് ചാര്‍ജ് ആയി 20 കോടിരൂപയും അധിക വാര്‍ഷിക ഫീസും ഏര്‍പ്പെടുത്താന്‍ നവി മുംബൈ വിമാനത്താവള അധികൃതര്‍ തീരുമാനിച്ചതും വിവാദമായി. ഇത്തരം ചാര്‍ജുകള്‍ അനധികൃതമാണെന്നും താരിഫ് റെഗുലേറ്ററി അഥോറിട്ടിക്കു മാത്രമാണു തുക തീരുമാനിക്കാന്‍ അധികാരമെന്നും ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് സര്‍വീസുകള്‍ക്കും ഈ നീക്കം തിരിച്ചടിയാകും. ബിസിനസുകാര്‍ ഓള്‍ഡ് മുംബൈ വിമാനത്താവളത്തെ ആശ്രയിക്കാന്‍ ഇതിടയാക്കുമെന്നും ആഡംബര മേഖലയായി പറയുന്ന ഇവിടുത്തെ ട്രാഫിക് പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇവര്‍ പറഞ്ഞു. ചാര്‍ട്ടേഡ് ഓപ്പറേറ്റര്‍മാര്‍ക്കു ഓള്‍ഡ് മുംബൈ വിമാനത്താവളത്തിലേക്കു പറന്നതിനുശേഷം…
Read More » -
മലയാളി യാത്രക്കാരെ വലയ്ക്കാൻ വീണ്ടും ഇന്ത്യൻ റെയിൽവേ..!!! സാധാരണക്കാർക്ക് ഉപകാരമുള്ള സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നു.. അമൃത എക്സ്പ്രസിൽ ജൂൺ മുതൽ വെട്ടിച്ചുരുക്കും…
തിരുവനന്തപുരം: തിരുവനന്തപുരം – മധുരൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമൃത എക്‌സ്പ്രസില്‍ (16343/16344) വരുത്തിയ മാറ്റം കേരളത്തിലെ സാധാരണ യാത്രക്കാരെ ബാധിക്കും. അമൃത എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിച്ചുരുക്കാനാണ് തീരുമാനം. ജൂണ്‍ 5 മുതല്‍ കോച്ചുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. പുതിയ മാറ്റമനുസരിച്ച് എസി ഫസ്റ്റ് ക്ലാസ് , എസി ടു ടയര്‍ കോച്ചുകള്‍ ഒന്ന് വീതവും എസി ത്രീ ടയര്‍ കോച്ചുകള്‍ മൂന്നെണ്ണവും സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ 12 എണ്ണവും ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ നാലെണ്ണവും ഭിന്ന ശേഷിക്കാര്‍ക്ക് ഉപയോഗിക്കാവുന്ന രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ഈ ട്രെയിനില്‍ ഉണ്ടാവുക. ജൂണ്‍ 5 മുതല്‍ മാറ്റം നടപ്പില്‍ വരും. സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവരാണ് ട്രെയിനുകളില്‍ കൂടുതലും. പുതിയ മാറ്റം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതുകൊണ്ടു തന്നെ ഏറ്റവും അധികം ബാധിക്കുന്നത് സാധാരണക്കാരെയാണ്. സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകളില്‍ ഒരെണ്ണമാണ് കുറയുക. എന്നാല്‍ ആകെ കോച്ചുകളുടെ എണ്ണത്തില്‍…
Read More » -
ആറ് ഭാര്യമാര്‍, കുട്ടികള്‍ 10,000! 123 വയസുകാരന്‍ ഹെന്റി ആള് ചില്ലറക്കാരനല്ല
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയെക്കുറിച്ചും പൂച്ചയെക്കുറിച്ചുമെല്ലാം അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതലയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ദക്ഷിണാഫ്രിക്കയിലുള്ള മുതലയാണ് ആ പട്ടം സ്വന്തമാക്കിയിരിക്കുന്നത്. 123 വയസുള്ള ഈ മുതലയ്ക്ക് 700 കിലോ ഗ്രാം ഭാരവും 16അടി നീളവുമുണ്ട്. ‘ഹെന്റി’ എന്ന് അറിയപ്പെടുന്ന ഈ മുതലയ്ക്ക് ആറ് ഭാര്യമാരും പതിനായിരത്തിലധികം കുഞ്ഞുങ്ങളും ഉണ്ടെന്നാണ് ഇതിനെ സംരക്ഷിക്കുന്ന മൃഗശാലയിലെ അധികൃതര്‍ പറയുന്നത്. 1900 ലാണ് ഇവന്റെ ജനനം. ബോട്‌സ്വാനയിലെ മനുഷ്യകുട്ടികളെ മുതല ഇരയാക്കിയതോടെ ഹെന്റിയെ അവസാനിപ്പക്കാന്‍ അവിടുത്തെ ഗോത്രവര്‍ഗക്കാര്‍ സര്‍ ഹെന്റി ന്യൂമാന്‍ എന്ന ഒരു വേട്ടാക്കാരന്റെ സഹായം തേടി. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് മുതലയ്ക്ക് ഹെന്റി എന്ന പേര് ലഭിച്ചത്. മുതലയെ കൊല്ലുന്നതിന് പകരം വേട്ടക്കാരന്‍ മുതലയെ പിടികൂടി വളര്‍ത്താന്‍ തുടങ്ങി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദക്ഷിണാഫ്രിക്കയിലെ സ്‌കോട്ട്ബര്‍ഗിലുള്ള ക്രോക് വേള്‍ഡ് സംരക്ഷണ കേന്ദ്രത്തിലാണ് ഹെന്റി ഉള്ളത്. ഇവിടെയെത്തുന്നവരെ തന്റെ പ്രായം കൊണ്ടും വലിപ്പം കൊണ്ടും…
Read More » -
സഞ്ചാരികൾക്ക് സന്തോഷ വാർത്ത: ശ്രീലങ്കയിലും തായ്‌ലാൻഡിലും പോകാൻ ഇപ്പോൾ വിസ വേണ്ട
ശ്രീലങ്കയിലേയ്ക്കും തായ്ലാൻഡിലേയ്ക്കും പോകാൻ കാത്തിരിക്കുന്ന സഞ്ചാരികൾക്ക് സുവർണാവസരം. മെയ് മാസം 31 വരെ ഇന്ത്യക്കാർക്ക് ശ്രീലങ്കയിലേയ്ക്കു പ്രവേശിക്കാൻ വിസയുടെ ആവശ്യമില്ല. ചൈന, റഷ്യ, ജപ്പാൻ, മലേഷ്യ, തായ്ലൻഡ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലെ സഞ്ചാരികൾക്കും വിസാരഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. ശ്രീലങ്കയിലേയ്ക്കുള്ള ടൂറിസം ഒഴുക്ക് ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. തായ്‌ലാൻഡിലേയ്ക്ക് 2024 നവംബർ 11 വരെ ഇന്ത്യക്കാർക്ക് വിസയില്ലാതെ വരാൻ അനുമതി നൽകിയിട്ടുണ്ട്. ഈ പദ്ധതി കഴിഞ്ഞവർഷം മുതൽക്ക് നടപ്പാക്കിയതാണ്. ഇതിനു ശേഷം ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർദ്ധന വന്നിട്ടുണ്ട്. വിസയില്ലാതെ സഞ്ചാരികൾക്ക് 30 ദിവസം വരെ ശ്രീലങ്കയിൽ തങ്ങാൻ സാധിക്കും. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ശ്രീലങ്ക ആദ്യമായി വിസയില്ലാത്ത യാത്രകൾ അനുവദിച്ചത്. ഈ അനുമതിയുടെ തീയതി നീട്ടുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ശ്രീലങ്കയിൽ ഭീകരാക്രമണം നടന്നതിനു ശേഷം ടൂറിസം മേഖല വലിയ ഇടിവ് നേരിടുകയാണ്. ഈ പ്രശ്നത്തെ നേരിടുന്നതിനാണ് പുതിയ സൗജന്യങ്ങൾ അവതരിപ്പിക്കുന്നത്. ശ്രീലങ്കയിലെ ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2023ൽ 14.8…
Read More » -
വിനോദസഞ്ചാരികള്‍ ജാഗ്രതൈ; ഈ ബീച്ചില്‍നിന്ന് കല്ലുകള്‍ പെറുക്കിയാല്‍ പിഴ 2.5 ലക്ഷം വരെ!
മാഡ്രിഡ്: ഓരോ യാത്രകളും ഓരോ ഓര്‍മ്മകളാണ്. യാത്രയുടെ ഓര്‍മ്മക്കായി അവിടെ നിന്ന് എന്തെങ്കിലും വസ്തുക്കള്‍ ശേഖരിക്കുക എന്നത് ഒട്ടുമിക്ക ആളുകളുടെയും ശീലമാണ്. ബീച്ചുകളില്‍ പോയാല്‍ കല്ലും ചിപ്പികളും ശംഖുകളുമെല്ലാം ശേഖരിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ വിനോദസഞ്ചാരികള്‍ ഈ ബീച്ചില്‍ പോയാല്‍ വളരെ ശ്രദ്ധിക്കണം. ഇവിടെ നിന്ന് കല്ലുകള്‍ പെറുക്കിയാല്‍ നല്ല പണി കിട്ടും.. നൂറും ഇരുന്നൂറുമല്ല, രണ്ടരലക്ഷം രൂപവരെ പിഴയാണ് ലഭിക്കുക. സ്‌പെയിന്റെ ഭാഗമായ കാനറി ദ്വീപുകളിലെ ലാന്‍സറോട്ട, ഫ്യൂര്‍ട്ടെവെന്‍ചുറ എന്നീ ദ്വീപുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ബീച്ചുകളില്‍ നിന്ന് മണല്‍, കല്ലുകള്‍, പാറകള്‍ എന്നിവ ശേഖരിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്ക് 2,563 പൗണ്ട് (ഏകദേശം 2,69,879 രൂപ) പിഴ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായ നിയമലംഘനം നടത്തിയാല്‍ 3,000 യൂറോ വരെ പിഴയും ചെറിയ രീതിയിലുള്ള നിയമലംഘനം നടത്തിയാല്‍ 150 മുതല്‍ 600 യൂറോ വരെ പിഴ ഈടാക്കുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ദ്വീപില്‍ നിന്ന് മണലുകളും പാറകളുമടക്കം…
Read More » -
തണുപ്പുകാലത്തല്ല, വേനലില്‍ ഗോവ കണ്ടിട്ടുണ്ടോ? അത് വേറെ മൂഡാണ്..
ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഒരിക്കലെങ്കിലും ഗോവയെ കൂടെക്കൂട്ടാത്തവര്‍ കാണില്ല. ഗോവ കണ്ടോ എന്നല്ല, പ്ലാനില്‍ ഉള്‍പ്പെടുത്തിയോ എന്നു നോക്കിയാല്‍ നമ്മുടെയൊക്കെ ബക്കറ്റ് ലിസ്റ്റില്‍ കിടക്കുന്ന ഗോവാ പ്ലാനുകള്‍ കണ്ടെത്താം. അങ്ങനെയെങ്കില്‍ ഒരു ഗോവ യാത്ര പ്ലാന്‍ ചെയ്താലോ.. തിരക്കും ബഹളവും ഒഴിഞ്ഞ് നില്‍ക്കുന്ന ഈ സമയം തന്നെയാണ് ഗോവ യാത്രയക്ക് അനുയോജ്യമായ നേരം. മാര്‍ച്ച് മാസമാണ് ഗോവ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. കടലിലിറങ്ങുവാനും ബീച്ചില്‍ അര്‍മ്മാജിക്കുവാനും മറ്റ് ആക്ടിവിറ്റികള്‍ക്കും ഗോവയിലെ ഓഫ് ബീറ്റ് ഇടങ്ങള്‍ സന്ദര്‍ശിക്കുവാനും ഒപ്പം മറ്റു കാഴ്ചകള്‍ക്കു കൂടി സമയം മാറ്റിവെക്കാനും മാര്‍ച്ചിനോളം പറ്റിയ നേരമില്ല. അതുകൊണ്ട് ഇനിയും ഗോവയിലേക്ക് പോയില്ലെങ്കില്‍ ഇതാണ് ഈ സമയം. തീര്‍ത്തും തണുപ്പും ചൂടുമല്ലാത്ത മിതമായ കാലാവസ്ഥ യാണ് മാര്‍ച്ചില്‍ ഗോവയുടെ പ്രത്യേകത. സാധാരണ ചൂടേ ഈ സമയത്ത് ഉണ്ടാകൂ എന്നതിനാല്‍ ബീച്ച് ആക്ടിവിറ്റികള്‍ എല്ലാം ആസ്വദിക്കാനും നിങ്ങളാഗ്രഹിച്ച പോലെ ഒരു യാത്ര നടത്തുവാനും ഈ സമയം തിരഞ്ഞെടുക്കാം. വൈകുന്നേരമാകുമ്പോഴേയ്ക്കും മടുത്ത്…
Read More » -
വരൂ, കുളിരിന്റെ കൂടാരത്തിൽ രാപാർക്കാം, ഡിസംബറിലെ ശൈത്യകാലം ആസ്വദിക്കാൻ ഈ മനോഹര സ്ഥലങ്ങളിലേക്ക് യാത്ര പോകാം
ഡിസംബർ വർഷത്തിലെ അവസാന മാസമാണ്, മാത്രമല്ല സന്തോഷകരമായ മാസമായി കണക്കാക്കപ്പെടുന്നു, കാരണം എല്ലാവരും അവധിക്കാല ആവേശത്തിലാണ്. ക്രിസ്‌മസും പുതുവർഷവും അടുത്തിരിക്കെ, പല ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരാഴ്ചയിലേറെ അടച്ചിടുന്നു. പലരും പങ്കാളികൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം അവധിക്കാല യാത്രയ്ക്ക് ആസൂത്രണം ചെയ്യുന്നു. ഇന്ത്യയിലെ പല ഹിൽ സ്റ്റേഷനുകളിളും മഞ്ഞുവീഴ്ചയും മഞ്ഞുപുതപ്പിനടിയിൽ ഒളിച്ചിരിക്കുന്നതുമായ മനോഹര ദൃശ്യങ്ങൾ ഡിസംബർ സമ്മാനിക്കുന്ന കാഴ്ചയാണ്. മഞ്ഞിനാൽ ചുറ്റപ്പെട്ട പ്രദേശത്ത് അവധിക്കാലം ചിലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ യാത്ര ചെയ്യാൻ പറ്റിയ ചില സ്ഥലങ്ങൾ ഇതാ. കശ്മീർ പഹൽഗാം, സോൻമാർഗ് മുതൽ ഗുൽമാർഗ് വരെയുള്ള കശ്മീരിലെ ഹിൽ സ്റ്റേഷനുകൾ നിലവിൽ മഞ്ഞുമൂടിയ നിലയിലാണ്. താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെ. ഡിസംബറിൽ, സ്കീയിംഗ് പ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമാണ് കശ്മീർ. മഞ്ഞു പെയ്യുമ്പോൾ മാത്രമാണ് കശ്മീരിൽ പല സ്ഥലങ്ങളും തുറക്കുന്നത് തന്നെ. ഈ സ്ഥലങ്ങളിലേക്കെല്ലാം ശ്രീനഗറിൽ നിന്ന് റോഡ് മാർഗം എളുപ്പത്തിൽ എത്തിച്ചേരാം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഗുൽമാർഗിൽ താമസിക്കാം,…
Read More » -
യാത്രാപ്രിയരാം ഇന്ത്യാക്കാരെ നിങ്ങൾക്ക് ഇതാ ഒരു സന്തോഷ വാർത്ത! വിസയില്ലാതെ പ്രവേശനം അനുവദിച്ച് ഒരു രാജ്യം കൂടി, ഡിസംബര്‍ 1 മുതൽ
മലേഷ്യ: തായ്ലൻഡിനും ശ്രീലങ്കയ്ക്കും പിന്നാലെ ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കാനൊരുങ്ങി മലേഷ്യയും. ഡിസംബർ ഒന്നാം തീയ്യതി മുതൽ ഇന്ത്യക്കാർക്ക് മലേഷ്യയിൽ പ്രവേശിക്കാൻ മുൻകൂർ എൻട്രി വിസയുടെ ആവശ്യമുണ്ടാകില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. രാജ്യത്തെ ടൂറിസം രംഗത്ത് നിന്ന് കൂടുതൽ നേട്ടമുണ്ടാക്കാനുള്ള മലേഷ്യയുടെ നീക്കങ്ങളാണ് പുതിയ തീരുമാനത്തിന് പിന്നിൽ. ഇന്ത്യക്കാരും ചൈനീസ് പൗരന്മാരുമാണ് മലേഷ്യയിൽ എത്തുന്ന വിനോദ സഞ്ചാരികളിൽ നല്ലൊരു ഭാഗവും. കൂടുതൽ ഇന്ത്യക്കാരെ ആകർഷിച്ച് ഈ രംഗത്തു നിന്നുള്ള വരുമാന വർദ്ധനവാണ് മലേഷ്യയുടെ പുതിയ തീരുമാനത്തിന് പിന്നിലും. ഡിസംബർ ഒന്നാം തീയ്യതി പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസം മലേഷ്യയിൽ താമസിക്കാം. തന്റെ പാർട്ടിയായ പീപ്പൾസ് ജസ്റ്റിസ് പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു. സുരക്ഷാ പരിശോധനകൾക്ക് വിധേയമായിട്ടായിരിക്കും പുതിയ തീരുമാനം നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലേഷ്യയ്ക്ക് പിന്നാലെ ഇന്ത്യക്കാർക്കും ചൈനീസ് പൗരന്മാർക്കും വിസാ രഹിത പ്രവേശനം…
Read More »