Month: July 2025
-
Breaking News
കന്യാസ്ത്രീകള്‍ക്ക് എതിരേ മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തി; മര്‍ദിച്ചു; ബജ്‌റംഗ്ദള്‍ നേതാക്കള്‍ പറഞ്ഞതിന് അനുസരിച്ച് പോലീസ് കേസെടുത്തെന്നും നിര്‍ണായക വെളിപ്പെടുത്തലുമായി യുവതി
ന്യൂഡല്‍ഹി: മലയാളി കന്യാസ്ത്രീകള്‍ക്ക് അനുകൂല വെളിപ്പെടുത്തലുമായി യുവതി. കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിപ്പിച്ചത് ബജ്‌റംഗ്ദള്‍ നേതാവെന്ന് കന്യാസ്ത്രീകള്‍ കൂട്ടിക്കൊണ്ടുപോകേണ്ട യുവതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ കന്യാസ്ത്രീകള്‍ ജാമ്യാപേക്ഷ നല്‍കും. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ ഓര്‍ച്ച ഗ്രാമത്തിലെ മൂന്ന് യുവതികളെയാണ് ജോലിക്കായി കൂട്ടിക്കൊണ്ടുപോകാന്‍ സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദനയും ദുര്‍ഗിലെത്തിയത്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ചുമത്തപ്പെട്ട കേസില്‍ കന്യാസ്ത്രീകള്‍ നിരപരാധികള്‍ എന്ന് പറയുകയാണ് ഇതില്‍ ഒരു യുവതി. ബജ്‌റംഗ് ദളിനെയും പൊലീസിനെയും വെട്ടിലാക്കുന്നതാണ് പ്രതികരണം. കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു. ബജറംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ മര്‍ദിച്ചു, ഭീഷണിപ്പെടുത്തി. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞത് പ്രകാരം കേസെടുക്കാന്‍ പൊലീസ് തയാറായെന്നും 21കാരിയായ ആദിവാസി യുവതി കമലേശ്വരി പറയുന്നു. ഇനി അറിയേണ്ടത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സമാന്തര പൊലീസിങ് നടത്തിയ ബജ്‌റംഗ്ദളിനെതിരെ പരാതിയും നടപടിയും ഉണ്ടാകുമോ എന്നാണ്. ജയില്‍വാസം ഒരാഴ്ചയാകുന്ന നാളെ കന്യാസ്ത്രീകള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഛത്തീസ്ഗഡ് മുന്‍ അഡിഷണല്‍ അഡ്വ. ജനറല്‍ അമൃതോ…
Read More » -
Breaking News
വിദ്യാര്‍ഥികള്‍ക്കിടയില്‍ ചിക്കന്‍പോക്സ്, എച്ച്1 എന്‍1 രോഗ ലക്ഷങ്ങള്‍; കുസാറ്റ് ക്യാംപസ് അടച്ചു; നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍
കൊച്ചി: വിദ്യാര്‍ഥികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കൊച്ചിയിലെ കുസാറ്റ് ക്യാംപസ് അടച്ചു. കുസാറ്റ് കളമശ്ശേരി ക്യാമ്പസ് ആണ് താത്കാലികമായി അടച്ചത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ചിക്കന്‍പോക്സ്, എച്ച്1 എന്‍1 രോഗ ലക്ഷങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസില്‍ തുടരാം. വെള്ളിയാഴ്ച മുതല്‍ അധ്യയനം ഓണ്‍ലൈനായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് അഞ്ച് വരെയാണ് ക്യാംപസ് അടച്ചത്. കുസാറ്റിലെ 15 ഹോസ്റ്റലുകളില്‍ രണ്ട് ഹോസ്റ്റലിലാണ് പകര്‍ച്ചവ്യാധി പടര്‍ന്നത്. ഇതിനോടകം 10ല്‍ അധികം വിദ്യാര്‍ഥികള്‍ ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ട്.
Read More » -
Breaking News
ആന്‍ഡമാന്‍ ദ്വീപുകളില്‍ ആദ്യമായി റെയ്ഡ് നടത്തി ഇഡി; പരിശോധന മുന്‍ എംപി ഉള്‍പ്പെട്ട വായ്പാ തട്ടിപ്പ് കേസില്‍; വന്‍ തോതില്‍ ക്രമക്കേടുകള്‍ നടന്നതായി ഏജന്‍സി
ന്യൂഡല്‍ഹി: മുന്‍ എംപി ഉള്‍പ്പെട്ട വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന, കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആദ്യമായാണ് ഇഡി ഇത്തരത്തില്‍ ഒരു പരിശോധന നടത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കും അതിന്റെ വൈസ് ചെയര്‍മാനുമായ കുല്‍ദീപ് റായ് ശര്‍മ്മ(57)യുമായി ബന്ധപ്പെട്ടതാണ് കേസ്. ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ നിന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ തുടക്കം. പരിശോധനയില്‍, എഎന്‍എസ്സി ബാങ്ക് വായ്പകളും ഓവര്‍ഡ്രാഫ്റ്റ് സൗകര്യങ്ങളും അനുവദിച്ചതില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നതായി സൂചിപ്പിക്കുന്ന ചില രേഖകള്‍ ഏജന്‍സി കണ്ടെടുത്തതായാണ് വിവരം. ശര്‍മ്മയുടെ പങ്കും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാറില്‍ 2019-2024 കാലയളവില്‍ എംപിയായിരുന്നു കോണ്‍ഗ്രസ് നേതാവായ കുല്‍ദീപ് റായ് ശര്‍മ്മ. കേസിന്റെ ഭാഗമായി ആന്‍ഡമാനിലെ പോര്‍ട്ട്…
Read More » -
Breaking News
കാവ്യയ്ക്ക് അന്നും ഇവര്‍ക്കിടയില്‍ സ്ഥാനമില്ല, ഭാവനയ്ക്ക് കുട്ടികളെക്കാള്‍ താല്‍പര്യം പട്ടികളോട്! അന്ന് നവ്യയെ കാണാനെത്തിയപ്പോള്‍ സംഭവിച്ചത്!
മലയാള സിനിമയില്‍ നിന്നും ഒരുപാട് സൗഹൃദങ്ങള്‍ സമ്പാദിച്ചയാളാണ് നവ്യ നായര്‍. അക്കൂട്ടത്തില്‍ നടിക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് ഭാവന. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ ഒരു കാലത്ത് വലിയ ഹിറ്റായതും ഇന്നും ആളുകള്‍ റിപ്പീറ്റ് വാച്ച് ചെയ്യുന്നവയുമാണ്. നായികയായി തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു സന്തോഷുമായുള്ള നവ്യയുടെ വിവാഹം. വൈകാതെ മകന്‍ കൂടി പിറന്നതോടെ കുറച്ച് വര്‍ഷത്തേക്ക് നവ്യ സിനിമയില്‍ നിന്നും വിട്ടുനിന്നു. പിന്നീട് മകന്‍ സ്‌കൂളില്‍ പോയി തുടങ്ങിയപ്പോഴാണ് നൃത്തവും അഭിനയവും എല്ലാം നടി വീണ്ടും പൊടി തട്ടിയെടുത്തത്. രണ്ടാം വരവില്‍ സോഷ്യല്‍മീഡിയയിലും നവ്യ സജീവമാണ്. അതുപോലെ തന്നെ ഭാവനയും ഒരു കാലത്ത് മലയാള സിനിമയില്‍ നിന്നും അഞ്ച് വര്‍ഷത്തോളം വിട്ടുനിന്നിരുന്നു. ശേഷം തിരികെ എത്തി എങ്കിലും മലയാളത്തിനേക്കാള്‍ കന്നഡയിലാണ് സജീവം. ഇപ്പോഴിതാ നവ്യ മുമ്പൊരിക്കല്‍ ഭാവനയെ കുറിച്ച് പറഞ്ഞ വാക്കുകളും നവ്യയ്ക്ക് മലയാള സിനിമയില്‍ ഉള്ള സൗഹൃദങ്ങളുമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. പ്രസവശേഷം വിശ്രമത്തിലായിരുന്ന തന്നെ കാണാന്‍ മഞ്ജു വാര്യര്‍ക്കും സംയുക്ത…
Read More » -
Breaking News
ഗാനമേളയ്ക്കിടെ കാണികള്‍ കയറിപ്പിടിച്ചു; വസ്ത്രമഴിച്ച് പ്രതിഷേധിച്ച് ഗായിക റെബേക്ക ബേബി; ‘ലൈംഗികാവയവങ്ങളായി മാത്രം സ്ത്രീ ശരീങ്ങളെ കാണരുത്, ആ ധാരണ തീരുംവരെ ഞാനിങ്ങനെ തുടരും’
സംഗീതനിശ കാണാനെത്തിയവര്‍ ലൈംഗികാതിക്രമം നടത്തിയതിനെ തുടര്‍ന്ന് തിരികെ വേദിയിലെത്തി ടോപ്ലെസ് ആയി പരിപാടി പൂര്‍ത്തിയാക്കി ഗായിക. ഫ്രഞ്ച് പോപ് ബാന്‍ഡായ ലുലു വാന്‍ ട്രാപിലെ പ്രമുഖ ഗായികയായ റെബേക്ക ബേബിയാണ് വേറിട്ട പ്രതിഷേധം നടത്തിയത്. ലൈവ് സംഗീതനിശയ്ക്കിടെ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിയതായിരുന്നു റെബേക്ക. ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങിയതും ഒരു കൂട്ടം പുരുഷന്‍മാര്‍ റെബേക്കയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ചു. പെട്ടെന്ന് നടുങ്ങിപ്പോയെങ്കിലും തിരികെ വേദിയിലെത്തിയ റെബേക്ക തന്‍റെ മേല്‍വസ്ത്രങ്ങള്‍ പൂര്‍ണമായും ഊരിയെറിഞ്ഞു. പരിപാടി പൂര്‍ത്തിയാക്കുകയും ചെയ്തു. ‘സമ്മതം, സ്വയംനിയന്ത്രണം, പൊതുവിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ എന്നിവ ചര്‍ച്ചയാക്കുന്നതിനാണ്’ താന്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചതെന്ന് അവര്‍ പിന്നീട് വെളിപ്പെടുത്തി. ശനിയാഴ്ചയായിരുന്നു സംഭവം. ആളുകള്‍ കയറിപ്പിടിച്ചതിന് പിന്നാലെ തിരികെ വേദിയിലെത്തിയ റെബേക്ക തനിക്ക് നേരെ ഉണ്ടായ അതിക്രമത്തെ കുറിച്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരോട് തുറന്ന് പറഞ്ഞു. ‘ഒന്നുകില്‍ ഈ പരിപാടി ഇവിടെ അവസാനിപ്പിക്കാം. എല്ലാവര്‍ക്കും, പ്രത്യേകിച്ചും എനിക്ക് അത് നഷ്ടമാണ്. അതുകൊണ്ട് ഞാന്‍ തുടരാന്‍ തീരുമാനിക്കുകയാണ്. കാര്യങ്ങള്‍ സാധാരണനിലയിലേക്ക് പോകുന്നത് വരെ ഞാന്‍…
Read More » -
Breaking News
വാഹനം ഇടിച്ചതിനെ ചൊല്ലി തര്‍ക്കം; ജന്മദിനം ആഘോഷിക്കാന്‍ പോയ യുവാവ് കുത്തേറ്റു മരിച്ചു
ന്യൂഡല്‍ഹി: വാഹനമിടിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. ഫരീദാബാദ് സ്വദേശിയായ വികാസ് ആണ് മരിച്ചത്. ഗാസിപുരില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ജന്മദിനം ആഘോഷിക്കുന്നതിനായി സുഹൃത്തായ സുമിത്തിനൊപ്പം പുറത്തുപോയതായിരുന്നു വികാസ്. ഇതിനിടെ ഇരുവരും ഉണ്ടായിരുന്ന കാറില്‍ ഒരു ഇരുചക്രവാഹനം ഇടിച്ചു. ഇടിച്ചിട്ടും നിര്‍ത്താതെ പോയ വാഹനത്തെ വികാസ് പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് വികാസും വാഹനയാത്രികനായ ആളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വാക്കുതര്‍ക്കം മുറുകിയതോടെ ഇരുചക്ര വാഹനയാത്രികന്‍ തന്റെ സുഹൃത്തുകളെ വിളിച്ചുവരുത്തി. പ്രദേശത്തെത്തിയ ആറ് സുഹൃത്തുക്കളുമായി ചേര്‍ന്ന് വടികൊണ്ട് വികാസിനെയും സുമിത്തിനെയും അടിച്ച് പരിക്കേല്‍പ്പിച്ചു. ഇതിനിടെയാണ് വികാസിന് കത്തികൊണ്ട് നിരവധി തവണ കുത്തേറ്റത്. കൃത്യത്തിനുശേഷം സംഘം കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുമിത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നോയിഡയിലെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിനോക്കിയിരുന്ന വികാസിന്റെ കല്ല്യാണം അടുത്തിടെ നിശ്ചയിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Breaking News
ഒരു കുട്ടിക്ക് 43,000 രൂപ വീതം സബ്സിഡി! ഉയരാതെ ജനനനിരക്ക്; പുതിയ ചുവടുവെപ്പുമായി ചൈന; ഇന്ത്യയ്ക്കുമുണ്ട് പഠിക്കാനേറെ
ജനനനിരക്ക് കൂട്ടാന്‍ പുതിയ ചുവടുവെപ്പുമായി ചൈന. രാജ്യവ്യാപകമായി വാര്‍ഷിക ശിശുപരിപാലന സബ്സിഡി ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 3,600 യുവാന്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപ ) വീതം ചൈനീസ് സര്‍ക്കാര്‍ പ്രതിവര്‍ഷം സബ്സിഡി നല്‍കുമെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. ജനനനിരക്ക് വര്‍ദ്ധിപ്പിക്കാനും വാര്‍ദ്ധക്യ ജനസംഖ്യാ പ്രതിസന്ധി കുറയ്ക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം. 2025 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ജനനനിരക്ക് പ്രോത്സാഹിപ്പിക്കാനായി ചൈന ഇതുവരെ നടപ്പാക്കിയിട്ടുള്ളതില്‍ ഏറ്റവും സമഗ്രമായ പദ്ധതി കൂടിയാണിത്. എന്നാല്‍ ആഴത്തില്‍ വേരൂന്നിയ ജനസംഖ്യാ പ്രവണതകളെ മറികടക്കാന്‍ ഈ തുക മതിയാകുമോ…? രാജ്യത്തെ മൊത്തം രണ്ട് കോടി കുടുംബങ്ങള്‍ക്ക് സബ്സിഡിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ചൈനീസ് നഗരങ്ങളായ ഹോഹോട്ട്, ഷെന്‍യാങ് എന്നിവ സ്വന്തം നിലയ്ക്ക് കുട്ടികള്‍ക്കുള്ള…
Read More » -
Breaking News
ധര്‍മസ്ഥലയില്‍ അസ്ഥി കണ്ടെത്തി; സ്ത്രീയുടെ വസ്ത്രങ്ങളും വാനിറ്റി ബാഗും തിരിച്ചറിയല്‍ രേഖകളും ലഭിച്ചു? നിര്‍ണ്ണായകമായി ആറാം പോയിന്റിലെ തിരച്ചില്‍
ബെംഗളൂരു: ധര്‍മസ്ഥലയിലെ കൂട്ടക്കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തലില്‍ നിര്‍ണ്ണായകമായി ആറാം പോയിന്റിലെ തിരച്ചില്‍. പ്രദേശത്തെ തിരച്ചിലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചതായാണ് വിവരം. സാക്ഷി പറഞ്ഞ ആറാമത്തെ പോയിന്റില്‍ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗം കണ്ടെത്തിയത്. പ്രദേശത്ത് തിരച്ചിലിനായി 13 സ്പോട്ടുകളാണ് മാര്‍ക്ക് ചെയ്തത്. അതില്‍ അഞ്ചിടങ്ങളില്‍ ഇന്നലെയും ഇന്നുമായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്നാണ് ആറാമത്തെ സ്പോട്ടില്‍ പരിശോധന ആരംഭിച്ചത്. അവിടെ നിന്നാണ് അസ്ഥികള്‍ കണ്ടെടുത്തത്. മനുഷ്യന്റെ അസ്ഥിയാണോയെന്ന് സ്ഥിരീകരിക്കാനായി ഫോറന്‍സിക് സംഘം പരിശോധന നടത്തും. പരിശോധനയ്ക്കിടെ ഇന്ന് ഒരു സ്ത്രീയുടെ വസ്ത്രങ്ങളും വാനിറ്റി ബാഗും തിരിച്ചറിയല്‍ രേഖകളും ലഭിച്ചിരുന്നു. ലഭിച്ച തെളിവുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായേക്കും. കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് വിശദമായ പരിശോധനയാണ് ഇന്ന് നടക്കുന്നത്. അഞ്ചാമത്തെ പോയിന്റ് മുതല്‍ 12 പോയിന്റ് വരെ കുഴിച്ചാണ് ഇന്നത്തെ പരിശോധന നടക്കുന്നത്. കാണാതായ കേസുകളുള്‍പ്പെടെ പരാതി അറിയിക്കാനായി മംഗുളുരു കദിരിയില്‍ പ്രത്യേക അന്വേഷണ സംഘം ഹെല്‍പ്പ്ഡെസ്‌ക് തുറന്നിട്ടുണ്ട്. തിരച്ചിലിന്റെ വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ എസ്ഐടി അംഗങ്ങള്‍ക്ക് കര്‍ശന…
Read More » -
Breaking News
വിജയ് സേതുപതിക്കും പാണ്ഡിരാജിനും ഉയിർത്തെഴുന്നേൽപ്പായി ‘തലൈവൻ തലൈവി’, ആന്ധ്രയിലും തെലുങ്കാനയിലും ‘സാർ മാഡം’ റിലീസ് നാളെ
കൊച്ചി: വിജയ് സേതുപതി- നിത്യാ മേനോൻ എന്നിവർ ജോഡികളായ ‘ തലൈവൻ തലൈവി’ ലോകമെമ്പാടും ബോക്സ് ഓഫീസിൽ തൂത്തു വാരുന്നുവെന്ന് റിപ്പോർട്ട്. അതോടൊപ്പം ‘സാർ മാഡം’ എന്ന പേരിൽ തെലുങ്ക് മാട്ടലാടി (സംസാരിച്ച് ) ആഗസ്റ്റ് 1 മുതൽ ആന്ധ്രയിലും, തെലുങ്കാനയിലും റിലീസാവുകയാണ്. ആഗോള വിജയം നേടിയ ‘തലൈവൻ തലൈവി’യെ നായകൻ വിജയ് സേതുപതി, സംവിധായകൻ പാണ്ഡിരാജ് എന്നിവരുടെ ശക്തമായ തിരിച്ചു വരവായി സിനിമയായി വിശേഷിപ്പിക്കാം. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പനിങ്ങും കളക്ഷനും ഈ ചിത്രത്തിലൂടെ നേടിയിരിക്കുയാണ്. ‘ മഹാരാജ’ക്ക് മുമ്പും ശേഷവും പറയത്തക്ക ബോക്സ് ഓഫീസ് വിജയമൊന്നും തമിഴിൽ താരത്തിൻ്റെ ക്രെഡിറ്റിൽ ഇല്ല. ഒടുവിലായി എത്തിയ ഏസ് ‘ ബോക്സ് ഓഫീസിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോയി. എന്നാൽ ‘ തലൈവൻ തലൈവി’ യുടെ മഹാവിജയം വിജയ് സേതുപതിക്ക് വമ്പൻ തിരിച്ചുവരവാണു നൽകിയിരിക്കുന്നത്. റിലീസിൻ്റെ ആദ്യത്തെ ഒരാഴ്ച്ച പൂർത്തിയാക്കുമ്പോൾ ചിത്രത്തിൻ്റെ തമിഴ് പതിപ്പിൻ്റെ കളക്ഷൻ മാത്രം…
Read More »
