Travel
-
മഞ്ഞുണ്ട്, തണുപ്പുണ്ട്, ടോയ് ട്രെയിനുണ്ട്… എന്നാൽപ്പിന്നെ ക്രിസ്മസും പുതുവർഷവും ഊട്ടിയിൽ അടിച്ചു പൊളിക്കാം!
ക്രിസ്മസും പുതുവത്സരവും കുടുംബത്തോടെയും കൂട്ടുകാരുമായും അടിച്ചുപൊളിക്കാൻ പറ്റിയ സ്ഥലമാണ് ഊട്ടി. മഞ്ഞും തണുപ്പും മനോഹരമായ പ്രകൃതിദൃശ്യങ്ങളും എല്ലാം ഒരുക്കി ഊട്ടി സഞ്ചരികളെ കാത്തിരിക്കുകയാണ്. ഊട്ടിയിലേക്കുള്ള യാത്രയിലെ പ്രധാന ആകർഷണമാണ് പൈതൃക ടോയ് ട്രെയിൻ യാത്ര. കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ഊട്ടി- മേട്ടുപ്പാളയം ടോയ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചതാണ് ഈ seasoninte സന്തോഷവാർത്ത. ഡിസംബർ 14-ാം തീ യതി കനത്ത മഴയെത്തുടർന്ന് കല്ലാർ- ഹിൽഗ്രോവ്- അഡർലി എന്നിവിടങ്ങളിലെ പത്തോളം സ്ഥലങ്ങളിൽ മണ്ണിടിഞ്ഞിരുന്നു. അതോടൊപ്പം പാലത്തിൽ വലിയ മരങ്ങളും കൂറ്റൻ പാറകളും വീഴുകയും ചെയ്തതിനെ തുടർന്നാണ് ട്രെയിൻ സർവീസ് താത്കാലികമായി റദ്ദാക്കിയത്. പിന്നീട് അറ്റുകുറ്റപണികൾ തീർത്തു സർവീസ് പുനരാരംഭിച്ചത്. ഊട്ടി കാഴ്ചകളിൽ ഏറ്റവും കൂടുതൽ ആരാധകര്‍ ഊട്ടി മേട്ടുപ്പാളയം മൗണ്ടെയ്ൻ റെയിൽ സർവീസിനാണ്. നീലഗിരി മൗണ്ടെയ്ൻ റെയിൽവേ എന്നും ഊട്ടി ഹെറിറ്റേജ് ട്രെയിൻ എന്നും അറിയപ്പെടുന്ന ഇത് യുനസ്കോയുടെ പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നീലഗിരി എക്സ്പ്രസ് എന്നും…
Read More » -
‘ഞാനും ഗോവയും, ഇത് എന്റെ മാജിക് കോമ്പോ’; അവധിക്കാലം അടിച്ചുപൊളിച്ച് സാനിയ, ചിത്രങ്ങൾ വൈറൽ
ഗോവയിൽ അവധിക്കാലം അടിച്ച് പൊളിച്ച് ചിലവഴിക്കുകയാണ് മലയാളികളുടെ പ്രിയതാരം സാനിയ ഇയ്യപ്പൻ. ഗോവയിൽ കടൽക്കരയിലും പാർട്ടിക്ക് പോയും മറ്റും സമയം ചിലവഴിക്കുകയാണ് താരം. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ഞാനും ഗോവയും, എൻറെ മാജിക് കോംബോ’ എന്നാണ് സാനിയ ചിത്രങ്ങൾക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ചുവന്ന ക്രോപ് ടോപ്പിന് മുകളിൽ വെളുത്ത ഷർട്ടും ഷോർട്ട്സും ധരിച്ച്, കടൽത്തീരത്തെ പാറക്കെട്ടുകൾക്കരികിൽ നിന്നെടുത്ത ഒട്ടേറെ ചിത്രങ്ങൾ സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലുണ്ട്. എന്നാൽ സാനിയ ധരിച്ചിരിക്കുന്ന സ്വിമ്മിങ് ഡ്രസ്സിന്റെ നിറം കാവി ആകാഞ്ഞത് നന്നായി എന്നാണ് കൂടുതൽ പേരും കമ്മന്റ് ചെയ്തിരിക്കുന്നത്. ഗ്ലാമറസ് റാണി എന്നൊരു വിളിപ്പേരും ഇതിനോടകം സാനിയയ്ക്ക് വീണുകഴിഞ്ഞിട്ടുമുണ്ട്. ഏത് തരം വസ്ത്രങ്ങളിലും തിളങ്ങാൻ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്. അതിപ്പോൾ കേരള സാരി മുതൽ ബിക്കിനി പോലെയുള്ള വേഷങ്ങളിൽ പോലും സാനിയയെ മലയാളികൾ കണ്ടിട്ടുണ്ട്. അതിന്റെയൊക്കെ പേരിൽ ചിലപ്പോഴൊക്കെ വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളാണ് സാനിയ. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ…
Read More » -
കാണാക്കാഴ്ചകളുടെ പൊടിപൂരം, വരുന്നൂ ഹംപി ഉത്സവ്; കല്ലിൽ ചരിത്രമെഴുതിയ നാടിന്‍റെ കാഴ്ചകളിലേക്ക് പോകാം
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഹംപി ഉത്സവ് ജനുവരി 27ന് തുടക്കമാകും പുതുവർഷത്തിൽ യാത്രകൾക്ക് തുടക്കം കുറിക്കാൻ പറ്റിയ ഇടമാണ് ഹംപി! കണ്ണത്തുന്ന ഇടത്തെല്ലാം കാണുവാനുള്ളത് കല്ലിന്‍റെ കാഴ്ചകൾ മാത്രം… നാലുപാടും കല്ലും കൽക്കൂട്ടങ്ങളും… അതിനിടയിലൂടെ തുംഗഭദ്രാ നദി. കാലത്തിന്‍റെ ഒരുകൂട്ടം സ്മരണകളും ശേഷിപ്പുകളുമായി ലോകം തേടിയെത്തുന്ന ഹംപിയിലെ കാഴ്ചകളെല്ലാം കല്ലിലാണ്. കല്ലിൽ ചരിത്രം കോറിയിട്ട നാട്. വിജയനഗരസാമ്രാജ്യത്തിന്റെ ഗംഭീരമായ നീക്കിയിരുപ്പുകൾ ഇവിടെ കാണാം. ക്ഷേത്രങ്ങളായും കൊട്ടാരങ്ങളായും മാർക്കറ്റും സംഗീതം പൊഴിക്കുന്ന തൂണുകളും രഥവുമായി അതിങ്ങനെ നിറഞ്ഞുനിൽക്കുകയാണ്. ഈ കാഴ്ചകളിലേക്ക് ഒരു കടന്നുചെല്ലൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു പറ്റിയ സമയം അടുത്തിരിക്കുകയാണ്. ഒരിക്കൽ ഹംപിയിൽ പോയിട്ടുള്ളവർക്കും ഒരിക്കലെങ്കിലും കാണുവാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഈ നാടിന്‍റെ ചരിത്രവും സംസ്കാരവും മനസ്സിലാക്കുവാൻ പറ്റിയ അവസരമാണ് ഹംപി ഉത്സവ്! കോവിഡ് കാലത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയിരിക്കുന്ന ഹംപി ഉത്സവ് ഇവിടുത്തെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നാണ്. വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢിയും പ്രതാപവും പ്രതാപവും കൺമുന്നിൽ കാണുവാൻ ആഗ്രഹമുള്ളവർക്ക് ഈ ദിവസങ്ങളിൽ…
Read More » -
സഞ്ചാരികൾക്കൊരു സന്തോഷ വാർത്ത; കാടു കാണാൻ ഗവിയിലേക്ക് യാത്രയൊരുക്കി കോട്ടയം കെ.എസ്.ആർ.ടി.സി.
കുഞ്ചാക്കോ ബോബനും ബിജു മേനോനും അഭിനയിച്ച ഓർഡിനറി സിനിമയിലൂടെ ഹിറ്റായ പേരാണ് ഗവി. ആനവണ്ടിയിൽ ആ കാട്ടിലൂടെ ഒരു യാത്ര ആഗ്രഹിക്കാത്ത മലയാളി ഉണ്ടാകില്ല. ആ വനപാതയിലൂടെ സ്വപ്ന യാത്രയ്ക്ക് കോട്ടയംകാർക്കും അവസരം ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി. കാടിനുള്ളിലൂടെ നീണ്ടുനിവർന്നു കിടക്കുന്ന പാത.. അഞ്ചും പത്തുമല്ല, നീണ്ട അറുപത് കിലോമീറ്റർ ദൂരത്തിലുള്ള ഒരു യാത്ര, യാത്രയ്ക്കിടയിൽ വഴിയരുകിൽ കാഴ്ചക്കാരായി ആനയും മാനുകളും.. വഴിനീളെ പച്ചപ്പിന്‍റെ പൂരക്കാഴ്ച.. അറുപത് കിലോമീറ്റർ കാനനയാത്രയും ഗവിയിലെ ബോട്ടിങ്ങും പിന്നെ ഉച്ചയൂണും ടിക്കറ്റ് നിരക്കും ഉൾപ്പെടെ ഒരാൾക്ക് 1650 രൂപയാണ് നിരക്ക്. പുലർച്ചെ 5.30ന് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരികെയെത്തും. സീറ്റുകളുടെ ലഭ്യതയെക്കുറിച്ചും ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചും അറിയുവാൻ 94958 76723, 85478 32580 , 85475 64093 എന്നീ നമ്പറുകളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5.00 മണിക്കും ഇടയിൽ ബന്ധപ്പെടാം. കേരളത്തിലെ സഞ്ചാരികളുടെ സ്വപ്നഭൂമികളിൽ ഒന്നാണ് ഗവി. കാടിന്‍റെ ഭംഗിയും പ്രകൃതിയുടെ മനോഹാരിതയും മൂടൽമഞ്ഞിന്റെ കുളിരും കാഴ്ചകളുടെ…
Read More » -
ഒരു വർഷം, വരുമാനം 10.45 കോടി; കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി ബജറ്റ് ടൂറിസം
കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുന്നതിന് കെ.എസ്.ആർ.ടി.സി. തുടങ്ങിയ ബജറ്റ് ടൂറിസം പദ്ധതി ഒരുവർഷം പിന്നിടുമ്പോൾ കൈവരിച്ചത് മികച്ച വരുമാനനേട്ടം. ഒരു വർഷം കൊണ്ട് 10.45 കോടി രൂപയാണ് കോർപറേഷൻ പെട്ടിയിലാക്കിയത്. ടിക്കറ്റിതര വരുമാനയിനത്തിൽ ഇത്രയധികം ലാഭം നൽകിയ മറ്റൊരു പദ്ധതിയില്ല. 2021 നവംബറിലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ രൂപവത്കരിച്ചത്. 2021 നവംബർ മുതൽ 2022 ഒക്ടോബർവരെയുള്ള ഒരുവർഷത്തിനിടയിൽ 10,45,06,355 രൂപയാണ് പദ്ധതിവഴി ലഭിച്ചത്. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഡിപ്പോകളിൽനിന്നാണ് സർവീസുകൾ നടത്തുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 602 ടൂർ പാക്കേജുകളിലായി 2907 ട്രിപ്പുകൾ നടത്തി. മൊത്തം 1,94,184യാത്രക്കാർ യാത്രചെയ്തു. സഞ്ചരിച്ച കിലോമീറ്റർ 7,77,401. ഇതിൽ നിന്നാണ് ഇത്രയധികം വരുമാനം കോർപ്പറേഷന് ലഭിച്ചത്. പദ്ധതിയുടെ രണ്ടാം വർഷത്തിൽ അന്തഃസംസ്ഥാന യാത്രകൾ ഒരുക്കാനാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷ്യം. കെ.എസ്.ആർ.ടി.സി. ബസുകൾക്ക് പുറമേ മറ്റ് ഏജൻസികളുടെ സഹായത്തോടെ വിവിധ സംസ്ഥാനങ്ങളിലേക്ക് വിനോദയാത്രകൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറമേ കേരളത്തിനുള്ളിൽ ബസ്സിനുള്ളിൽത്തന്നെ താമസസൗകര്യത്തോടെയുള്ള…
Read More » -
ഒരു വർഷം, വരുമാനം 10.45 കോടി; കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി ബജറ്റ് ടൂറിസം
പദ്ധതിയുടെ രണ്ടാം വർഷത്തിൽ അന്തഃസംസ്ഥാന യാത്രകൾ ഒരുക്കാനാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷ്യം. കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര യാത്രയൊരുക്കുന്നതിന് കെ.എസ്.ആർ.ടി.സി. തുടങ്ങിയ ബജറ്റ് ടൂറിസം പദ്ധതി ഒരുവർഷം പിന്നിടുമ്പോൾ കൈവരിച്ചത് മികച്ച വരുമാനനേട്ടം. ഒരു വർഷം കൊണ്ട് 10.45 കോടി രൂപയാണ് കോർപറേഷൻ പെട്ടിയിലാക്കിയത്. ടിക്കറ്റിതര വരുമാനയിനത്തിൽ ഇത്രയധികം ലാഭം നൽകിയ മറ്റൊരു പദ്ധതിയില്ല. 2021 നവംബറിലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ രൂപവത്കരിച്ചത്. 2021 നവംബർ മുതൽ 2022 ഒക്ടോബർവരെയുള്ള ഒരുവർഷത്തിനിടയിൽ 10,45,06,355 രൂപയാണ് പദ്ധതിവഴി ലഭിച്ചത്. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഡിപ്പോകളിൽനിന്നാണ് സർവീസുകൾ നടത്തുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 602 ടൂർ പാക്കേജുകളിലായി 2907 ട്രിപ്പുകൾ നടത്തി. മൊത്തം 1,94,184യാത്രക്കാർ യാത്രചെയ്തു. സഞ്ചരിച്ച കിലോമീറ്റർ 7,77,401. ഇതിൽ നിന്നാണ് ഇത്രയധികം വരുമാനം കോർപ്പറേഷന് ലഭിച്ചത്. പദ്ധതിയുടെ രണ്ടാം വർഷത്തിൽ അന്തഃസംസ്ഥാന യാത്രകൾ ഒരുക്കാനാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷ്യം. കെ.എസ്.ആർ.ടി.സി. ബസുകൾക്ക് പുറമേ മറ്റ് ഏജൻസികളുടെ…
Read More » -
പുതുവത്സരം വരവായി: കാണാം ആസ്വദിക്കാം കേരളത്തിന്റെ കുളിരും ഹരിത ഭംഗിയും: ‘ദൈവത്തിന്റെ സ്വന്തം നാട്ടി’ൽ മറക്കാതെ കാണേണ്ട ചില മനോഹര സ്ഥലങ്ങള്‍
‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് പ്രസിദ്ധമാണ് കേരളം. ഹരിതഭംഗികൊണ്ടും പുഴയും കായലും നിറഞ്ഞ ജലസമൃദ്ധി കൊണ്ടും മഞ്ഞും മഴയും പകരുന്ന കുളിരിൻ്റ ക്കൂടാരം എന്ന നിലയിലും സഞ്ചാരികളുടെ ഹൃദയം കവരുന്ന ഭൂമികയാണ് കേരളം. സുഖകരമായ കാലാവസ്ഥയില്‍ വിശ്രമിക്കാന്‍ വിദേശ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകി എത്തുന്നു. വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ ഈ ക്രിസ്തുമസ്- പുതുവത്സര കാലത്ത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില മനോഹരസ്ഥലങ്ങൾ പരിമയപ്പെടാം. ആലപ്പുഴ കായലും കള്ളും കപ്പയും കരിമീനും കൊണ്ട് സമൃദ്ധമായ ആലപ്പുഴ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ്. സാധാരണ കേരളീയ വിഭവങ്ങളുടെ രുചിയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഹൗസ് ബോട്ടുകളുടെ അതുല്യമായ അനുഭവം ആസ്വദിച്ച് ഏകനായോ കുടുംബത്തോടൊപ്പമോ കായലിലൂടെ യാത്ര ചെയ്യാം. ബോട്ടിനുള്ളിലെ രാത്രിവാസവും കായൽപ്പരപ്പിലൂടെയുള്ള യാത്രയും മനം കവരുന്ന അനുഭവങ്ങളാണ്. കൊച്ചി കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രം. ചരിത്ര സ്മാരകങ്ങളുടെ നാടാണ് ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും ബോൾഗാട്ടിയും. ചൈനീസ്…
Read More » -
ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു
ഇടുക്കി: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക സംവിധാനങ്ങളും പരിശോധിക്കുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഇല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ചെറുതോണി – തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ട് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്.
Read More » -
വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് ഉറപ്പാകാതെ വന്നാൽ, യാത്ര മുടങ്ങുമെന്ന പ്രശ്നത്തിന് പരിഹാരം; ട്രെയിൻ ടിക്കറ്റില്ലെങ്കിൽ ഫ്രീയായി ഒരു വിമാന ടിക്കറ്റ് കിട്ടും !
ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് സംബന്ധിച്ച ആശങ്ക ഇനിയാവശ്യമില്ല. ട്രെയിൻ ടിക്കറ്റില്ലെങ്കിൽ ഫ്രീയായി ഒരു വിമാന ടിക്കറ്റ് കിട്ടും. വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് ഉറപ്പാകാതെ വന്നാൽ യാത്ര മുടങ്ങുമെന്ന പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ടിക്കറ്റ് ബുക്കിങ് ആപ്പായ ട്രെയിൻമാൻ. ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ തന്നെ ടിക്കറ്റ് കൺഫേം ആകുമോ എന്നറിയാൻ കഴിയും. ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ സൗജന്യ വിമാന ടിക്കറ്റുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ട്രെയിൻമാൻ ആപ് ‘ട്രിപ്പ് അഷ്വറൻസ്’ എന്ന പുതിയ ഫീച്ചർ പ്രകാരമാണ് ഈ ഓഫർ നല്കുന്നത്. ഫീച്ചറനുസരിച്ച് യാത്രക്കാർക്ക് വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റിൽ തന്നെ യാത്ര ചെയ്യാനുള്ള അവസരം കമ്പനി ഉറപ്പാക്കുന്നുണ്ട്. ഈ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‌ക്ക് ആപ്പിലൂടെ തന്നെ ടിക്കറ്റ് നില പരിശോധിക്കാനും കഴിയും. യാത്രക്കാരന് ടിക്കറ്റെങ്ങാനും ലഭിക്കാതെ വന്നാൽ ടിക്കറ്റ് കൺഫേം ആകാനുള്ള സാധ്യതയെ കുറിച്ചും ആപ്പിലൂടെ അറിയാൻ കഴിയും. ഇനി ടിക്കറ്റ് കൺഫേം ആയിട്ടില്ല അവസാനനിമിഷം മറ്റു യാത്രോ…
Read More » -
ശബരിമലയ്ക്ക് അവഗണന;തിരുപ്പതിയിലേക്ക് കൂടുതൽ ട്രെയിനുകൾ
ബംഗളൂരു: തിരുപ്പതിയിലേക്ക് ജന്‍ശതാബ്ദി ട്രെയിന്‍ അടക്കം പുതിയ 11 ദീര്‍ഘദൂര ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കാൻ നടപടി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച നിവേദനം പി.സി. മോഹന്‍ എം.പിയാണ് സമര്‍പ്പിച്ചത്.ബംഗളൂരു സെൻട്രലിൽ നിന്നുള്ള എംപിയാണ് പി സി മോഹൻ. ബംഗളൂരു-ഭുവനേശ്വര്‍, ബംഗളൂരു-അമൃത്‌സര്‍ , ബംഗളൂരു-ഡറാഡൂണ്‍ ബംഗളൂരു- കാല്‍ക്ക, ബംഗളൂരു-ഫിറോസ്പുര്‍ , ബംഗളൂരു- മുംബൈ ബംഗളൂരു- വെരാവല്‍ , ബംഗളൂരു- കാത്ഗോഥാം തുടങ്ങി പുതിയ 11 സര്‍വിസുകളാണ് ബംഗളൂരുവിൽ നിന്നും തിരുപ്പതി വഴി ആരംഭിക്കുന്നത്. ഇത് കൂടാതെ ബംഗളൂരു- രാമേശ്വരം, ബംഗളൂരു- മധുര, ബംഗളൂരു-മേട്ടുപ്പാളയം(മരുതുമലൈ ക്ഷേത്രം) എന്നിവിടങ്ങളിലേക്കും സർവീസ് അനുവദിച്ചിട്ടുണ്ട്. അതേസമയം ശബരിമല തീർത്ഥാടനം പ്രമാണിച്ച് 6 ട്രെയിനുകൾ മാത്രമാണ് റയിൽവെ അനുവദിച്ചിട്ടുള്ളത്.അതാകട്ടെ തീർത്ഥാടന കാലത്തേക്ക് മാത്രമുള്ള സ്പെഷൽ ട്രെയിനുകളും.കോട്ടയം, ചെങ്ങന്നൂർ വഴിയുള്ള ഒരു ട്രെയിനുകളിലും റിസർവേഷൻ കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്. തിരുവനന്തപുരം-ബംഗളൂരൂ-ഹൈദരബാദ്, തിരുവനന്തപുരം-കാഡ്പാടി- തിരുപ്പതി, കൊല്ലം-തിരുപ്പതി- ഭുവനേശ്വർ, കോട്ടയം-കോയമ്പത്തൂർ തുടങ്ങിയ…
Read More »