Pravasi
-
ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു
ജിദ്ദ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഏറനാടൻ മണ്ണിൽ നിന്നും ഏറെ വെല്ലുവിളികൾ അതിജീവിച്ചു നാന്ദി കുറിച്ച ആര്യാടൻ മുഹമ്മദിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം കേരള രാഷ്ട്രീയ മണ്ഡലത്തിൽ ശ്രദ്ധേയമായ ഒരദ്ധ്യായമായി രേഖപ്പെടുത്തുമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചുമികച്ച നിയമസഭാ സാമാജികനായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിയമസഭാ നടപടി ക്രമങ്ങളിലുണ്ടായിരുന്ന അറിവും പാണ്ഡിത്യവും പ്രശംസനീയമാണ്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിൻറെ പ്രത്യേകതയായിരുന്നു. മതേതരത്വം ജീവിത സപര്യയായി കണ്ട ആര്യാടൻ മുഹമ്മദിന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്നും യോഗം ഉത്ഘാടനം ചെയ്ത ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി അഷറഫ് അഞ്ചാലൻ പറഞ്ഞു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിലിന്റെ അധ്യക്ഷതയിൽ…
Read More » -
95-ാമത് സൗദി ദേശീയ ദിനത്തിൽ ഒഐസിസി (ജിദ്ദ) മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ജിദ്ദ: അനുദിനം പുരോഗതിയുടെ പാതയിൽ മുന്നേറി കൊണ്ടിരിക്കുന്ന സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനത്തിൽ ജിദ്ദയിലെ അൽറുവൈസിലുള്ള ഐഎംസി ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) കമ്മിറ്റി നടത്തിയ രക്തദാന ക്യാമ്പ് പ്രവർത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നിരവധി ഒഐസിസി സന്നദ്ധ പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു. ജോലി ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടി സൗദി ജനതയോടും ഭരണ കൂടത്തോടുമുള്ള നന്ദിയും കടപ്പാടും വിളിച്ചോതുന്നതായി മാറി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഏറെ ശ്ലാഘനീയമാണെന്ന് പരിപാടി ഉത്ഘാടനം ചെയ്ത ഒഐസിസി ജിദ്ദ റീജിയണൽ കമ്മിറ്റി നിർവാഹക സമിതി അംഗവും സീനിയർ നേതാവുമായ സിടിപി ഇസ്മായിൽ വണ്ടൂർ പറഞ്ഞു. രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നടത്തപ്പെടുന്ന രക്തദാന ക്യാമ്പ് ഏറ്റവും വലിയ മാതൃകാപരമായ…
Read More » -
സൗദി ദേശീയ ദിനം; ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള രക്തദാന ക്യാമ്പ് 23ന്
ജിദ്ദ: സൗദി ദേശീയ ദിനമായ സെപ്റ്റംബർ 23ന് ഐഎംസി ഹോസ്പിറ്റൽ റുവൈസിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണി വരെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജോലി ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് മുൻ വർഷങ്ങളിലും ഒഐസിസി സന്നദ്ധ പ്രവർത്തകർ രക്തദാനം നൽകിയിരുന്നു. ഈ വർഷത്തെ രക്തദാന ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആസിം ( ബ്ലഡ് ബാങ്ക് ടെക്നിഷൻ ഐഎംസി), എഎം മുർഷിദ് (ലൊജിസ്റ്റിക് സൂപർ വൈസർ. ഐഎംസി) എന്നിവർ അറിയിച്ചു. രക്തദാനം നൽകുന്നവരുടെ രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക്. താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടണമെന്ന് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു. യുഎം ഹുസ്സൈൻ മലപ്പുറം- 0547473567. ഷമീർ- 0547105698, ഷംസുദ്ധീൻ- 0557775915
Read More » -
ഇനി പണം നഷ്ടമാകാകില്ല, വിസ നിരസിക്കപ്പെട്ടാല്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ക്ലിയര്‍ട്രിപ്പ്
കൊച്ചി: വിസ നിരസിക്കപ്പെട്ടാല്‍ ഉപഭോക്താവിന് പണം നഷ്ടമാകാതിരിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ഫ്ളിപ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. ദി ബിഗ് ബില്യണ്‍ ഡേയ്‌സിന് മുന്നോടിയായി കമ്പനി വിസ നിരസിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രയ്ക്കിടെ വലിയ ആശങ്ക സൃഷ്ടിക്കുന്ന വിസ നിരസിക്കല്‍ ഭീഷണിയെ മറികടക്കാനാണ് ഈ സൗജന്യ സേവനം കമ്പനി അവതരിപ്പിക്കുന്നത്. വിസ നിരസിക്കപ്പെട്ടാല്‍ യാത്രക്കാരന് ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്നും, യാത്ര പ്ലാനുകളില്‍ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരം കാണുക കൂടിയാണെന്ന് ക്ലിയര്‍ട്രിപ്പ് ചീഫ് ബിസിനസ് ആന്‍ഡ് ഗ്രോത്ത് ഓഫീസര്‍ മഞ്ജരി സിംഗാള്‍ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിംഗുകളിലും ഈ സേവനം സൗജന്യമായി ലഭിക്കും. പ്രായപരിധി ഇതില്‍ ബാധകമാകില്ല. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കേണ്ടി വരുന്നവര്‍ക്കാണ് സേവനം പൂര്‍ണ രീതിയില്‍ പ്രയോജനപ്പെടുക. ദി ബിഗ് ബില്ല്യണ്‍ ഡേയ്‌സിനോടനുബന്ധിച്ച് ഫ്‌ളാഷ് സെയിലിലൂടെ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ 999 രൂപ…
Read More » -
ഗാസയിൽ അടുത്ത യുദ്ധത്തിനുള്ള പടപ്പുറപ്പാടോ? ആക്രമണത്തിന്റെ അപ്രതീക്ഷിത സ്വഭാവം നിലനിർത്താൻ മുൻകൂട്ടി പ്രഖ്യാപിക്കില്ല, അൽ മവാസിയിലേയ്ക്ക് മാറാൻ ഇസ്രയേൽ സേന, പ്രദേശം പിടിച്ചെടുക്കൽ പദ്ധതികളുമായി ഐഡിഎഫ് മുന്നോട്ടുപോയാൽ കാത്തിരിക്കുന്നതു വൻ ദുരന്തം-യുഎൻ മുന്നറിയിപ്പ്
ഗാസ സിറ്റി: ഗാസ സിറ്റിയിലെ താമസക്കാരോട് എത്രയും പെട്ടെന്ന് ദക്ഷിണ ഭാഗത്തെ ഹ്യുമാനിറ്റേറിയൻ സോണിലേക്ക് മാറാൻ നിർദേശം നൽകി ഇസ്രയേൽ സേന. അൽ മവാസി എന്ന് വിളിക്കപ്പെടുന്ന ഹ്യുമാനിറ്റേറിയൻ സോണിലേക്ക് മാറാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സൈനിക വക്താവ് അവിചയ് അദ്രീ സാമൂഹികമാധ്യമങ്ങളിലൂടെ നൽകിയ സന്ദേശത്തിൽ പറയുന്നു. പക്ഷെ പുതിയ ആക്രമണം എപ്പോൾ നടക്കുമെന്നോ, ഏതുതരത്തിൽ നടക്കുമെന്നോ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന്റെ അപ്രതീക്ഷിത സ്വഭാവം നിലനിർത്താൻ ഇത് മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്ന് ഒരു സൈനിക വക്താവ് പറഞ്ഞിട്ടുണ്ട്. മാനുഷിക മേഖലയിൽ ഭക്ഷണം, മരുന്ന്, ടെന്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഫീൽഡ് ആശുപത്രികൾ, ജല പൈപ്പ്‌ലൈനുകൾ എന്നിവയുണ്ടെന്നും സേന ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം പ്രദേശം പിടിച്ചെടുക്കാനുള്ള പദ്ധതികളുമായി ഐഡിഎഫ് മുന്നോട്ടുപോയാൽ വൻ ദുരന്തം ഉണ്ടാകുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ കരയാക്രമണം വിപുലീകരിക്കുന്നതോടൊപ്പം യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ തെക്ക് ഭാഗത്തുള്ള മാനുഷിക പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്…
Read More » -
യുകെയില്‍ കോട്ടയം സ്വദേശിയെ നായ്ക്കള്‍ ആക്രമിച്ചു; ഓടിയൊളിച്ച ഉടമസ്ഥ അറസ്റ്റില്‍, കടുത്ത നടപടിക്ക് സാധ്യത
ലണ്ടന്‍: യുകെയില്‍ മലയാളി യുവാവിനെ വീടിന് മുന്നില്‍ നായ്ക്കള്‍ ആക്രമിച്ചു. ആക്രമണത്തില്‍ നിന്ന് യുവാവിന്റെ ജീവനോടെ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്നു സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വെയില്‍സിലെ റെക്‌സ്ഹാമിലാണ് ‘ബുള്‍ഡോഗ്’ ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളുടെ ആക്രമണം യുവാവിന് നേരെ ഉണ്ടായത്. തുടലില്ലാത്ത നിലയില്‍ ഉടമയായ സ്ത്രീയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന നായ്ക്കള്‍ അതുവഴി പോയ സൈക്കിള്‍ യാത്രക്കാരനായ ഒരാളെ ആക്രമിച്ച ശേഷമാണ് യുവാവിനെ ആക്രമിച്ചത്. വീടിന് സമീപമുള്ള മറ്റൊരു വീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരവേ രാത്രി 11 മണിയോടെ നായ്ക്കള്‍ ആക്രമിച്ചത്. ഏകദേശം ഇരുപതോളം വീടുകള്‍ നില്‍ക്കുന്ന പ്രദേശത്ത് നായ്ക്കളുമായി രാത്രിയില്‍ നടക്കാന്‍ ഇറങ്ങിയതാണ് ഉടമയായ സ്ത്രീയും പങ്കാളിയും എന്നാണ് വിവരം. യാതൊരു പ്രകോപനവുമില്ലാതെ സ്വന്തം വീട്ടിലേക്ക് നടന്നു വന്ന യുവാവിനെ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണമുണ്ടായ ഉടനെ വീടിന് ഉള്ളിലേക്ക് ചാടിക്കയറിയ യുവാവിനെ നായ്ക്ക്കള്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. എന്നാല്‍ വീടിനുള്ളില്‍ ഉണ്ടായിരുന്ന ഭാര്യയെയും കുട്ടികളെയും ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ യുവാവിന് കഴിഞ്ഞു.…
Read More » -
യുഎഇയില്‍ നബിദിന അവധി പ്രഖ്യാപിച്ചു: പ്രവാസികള്‍ക്ക് നീണ്ട വാരാന്ത്യം; ആഘോഷം, ഇത്തവണ സൗദിയ്ക്കും യു.എ.ഇയ്ക്കും വ്യത്യസ്ത ദിനങ്ങളില്‍
ദുബായ്: നബിദിനം പ്രമാണിച്ച് യുഎഇയില്‍ സെപ്റ്റംബര്‍ അഞ്ചിന് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഇത് വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായര്‍) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും. ഹിജ്റ കലണ്ടറിലെ റബി അല്‍ അവ്വല്‍ 12-നാണ് പ്രവാചകന്റെ ജന്മദിനം. നേരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സെപ്റ്റംബര്‍ 5 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാല്‍ അവര്‍ക്കും ഇത് നീണ്ട വാരാന്ത്യമായി മാറും. റബി അല്‍ അവ്വല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് യുഎഇയില്‍ സഫര്‍ മാസം 30 ദിവസമായി കണക്കാക്കിയത്. അതിനാല്‍ ഹിജ്റ കലണ്ടറിലെ മൂന്നാം മാസം ഇന്നലെ( 25) ആരംഭിച്ചു. അതുകൊണ്ടാണ് റബി അല്‍ അവ്വല്‍ 12 സെപ്റ്റംബര്‍ 5-ന് വരുന്നത്. ഈ വര്‍ഷം സൗദിയും യുഎഇയും ഒരേ ദിവസമല്ല നബിദിനം ആഘോഷിക്കുന്നത്. യുഎഇയെക്കാള്‍ ഒരു ദിവസം മുന്‍പാണ് സൗദി മാസപ്പിറവി കണ്ടത്. ചന്ദ്രന്റെ ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഹിജ്റ കലണ്ടര്‍. ഓരോ മാസവും…
Read More » -
കാറുകളില്‍ കറങ്ങി നടന്ന് മദ്യവില്‍പ്പന; പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപെട്ടു; പിടികൂടിയത് മുഴുവന്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യം
കുവൈത്ത് സിറ്റി: വിഷ മദ്യ ദുരന്തത്തിന് പിന്നാലെ രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് കുവൈത്ത് പൊലീസ് നടത്തുന്നത്. ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രികരിച്ച് രാത്രി വൈകിയും പൊലീസ് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ട് കാറുകളില്‍ നിറയെ മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. പൊലീസ് വാഹനം കണ്ടതോടെ ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെടുക ആയിരുന്നു. ഇവരെ ഉടന്‍ പിടികൂടുമെന്ന് കുവൈത്ത് പൊലീസ് വ്യക്തമാക്കി. കുവൈത്തിലെ ജിലീബ് അല്‍-ഷുയൂഖ് എന്ന പ്രദേശത്താണ് ആദ്യത്തെ സംഭവം നടന്നത്. അവിടെയുള്ള സ്‌കൂള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒരു വാഹനം സംശയാസ്പദമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് പരിശോധന നടത്താനായി സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ പൊലീസ് വാഹനം കണ്ടതോടെ കാറിന്റെ ഡ്രൈവര്‍ അവിടെ നിന്ന് ഓടി രക്ഷപെടുക ആയിരുന്നു. ഇയാളുടെ വാഹനത്തിനുള്ളില്‍ 109 കുപ്പി വിദേശ മദ്യം കണ്ടെത്തി. വാഹനത്തിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്ന ആളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.…
Read More » -
ഭക്ഷണം വലിച്ചെറിഞ്ഞാല്‍ ‘ഒന്നര ലക്ഷം’ പിഴ; നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: പൊതു സ്ഥലങ്ങളില്‍ ഭക്ഷണം വലിച്ചെറിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടി വരുമെന്ന് ഓര്‍മ്മപ്പെടുത്തി കുവൈത്ത് പരിസ്ഥിതി മന്ത്രാലയം. 500 കുവൈത്തി ദിനാര്‍ (1,42,616 ഇന്ത്യന്‍ രൂപ) വരെ പിഴയാണ് കുറ്റക്കാര്‍ക്കെതിരെ ചുമത്തുക. പൊതു നിരത്തുകളില്‍ പക്ഷികള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണമെറിഞ്ഞു കൊടുക്കുന്നതും കുറ്റകരമാണെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് ഇത്രയും വലിയ തുക പിഴയായി ഈടാക്കുക. സമീപ ദിവസങ്ങളില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി ഭക്ഷണം വലിച്ചെറിഞ്ഞു നല്‍കുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. ജനങ്ങള്‍ ഇതില്‍ നിന്ന് പിന്മാറണം. ഭക്ഷണം വലിച്ചെറിയുന്നത് വഴി പൊതു നിരത്തുകള്‍ വൃത്തിയില്ലാതെ ആകുകയും അത് വഴി വിവിധ രോഗങ്ങള്‍ പടരുകയും ചെയ്യും. ഭക്ഷണ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാനായി മാലിന്യപെട്ടികളില്‍ എല്ലായിടങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. അവയില്‍ മാത്രമേ നിക്ഷേപിക്കാന്‍ പാടുള്ളു. അല്ലാതെ വലിച്ചെറിയുന്നത് നിയമ ലംഘനമാണ്. രാജ്യത്തെ പൗരന്മാരും പ്രവാസികളും പൊതുശുചിത്വം പാലിക്കാന്‍ തയ്യാറാകണമെന്നും പരിസ്ഥിതി മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
Read More »
