Pravasi

  • ദുബായിൽ മോഷണത്തിനിടെ പാക് പൗരന്റെ കുത്തേറ്റ കൊല്ലം  സ്വദേശി മരിച്ചു

        ദുബായിൽ മോഷണത്തിനിടെ പാക് പൗരന്റെ ആക്രമണത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടേയും മകൻ പ്രദീപ് എന്ന ഹരിക്കുട്ടൻ(43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. നടന്നു പോകുന്നതിനിടെ പാക് സ്വദേശി പ്രദീപിന്റെ കഴുത്തിൽ കിടന്ന സ്വർണമാല തട്ടിയെടുക്കാൻ ശ്രമിച്ചു. ഇത്  ചെറുത്തതിനെ തുടർന്ന് ആയുധം ഉപയോഗിച്ച് പ്രദീപിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയാളി ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ദുബായ് അൽ ക്വാസി ഇൻഡസ്ട്രിയൽ ഏരിയയിൽ ന്യൂ ഇവല്യൂഷൻ ഇന്റീരിയർ ഡക്കറേഷൻ എന്ന കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു പ്രദീപ്. മൂന്ന് മാസം മുമ്പാണ് അവസാനമായി വയ്യാങ്കരയിലെ വീട്ടിലെത്തി മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ഭാര്യ:രശ്മി. മക്കൾ:കാർത്തിക്,ആദി

    Read More »
  • മാസം 2,272 രൂപ മാറ്റിവച്ചു; പ്രവാസിയുടെ കൈയിലെത്തിയത് 2.27 കോടി, കോടീശ്വരനാകാന്‍ എളുപ്പവഴി

    ദുബായ്: ഓരോ മാസവും 100 ദിര്‍ഹം (2,272 രൂപ) മാറ്റിവച്ച പ്രവാസി ഇനി കോടീശ്വരന്‍. ആന്ധ്രാപ്രദേശ് സ്വദേശി നാഗേന്ദ്രം ബൊരുഗഡയാണ് നാഷണല്‍ ബോണ്ട് നറുക്കെടുപ്പില്‍ കോടീശ്വരനായത്. പത്ത് ലക്ഷം ദിര്‍ഹമാണ് അതായത് 2.27 കോടി രൂപയാണ് നാഗേന്ദ്രം ബൊരുഗഡയ്ക്ക് സമ്മാനമായി ലഭിച്ചത്. 46 കാരനായ നാഗേന്ദ്രം ബൊരുഗഡ ഇലക്ട്രീഷ്യനാണ്. 2017ലാണ് അദ്ദേഹം യു എ ഇയിലെത്തിയത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് നാഗേന്ദ്രം ബൊരുഗഡ. പതിനെട്ടുകാരിയായ മകളുടെയും പതിനാലുകാരനായ മകന്റെയും ശോഭന ഭാവിക്കുവേണ്ടി നാഗേന്ദ്രം കഠിനാദ്ധ്വാനം ചെയ്തു. ഒടുവില്‍ അതിന് ഫലം കിട്ടുകയും ചെയ്തു. 2019തൊട്ട് കിട്ടുന്ന ശമ്പളത്തില്‍ നിന്ന് മാസം 100 ദിര്‍ഹം നാഷണല്‍ ബോണ്ടില്‍ നിക്ഷേപിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് രണ്ട് കോടി രൂപ നറുക്കെടുപ്പിലൂടെ തേടിയെത്തിയത്. ഇത് ശരിക്കും അപ്രതീക്ഷിതമാണെന്നാണ് ഈ നാല്‍പ്പത്തിയാറുകാരന്‍ പറയുന്നത്. ‘എന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നതിനും എന്റെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിനുമാണ് ഞാന്‍ യുഎഇയില്‍ വന്നത്. ഈ സമ്മാനം തികച്ചും…

    Read More »
  • സുൽത്താൻ ബത്തേരി സ്വദേശിനി നഴ്‌സ്‌ അയര്‍ലൻഡിൽ മരിച്ചു,  പ്രസവത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം

     വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ നഴ്സ്  പ്രസവത്തെ തുടർന്ന് അയർലൻഡിൽ മരിച്ചു. ബത്തേരി ചീരാൽ സ്വദേശിനി സ്റ്റെഫി ബൈജു (35) ആണ് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മരിച്ചത്. രണ്ടാമത്തെ ആൺകുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കെറി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സ്റ്റെഫി. കൗണ്ടി ലിമെറിക്കിലെ ആബിഫിൽ ടൗണിലാണ് സ്റ്റെഫിയും കുടുംബവും താമസിക്കുന്നത്. ഭർത്താവ് ചീരാൽ കരുവാലിക്കുന്ന് കരവട്ടത്തിൻകര ബൈജു സ്കറിയ. ജോഹാനും ജുവാനുമാണ് മക്കൾ. സ്റ്റെഫിയുടെ മാതാപിതാക്കളായ കിഴക്കേക്കുന്നത്ത് ഔസേപ്പും എൽസിയും ഇപ്പോൾ അയർലൻഡിലുണ്ട്. നവജാത ശിശു സുഖമായിരിക്കുന്നു.  ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

    Read More »
  • യു.എ.ഇ ആശ്രിത വീസ നിബന്ധന കടുപ്പിച്ചു: 5 പേരെ കൊണ്ടുവരണമെങ്കില്‍ ശമ്പളം 10,000 ദിര്‍ഹം വേണം, നിയമങ്ങൾ വിശദമായി അറിയാം

       യുഎഇയിൽ ആശ്രിത വീസയിൽ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിബന്ധന കടുപ്പിച്ച് ഗവൺമെന്റ്. 5 ബന്ധുക്കളെ താമസ വീസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും വേണം എന്നാണ് പുതിയ നിബന്ധന. 6-ാമത് ഒരാളെ കൂടി സ്പോൺസർ ചെയ്യാൻ  15,000 ദിർഹം ശമ്പളം വേണം. 6 ൽ കൂടുതൽ പേരെ സ്പോൺസർ ചെയ്യാനുള്ള അപേക്ഷയിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) ഡയറക്ടർ ജനറൽ തീരുമാനമെടുക്കും. പുതിയ നിയമം എന്ന് പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. ജീവിത പങ്കാളിയെയും മക്കളെയും ഉൾപ്പെടെ 5 പേരാണോ എന്ന കാര്യവും അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഈ വിവരങ്ങൾ അറിഞ്ഞിരിക്കുക ☸ യുഎഇയിൽ റഡിസൻസ് വീസയുള്ള വ്യക്തിയുടെ ജീവിത പങ്കാളി, പ്രായപൂർത്തിയാകാത്ത മക്കൾ, ഇരുവരുടെയും മാതാപിതാക്കൾ എന്നിവർക്കാണ് ആശ്രിത വീസ ഇപ്പോൾ ലഭിക്കുക. നിലവിലെ നിയമം അനുസരിച്ച് റസിഡൻസ് വീസയിൽ ജീവിത പങ്കാളിയെയും മക്കളെയും കൊണ്ടുവരുന്നതിന് 4000 ദിർഹമാണ് ശമ്പള പരിധി.…

    Read More »
  • കരിഞ്ഞു പോയ സ്വപ്നങ്ങൾ, പൊലിഞ്ഞു പോയ ജീവിതങ്ങൾ: കുവൈറ്റിലെ അഗ്നി ബാധയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അല്പ സമയത്തിനുള്ളിൽ കൊച്ചിയിലെത്തും

      കുവൈറ്റിലെ മാൻഗഫ് നാസർ അൽ ബത്താ ട്രേഡിങ്ങ് കമ്പനി ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ ജീവൻ പൊലിഞ്ഞ കാസർകോട് ചെർക്കള കുണ്ടടുക്കത്തെ രവീന്ദ്രൻ- രുഗ്‌മിണി ദമ്പതികളുടെ മകൻ എ ആർ രഞ്ജിതിന്റെ (32) മരണം ബന്ധുക്കളെയും നാട്ടുകാരെയും തീരാദുഖ:ത്തിലാഴ്ത്തി. 5 മാസം മുമ്പ് നാട്ടിലെത്തിയ രഞ്ജിത് അടുത്ത അവധിക്ക് വരുമ്പോൾ വിവാഹം കഴിക്കാമെന്ന് വീട്ടുകാർക്ക് വാക്ക് നൽകിയിരുന്നു. വിവാഹത്തിനായി പെൺകുട്ടിയെ കണ്ടുവെക്കുകയും ചെയ്തിരുന്നു. ഹൃദ്യമായ പെരുമാറ്റം കൊണ്ട് നാട്ടുകാരോടെല്ലാം നല്ല  അടുപ്പം പുലർത്തിയ യുവാവ് എല്ലാവർക്കും  പ്രിയങ്കരനായിരുന്നു. 8 വർഷമായി എൻബിടിസി കംപനിയിൽ ജോലി ചെയ്യുകയായിരുന്നു. *             *            *    പണി തീരാത്ത പുതിയ വീടും, ബുക്ക്‌ ചെയ്തിരുന്ന പുതിയ കാറും സ്വപ്നങ്ങളാക്കി ബാക്കിവച്ചാണ് കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ സാബു ഏബ്രഹാം മരണത്തിനു കീഴടങ്ങിയത്. വാടക വീട്ടിൽനിന്നും മാറി സ്വന്തമായി ഒരു വീട് സ്റ്റെഫിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. 6മാസം മുൻപ് നാട്ടിൽ വന്നപ്പോൾ വീടിന്റെ പണി…

    Read More »
  • കുവൈറ്റ് അഗ്നിബാധ: ശ്വാസം മുട്ടിയും തീനാളങ്ങളിലും പിടഞ്ഞു വീണും പ്രാണൻ പൊലിഞ്ഞവർ 50 ലേറെപ്പേർ, മലയാളികൾ 26

    കുവൈറ്റിൽ നിന്നും സുനിൽ കെ. ചെറിയാൻ തെക്കൻ കുവൈത്തിൽ മംഗഫ് ബ്ലോക്ക് 4 ലെ നാസർ അൽ ബത്താ ട്രേഡിങ്ങ് കമ്പനിയുടെ  ക്യാംപിൽ ഉണ്ടായ അഗ്നിബാധയിൽ മലയാളികൾ അടക്കം 51 പേർ മരിച്ചു. ഇതിൽ 26 പേരെങ്കിലും മലയാളികളായിരിക്കും എന്നാണ് കമ്പനി അധികൃതർ നൽകുന്ന വിവരം. തൊഴിലാളികളെ പാർപ്പിച്ചിരുന്ന ഈ 6 നില കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് തീ പിടിത്തമുണ്ടായത്. 200 ഓളം പേരാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. ഈജിപ്ഷ്യൻ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്. ഫ്ലാറ്റ് സമുച്ചയത്തെ തീനാളങ്ങൾ വിഴുങ്ങിയതോടെ ജീവനുവേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യരുടെ അവസ്ഥ അത്യന്തം ദാരുണമായിരുന്നു. പലരും ഉറക്കത്തിലായിരുന്നതും കെട്ടിടത്തിൽ ലിഫ്റ്റ്…

    Read More »
  • കുവൈത്തില്‍ പാര്‍പ്പിടസമുച്ചയത്തിലെ തീപിടിത്തം; 2 മലയാളികളടക്കം 41 മരണം

    കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. നാല്‍പതിലേറെപ്പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 2 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഒരു ഉത്തരേന്ത്യക്കാരമുമടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ഉണ്ടെന്നാണു സൂചന. മരണസംഖ്യ കൂടിയേക്കാം. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മംഗെഫ് ബ്ലോക്ക് നാലില്‍ തൊഴിലാളികള്‍ താമസിക്കുന്ന എന്‍ബിടിസി ക്യാംപില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. എന്‍ബിടിസി കമ്പനിയിലെ തൊഴിലാളികളായ, മലയാളികള്‍ ഉള്‍പ്പെടെ 195 പേര്‍ ഇവിടെ താമസിച്ചിരുന്നു. സുരക്ഷാജീവനക്കാരന്റെ മുറിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് സൂചന. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്‌ളാറ്റുകളില്‍നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. ഇവരെ മുബാറക്, അദാന്‍, ജുബൈര്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍നിന്നു ചാടിയവരില്‍ ചിലരുടെ പരുക്ക് ഗുരുതരമാണ്. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടത്തില്‍…

    Read More »
  • കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപിടിത്തം: താഴേക്ക് ചാടിയവര്‍ക്ക് ഗുരുതരപരിക്ക്

    കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പില്‍ തീപിടിത്തം. മംഗഫ് ബ്ലോക്ക് നാലിലെ എന്‍.ബി.ടി.സി കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് കാലത്ത് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്ക് ഗുരുതര പരിക്കേറ്റു. പുലര്‍ച്ചെ നാലുമണിയോടെ തീ കെട്ടിടത്തില്‍ ആളിപ്പടരുകയായിരുന്നു. മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പില്‍ താമസിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.  

    Read More »
  • മലയാളികൾ കുട്ടത്തോടെ മടങ്ങേണ്ടിവരും: കുവൈത്തിൽ ഇനി നിലവിലുള്ളതിലും ഇരട്ടി സ്വദേശിവൽക്കരണം

       കുവൈത്തിൽ സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം  ഇരട്ടിയാക്കാൻ  ആലോചന. വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന മുഴുവൻ സ്വദേശികൾക്കും സർക്കാർ ജോലി ലഭ്യമാക്കാൻ  സാധിക്കാത്ത സാഹചര്യത്തിലാണ് സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം  ഊർജിതമാക്കുന്നത്. നിലവിൽ സ്വകാര്യമേഖലയിൽ 25 ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് നിയമം. ഇതു 50 ശതമാനമായി ഉയർത്തും. മാത്രമല്ല പെട്രോളിയം മേഖലയിൽ 30 ശതമാനത്തിൽ നിന്ന് 60 ശതമാനം ആക്കി ഉയർത്തും. ഇതുസംബന്ധിച്ച് സ്വകാര്യ, പെട്രോളിയം മേഖലാ യൂണിയനുകളുമായി മാനവശേഷി അതോറിറ്റി ഉപ മേധാവി നജാത്ത് അൽ യൂസഫ് ചർച്ച നടത്തി. സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികളുടെ ഫയൽ റദ്ദാക്കും. പിഴ 3 ഇരട്ടിയാക്കി വർധിപ്പിക്കുമെന്നും സൂചനയുണ്ട്. എന്നു മുതൽ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും സ്വദേശിവൽക്കരണം ശക്തമാകുന്നതോടെ മലയാളികൾ ഉൾപ്പെടെ വിദേശികളുടെ തൊഴിൽ നഷ്ടമാകും. പുതിയ ജോലി സാധ്യതകളും നഷ്ടപ്പെടും. സ്വദേശികൾക്ക് മൂന്നും നാലും ഇരട്ടി ശമ്പളം നൽകേണ്ടതിനാൽ വിദേശികളുടെ ചെറുകിട കമ്പനികളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഉറപ്പാണ്.

    Read More »
  • കുവൈറ്റില്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ്; പ്രവാസികളെ കൊള്ളയടിച്ച യുവാവ് അറസ്റ്റില്‍

    കുവൈറ്റ് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന വ്യാജേന കുവൈറ്റില്‍ 12 പ്രവാസികളെ കൊള്ളയടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫഹാഹീല്‍, അബു ഹലീഫ, മഹ്ബൂല മേഖലകളില്‍ പോലിസെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിച്ച വ്യക്തിയെയാണ് ക്രിമിനല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഒരേ രീതിയിലുള്ള തട്ടിപ്പാണ് ഇയാള്‍ എല്ലായിടങ്ങളിലും നടത്തിയതെന്ന് പോലിസ് പറഞ്ഞു. പോലിസ് സേനയില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ശേഷം പരിശോധനയ്ക്കായി ഫോണും പഴ്സും മറ്റും കൈക്കലാക്കുകയും വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുകയുമായിരുന്നു ഇയാളുടെ രീതി. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ കൊള്ളയ്ക്കിരയായ പ്രവാസികളില്‍ നിന്ന് ലഭിച്ച പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഏറെ ശ്രമകരമായ തിരച്ചിലിനും അന്വേഷണത്തിനും ശേഷം മുപ്പത് വയസ്സ് പ്രായമുള്ള തൊഴില്‍രഹിതനാണ് ഇതിനു പിന്നിലെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കായി വല വിരിച്ച ഉദ്യോഗസ്ഥര്‍ അബു ഹലീഫ പ്രദേശത്ത് വെച്ച് മോഷ്ടിച്ച ചില വസ്തുക്കളോടൊപ്പം പ്രതിയെ പിടികൂടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന വ്യാജേന 12 ലധികം കവര്‍ച്ചകള്‍…

    Read More »
Back to top button
error: