Local
-
കേരള പോലീസ് അസോസിയേഷന് ജില്ലാ സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന് രണ്ടാം കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സംഘാടകസമിതി രൂപീകരിച്ചു. മങ്ങാട്ടുപറമ്പ് സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം പയ്യന്നൂര്‍ ഡിവൈഎസ്പി: ഉമേഷ് എ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡണ്ട് ജയേഷ് ടി.വി അധ്യക്ഷനായി. കേരള പോലീസ് ഓഫീസര്‍ അസോസിയേഷന് സംസ്ഥാന ജോയിന്‍ സെക്രട്ടറി രമേശന് വെള്ളോറ, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ രാജേഷ് കടമ്പേരി, കെ പ്രവീണ, ടി ബാബു, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി അനീഷ് കെ പി, കേരള പോലീസ് അസോസിയേഷന് കെ എ പി 4 ജില്ലാ സെക്രട്ടറി അനിരുദ്ധ് എം വി എന്നിവര്‍ സംസാരിച്ചു. കേരള പോലീസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി സ്വാഗതവും വിജേഷ് കുയിലൂര്‍ നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയര്‍മാനായി റൂറല്‍ ഡിസിആര്‍ബിയിലെ ശോഭന്‍ ബാബുവിനെയും കണ്‍വീനറായി പയ്യന്നൂര്‍…
Read More » -
മമ്മൂട്ടിയുടെ കാരുണ്യ സ്പർശം: നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ‘കെയർ ആൻഡ് ഷെയർ’
കോട്ടയം: നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ, പാമ്പാടി – പൊത്തൻപുറം പ്രദേശങ്ങളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പാമ്പാടി ബ്ലോസം വാലീ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ആന്റണി ഉത്ഘാടനം ചെയ്തു. നിർധനരായ വിദ്യാർഥികൾക്ക് പഠനസഹായം നൽകുന്ന മമ്മൂട്ടിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ തന്റെ വിദ്യാമൃതം പദ്ധതിയുടെ ഭാഗമായിട്ടാണ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഇതിൽ സ്കൂൾബാഗും, ഇതര പഠന ഉപകരണങ്ങളും ഉൾപ്പെടുന്നു. കെയർ ആൻഡ് ഷെയർ നടത്തിവരുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സുപ്രധാനമായ ഒന്നാണ് വിദ്യാമൃതം പദ്ധതി. ഇതിൽ നിർധനരായ കുട്ടികൾക്ക് പഠനസഹായം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളെ ബാധിച്ചിരിക്കുന്ന ഏതു വിധം മാനസിക അസുഖങ്ങളെയും ചികിത്സിക്കാനും അവയെ പരിഹരിക്കാനും അന്താരാഷ്ട്രതലത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഒരു മഹത്തായ സംരംഭമാണ് ബ്ലോസം വാലി…
Read More » -
നാട്ടുകാരുടെ കൂട്ടായ്മ: കോട്ടയം ജില്ലയിലെ കുട്ടിക്കല്‍- കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം യാഥാർത്ഥ്യമായി, ഇന്ന് തുറന്ന് കൊടുക്കും
പ്രളയത്തിൽ തകർന്ന ഏന്തയാർ പാലത്തിന് പകരം താത്കാലിക നടപ്പാലം യുദ്ധകാലാടിസ്ഥാനത്തിൽ നിർമിച്ച് പഞ്ചായത്തും നാട്ടുകാരും. 2018-ലെ പ്രളയകാലത്താണ് കോട്ടയം ജില്ലയിലെ ഏന്തയാർ പാലം പൂർണമായും ഒഴുകിപ്പോയത്. ഉരുള്‍പൊട്ടലില്‍ പാലം തകർന്നതോടെ വഴിയടഞ്ഞ പ്രദേശവാസികള്‍ക്ക് ആശ്വാസമാണ് ഈ താത്കാലിക ജനകീയ പാലം. നീണ്ട കാത്തിരിപ്പിനൊടുവില്‍ പുതിയ പാലത്തിൻ്റെ നിർമാണം ആരംഭിച്ചെങ്കിലും പുല്ലകയാറ്റില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു നിർമാണം തടസപ്പെട്ടു. പാലം പണിയുടെ ഭാഗമായി നാട്ടുകാർ നിർമിച്ച നടപ്പാലം പൊളിച്ചു കളയുകയും ചെയ്തിരുന്നു. ഇതോടെ നാട്ടുകാർക്ക് കിലോമീറ്ററുകള്‍ ചുറ്റി ഇളങ്കാട് വഴിയായിരുന്നു ഏന്തയാർ ഈസ്റ്റ്, കനകപുരം എന്നിവിടങ്ങില്‍ എത്താൻ കഴിഞ്ഞിരുന്നത്. തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ശക്തമായ സമരം ആരംഭിച്ചു. ഇതോടെ കുട്ടിക്കല്‍ -കൊക്കയാർ പഞ്ചായത്തുകള്‍ ചേർന്നു താല്‍ക്കാലിക പാലം നിർമിക്കാമെന്ന് ഉറപ്പു നല്കി. സ്കൂൾ തുറക്കുന്ന സാഹചര്യവും കനത്ത മഴക്കാലവും കണക്കിലെടുത്ത് പഞ്ചായത്തും നാട്ടുകാരും മറ്റ് സന്നദ്ധ പ്രവർത്തകരും സംയുക്തമായാണ് പുതിയ താത്കാലിക നടപ്പാലം നിർമിച്ചത്. സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ പാലം…
Read More » -
ദാരുണം: കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ഇറങ്ങി, കയറിന്റെ പിടുത്തം വിട്ട് കിണറ്റിൽ പതിച്ച യുവാവിന് ദാരുണാന്ത്യം
കാസർകോട് : കിണറ്റിൽ വീണ കോഴിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മുങ്ങി മരിച്ചു. നെട്ടണിഗെ കിന്നിംഗാർ പടൈമൂലയിലെ പി സതീശൻ (37) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള രവി നായിക് എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ കോഴിയെ കിണറിലിറങ്ങി പുറത്തെടുക്കുന്ന സമയത്ത് അബദ്ധത്തിൽ കയറിന്റെ പിടുത്തം വിട്ട് കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയവർ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു കൈമാറി. സുന്ദര – സീതു ദമ്പതികളുടെ മകനാണ്. ഭാര്യ: ഉമാവതി. വിദ്യാർഥികളായ ശർശാന്ത്, ശരണ്യ എന്നിവർ മക്കളാണ്.
Read More » -
നെല്‍കര്‍ഷകരുടെ പ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച: തിരുവഞ്ചൂര്‍
കോട്ടയം: നെല്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ അലംഭാവം തുടരുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. വേനല്‍മഴ കനത്തിട്ടും കൊയ്തെടുത്ത നെല്ലു സംഭരിക്കാന്‍ സര്‍ക്കാര്‍ ഒരു താല്പര്യവുമെടുക്കുന്നില്ല. അതുപോലെ കഴിഞ്ഞ തവണ സംഭരിച്ച നെല്ലിന്റെ പണം പോലും കര്‍ഷകര്‍ക്ക് കിട്ടാക്കടമായി അവശേഷിച്ചിരിക്കുകയാണെന്നും തിരുവഞ്ചുര്‍ പറഞ്ഞു.യു, ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഡി.സി.സി.യില്‍ യു.ഡി.എഫ് ജില്ലാ ചെയര്മാന് ഇ.ജെ.അഗസ്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എം.എല്‍ എ, കുര്യന് ജോയി, ഫ്രാന്‍സീസ് ജോര്‍ജ്, ജോയ് ഏബ്രഹാം, പി എ സലീം, ഫില്‍സണ്‍ മാത്യൂസ്, സലീം പി മാത്യു, കുഞ്ഞ് ഇല്ലംപള്ളി, ജോഷി ഫിലിപ്പ്, പി കെ അബ്ദുള്‍ സലാം, പ്രിന്‍സ് ലൂക്കോസ്, തോമസ് കണ്ണാന്തറ, ടോമി വേദഗിരി, തമ്പി ചന്ദ്രന്, മുണ്ടക്കയം സോമന് എന്നിവര്‍ പ്രസംഗിച്ചു.
Read More » -
അതിരപ്പള്ളി വെറ്റിലപ്പാറയിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ
അതിരപ്പള്ളി വെറ്റിലപ്പാറയിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ. തോട്ടിൽ തുണികഴുകാൻ എത്തിയ സ്ത്രീകളാണ് കണ്ടത്. അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന് സമീപം തോട്ടിലൂടെയാണ് കുഞ്ഞുങ്ങൾ ജനവാസ മേഖലയിൽ എത്തിയത്. ഇന്ന് രാവിലെയാണ് വെറ്റിലപ്പാറയിൽ വരടക്കയം എന്ന സ്ഥലത്ത് തോട്ടിൽ അലക്കാനെത്തിയ സ്ത്രീകൾ തോടിനു സമീപം ചീങ്കണ്ണി കുഞ്ഞിനെ കണ്ടത്. വെറ്റിലപ്പാറ സ്വദേശി സിനോഷ് പുല്ലൂർക്കാട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്. ചാലക്കുടി പുഴയിലെ വെറ്റിലപ്പാറ മേഖലയിൽ വ്യാപകമായി ചിങ്കണ്ണി കുഞ്ഞുങ്ങളെ കാണുന്നതായി നാട്ടുകാർ പറയുന്നു.
Read More » -
ബൈക്കുകള്‍ കൂട്ടിയിടിച്ച് മരിച്ച ബിഫാം വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി, ഇന്നലെ രാത്രി കാസര്‍കോട് ചട്ടഞ്ചാലിലായിരുന്നു സംഭവം
കാസര്‍കോട്: ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബിഫാം വിദ്യാര്‍ത്ഥി മുഹമ്മദ് തസ്നിമിൻ്റെ മയ്യത്ത് ബെണ്ടിച്ചാല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഇന്ന് ഖബറടക്കി. തസ്നിമിന്റെ സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധിപേര്‍ സന്നിഹിതരായിരുന്നു. ചട്ടഞ്ചാല്‍, ബെണ്ടിച്ചാലിലെ ഗഫൂറിന്റെയും സഫിയയുടെയും മകനും മംഗളൂരു പി.എ കോളജില്‍ ബിഫാം വിദ്യാര്‍ത്ഥിയുമാണ് മുഹമ്മദ് തസ്നിം(20). ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബെണ്ടിച്ചാലിലെ ഷെഫീഖ്(20), എതിര് ബൈക്ക് യാത്രക്കാരന് ചട്ടഞ്ചാല്‍ കുന്നാറയിലെ അഷ്ഫാദ് (22) എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെ ചട്ടഞ്ചാല്‍ പള്ളിക്ക് മുന്‍വശമായിരുന്നു അപകടം. തസ്നിമും ഷെഫീഖും ബൈക്കില്‍ ബെണ്ടിച്ചാലിലെ വീട്ടിലേക്ക് പോകുന്നതിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന അഷ്ഫാദ് ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂവരെയും പരിസരവാസികള്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും തസ്നീം അപ്പോഴേക്കും മരണപ്പെട്ടു. മറ്റുള്ളവരെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമാണ് തസ്നിമിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. മേല്‍പറമ്പ്…
Read More » -
കാർ ഓടിക്കുന്നതിനിടെ ഭർത്താവിന് നെഞ്ചുവേദന, നിയന്ത്രണം വിട്ടു പോയ കാർ ഭാര്യ സ്റ്റിയറിങ് തിരിച്ച് തിട്ടയിൽ ഇടിപ്പിച്ചു നിർത്തി; പക്ഷേ ജീവൻ രക്ഷിക്കാനായില്ല
കുട്ടിക്കാനം: മലനിരകളിലെ ഹെയർപിൻ വളവിലൂടെ കാർ ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം ഇടിപ്പിച്ചു നിർത്തിയതിനു പിന്നാലെ ഗൃഹനാഥൻ മരിച്ചു. പെരുവന്താനം കിരൻചിറയിൽ സിബു ജോസഫ് (56) ആണ് മരിച്ചത്. ഇന്ന് (തിങ്കൾ) രാത്രി 8.30 ഓടെയായിരുന്നു സംഭവം. അണക്കരയിൽ നിന്നും ഭാര്യയോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ പുല്ലുപാറയിൽ വച്ച് സിബുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കാർ നിയന്ത്രണം വിട്ട് പോകുന്നത് കണ്ട് ഭാര്യ സ്റ്റിയറിങ് തിരിച്ച് കാർ തിട്ടയിൽ ഇടിപ്പിച്ചു നിർത്തി. എന്നാൽ സിബുവിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലയ്ക്കു മാറ്റി.
Read More » -
കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ എടുക്കാൻ ഇറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
കൊല്ലം മടത്തറയിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ എടുക്കാൻ ഇറങ്ങിയ യുവാവ് ഓക്സിജൻ കിട്ടാതെ മരണപ്പെട്ടു. മടത്തറ മുല്ലശേരി വീട്ടിൽ 26 വയസ്സുള്ള അൽത്താഫ് ആണ് മരിച്ചത്. ഇന്നാലെ ഉച്ചയ്ക് ഒരു മണിയോടെ അൽത്താഫിന്റെ വീട്ടിലെ 60 അടി താഴ്ചയുള്ള കിണറ്റിൽ ആട്ടിൻകുട്ടി വിഴുകയായിരുന്നു. ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ അൽത്താഫിനു ഓക്സിജൻ കിട്ടാതെ കിണറ്റിനുള്ളിലേക്കു കുഴഞ്ഞു വീണു. കടക്കൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് അൽത്താഫിനെ പുറത്തെടുത്തത്. അപ്പോഴത്തെക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മരിച്ച അൽത്താഫ് തിരുവനന്തപുരത്തു സോളാറിന്റെ കമ്പിനിയിൽ ജോലി നോക്കി വരുകയാണ്. ഇന്നലെ ഉച്ചയ്ക്കാണ് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയത്
Read More » -
ബസ് കണ്ടക്ടർ ജീവനൊടുക്കി, വീട്ടിനടുത്ത പറമ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്
കാസര്‍കോട്: മുള്ളേരിയ കുമ്പള – റൂടിലോടുന്ന ബസിന്റെ കണ്ടക്ടറെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. സീതാംഗോളി പള്ളത്തടുക്കയിലെ ബാബു ഭണ്ഡാരി – സീതാ ദമ്പതികളുടെ മകൻ ടി ദിനേശ് (53) ആണ് മരിച്ചത്. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ്, പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിനടുത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജലജ. മക്കള്‍: ക്ഷമ, പൂജാലക്ഷ്മി, ശ്രീജിത്ത്.
Read More »