Month: March 2023

  • Kerala

    പണിയെടുത്തതി​ന്റെ പണം വേണം! കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരും പിജി ഡോക്ടർമാരും അനിശ്ചിത കാല സമരത്തിലേക്ക്

    കൊല്ലം: സ്റ്റൈപ്പന്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരും പിജി ഡോക്ടർമാരും അനിശ്ചിത കാല സമരത്തിലേക്ക്. നാളെ മുതലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഹൗസ് സർജന്മാരുടെ സ്റ്റൈപ്പന്റ് മുടങ്ങുന്നത് പതിവായതും പിജി ഡോക്ടർമാർക്ക് അഞ്ച് മാസമായി സ്റ്റൈപ്പന്റ് ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം. രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് തങ്ങൾ ഇതുവരെ സമരത്തിലേക്ക് പോകാതിരുന്നതെന്ന് കേരള മെഡിക്കൽ പിജി അസോസിയേഷൻ പറഞ്ഞു. സ്റ്റൈപ്പന്റില്ലാതെ ജോലി തുടർന്നിട്ടും പണം അനുവദിക്കാൻ സർക്കാർ തയ്യാറായില്ല. പല തവണ സർക്കാരിലേക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. സ്റ്റൈപ്പന്റ് എത്രയും വേഗം അനുവദിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോവുകയല്ലാതെ മറ്റ് വഴികളില്ലെന്നും രോഗികൾക്കും മറ്റ് ജീവനക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടിന് അധികൃതർ മാത്രമായിരിക്കും ഉത്തരവാദികളെന്നും ഡോക്ടർമാർ വ്യക്തമാക്കി.

    Read More »
  • Crime

    കട്ടപ്പന കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ, ഭർത്താവ് കൊലപ്പെടുത്തിയതെന്ന് നിഗമനം

      കട്ടപ്പന: കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മയെ (അനുമോള്‍ 27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് യുവതിയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു എന്നാണ് നിഗമനം. ഇവരുടെ ഭർത്താവ് വിജേഷ് ഒളിവിലാണ്. ശനിയാഴ്ച്ചയാണ് അനുമോളെ കാണാതായത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് ബന്ധുക്കൾ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഒളിവിൽ പോയ വിജേഷ് തന്നെ ബന്ധുക്കളെ വിളിച്ച് കട്ടിലിനടിയിൽ മൃതദേഹം ഉണ്ടെന്ന് പറയുകയായിരുന്നു. ശനിയാഴ്ച്ച രാവിലെ ഉറക്കം എഴുന്നേറ്റതോടെയാണ് അനിമോളെ കാണാതാകുന്നത്. തുടർന്ന് വിജേഷിനോട് ബന്ധുക്കൾ ചോദിച്ചെങ്കിലും അനിമോൾ രാത്രിയിൽ കുട്ടിയെ തന്‍റെ കൂടെ കിടത്തിയിട്ട് എവിടെയോ പോയെന്നായിരുന്നു മറുപടി. ബന്ധുക്കൾ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് യുവതിയെ കുറിച്ച് വിവരം ഇല്ലാതെ വന്നതോടെ ഞായറാഴ്ച്ച വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടെ…

    Read More »
  • Movie

    ഭിന്നമതസ്ഥർ ജീവിതത്തിൽ ഒരുമിക്കുമ്പോഴുള്ള സാമൂഹിക കാഴ്ച്ചപ്പാടുകളുടെ നേർച്ചിത്രം. ‘തുരുത്ത്’ മാർച്ച് 31ന് തീയേറ്ററുകളിലെത്തും

    അജയ് തുണ്ടത്തിൽ പി.ആർ.ഒ    പ്രേക്ഷകശ്രദ്ധനേടിയ ‘മൺസൂൺ’നു ശേഷം സുരേഷ് ഗോപാൽ സംവിധാനം ചെയ്യുന്ന ‘തുരുത്ത്’ മാർച്ച് 31ന് തീയേറ്ററുകളിലെത്തും. സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്യപ്പെട്ട ഒരു അഭയാർത്ഥി കുടുംബം തലചായ്ക്കൻ ഒരിടം തേടി നടത്തുന്ന യാത്രയാണ് ‘തുരുത്ത്.’ പ്രിയസുഹൃത്തിന്റെ വേർപാടിനെ തുടർന്ന് അയാളുടെ ഭാര്യയുടെയും മകന്റെയും ഉത്തരവാദിത്തം റസാഖിന് ഏറ്റെടുക്കേണ്ടിവരുന്നു. ഭിന്നമതസ്ഥർ ജീവിതത്തിൽ ഒരുമിക്കുമ്പോഴുള്ള സാമൂഹിക കാഴ്ച്ചപ്പാടിന്റെ നേർച്ചിത്രമാണ് ‘തുരുത്ത്’ പ്രമേയമാക്കുന്നത്. തങ്ങളുടേതായൊരു ഇടം കണ്ടെത്താനുള്ള യാത്രയിൽ റസാഖിനും കുടുംബത്തിനും വിധി കാത്തുവെച്ചത് എന്തായിരുന്നുവെന്നാണ് ചിത്രത്തിന്റെ തുടർസഞ്ചാരം വ്യക്തമാക്കുന്നത്. നീണ്ടവർഷങ്ങളിലെ സഹനട വേഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി സുധീഷ് എന്ന അനുഗൃഹീത നടൻ ഇതിലെ കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നു. സുധീഷിനെ കൂടാതെ കീർത്തി ശ്രീജിത്ത്, മാസ്റ്റർ അഭിമന്യു, എം ജി സുനിൽകുമാർ, ഷാജഹാൻ തറവാട്ടിൽ, കെ.പി.എ.സി പുഷ്പ, മധുസൂദനൻ , ഡോ. ആസിഫ് ഷാ, സക്കീർ ഹുസൈൻ, സജി സുകുമാരൻ , മനീഷ്കുമാർ , സജി, അപ്പു മുട്ടറ, അശോകൻ…

    Read More »
  • Local

    കാഴ്ച പരിമിതിയുള്ള അര്‍ജുന് പഠനം മുടങ്ങില്ല, തൃശൂര്‍ ലോ കോളജില്‍ പ്രത്യേക സീറ്റ് അനുവദിച്ച് മന്ത്രി ആര്‍ ബിന്ദു

    കാഴ്ചപരിമിതി നേരിടുന്ന തൃശൂര്‍ വിയ്യൂര്‍ സ്വദേശി അര്‍ജുന്‍ കെ കുമാറിന് നിയമ പഠനം മുടങ്ങാതിരിക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സവിശേഷ ഇടപെടല്‍. എണാകുളം ലോ കോളേജില്‍ നിയമ പഠനത്തിന് എല്‍എല്‍എം സീറ്റ് ലഭിച്ചെങ്കിലും യാത്രാ പ്രശ്‌നം തന്റെ ഉന്നത പഠനത്തില്‍ ഇരുള്‍ വീഴ്ത്തുമോ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് പ്രതീക്ഷയുടെ വെളിച്ചമായി മന്ത്രി ബിന്ദുവിന്റെ ഇടപെടലുണ്ടായത്. എറണാകുളം കോളജില്‍ നിന്ന് തന്റെ പഠനം തൃശൂര്‍ ലോ കോളജിലേക്ക് മാറ്റിത്തരണമെന്നു കാണിച്ച് അര്‍ജുന്‍ മന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഈ ശ്രദ്ധേയമായ ഇടപെടല്‍. അര്‍ജുന്റെ പ്രശ്‌നത്തിന് പരിഹാരമായി തൃശൂര്‍ ലോ കോളജില്‍ കാഴ്ച പരിമിതി നേരിടുന്നവര്‍ക്കായി ഒരു സീറ്റ് സൃഷ്ടിക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടാണ് മന്ത്രി ഇത് സാധ്യമാക്കിയത്. ഇക്കാര്യത്തില്‍ സര്‍വകലാശാല ഉടന്‍ തന്നെ തീരുമാനം കൈക്കൊള്ളുകയും ചെയ്തു. തുടര്‍ന്ന് അര്‍ജുന്റെ പഠനം എറണാകുളത്ത്‌ നിന്ന് തൃശൂര്‍ ലോ കോളജില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട സീറ്റിലേക്ക് മാറ്റിക്കൊണ്ടുള്ള ഇത്തരവ് മന്ത്രി എത്രയും വേഗം തരപ്പെടുത്തി…

    Read More »
  • India

    കർണാടകത്തിലേക്ക് രജിസ്ട്രേഷൻ മാറ്റിയ’കൊമ്പനെ’ നാട്ടുകാർ പൂട്ടി

    ബംഗളൂരു:ഏകീകൃത കളര്‍ കോഡില്‍ നിന്നു രക്ഷപ്പെടാന്‍ കര്‍ണാടകയിലേക്കു റജിസ്ട്രേഷന്‍ മാറ്റിയ കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു.കോളജ് വിദ്യാർത്ഥികളുമായി ചിക്കമംഗലൂരുവിലേക്കുള്ള യാത്രക്കിടെയാണ് ബസിനെ തടഞ്ഞത്.വലിയ ശബ്ദത്തിൽ പാട്ട് വെച്ചായിരുന്നു യാത്ര. കേരളത്തിൽ സമീപകാലത്ത് ഉണ്ടായ അപകടങ്ങളെ തുടർന്ന് ടൂറിസ്റ്റ് ബസുകൾക്ക് കർശന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതേ തുടർന്ന് കൊമ്പൻ ബസുടമ തന്റെ 30 ബസുകളുടെയും രജിസ്ട്രേഷൻ ബ.ഗളൂരുവിലെ ബന്ധുവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. ഓടുന്ന ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ ബസിനെതിരെ നേരത്തെ കേരള മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു.

    Read More »
  • Kerala

    ഗിന്നസ് പക്രുവിന് വീണ്ടും പെണ്‍കുഞ്ഞ്; സന്തോഷം പങ്കുവച്ച് താരം

    കൊച്ചി:നടൻ ഗിന്നസ് പക്രുവിന് വീണ്ടും പെൺകുഞ്ഞ്.എറണാകുളത്തെ അമൃത ആശുപത്രിയിലാണ് ഗിന്നസ് പക്രുവിന്‍റെ ഭാര്യ ഗായത്രി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.മൂത്ത മകള്‍ ദീപ്ത അടക്കം ബന്ധുക്കള്‍ ഇവിടെ ഉണ്ടായിരുന്നു. ചേച്ചിയമ്മ എന്ന ക്യാപ്ഷനോടെയാണ് ഈ സന്തോഷം ഗിന്നസ് പക്രു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നന്ദിയും ഗിന്നസ് പക്രു പോസ്റ്റില്‍ പറയുന്നു.

    Read More »
  • NEWS

    ബലിയാടാക്കിയാൽ നോക്കി നിൽക്കില്ല; ബ്ലാസ്‌റ്റേഴ്‌സ് കോച്ച് വുകോമാനോവിച്ചിന് പിന്തുണയുമായി മഞ്ഞപ്പടയുടെ ക്യാംപെയ്ന്‍

    കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിനെ പിന്തുണച്ച് മഞ്ഞപ്പട.ഐഎസ്സ്എല്ലിൽ നിന്നും വുകോമാനോവിച്ചിനെ വിലക്കുമെന്ന വാർത്ത പ്രചരിച്ചതോടെയാണ് മഞ്ഞപ്പടയുടെ ക്യാംപെയ്ൻ. ബംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതിന് കാരണക്കാരനായ ഇവാനെതിരെ എഐഎഫ്എഫ് നടപടിയെടുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.കൂടാതെ അടുത്ത സീസണിൽ ഇവാനെ ഐഎസ്എല്ലില്‍ നിന്നും വിലക്കുമെന്നും ഇപ്പോൾ വാർത്തകൾ വന്നതോടെയാണ് ക്ലബ്ബിന്റെ ഔദ്യോഗിക ആരാധക കൂട്ടമായ മഞ്ഞപ്പടയുടെ മുന്നറിയിപ്പ്. ‘ഇതുപോലൊരു മികച്ചപരിശീലകനെ നഷ്ടമാവുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനും ബ്ലാസ്റ്റേഴ്‌സിനും ഗുണം ചെയ്യില്ല എന്നിരിക്കെ പ്രതികാരനടപടി ചിലരുടെ നിശ്ചിതതാല്പര്യങ്ങള്‍ സംരക്ഷിക്കാനെന്നുവേണം കരുതാന്‍. ഇതുതന്നെയാണ് നമ്മുടെ കോച്ചിനോടുള്ള പിന്തുണ അറിയിക്കേണ്ട സമയം എന്നുള്ളതുകൊണ്ട് നമ്മള്‍ ഒരു പുതിയപോരാട്ടമുഖത്തേക്ക് കടക്കുകയാണ്.- *’#ISupportIvan*’ എന്നാണ് മഞ്ഞപ്പട കുറിച്ചിരിക്കുന്നത്. ഇവാനെ വിലക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍കസ് മെര്‍ഗുലാവോയാണ് ട്വീറ്റ് ചെയ്തത്. പരിശീലകന്റെ തീരുമാനാണ് ബ്ലാസ്റ്റേഴ്സിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് അച്ചടക്ക സമിതിയുടെ നിഗമനം. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ കടുത്ത നടപടിയുണ്ടാകും-എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. എഐഎഫ്എഫ് കഴിഞ്ഞ ആഴ്ച…

    Read More »
  • India

    യാത്രാദുരിതത്തിന് അറുതി വേണം;  വിവിധ മലയാളി സംഘടനകളുടെ കൺവെൻഷൻ മാർച്ച് 26 ന് നാഗ്‌പൂരിൽ

    നാഗ്പൂർ:മഹാരാഷ്ട്രയിലെ നാഗ്‌പൂർ -വിദർഭാ – അമരാവതി ഡിവിഷനിൽ ഉൾപ്പെടുന്ന ജില്ലകളിലെ മലയാളികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണാൻ കേരളീയ സമാജം നാഗ്പൂരിന്റെ നേതൃത്വത്തിൽ ഫെയ്മ മഹാരാഷ്ട്ര യാത്രസഹായ കൺവെൻഷൻ കൂടുന്നു. 2023 മാർച്ച് 26 ഞായറാഴ്ച രാവിലെ 10.00 മുതൽ കേരളീയ സമാജം നാഗ്‌പൂർ ഓഫീസിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികൾ കൂടാതെ വിവിധ ഡിവിഷനുകളിലെ മലയാളി സംഘടനകളും പങ്കെടുക്കും.   നാട്ടിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമായി കൂടുതൽ ട്രെയിനുകൾ ആരംഭിക്കുക, കേരളത്തിൽ നിന്ന് അമരാവതിയിലേക്ക് ട്രെയിൻ അനുവദിക്കുക,പൂനെ റയിൽവെ ഡിവിഷനിൽ നിന്നും അമരാവതി ഭാഗത്തേക്ക് ട്രെയിനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവെൻഷൻ നടത്തുന്നത്.

    Read More »
  • Kerala

    ഏപ്രിൽ മുതൽ സെക്രട്ടേറിയേറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം

    തിരുവനന്തപുരം:പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭമായ ഏപ്രിൽ ഒന്നാം തീയതി മുതൽ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ആക്സസ് കൺട്രോൺ സംവിധാനം നടപ്പാക്കും. ഇത് സംബന്ധിച്ച് പൊതു ഭരണ സെക്രട്ടറി ജ്യോതി ലാൽ ഉത്തരവിറക്കി. പഞ്ച് ചെയ്ത ശേഷവും ജീവനക്കാർ ജോലി സ്ഥലം വിട്ട് പുറത്ത് പോകുന്നത് തടയാനാണ് ആക്സസ് കൺട്രോൾ കൊണ്ടു വരുന്നത്. ആദ്യത്തെ രണ്ട് മാസം പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കൈവശമുള്ള ആക്സസ് കാർഡ് ഉപയോഗിച്ചാലേ ഓഫീസിന് അകത്തേക്കും പുറത്തേക്കും കടക്കാനാവൂ. ഓരോ ഉദ്യോഗസ്ഥനും നൽകുന്നത് വ്യത്യസ്ത കാർഡായതിനാൽ പോകുന്ന സമയവും തിരിച്ച് കയറുന്ന സമയവും കൃത്യമായി ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തും. സെക്രട്ടേറിയേറ്റിലെ ജീവനക്കാരുടെ സംഘടനകൾ ഉയർത്തിയ എതിർപ്പുകൾ അവഗണിച്ചാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്.

    Read More »
  • Local

    ഈ വനിതകൾ റിപ്പയർ ചെയ്യുന്നു മൊബൈൽ ഫോണും ഒപ്പം ജീവിതവും

        വിരൽത്തുമ്പിൽ ലോകമൊതുങ്ങുന്ന സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച്‌ ജീവിതം കെട്ടിപ്പടുക്കാൻ ഒരുങ്ങുകയാണ് 18 യുവതികൾ. പുരുഷന്മാർ കൈയടക്കിയ മൊബൈൽ ഫോൺ റിപ്പയറിങ്‌ ആൻഡ്‌ സർവീസ്‌ എന്ന തൊഴിൽ മേഖല കൈയടക്കിയാണ്‌ കണ്ണൂർ മയ്യിൽ പഞ്ചായത്തിലെ വനിതകൾ  ജീവിതവും റിപ്പയർ ചെയ്യാനൊരുങ്ങുന്നത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുവതികൾക്കായി നടപ്പാക്കിയ പദ്ധതിയിലൂടെയാണ് ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ പതിനെട്ട് വനിതകൾ മൊബൈൽ ഫോൺ റിപ്പയറിങ്ങിൽ പരിശീലനം പൂർത്തിയാക്കിയത്. കുടുംബശ്രീയിൽ ഉൾപ്പെടാത്ത 18 നും 40നും ഇടയിൽ പ്രായമുള്ള ബിരുദവും ബിരുദാന്തര ബിരുദവുമുള്ള തൊഴിൽ രഹിതരായ വനിതകളാണ് ഓക്സിലറി ഗ്രൂപ്പിലുള്ളത്‌. ദേശീയ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിലെ അധ്യാപകരായ ആനന്ദ്, അൻസാരി എന്നിവരുടെ നേതൃത്വത്തിൽ ഒരുമാസമായിരുന്നു പരിശീലനം. സോഫ്റ്റ്‌വെയർ, ഹാർഡ് വെയർ, ചിപ്‌ ലെവൽ എന്നിവയിൽ പരിശീലനവും ലഭിച്ച ഇവർ ഏത്‌ തരം ഫോണിന്റെയും ടാബുകൾ, സ്മാർട്ട് വച്ച് തുടങ്ങിയവയുടെയും കേടുപാടുകൾ പരിഹരിക്കും. പരിശീലനം പൂർത്തിയാക്കിയവർ രണ്ട്‌ ടീമുകളായി തിരിഞ്ഞ്‌ സ്വയം സംരംഭങ്ങൾക്ക് തയ്യാറെടുക്കുകയാണ്.…

    Read More »
Back to top button
error: