World

    • പാകിസ്ഥാനില്‍ നബിദിന റാലിക്കിടെ ചാവേര്‍ സ്ഫോടനം; 52 മരണം

      ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 150 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ബലൂചിസ്ഥാനിലെ മസ്തുങ് ജില്ലയിലെ മദീന മോസ്‌കിലാണ് സ്ഫോടനം നടന്നത്. പള്ളിയില്‍ നബിദിനാഘോഷം നടക്കുന്നതിനിടെ, ചാവേര്‍ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മസ്തുങ് പൊലീസ് ഡിഎസ്പി നവാസ് ഗാഷ്‌കോരിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നബിദിന റാലിയുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതായിരുന്നു അദ്ദേഹം. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാക് സര്‍ക്കാരിനെതിരെ ഏറെക്കാലമായി ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ബലൂചിസ്ഥാന്‍.  

      Read More »
    • നിജ്ജറിന്‍റെ കൊലപാതകം: കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാവര്‍ത്തിച്ച് അമേരിക്ക

      ദില്ലി: ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാവർത്തിച്ച് അമേരിക്ക. വിദേശ കാര്യമന്ത്രി എസ് ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനും തമ്മിൽ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് അമേരിക്ക നിലപാടാവർത്തിക്കുന്നത്. അതേസമയം, വിഷയത്തൽ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിക്കുന്നതിനിടെ ദില്ലിയിൽ ഖാലിസ്ഥാനി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. കാനഡ വിഷയം കത്തി നിൽക്കുന്നതിനിടെ ഇന്ത്യൻ സമയം ഇന്ന് രാത്രി 12 മണിക്കാണ് ജയശങ്കർ ആൻറണി ബ്ലിങ്കൻ കൂടിക്കാഴ്ച നടക്കുന്നത്. യുഎൻ ജനറൽ അസംബ്ലിക്കിടെ ഇരു നേതാക്കളും കണ്ടെങ്കിലും ഇന്ത്യ കാനഡ നയതന്ത്ര വിഷയം ചർച്ചയായില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. എന്നാൽ അന്വേഷണത്തോട് സഹകരിക്കണമെന്ന് ഒരുവേള ആൻറണി ബ്ലിങ്കൻ തന്നെ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇന്നത്തെ കൂടിക്കാഴ്ച നിർണ്ണായകമാണ്. കൂടിക്കാഴ്ചയുടെ വിഷയം വ്യക്തമാക്കാനാവില്ലെന്നറിയിച്ച യുഎസ് വക്താവ് മാത്യു മില്ലർ, കൊലപാതകത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന നിലപാട് നേരത്തെ മുമ്പോട്ട് വച്ചിരുന്നതാണെന്ന് പറഞ്ഞു. എന്നാൽ ഒരു തെളിവും കൈമാറാൻ കാനഡയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും,…

      Read More »
    • അർമേനിയ വിളിക്കുന്നു; ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവർക്ക് വീസ ഓൺ അറൈവലിലൂടെ എത്താം; അർമേനിയയിൽ എങ്ങനെ ജോലി കണ്ടെത്താം ?

      അർമേനിയ എന്ന പേര് കേട്ടിട്ടുണ്ടാകും.യൂറോപ്പിനും ഏഷ്യക്കും ഇടയിലാണ് അർമേനിയ.റഷ്യ, ജോർജിയ, അസർബൈജാൻ, തുർക്കി എന്നീ രാജ്യങ്ങൾക്കടുത്തുള്ള മനോഹരരാജ്യം. തൊട്ടടുത്തായി കാസ്പിയൻ കടൽ. അർമേനിയയുടെ തലസ്ഥാനം യെരവാനാണ്.ഇന്ന് കൂടുതൽ സന്ദർശകരെത്തുന്ന രാജ്യം കൂടിയാണ് അർമേനിയ.ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവർക്ക് വീസ ഓൺ അറൈവലിലൂടെ അർമേനിയയിൽ എത്താം. അതിമനോഹരമായ പർവതങ്ങൾ,  മാറ്റേറും സംസ്കാരം, സമ്പന്നമായ പൈതൃകം, യക്ഷിക്കഥകളിലേതുപോലെ നിഗൂഢതകൾ ഒളിപ്പിച്ച അനേകം കോട്ടകൾ എന്നിവയാൽ യൂറോപ്പിലെ ഏറ്റവും മികച്ച വിനോദസഞ്ചാരയിടങ്ങളിലൊന്നാണ് ഇന്ന് അർമേനിയ. വളരെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന ഒരു രാജ്യവുമാണ് അർമേനിയ.മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ചെലവുകൾ കുറവായതിനാൽ അനേകം വിനോദ സഞ്ചാരികൾ ഇവിടെക്ക് എത്തുന്നുണ്ട്. ഭക്ഷണം, താമസം, ഇന്ധനം, മ്യൂസിയങ്ങളും മറ്റും സന്ദർശിക്കുന്നതിനുള്ള ടിക്കറ്റുകൾ എന്നിവയ്ക്കെല്ലാം വളരെ മിതമായ നിരക്കാണ് ഇവിടെ. ഏകദേശം 5 ദിവസം അർമേനിയയിൽ തങ്ങുന്ന രണ്ടു പേർക്ക് ഏതാണ്ട് 190 യൂറോ മാത്രമാണ് ചെലവു വരുന്നത്. അതായത്, പ്രതിദിനം ഒരാൾക്ക് 20 യൂറോയിലും കുറവ്. ബാർബിക്യു ചെയ്തതും…

      Read More »
    • ഇറാഖില്‍ വിവാഹ പാര്‍ട്ടിക്കിടെ തീപിടിത്തം; വധൂവരന്‍മാരടക്കം 114 മരണം

      ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ ഹംദാനിയ പട്ടണത്തില്‍ വിവാഹ പാര്‍ട്ടിക്കിടെ ഉണ്ടായ തീപിടിത്തത്തില്‍ 114 പേര്‍ മരിച്ചു. 150 ലേറെ പേര്‍ക്ക് പരുക്കേറ്റു. വധുവും വരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ വടക്കന്‍ നിനവേ പ്രവിശ്യയിലെ അല്‍ ഹംദാനിയയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പടക്കം പൊട്ടിച്ചതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിവാഹ ഹാള്‍ ഉള്‍പ്പെടെ കത്തിക്കരിഞ്ഞു. പരുക്കേറ്റവരെ നിനവേ മേഖലയിലുടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. Video shows the moment fire broke out in a weeding in Hamdaniyah 110 dead including bride and groom 550 injured #Iraq #Hamdaniyah #Fire pic.twitter.com/y3k4aiRvbM — North X (@__NorthX) September 27, 2023

      Read More »
    • വിഷമദ്യം കുടിച്ച്‌ 17 പേര്‍ മരിച്ച സംഭവം: ഇറാനില്‍ നാല് പേര്‍ക്ക് വധശിക്ഷ

      ടെഹ്റാൻ:വിഷമദ്യം കുടിച്ച്‌ 17 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ നാല് പേര്‍ക്ക് വധശിക്ഷ വിധിച്ച്‌ ഇറാൻ.മെഥനോള്‍ അടങ്ങിയ മദ്യം കുടിച്ച്‌ 17 പേര്‍ മരിക്കുകയും 191 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ശിക്ഷാവിധി. ടെഹ്‌റാന്റെ പടിഞ്ഞാറുള്ള ആല്‍ബോര്‍സ് പ്രവിശ്യയില്‍ വിഷമദ്യം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 11 പ്രതികള്‍ക്കെതിരെ അഴിമതിക്കുറ്റം ഉള്‍പ്പെടെ ചുമത്തിയതായി ജുഡീഷ്യറി വക്താവ് മസൂദ് സെതയേഷി പറഞ്ഞു. 11 പേരില്‍ നാല് പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും വിധിച്ചതായും പ്രതികള്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും സെതയേഷി വ്യക്തമാക്കി. 1979 ലെ ഇസ്ലാമിക വിപ്ലവം മുതല്‍ ഇറാനില്‍ മദ്യത്തിന്റെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.

      Read More »
    • പഠിക്കാനോ ജോലിചെയ്യാനോ മടി; യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ നിനികളുള്ളത് കാളപ്പോരിന് പേരുകേട്ട സ്പെയിനിൽ!

      യൂറോപ്യൻ യൂണിയനെ കുറിച്ച് ചിന്തിക്കുമ്പോൾ ഏറെ വിദ്യാഭ്യാസവും ഉയർന്ന ജോലികളുമുള്ള ഒരു ജനത എന്നതാണ് നമ്മുടെ മനസിൽ ആദ്യമെത്തുന്ന ചിന്ത. ആദ്യമായി ലോകമെമ്പാടും കപ്പലോടിച്ച് കീഴടക്കിയ ജനത. വ്യാവസായിക വിപ്ലവത്തിൻറെ സൃഷ്ടാക്കൾ. ഇങ്ങനെ ഏറെ വിശേഷണമുള്ള ഒരു ജനതയെ കുറിച്ച് നമ്മൾ ഒരിക്കലും ആലോചിക്കാത്ത ഒന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പഠനങ്ങൾ പറയുന്നത്. വിദ്യാഭ്യാസം നേടുന്നതിലും ജോലി ചെയ്യുന്നതിലും യൂറോപ്യൻ യൂണിയനിലെ ജനങ്ങൾ ഏറെ മടി കാണിക്കുന്നു. പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്ത ആളുകൾ ‘നിനി’ (Nini – സ്പാനിഷ് പദം, പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്തവർ എന്നാണ് അർത്ഥം ) എന്നാണ് അറിയപ്പെടുന്നത്. യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ നിനികളുള്ളത് കാളപ്പോരിന് പേരുകേട്ട സ്പെയിനിലാണെന്ന് പഠനങ്ങൾ പറയുന്നു. പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്ത 18 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ ഏറ്റവും ഉയർന്ന അനുപാതമുള്ള യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഇന്ന് സ്പെയിൻ. ഏതാണ്ട് 17 ശതമാനം പേർ ഈ…

      Read More »
    • റഷ്യയുടെ കരിങ്കടൽ സേനാ കമാണ്ടറും 33 ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി യുക്രൈന്‍; യുക്രൈന്‍ വാദത്തോട് പ്രതികരിക്കാതെ റഷ്യ

      മോസ്കോ: റഷ്യയുടെ കരിങ്കടൽ സേനാ കമാണ്ടർ കൊല്ലപ്പെട്ടതായി യുക്രൈൻ. അഡ്മിറൽ വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടത് വെള്ളിയാഴ്ച നടന്ന ആക്രമണത്തിലാണെന്നാണ് യുക്രൈൻ വാദിക്കുന്നത്. എന്നാൽ യുക്രൈൻ വാദത്തേക്കുറിച്ച് റഷ്യ ഇനിയും പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് യുക്രൈൻറെ പ്രത്യേക സേന അഡ്മിറൽ വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടെന്ന അവകാശവാദം ഉയർത്തിയത്. ക്രീമിയയിലെ സെവാസ്റ്റോപോളിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന 33 ഉദ്യോഗസ്ഥർക്കൊപ്പമാണ് വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടതെന്നാണ് വാദം. റഷ്യയിലെ ഏറ്റവും മുതിർന്ന നാവിക ഉദ്യോഗസ്ഥരിലൊരാളാണ് വിക്ടർ സൊഖോലോവ്. ക്രീമിയയിൽ യുക്രൈൻ ആക്രമണം ശക്തമായതിന് പിന്നാലെ റഷ്യ കൂടുതൽ ഉദ്യോഗസ്ഥരേയും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. 19 മാസമായി തുടരുന്ന യുദ്ധത്തിൽ യുക്രൈനെതിരായ ആകാശ പോരിന് റഷ്യക്ക് താവളമായിരുന്ന മേഖലയാണ് ക്രീമിയ. കീവിന്റെ സുപ്രധാന തിരിച്ചടികളിലൊന്നായാണ് വിക്ടർ സൊഖോലോവിന്റെ കൊലയെ യുക്രൈൻ വിശേഷിപ്പിക്കുന്നത്. 2014ലാണ് റഷ്യ ക്രീമിയ യുക്രൈനിൽ നിന്ന് പിടിച്ചെടുത്തത്. കരിങ്കടലിലെ സേനാ വിന്യാസത്തിന്റെ ഹെഡ്ക്വാട്ടേഴ്സിനെ നേരെയുണ്ടായ ആക്രമണത്തിൽ 34 ഉദ്യോഗസ്ഥർ കൊല്ലപ്പട്ടതായാണ് റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്…

      Read More »
    • കാനഡ ഭീകരരുടെ താവളം, ട്രൂഡോയുടേത് തെളിവില്ലാത്ത ആരോപണം; ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക

      കൊളംബോ: നയതന്ത്ര സംഘര്‍ഷത്തില്‍ കാനഡയെ രൂക്ഷമായി വിമര്‍ശിച്ചും ഇന്ത്യയെ പിന്തുണച്ചും ശ്രീലങ്ക. ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കുന്നതെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി കുറ്റപ്പെടുത്തി. ”ചില ഭീകരര്‍ കാനഡയെ സുരക്ഷിത താവളമായാണു കാണുന്നത്. കാനഡ പ്രധാനമന്ത്രി അന്യായമായ ആരോപണങ്ങളുമായി രംഗത്തുവന്നതു തെളിവിന്റെ യാതൊരു പിന്തുണയുമില്ലാതെയാണ്. ഇതേകാര്യം അവര്‍ ശ്രീലങ്കയോടും ചെയ്തിരുന്നു. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന അങ്ങേയറ്റത്തെ നുണയാണു കാനഡ പറഞ്ഞത്. ഞങ്ങളുടെ രാജ്യത്ത് യാതൊരു വംശഹത്യയുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം.” വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അലി സാബ്രി പറഞ്ഞു. ”ഒരാളും മറ്റൊരു രാജ്യത്തിന്റെ കാര്യങ്ങളിലേക്കു തലയിടുകയോ എങ്ങനെ ഭരിക്കണമെന്ന് നിര്‍ദേശിക്കുകയോ ചെയ്യേണ്ടതില്ല. ഇന്ത്യന്‍ മഹാസമുദ്രമെന്ന മേല്‍വിലാസം വളരെ പ്രധാനപ്പെട്ടതാണ്. മേഖലയെ ശക്തിപ്പെടുത്താനായി ഒരുമിച്ച് നില്‍ക്കണം. അങ്ങനെയാണു സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാവുക.” -അലി സാബ്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഖലിസ്ഥാനി സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) പ്രതിഷേധപ്രകടനം കണക്കിലെടുത്ത് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും…

      Read More »
    • ഇന്ത്യക്കാര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം; ഇന്ത്യയിലെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കാനഡ

      ഇന്ത്യയിലെ കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി കാനഡ സര്‍ക്കാര്‍. കാനഡയില്‍ ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യക്കാര്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം നൽകിയതായാണ് റിപ്പോർട്ടുകൾ. ഖാലിസ്ഥാനികള്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്നും ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നവെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡ അനുമതിയും പ്രോത്സാഹനവും നല്‍കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

      Read More »
    • രോഗങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാം: സിലിക്കണ്‍ വാലിയില്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയുമായി മലയാളി ശാസ്ത്രജ്ഞന്മാർ

          മലയാളികളായ ഒരു സംഘം ജനിതക ശാസ്ത്രജ്ഞന്‍മാരുടെ സ്റ്റാർട്ടപ് സംരംഭമായ ജീന്‍സ് ആന്‍ഡ് യു ബയോടെക്‌നോളജി കമ്പനിയുടെയും അനുബന്ധ സ്ഥാപനമായ ജീന്‍-എക്‌സല്‍ എഐയുടെയും പ്രവര്‍ത്തനം കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ ആരംഭിച്ചു. പൂനയിലെ പ്രമുഖ ജനിതക ശാസ്ത്രജ്ഞനായ ഡോ. അമുല്‍ റൗട്ടിന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ ചെയര്‍മാന്‍ ഡോ. സുല്‍ഫികര്‍ അലിയും, മാനജിംഗ് ഡയറക്ടര്‍ ഡോ. സി പി ഹസീബുമാണ്. കമ്പനിയുടെ സിഇഒ യും ചീഫ് സ്ട്രാറ്റജിക് ഓഫീസറുമായ മുസ്തഫ സൈതലവിയാണ് കാലിഫോര്‍ണിയയില്‍ കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഉമിനീരില്‍ നിന്നുള്ള ജിനോം മാപ്പിംഗ് വഴി വിവിധ ശാരീരിക അവസ്ഥകളുടെയും രോഗസാധ്യതകളെയും മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുന്ന ജീനോമിക്‌സ്’ എന്ന സങ്കേതം ഉപയോഗപ്പെടുത്തിയുള്ള ജീനോം കമ്പനിയായ ജീന്‍സ് ആന്‍ഡ് യു  സ്ഥാപിച്ചത് 2020 ലാണ്. ഇതിനകം തന്നെ ഹെല്‍ത്, വെല്‍നസ്, ഫാര്‍മകൊജീനോമിക്‌സ്, ന്യൂട്രി ജീനോമിക്‌സ്, ടാലന്റ് ജീനോമിക്‌സ്, കപ്പിള്‍ ജീനോമിക്‌സ് തുടങ്ങിയ മേഖലകളില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയാണ് ജീന്‍സ് ആന്‍ഡ് യു കമ്പനി ശ്രദ്ധേയമായത്. മുംബൈ…

      Read More »
    Back to top button
    error: