World
-
‘കിമ്മൂട്ടന് പുട്ടേട്ടന്റെ’ സമ്മാനം ഓറസ് ലിമോസിന്; വൈറലായി ഒരു കാര്‍ യാത്രയും
പ്യോങ്യാങ്: ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിലാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. 24 വര്‍ഷത്തിനു ശേഷം ആദ്യമായാണ് പുടിന് ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷാ, വാണിജ്യം, സാമ്പത്തികം ,ടൂറിസം സാംസ്കാരികം എന്നിങ്ങനെ സര്‍വമേഖലയിലും സഹകരിക്കാനുള്ള തന്ത്ര പങ്കാളിത്ത കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. ഉത്തരകൊറിയയിലെത്തിയ പുടിന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് വിലപിടിപ്പുള്ള സമ്മാനങ്ങളും കൈമാറിയിരുന്നു. റഷ്യന്‍ നിര്മതി ഓറസ് ലിമോസിന് കാറാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇരുവരും ആഡംബര കാറില്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. 40-കാരനായ കിമ്മിനെ പാസഞ്ചര്‍ സീറ്റില്‍ ഇരുത്തി 71-കാരനായ പുടിന് കാറിന്റെ ടെസ്റ്റ് ഡ്രൈവ് നടത്തി. റഷ്യന്‍ സ്റ്റേറ്റ് ടിവിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന പുടിനെയും തൊട്ടടുത്ത സീറ്റിലിരിക്കുന്ന കിമ്മിനെയും വീഡിയോയില്‍ കാണാം. തമാശയൊക്കെ പറഞ്ഞ് വളരെ ആസ്വദിച്ച് കാറോടിക്കുന്ന പുടിനെയാണ് കാണുന്നത്. എല്ലാം കേട്ട് നിറചിരിയോടെ ഇരിക്കുന്ന കിമ്മിനെയും കാണാം. റഷ്യന്‍ നിര്‍മ്മിത ഓറസ് ലിമോസിന് റഷ്യന്‍ നേതാവ് കിമ്മിന്…
Read More » -
അവർണനീയ അനുഭവവുമായി വിശുദ്ധ മക്കയോട് വിട പറഞ്ഞ് തീർത്ഥാടകര്‍, ഹജ്ജിന് പരിസമാപ്തി
റിയാദ്: അവസാനത്തെ കല്ലേറും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിന് പരിസമാപ്തി. ഹജ്ജിലെ സുപ്രധാന കർമങ്ങൾ തീർന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹാജിമാർ മിനയിൽ നിന്നും മടങ്ങി തുടങ്ങിയിരുന്നു. അവശേഷിക്കുന്ന ഹാജിമാരാണ് ബുധനാഴ്ച കൂടി ജംറ സ്തൂപങ്ങളിൽ കല്ലേറ് പൂർത്തിയാക്കി മിന താഴ് വാരം വിടുന്നത്. ഹജ്ജ് അതിന്റെ സംശുദ്ധിയോടെ നിർവഹിക്കുന്നതിലൂടെ അപ്പോൾ പിറന്ന കുഞ്ഞിന്റെ പരുശുദ്ധിയോടെയാണ് ഹാജിമാർ മിനയോടു യാത്രപറയുക. പലസ്തീൻ എന്ന നീറുന്ന പ്രശ്നത്തിൽ തന്നെയായിരുന്നു ഹജ്ജിൽ ഏവരുടെയും മാനമുരുകിയുള്ള പ്രാർഥന. ലോകത്തിലെ വിവിധ ദിക്കിൽനിന്നുവന്ന വിശ്വാസി ലക്ഷങ്ങൾ ദേശ വർണ ഭാഷാ അതിർവരമ്പുകളില്ലാതെ, വിശുദ്ധ ഭൂമിയിൽ തീർത്ത സ്നേഹ- സാഹോദര്യങ്ങളുടെ മനോഹര മുഹൂർത്തങ്ങളാണ് ഹജ്ജിനെ വിശ്വ മാനവസംഗമമാക്കി മാറ്റുന്നത്. ലോകത്തിന് മാതൃകയാണ് ഇത്. അവർണനീയ അനുഭവമാണ് ഓരോ തീർഥാടകനും മിനയിൽനിന്ന് നെഞ്ചേറ്റി കൊണ്ടുപോകുന്നത്. ഈ ഏക മാനവികതയുടെയും സഹോദര്യത്തിെൻറയും സ്നേഹത്തിെൻറയും സന്ദേശം തങ്ങളുടെ നാടുകളിൽ എത്തിക്കുമെന്നും അവിടെ അതിൻ്റെ പ്രചാരകരാകുമെന്നും പ്രതിജ്ഞയെടുത്താണ് ഓരോ ഹാജിയും മക്ക വിടുക. രാജ്യത്തിെൻറ മുഴുവൻ…
Read More » -
ചാര്‍ജിങ്ങിനിടെ ലാപ്ടോപ് പൊട്ടിത്തെറിച്ച് അപകടം; 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള ഷരീഫ്പൂരില്‍ ലാപ്ടോപ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. രണ്ടു സ്ത്രീകളും മൂന്നു മുതല്‍ ഒന്‍പത് വയസ്സുവരെ പ്രായമുള്ള 5 കുട്ടികളും ഉള്‍പ്പെടെ ഗുരുതരമായി പൊള്ളലേറ്റ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുതായും ഇവരില്‍ ആറുവയസ്സുള്ള പെണ്‍കുട്ടിയും ഒന്‍പതുവയസ്സുള്ള ആണ്‍കുട്ടിയുമാണ മരിച്ചതെന്നും അലൈഡ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഹമ്മദ് അഹമ്മദ് പറഞ്ഞു. ചാര്‍ജ് ചെയ്യുന്നതിനായി ഇട്ടിരുന്ന ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് തീപടര്‍ന്നാണ് അപകടമുണ്ടായത്. പഞ്ചാബ് (പാക്ക്) മുഖ്യമന്ത്രി മറിയം നവാസ് സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും മറിയം നവാസ് നിര്‍ദേശിച്ചിട്ടുണ്ട്.
Read More » -
ആദ്യ ലക്ഷണം കാലില്‍, 48 മണിക്കൂറിനുള്ളില്‍ മരണം; മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ജപ്പാനില്‍ പടരുന്നു
ടോക്കിയോ: മനുഷ്യശരീരത്തില്‍ പ്രവേശിച്ച് മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനില്‍ പടരുന്നു. രോഗം ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക് സിന്‍ഡ്രോം (എസ്ടിഎസ്എസ്) എന്നാണ് ഈ രോഗത്തെ അറിയപ്പെടുന്നത്. ഈ വര്‍ഷം ജൂണ്‍ രണ്ടോടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയര്‍ന്നെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ആകെ 941പേരെയാണ് ജപ്പാനില്‍ ഈ രോഗം ബാധിച്ചത്. നിലവിലെ രോഗബാധ നിരക്ക് തുടര്‍ന്നാല്‍ ഈ വര്‍ഷം 25000 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (ജിഎഎസ്) സാധാരണയായി കുട്ടികളില്‍ തൊണ്ടവേദനയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്തസമ്മര്‍ദം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു. അന്പതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വാസ പ്രശ്നങ്ങള്‍ക്കും കോശനാശത്തിനും കാരണമാകുകയും ചെയ്യുന്നു. ഇത് മരണത്തിന് വരെ ഇടയാക്കുന്നു. 30 ശതമാനമാണ്…
Read More » -
എത്രയും വേഗം റിട്ടയർ ചെയ്ത് സുഖമായി ജീവിക്കൂ; പുതു തലമുറയുടെ ഹരമായി മാറിയ ‘ഫയർ’ എന്താണ് എന്നറിയുക
ലൈഫ്സ്റ്റൈൽ സുനിൽ കെ ചെറിയാൻ ‘ഫയർ’ എന്നൊരു കാഴ്ചപ്പാട് ലോകത്ത് പടർന്ന് വരികയാണ്. ഫൈനാൻഷ്യൽ ഇൻഡിപെൻഡൻസ്, റിട്ടയർ ഏർലി എന്നതിന്റെ ചുരുക്കപ്പേരാണ് ഫയർ. സാമ്പത്തിക സ്വാതന്ത്ര്യവും ജോലിയിൽ നിന്നും നേരത്തേയുള്ള വിരമിക്കലുമാണ് പരിപാടി. ജീവിതകാലം മുഴുവൻ ജോലിക്കു വേണ്ടി നഷ്ടപ്പെടുത്തി വലുതായൊന്നും നേടാനില്ലാതെ ‘സംപൂജ്യരാവാൻ’ പുതിയ തലമുറയെ കിട്ടില്ല. എളുപ്പവഴിയിൽ ക്രിയ ചെയ്യുന്നവരുടെ സംഖ്യ വർദ്ധിക്കുന്നു. ഉയർന്ന ശമ്പളം വാങ്ങി, അടിസ്ഥാന ആർഭാടങ്ങൾ നേരത്തേ നേടിയവരല്ല ‘ഫയർ’ ഫാൻസുകാർ. ഇടത്തരം ജീവിതസാഹചര്യങ്ങൾ ഉള്ളവരാണ് ഈ പ്രസ്ഥാനത്തിന് പച്ചക്കൊടി ഏന്തിയ വരിൽ ഏറെയും. പകലന്തിയോളം പണിയെടുത്ത് വീട്ടിൽ വരുമ്പോൾ, ഉറങ്ങുന്ന കുഞ്ഞുങ്ങളെ കാണാൻ ഇക്കൂട്ടരെ കിട്ടില്ല. അത്യാവശ്യത്തിന് സമ്പാദിക്കുക; ശിഷ്ടം സ്വന്തം ജീവിതത്തിന് കൊടുക്കുക എന്നതാണ് ഇവരുടെ ഫിലോസഫി. അലൻ വോങ്ങ് എന്നൊരാളുടെ കഥ കേൾക്കൂ. ചൈനയിൽ വേരുകളുള്ള അലന്റെ കുടുംബത്തിൽ നിന്നാരംഭിക്കുന്നു ‘ഫയർ’ പ്രസ്ഥാനത്തിന്റെ കനൽ. അലന്റെ മുത്തച്ഛൻ ദാരിദ്ര്യം മൂലം അലന്റെ അച്ഛനെ പയ്യനായിരിക്കുമ്പോഴേ സർക്കാർ ഉടമസ്ഥതയിലുള്ള…
Read More » -
ജി 7 ഉച്ചകോടിക്ക് മുന്നോടിയായി പാര്‍ലമെന്റില്‍ കൂട്ടത്തല്ല്; ഇറ്റലിയില്‍ പ്രതിപക്ഷ അംഗത്തിന് പരിക്ക്
റോം: അമ്പതാമത് ജി 7 ഉച്ചകോടി നടക്കാനിരിക്കെ ഇറ്റലിയിലെ പാര്‍ലമെന്റില്‍ എം.പിമാര്‍ തമ്മില്‍ കൂട്ടത്തല്ല്. പ്രദേശങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കാനുള്ള സര്‍ക്കാറിന്റെ ബില്ലിനെതിരെയാണ് എം.പിമാര്‍ പ്രതിഷേധിച്ചത്. ഇറ്റലിയുടെ പ്രാദേശിക കാര്യ മന്ത്രി റോബര്‍ട്ടോ കാല്‍ഡെറോളിയുടെ കഴുത്തില്‍ പ്രതിപക്ഷപാര്‍ട്ടി അംഗമായ ലിയോനാര്‍ഡോ ഡോണോ ഇറ്റാലിയന്‍ പതാക കെട്ടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ബഹളം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നടന്ന കയ്യാങ്കളിയില്‍ ലിയോനാര്‍ഡോ ഡോണോക്ക് പരിക്കേറ്റതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലയിലും നെഞ്ചിലും പരിക്കേറ്റ ഡോണോയെ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. ജി 7 ഉച്ചകോടിക്കായി രാഷ്ട്രതലവന്മാര് ഇറ്റലിയിലെത്തുന്ന സമയത്ത് പാര്‍ലമെന്റില്‍ നടന്ന സംഘര്‍ഷത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പാര്‍ലമെന്റില്‍ നടന്ന കയ്യേറ്റത്തെ അപലപിച്ചു. രാഷ്ട്രീയ തര്‍ക്കങ്ങള്‍ ശാരീരികമായ കലഹങ്ങളില്ലാതെ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രി ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ പാര്‍ട്ടി അംഗങ്ങളും വിമര്‍ശനവുമായി രംഗത്തെത്തി. പരിക്കേറ്റ ഡോണോ മനപ്പൂര്‍വം…
Read More » -
കുവൈത്ത് അഗ്നിബാധയിൽ മരിച്ചത് 46 ഇന്ത്യക്കാർ, മലയാളികൾ 23; മുഴുവൻ പേരെയും തിരിച്ചറിഞ്ഞു
കുവൈത്ത് മംഗഫ് നാസർ അൽ ബത്താ ട്രേഡിങ്ങ് കമ്പനിയുടെ ക്യാംപിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ച മുഴുവൻ പേരെയും തിരിച്ചറിഞ്ഞു. 49 പേരിൽ 46 പേർ ഇന്ത്യക്കാരാണ്. 3 പേർ ഫിലിപ്പീൻസികൾ. 23 മലയാളികളുടെ ജീവനുകളാണ് ദുരന്തത്തിൽ നഷ്ടപ്പെട്ടത്. 7 പേർ തമിഴ്നാട്ടിൽ നിന്നും 3 പേർ ആന്ധ്രാപ്രദേശിൽ നിന്നും ഉള്ളവരാണ്. ഉത്തർപ്രദേശിൽ നിന്ന് 3 പേർ, ഒഡിഷയിൽ നിന്ന് 2 പേർ, കർണാടകയിൽ നിന്ന് ഒരാൾ, പഞ്ചാബിൽ നിന്ന് ഒരാൾ, ഹരിയാണയിൽ നിന്ന് ഒരാൾ, ജാർഖണ്ഡിൽ നിന്ന് ഒരാൾ, പശ്ചിമ ബംഗാളിൽ നിന്ന് ഒരാൾ, മഹാരാഷ്ട്രയിൽ നിന്ന് ഒരാൾ, ബിഹാറിൽ നിന്ന് ഒരാൾ എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. കുവൈത്ത് അധികൃതർ പുറത്തുവിട്ടതാണ് ഈ വിവരം. തിരിച്ചറിഞ്ഞ മലയാളികള്‍ 1. കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34) 2. തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി (58) 3. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി നിതിന്‍ കുത്തൂര്‍ 4. ധര്‍മടം…
Read More » -
നിങ്ങള്‍ ഞെട്ടിയില്ലേ? ഞങ്ങള്‍ ശരിക്കും ഞെട്ടി! അന്യഗ്രഹ ജീവികള്‍ വേഷം മാറി നമുക്കിടയില്‍ വസിക്കുന്നു
ലോകം എത്രതന്നെ വികസിച്ചാലും ഇന്നും പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. അന്യഗ്രഹ ജീവികള്‍ തന്നെയാണ് അതിന് വലിയ ഉദാഹരണം. ഇന്നും ഈ കാര്യത്തില്‍ മനുഷ്യര്‍ക്ക് രണ്ട് അഭിപ്രായമാണ് ഉള്ളത്. അന്യഗ്രഹ ജീവികള്‍ ഇല്ലെന്ന് ഒരു പക്ഷം പേര് പറയുമ്പോള്‍ മറ്റൊരു പക്ഷം അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നു. ചിലര്‍ അന്യഗ്രഹ ജീവികളെ കണ്ടിട്ടുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഭൂമിയില്‍ നമുക്കിടയില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. നൊബേല്‍ പുരസ്കാര നോമിനിയും പ്രശസ്ത ഇമ്മ്യൂണോളജിസ്റ്റും സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഗാരി നോളനാണ് ഈ വാദവുമായി രംഗത്തെത്തിയത്. അന്യഗ്രഹ ജീവികള്‍ മുന്‍മ്പും ഭൂമിയില്‍ വന്നിട്ടുണ്ട്. ഇന്നും ഇവിടെ നിലനില്ക്കുന്നു. ഇക്കാര്യം 100ശതമാനം ശരിയാണെന്നും ഗാരി വാദിക്കുന്നു. മനുഷ്യരുടെ കൂടെ ഇവര്‍ ഇടപെട്ടിട്ടുണ്ടാകാമെന്നും മനുഷ്യവേഷം ധരിച്ച് നമുക്കിടയില്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മനുഷ്യസമൂഹത്തിന് അന്യഗ്രഹജീവികള്‍ ഭീഷണിയാകുമെന്ന് താന്‍ ഭയപ്പെടുന്നില്ലെന്നും ഗാരി ചൂണ്ടിക്കാട്ടി. യുഎസിലെ മാന്‍ഹട്ടനില്‍ നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » -
മൂന്നു ദിവസം മുന്‍പ് കാണാതായ യുവതി പെരുമ്പാമ്പിന്റെ വയറ്റില്‍!
ജക്കാര്‍ത്ത: മൂന്നു ദിവസം മുന്‍പ് കാണാതായ യുവതി പെരുമ്പാമ്പിന്റെ വയറ്റില്‍ മരിച്ച നിലയില്‍! ഇന്തോനേഷ്യയിലെ ദക്ഷിണ സുലവേസിയിലെ കാലെംപാങ്ങിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. കാലെംപാങ് സ്വദേശി ഫരീദ(45)യെയാണു പെരുമ്പാമ്പ് ഒന്നാകെ വിഴുങ്ങിയത്. വീട്ടില്‍ തയാറാക്കിയ ഭക്ഷണം വില്‍ക്കാനായി വ്യാഴാഴ്ച അങ്ങാടിയില്‍ പോയതായിരുന്നു അവര്‍. എന്നാല്‍, രാത്രിയായിട്ടും തിരിച്ചുവരാതായതോടെ ഭര്‍ത്താവ് നോനി അയല്പക്കത്തും ബന്ധുവീടുകളിലുമെല്ലാം ബന്ധപ്പെട്ടു. എന്നാല്‍, ഫരീദ അവിടെയൊന്നും എത്തിയിരുന്നില്ല. തുടര്‍ന്നു നാട്ടുകാര്‍ ഒന്നാകെ ഇറങ്ങി നടത്തിയ തിരച്ചിലിനൊടുവിലാണു കഴിഞ്ഞ ദിവസം വീട്ടിനടുത്തുള്ള പറമ്പില്‍ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഫരീദയുടെ ചെരിപ്പും മറ്റു വസ്തുക്കളും ഉപേക്ഷിച്ച നിലയില്‍ കണ്ടു നടത്തിയ തിരച്ചിലിലാണു ഭീമാകാരമായ വയറുമായി പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് പാമ്പിന്റെ വയറു മുറിച്ചുനോക്കിയപ്പോഴാണ് കാണാതായ യുവതിയെ അകത്ത് കണ്ടെത്തിയത്. വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ ഉടുത്തിരുന്ന വസ്ത്രത്തില്‍ തന്നെയായിരുന്നു ഫരീദ. പുറത്തെടുക്കുമ്പോള്‍ ജീവന് ബാക്കിയുണ്ടായിരുന്നില്ല. പെരുമ്പാമ്പിന് അഞ്ച് മീറ്ററോളം നീളമുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. പുറത്തെടുത്ത മൃതദേഹം മരണാനന്തര ചടങ്ങുകള്‍ക്കുശേഷം ഖബറടക്കി. നാലു മക്കളുടെ…
Read More » -
ഹമാസ് ബന്ദികളാക്കിയ 4 പേരെ മോചിപ്പിച്ച് ഇസ്രയേല്‍; 210 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു
ജറുസലേം: ബന്ദികളായി ഹമാസ് പാര്‍പ്പിച്ചിരുന്ന 4 ഇസ്രയേലുകാരെ സൈന്യം മോചിപ്പിച്ചു. തെക്കന്‍ ഇസ്രയേലില്‍നിന്നു ഹമാസ് തട്ടിക്കൊണ്ടുപോയ നോവ അര്‍ഗമണി (25), മീര്‍ ജാന്‍ (21), ആന്ദ്രെ കൊസ്ലോവ് (27), ശലോമി സിവ് (40) എന്നിവരെയാണു മോചിപ്പിച്ചത്. 8 മാസം മുന്‍പാണ് ഇവരെ ഹമാസ് തട്ടിക്കൊണ്ടുപോയത്. സൈനിക നീക്കത്തില്‍ നിരവധിപേര്‍ മരിച്ചതായി പലസ്തീന് അധികൃതര്‍ പറഞ്ഞു. മധ്യ ഗാസയിലെ അല്‍ നുസ്റത്ത് അഭയാര്‍ഥി ക്യാംപില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ രൂക്ഷമായ ആക്രമണത്തില്‍ 210 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. നാനൂറിലേറെ പേര്‍ക്കു പരുക്കേറ്റു. ഹമാസ് ബന്ദികളാക്കിയ 250 പേരില്‍ നൂറോളം പേരെ വിട്ടയച്ചിരുന്നു. 40 പേരെങ്കിലും തടവില്‍ മരിച്ചെന്നാണു കരുതുന്നത്. മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ ഏതാനും ബന്ദികളും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ശക്തമായ ബോംബാക്രമണത്തിനു ശേഷമാണ് ഇസ്രയേല്‍ പ്രത്യേക സേന ഇന്നലെ അഭയാര്‍ഥിക്യാംപില്‍ ആക്രമണം നടത്തിയത്. ജനത്തിരക്കേറിയ മാര്‍ക്കറ്റിലും സമീപത്തെ പള്ളിയിലും ബോംബിട്ടു. 4 ബന്ദികളെ…
Read More »