ഇറാന് യുദ്ധത്തില്‍ കൊല്ലപ്പെട്ട നാല് അമേരിക്കന്‍ സൈനികരുടെ വിവരങ്ങള്‍ പുറത്തുവിട്ടു; മരണം കുവൈറ്റില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍; വ്യോമ പ്രതിരോധം പ്രവര്‍ത്തിച്ചില്ലെന്നും അപായ സൈറണ്‍ അടിച്ചില്ലെന്നും സൂചന

വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ കൊല്ലപ്പെട്ട ആദ്യത്തെ നാല് അമേരിക്കന്‍ സൈനികരുടെ വിവരങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. ഇതുവരെ ആറു സൈനികര്‍ കൊല്ലപ്പെട്ടെന്നാണു വിവരം. നാല് സൈനികരും യുഎസ് ആര്‍മി റിസര്‍വിന്റെ അയോവ യൂണിറ്റിലെ അംഗങ്ങളാണ്. കുവൈറ്റിലെ പോര്‍ട്ട് ഷുഐബയിലുള്ള യുഎസ് സൈനിക കേന്ദ്രത്തിലേക്ക് ഡ്രോണ്‍ ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ഇവര്‍ മരിച്ചതെന്ന് യുഎസ് സൈന്യം അറിയിച്ചു.
കൊല്ലപ്പെട്ട നാല് പേരും 20-നും 42-നും ഇടയില്‍ പ്രായമുള്ളവരാണെന്നും ആര്‍മിയുടെ ആഗോള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ഓപ്പറേഷന്റെ ഭാഗമായ ഡെസ് മോയിന്‍സ്, അയോവയിലെ 103-ാമത് സസ്റ്റൈന്മെന്റ് കമാന്‍ഡില്‍ സേവനമനുഷ്ഠിച്ചവരാണെന്നും പെന്റഗണ്‍ പറഞ്ഞു.
നാല് യുഎസ് ആര്‍മി റിസര്‍വ് സൈനികര്‍:
1. ക്യാപ്റ്റന്‍ കോഡി എ. ഖോര്‍ക്ക്, 35, വിന്റര്‍ ഹേവന്‍, ഫ്ലോറിഡ
2. സെര്‍ജന്റ് ഫസ്റ്റ് ക്ലാസ് നോഹ എല്‍. ടീറ്റ്ജെന്‍സ്, 42, ബെല്ലെവു, നെബ്രാസ്ക
3. സെര്‍ജന്റ് ഫസ്റ്റ് ക്ലാസ് നിക്കോള്‍ എം. അമോര്‍, 39, വൈറ്റ് ബിയര്‍ ലേക്ക്, മിനസോട്ട
4. സെര്‍ജന്റ് ഡക്ലാന്‍ ജെ. കോഡി, 20, വെസ്റ്റ് ഡെസ് മോയിന്‍സ്, അയോവ
കൊല്ലപ്പെട്ട സൈനികരില്‍ ഭൂരിഭാഗവും നേരത്തെ വിദേശത്ത് സേവനമനുഷ്ഠിച്ച ചരിത്രമുള്ളവരാണ്. ഖോര്‍ക്ക് 2018-ല്‍ സൗദി അറേബ്യയിലേക്കും 2021-ല്‍ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലേക്കും 2024-ല്‍ പോളണ്ടിലേക്കും വിന്യസിക്കപ്പെട്ടിരുന്നു. അമോര്‍ 2019-ല്‍ കുവൈറ്റിലും ഇറാഖിലും സേവനമനുഷ്ഠിച്ചു. ടീറ്റ്ജെന്സിന് 2009-ലും 2019-ലും കുവൈറ്റില്‍ രണ്ട് തവണ വിന്യാസങ്ങളുണ്ടായിരുന്നു. സ്പെഷ്യലിസ്റ്റ് പദവിയില്‍ നിന്ന് മരണാനന്തര ബഹുമതിയായി സെര്‍ജന്റായി ഉയര്‍ത്തപ്പെട്ട കോഡി, 2023-ല്‍ മാത്രമാണ് ആര്‍മി റിസര്‍വില്‍ ചേര്‍ന്നത്.
യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് ടെഹ്റാന് തിരിച്ചടി നല്കുന്ന സാഹചര്യത്തില്‍, ഇറാന് സംഘര്‍ഷം കൂടുതല്‍ യുഎസ് സൈനിക മരണങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന് ഇതുവരെ മിഡില്‍ ഈസ്റ്റിലുടനീളം നടത്തിയ പ്രത്യാക്രമണങ്ങളില്‍ 500-ലധികം ബാലിസ്റ്റിക് മിസൈലുകളും 2,000-ലധികം ഡ്രോണുകളും വിക്ഷേപിച്ചതായി യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് ചൊവ്വാഴ്ച അറിയിച്ചു.
മിഡില്‍ ഈസ്റ്റിലെ യുഎസ് സേന നേരിടുന്ന ഭീഷണികള്‍ ചൊവ്വാഴ്ച നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ക്കായി നടത്തിയ അടച്ചിട്ട ചര്‍ച്ചയില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്മാന് ജനറല്‍ ഡാന്‍ കെയ്ന്‍, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ വിശദീകരിച്ചു. ‘ഇനിയും കൂടുതല്‍ അമേരിക്കക്കാര്‍ മരിക്കാന്‍ പോകുന്നെന്നും ഡ്രോണുകളെയെല്ലാം തടയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞതായി’ ഡെമോക്രാറ്റ് സെനറ്റര്‍ ക്രിസ് മര്‍ഫി പറഞ്ഞു.
നാല് മരണങ്ങള് നടന്ന കുവൈറ്റിലെ കേന്ദ്രം കോണ്‍ക്രീറ്റ് ബ്ലാസ്റ്റ് മതിലുകളാല്‍ സംരക്ഷിതമായിരുന്നുവെങ്കിലും ബലപ്പെടുത്തിയ മേല്‍ക്കൂര ഉണ്ടായിരുന്നില്ലെന്ന് രണ്ട് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. അവിടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എന്നാല്‍ ഡ്രോണ്‍ അടുത്തുവന്നപ്പോള്‍ അലാറം മുഴങ്ങിയിരുന്നില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
#IranUSWar, #USMilitary, #BreakingNews, #MiddleEastConflict, #DroneAttack, #SoldiersMartyred, #KuwaitAttack, #DonaldTrump, #InternationalNews, #WarUpdate, #MalayalamNews, #ഇറാൻ, #അമേരിക്ക, #യുദ്ധം, #സൈനികർ, #വാർത്തകൾ #USIranConflict2026, #AmericanSoldiersKilled, #IranRetaliation, #PortShuaibaAttack, #PentagonUpdate, #MiddleEastCrisis, #BallisticMissileAttack, #GlobalSecurity, #USArmyReserve, #IowaSoldiers, #DefenseUpdate, #WorldPoliticsNews






