Kerala

    • ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ വാഹനമിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്

      പാലക്കാട്: വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ സഞ്ചരിച്ച വാഹനമിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. പാലക്കാട് ചെര്‍പ്പുളശേരി ആലിക്കുളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇ ബുള്‍ജെറ്റിന്റെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇ ബുള്‍ജെറ്റ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരായ എബിന്‍, ലിബിന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. എബിനും ലിബിനും ചെര്‍പ്പുളശേരിയില്‍ നിന്ന് പാലക്കാട്ടേയ്ക്ക് പോവുകയായിരുന്നു. എതിര്‍ദിശയില്‍ നിന്നുവന്ന കാറുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തില്‍ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്കും അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന പ്രദേശവാസിക്കും പരിക്കുണ്ട്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍പ് വാഹനം രൂപമാറ്റം വരുത്തിയതിന്റെ പേരില്‍ ഇ ബുള്‍ജെറ്റിന്റെ വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ആര്‍.ടി ഓഫീസില്‍ കയറി സംഘര്‍ഷമുണ്ടാക്കിയ വ്‌ലോഗര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ട്രാവല്‍ വ്‌ളോഗര്‍മാരും കണ്ണൂര്‍ കിളിയന്തറ സ്വദേശികളുമായ എബിന്‍ വര്‍ഗീസും സഹോദരന്‍ ലിബിന്‍ വര്‍ഗീസുമാണ്…

      Read More »
    • വെള്ളാപ്പള്ളി പാര്‍ട്ടിയെ ഒരുപാട് സഹായിച്ച വ്യക്തി;പിന്തുണച്ച് ജി.സുധാകരന്‍

      ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒരുപാട് സഹായിച്ച വ്യക്തിയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. അഭിപ്രായം തുറന്നു പറയുന്ന ആളാണദ്ദേഹമെന്നും പ്രശ്നമുണ്ടെങ്കില്‍ സംസാരിച്ച് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘അമ്പത് വര്‍ഷമായി വെള്ളാപ്പള്ളിയെ എനിക്ക് നേരിട്ടറിയാം. അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ആളാണദ്ദേഹം. ആരോടും, ഒന്നും അദ്ദേഹത്തിന് ചോദിക്കേണ്ട ആവശ്യമില്ല. സിപിഎമ്മിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമൊക്കെ ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങള്‍ അദ്ദേഹം പറയാറുണ്ട്. അദ്ദേഹം ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ആണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെടുത്ത നിലപാടുകളിലെ ശുദ്ധതയെപ്പറ്റി അദ്ദേഹത്തിന് സംശയമുണ്ടെങ്കില്‍ അദ്ദേഹത്തോട് സംസാരിച്ച് തീര്‍ക്കാവുന്നതേ ഉള്ളൂ’- സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കഴിഞ്ഞ ദിവസം പി ചിത്തരഞ്ജനും എച്ച്.സലാമും ഉള്‍പ്പടെയുള്ള നേതാക്കളും വെള്ളാപ്പള്ളിയെ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ജി.സുധാരനും വെള്ളാപ്പള്ളിക്ക് പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുന്നത്. വെള്ളാപ്പള്ളിക്കെതിരെ സിപിഎം സ്വീകരിച്ച പൊതുനിലപാടിന് വിരുദ്ധമായാണിപ്പോള്‍ ഇദ്ദേഹത്തെ പിന്തുണച്ച് നേതാക്കളുടെ പ്രസ്താവന. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് വെള്ളാപ്പള്ളി നടേശനെ…

      Read More »
    • കണ്ണൂരില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു

      കണ്ണൂര്‍: ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടം. കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു. മൃതദേഹങ്ങള്‍ ചക്കരക്കല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  

      Read More »
    • ചിട്ടിപ്പണം ലഭിച്ചില്ല, പ്രസിഡന്റിനെതിരേ ആത്മഹത്യാക്കുറിപ്പ്; മൃതദേഹവുമായി സഹ. സംഘം ഓഫീസില്‍ പ്രതിഷേധം

      തിരുവനന്തപുരം: ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന് മുന്നില്‍ മൃതദേഹവുമായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ച് ജീവനൊടുക്കിയ ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായാണ് പ്രതിഷേധം. ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ് ആരോപണം. ബിജുകുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് ഉത്തരവാദി ജയകുമാര്‍ ആണെന്ന് എഴുതിയിരുന്നു. ജയകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മൃതദേഹവുമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ആര്‍.ഡി.ഒ. സ്ഥലത്തെത്താതെ മൃതദേഹം മാറ്റില്ലെന്നാണ് ബി.ജെ.പി. പ്രവര്‍ത്തകരുടെ നിലപാട്. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ചനടത്തി. പണം തിരിച്ചുകിട്ടാനുള്ള കൂടുതല്‍പേര്‍ സഹകരണ സംഘത്തിനെതിരേ പരാതിയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.  

      Read More »
    • സ്റ്റാഫ് റൂമില്‍ ഉറക്കം, പഠിപ്പിക്കുന്നത് മനസിലാകുന്നില്ല; കോട്ടയത്തെ അധ്യാപകര്‍ക്ക് മലബാറിലേക്ക് സ്ഥലംമാറ്റം

      കോട്ടയം: കുട്ടികളെ ശരിയായി പഠിപ്പിക്കാതെയും സ്റ്റാഫ് റൂമില്‍ ഉറങ്ങിയും സമയം കളഞ്ഞ ഒരു കൂട്ടം അധ്യാപകരെ സ്ഥലം മാറ്റിയത് മലബാറിലേക്ക്. ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്. എസിലെ അഞ്ച് അധ്യാപകരെയാണ് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇംഗ്ലീഷ് അധ്യാപിക നീതു ജോസഫ്, ബോട്ടണി അധ്യാപിക വി.എം. രശ്മി, കോമേഴ്‌സ് അധ്യാപിക ടി.ആര്‍, മഞ്ജു, ഹിന്ദി അധ്യാപിക എ.ആര്‍ ലക്ഷ്മി, ഫിസിക്‌സസ് അധ്യാപിക ജെസി ജോസഫ് എന്നിവരെയാണ് മാറ്റിയത്. നീതു ജോസഫിനെ വയനാട് കല്ലൂര്‍ ഗവ. എച്ച്.എസ്.എസിലേക്കും വി.എം. രശ്മിയെ വയനാട് നീര്‍വാരം ഗവ എച്ച്.എസ്.എസിലേക്കും ടി.ആര്‍. മഞ്ജുവിനെ കണ്ണൂര്‍ വെല്ലൂര്‍ ഗവ. എച്ച്.എസ്. എസിലേക്കും എ.ആര്‍.ലക്ഷ്മിയെ വയനാട് പെരിക്കല്ലൂര്‍ ഗവ. എച്ച്. എസ്.എസിലേക്കും ജെസി ജോസഫിനെ കോഴിക്കോട് ബേപ്പൂര്‍ ഗവ. എച്ച്.എസ്.എസിലേക്കുമാണ് മാറ്റിയത്. ഈ അധ്യാപകര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍.ഡി.ഡി) സ്‌കൂളിലെത്തി കുട്ടികളോടും പി.ടി.എ ഭാരവാഹികളോടും സംസാരിച്ച് അന്വേഷണം…

      Read More »
    • കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയെയും പ്രതി ചേര്‍ക്കും

      തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസും പ്രതിയാകും. അടുത്തഘട്ടത്തിലെ കുറ്റപത്രത്തില്‍ വര്‍ഗീസിനെയും പ്രതി ചേര്‍ക്കുമെന്നാണ് വിവരം. പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് വര്‍ഗീസിനെ പ്രതിയാക്കുക. തൃശൂര്‍ പൊറത്തിശ്ശേരിയില്‍ സിപിഎമ്മിനായി സ്ഥലം വാങ്ങിയതില്‍ കള്ളപ്പണം ഉപയോഗിച്ചുവെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്. പൊറത്തിശ്ശേരി ബ്രാഞ്ച് കമ്മിറ്റിക്കുവേണ്ടി ജില്ലാ സെക്രട്ടറിയുടെ പേരിലാണ് 13 ലക്ഷം രൂപയുടെ സ്ഥലവും വസ്തുവകകളും വാങ്ങിയത്. ഇതേക്കുറിച്ച് ജില്ലാ നേതൃത്വത്തിന് അറിവുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. അതേസമയം, കരുവന്നൂര്‍ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇ.ഡി തോന്ന്യാസം കാണിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. സിപിഎമ്മിനെ പ്രതിയാക്കി പുകമറ സൃഷ്ടിക്കാനാണ് നീക്കം. ബ്രാഞ്ച് കമ്മിറ്റി ജില്ലാ കമ്മിറ്റിയുടെ പേരില്‍ വസ്തുവകകള്‍ വാങ്ങുന്നത് പതിവാണെന്നും ലോക്കല്‍ കമ്മിറ്റി പിരിച്ചെടുത്ത പണം കൊണ്ടാണ് പൊറത്തിശേരിയില്‍ ഭൂമി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സിപിഎമ്മിന്റേതുള്‍പ്പെടെ 29 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി ഡയറക്ടറേറ്റ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടുതല്‍ നേതാക്കളെയും…

      Read More »
    • എയിംസ് കിനാലൂരില്‍ തന്നെ; നിര്‍ദേശം കേന്ദ്രം അംഗീകരിച്ചതെന്ന് മന്ത്രി

      തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. നിയമസഭയിലെ സ്വകാര്യബില്ലിന്റെ പ്രമേയാവതരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ 150 ഏക്കര്‍ സ്ഥലം എയിംസിനുവേണ്ടി ഏറ്റെടുത്തു. ശേഷിക്കുന്ന 50ഏക്കര്‍ കൂടി ഏറ്റെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും താനും എയിംസിന് വേണ്ടി പ്രധാനമന്ത്രി മുതല്‍ കേന്ദ്ര ആരോഗ്യമന്ത്രി വരെ പലതലത്തില്‍ ചര്‍ച്ചകള്‍ നടത്തി. ഇനി എയിംസ് അനുവദിക്കുന്നെങ്കില്‍ അത് കേരളത്തിന് ആയിരിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അന്നുപറഞ്ഞത്. അതിന്റെ ഫയല്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് പോയെങ്കിലും ഇതുവരെ തിരിച്ചുവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.  

      Read More »
    • പി.എച്ച്ഡി. ഗവേഷണ പ്രബന്ധം പണം വാങ്ങി എഴുതി നല്‍കിയെന്ന വെളിപ്പെടുത്തല്‍; ഇന്ദു മേനോനെതിരെ പരാതി നല്‍കി എസ്.ഐ.ഒ

      കോഴിക്കോട്: പി.എച്ച്ഡി. ഗവേഷണ പ്രബന്ധം പണം വാങ്ങി എഴുതി നല്‍കി എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എഴുത്തുകാരി ഇന്ദു മേനോനെതിരെ എസ്.ഐ.ഒ പരാതി നല്‍കി. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം അബ്ദുല്ല നേമം ആണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് പരാതി നല്‍കിയത്. നിലവില്‍ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ് ഇന്ദു. ഈ സ്ഥാനത്ത് നിന്നും ഇന്ദു മേനോനെ ഉടന്‍ പുറത്താക്കണം. പണം വാങ്ങി ഗവേഷണ പ്രബന്ധങ്ങള്‍ എഴുതി നല്‍കിയത് ഗുരുതരമായ കുറ്റകൃത്യമാണ് എന്ന് മാത്രമല്ല സമൂഹത്തോട് ചെയ്ത വലിയ അക്രമമാണ്. ഇതിനെ സാമ്പത്തിക പരാധീനത കൊണ്ട് ചെയ്തതാണ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ സാധ്യമല്ല. എന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഹാമിദ് ടി.പി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പി.എച്ച്ഡി. ഗവേഷണ പ്രബന്ധങ്ങള്‍ പണം വാങ്ങി എഴുതി നല്‍കി എന്ന വെളിപ്പെടുത്തല്‍ നടത്തിയ ഇന്ദു മേനോനെതിരെ അന്വേഷണം നടത്തി ഇന്ദു മേനോനെതിരെയും പണം നല്‍കി ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കി സമര്‍പ്പിച്ചവര്‍ക്കെതിരെയും…

      Read More »
    • താലൂക്ക് ആശുപത്രി ഐ.സിയുവിലെ ‘പൈങ്കിളി’ ചിത്രീകരണം ഉപേക്ഷിച്ചു

      കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ ചിത്രീകരണം വിവാദമായതോടെ ഫഹദ് ചിത്രത്തിന്റെ രണ്ടാം ദിവസത്തെ ചിത്രീകരണം ഉപേക്ഷിച്ചു. ഫഹദ് നിര്‍മിക്കുന്ന പൈങ്കിളിയെന്ന സിനിമയുടെ ചിത്രീകരണമാണ് ഉപേക്ഷിച്ചത്. രണ്ട് ദിവസത്തെ ചിത്രീകരണത്തിനാണ് ആരോഗ്യവകുപ്പ് അനുമതി നല്‍കിയിരുന്നത്. രോഗികളെ ബുദ്ധിമുട്ടിച്ച് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ ചിത്രീകരണം നടത്തിയതിനെത്തുടര്‍ന്ന് ആദ്യ ദിവസം തന്നെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതോടെയാണ് രണ്ടാം ദിവസത്തെ ഷൂട്ടിങ് അണിയറപ്രവര്‍ത്തകര്‍ ഉപേക്ഷിച്ചത്. അങ്കമാലി താലൂക്കാശുപത്രി അത്യാഹിത വിഭാഗത്തില്‍ ഷൂട്ടിങ്; വിവാദമായതോടെ വിശദീകരണവുമായി അധികൃതര്‍ അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ടിങ് നടത്തിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിശദീകരണം തേടിയിരുന്നു. അതേസമയം, മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചിത്രീകരണത്തിന് അനുമതി നല്‍കിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പറഞ്ഞു.

      Read More »
    • ജീവിതം എന്ന യാത്ര: സ്വന്തം നിയോഗങ്ങൾ പൂർത്തിയാക്കി മടങ്ങുമ്പോൾ നേടുന്നതെല്ലാം ഇവിടെത്തന്നെ ഉപേക്ഷിക്കുന്നു

      വെളിച്ചം    രാജാവ് ഒരിക്കല്‍ ഒരു ജ്ഞാനിയെ പരിചയപ്പെട്ടു. അയാളുടെ ബുദ്ധിസാമര്‍ത്ഥ്യം രാജാവിനെ അത്ഭുതപ്പെടുത്തി. അദ്ദേഹം ജ്ഞാനിയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. വലിയ സല്‍ക്കാരങ്ങള്‍ക്ക്‌ശേഷം രാജാവ് ചോദിച്ചു: “ഇനി എന്താണ് താങ്കള്‍ക്ക് വേണ്ടത്…?” ജ്ഞാനി പറഞ്ഞു: “എനിക്ക് ഈ സത്രത്തില്‍ ഒരു ദിവസം താമസിക്കണം.” രാജാവിന് പെട്ടെന്ന് ദേഷ്യം വന്നു. അതിമനോഹരമായ തന്റെ കൊട്ടാരത്തെയാണ് ഇദ്ദേഹം സത്രം എന്ന് പറഞ്ഞത്. രാജാവ് തിരുത്തി: “ഇത് നമ്മുടെ കൊട്ടാരമാണ്, സത്രമല്ല…” ജ്ഞാനി ചിരിച്ചുകൊണ്ട് പറഞ്ഞു: “അല്ല. ഇത് സത്രം തന്നെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കൊട്ടാരം അങ്ങയുടെ പിതാവിന്റെതായിരുന്നു…. അതിന് മുമ്പ് അങ്ങയുടെ മുത്തച്ഛന്റെയും. കുറച്ച് വര്‍ഷം അവരെല്ലാം ഇവിടെ ജീവിച്ചു. പിന്നീട് ഇതെല്ലാം ഉപേക്ഷിച്ച് അവര്‍ക്ക് പോകേണ്ടി വന്നു. ഇന്ന് ഇത് നിങ്ങളുടേതാണ് എന്ന് നിങ്ങള്‍ ചിന്തിക്കുന്നു. ശരിയാണ്. പക്ഷേ, കുറച്ച് നാളുകള്‍ക്ക് ശേഷം നിങ്ങള്‍ക്കും ഇത് ഉപേക്ഷിച്ചുപോകേണ്ടിവരും. അതുകൊണ്ടാണ് പറഞ്ഞത് ഇത് സത്രം തന്നെയാണന്ന്. കുറച്ച് കാലം മാത്രം താമസിക്കാനുളളയിടം. ഈ…

      Read More »
    Back to top button
    error: