Kerala
-
മന്ത്രിമാര്‍ ആരൊക്കെ? മുസ്ലിം ലീഗിന് അഞ്ച്; വകുപ്പു മാറ്റം ആഗ്രഹിച്ച് ഘടക കക്ഷികള്‍; ചെറു കക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം?; മന്ത്രിസഭയില്‍ ഫ്രെഷ്‌നെസ് കൊണ്ടുവന്നേക്കും; സാധ്യതകള്‍ ഇങ്ങനെ
മന്ത്രിമാരെ നാളെ പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. സത്യപ്രതിജ്ഞയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. നാളെ വീണ്ടും യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടക്കും. മുന്നണിയിലെ മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും യുഡിഎഫ് യോഗശേഷം യു.ഡി.എഫ് കണ്‍വീനര്‍ വിശദീകരിച്ചു. മന്ത്രിമാരുടെ കാര്യത്തില്‍ നാളത്തെ ചര്‍ച്ചയില്‍ തീരുമാനമെന്ന് പി.കെ.കുഞ്ഞാലികുട്ടി പ്രതികരിച്ചു. അതേസമയം, മന്ത്രി സ്ഥാനം ഉറപ്പെന്ന് സി.പി.ജോണ്‍ പറഞ്ഞു. മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളും വ്യവസായം വിദ്യാഭ്യാസം ഉൾപ്പെടെ മുൻകാലത്തെ വകുപ്പുകളും ലഭിക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ആർഎസ്പിയും വകുപ്പുമാറ്റം ആഗ്രഹിക്കുമ്പോൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹാരം കാണാൻ യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. നാളെ രാവിലെ 11 മുതൽ ഓരോ കക്ഷിയും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി വെവ്വേറെ ചർച്ച നടത്തും. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം യുഡിഎഫ് നേതൃയോഗം ചേരുന്നത് ആദ്യമായിട്ടാണ്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗികവസതിയായ കന്റോൺമെൻറ് ഹൗസിൽ ചേർന്ന അവസാനത്തെ യോഗത്തില്‍ നേതാക്കൾ പരസ്പരം അഭിനന്ദിച്ചു പിരിഞ്ഞു. കഴിഞ്ഞതവണത്തെ പോലെ മുസ്ലിംലീഗിന് 5…
Read More » -
മുഖ്യമന്ത്രിയടക്കം 21 അംഗ പൂർണമന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, എംഎൽഎമാരുടേത് വ്യാഴാഴ്ച… നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും കത്തയച്ച് പിന്തുണ അറിയിച്ച് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശനടക്കം മുഴുവൻ മന്ത്രിമാരും മെയ് 18-ന് സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിന്റെ 24-ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം 21 അംഗങ്ങളുള്ള പൂർണ്ണ മന്ത്രിസഭയും അന്നുതന്നെ അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്. എഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനമെത്തിയത്. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വലിയ ജനപങ്കാളിത്തത്തോടെയും പ്രൗഢഗംഭീരമായും തിങ്കളാഴ്ച ചടങ്ങ് നടത്താനാണ് തീരുമാനം. എംഎൽഎമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. അതേസമയം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് വി.ഡി. സതീശന്റെ പേര് നിർദ്ദേശിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ പ്രമേയത്തെ പിന്താങ്ങി. വ്യക്തിപരമായ കാരണങ്ങളാൽ യോഗത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും തന്റെ പിന്തുണ അറിയിച്ചുകൊണ്ട് രമേശ് ചെന്നിത്തല കത്തയച്ചതായി പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി. യോഗത്തിന് ശേഷം വി.ഡി. സതീശൻ ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. സണ്ണി ജോസഫ്…
Read More » -
കടുത്ത അതൃപ്തിയില്‍ കെ.സി. ഗ്രൂപ്പ്; ആഹ്‌ളാദ പ്രകടനങ്ങളില്‍ നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന നേതാക്കള്‍; എംഎല്‍എമാരടക്കം തുറന്നടിച്ചു രംഗത്ത്
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് കെ.സി. പക്ഷ എംഎല്‍എമാര്‍. മാനദണ്ഡം മറികടന്നെന്ന് കെ സി ഗ്രൂപ്പ് പ്രതികരിച്ചു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാത്തതില്‍ തുറന്നടിക്കുകയാണ് കെ സി പക്ഷത്തെ എംഎല്‍എമാര്‍. കേരളത്തില്‍ കെ സി വേണുഗോപാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി. ഇതിന് പിന്നില്‍ ഒരു കേന്ദ്രം പ്രവര്‍ത്തിച്ചുവെന്നും കെ സി ഗ്രൂപ്പ് ആരോപിക്കുന്നു. ഇതേക്കുറിച്ച് പുതിയ മുഖ്യമന്ത്രിയും പാര്‍ട്ടിയും അന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. വി ഡി സതീശന് വേണ്ടി മുറവിളി ഉണ്ടായി. വ്യാജമായി നിര്‍മ്മിച്ച പൊതുബോധമാണ് ഇതിന് കാരണമെന്നും കെസി പക്ഷം പ്രതികരിക്കുന്നു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കെ സി ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു. ജില്ലാതലത്തില്‍ നടന്ന പ്രകടനങ്ങളില്‍നിന്ന് നിരവധി മുതിര്‍ന്ന നേതാക്കളാണു വിട്ടുനിന്നത്. തൃശൂരില്‍ ഡിസിസി പ്രസിഡന്റും യുഡിഎഫ് ജില്ലാ കണ്‍വീനറുമടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തില്ല. ഇതുപോലെ ഏതാണ്ടെല്ലാ ജില്ലകളിലും പ്രതികരണങ്ങളുണ്ടായി. അതേസമയം, വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതില്‍ സന്തോഷം…
Read More » -
വി.ഡി. സതീശന് ആശംസയുമായി ഷാഫി പറമ്പില്‍; പോസ്റ്റിനു താഴെ പൊങ്കാലയിട്ട് അണികള്‍; ‘ഗ്രൂപ്പുകളി മലബാറില്‍ ഏല്‍ക്കില്ല, ഇനിയും വി.ഡിയെ വീട്ടിലിരുത്താമെന്ന് കരുതേണ്ട’
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് ആശംസയറിയിച്ച് ഷാഫി പറമ്പിൽ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ കടുത്ത വിമർശനവുമായി യുഡിഎഫ് അണികൾ. നാല് മണിക്കൂർ മുൻപ് പങ്കുവെച്ച പോസ്റ്റിൽ ഇതിനോടകം വന്ന 15000ത്തിലേറെ കമൻ്റുകളിൽ ബഹുഭൂരിപക്ഷവും ഷാഫി പറമ്പിലിനെ വിമർശിച്ചുള്ളതാണ്. ‘കേരളത്തിന്റെ, കോൺഗ്രസ്സിന്റെ, യു ഡി എഫിന്റെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ’ – എന്നാണ് വിഡി സതീശൻ്റെ ചിത്രം സഹിതം പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. ‘അടിമകൾ ആയിട്ടുള്ള ജനങ്ങൾ അല്ല ഇന്ന് കേരളത്തിൽ ഉള്ളത്, വീട്ടിൽ ഇരുത്തേണ്ടവനെ വീട്ടിൽ തന്നെ ഇരുത്തും’, ‘ഗ്രൂപ് കളി മലബാർ മേഖലയിൽ ഏൽക്കില്ല ഡിയർ ഷാഫി’, ‘ഇനിയും ഗ്രൂപ് കളിച്ചു അദ്ദേഹത്തെ ഒറ്റപ്പെടുത്താനാണ് ഭാവമെങ്കിൽ ജനങ്ങൾ തീരുമാനിക്കും നിങ്ങളുടെയൊക്കെ രാഷ്ട്രീയ ഭാവി’- എന്നിങ്ങനെ പോകുന്നു കമൻ്റ് ബോക്സിലെ പ്രതികരണങ്ങൾ. ഗ്രൂപ്പ് കളിക്കാർ ഇനി കുറച്ചു മാറി നിൽക്കണമെന്നും കമൻ്റിൽ പലരും കുറിച്ചിട്ടുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയം ഇല്ലാതെയാക്കിയ ഹൈക്കമാന്റിന് പലരും അഭിവാദ്യങ്ങൾ അർപ്പിക്കുന്നുമുണ്ട്.…
Read More » -
‘ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗ്ഗീയ പ്രചാരണവുമായി ഇറങ്ങിയിട്ടുണ്ട്, ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ട്’,- പിസി ജോർജിന്റെ പോസ്റ്റിനെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ്
മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ സമൂഹമാധ്യമത്തിലൂടെ വർഗീയത വിളമ്പി പിസി ജോർജ്. ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും എന്നായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുത്തതിനു പിന്നാലെ പിസി ഫേസ്ബുക്കിൽ കുറിച്ചത്. പിസി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ജന വികാരം മാനിച്ചാണെന്നു വിശ്വസിക്കുന്ന പ്രബുദ്ധരോട് കർണാടകയിലും, മധ്യ പ്രദേശിലും, രാജസ്ഥാനിലും ഒന്നും ഹൈ കമാൻഡ് ചെവി കൊടുക്കാത്ത ജന വികാരത്തിനു കേരളത്തിൽ മാത്രം ചെവി കൊടുത്തെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. അതേസമയം പിസി ജോർജിന്റെ പോസ്റ്റിനെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം ശിവപ്രസാദ് രംഗത്തെത്തി. ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം നടത്തുന്നുണ്ടെന്ന് എസ്എഫ്ഐ…
Read More » -
ചെന്നിത്തലയുടേത് സ്വാഭാവിക പ്രതിഷേധം മാത്രം, ആരുടെയെങ്കിലും ഒരാളുടെ എതിർപ്പ് കൊണ്ട് യുഡിഎഫിന് മന്ത്രിസഭ ഉണ്ടാക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല- അടൂർ പ്രകാശ്
കൊച്ചി: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ആരുടെയെങ്കിലും ഒരാളുടെ അതൃപ്തി വിലപ്പോകില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രമേശ് ചെന്നിത്തലയുടേത് സ്വാഭാവിക പ്രതിഷേധം മാത്രം, നേതൃത്വം അദ്ദേഹവുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂർ പ്രകാശ് പറഞ്ഞു. ‘ആരുടെയെങ്കിലും ഒരാളുടെ എതിർപ്പ് കൊണ്ട് മന്ത്രിസഭ ഉണ്ടാക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള മറ്റുബുദ്ധിമുട്ടുകളോ യുഡിഎഫിന് ഉണ്ടാകില്ല. സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിഷേധങ്ങൾ മാത്രമാണുള്ളത്. ആ പ്രതിഷേധങ്ങളൊക്കെ വരും ദിവസങ്ങളിൽ കെട്ടടങ്ങും. രമേശ് ചെന്നിത്തലയുമായി സംസാരിക്കാൻ അവസരം കിട്ടുമെങ്കിൽ സംസാരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. അതുപോലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന് കാലതാമസം ഉണ്ടായിട്ടില്ല. കോൺഗ്രസിലെ കീഴ്‌വഴക്കങ്ങൾ എല്ലാം പാലിച്ചുതന്നെയാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായത്. തങ്ങൾ എല്ലാവരും നേതൃത്വത്തിനോട് അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഘടകകക്ഷികളുടെ സമ്മർദ്ദം ഉണ്ടായിട്ടില്ല. യുഡിഎഫിൽ എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. യുഡിഎഫിന് അനുയോജ്യമായ മന്ത്രിമാരായിരിക്കും ഉണ്ടാവുക. സമുദായ സംഘടനകൾക്ക് മറുപടി പറയാൻ അല്ല താൻ നിൽക്കുന്നത്. പ്രകടനങ്ങൾ പലയിടത്തും കാണാനിടയായി. പാർട്ടിയുടെ മുമ്പോട്ടുള്ള യാത്രയ്ക്ക് ഇത് വിഘാതം ഉണ്ടാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും…
Read More » -
‘സമ്പത്തും ബുദ്ധിയും ഒരുപോലെ പ്രയോഗിച്ച് യുഡിഎഫിനെ വിജയിപ്പിച്ചത് കെ.സി വേണുഗോപാലാണ്;സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഭരണം കാഴ്ചവെക്കാൻ വി.ഡി. സതീശന് സാധിക്കട്ടെ‘- വെള്ളാപ്പള്ളി
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിന്റെ മുഖ്യശിൽപി കെ.സി. വേണുഗോപാലാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആളുകളെ ഏകോപിപ്പിക്കുന്നതിലും സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിലും നയരൂപീകരണത്തിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിലും കെ.സി. വേണുഗോപാലിന് വലിയ സ്വാധീനം ചെലുത്താനായതായി അദ്ദേഹം പറഞ്ഞു. സമ്പത്തും ബുദ്ധിയും ഒരുപോലെ പ്രയോഗിച്ചാണ് വിജയത്തിന്റെ പ്രധാന ശിൽപിയായി അദ്ദേഹം മാറിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. “കോൺഗ്രസിന് വമ്പൻ വിജയമാണ് ലഭിച്ചത്. പ്രതീക്ഷിച്ച മുന്നേറ്റം എൽഡിഎഫിന് നേടാനായില്ല. ‘പിണറായി വീണ്ടും ഭരണത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ’ എന്ന് ഞാൻ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ലെന്ന് മാത്രമല്ല, 102 സീറ്റുകളിൽ വിജയിച്ച് യുഡിഎഫ് അധികാരത്തിലെത്തി. രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഒരേ മനസ്സോടെ യുഡിഎഫിനെ നയിച്ച് ഭരണം പിടിച്ചെടുക്കാൻ പ്രവർത്തിച്ചു. ഘടകകക്ഷികളും ശക്തമായി സഹകരിച്ചു. അവർ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം നേടാൻ യുഡിഎഫിന് സാധിച്ചു,” എന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതിയെ അടിസ്ഥാനമാക്കിയുള്ള ഭരണമാണ് പുതിയ സർക്കാർ…
Read More » -
ചെന്നിത്തല ഒരു തരത്തിലുള്ള വിമതപ്രവർത്തനവും നടത്തില്ല, മുമ്പും തനിക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങൾ ഉണ്ടായപ്പോൾപോലും പാർട്ടിയുടെ നയങ്ങളും അച്ചടക്കവും പാലിച്ച് പ്രവർത്തിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്- കെ മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ ജനവികാരം മനസിലാക്കിക്കൊണ്ടാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാൻഡ് എടുത്തതെന്ന് കോൺഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ കെ. മുരളീധരൻ. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നല്ലൊരു സമീപനമാണ് സ്വീകരിച്ചത്. തീരുമാനമുണ്ടാകാൻ കുറച്ചുദിവസത്തെ താമസം നേരിട്ടെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപനം കേരളത്തിലെ യുഡിഎഫിന് പുതിയൊരു ഉണർവ് നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ അതൃപ്തിയെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ, അദ്ദേഹം ഒരു തരത്തിലുള്ള വിമതപ്രവർത്തനവും നടത്തില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി. മുമ്പും തനിക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങൾ ഉണ്ടായപ്പോൾപോലും പാർട്ടിയുടെ നയങ്ങളും അച്ചടക്കവും പാലിച്ച് പ്രവർത്തിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് മികച്ച പരിചയസമ്പത്തുള്ളതിനാൽ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം മന്ത്രിസഭയുടെ കരുത്തായി നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പു മുതൽ…
Read More » -
‘ഒരു കിളവൻ എന്റെ നെഞ്ചത്ത് കയറിപിടിച്ചു; അയാൾക്ക് ഭാര്യയും കൊച്ചുമകളും വരെയുള്ള ആളാണ് അത്തരത്തിൽ പെരുമാറിയത്;ഷോക്കിംഗ് ആയിപ്പോയി ഞാന്‍, വിയര്‍ത്ത് പോയി ‘-വെളിപ്പെടുത്തലുമായി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ്ബോസ് താരവുമായ ജാൻമണി ദാസ് മലയാളികൾക്ക് സുപരിചിതയാണ്. അവതാരക രഞ്ജിനി ഹരിദാസിന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ്. ഇരുവരും ഒന്നിച്ചുള്ള രസകരമായ വീഡിയോ രഞ്ജിനി തന്റെ യുട്യൂബ് ചാനലിൽഇടയ്ക്കിടെ പങ്കിടാറുണ്ട്. അത്തരത്തിൽ പങ്കിട്ടൊരു വീഡിയോയിൽ ജാൻമണി രഞ്ജിനിയോട് തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം വെളിപ്പെടുത്തുകയുണ്ടായി. തന്നെ ഒരാൾ കയറിപ്പിടിച്ചെന്നാണ് ജാൻമണി വിഷമത്തോടെ രഞ്ജിനി ഹരിദാസിനോട് പറയുന്നത്. ‘ഇന്നലെ ഒരാളെന്നെ പീഡിപ്പിക്കാൻ നോക്കി. എന്റെ ഡ്രസിലെ പൂക്കൾ കൊള്ളാമല്ലോന്ന് പറഞ്ഞ് എന്റെ നെഞ്ചത്ത് ആണ് അയാൾ കയറിപ്പിടിച്ചത്. ഒരു കിളവനാണ് അത്. ഒരടി കൊടുത്തിട്ട് അയാളുടെ ഭാര്യയെ ഫോണിൽ ഞാന്‍ വിളിച്ചു. എങ്ങനെയാണ് ആന്‍റി നിങ്ങള്‍ ഇയാളുടെ കൂടെ ജീവിക്കുന്നതെന്ന് ചോദിച്ചു. അയാള്‍ക്ക് കൊച്ചുമകള്‍ വരെയുണ്ട്. ഷോക്കിംഗ് ആയിപ്പോയി ഞാന്‍, വിയര്‍ത്ത് പോയി. ഇതെല്ലാം ചെയ്തിട്ട് അയാള്‍ ഓടി മുറിയില്‍ കയറി. വാതിലടച്ചു. വീട്ടില്‍ ഭാര്യയുണ്ട്. പിന്നെ എന്തിന് പുറത്ത് പോയി ആള്‍ക്കാരെ കയറിപ്പിടിക്കുന്നത്’, തനിക്കെതിരെയുണ്ടായ അതിക്രമത്തെക്കുറിച്ച്…
Read More »
