Kerala
-
പ്രതിസന്ധി രൂക്ഷം; വൈകുന്നേരം 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കുക: കെഎസ്ഇബി
കോഴിക്കോട്: കേരളത്തിൽ പകൽച്ചൂട് കനക്കുകയാണ്. കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെ എസ് ഇ ബിയുടെ ജലസംഭരണികളിൽ നിലവിലുള്ളത്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗമാകട്ടെ കുതിച്ചുയരുകയുമാണ്. വൈകുന്നേരം 6 മുതൽ 11 വരെയുള്ള സമയത്തെ വർദ്ധിച്ച ആവശ്യകതയ്ക്കനുസൃതമായി സംസ്ഥാനത്തിനു പുറത്തുനിന്ന് വലിയ വില നല്കി വൈദ്യുതി വാങ്ങി എത്തിച്ച് വിതരണം ചെയ്യേണ്ട സ്ഥിതിയാണ് നിലവിൽ കെഎസ്ഇബിയ്ക്കുുള്ളത്. രാജ്യവ്യാപകമായി നിലവിലുള്ള കൽക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത, വിലകൂടിയ കൽക്കരി കൂടുതലായി ഉപയോഗിക്കണം എന്ന നിർദ്ദേശവും കാരണം താപവൈദ്യുതിക്ക് വില നിലവിൽ വളരെകൂടുതലാണ്. വൈദ്യുതി ഉപയോഗം ഇത്തരത്തിൽ ക്രമാതീതമായി ഉയരുകയും ആഭ്യന്തര ഉത്പാദന സാധ്യത കുറയുകയും ചെയ്താൽ പ്രതിസന്ധി രൂക്ഷമാകും. എന്നാൽ മാന്യ ഉപഭോക്താക്കൾ അൽപ്പമൊന്ന് മനസ്സുവച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാകുന്നതേയുള്ളു. ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6 മുതൽ 11 വരെ ഉപയോഗിക്കാതിരിക്കുന്നതു വഴി ഈ…
Read More » -
റോഡിൽ എന്തിനാണ് ഇരട്ട മഞ്ഞവര ?
ഒരാഴ്ച മുമ്പ് പത്തനംതിട്ടയിലെ കോന്നിക്ക് സമീപം നടന്ന അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യമാണ് ഇതോടൊപ്പമുള്ളത്. കെഎസ്ആര്ടിസി ബസ് തൊണ്ണൂറ് ശതമാനവും ഇരട്ട മഞ്ഞവരയ്ക്ക് (Double yellow) അപ്പുറത്താണ്. അപകടത്തിൽപ്പെട്ട കാറും അപകടത്തിന് തൊട്ടുമുമ്പ് ലൈനില്‍ കയറുന്നുണ്ട്.ഇത്ര നിസാരമായ ഒരു വളവില്‍ എന്തിനാണ് ഇരട്ട മഞ്ഞവര (Double yellow Lines) എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എല്ലാ ഡ്രൈവർമാരും ആ വരകളുടെ അർഥങ്ങൾ അറിയണം എന്നാണെങ്കിലും എത്ര പേർക്കറിയാം റോഡ് മാർക്കിങ്ങുകളെകുറിച്ച്..? ഈ വരകൾ റോഡിനെ സംബന്ധിച്ച് അറിവ് കൊടുക്കുന്നതോടൊപ്പം അപകടസാധ്യതകൾ മുൻകൂട്ടി മനസിലാക്കാൻ ഡ്രൈവറെ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. റോഡിന്റെ മധ്യത്തിലൂടെ മഞ്ഞവരയുള്ള ഭാഗത്ത് ഓവർടേക്കിങ് പാടില്ല. സൈറ്റ് ഡിസ്റ്റന്റ് കുറവായ വളവുകളിലാണ് ഈ വരകൾ ഉണ്ടാകുക.ഇരട്ടവരയുള്ള ഭാഗത്ത് വര മുറിച്ചു കടക്കുന്നതിന് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്… എന്നിട്ടും ആ കെഎസ്ആർടിസി ബസ് വന്നത് എങ്ങനെയാണെന്ന് നോക്കൂ.ഈ ബസിൽ ജി പി എസ് ഇല്ലായിരുന്നുവെന്നും സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിലായിരുന്നെന്നും പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. കാറുകാരനും…
Read More » -
ബ്രഹ്മപുരത്തു തീപിടുത്തം ഉണ്ടായത് അട്ടിമറി ആണെന്ന് സംശയം; കോൺഗ്രസ് കൗൺസിലർക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: കൊച്ചി കോർപ്പറേഷൻ ഓഫീസിൽ നിന്ന് ഫയലുകൾ കടത്തിയ സംഭവത്തിൽ യു.ഡി.എഫ് കൗൺസിലർക്കെതിരെ കേസെടുത്ത് പൊലീസ്. കോർപ്പറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൽ ഖാദറിന്റെ പരാതിയിൽ കത്രിക്കടവിലെ കൗൺസിലറായ എം.ജി. അരിസ്റ്റോട്ടിലിനെതിരെ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇയാൾ ഫയലുകൾ കടത്തുന്ന സി.സി.ടിവി ദൃശ്യങ്ങളും പരാതിക്കൊപ്പം നൽകിട്ടുണ്ട്. ഓഫീസ് പ്രവർത്തന സമയം കഴിഞ്ഞാണ് കൗൺസിലറെത്തി രേഖകൾ കൈക്കലാക്കി കടന്നത്.ചില രേഖകളുടെ പകർപ്പുമെടുത്തു. ഇവയെല്ലാം സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ബ്രഹ്മപുരം വിഷയത്തിൽ നഗരസഭ ഹൈക്കോടതിക്ക് നൽകാൻ തയ്യാറാക്കിയ രേഖകളാണ് കൊണ്ടുപോയതെന്ന് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു. യു.ഡി.എഫ് മുൻ മേയർ ടോണി ചമ്മിണി നൽകിയ കരാറുകളുടെ പകർപ്പുകളും കൗൺസിലർ കടത്തിയതായാണ് വിവരം. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീയിട്ടതിന് പിന്നിൽ അരിസ്റ്റോട്ടിലിന് പങ്കുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ഊമക്കത്ത് സെക്രട്ടറിക്ക് ലഭിച്ചതായി കഴിഞ്ഞ 13ന് ചേംബർ ഹാളിൽ നടത്തിയ വാർത്താസമ്മേളത്തിൽ മേയർ എം.അനിൽകുമാർ വെളിപ്പെടുത്തിയിരുന്നു. ബ്രഹ്മപുരം തീപിടുത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ത്രിതല അന്വേഷണത്തിന്…
Read More » -
ലൈഫ് മിഷൻ കേസിൽ യൂണിടാക് എം.ഡി. സന്തോഷ് ഈപ്പൻ അറസ്റ്റിൽ
ലൈഫ് മിഷൻകേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ഫ്ലാറ്റ് കെട്ടിടം നിർമ്മിക്കാനുള്ള കരാർ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു. സന്തോഷ് ഈപ്പൻ പ്രതികൾക്ക് നാല് കോടിയിലധികം രൂപ കോഴ നൽകിയെന്നാണ് കണ്ടെത്തൽ. സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കിട്ടിയ ഒരു കോടി രൂപയും ഇതിലുൾപ്പെട്ടതാണെന്നാണ് കണ്ടെത്തൽ. യുഎഇ കോൺസുലേറ്റിലെ ഖാലിദ് അടക്കമുള്ളവർക്ക് ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്. 20 കോടി രൂപയാണ് യുഎഇ റെഡ് ക്രസന്റ് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിനായി നൽകിയത്. ഇതിലെ 20 ശതമാനത്തോളം തുകയാണ് കമ്മീഷനായി നൽകിയത്. പണം ഡോളറുകളാക്കിയാണ് ഖാലിദ് അടക്കമുള്ള പ്രതികൾക്ക് നൽകിയത്. കേസിൽ എം ശിവശങ്കറിനെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നു,…
Read More » -
ബെെക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: ദേശീയ പാതയിൽ പെരിന്തൽമണ്ണ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കൽ വിദ്യാര്‍ത്ഥിനി മരിച്ചു. എംഇസ് മെഡിക്കൽ കോളജിലെ വിദ്യാര്‍ത്ഥിനിയായ അൽഫോൻസ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.50ന് ദേശീയ പാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ അപകടം ഉണ്ടായത്.ഉടൻതന്നെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ആലപ്പുഴ സ്വദേശിനിയാണ്.
Read More » -
സമ്മർ ബംമ്പർ:10 കോടി അസാം സ്വദേശിക്ക്
ആലുവ: ഇന്നലെ നറുക്കെടുത്ത സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി അസാം സ്വദേശിക്ക്.ആസാം സ്വദേശിയായ ആൽബർട്ട് ടിഗയ്ക്കാണ് 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. സിനിമ സീരിയൽ താരം രജനി ചാണ്ടിയുടെ സഹായിയാണ് ആൽബർട്ട്. S E 22 22 82 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. ആലുവയിലെ ബാങ്കിൽ ടിക്കറ്റ് നൽകി നടപടികൾ പൂർത്തിയാക്കി
Read More » -
സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കേണ്ട, അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണം; ശക്തമായ ഭാഷയില്‍ ഹൈക്കോടതി
കൊച്ചി: കൃത്യമായ കാരണമില്ലെങ്കിൽ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാൻ സർക്കാർ ഏജൻസികൾക്ക് പോലും അവകാശമില്ലെന്ന് ഹൈക്കോടതി. അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. മന്ത്രി വീണാ ജോർജെന്ന വ്യാജേന തന്നെവച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് നേരത്തെ ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ യുവതി പരാതി നൽകിയിരുന്നു. ഈ യുവതിയെക്കുറിച്ച് അപകീർത്തികരമായ വിഡിയോ പ്രസിദ്ധീകരിച്ചെന്ന കേസിൽ ഓൺലൈൻ ചാനലിന്റെ രണ്ട് ജീവനക്കാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളികൊണ്ടാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ പരാമർശങ്ങൾ. വ്യക്തികൾക്കോ മാധ്യമങ്ങൾക്കോ പൗരന്മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനാവില്ലെന്ന് കോടതി പറഞ്ഞു. തടയാൻ നിയമമില്ലെങ്കിൽ പോലും വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ഡിജിറ്റൽ കാലഘട്ടത്തിൽ മനുഷ്യൻ മറന്നാലും വിവരങ്ങൾ ഇന്റർനെറ്റ് മറക്കുകയോ മനുഷ്യനെ മറക്കാൻ അനുവദിക്കുകയോ ചെയ്യില്ല. ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്ന അപകീർത്തികരമോ അധിക്ഷേപകരമോ ആയ പരാമർശം ബാധിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതത്തിൽ മായാത്ത പാടായി…
Read More » -
ചന്ദ്രബോസ് വധക്കേസ്: ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന നിഷാമിന്റെ ഹർജിയിൽ സർക്കാരിന് നോട്ടിസ്
തൃശൂർ: ഫ്ലാറ്റ് സമുച്ചയത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം ജീവപര്യന്തം തടവിനെതിരെ നൽകിയ ഹർജിയിൽ സംസ്ഥാനത്തിനും എതിർകക്ഷികൾക്കും സുപ്രീം കോടതിയുടെ നോട്ടിസ്. ജീവപര്യന്തം വിധിച്ച ശിക്ഷാവിധി റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ഹർജിയിലെ ആവശ്യം. ഹർജി തീർപ്പാക്കുന്നതു വരെ ജാമ്യം നൽകണമെന്ന ആവശ്യത്തിലും നോട്ടിസ് അയച്ചു. ഒൻപത് വർഷമായി മുഹമ്മദ് നിഷാം ജയിലിൽ കഴിയുകയാണെന്ന് അദ്ദേഹത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി, ഹാരിസ് ബീരാൻ എന്നിവർ വാദിച്ചു. ഇതേത്തുടർന്നാണ് ഹർജി തീർപ്പാക്കുന്നതുവരെ ജാമ്യം നൽകണമെന്ന ഹർജിയിലും സുപ്രീം കോടതി നോട്ടിസ് അയച്ചത്. ജീവപര്യന്തം ശിക്ഷ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ജീവപര്യന്തം തടവിനു പുറമേ വിവിധ വകുപ്പുകളിലായി 24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയുമായിരുന്നു തൃശൂർ സെഷൻസ് കോടതി മുഹമ്മദ് നിഷാമിനു വിധിച്ചത്. പിഴത്തുകയിൽ 50 ലക്ഷം ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകാനും നിർദേശിച്ചിരുന്നു. ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു…
Read More » -
ബ്രഹ്‌മപുരത്തേക്ക് രണ്ടാംഘട്ട മെഡിക്കല്‍ സംഘത്തെ അയക്കാന്‍ മമ്മൂട്ടി; ഇത്തവണ ആശ്വാസം നേത്രരോഗികള്‍ക്ക്
കൊച്ചി: ബ്രഹ്‌മപുരത്തെ വിഷപ്പുക ബാധിത പ്രദേശങ്ങളിലേക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടി അയക്കുന്ന രണ്ടാം ഘട്ട മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ പര്യടനം നടത്തും. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍നിന്നുള്ള നേത്രരോഗ വിദഗ്ദര്‍ അടങ്ങുന്ന സംഘമാണ് ഇത്തവണ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ബ്രഹ്‌മപുരംകാര്‍ക്ക് ആശ്വാസവുമായി എത്തുന്നത്. വിഷപ്പുക ഉണ്ടായ ശേഷം നിരവധി ആളുകള്‍ക്ക് കണ്ണുകള്‍ക്ക് നീറ്റലും ചൊറിച്ചിലും മറ്റ് അസ്വസ്ഥതയും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വീടുകളില്‍ കഴിയുന്ന ഇത്തരം രോഗികളെ ലക്ഷ്യമിട്ടാണ് മൊബൈല്‍ നേത്ര ചികിത്സാ സംഘം എത്തുന്നത്. മമ്മൂട്ടി അയച്ച ആലുവ രാജഗിരി ആശുപത്രിയില്‍നിന്നുള്ള മൊബൈല്‍ മെഡിക്കല്‍ സംഘം കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ ബ്രഹ്‌മപുരത്ത് സേവനം ചെയ്തിരുന്നു. വിഷപ്പുക ബാധിത പ്രദേശങ്ങളിലെ രോഗികളെ സംഘം വീട്ടില്‍ ചെന്ന് പരിശോധിച്ച് ആവശ്യമായ മരുന്നുകള്‍ നല്‍കിയിരുന്നു. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച മേഖലകളെ അടിസ്ഥാനമാക്കിയാണ് നേത്ര ചികിത്സയുമായി വൈദ്യസംഘം എത്തുന്നത്. നേത്ര വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എലിസബത്ത് ജോസഫിന്റെ…
Read More » -
‘തിരിച്ചറിവ് വന്ന ഷംസീറിനെ അഭിനന്ദിക്കുന്നു; പാലക്കാടിന്റെ പ്രതിനിധിയെ ജനം തീരുമാനിക്കട്ടെ’; സ്പീക്കറിനെ അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: അടുത്ത തവണ പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ തോൽക്കുമെന്ന് നിയമസഭയിൽ നടത്തിയ പരാമർശം പിൻവലിച്ച സ്പീക്കർ എ.എൻ. ഷംസീറിനെ അഭിനന്ദിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരുപാടു മഹാരഥന്മാർ ഇരുന്ന സ്ഥാനത്തിനു യോജിക്കാത്ത പ്രസ്താവനയാണ് താൻ നടത്തിയത് എന്ന തിരിച്ചറിവ് വന്ന എ.എൻ. ഷംസീറിനെ അഭിനന്ദിക്കുന്നതായി രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. പരമാധികാരം ഭരണാധികാരിയുടെ കയ്യിലല്ല, ജനത്തിന്റെ കൈയ്യിലാണ്. പാലക്കാടിന്റെ ജനപ്രതിനിധിയെ പാലക്കാടൻ ജനത തീരുമാനിക്കട്ടെയെന്നും രാഹുൽ കുറിച്ചു. മാർച്ച് 14ന് അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിനെതിരെ നിയമസഭയിൽ ബഹളം വച്ച പ്രതിപക്ഷാംഗങ്ങളെ നിയന്ത്രിക്കുന്നതിനിടെയാണ്, ഷാഫി പറമ്പിൽ അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട്ട് തോൽക്കും എന്ന തരത്തിൽ സ്പീക്കർ പരാമർശം നടത്തിയത്. ഈ പരാമർശം അംഗത്തെ വേദനിപ്പിച്ചെന്നും അനുചിതമായിപ്പോയെന്നും സമ്മതിച്ചാണ് പിൻവലിക്കുന്നതായി സ്പീക്കർ നിയമസഭയിൽ റൂളിങ് നൽകിയത്. ഈ പരാമർശം സഭാരേഖകളിൽനിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Read More »