Month: May 2024

  • Kerala

    പൊലീസ് എഴുതി തള്ളിയ വാഹനാപകടകേസ്, പക്ഷേ 30 ലക്ഷവും പലിശയും നഷ്ടപരിഹാരം നൽകാൻ വിധി

    കോട്ടയം കുമരകം റോഡിൽ കാറിടിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തിക്കാരനായ ഒളശ മംഗലത്ത് ഇല്ലം രാജേഷ് കുമാർ(40) മരിച്ച സംഭവത്തിൽ കാറോടിച്ച അർബൻബാങ്ക് പാമ്പാടി ശാഖാ മാനേജർ കുമരകം വിത്തുവട്ടിൽ ജേക്കബ് ജോൺ 30 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരമായി നൽകാൻ മോട്ടോർ ആക്സി‌ന്റ് ക്ലെയിം ട്രൈബൂണൽ കോടതി ജഡ്ജ് ജോർജ് കെന്നത്ത് ഉത്തരവായി. രാജേഷ് കുമാറിന്റെ അവകാശികൾക്ക് വേണ്ടി അഡ്വ.പി.എൻ അശോക് ബാബു ഹാജരായി . വെസ്റ്റ് പൊലീസ് ചാർജ് ചെയ്ത കേസിൽ രാജേഷ് കുമാർ അമിത വേഗത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ചതായിരുന്നു അപകടകാരണമെന്ന് കണ്ടെത്തി, സി.ഐ സാക്ഷികളില്ലാത്ത കേസ് റഫർ ചെയ്തിരുന്നു. സ്വാധീനത്തിന് വഴങ്ങി പൊലീസ് കാർ ഉടമക്ക് അനുകൂല നിലപാട് സ്വീകരിച്ചതിനെതികരെ രാജേഷ് കുമാറിന്റെ ബന്ധുക്കൾ ആക്സിഡന്റ് ക്ലെയിം ടൈബൂണലിൽ നഷ്ട പരിഹാര കേസ് ഫയൽ ചെയ്യുകയായിരുന്നു

    Read More »
  • Crime

    ഭക്ഷണം നല്‍കാതെ ക്രൂരമര്‍ദനം; കുവൈത്തില്‍ ജോലിക്ക് പോയ വീട്ടമ്മ തൂങ്ങിമരിച്ചെന്ന് വിവരം, പരാതിയുമായി കുടുംബം

    വയനാട്: കുവൈത്തില്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കാക്കവയല്‍ ആട്ടക്കര വീട്ടില്‍ വിജയന്റെ ഭാര്യ അജിത വിജയന്‍ (50) ആണ് ജോലി ചെയ്തിരുന്ന വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അജിത ജീവനൊടുക്കിയതല്ല, ജോലി ചെയ്തിരുന്ന വീടിന്റെ ഉടമയായ സ്ത്രീയോ അവരുടെ കുടുംബമോ കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായി വിജയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാന്‍ വെള്ളം മാത്രം, തൊഴിലുടമ മര്‍ദിച്ച് താഴെയിടും എന്നെല്ലാം മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ബന്ധുവിനോടും സുഹൃത്തിനോടും അജിത പറഞ്ഞിരുന്നു. വിഷമിപ്പിക്കേണ്ടെന്ന് കരുതി ഇക്കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചിരുന്നില്ല. ഈ മാസം 19നാണ് അജിത മരിച്ചുവെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കഷ്ടപ്പാടുകള്‍ സഹിക്കാന്‍ തയ്യാറായി വിദേശത്തേക്ക് പോയ അജിത ആത്മഹത്യ ചെയ്യാന്‍ സാദ്ധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്. അജിതയുടെ സാധനങ്ങള്‍ ഇനിയും തിരികെ കിട്ടിയില്ലെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കുടുംബം വ്യക്തമാക്കി. ഒരു നേരം മാത്രമാണ് അജിതക്ക്…

    Read More »
  • Kerala

    സ്വകാര്യ ബസ്സുകാരുമായി മത്സരം വേണ്ട, പക്വത കാണിക്കണം; KSRTC ഡ്രൈവര്‍മാരോട് മന്ത്രി ഗണേഷ്‌കുമാര്‍

    തിരുവനന്തപുരം: യാത്രക്കാരെ പേടിപ്പിക്കുന്ന തരത്തിലുള്ള ഡ്രൈവിങ്ങ് വേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരോട് ആഹ്വാനം ചെയ്ത് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സ്വകാര്യ ബസ്സുകളുമായും ഇരുചക്ര വാഹനങ്ങളുമായുള്ള മത്സരം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓവര്‍ സ്പീഡ് ചെയ്യാതെയും വളരെ ശ്രദ്ധയോടും വാഹനം ഓടിച്ചാലും കൃത്യമായ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ റോഡുകളുടെ പരിമിതികള്‍ മനസിലാക്കി കൊണ്ട് ചെറിയ വാഹനങ്ങള്‍ വരുമ്പോള്‍ അവരെ പോകാന്‍ അനുവദിക്കുക. സ്‌കൂട്ടറിലും ബൈക്കുകളിലും കാറുകളിലും മറ്റും നമ്മുടെ വാഹനം ഇടിച്ചാല്‍ നമുക്ക് ഒന്നും സംഭവിക്കില്ല. എന്നാല്‍, അവരോട് ഒരു മത്സരത്തിന് നില്‍ക്കേണ്ട കാര്യമില്ല. ബൈക്കുകളും മറ്റും വന്ന് നമ്മുടെ ബസിന് മുന്നില്‍ നിന്ന് അഭ്യാസം കാണിക്കുന്ന ചിലരുണ്ട്. അവരോട് ഒരു മത്സരത്തിന് നില്‍ക്കാതിരിക്കുക. നിങ്ങള്‍ പക്വതയോടെ മാത്രം പെരുമാറാന്‍ ശ്രദ്ധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എന്റെ പ്രിയപ്പെട്ട ഡ്രൈവര്‍മാരെ എന്ന അഭിസംബധന ചെയ്താണ് അദ്ദേഹം ആരംഭിച്ചത്. സ്വകാര്യ ബസ്സുകളുമായുള്ള മത്സരവും വേണ്ടെന്ന് വെക്കണമെന്നാണ് അദ്ദേഹം…

    Read More »
  • Crime

    ടയറില്ലാതെ ദേശീയപാതയിലൂടെ കാറോടിച്ചത് 15 കി.മീ; അടിച്ചു ഫിറ്റായ ഡ്രൈവര്‍ പിടിയില്‍

    കൊല്ലം: ടയറില്ലാത്ത കാര്‍ ദേശീയപാതയിലൂടെ ഓടിച്ചത് 15 കിലോമീറ്റര്‍. യാത്രയ്ക്കിടെ നിരവധി വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു. കാര്‍ ഡ്രൈവര്‍ സാംകുട്ടിയെ കൊട്ടാരക്കര നെടുവത്തൂരില്‍ നിന്നാണ് പിടികൂടിയത്. പുനലൂര്‍ മുതല്‍ കൊട്ടാരക്കര വരെ ദേശീയപാതയിലൂടെ കഴിഞ്ഞ രാത്രി യാത്ര ചെയ്തവര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പുനലൂര്‍ കോട്ടവട്ടത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വരികയായിരുന്നു പുനലൂര്‍ സ്വദേശി സാംകുട്ടി. യാത്രയ്ക്കിടെ കാറിന്റെ ടയര്‍ പഞ്ചറായി. ഇത് അവഗണിച്ച് സാംകുട്ടി അമിതവേഗത്തില്‍ യാത്ര തുടര്‍ന്നു. ടയര്‍ പൂര്‍ണമായും അരഞ്ഞുമാറി. പിന്നീട് കാറിന്റെ ഡിസ്‌കിലായി യാത്ര. അതിനിടെ ഇരുചക്രവാഹനയാത്രക്കാരെ അടക്കം അഞ്ച് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. നെടുവത്തൂരിന് സമീപം വെച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സാംകുട്ടിയുടെ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഗ്ലാസ് തകര്‍ത്താണ് ഇയാളെ പുറത്തിറക്കിയത്. മദൃലഹരിയായിരുന്നു സാംകുട്ടിയുടെ സാഹസമെന്നാണ് സൂചന.  

    Read More »
  • Crime

    മദ്യലഹരിയില്‍ അമ്മയെ പൂട്ടിയിട്ട് മകന്‍ വീടിന് തീവെച്ചു; രക്ഷയ്‌ക്കെത്തി നാട്ടുകാര്‍

    തിരുവനന്തപുരം: അമ്മയെ പൂട്ടിയിട്ടശേഷം മകന്‍ വീടിനു തീവച്ചു. വെമ്പായം പ്ലാക്കീഴ് സ്വദേശിയായ ബിനുവാണ് വീടിനു തീവച്ചത്. രാവിലെയായിരുന്നു സംഭവം. ബിനു മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരെത്തി തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി. അമ്മ വീടിനു പുറകുവശം വഴി ഇറങ്ങിയോടി. വെഞ്ഞാറമൂട് മാണിക്കല്‍ പഞ്ചായത്ത് പ്ലാക്കീഴ് കുന്നുമുകളില്‍ ചെമ്പന്‍ ബിനു എന്നു വിളിക്കുന്ന ബിനു (42) മദ്യ ലഹരിയില്‍ സ്വന്തം വീട് കത്തിക്കുകയായിരുന്നു. രണ്ടു ദിവസം മുന്‍പേ മാതാവിനെ വിളിച്ചുവരുത്തി തലയില്‍ ചൂടുവെള്ളം എടുത്തൊഴിച്ചു. പരിസരവാസികള്‍ക്ക് ശല്യമാണ് ബിനുവെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ വീടുകളിലെ ബള്‍ബുകളും ജനലുകളും അടിച്ചു തകര്‍ക്കും. മദ്യപിച്ചു കഴിഞ്ഞാല്‍ നാട്ടുകാരെ തെറി പറയുന്നതും പതിവാണ്. രാവിലെ 10 മണിയോടെയാണ് വീടിനു തീയിട്ടത്. ഒറ്റ നില വീട്ടിലെ ടൈല്‍സും സാധന സാമഗ്രികളും കത്തി നശിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ നാട്ടുകാര്‍ നേരത്തേ നിരവധി പരാതി നല്‍കിയിട്ടുണ്ട്. മുന്‍പ് ജയിലിലും കിടന്നിരുന്നു. വീട് കത്തി പുക പടര്‍ന്നതോടെ പ്രദേശവാസികള്‍ ഓടിക്കൂടി വെള്ളം…

    Read More »
  • LIFE

    പ്രണയിച്ച ആള്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അറിഞ്ഞ് ഞെട്ടി! പ്രണയങ്ങള്‍ തുറന്ന് പറഞ്ഞ് ജയസുധ

    ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായിരുന്നു നടി ജയസുധ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, തുടങ്ങി തെന്നിന്ത്യന്‍ സിനിമകളിലും അതിനൊപ്പം ബോളിവുഡിലും സജീവ സാന്നിധ്യമായിരുന്നു നടി. ഇപ്പോഴും അഭിനയത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് ജയസുധ. നായികയായി നിറഞ്ഞ് നിന്ന കാലത്ത് ആ തലമുറയിലെ സൂപ്പര്‍ നായകന്മാര്‍ക്കൊപ്പം അഭിനയിട്ടുള്ള ജയസുധ ഒരു സ്വാഭാവിക അഭിനേത്രിയായി ഇപ്പോഴും തിളങ്ങി നില്‍ക്കുകയാണ്. ഒരിക്കല്‍ നായികയായിരുന്നെങ്കില്‍ ഇപ്പോള്‍ വളരെ സെലക്ടീവായിട്ടാണ് നടി സിനിമകള്‍ ചെയ്യുന്നത്. സ്റ്റാര്‍ ഹീറോകളുടെ അമ്മയുടെയും അമ്മായിയമ്മയായിട്ടുമൊക്കെ അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്ത് വരികയാണ്. മാത്രമല്ല ഈയിടെയായി തുടര്‍ച്ചയായി നിരവധി അഭിമുഖങ്ങളിലൂടെ തന്റെ വിശേഷങ്ങളും നടി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ചില യൂട്യൂബ് ചാനലുകളുമായി സംസാരിച്ചപ്പോഴുള്ള നടിയുടെ വാക്കുകളാണ് വൈറലാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ജീവിതത്തിലുണ്ടായ അധികമാര്‍ക്കും അറിയാത്തതുമായ ചില കഥകളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഇതിനകം രണ്ട് തവണ വിവാഹിതയായ നടിയുടെ രണ്ടാമത്തെ ഭര്‍ത്താവ് നിതിന്‍ കപൂര്‍ ആത്മഹത്യ ചെയ്തതായിട്ടാണ് വിവരം. അടുത്തിടെ ജയസുധ മറ്റൊരാളുമായി അടുപ്പത്തിലാണെന്നും…

    Read More »
  • Food

    ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാല്‍ ഗുണം കുറയുമോ?

    രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് മുതല്‍ ദഹനത്തെ സഹായിക്കുന്നതിന് വരെ മികച്ചതാണ് ഇഞ്ചിയും വെളുത്തുള്ളിയും. പരമ്പരാഗത വൈദ്യത്തില്‍ മരുന്നായി ഇവ രണ്ടും ഉപയോഗിക്കാറുണ്ട്. ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് ഇതിന്റെ ഗുണങ്ങള്‍ കുറയ്ക്കുമോ? ഇഞ്ചിയുടെ ഗുണങ്ങള്‍ ദഹനം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ് ഇഞ്ചി. നല്ല മണവും രുചിയുമുണ്ട് ഇഞ്ചിയ്ക്ക്. ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുള്ള ജിഞ്ചറോള്‍ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഓക്കാനം, പേശി വേദന എന്നിവയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വെളുത്തുള്ളിയുടെ ഗുണങ്ങള്‍ നല്ല രുചിക്കും മണത്തിനും പേരുകേട്ടതാണ് വെളുത്തുള്ളി. ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന സംയുക്തങ്ങളാലും ഇത്‌നി സമ്പുഷ്ടമാണ്. വെളുത്തുള്ളിയിലെ അല്ലിസിന്‍ അതിന്റെ പല ആരോഗ്യ ഗുണങ്ങള്‍ക്കും കാരണമാകുന്നു. വെളുത്തുള്ളിക്ക് ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഒരുമിച്ച് ഉപയോഗിച്ചാല്‍ ഗുണം കുറയുമോ? ഇവ ഒരുമിച്ച്…

    Read More »
  • Movie

    ഒരു മലയാള പടം 100 കോടി അടിച്ചാല്‍ നിര്‍മാതാവിന് എത്രരൂപ കിട്ടും?

    2024ന്റെ പകുതി എത്തുന്നതിനും മുന്‍പേ കോടികള്‍ കൊയ്ത ബോക്‌സ് ഓഫീസാണ് കേരളത്തിന്റേത്. നാല് ചിത്രങ്ങള്‍ 100 കോടി ക്ലബ് പിന്നിട്ടു. പ്രേമലു തുടക്കമിട്ട ട്രെന്‍ഡിനെ മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും ആടുജീവിതവും മുന്നോട്ടു നയിച്ചു. ഇതിനിടെ ചെറിയ ബജറ്റില്‍ ഇറങ്ങിയ ഗുരുവായൂര്‍ അമ്പലനടയില്‍ പോലുള്ള ചിത്രങ്ങള്‍ 50 കോടി കടന്നു. എത്രദിവസം ഓടി എന്ന പഴയകാല കണക്കുകള്‍ ഭേദിച്ച് ബോക്‌സ് ഓഫീസില്‍ എന്തുകിട്ടി എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇന്നത്തെ മലയാള സിനിമ 2024ലെ ആദ്യ നാല് മാസങ്ങള്‍ക്ക് ശേഷം മലയാള സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ 900 കോടി രൂപയില്‍ എത്തി. മഞ്ഞുമ്മല്‍ ബോയ്‌സ് (236 കോടി), ആടുജീവിതം (150 കോടി), പ്രേമലു (136 കോടി), ആവേശം (113 കോടി) എന്നിവ ആഗോളതലത്തില്‍ 100 ??കോടിയിലധികം കളക്ഷന്‍ നേടി (തുടര്‍ന്ന് വായിക്കുക) അതേസമയം, വര്‍ഷങ്ങള്‍ക്ക് ശേഷം (70 കോടി രൂപ), ഭ്രമയുഗം (60 കോടി രൂപ), എബ്രഹാം ഓസ്ലര്‍ (40 കോടി രൂപ), അന്വേഷിപ്പിന്‍…

    Read More »
  • NEWS

    അനുമോദന യോഗത്തില്‍ പാലസ്തീന്‍ അനുകൂല പ്രസംഗം; നഴ്സിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

    ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ വംശഹത്യ എന്ന് വിളിച്ച നഴ്‌സിനെ ജോലിയില്‍നിന്ന് പുറത്താക്കി. പാലസ്തീന്‍- അമേരിക്കന്‍ വംശജയായ നഴ്‌സിനെയാണ് ന്യൂയോര്‍ക്ക് സിറ്റി ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡ് സ്വീകരണവേളയില്‍ നടത്തിയ പ്രസംഗത്തിലാണ് ലേബര്‍ ആന്‍ഡ് ഡെലിവറി നഴ്സ് ഹെസെന്‍ ജാബര്‍ വിവാദ പരാമര്‍ശം നടത്തിയത്. ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് കര്‍ശനമായി വിലക്കിയിരുന്നു എന്നും ഇത് ലംഘിച്ചതിനാണ് നടപടി എന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അവാര്‍ഡ് സ്വീകരണവേളയില്‍ നടത്തിയ പ്രസംഗത്തില്‍ ഗാസയിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയെക്കുറിച്ച് നടത്തിയ പ്രസംഗമാണ് ഹെസെന്‍ ജാബറിന് വിനയായത്. ”ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന വംശഹത്യയില്‍ എന്റെ രാജ്യത്തെ സ്ത്രീകള്‍ സങ്കല്പിക്കാനാവാത്ത നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് എന്നെ കഠിനമായി വേദനിപ്പിക്കുന്നുണ്ട്” – എന്നതായിരുന്നു പരാമര്‍ശം. പരാമര്‍ശം ഉണ്ടായപ്പോള്‍ തന്നെ ജാബറിന്റെ സഹപ്രവര്‍ത്തകരില്‍ പലരും അസ്വസ്ഥരായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലരും പരാതി നല്‍കിയിരുന്നു എന്നും കരുതുന്നുണ്ട്. അതേസമയം, ഗാസയില്‍ ഇസ്രയേല്‍…

    Read More »
  • Crime

    പോക്സോ കേസ് ഇരയുടെ ആത്മഹത്യ; കാരണം ഭര്‍ത്താവുമായുള്ള വഴക്കെന്ന് പൊലീസ്, വിവാഹിതയല്ലെന്ന് വീട്ടുകാര്‍

    കോഴിക്കോട്: തേഞ്ഞിപ്പാലം പോക്സോ കേസിലെ ഇര ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന് പങ്കില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയും ഭര്‍ത്താവും തമ്മിലുള്ള അസ്വാരസ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസിന്റെ ഔദ്യോഗിക വിശദീകരണത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, പെണ്‍കുട്ടി വിവാഹിതയായിരുന്നില്ല എന്നാണ് വീട്ടുകാര്‍ പറയുന്നത്. പോക്സോ കേസില്‍ നടപടിക്രമങ്ങള്‍ പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്നും ഇയാള്‍ക്കെതിരെ നടപടി വേണമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍, ഡി.ജി.പിക്ക് നിവേദനം നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് എ.സി.പിയോട് ഡി.ജി.പി റിപ്പോര്‍ട്ട് തേടി. എന്നാല്‍, ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവ് ഉണ്ടായെന്നുമാണ് ഫറോക്ക് എ.സി.പിയുടെ റിപ്പോര്‍ട്ട്. ജാഗ്രതക്കുറവുണ്ടായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെന്ന് കാണിച്ച് നൗഷാദ് തെക്കയില്‍ വീണ്ടും പരാതി നല്‍കി. ഈ പരാതിക്ക് ഉത്തരമേഖലാ ഐ.ജി നല്‍കിയ മറുപടിയിലാണ് അവിവാഹിതയായ അതിജീവിതയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവുമായുള്ള അസ്വാരസ്യമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പോക്സോ കേസിലെ രണ്ട് പ്രതികളെ…

    Read More »
Back to top button
error: