Travel

    • സഹായിക്കണം! പാക് വ്യോമപാത അടച്ചതോടെ വന്‍ നഷ്ടത്തില്‍ എയര്‍ ഇന്ത്യ; ഒരുവര്‍ഷം നിരോധനം നീണ്ടാല്‍ നഷ്ടം 600 ദശലക്ഷം ഡോളര്‍; സബ്‌സിഡി മോഡല്‍ സഹായത്തിനായി കേന്ദ്രത്തിനു കത്തയച്ചു; കഴിഞ്ഞ സാമ്പത്തിക വര്‍ഷവും കമ്പനി നഷ്ടത്തിലെന്ന് കണക്കുകള്‍

      ന്യൂഡല്‍ഹി: പാകിസ്താനു മുകളിലൂടെയുള്ള വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ സഹായം അഭ്യര്‍ഥിച്ചു സര്‍ക്കാരിനു കത്തയച്ചു. നിരോധനം ഒരുവര്‍ഷം നീളുകയാണെങ്കില്‍ 600 ശദലക്ഷം ഡോളറിന്റെ അധികച്ചെലവുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ നഷ്ടം നികത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു കത്തയച്ചെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പാകിസ്താനെ ഒഴിവാക്കി ദീര്‍ഘമേറിയ റൂട്ടുകളിലൂടെയാണു സര്‍വീസ് നടത്തുന്നത്. ഇതുണ്ടാക്കുന്ന ഇന്ധനച്ചെലവ് വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നിരോധനം നീണ്ടാല്‍ സബ്‌സിഡി രീതിയില്‍ സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് 27നു സിവില്‍ ഏവിയേഷന്‍ വിഭാഗത്തിനു കത്തയച്ചത്. കുറഞ്ഞത് 591 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണു കണക്ക്. പാകിസ്താനു മുകളിലൂടെയുള്ള രാജ്യാന്തര സര്‍വീസുകള്‍ക്കു സബ്‌സിഡി നല്‍കുകയെന്നതാണു നല്ല മാര്‍ഗമെന്നും പ്രതിസന്ധിക്ക് അയവുണ്ടായാല്‍ ഇതു നിര്‍ത്തലാക്കാമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിനെക്കുറിച്ച് എയര്‍ ഇന്ത്യയോ വ്യോമയാന മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. പാക് വ്യോമപാത അടച്ചതിനു പിന്നാലെ നഷ്ടം എത്രയുണ്ടാകുമെന്നു കണക്കാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. നേരത്തേ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എയര്‍ ഇന്ത്യയെ മുന്‍ ഉടമയായ…

      Read More »
    • പാലിയേക്കര ടോള്‍ നിര്‍ത്തലാക്കല്‍: ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കളക്ടറും സര്‍ക്കാരും നഷ്ടപരിഹാരം നല്‍കേണ്ടിവരും; കുരുക്കാകുന്നത് ‘സ്‌റ്റേറ്റ് സപ്പോര്‍ട്ടിംഗ് എഗ്രിമെന്റ്’; നിര്‍മാണച്ചെലവ് ഈടാക്കേണ്ടത് ടോള്‍ പിരിവില്‍നിന്ന്; ടോള്‍ പ്ലാസ അടിച്ചു തകര്‍ത്ത് വാഹനങ്ങള്‍ കടത്തിവിട്ട് എഐവൈഎഫ്

      പുതുക്കാട്: ടോള്‍പിരിവു നിര്‍ത്തിയ കളക്ടറുടെ ഉത്തരവു റദ്ദാക്കിയതിനു പിന്നാലെ പാലിയേക്കരയില്‍ ടോള്‍ പിരിവു പുനരാരംഭിച്ചു. പിരിവു നിര്‍ത്തിയതു സര്‍ക്കാരുമായി ആലോചിച്ചില്ലെന്നും നഷ്ടം കളക്ടറോ സര്‍ക്കാരോ പരിഹരിക്കേണ്ടിവരുമെന്നും ദേശീയപാത അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌റ്റേറ്റ് സപ്പോര്‍ട്ടിംഗ് എഗ്രിമെന്റ് ഉള്ളതിനാല്‍ ടോള്‍പിരിവു നിര്‍ത്തിയ സമയത്തെ നഷ്ടം പരിഹരിക്കേണ്ടിവരുമെന്ന് ഉറപ്പായിരുന്നു. ടോള്‍ പിരിക്കുന്ന കമ്പനിക്കു കരാര്‍ നീട്ടിക്കിട്ടാന്‍ ഇടയാക്കുമെന്നും അടിപ്പാത- മേല്‍പ്പാല നിര്‍മാണത്തില്‍ സാഹചര്യങ്ങള്‍ ഒരുക്കുകയാണു വേണ്ടതെന്നുമുള്ള സമ്മര്‍ദമാണു വിജയം കണ്ടത്. ടോള്‍ നിര്‍ത്തിയപ്പോഴും ഫാസ് ടാഗുവഴി പിരിവു തുടരുന്നെന്ന പരാതി ഉയര്‍ന്നിരുന്നു. കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം അറിയിക്കേണ്ടതിനാല്‍ കാമറ ഓഫാക്കാന്‍ കഴിയില്ലെന്നും ഈ സമയം ടോള്‍ പിരിവു നടന്നിട്ടുണ്ടാകാമെന്നുമാണ് അതോറിട്ടിയുടെ നിലപാട്. ദേശീയപാതയിലെ 11 ബ്ലാക്ക് സ്‌പോട്ടുകളിലാണ് അടിപ്പാത നിര്‍മാണം. 383 കോടിയുടെ കരാറാണു നിലവിലുള്ളത്. 14 അണ്ടര്‍ പാസേജ്, ഫ്‌ളൈ ഓവറുകള്‍, നാല് സര്‍വീസ് റോഡുകള്‍ എന്നിവയ്ക്കായി 523 കോടിയുടെയും അനുമതിയുണ്ട്. ഈ തുകയീടാക്കേണ്ടരും സര്‍ക്കാരിന്റെ റവന്യൂ വരുമാനവും ടോള്‍ പിരിവിനെ ആശ്രയിച്ചാണ്.…

      Read More »
    • ടോള്‍ കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ വിരട്ടി: അങ്കമാലി- മണ്ണുത്തി ദേശീയപാതയില്‍ ഇരുണ്ടുവെളുത്തപ്പോള്‍ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു! ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നേരിട്ടു തയാറാക്കിയ റിപ്പോര്‍ട്ട് ആവിയായി; നിര്‍ത്തലാക്കിയ ടോള്‍ പുനസ്ഥാപിച്ച് കളക്ടര്‍ തടിതപ്പി; വീണ്ടും മണിക്കൂറുകള്‍ കുരുക്കില്‍ കിടക്കാം

      തൃശൂര്‍: ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ ദേശീയപാത അതോറിട്ടി പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി പാലിയേക്കരയിലെ ടോള്‍ പിരിവു നിര്‍ത്താന്‍ ഉത്തരവിട്ട ജില്ല കളക്ടര്‍ ഇരുണ്ടു വെളുത്തപ്പോള്‍ മലക്കം മറിഞ്ഞു. ചാലക്കുടി ഡിവൈഎസ് പി, ആര്‍ടിഒ, തഹസീല്‍ദാര്‍ എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയില്‍ പേരാമ്പ്ര, മുരിങ്ങൂര്‍, ചിറങ്ങര എന്നിവിടങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്നും ഫ്‌ളാഗ് മാനെ നിയമിച്ചില്ലന്നതുമടക്കം ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ടോള്‍പിരിവ് നിര്‍ത്തിവയ്പിച്ചത്. 22നു നടന്ന യോഗത്തിലെ നിര്‍ദേശപ്രകാരം പ്രധാന റോഡില്‍നിന്ന് സര്‍വീസ് റോഡുകളിലേക്കു പ്രവേശിക്കുന്നയിടങ്ങളില്‍ വീതികൂട്ടിയില്ല, റോഡിന്റെ ഉയരം ക്രമീകരിച്ചില്ല, മതിയായ വെളിച്ചം, ആവശ്യത്തിനു മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചില്ലെന്നു പരിശോധന സംഘം റിപ്പോര്‍ട്ട് ചെയ്‌തെന്നു പിരിവു നിര്‍ത്തിക്കൊണ്ടുള്ള കളക്ടറുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ വൈകീട്ട് ഇറങ്ങിയ ഉത്തരവില്‍ ദേശീയപാത അതോറിട്ടി പ്രോജക്ട് ഡയറക്ടറുടെ കത്ത്, പൊതുമരാമത്ത് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുടെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പിന്‍വലിക്കുന്നെന്നാണു പറയുന്നത്. 22നു നടന്ന യോഗത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നടപടിയെടുത്തെന്നും ബ്ലിങ്കര്‍…

      Read More »
    • തീര്‍ന്നില്ല: കുടിയേറ്റക്കാരുടെ ‘മാസ്റ്റര്‍ ഡാറ്റാബേസ്’ തയറാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ഡോജ്; സകല വകുപ്പുകളില്‍നിന്നും വിവര ശേഖരണം; രേഖകളില്ലെങ്കില്‍ ‘ഒറ്റ ക്ലിക്കില്‍’ പുറത്താക്കും; ചവറുകളെയും തട്ടിപ്പുകാരെയും പറഞ്ഞുവിടുമെന്ന് ട്രംപ്

      ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു നാട്ടിലെത്തിച്ച വിവാദമടങ്ങുംമുമ്പേ കുടിയേറ്റക്കാരെ കണ്ടെത്താനും നടപടികള്‍ വേഗത്തിലാക്കാനും വന്‍ ഡാറ്റാ ബേസ് തയാറാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്). സര്‍ക്കാരിലും വിവിധ വകുപ്പുകളിലുമുള്ള കുടിയേറ്റക്കാരായ ആളുകളുടെയും വിദ്യാര്‍ഥികളുടെയുമടക്കം ‘മാസ്റ്റര്‍ ഡാറ്റാബേസ്’ ആണു തയാറാക്കുന്നതെന്നു ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രോജക്ടിന്റെ ഭാഗമായ ഉദ്യോഗസ്ഥരാണു പേരുവെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയില്‍ പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് ഇലോണ്‍ മസ്‌ക് ഡോജിന്റെ ചുമതലയൊഴിയുമെന്ന വാര്‍ത്തകള്‍ക്കിടയിലാണു പൂര്‍വാധികം ശക്തമായി കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാനുള്ള നയങ്ങളുമായി മുന്നോട്ടു പോകുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ വകുപ്പുകളിലുള്ള നിരവധി ഉദ്യോഗസ്ഥര്‍ക്കു ഡോജിന്റെ ഇടപെടലിനെത്തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരേ വന്‍ പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. റവന്യൂ സര്‍വീസ്, സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍, ആരോഗ്യവകുപ്പ്, ഹ്യൂമന്‍ സര്‍വീസ് എന്നിവിയടക്കം നിരവധി മേഖലകളില്‍നിന്ന് ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണു കുടിയേറ്റക്കാരായ ആളുകളുടെ വിവരങ്ങളും വിവിധ വകുപ്പുകളില്‍നിന്നു ശേഖരിക്കുന്നത്. ക്രിമിനല്‍ അന്വേഷണങ്ങള്‍ക്കുവേണ്ടി…

      Read More »
    • ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം; ശനിയാഴ്ച യാത്ര പുറപ്പെടും മുമ്പ് ശ്രദ്ധിക്കണം; കോട്ടയംവഴിയുള്ള നിരവധി ട്രെയിനുകള്‍ ആലപ്പുഴ വഴിയാക്കി; മെമു സര്‍വീസ് റദ്ദാക്കി; മലബാര്‍ എക്‌സ്പ്രസിന്റെ സ്‌റ്റോപ്പുകളിലും മാറ്റം

      കോഴിക്കോട്: സംസ്ഥാനത്ത് ശനിയാഴ്ച (ഏപ്രില്‍ 26) ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സതേണ്‍ റെയില്‍വേ. തിരുവനന്തപുരം ഡിവിഷന് കീഴില്‍ തിരുവല്ലക്കും ചങ്ങനാശേരിക്കും ഇടയിലുള്ള പാലം നമ്പര്‍ 174ന്റെ ഗാര്‍ഡര്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ക്രമീകരണം. കൊല്ലം-എറണാകുളം മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. തിരുവനന്തപുരം – ബെംഗളൂരു ഹംസഫര്‍ എക്സ്പ്രസ്, തിരുവനന്തപുരം – മംഗളൂരു മലബാര്‍, തിരുവനന്തപുരം – മംഗളൂരു മംഗലാപുരം എക്‌സ്പ്രസ്, തിരുവനന്തപുരം – മധുരൈ അമൃത എന്നീ ട്രെയിനുകള്‍ ആണ് കോട്ടയത്തിന് പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തുക. 26ന് വൈകീട്ട് പുറപ്പെടുന്ന തിരുവനന്തപുരം – ബെംഗളൂരു ഹംസഫര്‍ എക്സ്പ്രസ് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്നതിനാല്‍ ചെങ്ങന്നൂര്‍, കോട്ടയം സ്റ്റേഷനുകള്‍ ഒഴിവാക്കുകയും പകരം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മലബാര്‍ എക്സ്പ്രസിന്റെ മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ സ്റ്റോപ്പുകള്‍ ഒഴിവാക്കിയപ്പോള്‍ പകരം ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ്…

      Read More »
    • അദാനിയുടെ നിയന്ത്രണത്തിലുള്ള എയര്‍പോര്‍ട്ടില്‍നിന്ന് സ്വകാര്യ ബിസിനസ് ജെറ്റുകള്‍ ഒഴിപ്പിക്കാന്‍ നീക്കം; ഉടക്കുമായി ശതകോടീശ്വരന്‍മാര്‍; ഫീസ് കൂട്ടാന്‍ നീക്കമെന്ന് ആരോപണം; നവി മുംബൈയില്‍ നല്‍കേണ്ടത് പ്രതിവര്‍ഷം 20 കോടി; ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളുടെ നിരക്കും ഉയരും

      മുംബൈ: അദാനിയുടെ ഉടമസ്ഥതയിലുള്ള ഛത്രപതി ശിവജി വിമാനത്താവളത്തില്‍നിന്ന് ബിസിനസ് ജെറ്റുകള്‍ ഒഴിപ്പിക്കാനുള്ള നോട്ടീസിനു പിന്നാലെ ഉടക്കുമായി കോര്‍പറേറ്റ് ഭീമന്‍മാര്‍. എസ്സാര്‍ ഗ്രൂപ്പ്, ആദിത്യ ബിര്‍ല ഗ്രൂപ്പ്, ജെഎസ്ഡബ്ല്യൂ, ടാജ് ഗ്രൂപ്പ് എന്നിവരാണ് പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തിയത്. വിമാനങ്ങള്‍ പുതുതായി തുറക്കാന്‍ പോകുന്ന അദാനിയുടെ നിയന്ത്രണത്തില്‍തന്നെയുള്ള നവി മുംബൈ എയര്‍പോര്‍ട്ടിലേക്കു മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ബിസിനസ് ഗ്രൂപ്പില്‍നിന്നുള്ളവര്‍ ആരോപിക്കുന്നു. അദാനിയുടെ നീക്കത്തിനു തീപകര്‍ന്ന്, പാര്‍ക്കിംഗ് ചാര്‍ജ് ആയി 20 കോടിരൂപയും അധിക വാര്‍ഷിക ഫീസും ഏര്‍പ്പെടുത്താന്‍ നവി മുംബൈ വിമാനത്താവള അധികൃതര്‍ തീരുമാനിച്ചതും വിവാദമായി. ഇത്തരം ചാര്‍ജുകള്‍ അനധികൃതമാണെന്നും താരിഫ് റെഗുലേറ്ററി അഥോറിട്ടിക്കു മാത്രമാണു തുക തീരുമാനിക്കാന്‍ അധികാരമെന്നും ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് സര്‍വീസുകള്‍ക്കും ഈ നീക്കം തിരിച്ചടിയാകും. ബിസിനസുകാര്‍ ഓള്‍ഡ് മുംബൈ വിമാനത്താവളത്തെ ആശ്രയിക്കാന്‍ ഇതിടയാക്കുമെന്നും ആഡംബര മേഖലയായി പറയുന്ന ഇവിടുത്തെ ട്രാഫിക് പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇവര്‍ പറഞ്ഞു. ചാര്‍ട്ടേഡ് ഓപ്പറേറ്റര്‍മാര്‍ക്കു ഓള്‍ഡ് മുംബൈ വിമാനത്താവളത്തിലേക്കു പറന്നതിനുശേഷം…

      Read More »
    • മലയാളി യാത്രക്കാരെ വലയ്ക്കാൻ വീണ്ടും ഇന്ത്യൻ റെയിൽവേ..!!! സാധാരണക്കാർക്ക് ഉപകാരമുള്ള സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നു.. അമൃത എക്സ്പ്രസിൽ ജൂൺ മുതൽ വെട്ടിച്ചുരുക്കും…

      തിരുവനന്തപുരം: തിരുവനന്തപുരം – മധുരൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമൃത എക്‌സ്പ്രസില്‍ (16343/16344) വരുത്തിയ മാറ്റം കേരളത്തിലെ സാധാരണ യാത്രക്കാരെ ബാധിക്കും. അമൃത എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിച്ചുരുക്കാനാണ് തീരുമാനം. ജൂണ്‍ 5 മുതല്‍ കോച്ചുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. പുതിയ മാറ്റമനുസരിച്ച് എസി ഫസ്റ്റ് ക്ലാസ് , എസി ടു ടയര്‍ കോച്ചുകള്‍ ഒന്ന് വീതവും എസി ത്രീ ടയര്‍ കോച്ചുകള്‍ മൂന്നെണ്ണവും സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ 12 എണ്ണവും ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ നാലെണ്ണവും ഭിന്ന ശേഷിക്കാര്‍ക്ക് ഉപയോഗിക്കാവുന്ന രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ഈ ട്രെയിനില്‍ ഉണ്ടാവുക. ജൂണ്‍ 5 മുതല്‍ മാറ്റം നടപ്പില്‍ വരും. സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവരാണ് ട്രെയിനുകളില്‍ കൂടുതലും. പുതിയ മാറ്റം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതുകൊണ്ടു തന്നെ ഏറ്റവും അധികം ബാധിക്കുന്നത് സാധാരണക്കാരെയാണ്. സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകളില്‍ ഒരെണ്ണമാണ് കുറയുക. എന്നാല്‍ ആകെ കോച്ചുകളുടെ എണ്ണത്തില്‍…

      Read More »
    • ആറ് ഭാര്യമാര്‍, കുട്ടികള്‍ 10,000! 123 വയസുകാരന്‍ ഹെന്റി ആള് ചില്ലറക്കാരനല്ല

      ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയെക്കുറിച്ചും പൂച്ചയെക്കുറിച്ചുമെല്ലാം അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതലയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ദക്ഷിണാഫ്രിക്കയിലുള്ള മുതലയാണ് ആ പട്ടം സ്വന്തമാക്കിയിരിക്കുന്നത്. 123 വയസുള്ള ഈ മുതലയ്ക്ക് 700 കിലോ ഗ്രാം ഭാരവും 16അടി നീളവുമുണ്ട്. ‘ഹെന്റി’ എന്ന് അറിയപ്പെടുന്ന ഈ മുതലയ്ക്ക് ആറ് ഭാര്യമാരും പതിനായിരത്തിലധികം കുഞ്ഞുങ്ങളും ഉണ്ടെന്നാണ് ഇതിനെ സംരക്ഷിക്കുന്ന മൃഗശാലയിലെ അധികൃതര്‍ പറയുന്നത്. 1900 ലാണ് ഇവന്റെ ജനനം. ബോട്‌സ്വാനയിലെ മനുഷ്യകുട്ടികളെ മുതല ഇരയാക്കിയതോടെ ഹെന്റിയെ അവസാനിപ്പക്കാന്‍ അവിടുത്തെ ഗോത്രവര്‍ഗക്കാര്‍ സര്‍ ഹെന്റി ന്യൂമാന്‍ എന്ന ഒരു വേട്ടാക്കാരന്റെ സഹായം തേടി. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് മുതലയ്ക്ക് ഹെന്റി എന്ന പേര് ലഭിച്ചത്. മുതലയെ കൊല്ലുന്നതിന് പകരം വേട്ടക്കാരന്‍ മുതലയെ പിടികൂടി വളര്‍ത്താന്‍ തുടങ്ങി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദക്ഷിണാഫ്രിക്കയിലെ സ്‌കോട്ട്ബര്‍ഗിലുള്ള ക്രോക് വേള്‍ഡ് സംരക്ഷണ കേന്ദ്രത്തിലാണ് ഹെന്റി ഉള്ളത്. ഇവിടെയെത്തുന്നവരെ തന്റെ പ്രായം കൊണ്ടും വലിപ്പം കൊണ്ടും…

      Read More »
    • സഞ്ചാരികൾക്ക് സന്തോഷ വാർത്ത: ശ്രീലങ്കയിലും തായ്‌ലാൻഡിലും   പോകാൻ ഇപ്പോൾ  വിസ വേണ്ട

           ശ്രീലങ്കയിലേയ്ക്കും തായ്ലാൻഡിലേയ്ക്കും പോകാൻ കാത്തിരിക്കുന്ന സഞ്ചാരികൾക്ക് സുവർണാവസരം. മെയ് മാസം 31 വരെ ഇന്ത്യക്കാർക്ക് ശ്രീലങ്കയിലേയ്ക്കു പ്രവേശിക്കാൻ വിസയുടെ ആവശ്യമില്ല. ചൈന, റഷ്യ, ജപ്പാൻ, മലേഷ്യ, തായ്ലൻഡ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലെ സഞ്ചാരികൾക്കും വിസാരഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. ശ്രീലങ്കയിലേയ്ക്കുള്ള ടൂറിസം ഒഴുക്ക് ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. തായ്‌ലാൻഡിലേയ്ക്ക്  2024 നവംബർ 11 വരെ ഇന്ത്യക്കാർക്ക് വിസയില്ലാതെ  വരാൻ അനുമതി നൽകിയിട്ടുണ്ട്. ഈ പദ്ധതി കഴിഞ്ഞവർഷം മുതൽക്ക് നടപ്പാക്കിയതാണ്. ഇതിനു ശേഷം ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർദ്ധന വന്നിട്ടുണ്ട്. വിസയില്ലാതെ സഞ്ചാരികൾക്ക് 30 ദിവസം വരെ ശ്രീലങ്കയിൽ തങ്ങാൻ സാധിക്കും. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ശ്രീലങ്ക ആദ്യമായി വിസയില്ലാത്ത യാത്രകൾ അനുവദിച്ചത്. ഈ അനുമതിയുടെ തീയതി നീട്ടുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ശ്രീലങ്കയിൽ ഭീകരാക്രമണം നടന്നതിനു ശേഷം ടൂറിസം മേഖല വലിയ ഇടിവ് നേരിടുകയാണ്. ഈ പ്രശ്നത്തെ നേരിടുന്നതിനാണ് പുതിയ സൗജന്യങ്ങൾ അവതരിപ്പിക്കുന്നത്. ശ്രീലങ്കയിലെ ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2023ൽ 14.8…

      Read More »
    • വിനോദസഞ്ചാരികള്‍ ജാഗ്രതൈ; ഈ ബീച്ചില്‍നിന്ന് കല്ലുകള്‍ പെറുക്കിയാല്‍ പിഴ 2.5 ലക്ഷം വരെ!

      മാഡ്രിഡ്: ഓരോ യാത്രകളും ഓരോ ഓര്‍മ്മകളാണ്. യാത്രയുടെ ഓര്‍മ്മക്കായി അവിടെ നിന്ന് എന്തെങ്കിലും വസ്തുക്കള്‍ ശേഖരിക്കുക എന്നത് ഒട്ടുമിക്ക ആളുകളുടെയും ശീലമാണ്. ബീച്ചുകളില്‍ പോയാല്‍ കല്ലും ചിപ്പികളും ശംഖുകളുമെല്ലാം ശേഖരിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ വിനോദസഞ്ചാരികള്‍ ഈ ബീച്ചില്‍ പോയാല്‍ വളരെ ശ്രദ്ധിക്കണം. ഇവിടെ നിന്ന് കല്ലുകള്‍ പെറുക്കിയാല്‍ നല്ല പണി കിട്ടും.. നൂറും ഇരുന്നൂറുമല്ല, രണ്ടരലക്ഷം രൂപവരെ പിഴയാണ് ലഭിക്കുക. സ്‌പെയിന്റെ ഭാഗമായ കാനറി ദ്വീപുകളിലെ ലാന്‍സറോട്ട, ഫ്യൂര്‍ട്ടെവെന്‍ചുറ എന്നീ ദ്വീപുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ബീച്ചുകളില്‍ നിന്ന് മണല്‍, കല്ലുകള്‍, പാറകള്‍ എന്നിവ ശേഖരിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്ക് 2,563 പൗണ്ട് (ഏകദേശം 2,69,879 രൂപ) പിഴ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായ നിയമലംഘനം നടത്തിയാല്‍ 3,000 യൂറോ വരെ പിഴയും ചെറിയ രീതിയിലുള്ള നിയമലംഘനം നടത്തിയാല്‍ 150 മുതല്‍ 600 യൂറോ വരെ പിഴ ഈടാക്കുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ദ്വീപില്‍ നിന്ന് മണലുകളും പാറകളുമടക്കം…

      Read More »
    Back to top button
    error: