NEWS
-
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കുനേരേ വ്യാപക അക്രമം; ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനു മേല്‍ സമ്മര്‍ദം
ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വീണതിനു പിന്നാലെ ന്യൂനപക്ഷങ്ങള്ക്കുനേരേ നടക്കുന്ന അക്രമം അവസാനിപ്പിക്കുന്നതിന് പ്രഥമപരിഗണന നല്‍കണമെന്ന് ഇടക്കാല സര്‍ക്കാരിന് തുറന്ന കത്ത്. ബംഗ്ലാദേശ് ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍, ബംഗ്ലാദേശ് പൂജ ഉദ്ജപന്‍ പരിഷത്ത് എന്നിവയാണ് ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസിന് കത്തുനല്‍കിയത്. തുടരുന്ന സാമുദായികസംഘര്‍ഷം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയവും ആശങ്കയും അനിശ്ചിതത്വവും ഉണ്ടാക്കിയിരിക്കുകയാണെന്നും അതിന് ഉടന്‍ അറുതിവരുത്തണമെന്നും കത്തില്‍ പറയുന്നു. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് യൂണിറ്റി കൗണ്‍സില്‍ അംഗം കാജല്‍ ദേവ്നാഥ് ആവശ്യപ്പെട്ടു. 17 കോടി ജനങ്ങളുള്ള ബംഗ്ലാദേശില്‍ എട്ടുശതമാനം ഹിന്ദുക്കളും 0.6 ശതമാനം ബുദ്ധമതക്കാരും 0.3 ശതമാനം ക്രിസ്ത്യാനികളുമാണുള്ളത്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കുനേരേയുള്ള ആക്രമണത്തെ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് അപലപിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വക്താവ് ഫര്ഹാന് ഹഖ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഹിന്ദുക്കള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷയുറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനോടും ആര്.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസെബളെ ആവശ്യപ്പെട്ടിരുന്നു. ഇതേയാവശ്യമുന്നയിച്ച്…
Read More » -
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ നാല് പേര് കൊല്ലപ്പെട്ടു; സ്ഫോടനത്തില്‍ മുന്‍ എം.എല്‍.എയുടെ ഭാര്യ മരിച്ചു
ഇംഫാല്‍: മണിപ്പൂരിലെ തെങ്നൗപാലില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പേര് കൊല്ലപ്പെട്ടു. യുണൈറ്റഡ് കുക്കി ലിബറേഷന്‍ ഫ്രണ്ട് (യു.കെ.എല്‍.എഫ്) പ്രവര്‍ത്തകനും അതെ സമുദായത്തിലെ മൂന്ന് ഗ്രാമീണ സന്നദ്ധ പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഗ്രാമസന്നദ്ധപ്രവര്‍ത്തകര്‍ യു.കെ.എല്‍.എഫ് നേതാവിന്റെ വസതിക്ക് തീയിട്ടു. സുരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, മണിപ്പുര്‍ കാംങ്പോക്പി ജില്ലയില്‍ മുന്‍ എംഎല്‍എയുടെ വീടിനു നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ടു. മുന്‍ എംഎല്‍എ യാംതോംഗ് ഹാക്കിപ്പിന്റെ ഭാര്യ 59 കാരി ചാരുബാലയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന മാലിന്യകൂമ്പാരത്തിനടുത്ത് നിന്നാണ് സ്ഫോടനം ഉണ്ടായതെന്നും മറ്റാര്‍ക്കും അപായമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. യാംതോംഗ് ഹാക്കിപ്പ് അടുത്തിടെ ബന്ധുവില്‍നിന്ന് സ്ഥലം വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ചില കേസുകളും വഴക്കും നിലനില്‍ക്കുന്നുണ്ട്. ഇതായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരുടേയും…
Read More » -
കേവലം 2 വയസ്: ഇൻഡ്യ ബുക്ക് ഓഫ് റെകോർഡ്സിൽ ഇടം നേടി കാസർകോട്ടെ എസ്ദാൻ മുഹമ്മദ്
ജനിച്ചത് 2022 ഫെബ്രുവരി 10 ന്. വെറും 2 വയസും 4 മാസവും മാത്രം പ്രായമുള്ള കുഞ്ഞുബാലൻ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിന്റെ ‘ഐബിആർ ആചീവർ’ ബഹുമതി നേടിയ വാർത്ത ആർക്കും അത്ഭുതം പകരും. കാസർകോട് തായലങ്ങാടിയിലെ, മുഹമ്മദ് ഫൈസൽ- ഫാത്തിമ അബ്ദുൽ ഹക്കീം ദമ്പതികളുടെ മകൻ എസ്ദാൻ മുഹമ്മദ് ആണ് നാടിന് അഭിമാനമായത്. 54 ചിത്രങ്ങൾ വെറും 4 മിനിറ്റും 50 സെകൻഡും കൊണ്ട് തിരിച്ചറിഞ്ഞ് പേര് പറഞ്ഞാണ് എസ്ദാൻ മുഹമ്മദ് എന്ന കൊച്ചുമിടുക്കൻ ഈ നേട്ടം കൈവരിച്ചത്. രൂപങ്ങൾ, ഭക്ഷണം, പഴങ്ങൾ, നിറങ്ങൾ, പച്ചക്കറികൾ, മൃഗങ്ങൾ തുടങ്ങി വിവിധ തരം ചിത്രങ്ങളാണ് എസ്ദാൻ തിരിച്ചറിഞ്ഞത്. ചെറിയ പ്രായത്തിൽ ഇത്രയും അറിവ് നേടിയെടുക്കാൻ എസ്ദാനിന് കഴിഞ്ഞത് മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും കൊണ്ടു മാത്രമാണ്. ദുബൈയിലാണ് എസ്ദാൻ മുഹമ്മദും കുടുംബവും താമസിക്കുന്നത്. ദുബൈയിൽ ബാങ്കറാണ് പിതാവ് മുഹമ്മദ് ഫൈസൽ. സംരംഭകയായ മാതാവ് ഫാത്തിമ അബ്ദുൽ ഹക്കിമും വിവിധ മേഖലകളിൽ തന്റെ…
Read More » -
നിനക്ക് എന്താ അവിടെ കാര്യം? തൃഷയോട് ദേഷ്യപ്പെട്ട് വിജയിയുടെ അമ്മ; വാക്ക് തര്‍ക്കം!
താര ജീവിതത്തില്‍ ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് ഗോസിപ്പുകള്‍. താരങ്ങളെക്കുറിച്ച് അറിയാനുള്ള ആരാധകരുടെ ആകാംഷയെ മുതലെടുത്തു കൊണ്ട് പലരും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാറുണ്ട്. പലപ്പോഴും ഗോസിപ്പുകള്‍ക്ക് കുമിളകളുടെ ആയുസ് മാത്രമാണുണ്ടാവുക. വലിയ ചര്‍ച്ചയൊക്കെ നടന്നിട്ടുള്ള പല ഗോസിപ്പുകളുടേയും വസ്തുത ചികഞ്ഞു ചെന്നാല്‍ ഉള്ളിയുടെ തോലില്‍ ഉരിയുന്നത് പോലെയായിരിക്കും അനന്തരഫലം. ഗോസിപ്പിന് ഒരു പഞ്ഞവുമില്ലാത്ത ഇടമാണ് തമിഴ് സിനിമാ ലോകം. തമിഴ് സിനിമയുടെ ദളപതിയായ വിജയിയെക്കുറിച്ചും ധാരാളം ഗോസിപ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു. കഴിഞ്ഞ കുറേക്കാലമായി വിജയും നടി തൃഷയും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു. കുറച്ചുനാള്‍ സോഷ്യല്‍ മീഡിയയില്‍ തീയും പുകയും സൃഷ്ടിച്ച ശേഷം ഈ ഗോസിപ്പ് അങ്ങ് കെട്ടടങ്ങുകയാണ് പതിവ്. ഇടക്കാലത്ത് വിജയും ഭാര്യ സംഗീതയും പിരിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഗീത വിജയിയുടെ വീട്ടില്‍ നിന്നും ഇറങ്ങിയെന്നും വിദേശത്ത് താമസമാക്കിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു ഈ വാര്‍ത്ത. എന്നാല്‍ പിന്നീട് ഇതും കെട്ടടങ്ങി. ഈ സമയത്താണ് വിജയും തൃഷയും…
Read More » -
ബാര്‍ബിക്യൂ അടുപ്പ് കെടുത്താതെ ഉറങ്ങി; 2 യുവാക്കള്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു
ചെന്നൈ: ബാര്‍ബിക്യൂ ചിക്കന്‍ പാചകം ചെയ്ത ശേഷം തീകെടുത്താതെ കിടന്നുറങ്ങിയ യുവാക്കള്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു. തമിഴ്നാട് കൊടൈക്കനാലില്‍ വിനോദയാത്രക്കെത്തിയവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ട്രിച്ചിയില്‍ നിന്ന് നാലംഗ സംഘമാണ് കൊടൈക്കനാലിലെത്തിയത്. വിഷപ്പുക ശ്വസിച്ച് ആനന്ദബാബു, ജയകണ്ണന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്മാരായ രണ്ട് പേര് മറ്റൊരു മുറിയില്‍ ഉറങ്ങിയതിനാലാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം കൊടൈക്കനാലിലെത്തിയ സംഘം രാത്രിയില്‍ ലിവിങ് റൂമില്‍ ബാര്‍ബിക്യൂ പാചകം ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ ബാര്‍ബിക്യൂ അടുപ്പിലെ തീ പൂര്‍ണമായും കെടുത്താതെയാണ് ഉറങ്ങാന്‍ കിടന്നത്. വാതിലുകളും ജനലുകളും അടച്ചതോടെ മുറിയില്‍ വിഷപുകനിറഞ്ഞതാണ് ഇരുവരുടെയും ജീവന് കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Read More » -
കോടതിയില്‍നിന്ന് കടന്നുകളഞ്ഞ ശ്രീലങ്കന്‍ പൗരന് പിടിയില്‍; കസ്റ്റഡിയിലെടുത്തത് ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ
തൃശൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ട ശ്രീലങ്കന്‍ പൗരന് അജിത് കിഷന് പെരേര പിടിയില്‍. തമിഴ്നാട്ടില്‍ നിന്ന് മോഷ്ടിച്ച ബോട്ടില്‍ കടല്‍ മാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. അവശനിലയില്‍ ബോട്ടില്‍ കണ്ടെത്തിയ ഇയാളെ ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലഹരികടത്തിനാണ് ഇയാളെ കോസ്റ്റല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി മട്ടാഞ്ചേരിയില്‍നിന്ന് പിടികൂടിയ ഇയാള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. സെന്‍ട്രല്‍ ജയിലില്‍ വച്ച് പ്രതിയുടെ കൈയില്‍നിന്നും നിരോധിത വസ്തു കണ്ടെടുത്ത കേസില്‍ തൃശൂര്‍ ഒന്നാം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് പൊലീസിനെ വെട്ടിച്ച് അജിത് കിഷന് കടന്നുകളഞ്ഞത്.
Read More » -
മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
മലപ്പുറം: മുന്‍ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യുട്ടീവ് അംഗമായ അദ്ദേഹം പാര്‍ട്ടി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 2004-ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992-ലെ ഉപതിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996ലും 2001ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ ആയത്. താനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. മുസ്ലിംലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂര്‍ എം.എസ്.എം പോളിടെക്നിക് ഗവേര്‍ണിങ് ബോഡി ചെയര്മാന് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ജഹനാര. മക്കള്‍: സുഹാന, സുഹാസ് അഹമ്മദ്, ശഹബാസ് അഹമ്മദ്. മരുമക്കള്‍: കെ.പി. ഷിബു(മൂവാറ്റുപുഴ), റജീന, മലീഹ.
Read More » -
‘വെട്ടുകത്തി’യെ തീര്‍ത്തത് മണ്ണ് കടത്തിലെ തര്‍ക്കം; കാപ്പാ കേസില്‍ പുറത്തിറങ്ങിയത് രണ്ടു ദിവസം മുമ്പ്
തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണത്ത് വെട്ടേറ്റു മരിച്ച ഗുണ്ടാ നേതാവ് കാപ്പാ കേസില്‍ പുറത്തിറങ്ങിയത് രണ്ടു ദിവസം മുമ്പ്. വധശ്രമമടക്കം ഒട്ടേറെ കേസുകളിലെ പ്രതിയായ വട്ടപ്പാറ കുറ്റിയാണി സ്വദേശി പൗഡിക്കോണം വിഷ്ണുനഗറില്‍ താമസിക്കുന്ന ജോയി(വെട്ടുകത്തി ജോയി-42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പൗഡിക്കോണം സൊസൈറ്റി ജങ്ഷനില്‍വെച്ച് കാറിലെത്തിയ സംഘം ജോയി വന്ന ഓട്ടോ തടഞ്ഞ് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ മരിച്ചു. വെള്ളിയാഴ്ച രാത്രി 8.30-ഓടെ പൗഡിക്കോണം സൊസൈറ്റി ജങ്ഷനിലായിരുന്നു സംഭവം. വിഷ്ണുനഗറിലെ വാടകവീട്ടിലേക്കു പോകുമ്പോള്‍ ജോയിയെ കാറിലെത്തിയ മൂന്നംഗസംഘം ഓട്ടോ തടഞ്ഞുനിര്‍ത്തി കാലുകളിലും തോളിലും വെട്ടുകയായിരുന്നു. കാലുകള്‍ മുട്ടിന്റെ ഭാഗംവെച്ച് അറ്റുതൂങ്ങിയ നിലയിലാണ്. ഓട്ടോയുടെ ഗ്ലാസും തകര്‍ത്തു. തൊട്ടടുത്ത ജങ്ഷനിലുണ്ടായിരുന്നവര്‍ കണ്ടുനില്‍ക്കുമ്പോഴായിരുന്നു ആക്രമണം. വെട്ടേറ്റ ജോയി അരമണിക്കൂറോളം രക്തം വാര്‍ന്ന് റോഡരികില്‍ കിടന്നു. ശ്രീകാര്യം പോലീസ് എത്തിയാണ് ജീപ്പില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. വട്ടപ്പാറ കുറ്റിയാണി സ്വദേശികളായ രണ്ടുപേരാണ് തന്നെ ആക്രമിച്ചതെന്നാണ് ജോയി…
Read More » -
വയനാട്ടില്‍ വില്ലനായത് മഴ തന്നെ; ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍
തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലെ ശക്തമായ ഉരുള്‍പൊട്ടലിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ചാനലാണ് പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദുരന്തമുണ്ടായ സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. 2018 മുതല്‍ നിരന്തരം ഉരുള്‍പൊട്ടലുകളുണ്ടായ പ്രദേശത്താണ് ഒടുവില്‍ വന്‍ ദുരന്തം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്ത് നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അപകടമുണ്ടായ പ്രദേശത്ത് 2018 മുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. 2019ല്‍ പുത്തുമലയിലും വെള്ളരിമലയിലും ചൂരല്‍മലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം അവസാനം മുതല്‍ ഈ മേഖലകളില്‍ തുടര്‍ച്ചയായി മഴ പെയ്തിട്ടുണ്ട്. ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറില്‍ പുത്തുമലയില്‍ 372.6 മി.മീ മഴയാണ് പെയ്തത്. തെ?റ്റമലയില് 409 മി.മീ മഴയും. ഇതിനൊപ്പം മറ്റ് സമീപപ്രദേശങ്ങളിലും കനത്ത മഴ പെയ്തു. മഴ പെയ്ത് മണ്ണ് നനഞ്ഞു കുതിര്‍ന്ന പ്രദേശത്ത് വീണ്ടും കനത്ത മഴ പെയ്തപ്പോള്‍ മര്‍ദ്ദം താങ്ങാനായില്ലെന്നും അതാണ്…
Read More » -
ജാമ്യത്തിലിറങ്ങി വന്ന വഴിയില്‍ സ്കൂട്ടര്‍ മോഷ്ടിച്ചു; സിസി ടിവിയില്‍ കുടുങ്ങിയ മോഷ്ടാവ് പിടിയില്‍
തിരുവനന്തപുരം: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന വാഹന മോഷ്ടാവ് പാലോട് പൊലീസിന്റെ പിടിയിലായി. മടത്തറ മുല്ലശ്ശേരി കുഴിവിള പുത്തന്‍വീട്ടില്‍ സംജു (41) ആണ് പിടിയിലായത്. പാലോട് സ്വദേശിയുടെ സ്കൂട്ടര്‍ മോഷ്ടിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. കഴിഞ്ഞ മാസം പാങ്ങോട് സ്റ്റേഷന് പരിധിയില്‍നിന്നും ഡിവൈ.എസ്.പി ഓഫീസില്‍ ജോലിയുള്ള പൊലീസുകാരന്റെ കാര്‍ മോഷ്ടിച്ചതിന് അറസ്റ്റിലായിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ അതേ ദിവസമാണ് ഇയാള്‍ സ്കൂട്ടര്‍ മോഷ്ടിക്കുന്നത്. പാങ്ങോട്, ചിതറ, ആറ്റിങ്ങല്‍, കിളിമാനൂര്‍ എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി വാഹനമോഷണ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More »