NEWS

  • വനിതാ ലോകകപ്പ്: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; തുടര്‍ച്ചയായ രണ്ടാം വിജയം; 43 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ട്; ഇന്ത്യക്കായി തകര്‍ത്തടിച്ച് റിച്ച ഘോഷ്‌

    ഏകദിന വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 88 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 43 ഓവറിൽ 159 റൺസെടുത്ത് ഓൾഔട്ട് ആകുകയായിരുന്നു. ഇന്ത്യക്കായി ക്രാന്തി ഗൗഡിനും ദീപ്തി ശര്‍മയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്നേഹ് റാണ രണ്ടു വിക്കറ്റുകളും വീഴ്ത്തി. മാച്ച് റഫറിയുടെ ടോസ് തീരുമാനം ഉയര്‍ത്തിയ വിവാദങ്ങളോടെയാണ് കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ മല്‍സരം ആരംഭിച്ചത്. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന പറഞ്ഞത് തെറ്റായി കേള്‍ക്കുകയും റഫറി ടോസ് പാക്കിസ്ഥാന് അനുകൂലമായി വിധിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. മികച്ച തുടക്കത്തിന് ശേഷം ഇന്ത്യന്‍ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷിന്റെ പ്രകടനമാണ് ടീമിന് ഭേദപ്പെട്ട ടോട്ടല്‍ നല്‍കിയത്. റിച്ച ഘോഷ് 20 ബോളില്‍ പുറത്താവാതെ 35 റണ്‍സ് അടിച്ചുകൂടി. അര്‍ധസെഞ്ചറിക്ക് അരികില്‍, 46 റണ്‍സുമായി പുറത്തായ ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യന്‍ നിരയിലെ ടോപ്…

    Read More »
  • എവറസ്റ്റില്‍ വന്‍ ഹിമപാതം; ആയിരത്തോളം പേര്‍ കുടുങ്ങി; നേപ്പാളില്‍ കനത്ത മഴയില്‍ 47 മരണം; നൂറുകണക്കിനു പേരെ രക്ഷിച്ചെന്നു ചൈനീസ് സ്‌റ്റേറ്റ് മീഡിയ

    കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ ഉണ്ടായ ശക്തമായ ഹിമപാതത്തെ തുടർന്ന് ടിബറ്റിനോട് ചേര്‍ന്ന കിഴക്കൻ ചരിവിൽ ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെട്ട ക്യാമ്പ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 4,900 മീറ്റര്‍ (16,000 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള പാതകളിലെ മഞ്ഞ് നീക്കം ചെയ്യാനായി നൂറുകണക്കിന് രക്ഷാപ്രവർത്തകരെയും പ്രദേശവാസികളെയും വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 350 ട്രെക്കർമാര്‍ കുഡാങ്ങിലെ ടൗൺഷിപ്പിൽ സുരക്ഷിതമായി എത്തിയതായാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ള 200ലധികം പേരുമായി ബന്ധം സ്ഥാപിച്ചതായും ചൈന സെൻട്രൽ ടെലിവിഷൻ (സിസിടിവി) റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൈനയില്‍ എട്ട് ദിവസം ദേശീയ അവധിയായതിനാല്‍ എവറസ്റ്റിന്റെ താഴ്‌വരയിലേക്ക് നൂറുകണക്കിന് സന്ദർശകരാണ് എത്തിയിരുന്നത്. പ്രദേശത്ത് വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച മഞ്ഞുവീഴ്ച ശനിയാഴ്ച മുഴുവൻ തുടർന്നതായാണ് ടിൻഗ്രി കൗണ്ടി ടൂറിസം കമ്പനി പറയുന്നത്.…

    Read More »
  • ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ദിനാചരണം സംഘടിപ്പിച്ചു

    ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മറ്റി ഗാന്ധി ജയന്തി ദിനചാരണം സംഘടിപ്പിച്ചു. ആക്റ്റിങ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഒ.ഐസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് അഞ്ചാലൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി കൊണ്ട് അവതരിപ്പിച്ച പ്രഭാഷണങ്ങൾ വിഷയ വൈവിധ്യങ്ങൾ കൊണ്ട് ഏറെ ശ്രദ്ധേയമായി. ലോകാരാധ്യനായ മഹാത്മാഗാന്ധിയെ വീണ്ടും വീണ്ടും കൊലചെയ്തു കൊണ്ടിരിക്കുകയാണ് ഇന്നും സംഘപരിവാരങ്ങൾ. 73 വർഷം മുമ്പ് പ്രാർഥനായോഗത്തിൽ പങ്കെടുക്കുമ്പോഴാണ് മഹാത്മാവിനെ നാഥുറാം വിനായക് ഗോഡ്സെ എന്ന ആർ.എസ്.എസുകാരൻ വെടിവെച്ചുവീഴ്ത്തിയത്. വാസ്തവത്തിൽ ഒരാളല്ല, ഒരു ആശയസംഹിതയുടെ പ്രതീകമായിത്തീർന്ന വ്യക്തിയാണ് നന്മയുടെ പ്രതീകമായ മഹാത്മജിയെ കൊന്നത്. ഗാന്ധിജിയെ വധിക്കുന്നതിലൂടെ ഗാന്ധിയൻ ആദർശങ്ങളെയൊന്നാകെ കൊലചെയ്ത് രാജ്യത്തെ വീണ്ടും പ്രാകൃതത്വത്തിലേക്ക് കൊണ്ടുപോകാമെന്നാവണം അവർ ആശിച്ചത്. എന്നാൽ, എത്രതവണ കൊല്ലാൻ ശ്രമിച്ചിട്ടും ആ ഓർമകളെയും അതുയർത്തുന്ന നന്മയുടെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും വിനയത്തിന്റെയും അഹിംസയുടെയും ആശയങ്ങളെ ഇല്ലാതാക്കാനാവുന്നില്ല.ഓരോ ഗാന്ധിജയന്തി ദിനവും ഓരോ ഗാന്ധി രക്തസാക്ഷിത്വ ദിനവും ഒരു ഓർമ്മപ്പെടുത്തൽ…

    Read More »
  • പിതാവിനെ കൊലപ്പെടുത്തി യുവാവ് ജയിലില്‍ പോയി ; പതിനാല് വര്‍ഷങ്ങള്‍ കൗമാരക്കാരനായ മകന്‍ പകയോടെ കാത്തിരുന്നു ; 40 കാരനെ വെടിവെച്ചു കൊന്നു പ്രതികാരം തീര്‍ത്തു

    ലക്നൗ: പിതാവിനെ കൊലപ്പെടുത്തിയ ആളെ പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം മകന്‍ വെടിവെച്ചു കൊലപ്പെടുത്തി. സിനിമയെ വെല്ലുന്ന പ്രതികാര സംഭവം ഉത്തര്‍പ്രദേശിലെ മംഗ്ലോറ ഗ്രാമത്തിലാണ് നടന്നത്. നാല്‍പ്പത്തിയഞ്ചുകാരനായ ജയ്വീര്‍ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച വൈകുന്നേരം വയലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ജയ്വീറിനുനേരെ മുപ്പതുകാരനായ രാഹുലിനെ വെടിവെച്ചു കൊലപ്പെടുത്തുക യായിരുന്നു. നിലവില്‍ രാഹുല്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്. രാഹുലിനെതിരെ കേസെടുത്തതായി എഎസ്പി സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു. കൊല്ലപ്പെട്ട ജയ്വീറിന്റെ ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പ്രദേശത്ത് സുര ക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടു ണ്ടെ ന്നും എഎസ്പി അറിയിച്ചു. വര്‍ഷങ്ങള്‍ പഴക്കമുളള പകയാണ് ജയ്വീറിന്റെ കൊല പാതകത്തില്‍ കലാശിച്ചത്. 2011 ല്‍ രാഹുലിന്റെ പിതാവ് ബ്രിജ്പാലിനെ ജയ് വീര്‍ കൊലപ്പെടുത്തുകയും കേസില്‍ 11 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ജയില്‍മോചിതനായ ഇയാള്‍ മൂന്നുവര്‍ഷമായി മംഗ്ലോറ ഗ്രാമത്തില്‍ താമസിച്ചു വരികയായിരുന്നു. പിതാവ് കൊല്ലപ്പെടുമ്പോള്‍ കൗമാരക്കാരനായിരുന്ന രാഹുല്‍ വര്‍ഷങ്ങളോളം പകയോടെ…

    Read More »
  • മൂന്ന് മാസം മുമ്പത്തെ അമിത്ഷായുടെ കേരളാസന്ദര്‍ശനം ; സുരക്ഷാജോലിക്കായി വിമാനത്താവളത്തില്‍ എത്തിയത് മദ്യപിച്ച് ; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

    കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരളാ സന്ദര്‍ശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കേരളാ സന്ദര്‍ശനത്തിനിടെ കൊച്ചി വിമനത്താവളത്തില്‍ അമിത് ഷായുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സുരേഷ് എന്ന ഉദ്യോഗസ്ഥനാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി കേരളസന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. കേരളാ സന്ദര്‍ശനത്തിനിടെ കൊച്ചി വിമനത്താവളത്തില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചുമതലയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.  സംഭവ ത്തില്‍ ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കെഎപി അസിസ്റ്റന്റ് കമാന്റന്റാണ് സുരേഷ്. അമിത്ഷായുടെ വിമാനത്താവളത്തിലെ സുരക്ഷയ്ക്കായിട്ടാണ് നിയോഗിക്കപ്പെട്ടിരുന്നത്. അസ്വാഭിവികത തോന്നിയ മറ്റ് ഉദ്യോഗസ്ഥര്‍ ചുമതലയില്‍ നിന്നും മാറ്റി മെഡിക്കല്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് മദ്യപിച്ചതായി തെളിഞ്ഞത്.    

    Read More »
  • അട്ടിമറി നടന്നതായി സംശയം ; ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ കവചം സ്വര്‍ണ്ണത്തില്‍ തന്നെയായിരുന്നെന്ന് സൂചന ; തെളിവുകളായി മൂന്ന് മാസം മുമ്പത്തെ ദൃശ്യങ്ങള്‍ പുറത്തുവന്നു

    തിരുവനന്തപുരം:  വിവാദമായ ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ കവചം സ്വ ര്‍ണ്ണത്തില്‍ തന്നെയായിരുന്നെന്ന തെളിവുകള്‍ പുറത്തുവന്നു. കവചം സ്വര്‍ണ്ണമാ ണെ ന്ന് തെളിയിക്കുന്ന മൂന്നുമാസം മുമ്പത്തെ് ദൃശ്യങ്ങളാണ് പുറത്തുവന്നിരി ക്കു ന്ന ത്. ശബരിമലയിലെ ശ്രീകോവിലിന്റെ വാതിലുകള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്മാര്‍ട്ട് ക്രിയേഷനിലെ ആളുകള്‍ വന്ന് വാതില്‍ ഘടിപ്പിക്കുന്ന സമയത്തെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2019 ജൂലൈ മാസത്തിലാണ് സ്വര്‍ണ്ണം പൂശുന്നതിനായി ശില്‍പ്പങ്ങള്‍ കൊണ്ടുപോയത്. 2019 ല്‍ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് സ്വര്‍ണത്തില്‍ തന്നെയായിരുന്നുവെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് മാസത്തിനിടയില്‍ അട്ടിമറി നടന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ദേവസ്വം ബോര്‍ഡ് സ്വര്‍ണംപൂശുന്നതിനായി തനിക്ക് നല്‍കിയത് ചെമ്പുപാളിക ളാണെന്ന് നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപിച്ചിരുന്നു. 2019ല്‍ സ്വര്‍ണം പൂശി നല്‍കിയപ്പോള്‍ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണം പൂശി രണ്ട് താങ്ങുപീഠങ്ങള്‍ കൂടി അധികമായി നല്‍കിയെന്നും ഇത് ദേവസ്വത്തിന്റെ കൈവശമുണ്ടെന്നും ആരോപിച്ച് ഉണ്ണി കൃഷ്ണന്‍ പോറ്റി രംഗത്തെത്തിയതോടെയാണ് വിവാദം. ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള്‍ മുന്‍പായിരുന്നു ഈ ആരോപണം.…

    Read More »
  • മോഹന്‍ലാലിനെ കേരളസര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു ; നടനെ അഭിനന്ദിക്കുന്നത് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഒരു പി ആര്‍ വര്‍ക്ക് ആക്കി

    കോട്ടയം: കേരളത്തിന്റെ പൊതുസ്വത്തായ മോഹന്‍ലാലിനെ കേരളസര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മോഹന്‍ലാലിനെ സര്‍ക്കാര്‍ അഭിനന്ദിക്കുന്നത് നല്ലതുതന്നെയാണെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയില്‍ ആണ് ആ പരിപാടി സംഘടിപ്പിച്ചതെന്നും വിമര്‍ശിച്ചു. മോഹന്‍ലാല്‍ എല്ലാവരും സ്‌നേഹിക്കുന്ന മഹാനടനാണ്. മോഹന്‍ലാലിനെ സംഘടിത താല്പര്യത്തിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത് സംഘാടകരാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു. മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് കൊടുക്കുമ്പോള്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ നോക്കണമാ യിരുന്നു. അത് കേരളത്തിന്റെ ആദരവാക്കി മാറ്റപ്പെട്ട വണ്ണം പ്രൗഢി കൊടുക്കേ ണ്ടത് സംഘാടകരുടെ താല്പര്യമാണെന്നും അവരെ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു പി ആര്‍ വര്‍ക്ക് ആക്കിയിരിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മോഹന്‍ലാല്‍  പൊതു സ്വത്താണ്. അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം കിട്ടിയ തില്‍ കേരള ജനത ഒട്ടാകെ സന്തോഷിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ചടങ്ങ് ആയ തി നാല്‍ ഞങ്ങള്‍ അത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെസി വേണു ഗോപാല്‍ പറഞ്ഞു.  

    Read More »
  • എന്‍എസ്എസില്‍ കലാപത്തിന് ശക്തികൂടുന്നു ; പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ സുകുമാരന്‍ നായര്‍ക്കെതിരേ പ്രമേയം പാസ്സാക്കി തലവടി ശ്രീദേവി വിലാസം കരയോഗം

    ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചത് മുതല്‍ സുകുമാരന്‍ നായര്‍ക്കെതിരെ എന്‍ എസ് എസില്‍ കലാപത്തിന് ശക്തി കൂടുന്നു. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മറ്റൊരു കരയോഗം കൂടി പ്രമേയം പാസാക്കി. കുട്ടനാട് താലൂക്ക് യൂണിയന്‍ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്. സുകുമാരന്‍ നായര്‍ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം തലവടി ശ്രീദേവി വിലാസം 2280 നമ്പര്‍ കരയോഗമാണ് പാസാക്കിയത്. പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ എന്‍ എസ് എസിനെ സ്വാര്‍ത്ഥ ലാഭത്തിനായി ഇടതുപക്ഷത്തിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടിയെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് നടത്തിയിരിക്കുന്നത്. ഇതോടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ഇടത് അനുകൂല നിലപാടിന് കരയോഗങ്ങളില്‍ നിന്നും എതിര്‍പ്പ് നേരിടുകയാണ്. ഇടത് പിന്തുണയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളും വിമര്‍ശനങ്ങളും എന്‍ എസ് എസിനുള്ളില്‍ ദിനംപ്രതി ശക്തമാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ശ്രീദേവി വിലാസം കരയോഗത്തിന്റെ പ്രമേയം. നേരത്തേ പത്തനംതിട്ട ജില്ലയില്‍ നിന്നുമായിരുന്നു വ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായതെങ്കില്‍ ഇപ്പോള്‍ മറ്റു…

    Read More »
  • ആഗോള അയ്യപ്പസംഗമത്തില്‍ ഒപ്പം നിന്ന വെള്ളാപ്പള്ളി നടേശനും കൈവിട്ടു ; മൗനമാചരിച്ച് എന്‍എസ്എസ്, കിട്ടിയ മേല്‍ക്കൈ പോകുന്നുവെന്ന് ഇടത് മുന്നണിയിലും അടക്കം പറച്ചില്‍

    തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം നാളെ മുതല്‍ നിയമസഭയില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം. പുതിയ വിവാദങ്ങള്‍ മലവെ ള്ളപ്പാച്ചില്‍ പോലെ വരുമ്പോള്‍ പ്രതിപക്ഷത്തിനെതിരേ പ്രതിരോധത്തി നുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. തദ്ദേശ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ഇടതുപ ക്ഷത്തിനെതിരേ പ്രതിപക്ഷത്തിന് സ്വര്‍ണ്ണമോഷണം തുറുപ്പുചീട്ടായി മാറുക യാ ണ്. കിട്ടിയ മേല്‍ക്കൈ സ്വര്‍ണ്ണവിവാദത്തില്‍ പോകുന്നുവെന്ന് ഇടത് മുന്ന ണി യി ല്‍ അടക്കം പറച്ചില്‍. ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാറിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനും യുഡിഎഫിനെയും ബിജെപിയെയും പോലെ വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. വിശ്വാസപ്രശ്‌നത്തില്‍ ഇടതിനൊപ്പം അടിയുറച്ച് നിന്ന എസ്എന്‍ഡിപിക്ക് സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ബോര്‍ഡിനെ ഒട്ടും വിശ്വാസമില്ല. ആഗോള അയ്യപ്പ സംഗമം വഴി എന്‍എസ്എസിനെ അടക്കം കൂടെ നിര്‍ത്തി കിട്ടിയ മേല്‍ക്കൈ ആകെ പോകുന്നുവെന്നാണ് ഇടത് മുന്നണിയിലെ അടക്കം പറച്ചില്‍. ആഗോള അയ്യപ്പ സംഗമത്തില്‍ സമദൂരം വിട്ട് ഇടത്തോട്ട് ചാഞ്ഞ എന്‍എസ്എസ് സ്വര്‍ണ്മപ്പാളി വിവാദത്തില്‍ മൗനം തുടരുകയാണ്. വിവാദ നടപടികളെല്ലാം ഉണ്ടായത് ഇടത് സര്‍ക്കാറിന്റെയും…

    Read More »
  • മുടക്കിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം വീണ്ടും അവതരിപ്പിക്കും ; അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പി ടി എ ; സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നു വിദ്യാഭ്യാസവകുപ്പും

    തിരുവനന്തപുരം: കലോത്സവത്തിനിടെ അദ്ധ്യാപകര്‍ മുടക്കിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം ഷോ വീണ്ടും അവതരിപ്പിക്കും. കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ കര്‍ട്ടന്‍ ഇട്ടതിനെ തുടര്‍ന്ന് മുടങ്ങിയ മൈം നാളെ ഉച്ചക്ക് 12 മണിക്ക് അവതരിപ്പിക്കാനാണ് തീരുമാനം. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിര്‍ത്തും. നിര്‍ത്തിവച്ച കലോത്സവം രാവിലെ മുതല്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈമിംഗ് ഷോ അവതരിപ്പിച്ചതിന്റെ പേരില്‍ ഇന്നലെയാണ് കാസര്‍കോട് കുമ്പള ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൂള്‍ കലോത്സവം നിര്‍ത്തിവെച്ചത്. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈമിംഗ് മുഴുപ്പിക്കുന്നതിന്റെ മുന്‍പേ അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. ഇന്ന് തുടരേണ്ട കലോത്സവം മാറ്റി വെച്ചതായും അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി ഉണ്ടാകും. പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഏതെങ്കിലും ഒരു കലാരൂപം അവതരിപ്പിച്ചാല്‍ അത് തടയുന്നതും അതിന്റെ പേരില്‍ യുവജനോത്സവം…

    Read More »
Back to top button
error: