politics

  • ഉത്തര്‍പ്രദേശ് അധ്യക്ഷ സ്ഥാനം: മോദി- ഷാ അച്ചുതണ്ടിനെ വെട്ടി യോഗി ആദിത്യനാഥ്; സ്വന്തം സ്ഥാനാര്‍ഥിയെ ഇറക്കി അപ്രതീക്ഷിത നീക്കം; മോദിയുടെ ആര്‍എസ്എസ് കാര്യാലയ സന്ദര്‍ശനം നഡ്ഡക്കു പിന്‍ഗാമിയെ തേടി; വനിതയും പരിഗണനയില്‍

    ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി-അമിത്ഷാ അച്ചുതണ്ടിനെ വെട്ടി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ യോഗി ആദിത്യനാഥ് ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷ സ്ഥാനത്തേക്കും ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ നടത്തിയതിന്റെ ഞെട്ടലില്‍ ബിജെപി. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തുടരുന്ന തര്‍ക്കത്തില്‍പെട്ട് തെരഞ്ഞെടുപ്പ് നീളുകയാണ്. ഇതിനിടയിലാണു തങ്ങള്‍ക്കു താത്പര്യമുള്ളയാളെ യുപിയില്‍ നിയമിക്കാനുള്ള നീക്കത്തില്‍ യോഗിയുടെ ഇടപെടല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ ഇടപെടലുകളാണു മോദി-അമിത്ഷാ അച്ചുതണ്ടിനെതിരേ യോഗി നടത്തിയത്. യോഗിയുടെ നിര്‍ദേശത്തിനനുസരിച്ചു നീങ്ങാന്‍ മാത്രമേ ഇരുവര്‍ക്കും കഴിഞ്ഞിരുന്നുള്ളൂ. നിലവിലെ തര്‍ക്കം പരിഹരിച്ച് തെരഞ്ഞെടുപ്പിനു തന്ത്രങ്ങളും സമവായവും കണ്ടെത്താന്‍ വിളിച്ച യോഗത്തിലാണ് യോഗി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചത്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലാണു ബിജെപി ഉന്നതതല യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപിയുടെ ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരാണ് യോഗം…

    Read More »
  • വിജയ് സിനിമകളിലൂടെ മുസ്ലിംകളെ ഭീകരവാദികളാക്കി ചിത്രീകരിച്ചു; ഇഫ്താര്‍ വിരുന്നിനു പിന്നാലെ ഇളയ ദളപതിക്കെതിരേ വാളോങ്ങി മുസ്ലിം പുരോഹിതര്‍; വിജയയെ വിശ്വസിക്കരുതെന്നു ചൂണ്ടിക്കാട്ടി ഫത്‌വ; വഖഫില്‍ നല്‍കിയ പിന്തുണ കാണാതെ പോകരുതെന്ന് മറു വിഭാഗം

      ചെന്നൈ: നടനും ടിവികെ സ്ഥാപകനുമായ ഇളയദളപതി വിജയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് ഉത്തര്‍പ്രദേശിലെ മുസ്‌ലിം പുരോഹിതനും ഓള്‍ ഇന്ത്യ മുസ്‌ലിം ജമാ അത്ത് ദേശീയ പ്രസിഡന്റുമായ മൗലാന മുഫ്തി ഷഹാബുദ്ദിന്‍ റസ്‌വി. ഒരു ചടങ്ങുകള്‍ക്കും മുസ്‌ലിംകള്‍ വിജയ്‌യെ ക്ഷണിക്കരുത്. തമിഴഗ വെട്രി കഴകത്തിന്റെ ഒരു പരിപാടിയിലും പങ്കെടുക്കരുത്, പിന്തുണയ്ക്കരുത് എന്നിങ്ങനെയാണ് ഫത്‌വയില്‍ പറയുന്നത്. തന്റെ സിനിമയില്‍ മുസ്‌ലിംകളെ ഭീകരവാദികളായി കാണിച്ച വ്യക്തിയാണ് വിജയ് എന്നും റസ്‌വി പറയുന്നു. ചെന്നൈയില്‍ നിന്നുള്ള മുസല്‍മാന്റെ അഭ്യര്‍ഥന പ്രകാരമാണ് വിജയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്നത്. വിജയുമായി ഒരു അടുപ്പവും പാടില്ലെന്നും വിശ്വസിക്കരുതെന്നും ഇസ്‌ലാമിനെ മോശമായി ചിത്രീകരിച്ച വ്യക്തിക്ക് ഒരുപിന്തുണയും പാടില്ലെന്നും ഫത്വയില്‍ വിശദീകരിക്കുന്നു. മദ്യപാനികളെയും ചൂതാട്ടക്കാരെയും ക്ഷണിച്ചുവരുത്തിയാണ് വിജയ് ഇഫ്താര്‍ പാര്‍ട്ടി നടത്തിയത്. രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന ഇത്തരം പരിപാടികളില്‍ മയങ്ങിപ്പോകരുതെന്നും വിജയ്‌യുടെ ചരിത്രം കടുത്ത മുസ്‌ലിം വിരുദ്ധതയുടേതാണെന്നും റിസ്‌വി ആരോപിച്ചു. മുസ്‌ലിംകള്‍ മുഴുവന്‍ ഭീകരവാദികളും പ്രശ്‌നക്കാരുമാണെന്നാണ് ‘ബീസ്റ്റ്’ പറയുന്നത്. ദളപതിയിലാവട്ടെ മുസ്‌ലിംകള്‍ പിശാചുക്കള്‍ക്ക് തുല്യമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.…

    Read More »
  • കോണ്‍ഗ്രസ് പുനസംഘടനയുണ്ടോ? പുകമറ സൃഷ്ടിക്കാതെ നേതാക്കള്‍ നിലപാട് വ്യക്തമാക്കണം: കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനം; വാര്‍ത്തകള്‍ ഗുണം ചെയ്യുന്നില്ല; ചിലര്‍ പിണറായി സ്തുതി കൊഴുപ്പിക്കുന്നെന്ന് കെ. മുരളീധരന്‍

    തിരുവനന്തപുരം: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടു വ്യക്തമാക്കണമെന്നും യോഗത്തില്‍ വിമര്‍ശനം. തിരുവനന്തപുരത്തു ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലാണു വിമര്‍ശനം. പുനസംഘടനയുണ്ടെങ്കിലും ഇല്ലെങ്കിലും അക്കാര്യം വ്യക്തമാക്കണം. തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ നേതൃതലത്തില്‍ അവ്യക്തതയുണ്ടാകുന്നതു പാര്‍ട്ടിക്കു തിരിച്ചടിയാകും. പ്രസിഡന്റ് കെ. സുധാകരനെയും ഡിസിസി പ്രസിഡന്റുമാരെയും മാറ്റുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരനും കെ. മുരളീധരന്റെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായി. പിണറായി സ്തുതിയുമായി പല നേതാക്കളും രംഗം കൊഴുപ്പിക്കുന്നെന്നു പറഞ്ഞായിരുന്നു വിമര്‍ശനം. കേരളത്തില്‍ പുനസംഘടന ആവശ്യമാണെന്നാണു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട്. കെപിസിസി അധ്യക്ഷ പദവിക്കു കെ.സുധാകരന്‍ യോഗ്യനെങ്കിലും അദ്ദേഹത്തെ ഇടവിട്ട് അലട്ടുന്ന ആരോഗ്യപ്രശ്‌നമാണു കാരണമായി ചൂണ്ടിക്കാട്ടിയത്. നേതൃമാറ്റം വേണ്ടെന്നും സുധാകരന്‍ തുടരട്ടെയെന്നും പരസ്യമായി അഭിപ്രായപ്പെട്ട ചില നേതാക്കളും സംഘടനയില്‍ പരിഷ്‌കാരവും നേതൃമാറ്റവും വേണമെന്ന അഭിപ്രായമാണു ദീപ ദാസ്മുന്‍ഷിക്കു മുന്നില്‍ വച്ചത്. തിരഞ്ഞെടുപ്പൊരുക്കം ചര്‍ച്ച…

    Read More »
  • ഒരുലക്ഷം രൂപയ്ക്ക് കമ്പനി തുടങ്ങി; ഹരിയാന കോണ്‍ഗ്രസ് സര്‍ക്കാര്‍ 7.5 കോടിയുടെ ഭൂമി ഇരുണ്ടു വെളുത്തപ്പോള്‍ രജിസ്റ്റര്‍ ചെയ്തുനല്‍കി; 700 ശതമാനം ഉയര്‍ന്ന നിരക്കില്‍ ഡിഎല്‍എഫിന് വില്‍പന; ഇടപാടു റദ്ദാക്കിയ രജിസ്‌ട്രേഷന്‍ ഐജിയെ തെറിപ്പിച്ചു; കള്ളപ്പണ ഇടപാടില്‍ ഇഡി പിടിമുറുക്കിയ റോബര്‍ട്ട് വാദ്ര ചെറിയ മീനല്ല!

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. 17 വര്‍ഷം പഴക്കമുള്ള കേസില്‍ ഇഡി പുതിയ ഇടപെടലുകള്‍ നടത്തുമ്പോള്‍ അത് രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകുകയാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇഡി ഇന്ന് വാദ്രയെ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇത് രണ്ടാം തവണയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. ഏറെ കാലമായി ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പു കാലങ്ങളില്‍ ഹരിയാനയില്‍ ബിജെപി കോണ്‍ഗ്രസിനെതിരെ പ്രചരണായുധമാക്കുന്നതാണ് വാദ്രക്കെതിരായ കേസ്. ഇത്തവണയും രാഷ്ട്രീയ ലക്ഷ്യമാണ് ബിജെപിക്കുള്ളതെന്നാണ് വാദ്രയുടെ പ്രതികരണം. റോബര്‍ട്ട് വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും റിയല്‍ എസ്റ്റേറ്റ് വമ്പന്‍മാരായ ഡിഎല്‍എഫും ചേര്‍ന്ന് നടത്തിയ ഇടപാടാണ് നിയമക്കുരുക്കാകുന്നത്. 2007 ലാണ് വാദ്ര ഈ കമ്പനി ആരംഭിച്ചത്. ഒരു ലക്ഷം രൂപയായിരുന്നു മൂലധനം. 2008 ല്‍ ഗുരുഗ്രാമിലെ മനേസര്‍ സിക്കോപൂരില്‍ കമ്പനി 3.5 ഏക്കര്‍ സ്ഥലം വാങ്ങി. ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയുമായി 7.5 കോടി രൂപക്കായിരുന്നു…

    Read More »
  • ചർച്ച പിണറായിസം , നിലമ്പൂരിൽ സിപിഐഎമ്മിന് മത്സരിക്കാൻ ആളില്ല, മതേതര വോട്ടുകളും അവർക്കെതിര് , വിജയം യുഡിഎഫിന് തന്നെയെന്ന് പി വി അൻവർ

    മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് തന്റെ നിലപാട് നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പി.വി അൻവർ. തിരഞ്ഞെടുപ്പിൽ മതേതര വോട്ടുകൾ സിപിഐഎമ്മിന് എതിരാകും. സിപിഐഎമ്മിന് മത്സരിക്കാൻ ആളെ കിട്ടുന്നില്ല. മുന്നണി പ്രവേശനം തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി വി അൻവർ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ യുഡിഎഫിൽ എത്തും. ‌സിപിഐഎമ്മിന് മത്സരിക്കാൻ ആളെ കിട്ടാത്തതിനാൽ എല്ലാ വാതിലും മുട്ടുകയാണെന്ന് പിവി അൻവർ പറ‍ഞ്ഞു. പിണറായിസമാണ് നിലമ്പൂരിലെ ചർച്ചയെന്ന് അദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി വിജയസാധ്യതയുള്ള ആളായിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർത്ഥി പട്ടികയിൽ ഉള്ള രണ്ടുപേരുടെയും പ്ലസും മൈനസും പറഞ്ഞതായി അൻവർ പറയുന്നു. ഇന്നലെ നിലമ്പൂരിൽ നടന്ന മുസ്ലിം ലീഗ് മണ്ഡലം കൺവെൻഷനിൽ പിവി അൻവർ പങ്കെടുത്തിരുന്നു. യുഡിഎഫ് മുന്നണി പ്രവേശന ചർച്ചകൾക്കിടയാണ് ലീഗ് വേദിയിൽ പി.വി അൻവർ എത്തിയത്. വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞു. രാജി രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് അൻവർ വ്യക്തമാക്കിയിരുന്നു.

    Read More »
Back to top button
error: