Sports

  • ‘ഗില്‍ ഗ്രൗണ്ടില്‍ കിടന്നു മസാജ് ചെയ്തില്ലേ’; സമയം കളഞ്ഞെന്ന ആരോപണത്തില്‍ ഇന്ത്യന്‍ നായകനെതിരേ ടിം സൗത്തി; ‘ടീമുകള്‍ ആവേശത്തോടെ കളിക്കുന്നത് കാണാന്‍ കഴിഞ്ഞത് നല്ലകാര്യം’

    ലോര്‍ഡ്‌സ്: ഇംഗ്ലീഷ് ഓപ്പണര്‍ സാക് ക്രോളി അനാവശ്യമായി സമയം കളഞ്ഞെന്ന ആരോപണത്തിന് പിന്നാലെ മറുപടിയുമായി ഇംഗ്ലണ്ട് ബൗളിങ് കണ്‍സള്‍ട്ടന്റ് ടിം സൗത്തി. രണ്ടാംദിനം ശുഭ്മാൻ ഗിൽ മൈതാനത്ത് കിടന്ന് മസാജ് ചെയ്തില്ലേയെന്നും അത് കളിയുടെ ഭാ​ഗമായി സംഭവിക്കുന്നതാണെന്നും സൗത്തി പറഞ്ഞു. മൂന്നാം ദിനം ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചെങ്കിലും വേഗം കളിയവസാനിപ്പിക്കാന്‍ ഓപ്പണര്‍ സാക് ക്രോളി സമയം വൈകിപ്പിച്ചെന്നാണ് ഉയരുന്ന ആരോപണം. അവസാനത്തോട് അടുക്കുമ്പോൾ ഇരു ടീമുകളെയും ഉണർവോടെ കാണുന്നത് ആവേശകരമാണ്. അവർ എന്തിനെക്കുറിച്ചാണ് പരാതിപ്പെട്ടതെന്ന് അറിയില്ല. ഇന്നലെ പകൽസമയത്ത് ശുഭ്മാൻ ഗിൽ കിടന്ന് മസാജ് എടുക്കുകയായിരുന്നു. അത് കളിയുടെ ഭാഗമാണ്. ആവേശകരമായാണ് മൂന്നാം ദിനം കളിയവസാനിപ്പിച്ചത്. ഇരു ടീമുകളും മികച്ച രീതിയിലാണ് ക്രിക്കറ്റ് കളിച്ചതെന്നും മൂന്ന് ദിവസങ്ങളായിട്ടും ഇരു ടീമുകളും ആവേശത്തോടെ കളിക്കുന്നത് കാണാൻ കഴിഞ്ഞത് നല്ല കാര്യമാണെന്നും സൗത്തി പറഞ്ഞു. അതേസമയം, ഓവറുകൾ നഷ്ടപ്പെടുന്നത് ഒരിക്കലും അനുയോജ്യമായ ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്നാൽ, ​ഗ്രൗണ്ടിൽ ചൂടുണ്ടായിരുന്നു. അതിനാൽ പതിവിലും…

    Read More »
  • ഇന്ത്യന്‍ ടീമിന്റെ അഭിമാനമായി മൂന്ന് വയനാടുകാര്‍; മിന്നുമണി വൈസ് ക്യാപ്റ്റന്‍; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ വനിത എ ടീമിനെ പ്രഖ്യാപിച്ചു

    മുംബൈ: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഏഴുമുതൽ 24 വരെ നടക്കുന്ന മത്സരത്തിൽ ട്വൻറി 20, ഏകദിന, ചതുര്‍ദിന മത്സരങ്ങൾക്കുള്ള ടീമുകളെയാണ് പ്രഖ്യാപിച്ചത്. ടീമിൽ മൂന്ന് മലയാളികള്‍ ഇടംപിടിച്ചു. വയനാട് സ്വദേശികളായ മിന്നുമണി, ഓൾറൗണ്ടർ സജന സജീവൻ, പേസർ ജോഷിത എന്നിവരാണ് ടീമിലെത്തിയത്. രാധാ യാദവ് നയിക്കുന്ന ടീമില്‍ മിന്നുമണിയാണ് വൈസ് ക്യാപ്റ്റൻ. ഓഗസ്റ്റ് 7 മുതൽ 24 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ട്വൻറി 20, ഏകദിന, ചതുര്‍ദിന ഫോര്‍മാറ്റുകളിലാണ് മത്സരങ്ങൾ. ഏകദിന- മൾട്ടി-ഡേ സ്ക്വാഡിൽ മിന്നുമണിയും ജോഷിതയും ഇടംപിടിച്ചു. ഓഗസ്റ്റ് 7, 9, 10 തീയതികളിൽ ടി20 മത്സരവും 13,15, 17 തിയതികളിൽ ഏകദിനവും ഓഗസ്റ്റ് 21 -24 വരെ ഒരു നാല് ദിന മത്സരവുമാണ് പര്യടനത്തിനുള്ളത്. ട്വന്‍റി 20 സ്‌ക്വാഡ് : രാധാ യാദവ് (ക്യാപ്റ്റൻ), മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ഡി. വൃന്ദ, സജന സജീവൻ, ഉമാ…

    Read More »
  • ക്രിക്കറ്റിലെ ‘പവര്‍ഹൗസി’ന് എന്തു പറ്റി? ആറുമാസം കൂടുമ്പോള്‍ കോച്ചിനു മാറ്റം! ക്രിക്കറ്റ് അക്കാദമിയും ആവശ്യത്തിനു പണവുമില്ല; തീവ്രവാദ ആക്രമണവും സ്വജന പക്ഷപാതവും പച്ചപ്പടയ്ക്ക് ഏല്‍പ്പിച്ചത് വന്‍ ആഘാതം; വിന്‍ഡീസും ശ്രീലങ്കയും പോലെ പാക് ക്രിക്കറ്റിന്റെ ഭാവിയും ഇരുളിലേക്കോ?

    ന്യൂഡല്‍ഹി: ഒരുകാലത്തു ക്രിക്കറ്റിലെ ‘പവര്‍ഹൗസ്’ എന്നറിയപ്പെട്ടിരുന്ന പാകിസ്താന്‍ ഇന്നു വന്‍ തകര്‍ച്ചയുടെ വക്കില്‍. മോശം ടീം മാനേജ്‌മെന്റും രാഷ്ട്രീയ അതിപ്രസരവും അധികാരക്കൊതിമൂത്ത ഉദ്യോഗസ്ഥരും ചേര്‍ന്ന് മികച്ച ടീമായിരുന്ന പാകിസ്താനെ ഇന്നു പടുകുഴിയിലേക്കാണു തള്ളിവിടുന്നത്. അടുത്തിടെ പുതിയൊരു ഹെഡ്‌കോച്ചിനെ നിയമിച്ചതോടെയാണു പാക് ക്രിക്കറ്റ് ടീമിലെ അധികാര വടംവലിയെക്കുറിച്ചുള്ള ചര്‍ച്ചകളും പുറത്തുവന്നത്. നാലുവര്‍ഷത്തിനിടെ വന്ന ഏഴാമത്തെ കോച്ചാണിത്. നിരന്തരമായ പ്രതിസന്ധിയിലൂടെയാണു ടീം കടന്നുപോകുന്നതെന്ന് ഇതു വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍വരെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ച അസ്ഹര്‍ മഹമൂദിനെയാണ് ആക്ടിംഗ് ഹെഡ് കോച്ചായി നിയമിച്ചത്. 1996ല്‍ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ തോല്‍വിയറിഞ്ഞതോടെയാണു ടീമിന്റെ ശനിദശ തുടങ്ങിയത്. ടി 20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരേ 4-1ന് ആണു പരാജയപ്പെട്ടത്. പിന്നാലെ നടന്ന ഏകദിനത്തിലും 3-0 എന്ന നിലയില്‍ നാണംകെട്ടു. കുറഞ്ഞുവരുന്ന ആരാധക പിന്തുണയ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ ആശങ്കകളും ടീമിന്റെ പ്രകടനത്തെ പിന്നോട്ടു കൊണ്ടുപോയി. മഹമൂദിന്റെ നിയമനത്തിലൂടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഒരു റീസെറ്റ് ബട്ടണ്‍ ഞെക്കാനാണ്…

    Read More »
  • ഔട്ട് ഓഫ് സിലബസ് ആയി ആകാശ് ദീപ്; ഓരോ വിക്കറ്റും ടീമിനു മാത്രമല്ല, സഹോദരിക്കു കൂടിയാണ്; വിയര്‍ത്തു കളിച്ചതിനു പിന്നിലുണ്ടൊരു കണ്ണീര്‍ക്കഥ; ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരെല്ലാം ക്ലീന്‍ ബൗള്‍ഡ്

    ലണ്ടന്‍: ഇന്ത്യന്‍ ബോളറുടെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത പേസര്‍ ആകാശ് ദീപ് നേട്ടം സമ്മാനിക്കുന്നത് സഹോദരിക്കാണ്. ഓരോ തവണ പന്ത് കയ്യിലെടുക്കുമ്പോള്‍ സഹോദരിയുടെ ചിന്തയാണു മനസില്‍ നിറയുന്നതെന്ന് ആകാശ് മല്‍സരശേഷം വെളിപ്പെടുത്തി. കാന്‍സര്‍ രോഗബാധിതയാണ് ആകാശ് ദീപിന്റെ സഹോദരി. ജസ്പ്രീത് ബുമ്രയേ പേടിക്കാതെ ഇറങ്ങിയ ഇംഗ്ലണ്ടിന് മുന്നിലേക്ക് ഔട്ട് ഓഫ് സിലബസായാണ് ആകാശ് ദീപ് എന്ന 28കാരന്‍ എത്തിയത്. ആദ്യ ഇന്നിങ്‌സില്‍ നാലുവിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും. പേരുകേട്ട ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരെല്ലാം ആകാശ് ദീപിന്റെ പന്തില്‍ ക്ലീന്‍ ബോള്‍ഡായി. ബ്രൂക്കും, പോപ്പും, സ്മിത്തും, റൂട്ടും പുറത്തായവരില്‍ ഉള്‍പ്പെടുന്നു. കാന്‍സറിനെതിരെ പോരാടുന്ന സഹോദരിക്കുള്ളതാണ് ആകാശിന്റെ ഈ നേട്ടം. രണ്ടുമാസം മുമ്പാണ് സഹോദരിക്ക് രോഗം സ്ഥിരീകരിച്ചത്. സഹോദരിയുടെ മുഖത്ത് ചിരിസമ്മാനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ആകാശ് ദീപ് മല്‍സരശേഷം നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പ്രഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിഞ്ഞ് മാസങ്ങള്‍ക്കകമാണ് ആകാശിന്റെ അച്ഛനും സഹോദരനും മരണപ്പെട്ടത്. പിന്നീട് ആകാശ് കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി…

    Read More »
  • നീയൊക്കെ കളിക്കുന്നത് എനിക്കൊന്നു കാണണം!! ഓസ്‌ട്രേലിയ- വെസ്റ്റിൻഡീസ് കളിക്കിടെ ഡീപ് കവർ ഏരിയയിൽ നിലയുറപ്പിച്ച് ഒരു ‘ശുനകൻ’, നിന്റെ കളി എന്റെയടുത്തോ… നായയെ തുരത്തി ഓപ്പറേറ്റർ ഡ്രോൺ- വീഡിയോ

    ഗ്രെനഡ: ഓസ്‌ട്രേലിയയും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ക്ഷണിക്കപ്പെടാത്ത അഥിതിയായി മൈതാനം കയ്യടക്കി ഒരു നായ. മത്സരം തടസപ്പെടുത്തിയായിരുന്നു നായയുടെ എൻട്രി. നായയെ ​ഗ്രൗണ്ടിൽ നിന്ന് ഓടിക്കാൻ ഓസ്‌ട്രേലിയൻ താരങ്ങൾ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ മത്സരം സംപ്രേക്ഷണം ചെയ്യുന്ന ബ്രോഡ്കാസ്റ്ററുടെ ഡ്രോൺ ഉപയോഗിച്ചാണ് നായയെ മൈതാനത്തു നിന്ന് തുരത്തിയത്. മത്സരത്തിന്റെ 33-ാം ഓവറിലായിരുന്നു സംഭവം. വിൻഡീസ് നാലിന് 124 റൺസെന്ന നിലയിലായിരുന്നു അപ്പോൾ. പെട്ടെന്നാണ് മൈതാനത്തേക്ക് നായ കടന്നുവന്നത്. ഡീപ് കവർ ഏരിയയിലൂടെയാണ് കറുത്ത നായ മൈതാനത്ത് പ്രവേശിച്ചത്. പിന്നീട് അവിടെ തന്നെ നായ നിലയുറപ്പിക്കുകയും ചെയ്തു. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ഇതിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തു‌ടർന്ന് മത്സരം സംപ്രേക്ഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഓപ്പറേറ്റർ ഡ്രോൺ നായയുടെ പിന്നാലെ പറത്തുകയായിരുന്നു. ഡ്രോണിന്റെ ശബ്ദം കേട്ട് പേടിച്ച നായ വൈകാതെ സ്ഥലം വിട്ടു. ഇതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയിയൽ…

    Read More »
  • സഞ്ജുവിനുവേണ്ടി അവസാനംവരെ പോരാടി തൃശൂര്‍ ടൈറ്റന്‍സ്; 26 ലക്ഷത്തിന് കൊച്ചി റാഞ്ചി; ചേട്ടന്‍ സാലിക്ക് 75,000; രണ്ടുപേരും ഒരു ടീമില്‍; താരങ്ങള്‍ നിലത്തിറങ്ങുമ്പോള്‍ കേരള ക്രിക്കറ്റ് ലീഗില്‍ ആവേശം ഇരമ്പും

    കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിലേക്കുള്ള താരലേലം പൂര്‍ത്തിയായതോടെ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തില്‍. നാട്ടുമ്പുറങ്ങളിലെല്ലാം ഇനി ക്രിക്കറ്റ് ആവേശം ഉയരും. ദേശീയ നിലവാരത്തിലുള്ള സഞ്ജുവിനെപ്പോലുള്ള താരങ്ങള്‍ ‘നിലത്തിറ’ങ്ങുന്നതോടെ കളിക്കു കിട്ടുന്ന സ്വീകാര്യത ചില്ലറയല്ല. പ്രഥമ സീസണില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരം സഞ്ജു സാംസണാണ് മത്സരത്തിന്റെ മുഖ്യ ആകര്‍ഷണം. കഴിഞ്ഞ ദിവസം തിരുവനമന്തപുരത്തു നടന്ന താരലേലത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സാണ് റെക്കോര്‍ഡ് തുകയ്ക്കു സഞ്ജുവിനെ റാഞ്ചിയത്. എന്നാല്‍, സഞ്ജുവിനൊപ്പം അദ്ദേഹത്തിന്റെ ചേട്ടന്‍ സാലി സാംസണും കൊച്ചിക്കുവേണ്ടി കളിക്കും. രണ്ടുപേരും ഒരു ടീമിലാണു മാറ്റുരയ്ക്കുക. സാംസണ്‍ ബ്രദേഴ്സ് ഒന്നിക്കുമ്പോള്‍ തീപാറുന്ന പ്രകടനം തന്നെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് കൊച്ചി ടീം മാനേജ്മെന്റും ആരാധകരും. ഠ സഞ്ജു- സാലി കൂട്ടുകെട്ട് കെസിഎല്‍ ലേലത്തിനായി സഞ്ജു സാംസണ്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍തന്നെ ആവേശം ഉയര്‍ന്നിരുന്നു. അഞ്ചു ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. തൃശൂര്‍ ടൈറ്റന്‍സ്…

    Read More »
  • സ്റ്റാര്‍ ബോയ്! നീ ചരിത്രം തിരുത്തി: ഗില്ലിനെ പ്രശംസിച്ച് കോലി

    ബംഗളുരു: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് വിരാട് കോലി. ആദ്യ ഇന്നിങ്‌സിലെ 269 റണ്‍സിന് പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ 161 റണ്‍സുമായി ഗില്‍ നിറഞ്ഞതോടെ 608 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ന്നത്. എജ്ബാസ്റ്റണിലെ പ്രകടനത്തോടെ കോലിയുടെ പത്തുവര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് അടക്കം ഗില്‍ തകര്‍ത്തു. ടെസ്റ്റ് ക്രിക്കറ്റിന്റെ 148 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇരട്ട സെഞ്ചറിയും 150 റണ്‍സും ഒറ്റ ടെസ്റ്റിലടിക്കുന്ന ആദ്യ ബാറ്ററായും ഗില്‍ മാറി. ക്യാപ്റ്റനെന്ന നിലയില്‍ ഒരിന്ത്യന്‍ താരം കന്നി പരമ്പരയില്‍ നേടുന്ന ഏറ്റവുമധികം റണ്‍സും ഇനി ഗില്ലിന്റെ പേരിലാണ്. 2014-15 ല്‍ നടന്ന ഓസീസ് പര്യടനത്തിനിടയില്‍ വിരാട് കോലി നേടിയ 449 റണ്‍സായിരുന്നു ഇതുവരെ റെക്കോര്‍ഡ്. ധോണിയില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തതിന് പിന്നാലെയായിരുന്നു കോലിയുടെ ഈ പ്രകടനം.  

    Read More »
  •  റെക്കോഡുകൾ പഴങ്കഥയാക്കി വീണ്ടും സൂര്യവംശി!! അണ്ടർ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേ​ഗമേറിയ സെഞ്ച്വറി 52 ബോളിൽ 100, 78 പന്തുകളിൽ 143 റൺസ്

    ലണ്ടൻ: ഇന്ത്യൻ അണ്ടർ19 ഓപ്പണർ വൈഭവ് സൂര്യവംശി ലോക ക്രിക്കറ്റിൽ വീണ്ടും തരംഗം സൃഷ്ടിക്കുന്നു. വോർസെസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാമത്തെ ഏകദിനത്തിൽ 52 ​​പന്തിൽ നിന്നാണ് ഈ 14 കാരൻ സെഞ്ച്വറി തികച്ചത്. ഇതോടെ പാക്കിസ്ഥാന്റെ കമ്രാൻ ഗുലാം സ്ഥാപിച്ച 53 പന്തുകളുടെ റെക്കോർഡ് പഴങ്കഥയായി. 10 ഫോറുകളും ഏഴ് സിക്‌സറുകളുമടങ്ങുന്നതാണ് വൈഭവിന്റെ സെഞ്ച്വറി ഇന്നിങ്‌സ്. ഇന്നു നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ആദ്യം ബൗൾ ചെയ്യാനെത്തുമ്പോൾ സൂര്യവംശി ക്യാപ്റ്റൻ ആയുഷ് മാത്രെയ്‌ക്കൊപ്പം ഇന്നിംഗ്സ് തുറന്നു. നാലാം ഓവറിൽ ജെയിംസ് മിന്റോ എറിഞ്ഞ 5 റൺസിന് മന്ത്രയെ പുറത്താക്കിയതോടെ ഇന്ത്യൻ സ്കോർബോർഡ് 14/1 എന്ന നിലയിലായിരുന്നു. പിന്നെ കണ്ടതു സൂര്യവംശിയുടെ താണ്ഡവമായിരുന്നു. വെറും 52 പന്തുകളിൽ നിന്ന് യുവ ഓപ്പണർ തന്റെ സെഞ്ച്വറി തികച്ചു. 78 പന്തുകളിൽ നിന്ന് ശ്രദ്ധേയമായ 143 റൺസ് നേടി. 13 ബൗണ്ടറികളും 10 സിക്സറുകളും ഉൾപ്പെടുന്നതാണ് സൂര്യന്റെ ഇന്നിംഗ്സ്. സൂര്യവംശി പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്കോർബോർഡ് 234/2 എന്ന നിലയിലേക്കെത്തിയിരുന്നു.…

    Read More »
  • കെസിഎല്‍ താരലേലം: സഞ്ജു റെക്കോഡ് തുകയ്ക്കു കൊച്ചു ബ്ലൂ ടൈഗേഴ്‌സില്‍; ഓഗസ്റ്റില്‍ തിരുവനന്തപുരത്തു മത്സരങ്ങള്‍; ടീമിലെത്തിച്ചത് ആകെ തുകയുടെ പകുതിയിലേറെ മുടക്കി

    കേരള ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ വിലയേറിയ താരം.  26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആണ് സഞ്ജുവിനെ  സ്വന്തമാക്കിയത്.  ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെയാണ് തിരുവനന്തപുരത്താണ്  കേരള ക്രിക്കറ്റ് ലീഗ് മല്‍സരങ്ങള്‍. കേരള ക്രിക്കറ്റ് വീണ്ടും ലീഗ് ആവേശത്തിലേക്ക് നീങ്ങുകയാണ്.  ഇന്ത്യന്‍ ടീമനൊപ്പമായതിനാല്‍  ആദ്യ സീസണില്‍ കളിക്കാതിരുന്ന സഞ്ജു സാംസണിനെ തങ്ങളുടെ തുകയുടെ  പകുതിയിലേറെ ചെലവഴിച്ചാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയിയിലൂടെ കേരള ആരാധകര്‍ക്ക് പ്രിയങ്കരനായ ജലജ് സക്സേനയും ഇക്കുറി കേരള ക്രിക്കറ്റി ലീഗിനുണ്ട്. ജലജ് സക്സേനയെ 12.40 ലക്ഷം രൂപക്ക് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കി. മുബൈ ഇന്ത്യന്‍സ് താരം കൂടിയായ വിഷ്ണു വിനോദിനെ തൃശൂരില്‍ നിന്നും 12.80 ലക്ഷം രൂപയ്ക്ക്  ഏരീസ് കൊല്ലം  സ്വന്തമാക്കി. കെ സി എല്ലിലെ രണ്ടാമത്തെ വിലകൂടിയ താരമാണ് വിഷ്ണു വിനോദ്.  ബേസിൽ തമ്പിയെ 8.40 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കി.…

    Read More »
  • നാലു ലക്ഷമല്ല, ഷമി പത്തുലക്ഷം നല്‍കണം: ജീവനാംശത്തിന്റെ തുക പോരെന്നു ഹസിന്‍ ജഹാന്‍; ഷമിയുടെ ജീവിത രീതിവച്ച് നാലുലക്ഷം ചെറിയ തുക; നാലുവര്‍ഷം മുമ്പ് ആവശ്യപ്പെട്ടതും പത്തുലക്ഷം; നിയമ പോരാട്ടം തുടരുമെന്നും മുന്‍ ഭാര്യ

    ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുന്‍ ഭാര്യ ഹസിന്‍ ജാഹാനും മകള്‍ ഐറക്കും കൂടി മാസം നാല് ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹസിന്‍ ജഹാന് ഒന്നര ലക്ഷം രൂപയും മകള്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് നല്‍കേണ്ടതെന്നുമാണ് വിവാഹമോചന കേസില്‍ കോടതി ഉത്തരവിട്ടത്. എന്നാലിപ്പോള്‍ നാല് ലക്ഷം രൂപ ചെറിയ സംഖ്യയാണെന്നും പത്ത് ലക്ഷം മാസം വേണമെന്നുമാണ് താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും പറയുകയാണ് ഹസിന്‍ ജഹാന്‍. ഷമിയുടെ ജീവിതരീതി വച്ച് നാല് ലക്ഷം ചെറിയ സംഖ്യയാണെന്നും പിടിഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ഹസിന്‍ പറഞ്ഞു. ‘നാലു വര്‍ഷം മുൻപ് ഞങ്ങൾ ആവശ്യപ്പെട്ടത് പത്തു ലക്ഷം രൂപയായിരുന്നു. ജീവിതച്ചെലവ് ഇപ്പോൾ വർധിച്ചിട്ടുണ്ട്. ഷമിയുടെ ജീവിത രീതി വച്ച് നോക്കുമ്പോൾ നാലു ലക്ഷം ചെറിയ തുകയാണ്. എങ്കിലും കോടതി വിധി ഞങ്ങൾക്കു വലിയ വിജയമാണ്,’ ഹസിൻ ജഹാന്‍ പറഞ്ഞു. തങ്ങളുടെ നിയമപോരാട്ടത്തില്‍ കോടതിവിധി ഒരു നാഴികക്കല്ലാണെന്നും എന്നാല്‍ ജീവനാംശം പ്രതിമാസം പത്ത്…

    Read More »
Back to top button
error: