Sports
-
മെസ്സി അല്‍നസറിന്റെ കാലിനോളം പോലും വരില്ല ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരന്‍ ; പോര്‍ച്ചുഗല്‍ നായകന്റെ ആസ്തി 12,429 കോടി രൂപ
ലോകഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന താരങ്ങളില്‍ ഏറ്റവും മുന്നിലുണ്ട് പോര്‍ച്ചുഗീസ് നായകനും ഇതിഹാസ ഫുട്‌ബോളറുമായ ക്രിസ്ത്യാനോ റൊണാള്‍ഡോ. സാമ്പത്തിക വിവര-മാധ്യമ സ്ഥാപനമായ ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരനായി മാറി. കരിയറിലെ വരുമാനം, നിക്ഷേപങ്ങള്‍, എന്‍ഡോഴ്സ്മെന്റുകള്‍ എന്നിവ കണക്കിലെടുത്തുള്ള ഈ മൂല്യനിര്‍ണ്ണയം അനുസരിച്ച് റൊണാള്‍ഡോയുടെ ആസ്തി 12,429 കോടി ആണ്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ആസ്തി ട്രാക്ക് ചെയ്യുന്ന ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് ആണ് അല്‍ നസര്‍ സൂപ്പര്‍ സ്‌ട്രൈക്കറുടെ ആസ്തി ആദ്യമായി അളന്നത്. 2002 നും 2023 നും ഇടയില്‍ അദ്ദേഹം ഏകദേശം 4,438.38 കോടി രൂപ ശമ്പളമായി നേടി. പ്രതിവര്‍ഷം ഏകദേശം 154.84 കോടി രൂപ മൂല്യമുള്ള നൈക്കിയുമായുള്ള ഒരു പതിറ്റാണ്ട് നീണ്ട കരാര്‍ ഉള്‍പ്പെടെയുള്ള എന്‍ഡോഴ്സ്മെന്റ് വരുമാനവും താരത്തിനുണ്ട്. 2022-ല്‍ റൊണാള്‍ഡോ സൗദി പ്രോ ലീഗിലെ അല്‍-നസ്രില്‍ ചേര്‍ന്നപ്പോള്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന…
Read More » -
ഏറ്റവും വേഗത്തില്‍ 250 വിജയങ്ങള്‍, പിന്നിലാക്കിയത് അലക്‌സ് ഫെര്‍ഗൂസനെയും ആഴ്‌സണ്‍ വെംഗറേയും ; നാഴികക്കല്ല് പിന്നിട്ട് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോള
ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗില്‍ അതിവേഗത്തില്‍ 250 വിജയങ്ങള്‍ എന്ന നേട്ടം കൊയ്ത് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള. ഈ നേട്ടം കൊയ്യാന്‍ 349 മത്സരങ്ങള്‍ മാത്രമാണ് വേണ്ടി വന്നത്്. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ ബ്രെന്റ്‌ഫോര്‍ഡിനെതിരേ 1-0 വിജയത്തേടെയാണ് ഗ്വാര്‍ഡിയോള ഈ നേട്ടത്തില്‍ എത്തിയത്. ഈ നാഴികക്കല്ല് നേടിയ ഗ്വാര്‍ഡിയോള ഇതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസനേയും ആഴ്‌സണലിന്റെ ആഴ്‌സെന്‍ വെംഗറിനേ യുമാണ് പിന്നിലാക്കിയത്. ഇരുവര്‍ക്കും 250 ല്‍ എത്താന്‍ 400-ല്‍ അധികം മത്സരങ്ങള്‍ വേണ്ടി വന്നു. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയെയും ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യുണിക്കി നെയും അനേകം കപ്പടിപ്പിച്ച ശേഷം 2016 ലായിരുന്നു ഗ്വാര്‍ഡിയോള 2016 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചുമതലയേറ്റത്. ആദ്യ ലീഗില്‍ സിറ്റിയെ മൂന്നാമത് എത്തിച്ച സ്പാനിഷ് പരിശീലകന്‍ അടുത്ത സീസണില്‍ സിറ്റിയെ 100 പോയിന്റും നേടാന്‍ പ്രാപ്തമാക്കി കപ്പും അടിപ്പിച്ചു. തുടര്‍ന്ന് ഒമ്പത് സീസണുകളില്‍ ടീമിനെ പരിശീലിപ്പിച്ച പെപ്പ് ആറ് പ്രീമിയര്‍ലീഗ്…
Read More » -
ഐപിഎല്‍ ഫ്രാഞ്ചൈസി ഓഫര്‍ ചെയ്തത് 58 കോടി ; ഒരു കണ്ടീഷന്‍ മാത്രം ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കണം ; ഓഫര്‍ തള്ളി പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും വിരമിച്ച് തങ്ങളുടെ ടീമില്‍ ചേരാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസി ഓഫര്‍ ചെയ്ത കോടികള്‍ തള്ി ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരങ്ങള്‍ പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും. പ്രതിവര്‍ഷം 58.2 കോടിയോളം (10 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍) രൂപയുടെ ഓഫര്‍ മുമ്പോട്ട് വെച്ചിട്ടും ഇരുവരും വീണില്ല. തങ്ങള്‍ക്കായി വിവിധ രാജ്യത്ത് നടക്കുന്ന ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഇരുവര്‍ക്കും വമ്പന്‍ തുക വാഗ്ദാനം ചെയ്തത്. എന്നാല്‍ ടീം മുമ്പോട്ട് വെച്ച കണ്ടീഷനാണ് താരങ്ങള്‍ക്ക് വിസമ്മതമായത്. തങ്ങളുടെ ടീമിന് വേണ്ടി മാത്രം കളിക്കണമെന്നതായിരുന്നു നിബന്ധന. എന്നാല്‍ ഫ്രാഞ്ചൈസിയുടെ പണക്കിലുക്കത്തില്‍ താരങ്ങളുടെ കണ്ണു തള്ളിയില്ല. പകരം ദേശീയടീമിന് കളിക്കുന്നത് ഏറെ അഭിമാനകരമാണെന്നായിരുന്നു പ്രതികരണം. ദേശീയ ടീമിനായി കളിക്കുന്നതിനാല്‍ വിവിധ സമയത്ത് നടക്കുന്ന വിവിധ ലീഗുകളില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. രാജ്യത്തിന്റെ കളികള്‍ വരുമ്പോള്‍ ലീഗ് ഗെയിമുകളില്‍ ഇവരുടെ സേവനം കിട്ടാത്ത സാഹചര്യമുണ്ടാകും അതൊഴിവാക്കാനാണ് ദേശീയടീമില്‍ നിന്നും വിരമിക്കാന്‍ ഫ്രാഞ്ചൈസി പറഞ്ഞത്.…
Read More » -
വേണ്ടിവന്നാല്‍ ഇടംകൈ സ്പിന്നും എറിയും ; ഇന്ത്യന്‍ ടീമില്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങാനും തയ്യാറെന്ന് സഞ്ജു ; ഇന്ത്യന്‍ ജഴ്സിയില്‍ ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുന്നത് പോലും അഭിമാനം
മുംബൈ: ഇന്ത്യന്‍ ടീമില്‍ ഉണ്ടെങ്കില്‍ ഏതു നമ്പറിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്നും വേണമെങ്കില്‍ ബൗള്‍ ചെയ്യാന്‍ പോലും താനൊരുക്കമാണെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു വി സാംസണ്‍. സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡ്സ് 2025 ലായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ടീമിന് ആവശ്യമായ ഏതു കാര്യവും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും പ്രസ്താവിച്ചു. ഇന്ത്യന്‍ ജഴ്സിയില്‍ ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുന്നത് പോലും ഏറെ അഭിമാനകരമായ കാര്യമാണെന്ന് താരം പറഞ്ഞു. വേണ്ടിവന്നാല്‍ ബൗള്‍ ചെയ്യാന്‍ പോലും ഒരുക്കമാണെന്നും ഇടംകൈയ്യന്‍ സ്പിന്‍ എറിയുമെന്നും സഞ്ജു വ്യക്തമാക്കി. 2025 ഏഷ്യാ കപ്പില്‍ ബാറ്റിംഗ് ഓര്‍ഡര്‍ തരംതാഴ്ത്തപ്പെട്ട സാഹചര്യത്തിലായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ഇന്ത്യന്‍ ടീമിന്റെ പ്രധാന കളിക്കാരനായി വളര്‍ന്ന സഞ്ജു ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വിലപ്പെട്ട താരമാണ്. ഏകദേശം ഒരു വര്‍ഷത്തോളം പതിവായി ഓപ്പണറായി ബാറ്റ് ചെയ്ത ശേഷം, 2025 ലെ ഏഷ്യാ കപ്പ് വിജയിച്ച ഇന്ത്യയുടെ യാത്രയില്‍ മദ്ധ്യനിര ബാറ്റ്സ്മാന്റെ റോളിലായിരുന്നു താരമെത്തിയത്. നിങ്ങള്‍ ഇന്ത്യന്‍…
Read More » -
സുരക്ഷാസംവിധാനം ചര്‍ച്ചചെയ്യാന്‍ പോലീസ് ഉന്നതരുടെ യോഗം ; മെസ്സി കൊച്ചിയില്‍ പന്തു തട്ടുമെന്ന് ഉറപ്പായി ; 32,000 കാണികളെയേ അനുവദിക്കൂ, ടിക്കറ്റ് 5000 രൂപയായേക്കും
കൊച്ചി: ഇതിഹാസഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ കളിക്കുമെന്ന് ഉറപ്പാക്കി പോലീസ്. നവംബര്‍ 17 ന് ഫുട്‌ബോള്‍ മാന്ത്രികനും കൂട്ടരും കേരളത്തില്‍ എത്തുമ്പോള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതോദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതായിട്ടാണ് വിവരം. കലൂര്‍ രാജ്യന്തര സ്‌റ്റേഡിയത്തില്‍ നവംബര്‍ 17 ന് നടക്കുന്ന മത്സരത്തില്‍ ലോകചാംപ്യന്മാര്‍ക്ക് എതിരാളികളായി കളത്തിലെത്തുക ഓസ്‌ട്രേലിയയാകുമെന്ന സൂചനകള്‍ നേരത്തേ പുറത്തുവന്നിരുന്നു. മത്സരത്തിന് മൂന്നോ നാലോ ദിവസം മുമ്പ് സൂപ്പര്‍താരം ഉള്‍പ്പെട്ട അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌റ്റേഡിയത്തിലേക്ക് പരമാവധി 32,000 പേര്‍ക്ക് മാത്രമായിരിക്കും അനുമതി. 5000 രൂപയായിരിക്കും ടിക്കറ്റ് ചാര്‍ജ്ജെന്നും വിവരമുണ്ട്. സുരക്ഷാക്രമീകരണം ചര്‍ച്ച ചെയ്യാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അഞ്ചുലക്ഷം പേരെയാണ് ഈ ദിവസം നഗരത്തില്‍ പ്രതീക്ഷിക്കുന്നത്. ഇരുടീമുകളെയും പങ്കെടുപ്പിച്ച് റോഡ്‌ഷോയും നടത്താന്‍ സംഘാടകര്‍ ഉദ്ദേശിക്കുന്ന സാഹചര്യത്തില്‍ അതിനും വലിയ സുരക്ഷാ സന്നാഹങ്ങള്‍ തന്നെ വേണ്ടി വരും. മെസ്സി ഏകദേശം 14 വര്‍ഷത്തിന് ശേഷമാണ്…
Read More » -
ഇന്ത്യന്‍ ബാറ്റിംഗിനെതിരേ സാധാരണ പേസ് ബൗളിംഗ് പോരാ ; ഒരു വര്‍ഷമായി ടീമിലില്ലാത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ തിരിച്ചുവിളിച്ചു ഓസ്‌ട്രേലിയ ; ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു
സിഡ്നി: ഇന്ത്യയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമുകളെ പ്രഖ്യാപിച്ചു ഓസ്‌ട്രേലിയ. ഒക്ടോബര്‍ 19 മുതല്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും മെന്‍ ഇന്‍ ബ്ലൂ കളിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മുന്‍ പരമ്പരയില്‍ നിന്ന് ഓസ്‌ട്രേലിയ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ ഓണ്‍, മാത്യു റെന്‍ഷാ എന്നിവര്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ആരോണ്‍ ഹാര്‍ഡി, മാത്യു കുഹ്നെമാന്‍, മാര്‍നസ് ലാബുഷാഗ്നെ എന്നിവരാണ് പറുത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തിരിച്ചുവരവാണ് പ്രത്യേകത. ടി20 മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മിച്ച്വല്‍ സ്റ്റാര്‍ക്ക്, 2024 നവംബറിലാണ് അവസാനമായി ഏകദിനം കളിച്ചത്. മെന്‍ ഇന്‍ ബ്‌ളൂവിനെതിരേ മിച്ച്വല്‍ ഓവനും മാത്യു റെന്‍ഷായും ഈ കാമ്പെയ്നില്‍ അവരുടെ ഏകദിന അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഡലെയ്ഡ് ഓവലില്‍ ക്വീന്‍സ്ലാന്‍ഡിനെതിരായ സൗത്ത് ഓസ്‌ട്രേലിയയുടെ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ കളിക്കുന്നതിനാല്‍ ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരി കളിക്കില്ല. മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, അലക്സ് കാരി,…
Read More » -
വനിതാ ലോകകപ്പ്: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; തുടര്‍ച്ചയായ രണ്ടാം വിജയം; 43 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ട്; ഇന്ത്യക്കായി തകര്‍ത്തടിച്ച് റിച്ച ഘോഷ്
ഏകദിന വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 88 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 43 ഓവറിൽ 159 റൺസെടുത്ത് ഓൾഔട്ട് ആകുകയായിരുന്നു. ഇന്ത്യക്കായി ക്രാന്തി ഗൗഡിനും ദീപ്തി ശര്‍മയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്നേഹ് റാണ രണ്ടു വിക്കറ്റുകളും വീഴ്ത്തി. മാച്ച് റഫറിയുടെ ടോസ് തീരുമാനം ഉയര്‍ത്തിയ വിവാദങ്ങളോടെയാണ് കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ മല്‍സരം ആരംഭിച്ചത്. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന പറഞ്ഞത് തെറ്റായി കേള്‍ക്കുകയും റഫറി ടോസ് പാക്കിസ്ഥാന് അനുകൂലമായി വിധിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. മികച്ച തുടക്കത്തിന് ശേഷം ഇന്ത്യന്‍ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷിന്റെ പ്രകടനമാണ് ടീമിന് ഭേദപ്പെട്ട ടോട്ടല്‍ നല്‍കിയത്. റിച്ച ഘോഷ് 20 ബോളില്‍ പുറത്താവാതെ 35 റണ്‍സ് അടിച്ചുകൂടി. അര്‍ധസെഞ്ചറിക്ക് അരികില്‍, 46 റണ്‍സുമായി പുറത്തായ ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യന്‍ നിരയിലെ ടോപ്…
Read More » -
ലോകകപ്പ് വരെ ക്യാപ്റ്റന്‍ ആകണമെന്ന ആഗ്രഹമുണ്ടായിട്ടും എന്തുകൊണ്ട് രോഹിത്തിനെ മാറ്റി? ഫിറ്റ്‌നസും ഫോമും ഇല്ലെങ്കില്‍ ടീമിനു പുറത്താകാനും സാധ്യത; വിശദീകരിച്ച് അഗാര്‍ക്കര്‍; ‘വണ്‍ഡേ മത്സരങ്ങള്‍ വളരെക്കുറവ്, ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റില്‍ ഗില്‍ കഴിവു തെളിയിച്ചു’
ന്യൂഡല്‍ഹി: ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സിക്കു പിന്നാലെ ശുഭ്മാന്‍ ഗില്‍ ഏകദിന ടീമിന്റെയും ക്യാപ്റ്റന്‍സി ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു കാലഘട്ടത്തിനു തുടക്കമാകുകയാണ്. 2027 ലെ ലോകകപ്പ് മനസില്‍ കണ്ടാണ് ക്യാപ്റ്റന്റെ തൊപ്പി ഗില്ലിന് സെലക്ടര്‍മാര്‍ കൈമാറിയത്. അജിത്ത് അഗാര്‍ക്കര്‍ ചെയര്‍മാനായ ടീമാണ് രോഹിത്തുമായി ചര്‍ച്ച നടത്തിയശേഷം ഗില്ലിനെ തെരഞ്ഞെടുത്തത്. പക്ഷേ, വീണ്ടുമൊരു ഐസിസി ലോകകപ്പില്‍ ഇന്ത്യയെ നയിക്കണമെന്ന സ്വപ്‌നം രോഹിത്തിനുണ്ടായിരുന്നു. ഈമാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ടീം പര്യടനത്തില്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല. ടി20, ടെസ്റ്റ് എന്നിവയില്‍നിന്നു രോഹിത്ത് നേരത്തേ വിരമിച്ചതിനാല്‍ ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിന്റെ യുഗം അവസാനിച്ചു. ഒസീസുമായുള്ള മത്സരത്തില്‍ ഗില്ലിനു കീഴില്‍ കളിക്കേണ്ടിവരും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രണ്ട് ഐസിസി ട്രോഫികള്‍ ഇന്ത്യക്കു നേടിത്തരാന്‍ രോഹിത്തിനു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ രോഹിത് ഈ വര്‍ഷം ചാംപ്യന്‍സ് ട്രോഫിയും ടീമിനു നേടിത്തന്നു. 2027ലെ ഐസിസി ഏകദിന ലോകകപ്പിലും ഇന്ത്യയെ വിജയികളാക്കിയ ശേഷം കളി നിര്‍ത്താനായിരുന്ന…
Read More » -
ഓസ്‌ട്രേലിയയ്്ക്കുള്ള ഇന്ത്യന്‍ ഏകദിനടീമിനെ ശുഭ്മാന്‍ഗില്‍ നയിക്കും ; രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും തിരികെയെത്തി ; മലയാളിതാരം സഞ്ജു സാംസണ് ടീമില്‍ എത്താനായില്ല
ന്യൂഡല്‍ഹി: ശുഭ്മാന്‍ ഗില്ലിന്റെ നായകസ്ഥാനത്തിന് കീഴില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യര്‍ ഉപനായകനായി തെരഞ്ഞെ ടുക്കപ്പെട്ട ടീമിലേക്ക് രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും തിരികെയെത്തി യതാണ് പ്രത്യേകത. അതേസമയം മലയാളിതാരം സഞ്ജു സാംസണ് ടീമില്‍ എത്താനായില്ല. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. അതേസമയം യശസ്വി ജയ്സ്വാള്‍ ടീമില്‍ തിരിച്ചെത്തി. ഇതേ എതിരാളികള്‍ ക്കെതിരായ ടി20ഐ പരമ്പരയില്‍ സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍, ഗില്‍ ഉപനായകനു മാണ്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ഇല്ലാത്തതിനാല്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ടി20ഐ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിച്ചതോടെ രോഹിത് ശര്‍മ്മയ്ക്ക് നേതൃപരമായ റോളുമുണ്ടാകില്ല. രോഹിത്തിന്റെയും വിരാടിന്റെയും തിരഞ്ഞെടുപ്പ് ഇനിമുതല്‍ പൂര്‍ണ്ണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. 2027 ഏകദിന ലോകകപ്പിനെ സംബന്ധിച്ച് രോഹിത്തിന്റെ ഭാവിയെക്കുറിച്ച് ഈ തീരുമാനം നിര്‍ണ്ണായകമാകും. ടെസ്റ്റില്‍ നിന്നും ടി20ഐയില്‍ നിന്നും രോഹിത്തും കോഹ്ലിയും വിരമിച്ചതിനാല്‍, വരാനിരിക്കുന്ന ഓസ്ട്രേലിയന്‍…
Read More » -
രോഹിത്തിന്റെ കാലം കഴിഞ്ഞു; ഏകദിനത്തിലും ക്യാപ്റ്റന്‍ ഗില്‍? ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തിന്റെ ടീം പ്രഖ്യാപനം ഉടന്‍; ഇന്ത്യ ലക്ഷ്യമിടുന്നത് ലോകകപ്പ്; രോഹിത്തിനും കോലിക്കും പ്രായം തടസമായേക്കും
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനായി ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ശുഭ്മാന്‍ ഗില്ലിനെ നിയമിച്ചേക്കും. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോഴാണു പുതിയ ക്യാപ്റ്റനാരെന്നും വ്യക്തമാകുക. എന്നാല്‍, ഗില്ലിന്റെ കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായെന്നാണു വിവരം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഓസ്‌ട്രേലിയയ്ക്ക് എതിരേ നടക്കുക. ഏകദിന പരമ്പരയില്‍ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ടീമിന്റെ ഭാഗമായേക്കും. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇരുവരും ഇന്ത്യയുടെ കുപ്പായത്തില്‍ കളിച്ചിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കിവീസിനെതിരേയാണ് അവസാനമായി ഇരുവരും ഇന്ത്യക്കായി കളിച്ചത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച താരങ്ങളുടെ മടങ്ങിവരവ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ALSO READ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍നിന്ന് ക്രിക്കറ്റിന്റെ അതിരുകള്‍ ഭേദിക്കുന്ന ആത്മവിശ്വാസം; പ്രതിദിനം പരിശീലനത്തിന് നേരിട്ടത് 500 പന്തുകള്‍; അണ്ടര്‍-19 മത്സരത്തില്‍ ഒറ്റക്കളിയില്‍ അടിച്ചത് 351 റണ്‍സ്; ദ്രാവിഡ് പറഞ്ഞു, ഇവന്‍ ക്യാപ്റ്റനാകും; സെലക്ടര്‍മാര്‍ ശുഭ്മാന്‍ ഗില്ലിനെ…
Read More »