Crime
-
ജോസ് ഫ്രാങ്ക്ളിന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നു കുറിപ്പ് കണ്ടെത്തി; നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. സലിത കുമാരി എന്ന വീട്ടമ്മയാണ് ജീവനൊടുക്കിയ സംഭവത്തില്‍ നെയ്യാറ്റിന്‍കര നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ഫ്രാങ്ക്ളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊളളലേറ്റ നിലയിലായിരുന്നു വീട്ടമ്മയെ കണ്ടെത്തിയത്. കോണ്‍ഗ്രസ് നേതാവിനെ കുറ്റപ്പെടുത്തി ഇവരുടെ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നു. താന്‍ ജീവനൊടുക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്നും ഇയാള്‍ ലോണെടുത്ത് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് കണ്ടെത്തിയതോടെയാണ് ആത്മഹത്യ ആണെന്ന് സ്ഥിരീകരിച്ചത്. വീട്ടിലെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഇന്ധനം ചോര്‍ന്ന് മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. വീട്ടമ്മയും കോണ്‍ഗ്രസ് നേതാവും തമ്മിലുളള സാമ്പത്തിക ഇടപാടുകളും ഫോണ്‍ രേഖകളും പരിശോധിക്കും. ഏറെ നാളായി ജോസ് ഫ്രാങ്ക്ളിന്‍ അമ്മയെ ബുദ്ധിമുട്ടിച്ചിരുന്നതായും രാത്രി വൈകിയും ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും മകന്‍ പറഞ്ഞു. ജോസ് ഫ്രാങ്ക്ളിന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ലോണ്‍ എടുത്ത് നല്‍കാന്‍ സലിതയെ ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു എന്നും…
Read More » -
സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി ; ഒപ്പമുണ്ടായിരുന്ന പുരുഷസുഹൃത്ത് ഓടി രക്ഷപ്പെട്ടു ; അജ്ഞാതസംഘം ബലംപ്രയോഗിച്ച് കാട്ടിലേക്ക് കൊണ്ടുപോയി ആക്രമണം
കൊല്‍ക്കത്ത: ബംഗാളില്‍ സ്വകാര്യ മെഡിക്കല്‍കോളേജുമായി ബന്ധപ്പെട്ട് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ബംഗാളിലെ ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന് സമീപത്ത് വെച്ചായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുരുഷ സുഹൃത്തുമായി പുറത്തുപോയി വന്ന യുവതിയെ അഞ്ജാതര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയായിരുന്നു ബലാത്സംഗം. സുഹൃത്ത് ഓടിപ്പോയെന്നും ഇയാള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് ഇരയുടെ കുടുംബത്തിന്റെ ആരോപണം. ദുര്‍ഗാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ നില ഗുരുതരമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരയുടെ മൊഴി രേഖപ്പെടുത്തി. ഇരയുടെ സുഹൃത്ത് അടക്കമുള്ള നിരവധിപേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തതായിട്ടാണ് വിവരം. ദേശീയ വനിതാകമ്മീഷന്‍ അംഗങ്ങള്‍ ആശുപത്രി സന്ദര്‍ശിച്ചിട്ടുണ്ട്. അക്രമികള്‍ മകളുടെ മൊബൈല്‍ഫോണ്‍ തട്ടിയെടുത്തെന്നും അവളില്‍ നിന്നും 5000 രൂപ കൈപ്പറ്റിയതായും ഇരയുടെ പിതാവ് ആരോപിച്ചു. സുഹൃത്ത് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് മന:പ്പൂര്‍വ്വം കൊണ്ടുപോയതാണെന്നാണ് പിതാവ് പരാതിയില്‍ വ്യക്തമാക്കുന്നത്. അതേസമയം ബംഗാളില്‍ കോളേജ് ക്യാംപസുകള്‍ ബലാത്സംഗത്തിന്റെ കേന്ദ്രമായി മാറുകയാണ്. ജൂലൈയില്‍ കൊല്‍ക്കത്തയിലെ കസ്ബ പ്രദേശത്തെ സൗത്ത് കൊല്‍ക്കത്ത…
Read More » -
അവിഹിത ബന്ധമുണ്ടെന്ന് സംശയം, 26 കാരിയെ ശ്വാസം മുട്ടിച്ചുകൊന്ന് ഭർത്താവ്, വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുമ്പ്
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. ഇക്കഴിഞ്ഞ 9 ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയിൽ എത്തിയതും വൈഷ്ണവി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഒന്നരവർഷംമുമ്പ് ആയിരുന്നു വൈഷ്ണവിയും ദീക്ഷിതും തമ്മിലുള്ള വിവാഹം. കൊന്നത് ദീക്ഷിത് തന്നെയെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നുള്ള കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി.
Read More » -
അസുഖം ഭേദമാക്കിതരാമെന്ന് പറഞ്ഞ് ക്ലിനിക്കിൽ എത്തിച്ചു, പിന്നാലെ സ്വകാര്യഭാഗത്ത് സ്പർശിച്ചു, 25കാരിയെ ക്രൂരമായി പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
ഭുവനേശ്വർ: ഹിമാചല്‍പ്രദേശിൽ ബിജെപി അധ്യക്ഷന്റെ സഹോദരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. രാജീവ് ബിന്ദലിന്റെ സഹോദരന്‍ റാം കുമാര്‍ ബിന്ദലിനെയാണ് സോലന്‍ പോലീസ് അറസ്റ്റുചെയ്തത്. ഒക്ടോബര്‍ എട്ടിന് തന്നെ പീഡിപ്പിച്ചുവെന്ന കാട്ടി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒക്ടോബര്‍ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. ദീര്‍ഘകാലമായുള്ള അസുഖങ്ങള്‍ മൂലം വലയുകയായിരുന്നു 25-കാരിയായ യുവതി. ചികിത്സകളിലൂടെ അസുഖം ഭേദമാകാത്തതിനാല്‍ ആയുര്‍വേദം പരീക്ഷിക്കാമെന്ന് യുവതി തീരുമാനിച്ചു. ഇതിനായി സോലനിലെ പഴയ ബസ് സ്റ്റാന്‍ഡിലുളള ഒരു ക്ലിനിക്കില്‍ യുവതി എത്തി. ഇവിടെ വെച്ചാണ് വൈദ്യനാണെന്ന് പറഞ്ഞ് റാം കുമാര്‍ ബിന്ദല്‍ യുവതിയെ പരിചയപ്പെട്ടത്. വൈദ്യപരിശോധനയുടെ ഭാഗമെന്ന് പറഞ്ഞ് ലൈംഗിക പ്രശ്‌നങ്ങളെ കുറിച്ചാണ് റാം ആദ്യം യുവതിയോട് ചോദിച്ചത്. ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാമെന്നും റാം യുവതിക്ക് ഉറപ്പുനല്‍കി. റാം തന്റെ സ്വകാര്യ ഭാഗങ്ങള്‍ പരിശോധിക്കാന്‍ ആരംഭിച്ചതോടെ യുവതി എതിര്‍ത്തു. തുടര്‍ന്നാണ് യുവതിയെ റാം പീഡനത്തിനിരയാക്കിയത്. ഇതിനിടെ റാമിനെ തള്ളിമാറ്റി ക്ലിനിക്കില്‍ നിന്ന് രക്ഷപ്പെട്ട യുവതി വനിത പോലീസ്…
Read More » -
തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ല ; ആര്‍എസ്എസ് ശാഖയിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തു ; ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു
കോട്ടയം: ഇന്‍സ്റ്റഗ്രാമിലൂടെ ആര്‍എസ്എസ് ശാഖയില്‍ പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി എഴുതി വെച്ച് യുവാവ് ആത്മഹത്യചെയ്തു. കാട്ടയം തമ്പലക്കാട് സ്വദേശി അനന്തുവാണ് ജീവനൊടുക്കിയത്. ഓരോന്നും ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്താണ് അനന്തു മരണം വരിച്ചത്. ആര്‍എസ്എസ് ശാഖയില്‍വെച്ച് താന്‍ നിരന്തരം ക്രൂര ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായും താന്‍ ഇതുപോലെ വെറുത്തുപോയൊരു സംഘടനയില്ലെന്നും ഇയാള്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹോദരനോ മകനോ അച്ഛന്‍ തന്നെയായാല്‍ പോലും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നും അവരുമായി അടുപ്പവും ഉണ്ടാക്കരുതെന്നും പറയുന്നുണ്ട്. അവരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആര്‍എസ്എസുകാരെന്നും യുവാവ് പറയുന്നു. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവിന്റെ പോസ്റ്റില്‍ പറയുന്നു. നിരന്തരം ബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്ന് തനിക്ക് ഒസിഡി (ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു. ആത്മഹത്യാക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍…
Read More » -
ശബരിമല സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം; അന്വേഷണ വിവരം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം; മാധ്യമങ്ങള്‍ക്ക് വിവരം കൈമാറരുത്; ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടി വിജിലന്‍സ് റിപ്പോര്‍ട്ട്
കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. തിരിമറി നടന്നെന്ന് അന്വേഷണത്തില്‍ വ്യക്തം. എല്ലാ കാര്യങ്ങളും എസ്.ഐ.ടി അന്വേഷിക്കണം. ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കണം. അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം. അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്നും കോടതി. ഒരു വിവരവും മാധ്യമങ്ങള്‍ക്ക് കൈമാറരുത്. സത്യം പുറത്തുവരുന്നതുവരെ സംയമനം പാലിക്കണം. വെവ്വേറെ കേസുകള്‍ വേണോയെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്നും കോടതി. ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച് ദേവസ്വം വിജിലൻസ് ഹൈക്കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്. ദ്വാരപാലക ശിൽപ്പങ്ങൾ കടത്തിയതിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി–ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമലയിലെ ഉന്നത ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഒത്തു കളിച്ചെന്നും സ്വർണ പാളികളെ ചെമ്പെന്ന് രേഖപെടുത്തിയത് ഗൂഡാലോചനയുടെ ഭാഗമെന്നും റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥർക്ക് കമ്മീഷൻ കിട്ടിയോയെന്ന് അന്വേഷിക്കണമെന്നും ശുപാര്‍ശയുണ്ട്. അതേസമയം ചെന്നൈയിൽ സ്വർണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയെന്ന് സ്മാർട്ട് ക്രീയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി മൊഴി…
Read More » -
നന്നാക്കാന്‍ നല്‍കിയ ഫോണില്‍ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍; ഇന്ത്യന്‍ വംശജരായ യുവാക്കളെ 22 വര്‍ഷം തടവിനു വിധിച്ച് ബ്രിട്ടീഷ് കോടതി; ലൈംഗിക കുറ്റവാളികളുടെ പട്ടികയിലും ഉള്‍പ്പെടുത്തി
ലണ്ടന്‍: യുകെയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി സ്‌നാരെസ്ബ്രൂക്ക് ക്രൗണ്‍ കോടതി. കേസില്‍ 26 വയസ്സുള്ള വ്രൂജ് പട്ടേലിനെ 22 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. 2018 മുതലുള്ള നിരവധി ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ യുകെയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ അനിശ്ചിതകാലത്തേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു. അതേസമയം, കുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ കൈവശം വച്ചതിന് ഇയാളുടെ മൂത്ത സഹോദരന്‍ കിഷന്‍ പട്ടേലിനെ (31) 15 മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്റെ കേടായ മൊബൈല്‍ ശരിയാക്കാന്‍ വ്രൂജ് പട്ടേലിന്റെസഹോദരന്‍ കിഷന്‍ ഒരു കടയില്‍ എത്തിയതോടെയാണ് സഹോദരങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ പുറംലോകമറിയുന്നത്. മൊബൈലില്‍ നിന്നും കുട്ടികളെ ലൈഗികമായി ഉപയോഗിക്കുന്ന നിരവധി വിഡിയോകളാണ് കണ്ടെത്തിയത്. ഇതില്‍ ഒരു ക്ലിപ്പില്‍ കിഷന്റെ ഇളയ സഹോദരനായ വ്രൂജിന്റെ ദൃശ്യങ്ങളുമുണ്ടായിരുന്നു. തങ്ങള്‍ക്ക് പരിചയമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനിടെ മുഖം ദൃശ്യങ്ങളില്‍ കുടുങ്ങിയതാണ് പ്രതികളെ പിടികൂടാന്‍…
Read More » -
അഞ്ചുകോടി രൂപ വേണം: ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ഭീഷണിപ്പെടുത്തി ദാവൂദ് ഇബ്രാഹിമിന്റെ സംഘം; രണ്ടുപേര്‍ അറസ്റ്റില്‍; ലഭിച്ചത് മൂന്ന് ഭീഷണി സന്ദേശങ്ങള്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിനെ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരെന്നു വിവരം. പരാതിയില്‍ മുംബൈ ക്രൈം ബ്രാഞ്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ദില്‍ഷാദ് നൗഷാദ്, മുഹമ്മദ് നവീദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയില്‍ റിങ്കു സിങ്ങിന് മൂന്നു ഭീഷണി സന്ദേശങ്ങളാണു ലഭിച്ചത്. പ്രതികളിലൊരാള്‍ ഡി കമ്പനി അംഗമാണെന്നു പരിചയപ്പെടുത്തിയാണ് റിങ്കു സിങ്ങിന്റെ ഇവന്റ് മാനേജരെ ആദ്യം ഭീഷണിപ്പെടുത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകന്‍ സീഷന്‍ സിദ്ദിഖിയെ ഭീഷണിപ്പെടുത്തിയ കേസില്‍ നേരത്തേ അറസ്റ്റിലായിട്ടുള്ള ആളാണ് മുഹമ്മദ് ദില്‍ഷാദ് നൗഷാദ്. ഏഷ്യാകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റിങ്കു സിങ്ങിന് ഫൈനല്‍ മത്സരത്തില്‍ മാത്രമാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. പാക്കിസ്ഥാനെതിരെ ഫോറടിച്ച് റിങ്കു കളി ജയിപ്പിക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള…
Read More »
