Crime

  • കോടതിയില്‍നിന്ന് കടന്നുകളഞ്ഞ ശ്രീലങ്കന്‍ പൗരന്‍ പിടിയില്‍; കസ്റ്റഡിയിലെടുത്തത് ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

    തൃശൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ട ശ്രീലങ്കന്‍ പൗരന്‍ അജിത് കിഷന്‍ പെരേര പിടിയില്‍. തമിഴ്നാട്ടില്‍ നിന്ന് മോഷ്ടിച്ച ബോട്ടില്‍ കടല്‍ മാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. അവശനിലയില്‍ ബോട്ടില്‍ കണ്ടെത്തിയ ഇയാളെ ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലഹരികടത്തിനാണ് ഇയാളെ കോസ്റ്റല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി മട്ടാഞ്ചേരിയില്‍നിന്ന് പിടികൂടിയ ഇയാള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. സെന്‍ട്രല്‍ ജയിലില്‍ വച്ച് പ്രതിയുടെ കൈയില്‍നിന്നും നിരോധിത വസ്തു കണ്ടെടുത്ത കേസില്‍ തൃശൂര്‍ ഒന്നാം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് പൊലീസിനെ വെട്ടിച്ച് അജിത് കിഷന്‍ കടന്നുകളഞ്ഞത്.

    Read More »
  • ‘വെട്ടുകത്തി’യെ തീര്‍ത്തത് മണ്ണ് കടത്തിലെ തര്‍ക്കം; കാപ്പാ കേസില്‍ പുറത്തിറങ്ങിയത് രണ്ടു ദിവസം മുമ്പ്

    തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണത്ത് വെട്ടേറ്റു മരിച്ച ഗുണ്ടാ നേതാവ് കാപ്പാ കേസില്‍ പുറത്തിറങ്ങിയത് രണ്ടു ദിവസം മുമ്പ്. വധശ്രമമടക്കം ഒട്ടേറെ കേസുകളിലെ പ്രതിയായ വട്ടപ്പാറ കുറ്റിയാണി സ്വദേശി പൗഡിക്കോണം വിഷ്ണുനഗറില്‍ താമസിക്കുന്ന ജോയി(വെട്ടുകത്തി ജോയി-42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പൗഡിക്കോണം സൊസൈറ്റി ജങ്ഷനില്‍വെച്ച് കാറിലെത്തിയ സംഘം ജോയി വന്ന ഓട്ടോ തടഞ്ഞ് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ മരിച്ചു. വെള്ളിയാഴ്ച രാത്രി 8.30-ഓടെ പൗഡിക്കോണം സൊസൈറ്റി ജങ്ഷനിലായിരുന്നു സംഭവം. വിഷ്ണുനഗറിലെ വാടകവീട്ടിലേക്കു പോകുമ്പോള്‍ ജോയിയെ കാറിലെത്തിയ മൂന്നംഗസംഘം ഓട്ടോ തടഞ്ഞുനിര്‍ത്തി കാലുകളിലും തോളിലും വെട്ടുകയായിരുന്നു. കാലുകള്‍ മുട്ടിന്റെ ഭാഗംവെച്ച് അറ്റുതൂങ്ങിയ നിലയിലാണ്. ഓട്ടോയുടെ ഗ്ലാസും തകര്‍ത്തു. തൊട്ടടുത്ത ജങ്ഷനിലുണ്ടായിരുന്നവര്‍ കണ്ടുനില്‍ക്കുമ്പോഴായിരുന്നു ആക്രമണം. വെട്ടേറ്റ ജോയി അരമണിക്കൂറോളം രക്തം വാര്‍ന്ന് റോഡരികില്‍ കിടന്നു. ശ്രീകാര്യം പോലീസ് എത്തിയാണ് ജീപ്പില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. വട്ടപ്പാറ കുറ്റിയാണി സ്വദേശികളായ രണ്ടുപേരാണ് തന്നെ ആക്രമിച്ചതെന്നാണ് ജോയി…

    Read More »
  • ജാമ്യത്തിലിറങ്ങി വന്ന വഴിയില്‍ സ്‌കൂട്ടര്‍ മോഷ്ടിച്ചു; സിസി ടിവിയില്‍ കുടുങ്ങിയ മോഷ്ടാവ് പിടിയില്‍

    തിരുവനന്തപുരം: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന വാഹന മോഷ്ടാവ് പാലോട് പൊലീസിന്റെ പിടിയിലായി. മടത്തറ മുല്ലശ്ശേരി കുഴിവിള പുത്തന്‍വീട്ടില്‍ സംജു (41) ആണ് പിടിയിലായത്. പാലോട് സ്വദേശിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. കഴിഞ്ഞ മാസം പാങ്ങോട് സ്റ്റേഷന്‍ പരിധിയില്‍നിന്നും ഡിവൈ.എസ്.പി ഓഫീസില്‍ ജോലിയുള്ള പൊലീസുകാരന്റെ കാര്‍ മോഷ്ടിച്ചതിന് അറസ്റ്റിലായിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ അതേ ദിവസമാണ് ഇയാള്‍ സ്‌കൂട്ടര്‍ മോഷ്ടിക്കുന്നത്. പാങ്ങോട്, ചിതറ, ആറ്റിങ്ങല്‍, കിളിമാനൂര്‍ എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി വാഹനമോഷണ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • ‘വ്യാജ പോലീസ്’ തട്ടിപ്പുകൊണ്ട് പൊറുതി മുട്ടി! കോട്ടയത്ത് വയോധികന്റെ വീട്ടിലെത്തിയത് ‘വാറന്‍ഡു’മായി; കള്ളി പൊളിച്ചത് അയല്‍ക്കാരി വീട്ടമ്മ

    കോട്ടയം: ഓണ്‍ലൈനില്‍ സിബിഐ എങ്കില്‍.. ഓഫ് ലൈനില്‍ എത്തുന്ന തട്ടിപ്പുകാര്‍ പോലീസിനേയും ദുരുപയോഗം ചെയ്യും. ഇവിടേയും പെണ്‍ ബുദ്ധിയും കരുത്തും തട്ടിപ്പുകാരെ പൊളിച്ചു. പൊലീസ് ചമഞ്ഞ് വീട്ടില്‍ നേരിട്ടെത്തി അറസ്റ്റ് വാറന്റുണ്ടെന്നു പറഞ്ഞ് ഗൃഹനാഥനില്‍ നിന്നു പണം തട്ടാന്‍ ശ്രമം. തട്ടിപ്പുസംഘത്തിന്റെ നീക്കം പൊളിച്ച് സമീപവാസിയായ വീട്ടമ്മ. പൊലീസെന്ന വ്യാജേന വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് മാങ്ങാനത്തെ വീട്ടിലെത്തി 69 വയസ്സുള്ള ഗൃഹനാഥനില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചത്. കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ നിന്നാണെന്നും പാലക്കാട്ടു നടന്ന അടിപിടിക്കേസില്‍ ഗൃഹനാഥനെതിരെ കേസുണ്ടെന്നും വാറന്റ് അയച്ചിട്ടും ഇതുവരെ കോടതിയില്‍ ഹാജരാകാത്തതിനാല്‍ അറസ്റ്റ് വാറന്റുമായി എത്തിയതാണെന്നും പറഞ്ഞു. ഓണ്‍ലൈനില്‍ ‘ വ്യാജ സിബിഐ സംഘം’ നടത്തുന്ന തട്ടിപ്പിന്റെ ഓണ്‍ലൈന്‍ പതിപ്പായി ഇത്. പാലക്കാട്ട് പോവുക പോലും ചെയ്യാത്ത ഗൃഹനാഥന്‍ ഇത്തരമൊരു കേസില്‍ പ്രതിയല്ലെന്ന് സമീപവാസികളടക്കം പറഞ്ഞു. ഇതോടെ ഗൃഹനാഥന്റെ ആധാര്‍ കാര്‍ഡ് കാണിക്കണമെന്നായി തട്ടിപ്പുസംഘം. എന്നാല്‍ അവസരോചിതമായി ആ സ്ത്രീ ഇടപ്പെട്ടു. അവരുടെ ധീരതയുള്ള ചോദ്യത്തിന് പിന്നില്‍…

    Read More »
  • ഫീസ് തര്‍ക്കം, മസാജിങ്ങിനെത്തിയ വയോധികന്‍ റിസപ്ഷനിസ്റ്റിന് നേരേ തോക്കു ചൂണ്ടി; അറസ്റ്റ്

    തിരുവനന്തപുരം: ടൂറിസം മേഖലയിലെ സ്പായില്‍ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍. വട്ടപ്പാറ കണക്കോട് രാജ് ഭവനില്‍ ജി.പി.കുമാര്‍ (64) ആണ് പിടിയിലായത്. പാപനാശം നോര്‍ത്ത് ക്ലിഫിലെ സ്പായില്‍ മസാജിങ്ങിനായാണ് ഇയാള്‍ എത്തിയത്. തുക സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെ റിസപ്ഷനിസ്റ്റിനെ ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. റിസപ്ഷനിസ്റ്റ് ഭയന്ന് നിലവിളിച്ചതോടെ അവിടെയുണ്ടായിരുന്നവര്‍ കുമാറിനെ കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.  

    Read More »
  • ഓട്ടോയില്‍ പെണ്‍കുട്ടിയോട് കാമുകന്റെ അക്രമം; കരച്ചില്‍ കേട്ടെത്തിയ യുവതി രക്ഷകയായി

    മുംബൈ: ഓട്ടോറിക്ഷയില്‍ കാമുകന്റെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് രക്ഷയൊരുക്കി യുവതി. പരസ്യക്കമ്പനിയില്‍ ജോലി ചെയ്യുന്ന ഇഷിതയെന്ന ഇരുപത്തിയേഴുകാരിയാണ് സിനിമാസ്‌റ്റൈലില്‍ പെണ്‍കുട്ടിക്ക് സുരക്ഷാ കവചം തീര്‍ത്തത്. ഓഷിവാരയിലാണ് സംഭവം. ഓഷിവാരയിലെ ശ്രീജി ഹോട്ടല്‍ പരിസരത്തു നിന്ന് അന്ധേരിയിലെ സ്റ്റാര്‍ ബസാറിലേക്ക് ഓട്ടോയില്‍ പോവുകയായിരുന്നു യുവതി. ആദര്‍ശ് നഗര്‍ ട്രാഫിക് സിഗ്‌നലില്‍ എത്തിയപ്പോഴാണ് അടുത്തുള്ള ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടത്. യുവതി ഇറങ്ങിച്ചെന്ന് പെണ്‍കുട്ടിയെ തന്റെ ഓട്ടോയിലേക്ക് വലിച്ചുകയറ്റി ഓഷിവാര പൊലീസ് സ്റ്റേഷനിലേക്ക് പോയി. അക്രമി അവരെ പിന്തുടര്‍ന്നു. ആദ്യം കേസെടുക്കാന്‍ പൊലീസ് തയാറായില്ല. കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വന്ന തങ്ങളോട് മോശമായി പെരുമാറിയെന്നും ഇവര്‍ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനിലെ സംഭവവികാസങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പെണ്‍കുട്ടി സമൂഹമാധ്യമത്തില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തതോടെ സംഭവം ചര്‍ച്ചയായി.

    Read More »
  • ചേര്‍ത്തലയില്‍ നവജാതശിശുവിനെ മാതാവ് കൊലപ്പെടുത്തിയതായി സംശയം; യുവതിയും കാമുകനും കസ്റ്റഡിയില്‍

    ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാതശിശുവിനെ മാതാവ് കൊലപ്പെടുത്തിയതായി സംശയം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാമുകന് കൈമാറിയതായും ഇയാള്‍ തകഴിയിലെ വീടിനടുത്ത് ഇതു മറവ് ചെയ്തതെന്നുമാണ് സംശയം. യുവതിയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവത്തിന് ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കാമുകന് കൈമാറിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തകഴി കുന്നുമ്മലിലാണ് കുഞ്ഞിനെ മറവ് ചെയ്തതെന്നാണ് വിവരം. ഇവിടെ പൊലീസ് പരിശോധന നടത്തും.    

    Read More »
  • ‘വെട്ടുകത്തി’ ജോയിയുടെ കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍, പ്രതികള്‍ക്കായി തിരച്ചില്‍

    തിരുവനന്തപുരം: പൗഡിക്കോണത്തെ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമികള്‍ സഞ്ചരിച്ച കാര്‍ വാടകയ്ക്ക് എടുത്തുകൊടുത്തയാള്‍ കസ്റ്റഡിയില്‍. വെഞ്ഞാറമൂട് മുക്കുന്നുമൂട് സ്വദേശി സുബിന്‍ ആണ് പോലീസിന്റെ പിടിയിലായത്. പ്രതികളെ നേരത്തെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. കുറ്റിയാനി സ്വദേശികളായ സജീര്‍, അന്‍ഷാദ്, അന്‍വര്‍, ഹുസൈന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു. ആറ് മാസം മുമ്പ് പോത്തന്‍കോട് പ്ലാമൂട് നടന്ന വെട്ടുകേസിന്റെ പ്രതികാരമാണ് ജോയിയുടെ കൊലപാതകമെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് പൗഡിക്കോണം സൊസൈറ്റി ജങ്ഷനില്‍ വെച്ച് ജോയിക്ക് വെട്ടേറ്റത്. കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് രണ്ടുദിവസം മുന്‍പാണ് ജോയി പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു.

    Read More »
  • പാപ്പച്ചനെ കൊലപ്പെടുത്താന്‍ തിരഞ്ഞെടുത്തത് ഏറ്റവും വിജനമായ വഴി; പകല്‍പോലും ആളൊഴിഞ്ഞ സ്ഥലം

    കൊല്ലം: ബിഎസ്എന്‍എല്‍ മുന്‍ ഉദ്യോഗസ്ഥന്‍ കൈരളി നഗര്‍ കുളിര്‍മയില്‍ സി. പാപ്പച്ചനെ (82) കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘം തിരഞ്ഞെടുത്തത് നഗരത്തിലെ ഏറ്റവും വിജനമായ സ്ഥലം. നഗര മധ്യത്തിലെങ്കിലും ആരും അധികം സഞ്ചരിക്കാത്ത വഴിയെന്ന് ഉറപ്പിച്ചായിരുന്നു ആസൂത്രണം. ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിന്റെ അരികിലൂടെ പോകുന്ന റോഡാണ് കൊലപാതകത്തിനായി സംഘം തിരഞ്ഞെടുത്തത്. പകല്‍പോലും ആളൊഴിഞ്ഞ വഴി. റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടിക്കിടക്കുന്നു. ഒരു മതിലിന് അപ്പുറമാണ് വീടുകള്‍. ആ മതിലിലും കാടു പടര്‍ന്നു കിടക്കുന്നു. ഒന്ന് ഉറക്കെ നിലവിളിച്ചാല്‍ പോലും ആരും എത്തില്ല. ആ മേഖലയിലെ ഒരു വീട്ടിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യത്തില്‍ നിന്നാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി അനിമോനെ മേയ് 28ന് അറസ്റ്റ് ചെയ്തത്. വിജനമായ വഴിയായതു കൊണ്ടു തന്നെ കാറിടിച്ചു പരുക്കേറ്റാല്‍ ആരും എത്തില്ലെന്നായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ നിഗമനം. എന്നാല്‍, നിലവിളി കേട്ട് ആളുകളെത്തി. ആംബുലന്‍സിനായി വിവരം അറിയിക്കുകയും ചെയ്തിരുന്നു. സംഭവം…

    Read More »
  • വാതില്‍ ചവിട്ടിപ്പൊളിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ പൊലീസ് അതിക്രമം

    ആലപ്പുഴ: ദേശീയ പാതയില്‍ കായംകുളത്ത് ഉയരപ്പാതക്കായി സമരം ചെയ്തവരുടെ വീട്ടില്‍ അര്‍ധരാത്രിയെത്തി പൊലീസ് അതിക്രമം കാണിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തിലിന്റെ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് പൊലീസ് പ്രായമായ മാതപിതാക്കളെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ വന്‍ പൊലീസ് സംഘം വീട് വളയുകയായിരുന്നു. വീട്ടുകാര്‍ ഭയന്ന് നിലവിളിച്ചെങ്കിലും ഇതൊന്നും പരിഗണിക്കാതെയുള്ള ബലപ്രയോഗമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പരാതി. ഉയരപ്പാതക്കായുള്ള സമരത്തിന് നേരെ പൊലീസ് ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ല സെക്രട്ടറി ഹാഷിം സേട്ടിനെ പൊലീസ് അറസ്റ്റ് ചെയതിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, സെക്രട്ടറി വിശാഖ് പത്തിയൂര്‍, റിയാസ് മുണ്ടകത്തില്‍, ഹാഷിം സേട്ട്, സുറുമി ഷാഹുല്‍ എന്നിവരോടകം 30 പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയപാത ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ സമരപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ പൊലീസിനെ…

    Read More »
Back to top button
error: