Crime
-
ഗൃഹനാഥന് ആശുപത്രിയില്‍: വീട്ടിലെത്തിയ ബന്ധു കണ്ടത് കുത്തിത്തുറന്നവീട്; നഷ്ടമായത് പവന്
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാളുടെ വീട്ടില്‍ വന്‍ മോഷണം. കൃഷ്ണപുരം എട്ടാം വാര്‍ഡില്‍ കറുകതറയില്‍ കെ.എം.ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ച 25 പവന് സ്വര്‍ണം കവര്‍ന്നു. ദിവസങ്ങളായി ബഷീറും കുടുംബവും കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതിനാല്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇവരുടെ ബന്ധു ഇന്ന് വീട് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Read More » -
കഞ്ചാവും ‘പച്ചക്കറി’!; വില്പ്പനക്കാരന് അറസ്റ്റില്‍
കല്‍പ്പറ്റ: നഗരത്തില്‍ പച്ചക്കറി വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ തലശ്ശേരി ചിറക്കര ചമ്പാടാന്‍ വീട്ടില്‍ ജോസ് എന്ന മഹേഷാണ് പിടിയിലായത്. പച്ചക്കറി വില്‍പ്പന നടത്തുന്നുവെന്ന വ്യാജേന സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിക്കലായിരുന്നു ഇയാളുടെ പ്രധാന പരിപാടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 530 ഗ്രാം കഞ്ചാവും 3000 രൂപയും പിടിച്ചെടുത്തു. എന്‍ഡിപിഎസ് ആക്ട് പ്രകാരം പ്രതിയെ കല്‍പ്പറ്റ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി പി അനൂപ്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം എ രഘു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം എ സുനില്‍കുമാര്‍, വി കെ വൈശാഖ്, സി കെ. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. മാസങ്ങള്‍ക്ക് മുമ്പ് പച്ചക്കറി വണ്ടിയില്‍ ഹാന്‍സ് അടക്കമുള്ള ലഹരിവസ്തുക്കള്‍ കടത്തുന്നതിനിടെ മുത്തങ്ങ ചെക്പോസ്റ്റില്‍ യുവാക്കള്‍ പിടിയിലായിരുന്നു. കര്‍ണാടക-തമിഴ്നാട്…
Read More » -
3 മക്കളെയും ഭാര്യയെയും കിണറ്റില്‍ തള്ളിയിട്ട് യുവാവിന്‍െ്റ ആത്മഹത്യാശ്രമം: മക്കള്‍ മരിച്ചു
മംഗളൂരു: മൂന്ന് മക്കളെയും ഭാര്യയെയും കിണറ്റില്‍ തള്ളിയിട്ട് യുവാവും കിണറ്റില്‍ ചാടി. കുട്ടികള്‍ മരിച്ചു. യുവാവും ഭാര്യയും രക്ഷപ്പെട്ടു. മംഗളുരുവിലാണ് സംഭവം. മുള്‍കി പദ്മനൂരിലെ ഹിതേഷ് ഷെട്ടിഗാരാണ് ഭാര്യയെയും കുട്ടികളെയും കിണറ്റില്‍ തള്ളിയിട്ട് ചാടിയത്. മക്കളായ രശ്മിത (13), ഉദയ് (11), ദക്ഷിത് (നാല്) എന്നിവരാണ് മരിച്ചത്. ഭാര്യ ലക്ഷ്മി രക്ഷപ്പെട്ടു. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ എല്ലാവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്തെങ്കിലും കുട്ടികള്‍ മരിച്ചു. ലക്ഷ്മിയെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹിതേഷി(42)നെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറച്ചുനാളായി വിഷാദത്തിലായിരുന്നെന്നും സാമ്പത്തിക പ്രശ്നങ്ങളാണ് ഇത്തരമൊരു പ്രവര്‍ത്തിക്ക് ഇയാളെ പ്രേരിപ്പിച്ചതെന്നുമാണ് വിവരം.
Read More » -
റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ
കണ്ണൂര്‍: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. പലരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു ഇരിട്ടി ചരൽ സ്വദേശിയായ ബിൻഷ തോമസിനെതിരെ അഞ്ച് പേരാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി കിട്ടാൻ സഹായിക്കാമെന്നും പറഞ്ഞാണ് ഇവരിൽ നിന്ന് പണം തട്ടിയത്. പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്. ഇവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചതിൽ നിന്നും നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായും വ്യക്തമായതായി പൊലീസ് പറഞ്ഞു. സ്ത്രീകളാണ് കൂടുതലും തട്ടിപ്പിനിരയായത്. ഇരിട്ടിയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസിന് വിവരം…
Read More » -
വിസയും ടിക്കറ്റും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
മലപ്പുറം: വിദേശത്തേക്ക് വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈപ്പറ്റി ഒളിവിലായിരുന്ന തലക്കടത്തൂര്‍ സ്വദേശി അറസ്റ്റില്‍. പറമ്പത്ത് വീട്ടില്‍ അമീറി(29)നെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍, നിലമ്പൂര്‍ സ്വദേശികളായ യുവാക്കളില്‍നിന്ന് അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയ പ്രതി വിസ നല്‍കാതെ ഒളിവില്‍ പോവുകയായിരുന്നു. തിരൂര്‍ സ്വദേശിയുടെ പരാതിയിലാണ് പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയില്‍ തലക്കടത്തൂരില് വെച്ച് പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തമിഴ്നാട്ടുകാരായ കൂട്ടുപ്രതികളുടെ സഹായത്തോടെയാണ് പ്രതി ആളുകളെ പറ്റിച്ചിരുന്നത്. കൂടുതല്‍ ആളുകളെ ഇത്തരത്തില്‍ വഞ്ചിച്ചിട്ടുണ്ടോ എന്നും കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും അന്വേഷണം നടന്നുവരികയാണ്. തിരൂര്‍ ഇന്‍സ്പെക്ടര്‍ എം ജെ ജിജോയുടെ നേതൃത്വത്തില്‍ എസ് ഐ ജലീല്‍ കറുത്തേടത്ത്, പ്രൊബേഷന്‍ എസ് ഐ സനീത്, എസ് സി പി ഒമാരായ ജിനേഷ്, സരിത, സി പി ഒ ഉണ്ണിക്കുട്ടന് വേട്ടാത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More » -
ക്യാമറയില്‍ പെടാതിരിക്കാനുള്ള ‘ലോഡിങ്’ നമ്പര്‍ പൊളിച്ച് പോലീസ്; അമ്മയും മകനും പെട്ടു!
കാഞ്ഞങ്ങാട്: ഗതാഗത നിയമലംഘനം നടത്തുന്നവരെ കുടുക്കാന്‍ നാടെങ്ങും ക്യാമറയുമായി സര്‍ക്കാര്‍ വകുപ്പുകള്‍ സജ്ജമാകുമ്പോള്‍ കെണിയില്‍ പെടാതിരിക്കാനുള്ള കുറുക്കുവഴികള്‍ക്കായുള്ള ഓട്ടത്തിലാണ് യുവതലമുറയിലധികവും. നമ്പര്‍പ്ലേറ്റ് അഴിച്ചുവെച്ചും നമ്പര്‍ മറച്ചുമൊക്കെ ബൈക്കുകള്‍ നിരത്തുകളില്‍ ചീറിപ്പായുന്നുണ്ട്. ഇവര്‍ക്കു പിന്നാലെ പോലീസുമുണ്ട്. ഇത്തരത്തില്‍ അധിബുദ്ധികാട്ടിയ യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയപ്പോള്‍ കുടുങ്ങിയത് മാതാവും. പോലീസിന്െ്റയും കാ്യമറകളുടെയും കണ്ണില്‍പെട്ടാലും രക്ഷപ്പെടാന്‍ ഇരുപത്തൊന്നുകാരന് നടത്തിയ ‘അഴിച്ചുപണി’യാണ് ആര്.സി. ഓണറായ അമ്മയെയും കുടുക്കിയത്. ബൈക്കിന്െ്റ നമ്പര്‍ പ്ലേറ്റ് മാറ്റി പകരം ‘ലോഡിങ്’ എന്ന ബോര്‍ഡാണ് യുവാവ് ഫിറ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നയാബസാറില്‍നിന്ന് ഈ വണ്ടി പോലീസ് കണ്ടെത്തുകയും യുവാവിന്‍െ്റ ‘നമ്പര്‍’ പൊളിക്കുകയുമായിരുന്നു. പാറപ്പള്ളിയിലെ ജെ.പി.ജാബിര്‍ (21) ആണ് പോലീസ് പിടിയിലായത്. റോഡരികിലെ ക്യാമറയില്‍ പതിയുമ്പോള്‍ ബൈക്ക് ആരുടേതെന്ന് തിരിച്ചറിയാതിരിക്കാനാണ് നമ്പര്‍ മാറ്റിയതെന്ന ആശ്ചര്യപ്പെടുത്തുന്ന മറുപടിയാണ് ഈ യുവാവില്‍നിന്ന് കിട്ടിയതെന്ന് പോലീസ് പറയുന്നു. റോഡിലൂടെ അമിത വേഗത്തിലാണ് സഞ്ചാരം. പോലീസ് കൈനീട്ടിയാലും നിര്‍ത്തില്ല. നമ്പര്‍ നോക്കി പിടിക്കാമെന്ന് കരുതിയാല്‍ ഒന്നുകില്‍…
Read More » -
വെള്ളംചോദിച്ചെത്തി, തനിച്ചായിരുന്ന വയോധികയെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് മൂന്നരപ്പവന്െ്റ മാലകവര്‍ന്നു
കണ്ണൂര്‍: വീട്ടില്‍ തനിച്ചായിരുന്ന വയോധികയെ വെള്ളം ചോദിച്ചെത്തിയയാള്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി മാലകവര്‍ന്നു. തളിപ്പറമ്പ് സ്വദേശിനിയായ കുറുമാത്തൂര്‍ കീരിയാട്ട് തളിയന്‍ വീട്ടില്‍ നാരായണിക്കാണ് കവര്‍ച്ചയ്ക്കിടെ ഗുരുതര പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മാസ്ക്ക് ധരിച്ച് വന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. ഇവരുടെ തലയോട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാരായണിയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ അജ്ഞാതന്‍ വെള്ളം എടുക്കാന്‍ പോകവെ പിറകില്‍ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മാലയുമായി രക്ഷപ്പെടുകയായിരുന്നു. വെള്ളമെടുക്കാന്‍ അകത്തേക്ക് പോകുന്നതിനിടെ ബാഗില്‍ സൂക്ഷിച്ച ചുറ്റികകൊണ്ട് തലയ്ക്ക് പിന്നില്‍ അടിക്കുകയായിരുന്നുവെന്നാണ് മൊഴി. പരിക്കേറ്റ നാരായണി ബോധ രഹിതയായതോടെ ഇവരുടെ മൂന്നരപ്പവന്െ്റ സ്വര്‍ണമാലയും കവര്‍ന്ന് അക്രമി കടന്നു. മൂന്നര മണിയോടെ മകന് സജീവന് എത്തിയപ്പോഴാണ് അവശനിലയില്‍ വീണു കിടക്കുന്ന കാര്‍ത്യായനിയെ കണ്ടത്. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More » -
വിവാഹ വേദിയിൽ തോക്കുകൊണ്ടുള്ള ആഘോഷത്തിൽ വെടിയേറ്റ വരന്റെ സുഹൃത്ത് മരിച്ചു
വിവാഹ വേദിയിൽ വരൻ നടത്തിയ തോക്കുകൊണ്ടുള്ള ആഘോഷത്തിൽ വെടിയേറ്റ വരന്റെ സുഹൃത്ത് മരിച്ചു. സോൻഭദ്ര ജില്ലയിലെ ബ്രഹ്മനഗർ ഏരിയയിലാണ് സംഭവം. രഥത്തിൽ നിൽക്കുന്ന വരൻ മനീഷ് മദേശിയയുടെ ചുറ്റും ആളുകൂടി നില്കുകയിരുന്നു. ആഘോഷത്തിനിടക്ക് മനീഷ് ആകാശത്തേക്ക് വെടിയുതിർക്കാനാണ് ശ്രമിച്ചതെങ്കിലും വെടിയേറ്റത് താഴെ നിന്നിരുന്ന തന്റെ സുഹൃത്തിനാണ്. ആർമി ജവാൻ ബാബു ലാൽ യാദവാണ് മരിച്ചത്. വരൻ ഉപയോഗിച്ച തോക്ക് യാദവിന്റേതായിരുന്നു. വരനും യാദവും സുഹൃത്തുക്കളാണെന്ന് സോൻഭദ്ര പൊലീസ് സൂപ്രണ്ട് അമേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചു.വെടിയുതിർത്ത ഉടൻ തന്നെ യാദവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നുവെന്നും സിംഗ് പറഞ്ഞു. യാദവിന്റെ കുടുംബത്തിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വരനെ അറസ്റ്റ് ചെയ്തു. വെടിവെപ്പിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്.ലൈസൻസുള്ള തോക്കുകൾ ഉപയോഗിച്ചാണെങ്കിൽ പോലും, കല്യാണവീടുകളും ആരാധനാലയങ്ങളും ഉൾപ്പെടെയുള്ള പൊതുയോഗങ്ങളിൽ ആഘോഷപൂർവം വെടിയുതിർക്കുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്.
Read More » -
മനഃപൂര്‍വം മരണത്തിലേക്ക് തള്ളിവിട്ടെന്ന്; മാറഡോണയുടെ മരണത്തില്‍ എട്ടുപേര്‍ വിചാരണ നേരിടും
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണത്തില്‍ കുറ്റകരമായ അനാസ്ഥ ആരോപിക്കപ്പെട്ട എട്ടുപേര്‍ വിചാരണ നേരിടും. ബ്യൂണസ് അയേഴ്സിലെ ഒരു പ്രാദേശിക കോടതിയാണു നിലപാടെടുത്തത്. മറഡോണയെ മരണത്തിന് മുന്‍പു ചികിത്സിച്ച ന്യൂറോ സര്ജന് ലിയോപോള്‍ഡ് ലൂക്ക് ഉള്‍പ്പടെ എട്ടു പേര്‍ക്കെതിരേ നേരത്തെ കേസെടുത്തിരുന്നു. കുടുംബ ഡോക്ടര്‍ ലിയോപോള്‍ഡോ ലുഖ്, സൈക്യാട്രിസ്റ്റ് അഗസ്റ്റിന കോസാചോവ്, സൈക്കോളജിസ്റ്റ് കാര്‍ലോസ് ഡിയാസ്, മെഡിക്കല്‍ കോഡിനേറ്റര്‍ നാന്‍സി ഫോര്‍ലിനി തുടങ്ങിയവരും നാലു നഴ്സുമാരുമാണു വിചാരണ നേരിടുക. അവര്‍ക്കെതിരേ ഇതിഹാസ താരത്തെ മരണത്തിലേക്കു മനഃപൂര്‍വം തള്ളിവിട്ട കുറ്റമാണു ചുമത്തിയത്. അര്‍ജന്റീനയില്‍ നിയമം അനുസരിച്ച് ഈ കുറ്റകൃത്യത്തിന് എട്ടു മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. മാറഡോണയുടെ ചികിത്സയില്‍ പോരായ്മകളും വീഴ്ചകളും മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുറ്റകരമായ നരഹത്യക്ക് വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടത്. വേദനയുടെ സൂചനകള്‍ 12 മണിക്കൂര്‍ പ്രകടിപ്പിച്ച മാറഡോണയ്ക്ക് മതിയായ വൈദ്യസഹായം ലഭിച്ചില്ലെന്നും കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ ജീവന്…
Read More » -
വെറുതെയിരുന്ന എന്നെ മാന്തി, സൂത്രധാരന്‍ ജോര്‍ജല്ല, തിമിംഗലങ്ങള്‍; സ്വപ്ന ശ്രമിക്കുന്നത് നിലനില്‍പ്പിനെന്നും സരിത
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന നടത്തിയ അന്താരാഷ്ട്ര ശാഖകളുള്ള തിമിംഗലങ്ങളാണെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ രഹസ്യ മൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത. ‘വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്. ഞാനിതിനകത്ത് വന്നുപെട്ടതാണ്. മനഃപ്പൂര്‍വം വന്നു ചാടിയതല്ല. എന്നെ ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ബാക്കിയെന്താണെന്ന് എനിക്ക് മനസിലാകണ്ടെ? എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത്? അതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിച്ച് പോയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസിലാക്കിയത്. രാഷ്ട്രീയക്കാരുടെ വിവരം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. തന്റെ മകളെയടക്കം സമൂഹമാധ്യമങ്ങളില്‍ വലിച്ചിഴച്ച് അവഹേളിച്ചു. അങ്ങിനെയായപ്പോള്‍ വെറുതെയിരുന്നാല്‍ ശരിയാവില്ലെന്ന് കരുതി. എന്നെ ഇതിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നാണ് അറിയേണ്ടത്. തന്റെ പക്കല്‍ തെളിവുകളുണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയക്കാരല്ല, നമ്മളൊന്നും കാണാത്ത വലിയ തിമിംഗിലങ്ങളുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് തന്നെ സമീപിക്കുന്നത് പി.സി. ജോര്‍ജാണ്. സരിത്ത്, ക്രൈം നന്ദകുമാര്‍ ഇവര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും പിന്നില്‍…
Read More »