Month: April 2024

  • Sports

    സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ

    കാത്തിരിപ്പിന് അവസാനം! മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍. താരത്തിന്റെ കരിയറിലെ ആദ്യ ലോകകപ്പാണിത്. സുനില്‍ വല്‍സന്‍, എസ് ശ്രീശാന്ത് എന്നിവർക്ക് ശേഷം ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളികൂടിയാണ് സഞ്ജു. ജൂണ്‍ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ആരംഭിക്കുന്ന ടൂർണമെന്റിലേക്കുള്ള 15 അംഗ ടീമിനെ സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമില്‍ യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരാണ് മുന്‍നിര ബാറ്റർമാർ. ഋഷഭ് പന്താണ് ടീമിന്റെ ഒന്നാം വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംപിടിച്ചത്. ഹാർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദൂബെ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ ഓള്‍ റൗണ്ടർമാർ. ജസ്പ്രിത് ബുംറ നയിക്കുന്ന ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ്, അർഷദീപ് സിങ് എന്നിവരാണ് പേസർമാർ. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ്‌ സ്പിന്‍ ദ്വയം.…

    Read More »
  • India

    ഇന്ത്യൻ റെയിൽവേയിൽ നാഗ്പൂരിന്റെ പ്രത്യേകത അറിയാമോ ?

    ഭൂമിശാസ്ത്രപരമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ  മധ്യസ്ഥാനത്തായി വരുന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ നാഗ്പൂർ. ഇന്ത്യൻ റെയിൽവേയുടെ സുപ്രധാനമായ ഒരു ജങ്ഷൻ കൂടിയാണ് നാഗ്പൂർ റെയിൽവേ സ്റ്റേഷൻ. മാത്രമല്ല,ഇന്ത്യൻ റെയിൽവേയുടെ  ‘ഡയമണ്ട് ക്രോസിങ്’   കടന്നുപോകുന്നതും ഇതുവഴിയാണ്. എന്താണ് ഈ ഡയമണ്ട് ക്രോസിംഗ്? രാജ്യത്തെ വടക്ക് നിന്നും തെക്കൊട്ട് (ഡൽഹി – ചെന്നൈ ) ബന്ധിപ്പിക്കുന്ന പാതയും കിഴക്കു നിന്നും പടിഞ്ഞാറോട്ട് (ഹൗറ – മുംബൈ ) ബന്ധിപ്പിക്കുന്ന പാതയും ഇവിടെ കൂടിച്ചേരുന്നു. ഈ സ്ഥാനത്തെയാണ് ‘ഡയമണ്ട് ക്രോസിങ്’ എന്ന് വിളിക്കുന്നത്. നാലു ദിശകളിലേക്കുമുള്ള പാതകൾ ക്രോസ് ചെയ്യുമ്പോഴാണ് ‘ഡയമണ്ട് ക്രോസിങ്’ രൂപപ്പെടുന്നത്…. ഇന്ത്യൻ റെയിൽവേയ്ക്ക് ഡയമണ്ട് ക്രോസിങ് ഉള്ള ഏക സ്ഥലമാണ് നാഗപ്പുർ. അതായത് ഇന്ത്യൻ റയിൽവേയുടെ ഹൃദയമാണ് ‘നാഗ്പൂർ’ എന്ന് പറയാം.

    Read More »
  • Kerala

    ട്രെയിനില്ല; സ്വകാര്യ ബസുകളില്‍ കൊള്ളനിരക്ക് നല്‍കി മലയാളികളുടെ മടക്കയാത്ര

    കോട്ടയം: വോട്ട് ചെയ്യാന്‍ വന്നവരും അവധിക്ക് നാട്ടിലെത്തി തിരികെ പോകേണ്ടവരുമെല്ലാം വെയ്റ്റിംഗ് ലിസ്റ്റിലാണ്.ആവശ്യത്തിന് ട്രെയിനില്ല.ഉള്ള ട്രെയിനുകളിലാകട്ടെ കാലുകുത്താൻ ഇടവുമില്ല. ബംഗളൂരു, ചെന്നൈ, മംഗലാപുരം,ഹൈദരാബാദ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ക്ലേശിച്ച്‌ നാട്ടിലെത്തിയ ശേഷം മടങ്ങാന്‍ ഏറെപ്പേര്‍ക്കും ടിക്കറ്റില്ല.മിക്ക ട്രെയിനുകളിലും വെയ്റ്റിംഗ് ലിസ്റ്റ് മൂന്നൂറിനു മുകളിലാണ്.അതിനാൽ തന്നെ സ്വകാര്യ ബസുകളില്‍ കൊള്ളനിരക്ക് നല്‍കിയാണ് മലയാളികളുടെ മടക്കയാത്ര.   പോളിംഗ് സീസണില്‍ റെയില്‍വേ വേണ്ടത്ര സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കാതെ വന്നതിനാല്‍ മലയാളികള്‍ക്കാണ് ഏറെ ദുരിതം .മംഗലാപുരം, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് വാരാന്ത്യത്തിലെങ്കിലും ഓരോ സ്‌പെഷല്‍ തീവണ്ടി അനുവദിക്കാന്‍ സര്‍ക്കാരും ജനപ്രതിനിധികളും ഇനിയെങ്കിലും അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു.

    Read More »
  • India

    നാളെ മുതല്‍ ബാങ്ക് സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം മാറ്റങ്ങൾ

    ന്യൂഡൽഹി: മെയ് ഒന്നുമുതല്‍ ചില ബാങ്കുകളുടെ സേവിങ്‌സ് അക്കൗണ്ട് സര്‍വീസ് ചാര്‍ജുകളിലും ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങളിലും അടക്കം മാറ്റം വരും. ഐസിഐസിഐ ബാങ്ക് ഐസിഐസിഐ ബാങ്ക് വിവിധ സേവിങ്‌സ് അക്കൗണ്ട് ഇടപാടുകള്‍ക്കായി പുതുക്കിയ സേവന നിരക്കുകള്‍ നടപ്പിലാക്കും. മെയ് ഒന്നിനാണ് ഇത് പ്രാബല്യത്തില്‍ വരിക. ചെക്ക് ബുക്ക് ഇഷ്യു, IMPS ഇടപാടുകള്‍, ക്ലിയറിങ് സേവനങ്ങള്‍, ഡെബിറ്റ് റിട്ടേണുകള്‍, തുടങ്ങിയ സേവനങ്ങളെ ബാധിക്കും. ഡെബിറ്റ് കാര്‍ഡ് വാര്‍ഷിക ഫീസ് 200 രൂപയായിരിക്കും. ഗ്രാമീണ മേഖലയില്‍ ഇത് പ്രതിവര്‍ഷം 99 രൂപയാണ്. ആദ്യത്തെ 25 ചെക്ക് ലീഫുകള്‍ എല്ലാ വര്‍ഷവും സൗജന്യമായി നല്‍കും. അതിനുശേഷം ഓരോന്നിനും 4 രൂപ ഈടാക്കും. പുതുക്കിയ ഐഎംപിഎസ് നിരക്ക് അനുസരിച്ച്‌ 1,000 രൂപ വരെ ഓരോ ഇടപാടിനും 2.50 രൂപ.1,000 മുതല്‍ 25,000 രൂപ വരെ ഓരോ ഇടപാടിനും 5 രൂപ. 25,000 മുതല്‍ 5 ലക്ഷം രൂപ വരെ ഓരോ ഇടപാടിനും 15 രൂപ. അക്കൗണ്ട് ക്ലോഷര്‍…

    Read More »
  • Kerala

    ഗണേഷ് കുമാറിന്റെ ‘സ്വന്തം’  കെഎസ്‌ആർടിസി ഡിപ്പോയില്‍ ജീവനക്കാർ കൂട്ട അവധി; നിരവധി സർവീസുകൾ മുടങ്ങി

    പത്തനാപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ മണ്ഡലത്തിലെ കെഎസ്‌ആർടിസി ഡിപ്പോയില്‍ ജീവനക്കാർ കൂട്ട അവധിയെടുത്തു. 12 പേരാണ് അകാരണമായി അവധിയെടുത്ത് മുങ്ങിയത്. മദ്യപിച്ചെത്തുന്നവരെ പിടികൂടാൻ  പരിശോധയുണ്ടെന്നു അറിഞ്ഞതോടെ രാവിലെ ജോലിക്കെത്തേണ്ട 12 ജീവനക്കാർ അവധിയെടുത്ത് മുങ്ങുകയായിരുന്നു. പിന്നാലെ പത്തനാപുരത്തിൻ്റെ ഗ്രാമമേഖലകളിലേക്കുള്ള സർവീസുകളുള്‍പ്പെടെ 15 സർവീസുകള്‍ മുടങ്ങി. ഇതോടെ സ്ഥിരം യാത്രക്കാർ ആകെ വലഞ്ഞു. അകാരണമായി കൂട്ട അവധിയെടുത്ത ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മദ്യപിച്ച്‌ ജോലിക്കെത്തിയ 250 കെഎസ്‌ആർടിസി ജീവനക്കാരെയാണ് രണ്ടാഴ്ച്ചയ്ക്കിടെ സസ്പെൻഡ് ചെയ്തത്.

    Read More »
  • Kerala

    യു.കെ.യിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു; ചികിത്സയിലിരിക്കെ മരണം

    ആലപ്പുഴ: യു.കെ.യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ(24)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രയിലാണു മരിച്ചത്. ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരിയിലേക്കുപോയതാണ്. രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. ആലപ്പുഴയിലെത്തിയപ്പോള്‍ മുതല്‍ സൂര്യ ഛര്‍ദിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴേക്കും സ്ഥിതി വഷളായെങ്കിലും യാത്രയ്ക്കുള്ള പരിശോധനകള്‍ക്കായി സൂര്യ വിമാനത്താവളത്തിലേക്കുകയറി. അതിനിടെ കുഴഞ്ഞുവീണു. തുടര്‍ന്ന്, അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നു രാത്രിതന്നെ പരുമലയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബന്ധുക്കളോടു യാത്രപറയാനിറങ്ങിയപ്പോള്‍ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. എന്തെങ്കിലും തരത്തിലുള്ള അലര്‍ജി കാരണമാണോ മരണമെന്നു വ്യക്തമല്ല. കൂടുതല്‍ വിവരം പോസ്റ്റ്‌മോര്‍ട്ടവും ആന്തരീകാവയവങ്ങളുടെ പരിശോധനയും നടത്തിയാലേ വ്യക്തമാകൂയെന്ന് ഹരിപ്പാട് സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ കെ. അഭിലാഷ് കുമാര്‍ പറഞ്ഞു. മൃതദേഹം ചൊവ്വാഴ്ച ആലപ്പുഴയില്‍ പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

    Read More »
  • Kerala

    ഇ.പി ജയരാജന്‍-ജാവഡേക്കര്‍ വിഷയത്തില്‍ പ്രതികരിക്കാതെ കുഞ്ഞാലിക്കുട്ടി

    മലപ്പുറം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ബി.ജെ.പി കേരളാ പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ പ്രതികരിക്കാതെ പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ കുറേ ചര്‍ച്ച ചെയ്തതല്ലേ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഇന്നലെ അത് സംബന്ധിച്ച് ഒരുപാട് വാര്‍ത്തകള്‍ വന്നു. ബന്ധപ്പെട്ടവരൊക്കെ മറുപടി പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അവരോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് ഒരിക്കലും വര്‍ഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് പോലും അത് ഉണ്ടായിട്ടില്ല. യൂത്ത് ലീഗില്‍ ആദ്യമായാണ് വനിതാ പ്രാതിനിധ്യം വരുന്നത്. അടുക്കും ചിട്ടയോടും കൂടി കമ്മറ്റികള്‍ മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് മികച്ച പ്രതീക്ഷയിലാണെന്ന് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു. മലപ്പുറത്തും പൊന്നാനിയിലും മികച്ച മുന്നേറ്റമുണ്ടാകും. കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ മികച്ച ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Kerala

    എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

    തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു എസ്എസ്എല്‍സി ഫല പ്രഖ്യാപനം. പതിനൊന്നു ദിവസം മുമ്പാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

    Read More »
  • Kerala

    ബില്ലടച്ചില്ല; കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി.

    കൊച്ചി: കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. ബില്ലില്‍ കുടിശ്ശിക വരുത്തിയതിനാലാണ് കെ.എസ്.ഇ.ബി യുടെ നടപടി. കൊച്ചി കോര്‍പ്പറേഷന്‍ ഫോര്‍ട്ട് കൊച്ചി മേഖല ഓഫീസിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. രണ്ട് ലക്ഷം രൂപയോളം വരുന്ന ബില്ല് കോര്‍പ്പറേഷന്‍ മേഖലാ ഓഫീസ് അടയ്ക്കാനുണ്ട്. ഇതില്‍ കുടിശ്ശിക വരുത്തിയതിനാലാണ് കെ.എസ്.ഇ.ബി യുടെ നടപടി. അതേസമയം, വൈദ്യുതി ബില്ലടച്ച് കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കോര്‍പ്പറേഷന്‍ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സാങ്കേതിക കാരണങ്ങളാലാണ് ബില്‍ അടയ്ക്കാന്‍ വൈകിയതെന്നും മേയര്‍ എം. അനില്‍കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.

    Read More »
  • NEWS

    ഗാസയില്‍ 40 ദിവസം വെടിനിര്‍ത്താന്‍ ഇസ്രയേല്‍ നിര്‍ദേശം; വിട്ടുവീഴ്ച ചെയ്യാന്‍ ഹമാസിനുമേല്‍ സമ്മര്‍ദം

    ജറുസലം: നാല്‍പതോളം ബന്ദികളുടെ മോചനത്തിനു പകരമായി ഗാസയില്‍ 40 ദിവസം താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കാമെന്ന് ഇസ്രയേല്‍ നിര്‍ദേശിച്ചു. ഇതിനോടു ഹമാസ് അനുകൂലമായി പ്രതികരിച്ചാല്‍ കയ്‌റോ ചര്‍ച്ച വിജയത്തിലേക്കു നീങ്ങുമെന്നാണു സൂചന. എന്നാല്‍, ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തലും ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റവുമാണു ഹമാസിന്റെ മുഖ്യആവശ്യം. വിട്ടുവീഴ്ച ചെയ്യാന്‍ ഹമാസിനുമേല്‍ മധ്യസ്ഥരായ ഈജിപ്തും ഖത്തറും സമ്മര്‍ദം ചെലുത്തുന്നുണ്ട്. റിയാദില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിനിടെ, യുദ്ധാനന്തര ഗാസ സംബന്ധിച്ച പദ്ധതികള്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറബ് നേതാക്കളുമായി ചര്‍ച്ച ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍, ഇസ്രയേലില്‍ നെതന്യാഹു സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണി തീവ്രവലതുപക്ഷ കക്ഷികള്‍ ആവര്‍ത്തിച്ചു. 24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 40 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. റഫയില്‍ 3 വീടുകളില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 25 പേരും വടക്കന്‍ ഗാസയില്‍ 6 പേരും അല്‍നുസറത്തില്‍ 4 പേരും മധ്യ ഗാസയില്‍ 5 പേരുമാണു കൊല്ലപ്പെട്ടത്. ഗാസയിലെ ജീവകാരുണ്യ പ്രവര്‍ത്തനം…

    Read More »
Back to top button
error: