Careers

  • രണ്ടാം സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍; അഞ്ചുവര്‍ഷം തളര്‍ന്നു കിടക്കയില്‍; വെള്ളി വെളിച്ചം ഉപേക്ഷിച്ച അരവിന്ദ് സ്വാമി 3,300 കോടിയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത് എങ്ങനെ? സിനിമാക്കഥയെ വെല്ലുന്ന മടങ്ങിവരവ്!

    തൊണ്ണൂറുകളുടെ തുടക്കത്തില്‍ തമിഴ് സിനിമാ ലോകം ഭരിച്ചിരുന്നത് രജനികാന്ത്, കമല്‍ഹാസന്‍ എന്നീ രണ്ട് അതികായന്മാരായിരുന്നു. എന്നാല്‍ ആത്മവിശ്വാസം തുടിക്കുന്ന കണ്ണുകളും മൂര്‍ച്ചയുള്ള സ്‌ക്രീന്‍ സാന്നിധ്യവുമുള്ള, ശാന്തസ്വഭാവക്കാരനായ ഒരു ചെറുപ്പക്കാരന്‍ അന്ന് ചിന്തിക്കാന്‍ പോലും കഴിയാത്തത് പ്രവര്‍ത്തിച്ചു- അദ്ദേഹം അവരുടെ തട്ടകത്തിലേക്ക് ചുവടുവെക്കുകയും സ്വന്തം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. മറ്റാരുമല്ലായിരുന്നു അയാള്‍- ആരാധകരുടെ മനം കവര്‍ന്ന അരവിന്ദ് സ്വാമി. അദ്ദേഹത്തിന്റെ കഥ കേവലം ഒരു തൊഴില്‍ മാറ്റത്തെക്കുറിച്ചുള്ളതല്ല; മറിച്ച് പാന്‍-ഇന്ത്യന്‍ ഹൃദയമിടിപ്പില്‍ നിന്ന് ആയിരക്കണക്കിന് കോടികള്‍ വിലമതിക്കുന്ന ഒരു കോര്‍പ്പറേറ്റ് തലവനായി മാറിയ, അതിജീവനത്തിന്റെ മാതൃകാപാഠമാണ്. അപ്രതീക്ഷിത എതിരാളി അരവിന്ദ് സ്വാമിയുടെ സിനിമാപ്രവേശം അങ്ങേയറ്റം അഭിമാനകരമായ ഒന്നായിരുന്നു. ‘ദളപതി’ എന്ന കള്‍ട്ട് ക്ലാസിക്കില്‍ രജനികാന്തിന്റെ അനിയനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, കേവലം ഒരു സഹനടന്‍ എന്നതിലുപരി ഓരോ വീട്ടിലെയും പ്രിയപ്പെട്ട പേരായി മാറി. മണിരത്‌നത്തിന്റെ ‘റോജ’, ‘ബോംബെ’ എന്നിവ പുറത്തിറങ്ങിയതോടെ, ഇന്ത്യന്‍ സിനിമയുടെ പുതിയ തലമുറയുടെ മുഖമായി സ്വാമി മാറി. രജനികാന്തിനും കമല്‍ഹാസനും…

    Read More »
  • കെ.എല്‍. രാഹുല്‍: ക്രീസിലായിരിക്കുമ്പോള്‍ തന്നെ 100 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത താരം; ‘രോഹന്‍’ പിതാവിന്റെ ഓര്‍മപ്പിശകിലൂടെ ‘രാഹുല്‍’ ആയി; തെറ്റിവീണ പേര് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ മൂല്യമേറിയ ബ്രാന്‍ഡ്

    അദ്ദേഹത്തിന്റെ പിതാവിന് ‘രോഹന്‍’ എന്ന് പേരിടാനായിരുന്നു ആഗ്രഹം. സൂറത്ത്കല്‍ NITK യിലെ സിവില്‍ എന്‍ജിനീയറിംഗ് പ്രൊഫസറായ ഡോ. കെ.എന്‍. ലോകേഷ് സുനില്‍ ഗവാസ്‌കറുടെ കടുത്ത ആരാധകനായിരുന്നു. ഗവാസ്‌കറുടെ മകന്റെ പേര് രോഹന്‍ എന്നായിരുന്നു. അതായിരുന്നു നിശ്ചയിച്ച പേര്. എന്നാല്‍ ആശുപത്രിയിലെ തിരക്കിനിടയില്‍ ഡോ. ലോകേഷിന്റെ ഓര്‍മ്മയില്‍ ഒരു പിശക് പറ്റി. ഗവാസ്‌കറുടെ മകന്റെ പേര് ‘രാഹുല്‍’ എന്നാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. തെറ്റ് തിരിച്ചറിഞ്ഞപ്പോഴേക്കും ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. കണ്ണൂര്‍ ലോകേഷ് രാഹുല്‍. പിതാവിന്റെ ഒരു ചെറിയ ഓര്‍മ്മപ്പിശകില്‍ നിന്ന് പിറന്ന ആ പേര് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാണ്. ഈ കഥ ആര്‍ക്കും കെട്ടിച്ചമയ്ക്കാനാവില്ല. മറ്റൊരാള്‍ക്ക് വേണ്ടി വിടവുകള്‍ നികത്തുന്നതിനും ടീം നല്‍കുന്ന ഏത് റോളിലും ഒതുങ്ങിക്കൂടുന്നതിനുമായി കരിയര്‍ മാറ്റിവെച്ച ഒരാളുടെ ജീവിതം തന്നെ ഒരു ‘തിരുത്തപ്പെടാത്ത തിരുത്തലില്‍’ നിന്നാണ് ആരംഭിച്ചത്.   അച്ചടക്കം നിര്‍ബന്ധമായ ക്യാമ്പസ് മംഗലാപുരത്തെ സൂറത്ത്കല്‍ എന്‍ഐടികെ ക്യാമ്പസില്‍ വളര്‍ന്ന രാഹുലിന്,…

    Read More »
  • ആറാം ക്ലാസ് വിദ്യാഭ്യാസം; 1000 കോടിക്കു മുകളില്‍ ആസ്തി; ‘ലോട്ടറി രാജാവിന്റെ’ ഭാര്യ തമിഴ്നാട് തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികയായ സ്ഥാനാര്‍ത്ഥിയാകുന്നത് എങ്ങനെ? ലീമ റോസ് മാര്‍ട്ടിന്‍ കളം പിടിക്കുമ്പോള്‍

    ചെന്നൈ: ചൊവ്വാഴ്ചത്തെ കൊട്ടിക്കലാശവും കഴിഞ്ഞു തെരഞ്ഞെടുപ്പു നടക്കാനിരിക്കേ വാര്‍ത്തകളില്‍ ഇടം പിടിച്ച് പ്രധാന സ്ഥാനാര്‍ഥികളുടെ ആസ്തി വിവരങ്ങള്‍. അത്തരത്തിലൊരു സ്ഥാനാര്‍ത്ഥിയാണ് ലീമ റോസ് മാര്‍ട്ടിന്‍. ലാല്‍ഗുഡിയില്‍ നിന്ന് മത്സരിക്കുന്ന അവര്‍, ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന ഒരാളാണെങ്കിലും 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നായി പെട്ടെന്ന് മാറി. അവരുടെ സത്യവാങ്മൂലത്തില്‍ നല്‍കിയ 1,000 കോടിയിലധികം രൂപയുടെ ആകെ ആസ്തിയാണ് ഏവരെയും അമ്പരപ്പിച്ചത്.ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികരായ സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ലീമയാണ് ഒന്നാമത്. രേഖകള്‍ സൂഷ്മമായി പരിശോധിച്ചാല്‍ കൈവശമുള്ള ഭൂമി, സ്വകാര്യ നിക്ഷേപങ്ങള്‍, ലാഭവിഹിത സംരംഭങ്ങള്‍, കുടുംബ നിയന്ത്രണത്തിലുള്ള ബിസിനസുകള്‍ എന്നിവയുടെ വിശദാംശങ്ങളും വ്യക്തമാകും. നമുക്കൊന്ന് പരിശോധിക്കാം 2026 ഏപ്രില്‍ 7-ന് അപ്ലോഡ് ചെയ്ത സത്യവാങ്മൂലം പ്രകാരം, ലീമ റോസിന്റെ ആകെ ആസ്തി ഒരിടത്ത് മാത്രം കേന്ദ്രീകരിച്ചിട്ടുള്ളതല്ല. മാത്രമല്ല, ഇത് സ്ഥാവര ജംഗമ ആസ്തികളായി തിരിച്ചിരിക്കുന്നു. ഈ ആസ്തികളില്‍ ഭൂരിഭാഗവും റിയല്‍ എസ്റ്റേറ്റിലേക്കും ദീര്‍ഘകാല നിക്ഷേപങ്ങളിലേക്കുമാണു പോയിട്ടുള്ളത്. ജംഗമ ആസ്തികള്‍…

    Read More »
  • ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കൽ എന്നിവയ്ക്കടക്കം നിരവധി ഇളവുകൾ

    ന്യൂഡൽഹി : ഏപ്രിൽ 1 മുതൽഅടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിലാക്കാനരുങ്ങി കേന്ദ്ര സർക്കാർ. അതേതുടർന്ന് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകൾക്കു മാത്രമേ പാൻ ആവശ്യമുള്ളൂ. പുതിയ ആദായ നികുതി നിയമത്തിന്റെ ഭാഗമായുള്ള ചട്ടത്തിലാണ്ഈ വ്യവസ്ഥയുള്ളത്. ചട്ടം കഴി‌ഞ്ഞ ദിവസം ധനമന്ത്രാലയം വിജ്‌ഞാപനം ചെയ്തു. ഇതുവരെയും വസ്‌തു വിൽപ്പന നടക്കുമ്പോൾ നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി നിലവിൽ 10 ലക്ഷം രൂപയ്ക്കു മേലുള്ള ഇടപാടുകളിൽ പാൻ നിർബന്ധമായിരുന്നു. ചെറു ഇടപാടുകൾക്കു പകരം വലിയ ഇടപാടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പരിധി ഉയർത്തിയത്. 5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം പാൻ നമ്പർ നൽകിയാൽ മതിയാകും. നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും പാൻ നൽകണമായിരുന്നു. പുതിയ വ്യവസ്‌ഥയിൽ ഇരുചക്രവാഹനവും ഉൾപ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്. പഴയ ആദായനികുതി സ്കീമിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസിന് ലഭിച്ചിരുന്ന നികുതിയിളവ്…

    Read More »
  • ബിരുദമുണ്ട്, ജോലിയും കൂലിയുമില്ല; പഠനം പൂർത്തീകരിച്ച 40 ശതമാനം പേർക്കും തൊഴിലില്ല!

    ന്യൂഡൽഹി: രാജ്യത്തെ ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമെന്ന് പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. അസിം പ്രേംജി സർവകലാശാലയുടെ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2026’ എന്ന റിപ്പോർട്ട് പ്രകാരം പഠനം കഴിഞ്ഞിറങ്ങിയ 40 ശതമാനം പേർക്കും ജോലിയൊന്നുമില്ലയെന്നാണ്. പഠിച്ചിറങ്ങി ഒരു വർഷത്തിനുള്ളിൽ സുരക്ഷിതശമ്പളമുള്ള ജോലിനേടുന്നവർ വളരെ കുറവാണെന്നും പറയുന്നു. 15 മുതൽ 25 വയസ്സുവരെയുള്ളവരിൽ പഠനം പൂർത്തിയായിട്ടും 40 ശതമാനത്തോളം പേർക്കും ജോലിയില്ല. 25 മുതൽ 29 വരെ പ്രായമുള്ള ബിരുദധാരികളിൽ 20 ശതമാനം പേരും തൊഴിൽരഹിതരാണ്. 2004-‘05 മുതൽ 2023 വരെയുള്ള കാലയളവിൽ ബിരുദധാരികളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം കൂടുതൽപ്പേരിലേക്കെത്തിയെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്. ഈ കാലയളവിൽ ഏകദേശം 50 ലക്ഷം ബിരുദധാരികൾ ഓരോവർഷവും പഠിച്ചിറങ്ങി. എന്നാൽ, അതിൽ 28 ലക്ഷത്തോളം പേർക്കുമാത്രമേ തൊഴിൽ നേടാനായിട്ടുള്ളൂ. അതിൽത്തന്നെ ചെറിയൊരു വിഭാഗമേ ശമ്പളജോലികളിൽ പ്രവേശിച്ചിട്ടുള്ളൂ. രാജ്യത്താകെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. 2010-ൽ ലക്ഷം യുവാക്കൾക്ക് 29 കോളേജ് എന്ന കണക്കിലായിരുന്നത് 2021-ൽ ലക്ഷം യുവാക്കൾക്ക്…

    Read More »
  • സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    കോഴിക്കോട്: നഴ്സുമാർ സമരം ശക്തമാക്കിയതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ബുധനാഴ്ചയും അവതാളത്തിലായി. ഇന്നും പ്രധാന ആശുപത്രികളൊന്നും കാഷ്വാലിറ്റിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പല ആശുപത്രികളിലും നേരത്തേ പ്രവേശിപ്പിക്കപ്പെട്ട അടിയന്തര ശ്രദ്ധവേണ്ട രോഗികൾ മാത്രമാണുള്ളത്. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടതോടെ ഇവിടങ്ങളിലേക്കെത്തുന്ന രോഗികളുടെ എണ്ണത്തിലും വലിയതോതിൽ കുറവുണ്ടായിട്ടുണ്ട്. ഇതോടെ ഉൾപ്രദേശങ്ങളിലെ ആശുപത്രികളിൽ തിരക്ക് കൂടി. പലരും നഗരത്തിലെ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുവരാതെ അതത് പ്രദേശത്തെ ചെറിയ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയാണ്. പ്രസവത്തിനുൾപ്പെടെ പലരും ഉൾപ്രദേശങ്ങളിലെ ചെറിയ ആശുപത്രികളെ ആശ്രയിക്കാൻ തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗവുംമറ്റും നിറഞ്ഞ സ്ഥിതിയാണ്. മറ്റ് ആശുപത്രികളിൽനിന്നുള്ള രോഗികളും ഇങ്ങോട്ടെത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ മിക്കയിടത്തും ഒ.പി. സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്. ബേബി മെമ്മോറിയൽ ആശുപത്രിയിൽ നേരത്തേ നിശ്ചയിച്ചിരുന്ന രണ്ടു ശസ്ത്രക്രിയകൾ ഡോക്ടർമാർ ചേർന്ന് പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു. അടിയന്തരസാഹചര്യമില്ലാത്ത രോഗികളെയെല്ലാം ഡിസ്ചാർജ് ചെയ്തു. ഇനി മുപ്പതോളം രോഗികൾ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കാഷ്വാലിറ്റി പ്രവർത്തിക്കുന്നില്ല. പുതുതായെത്തുന്ന…

    Read More »
  • തിരുത്തലിലും തൃപ്തിയില്ല; ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കുടഞ്ഞ് സുപ്രീം കോടതി; പാഠപുസ്തക ‘വിദഗ്ധ’രും തെറിച്ചു; ‘നിങ്ങളുടെ വൈദഗ്ധ്യം കാരണം’ ഞങ്ങള്‍ അനുഭവിക്കുകയാണെന്നും പരിഹാസം

    ന്യൂഡല്‍ഹി: എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ എന്ന വിവാദപരമായ ഭാഗം ഉള്‍പ്പെട്ട അധ്യായം ‘യഥാവിധി തിരുത്തിയെഴുതി’ എന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (NCERT) ഡയറക്ടര്‍ ദിനേഷ് പ്രസാദ് സക്ലാനി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലെ ‘അവ്യക്തമായ’ (laconic) പ്രസ്താവനയ്‌ക്കെതിരെ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ‘ആരാണ് ഇത് തിരുത്തിയെഴുതിയത്?’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സക്ലാനിയോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാറിനോടും ചോദിച്ചു. ഫെബ്രുവരി 26-ന്, സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിന് സുപ്രീം കോടതി ‘പൂര്‍ണ്ണവും സമഗ്രവുമായ’ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 82,000-ത്തിലധികം പുസ്തകങ്ങള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചശേഷവും കോടതി നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കുട്ടികളുടെ ‘ലോലമായ മനസില്‍’ നീതിന്യായ വ്യവസ്ഥയോട് മുന്‍വിധി ഉണ്ടാക്കാന്‍ ബോധപൂര്‍വം നടത്തിയ നീക്കമായാണ് കോടതി ഇതിനെ കണ്ടത്. ബുധനാഴ്ച, വിവാദമായ അധ്യായം ആരാണ് തിരുത്തിയെഴുതിയത് എന്ന കോടതിയുടെ…

    Read More »
  • ആലുവയിൽ അത്യാധുനീക എൻ.ഡി.ആർ. ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്തു; 250 കോടിയുടെ നിക്ഷേപം; നിരവധി തൊഴിലവസരങ്ങളും

    ആലുവ : പ്രമുഖ വ്യാവസായ-ലോജിസ്റ്റിക്സ് സേവന ദാതാക്കളായ എൻ.ഡി.ആർ. വെയർഹൗസിംഗിന്റെ പുതിയ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ആലുവ ചുണ്ണങ്ങംവേലിയിൽ പ്രവർത്തനമാരംഭിച്ചു. എൻ.ഡി.ആർ. ഗ്രൂപ്പിന് കീഴിലുള്ള എൻ.ഡി.ആർ. സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. ഏകദേശം 250 കോടി രൂപ നിക്ഷേപത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഇൻഡസ്ട്രിയൽ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതി പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ പ്രദേശത്തെ മുന്നൂറോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വ്യവസായ മേഖലയ്ക്കും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും ഈ സംരംഭം കരുത്തേകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബുകളിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എൻ.ഡി.ആർ. ആലുവയിൽ പ്രവർത്തനം വിപുലീകരിച്ചത്. എഫ്.എം.സി.ജി. (FMCG), ഇ-കൊമേഴ്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഭരണ-വിതരണ സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും. “കേരളത്തിലെ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ പ്ലാന്റ്…

    Read More »
  • കായികക്ഷമത പരീക്ഷയിൽ തോറ്റയാൾക്കും പങ്കെടുക്കാത്തയാൾക്കും കേരളാ പോലീസിൽ നിയമനം; ശരീരസൗന്ദര്യ മത്സര വിജയികൾ എസ്ഐ ആയി

    തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ അസാധാരണ നിയമനം ചർച്ചയാകുന്നു. ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി നിയമനം നൽകിയ രീതിയാണ് പ്രധാന വിഷയം. പോലീസിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. അതേസമയം, ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തില്ല. തോറ്റവര്‍ക്ക് കായികക്ഷമത പരീക്ഷ വീണ്ടും നടത്താനുള്ള നീക്കം ബറ്റാലിയിൻ എഡിജിപി നിരസിച്ചിരുന്നു. ഇതിനിടെയാണ് കായിക്ഷമത തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്ഐ ആയി നിയമിച്ചുകൊണ്ട് ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കിയത്. കെഇപിഎയിൽ ഒരുവര്‍ഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവര്‍ക്കും എസ്ഐ ആയി നിയമനം നൽകാനാണ് ഡിജിപിയുടെ ഉത്തരവ്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി യുടെ ശുപാര്‍ശയിലാണ് രണ്ടുപേരുടെയും നിയമനം. പ്രത്യേക സാഹചര്യത്തിൽ നിയമനം നൽകാമെന്നും ബോഡി ബിൽഡര്‍മാര്‍ക്ക് ഓട്ടമത്സരം നിര്‍ബന്ധമല്ലെന്നുമാണ് എഡിജിപി എസ് ശ്രീജിത്ത് വിശദീകരിക്കുന്നത്. മുൻകാലത്ത് കായിക നിയമനത്തിൽ ഓട്ടമത്സരം ഒഴിവാക്കിയിട്ടുണ്ടെന്ന് എഡിജിപി വിശദീകരിച്ചു. അതേസമയം, നിയമിച്ച രണ്ടുപേരും സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണെന്നത് വിവാദമായിരിക്കുകയുമാണ്.

    Read More »
  • സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    തിരുവനന്തപുരം∙ ആരോഗ്യവകുപ്പിൽ മെഡിക്കൽ ഓഫിസർമാർക്ക് പുതിയ ജോലി സമയം നടപ്പാക്കി സർക്കാർ. സൂപ്രണ്ടുമാരുടെ ജോലിസമയം രാവിലെ 8 മുതൽ 3 വരെയാക്കും. ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്. ഒ.പി ഡ്യൂട്ടി സമയം ഒരു മണിക്കൂർ നീട്ടുകയും ചെയ്തു. രാവിലെ 8 മുതൽ 2 വരെയാണ് ഒ.പി ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർക്ക് രാവിലെ 8-2, 2-8, രാത്രി 8-8 എന്നിങ്ങനെയാണ് ഷിഫ്റ്റ്. അതേസമയം ഏകപക്ഷീയമായി ഒപി സമയം വർധിപ്പിച്ചത് അംഗീകരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു. ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ശാസ്ത്രീയമായ രീതിയിൽ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ നിയമനം നടത്തുന്നതിനു പകരം, നിലവിലുള്ള ഡോക്ടർമാരുടെ ജോലി സമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികൾ ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന് കെജിഎംഒഎ അറിയിച്ചു. നിലവിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കാതെ ഒ.പി സമയം മാത്രം നീട്ടുന്നത് ചികിത്സയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ഡോക്ടർമാരെ കടുത്ത…

    Read More »
Back to top button
error: