Lead News
-
കൂടുതൽ സീറ്റുകൾക്ക് വേണ്ടിയുള്ള എൽജെപി സമ്മർദ്ദം, നിതീഷ് കുമാറാകട്ടെ ഇതുതല മൂർച്ചയുള്ള വാൾ, തിരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കേ ബീഹാറിൽ ബിജെപിക്ക് തലവേദനയായി സീറ്റ് വിഭജനം
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6നും നവംബർ 11 നുമായി നടക്കുമെന്നും വോട്ടെണ്ണൽ നവംബർ 14 ആയിരിക്കുമെന്നും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബീഹാറിലെ എൻഡിഎ മുന്നണിയിൽ സീറ്റ് വിഭജനത്തെ ചൊല്ലി വലിയ പൊട്ടിത്തെറികൾ ഉണ്ടാവുന്നു എന്ന വാർത്തകൾ ബിജെപി നേതൃത്വത്തിന് ചില്ലറ തലവേദന അല്ല സൃഷ്ടിക്കുന്നത്. ബീഹാറിൽ ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങുന്ന ബിജെപിയെ പിന്നോട്ട് വലിക്കുന്നതാണ് മുന്നണിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ. വോട്ട് അധികാർ യാത്രയുമായി രാഹുൽ ഗാന്ധി വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ച ബീഹാറിന്റെ മണ്ണിൽ തിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേ മുന്നണിക്കുള്ളിൽ അരങ്ങേറുന്ന ആഭ്യന്തര കലഹം ബിജെപിയെ വല്ലാതെ വലയ്ക്കുകയാണ്. എൻഡിഎ മുന്നണിയിലെ പ്രധാന കക്ഷികളായ ബിജെപിയും ജെഡിയുവും തമ്മിലുണ്ടാക്കിയ പ്രാഥമിക ധാരണ അനുസരിച്ച് ജെഡിയു ബിജെപി എന്നീ പാർട്ടികൾ യഥാക്രമം 107 സീറ്റിലും 105 സീറ്റിലും മത്സരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ബാക്കിയുള്ള 31 സീറ്റുകൾ സഖ്യകക്ഷികൾക്ക് വീതിച്ചു…
Read More » -
താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടിയ കേസ് : അക്രമം ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും സമര്‍പ്പിക്കുന്നതായി പ്രതി സനൂപ് ; ഡോക്ടറുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് വിദഗ്ദ്ധര്‍
കോഴിക്കോട്: ഡോക്ടര്‍ക്കുള്ള വെട്ട് വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് പ്രതി സനൂപിന്റെ പ്രതികരണം. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരി അനയ മരിച്ച സംഭവത്തിലായിരുന്നു സനൂപിന്റെ പ്രതികാരം. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വിപിന്‍ എന്ന ഡോക്ടര്‍ക്ക് നേരെയായിരുന്നു ആക്രമണം. പ്രതിയെ പിടികൂടിയ പോലീസ് പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനി ലേ യ്ക്ക് കൊണ്ടുപോയി. മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകു മ്പോഴാ യിരുന്നു പ്രതിക രണം. ഡോക്ടര്‍ വിപിനെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. തലയോട്ടിയില്‍ പത്ത് സെന്റീ മീറ്റ ര്‍ നീളത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടറെ കോഴി ക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാ ണെന്ന് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ ഹെഡ് ഡോ. ഫാബിത് മൊയ്തീന്‍ പറഞ്ഞത്. സംസാരിക്കാനും എന്താണ് സംഭവിച്ചത് എന്നത് ഓര്‍ത്തെ ടുക്കാനും കഴിയുന്നുണ്ട്. അതേസമയം ഡോക്ടറുടെ തലയില്‍ മൈനര്‍ സര്‍ജറി ആവശ്യമാണെന്നും ഡോ.…
Read More » -
ഭാര്യയെ കൊന്നു കൊക്കയില്‍ തള്ളിയ സംഭവം : കൊലപാതകവും തെളിവുനശിപ്പിക്കലും എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കാര്യങ്ങള്‍ ; സാമില്‍ നിന്നും പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കോട്ടയം: ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി ഇടുക്കിയില്‍ കൊണ്ടുപോയി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഭര്‍ത്താവ് സാമില്‍ നിന്നും പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവര ങ്ങള്‍. കൃത്യം നടത്തേണ്ട രീതി, തെളിവ് എങ്ങിനെ നശിപ്പിക്കണം, മൃതദേഹം തള്ളേണ്ട സ്ഥ ലം എന്നിവയെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ശേഷമാണ് സാം ഭാര്യ ജെസിയെ വകവരുത്തിയത്. കൊലപാതകം ചെയ്യുന്ന വിധം ഇയാള്‍ ഗൂഗിളില്‍ തെരഞ്ഞിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകം നടത്താന്‍ ഇയാള്‍ ആരോടെങ്കിലും വിവരം പങ്കുവെച്ചിരുന്നോ എവിടെ നിന്നെങ്കിലൂം ഏതെങ്കിലും തരത്തിലുള്ള സഹായം കിട്ടിയിരുന്നോ തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധന നടത്തിയേക്കും. കഴിഞ്ഞ ദിവസം ഇയാള്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള കുളത്തില്‍ എറിഞ്ഞ ജെസ്സിയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തിയിരുന്നു. സാമിന്റെ ഫോണും ജെസ്സിയുടെ ഫോണും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫോണുകളില്‍ നിന്നും എന്തെങ്കിലും ഡേറ്റകള്‍ ഡിലീറ്റ് ചെയ്തിരുന്നോ എന്നറിയുകയാണ് ലക്ഷ്യം. സാമിന്റെ ടെലിഫോണ്‍ ഇടപാടുകളും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തേണ്ട രീതി, തെളിവ് നശിപ്പിക്കല്‍, കേസില്‍…
Read More » -
താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടിയ കേസ് : പ്രതി സനൂപ് സ്ഥലത്ത് എത്തിയത് രണ്ടു മക്കളുമായി ; കൊടുവാള്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചു ; രോഗിയെന്ന വ്യാജേനെ സെക്യുരിറ്റികളെയും കബളിപ്പിച്ചു
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി സനൂപ് സ്ഥലത്ത് എത്തിയത് രണ്ടു മക്കളുമായി. ബാഗിനുള്ളില്‍ കൊടുവാളും സൂക്ഷിച്ച് തയ്യാറെടുപ്പോടെയായിരുന്നു വന്നതെന്നാണ് വിവരം. സൂപ്രണ്ടിനെ തപ്പിയായിരുന്നു സനൂപ് എത്തിയതെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നതിനാലാണ് ഡോ. വിപിനെ വെട്ടിയത്. രോഗിയെന്ന വ്യാജേനെ സുരക്ഷാ ജീവനക്കാരെ പോലും കബളിപ്പിച്ചാണ് ഇയാള്‍ അകത്തു കയറിയത്്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് എത്തിയത്. മക്കളെ ആശുപത്രിയുടെ പുറത്തുനിര്‍ ത്തിയ ശേഷം ഇയാള്‍ ആദ്യം ചെന്നത് സൂപ്രണ്ടിന്റെ മുറിയിലേക്കായിരുന്നു. സൂപ്രണ്ടിന് പകരം മുറിയില്‍ ഉണ്ടായിരുന്നത് ഡോ. വിപിനായിരുന്നു. മെഡിസിന്‍ ഡോക്ടറായ അനൂപ് ആശുപത്രി ജീവനക്കാരനുമായി ഒരു രോഗിയുടെ രക്തം എടുത്ത കാര്യം സംസാരിച്ചു കൊ ണ്ടു നില്‍ക്കുമ്പോഴായിരുന്നു സനൂപ് കൊടുവാളുമായി അവിടെയെത്തിയതും വെട്ടിയ തുമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബാഗിലായിരുന്നു ഇയാള്‍ കൊടുവാള്‍ കൊണ്ടുവന്നത്. എന്റെ മോളെ കൊന്നവനല്ലെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു വെട്ടിയത്. ചുറ്റും നിന്നവര്‍ തടഞ്ഞെങ്കിലും ഈ സമയത്ത് ഡോക്ട റുടെ തലയില്‍ വെട്ടേറ്റിരുന്നു. ആള്‍ക്കാര്‍ സനൂപിനെ…
Read More » -
പട്ടാപ്പകല്‍ തോക്കുചൂണ്ടി നടത്തിയത് സിനിമയിലെ രംഗങ്ങള്‍ പോലെയുള്ള കവര്‍ച്ച ; രണ്ടുപേര്‍ ആദ്യം ബൈക്കിലെത്തി രംഗം നിരീക്ഷിച്ചു ; അഞ്ചുപേര്‍ പിന്നാലെ കാറിലുമെത്തി
കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി നടത്തിയ കവര്‍ച്ച കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതെന്ന് പോലീസ്. സംഭവത്തില്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ആദ്യം രണ്ടുപേര്‍ ബൈക്കിലെത്തി കാര്യങ്ങള്‍ നിരീക്ഷിച്ച് മടങ്ങിയതിന് പിന്നാലെ കാറില്‍ അഞ്ചംഗ സംഘം എത്തുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് കവര്‍ച്ച നടന്നത്. സിനിമയുടെ പകര്‍പ്പായ രംഗങ്ങളായിരുന്നു നടന്നത്. ബൈക്കിലും കാറിലുമായി എത്തിയ സംഘം സ്ഥാപനത്തിന്റെ ഒരു ഭാഗത്ത് നിര്‍ത്തിയ ശേഷം അകത്തുള്ള ഓഫീസിലേക്ക് കടന്നു. അക്രമികള്‍ അകത്തേക്ക് കടക്കുന്ന സമയത്ത് മേശപ്പുറത്ത് വെച്ച് പണം എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു ജീവനക്കാര്‍. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആരാണെന്ന് കടയില്‍ ഉള്ളവര്‍ക്കും വ്യക്തമായില്ല. കടയെക്കുറിച്ച് കൃത്യമായി അറിയാവുന്ന ആളുകളായിരിക്കാം കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. കടയില്‍ വന്‍തുകകള്‍ കൈകാര്യം ചെയ്യുന്നതാണെന്ന വിവരം അറിഞ്ഞുകൊണ്ടു തന്നെയായിരിക്കാം ഇവിടം തെരഞ്ഞെടുത്തിരിക്കുക എന്നും പോലീസ് സംശയിക്കുന്നുണ്ട്. മൊത്തവിതരണ സ്ഥാപനമായതിനാല്‍ വന്‍തുകകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും സിസിടിവി ഇല്ല എന്ന കാര്യവും വിലയിരുത്തിയിരിക്കാമെന്നും കരുതുന്നു. സ്‌റ്റോക്ക് എടുക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് കടയില്‍ ഉണ്ടായിരുന്നതെന്നും…
Read More » -
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രം ; രാജസ്ഥാനിലും ഗുജറാത്തിലും 1000 കോടികള്‍ അനുവദിച്ചല്ലോയെന്ന് ഹൈക്കോടതി ; ചിറ്റമ്മനയം വേണ്ടെന്നും നിര്‍ദേശം
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരോട് ചിറ്റമ്മനയം കാണിക്കരു തെന്ന് കേന്ദ്രസര്‍ക്കാരിനോട്് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേറ്റയറ്റം അസ്വ സ്ഥതപ്പെടുത്തുന്നതാണെന്നും കാരുണ്യം ചോദിക്കുകയല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങള്‍ കൈമാറാനും നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന് അധികാരം ഇല്ലെന്നാണോ പറഞ്ഞുവരുന്നതെന്ന് എഴുതിതള്ളാന്‍ താല്‍പ ര്യമില്ലെങ്കില്‍ അത് പറയാനുള്ള ആര്‍ജവം കാണിക്കണമെന്നും അധികാരമില്ല എന്ന ന്യായം അല്ല പറയേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. സമാന അവസ്ഥ നേരിട്ട ഗുജറാത്ത്, ഹരിയാ ന, മദ്ധ്യപ്രദേശ് എന്നിവര്‍ക്ക് ആയിരം കോടികള്‍ പണം അനുവദിച്ചല്ലോ എന്ന് കോടതി ചോദിച്ചു. വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാരിനോട് ‘ഫെന്റാസ്റ്റിക്’ എന്ന പരിഹാസമായിരുന്നു കോടതിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങള്‍ കൈമാറണമെന്നും അവരെ കക്ഷിച്ചര്‍ക്കാം എന്നും കോടതി പറഞ്ഞു. അവരുടെ മറുപടി തൃപത്കാരം അല്ലെങ്കില്‍ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ് ഇടുമെന്നും പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാനാകി ല്ലെന്നായിരുന്നു നേരമത്ത കേന്ദ്രം…
Read More » -
കൊച്ചിയില്‍ തോക്ക് ചൂണ്ടി തട്ടിയെടുത്തത് 80 ലക്ഷം രൂപ ; നഗരത്തില്‍ നടന്ന വന്‍ കവര്‍ച്ചയില്‍ പണം പോയത് കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍ നിന്നും
കൊച്ചി: നഗരത്തെ ഞെട്ടിച്ച് നടന്ന വന്‍ കവര്‍ച്ചകളില്‍ ഒന്നില്‍ തോക്ക് ചൂണ്ടി തട്ടിയെടുത്തത് 80 ലക്ഷം രൂപ. ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നര മണിയോടെ കുണ്ടന്നൂരില്‍ സ്റ്റീല്‍ കമ്പനിയില്‍ നിന്നുമാണ് പണം പോയത്. കവര്‍ച്ചാസംഘത്തില്‍ പെട്ടയാള്‍ എന്ന് കരുതുന്ന ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതായിട്ടാണ് വിവരം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളു. കവര്‍ച്ചാസംഘത്തില്‍ പെട്ടയാള്‍ എന്ന് കരുതുന്ന വടുതല സ്വദേശിയായ സജി എന്ന യുവാവാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളതെന്നാണ് സൂചനകള്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദമായി അന്വേഷിച്ചു വരികയാണ് പോലീസ്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗസംഘമായിരുന്നു കവര്‍ച്ച നടത്തിയത്. തോക്കുചൂണ്ടി ഭീതി പരത്തിയ ശേഷമായിരുന്നു കൊള്ളയടിച്ചത്. കവര്‍ച്ചാസംഘത്തിലെ രണ്ടുപേര്‍ ആദ്യം കാറില്‍ എത്തുകയും മറ്റു രണ്ടുപേര്‍ പിന്നാലെ എത്തുകയുമായിരുന്നു. സംഘത്തില്‍ ആറുപേര്‍ ഉള്ളതായിട്ടാണ് സൂചനകള്‍.
Read More » -
താമരശ്ശേരിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവം അപലപനീയമെന്ന് മന്ത്രി വീണാ ജോര്‍ജ് : സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ല, നാളെ പണിമുടക്കിനൊരുങ്ങി കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാര്‍
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ പണിമുടക്കിനൊരുങ്ങി ഡോക്ടര്‍മാര്‍. ജില്ലയിലെ അത്യാഹിത വിഭാഗത്തിലൊഴികെയുള്ള ഡോക്ടര്‍മാര്‍ പണിമുടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. വന്ദന ദാസിന്റെ മരണ സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്നും ഇതേ തുടര്‍ന്നാണ് പ്രതിഷേധത്തിനൊരുങ്ങുന്നത് എന്നും കെജിഎംഒഎ സംസ്ഥാന അധ്യക്ഷന്‍ ഡോ പി കെ സുനില്‍ മാധ്യമങ്ങളോട് പറഞ്ഞു. എക്‌സ് സര്‍വ്വീസ് ഉദ്യോഗസ്ഥരെയാണ് സെക്യൂരിറ്റി പോസ്റ്റില്‍ നിയമിക്കേണ്ടത് എന്നാല്‍ പ്രായംചെന്ന മനുഷ്യന്മാരെയാണ് സെക്യൂരിറ്റിയായി നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ലെന്നും പറഞ്ഞു. ആശുപത്രികളില്‍ സിഎസ്എഫിന് സമാനമായ സംസ്ഥാനത്തിന്റെ സേനയെ വിന്യസിക്കുമെന്നും എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രിയാണ് ഉറപ്പ് നല്‍കിയതെന്നും എന്നാല്‍ ഇതുവരെ അതൊന്നും പാലിച്ചില്ലെന്നും പറഞ്ഞു. ഇതിന്റെ പ്രതിഷേധ സൂചകമായി നാളെ കോഴിക്കോട് ജില്ലയിലെ എല്ലാ ഡോക്ടര്‍മാരും…
Read More » -
മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ച് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതി മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ; ആക്രമണം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം. വടിവാളിന് വെട്ടിയതിനെ തുടര്‍ന്ന് ഡോക്ടറുടെ തലയ്ക്ക് പരിക്കേറ്റു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചത്. മൂര്‍ച്ചയുള്ള കൊടുവാള്‍ പോലുള്ള ആയുധം കൊണ്ടായിരുന്നു സനൂപിന്റെ ആക്രമണം. ഡോ. വിപിനാണ് തലയ്ക്ക് പരിക്കേറ്റത്. മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. കുഞ്ഞിനോ കുടുംബത്തിനോ നീതികിട്ടില്ലെന്നും പറഞ്ഞതായാണ് വിവരം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നാണ് കുട്ടി അമീബിക് മസ്തിഷ്‌ക ബാധയെ തുടര്‍ന്ന് മരിച്ചത്. പിന്നാലെ കുട്ടിയ്ക്ക് ചികിത്സ നല്‍കിയതുമായി ബന്ധപ്പെട്ട് താമരശേരി താലൂക്കാശുപത്രിയില്‍ പിഴവുണ്ടായെന്ന് കുടുംബം ആരോപിച്ചിരുന്നു. പനി കൂടി ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
Read More » -
അവാർഡുകൾ വാരിക്കൂട്ടിയ “ഫെമിനിച്ചി ഫാത്തിമ” തീയേറ്ററുകളിലെത്തിക്കാൻ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്, ട്രെയ്‌ലർ പുറത്ത്
ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച “ഫെമിനിച്ചി ഫാത്തിമ” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 10ന് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമർ. ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയും ഒരു പഴയ “കിടക്ക” അവരുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. വളരെ റിയലിസ്റ്റിക് ആയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയായി ഷംല ഹംസ അഭിനയിച്ച ചിത്രത്തിൽ കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ ഉൻസി, ബബിത ബഷീർ, ഫാസിൽ മുഹമ്മദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഹാസ്യത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം കൊടുത്താണ് ചിത്രം കഥ പറയുന്നത്. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക…
Read More »