India
-
77 വര്‍ഷത്തെ ഇടവേള; ഇന്ത്യ- ബംഗ്ലദേശ് ട്രെയിന്‍ സര്‍വീസ് വീണ്ടും
കൊല്‍ക്കത്ത: ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള സൗഹൃദം ശക്തമാക്കാന്‍ പുതിയ ട്രെയിന്‍ സര്‍വീസ്. ബംഗ്ലദേശിലെ രാജ്ഷാഹിക്കും കൊല്‍ക്കത്തയ്ക്കും ഇടയിലാണു ട്രെയിന്‍ വരുന്നത്. 77 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു രാജ്ഷാഹി കൊല്‍ക്കത്ത ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം. ഇന്ത്യയ്ക്കും ബംഗ്ലദേശിനും ഇടയിലുള്ള നാലാമത്തെ രാജ്യാന്തര ട്രെയിനാണിത്. കൊല്‍ക്കത്ത-ധാക്ക ‘മൈത്രീ എക്സ്പ്രസ്’, കൊല്‍ക്കത്ത-ഖുല്‍ന ‘ബന്ധന് എക്സ്പ്രസ്’, ന്യൂ ജല്‍പായ്ഗുഡി-ധാക്ക ‘മിതാലി എക്സ്പ്രസ്’ എന്നിവയാണു മുന്‍ഗാമികള്‍. രാജ്ഷാഹി-കൊല്‍ക്കത്ത ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതു വടക്കന്‍ ബംഗ്ലദേശിലെയും രാജ്ഷാഹി ഡിവിഷനിലെയും ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകും. യാത്ര സുഗമമാക്കുന്നതിനൊപ്പം ഇന്ത്യയുമായി നല്ല ആശയവിനിമയ ബന്ധം സൃഷ്ടിക്കാനും പുതിയ ട്രെയിന്‍ വഴിയൊരുക്കുമെന്നാണു ബംഗ്ലാദേശിലുള്ളവര്‍ കരുതുന്നത്. 1947ല്‍ ഇന്ത്യാ വിഭജനത്തിനു മുന്‍പു രാജ്ഷാഹി-കൊല്‍ക്കത്ത ട്രെയിന്‍ സര്‍വീസുണ്ടായിരുന്നു. രാജ്ഷാഹിയില്‍നിന്ന് നൂറുകണക്കിന് രോഗികളാണു ദിവസവും ചികിത്സയ്ക്കായി ഇന്ത്യയിലേക്കു വരുന്നത്. ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പതിവായി യാത്ര…
Read More » -
കെ.പി. ഉമ്മറിന്റെ മകൻ നെച്ചോളി മുഹമ്മദ് അഷറഫിൻ്റെ സംസ്കാരം ഇന്ന് 4ന് സാലിഗ്രാമം ജുമാമസ്ജിദിൽ
ചെന്നൈ: പ്രശസ്ത ചലച്ചിത്രനടൻ കെ.പി. ഉമ്മറിന്റെ മകൻ നെച്ചോളി മുഹമ്മദ് അഷറഫ് (65) ചെന്നൈ സാലിഗ്രാമത്തിലെ കെ.പി ഉമ്മർ മാനറിൽ അന്തരിച്ചു. മാതാവ്: എൻ. ഇമ്പിച്ചാമിനബി. ഭാര്യ: കെ. ഷെറീന. മക്കൾ: എൻ. മുഹമ്മദ് ആഷീൽ, എൻ. മുഹമ്മദ് ആഷീഖ്. മരുമക്കൾ: റസിയ, പവിത്ര. സഹോദരങ്ങൾ: എൻ. മാമ്പി, റഷീദ് ഉമ്മർ (സിനിമാ നടൻ). ബിസിനസ് രംഗത്തായിരുന്നു മുഹമ്മദ് അഷറഫ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച നാലിന് സാലിഗ്രാമം ജുമാമസ്ജിദിൽ
Read More » -
ആന്ധ്രയില്‍ നാല് വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവെച്ചു; പിന്നില്‍ ടിഡിപിയെന്ന് ആരോപണം
അമരാവതി: ടി.ഡി.പി അധികാരത്തിലേറിയതിന് പിന്നാലെ നാല് പ്രമുഖ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിച്ച് ആന്ധ്രാപ്രദേശിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍. തെലു?ഗ് ചാനലുകളായ ടി.വി. 9, സാക്ഷി ടി.വി. എന്‍ ടി.വി., 10 ടി.വി. എന്നീ ചാനലുകളുടെ സംപ്രേഷണമാണ് വെള്ളിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചത്. എന്നാല്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് യാതൊരു വിധ നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. ടി.ഡി.പി സര്‍ക്കാര്‍ അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് ചാനലുകള്‍ അപ്രത്യക്ഷമാകുന്നത്. ആന്ധ്ര മുന്‍ മുഖ്യമന്ത്രി ജ?ഗന് മോഹ?ന് റെഡ്ഡിയുടെ കുടംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷന്‍ ലിമിറ്റഡ് ആരംഭിച്ച ചാനലാണ് സാക്ഷി ടി.വി. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ചാനലുകളുടെ സംപ്രേഷണം തടയാന്‍ സമ്മര്‍ദമുണ്ടാകുന്നു എന്നാണ് വൈ.എസ്.ആര്.സി.പിയുടെ ആരോപണം. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. എന്നാല്‍, ടി.ഡി.പിയോ സംസ്ഥാനത്തെ ഏതെങ്കിലും എന്‍.ഡി.എ നേതാക്കളോ സംപ്രേഷണം തടയുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആന്ധ്ര ഐ.ടി. മന്ത്രി എന്‍ ലോകേഷ് നായിഡു പ്രതികരിച്ചു. പ്രധാനപ്പെട്ട ജോലികള്‍ ചെയ്യാനുണ്ടെന്നും…
Read More » -
അയോധ്യാ പ്രാണപ്രതിഷ്ഠയുടെ മുഖ്യകാര്മികന് പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് സമാധിയായി
ലഖ്നൗ: അയോധ്യയിലെ രാംലല്ല പ്രാണപ്രതിഷ്ഠ ചടങ്ങിന് കാര്‍മികത്വം വഹിച്ച വേദപണ്ഡിതന് പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് സമാധിയായി. 86 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ 6.45-ഓടെയായിരുന്നു അന്ത്യം. 1674-ല്‍ ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന് കാര്‍മികത്വം വഹിച്ച വേദപണ്ഡിതന് ഗംഗാ ഭട്ടിന്റെ പിന്മുറക്കാരനാണ് വാരാണസി സ്വദേശിയായ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ക്ക് ലക്ഷ്മികാന്ത് മഥുരനാഥിന്റെ നേതൃത്വത്തില്‍ 121 വേദജ്ഞരാണ് കാര്‍മികത്വം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ലക്ഷ്മികാന്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു.
Read More » -
വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ സാഹസിക പ്രകടനം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്
ചെന്നൈ: നടന് വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അന്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച് സാഹസികമായി ടൈല്‍സ് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയുടെ രാഷ്ട്രീയപാര്‍ട്ടിയായ തമിഴ്നാട് വെട്രി കഴകത്തിന്റെ ചെന്നൈ സബര്‍ബന്‍ എക്സിക്യൂട്ടീവാണ് ചെന്നൈയിലെ നീലങ്കരൈയില്‍ ജന്മദിനാഘോഷം സംഘടിപ്പിച്ചത്. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു. കുട്ടിക്ക് പുറമേ സംഘാടകരിലൊരാള്‍ക്കും പരിക്കേറ്റു. കള്ളക്കുറിച്ചിയില്‍ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ സഹായിക്കണെമന്ന് അഭ്യര്‍ത്ഥിച്ച വിജയ് ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് പാര്‍ട്ടി അണികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.
Read More » -
നായിഡു പണി തുടങ്ങി! വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പ്രധാന ഓഫീസ് ഇടിച്ചുനിരത്തി
അമരാവതി: വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍മിക്കുന്ന പ്രധാന ഓഫിസ് കെട്ടിടം പൊളിച്ചുനീക്കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി അധികാരത്തിലെത്തിയതിനു പിന്നാലെയാണ് നടപടി. ഗുണ്ടൂരിലെ തടെപ്പള്ളിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഓഫിസാണ് ശനിയാഴ്ച രാവിലെ ആന്ധ്രപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റി (എപിസിആര്‍ഡിഎ) ഇടിച്ചു നിരത്തിയത്. കൈയേറിയ സ്ഥലത്താണ് ഓഫിസ് നിര്‍മിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നടപടി. രാവിലെ 5.30നാണ് കെട്ടിടം പൊളിച്ചത്. സംഭവത്തിനു പിന്നില്‍ ടിഡിപിയുടെ കുടിപ്പകയാണെന്ന് വൈഎസ്ആര്‍സിപി ആരോപിച്ചു. കെട്ടിടം പൊളിക്കുന്നതു മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കേ അതിനെ മറികടന്നുകൊണ്ടാണ് എപിസിആര്‍ഡിഎയുടെ നടപടിയെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് പത്രക്കുറിപ്പില്‍ ആരോപിച്ചു.
Read More » -
കെജിഎഫില്‍ വീണ്ടും സ്വര്‍ണ ഖനനത്തിന് അനുമതി; ഒരു ടണ്‍ മണ്ണില്‍നിന്ന് ഒരു ഗ്രാം പൊന്ന്!
ബംഗളൂരു: കോളാര്‍ സ്വര്‍ണഖനിയില്‍ (കെജിഎഫ്) വീണ്ടും സ്വര്‍ണ ഖനനം നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കു കര്‍ണാടക സര്‍ക്കാരിന്റെ അംഗീകാരം. കോളാറിലെ ഖനികളില്‍നിന്ന് ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് കമ്പനി കുഴിച്ചെടുത്ത മണ്ണില്‍നിന്നു വീണ്ടും സ്വര്‍ണം വേര്‍തിരിക്കാനാണു പദ്ധതി. 1,003.4 ഏക്കര്‍ ഭൂമിയിലുള്ള 13 ഖനികളിലാണു വീണ്ടും സ്വര്‍ണം വേര്‍തിരിക്കാന്‍ ശ്രമിക്കുന്നതെന്നു പാര്‍ലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു. ഈ ഖനികളില്‍ 3.3 കോടി ടണ്‍ മണ്ണാണുള്ളത്. സയനൈഡ് ചേര്‍ത്ത് സ്വര്‍ണം വേര്‍തിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്. ഒരു ടണ്‍ മണ്ണില്‍നിന്ന് ഒരു ഗ്രാം സ്വര്‍ണം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മേഖലയിലെ ഒട്ടേറെപ്പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, പൂട്ടിപ്പോയ ഭാരത് ഗോള്‍ഡ് മൈന്‍സ് കമ്പനി സര്‍ക്കാരിനു നല്‍കാനുള്ള 724 കോടി രൂപയ്ക്കു പകരമായി കമ്പനിയുടെ പേരിലുള്ള 2,330 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്കു കണ്ടുകെട്ടി അവിടെ വ്യവസായ പാര്‍ക്ക് തുടങ്ങാനും കര്‍ണാടക സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ട്.
Read More » -
പൊതുപരീക്ഷയില്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ പിഴയും 10 വര്‍ഷം തടവും; നിയമം വിജ്ഞാപനം ചെയ്തു
ന്യൂഡല്‍ഹി: പൊതുപരീക്ഷ ക്രമക്കേടുകള്‍ തടയല്‍ നിയമം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പൊതു പരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും ക്രമക്കേടും ചോദ്യപേപ്പര്‍ ചോര്‍ച്ചയും തടയുകയാണ് ലക്ഷ്യം. നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകള്‍ക്കിടെയാണ് നിയമം വിജ്ഞാപനം ചെയ്തത്. നിയമ ലംഘകര്‍ക്ക് പത്ത് വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. ഇന്നലെ രാത്രിയോടാണ് നിയമം വിജ്ഞാപനം ചെയ്ത് പുറത്തിറങ്ങിയത്. അതിനിടെ ബിഹാര്‍ ടീച്ചര്‍ എലിജിബിലിറ്റി പരീക്ഷ മാറ്റിവച്ചു. ജൂണ്‍ 26 മുതല്‍ 28 വരെ നടക്കേണ്ട പരീക്ഷയായിരുന്നു. ഒഴിവാക്കാനാകാത്ത കാരണങ്ങളാലാണ് പരീക്ഷ മാറ്റിയതെന്നാണ് ബിഹാര്‍ സര്‍ക്കാരിന്റെ വിശദീകരണം.
Read More » -
നേടിയ അറിവുകളൊന്നും പൂര്‍ണ്ണമല്ല, അറിഞ്ഞതിനും അപ്പുറത്തേക്ക് അറിയാനുളള അന്വേഷണമാണ് ഓരോ വ്യക്തിക്കും വിവേകവും വിജ്ഞാനവും സമ്മാനിക്കുന്നത്
വെളിച്ചം അയാള്‍ കടല്‍തീരത്തുകൂടി നടക്കുമ്പോഴാണ് ഒരു കുട്ടി കരയുന്നത് കണ്ടത്. കാരണമന്വേഷിച്ചപ്പോള്‍ അവന് പറഞ്ഞു: “ഈ കടല്‍ എന്റെ കയ്യിലെ കപ്പിനുള്ളില്‍ കയറുന്നില്ല…” ഇത് കേട്ട് അയാളും കരയാന്‍ തുടങ്ങി. കുട്ടി കാരണമന്വേഷിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: “ഈ കടല്‍ എന്റെ കപ്പിനുളളിലും കയറുന്നില്ല.” “അതിന് അങ്ങയുടെ കയ്യില്‍ കപ്പില്ലല്ലോ…?” കുട്ടി ചോദിച്ചു. അയാള്‍ പറഞ്ഞു: “എന്റെയുള്ളില്‍ ഞാനും ഒരു കപ്പ് കൊണ്ടുനടക്കുന്നുണ്ട്. അതില്‍ ഈ ലോകത്തിലെ അറിവു മുഴുവന്‍ നിറയ്ക്കാനായിരുന്നു എന്റെ ശ്രമം. ഇപ്പോഴാണ് അത് അസാധ്യമാണെന്ന് ഞാനും തിരിച്ചറിഞ്ഞത്.” കുട്ടി ആ കപ്പ് കടലിലേക്ക് വലിച്ചെറിഞ്ഞിട്ടു പറഞ്ഞു: “കടല്‍ എന്റെ കപ്പിനുള്ളില്‍ കയറിയില്ലെങ്കിലും കപ്പിനെ കടലിന് ഉള്ളിലേക്കെടുക്കാന്‍ കഴിയും…” ചിരിച്ചുകൊണ്ട് കുട്ടി ഓടിപ്പോയി. എല്ലാം തികയുന്നവരും എല്ലാം നേടുന്നവരും ആരുമില്ല. എല്ലാവരും ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് കണ്ടും കേട്ടും അനുഭവിച്ചു പോകുന്നുവെന്ന് മാത്രം. എല്ലാ അറിവും നേടിയിട്ടല്ല ആരും വലിയവരാകുന്നത്. നേടിയ അറിവുകളുടെ ആഴവും ആധികാരികതയും പ്രായോഗികതയുമാണ് അറിവിന്റെ…
Read More » -
അവസാനനിമിഷം കേജ്രിവാളിനു തിരിച്ചടി; ജാമ്യ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങാനിരിക്കെ അവസാന നിമിഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു തിരിച്ചടി.േകജ്രിവാളിന്റെ ജാമ്യ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്രിവാളിനു ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്കിയ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഹര്‍ജിയില്‍ ഹൈക്കോതി അടിയന്തരമായി വാദം കേള്‍ക്കും. ഹര്‍ജി പരിഗണിക്കുന്നതു വരെയാണു ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. ഈ ഹര്‍ജി തീര്‍പ്പാകുന്നതുവരെ കേജ്രിവാളിനു ജയില്‍ മോചിതനാകാന്‍ സാധിക്കില്ല.
Read More »