India
-
വീരപ്പനെ പിടികൂടാൻ പോയ ദൗത്യസംഘം ബലാത്സംഗം ചെയ്ത 18 ഗോത്രവർഗ സ്ത്രീകൾക്കും ഒടുവില്‍ നീതി കിട്ടി, 215 ഉദ്യോഗസ്ഥരും കുറ്റക്കാർ എന്ന് കോടതി
കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ബലാത്സംഗത്തിരയാക്കപ്പെട്ട സ്ത്രീകള്‍ക്ക് ഒടുവില്‍ നീതി. വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീല്‍ തള്ളിയ മദ്രാസ് ഹൈക്കോടതി പ്രതികളായ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് ഉത്തരവിട്ടു. നാല് ഐ.എഫ്.എസുകാരടക്കം വനംവകുപ്പിലെ 126 പേര്‍, പൊലീസിലെ 84, റവന്യൂ വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരുമാണു കേസിലെ പ്രതികള്‍. പ്രതികള്‍ 2011 മുതല്‍ നല്‍കിയ അപ്പീലുകളാണ് വെള്ളിയാഴ്ച കോടതി തള്ളിയത്. ജസ്റ്റിസ് പി വേല്‍മുരുകനാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാന്‍ സെഷന്‍സ് കോടതിക്കു ജഡ്ജ് നിര്‍ദ്ദേശം നല്‍കി. 1992 ജൂണിലാണ് 18 യുവതികള്‍ പീഡിപ്പിക്കപ്പെട്ടത്. ഇരകള്‍ക്കു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മരിച്ച മൂന്നു സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് അധിക ധനസഹായം നല്‍കണമെന്നും കോടതി വ്യക്തമാക്കി. നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളില്‍ നിന്നാണ് ഈടാക്കേണ്ടത്. ഇരകളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനും ജോലി അവസരങ്ങള്‍ക്കും, വാചാതി പ്രദേശത്തെ ഗോത്രവര്‍ഗക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താനും…
Read More » -
അവിവാഹിതയായ 23കാരി ഗര്‍ഭിണിയായി, അമ്മയും സഹോദരനും ചേര്‍ന്ന് യുവതിയെ ജീവനോടെ കത്തിച്ചു
ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ജീവനോടെ കത്തിച്ചു. ഉത്തര്‍പ്രദേശിലെ ഹാപൂർ നവാദ ഖുര്‍ദ് ഗ്രാമത്തിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. അവിവാഹിതയായ 23 കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യുവതിയുടെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (ഹാപൂര്‍) രാജ്കുമാര്‍ അഗര്‍വാള്‍ പറയുന്നത് ഇങ്ങനെയാണ്: അവിവാഹിതയായ മകള്‍ ഗര്‍ഭിണിയായ വിവരം പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേട് ഭയന്നാണ് വീട്ടുകാർ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നാണ്. ഹാപൂരിലെ നവാദ ഖുര്‍ദ് ഗ്രാമത്തിലെ ഒരു യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഇയാളില്‍ നിന്നാണ് യുവതി ഗര്‍ഭിണിയായത്. കഴിഞ്ഞ ദിവസം യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞു. പിന്നാലെ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുങ്ങി. വ്യാഴാഴ്ച അമ്മയും സഹോദരനും ചേര്‍ന്ന് യുവതിയെ അടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » -
ഡല്‍ഹിയില്‍ ദുരൂഹ സാഹചര്യത്തില്‍ മലയാളി മരിച്ച നിലയില്‍
ന്യൂഡൽഹി:ദുരൂഹ സാഹചര്യത്തില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന തിരുവല്ല മേപ്രാൽ സ്വദേശിയായ സുജാതൻ പി.പി ആണ് മരിച്ചത്. എസ്‌എൻഡിപി ദ്വാരക സെക്രട്ടറിയാണ് സുജാതൻ. ദ്വാരക കക്രോള മോഡിന് സമീപമുള്ള പാര്‍ക്കിലാണ് ഷര്‍ട്ടില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ദേഹം മുഴുവൻ മുറിവേറ്റ പാടുകള്‍ ഉണ്ട്. മൃതദേഹം ഹരിനഗര്‍ ദീൻ ദയാല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
മധ്യപ്രദേശില്‍ 12കാരി ക്രൂരബലാത്സംഗത്തിനിരയായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
ഭോപ്പാൽ:മധ്യപ്രദേശിൽ 12കാരി ക്രൂരബലാത്സംഗത്തിനിരയായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍ ചോരയൊലിക്കുന്നനിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്. അര്‍ധനഗ്‌നയായനിലയില്‍ തെരുവിലൂടെ നടക്കുന്ന പെണ്‍കുട്ടി വീടുകള്‍തോറും കയറി സഹായം അഭ്യര്‍ഥിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, പലരും കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്. ഒടുവില്‍ ബോധരഹിതയായി വഴിയില്‍ കിടന്ന പെണ്‍കുട്ടിയെ ഏതോ പുരോഹിതനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പോലീസിനെ വിവരം അറിയിച്ചതും ഇദ്ദേഹം തന്നെയാണ്.ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിക്കുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വീടുകളില്‍ സഹായത്തിനായി അര്‍ധ നഗ്നയായി രണ്ട് മണിക്കൂറോളം യാചിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.സഹായത്തിനായിപെണ്‍കുട്ടി നടന്നത് എട്ട് കിലോമീറ്ററാണ്.ഒടുവില്‍ തളർന്നവൾ തെരുവില്‍ കുഴഞ്ഞുവീഴുകയായിരുന്നു.ഇതിന്റെ വീഡിയോ പുറത്തായതോടെയാണ് സംഭവം വാര്‍ത്തയായത്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് 12കാരി ക്രൂരബലാത്സംഗത്തിനിരയായത്.ഹിന്ദുക്കളുടെ ഒരു വലിയ തീർത്ഥാടന കേന്ദ്രമാണ് ഈ സ്ഥലം.ഇവിടെയാണ് ഒരു 12വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്.ഇതേ സ്ഥലത്ത് നിങ്ങൾ ഒരു പശുവിനെയോ കാളയേയോ ഒരു പെട്ടി വണ്ടിയിൽ കയറ്റിക്കോണ്ട് പോയാൽ നിങ്ങളുടെ ശവം പോലും ബാക്കി കിട്ടില്ല.ഇതാണ് ഇന്നത്തെ ഭാരതം…!
Read More » -
ഇൻജക്ഷൻ മാറി; യുപിയിൽ 17കാരി മരിച്ചു, മൃതദേഹം ബൈക്കില്‍വെച്ച് ഡോക്ടര്‍ മുങ്ങി
ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇൻജക്ഷൻ മാറിനൽകിയതിനെത്തുടർന്ന് പതിനേഴുകാരി മരിച്ചു.പെൺകുട്ടി മരിച്ചുവെന്നറിഞ്ഞതോടെ മൃതദേഹം ബൈക്കിന്റെ മുകളില്‍ വെച്ചശേഷം ഡോക്ടറും മറ്റു ആശുപത്രി ജീവനക്കാരും സ്ഥലത്തുനിന്നും മുങ്ങി. യുപിയിലെ മെയിൻപുരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മെയിൻപുരി സ്വദേശിനിയായ ഭാര്‍തിയാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പനിയെത്തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഗിരുരിലെ കര്‍ഹല്‍ റോഡിലെ രാധസ്വാമി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ബുധനാഴ്ച പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുവായ മനീഷ പറഞ്ഞു. കുട്ടിയുടെ ആരോഗ്യനിലയിൽ പ്രശ്നമുണ്ടായിരുന്നില്ലെന്നും എന്നാൽ ഡോക്ടർ ഇൻജക്ഷൻ നൽകിയ ശേഷം നില വഷളാവുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് ഒന്നും ചെയ്യാനില്ലെന്നും പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായികൊണ്ടിരിക്കുകയാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഡോക്ടര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, ഇക്കാര്യം ഡോക്ടര്‍ അറിയിക്കുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിക്ക് മുന്നില്‍ നിർത്തിയിട്ടിരുന്ന ബൈക്കിൽ പെണ്‍കുട്ടിയുടെ മൃതദേഹം താങ്ങിവെച്ചിരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണുയരുന്നത്. പ്രതിഷേധം ഭയന്ന് ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരനും സ്ഥലം വിടുകയായിരുന്നു…
Read More » -
ഉജ്ജൈന്‍ ബലാത്സംഗം:സഹായത്തിനായി പെണ്‍കുട്ടി നടന്നത് എട്ട് കിലോമീറ്റര്‍; ഒടുവിൽ തെരുവിൽ കുഴഞ്ഞുവീണു
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജൈനില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഉജ്ജൈനില്‍ ഓട്ടോ ഡ്രൈവറായ രാകേഷ്(38) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, കേസില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ പേരുകളോ മറ്റുവിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍ ചോരയൊലിക്കുന്നനിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്. അര്‍ധനഗ്‌നയായനിലയില്‍ തെരുവിലൂടെ നടക്കുന്ന പെണ്‍കുട്ടി വീടുകള്‍തോറും കയറി സഹായം അഭ്യര്‍ഥിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, പലരും കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്. ഒടുവിൽ ബോധരഹിതയായി വഴിയിൽ കിടന്ന പെൺകുട്ടിയെ ഏതോ പുരോഹിതനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പോലീസിനെ വിവരം അറിയിച്ചതും ഇദ്ദേഹം തന്നെയാണ്. ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിക്കുകയായിരുന്നു.സംഭവത്തില്‍ അന്വേഷണം നടത്താനായി പ്രത്യേസംഘത്തെ മധ്യപ്രദേശ് പൊലീസ് കഴിഞ്ഞദിവസം നിയോഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഒരാളെ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കണ്ടെത്തിയതിന് സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ…
Read More » -
തമിഴ്‌നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാൾ;തിരുപോരൂരില്‍ ബിജെപി ഓഫീസ് അടിച്ചു തകർത്തു
ചെന്നൈ:തമിഴ്‌നാട്ടിലെ തിരുപോരൂരില്‍ എഐഎഡിഎംകെ സ്ഥാപകന്‍ എംജിആറിന്റെ പ്രതിമയില്‍ അജ്ഞാതര്‍ കാവി ഷാളണിയിച്ചു.ഇരുമ്ബ് കൂടുകൊണ്ട് സംരക്ഷിച്ചിരുന്ന പ്രതിമയിലാണ് കാവി ഷാളണിയിച്ചത്. തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടതിനു തൊട്ടുപിന്നാലെയാണ് സംഭവം.വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ എഐഎഡിഎംകെ പ്രവർത്തകർ സ്ഥലത്തെ ബിജെപി ഓഫീസ് അടിച്ചു തകർത്തു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. മുന്‍കാല നേതാക്കളെ ഉള്‍പ്പെടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ നിരന്തരം അധിക്ഷേപിച്ചതോടെയാണ് എഐഎഡിഎംകെ സഖ്യം വിട്ടത്.
Read More » -
ഗൂഗിള്‍ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പ; വിശദവിവരങ്ങൾ
യു.പി.ഐ വഴിയുള്ള പണമിടപാട് ഇന്ന് സര്‍വസാധാരണമായ കാര്യമാണ്.അതില്‍ തന്നെ ഗൂഗിള്‍ പേ ഉപയോഗിക്കാത്തവര്‍ വളരെ വിരളവും.ഇപ്പോഴിതാ ഗൂഗിള്‍ പേ വഴി പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് വായ്പ എടുക്കാനുള്ള സൗകര്യം കൂടി നിലവില്‍ വന്നിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് ഗൂഗിള്‍ പേ വഴി വായ്പ എടുക്കാവുന്നത്.ഗൂഗില്‍ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ ഫിനാൻസാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ പണം നല്‍കുകയുള്ളൂ. ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആകും.36 മാസം കൊണ്ട് പണം തിരിച്ചടയ്ക്കണം. ഗൂഗിള്‍ പേയുടെ പ്രീ യോഗ്യതയുള്ള ഉപയോക്താക്കള്‍ക്കാകും വായ്പ ലഭിക്കുക.വായ്പ എടുക്കാനുള്ള നടപടി ക്രമങ്ങളും എളുപ്പമാണ്. മൊബൈല്‍ വഴി ഗൂഗിള്‍ പേയില്‍ തന്നെ എളുപ്പത്തില്‍ തന്നെ വായ്പ അപേക്ഷ പൂര്‍ത്തിയാക്കാം. പരമാവധി ഒരു ലക്ഷം രൂപ വരെയാകും പദ്ധതിക്കു കീഴില്‍ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്കു വായ്പയായി ലഭിക്കുക.
Read More » -
ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനെ റാഞ്ചാന്‍ യൂറോപ്യൻ രാജ്യങ്ങൾ
ന്യൂഡൽഹി: ഇന്ത്യന്‍ ഫുട്‌ബോൾ ടീമിന്റെ മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനെ റാഞ്ചാന്‍ ബോസ്നിയ അടക്കമുള്ള രാജ്യങ്ങൾ രംഗത്ത്.2019 മുതല്‍ ഈ ക്രോയേഷ്യകാരന്‍ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരീശിലകനാണ്.ക്രോയേഷ്യക്ക് വേണ്ടി ലോകകപ്പില്‍ അടക്കം കളിച്ച സ്റ്റിമാച്ച് പിന്നീട് അവരുടെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായും സേവനം ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി എത്തിയതോടെ ആദ്യ കാലങ്ങളില്‍ വലിയ വെല്ലുവിളികളായിരുന്നു സ്റ്റിമാച്ചിന് നേരിടേണ്ടി വന്നത്. ടീമിന് മികച്ച റിസള്‍ട്ട് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ തിരിച്ചടിയിലൂടെ പോവുകയായിരുന്നു ആ സമയത്ത്.പക്ഷേ ഇപ്പോൾ കാര്യങ്ങള്‍ മാറി. ഇത്തവണ ഈ ക്രോയേഷ്യകാരന്റെ നേതൃത്വത്തില്‍ ഇന്ത്യ നേടിയത് രണ്ട് അന്തരാഷ്ട്ര കിരീടങ്ങളാണ്. ആദ്യം സാഫ് കപ്പ്, പിന്നാലെ ഇന്റർകോണ്ടിനെന്റൽകപ്പ്. ഇപ്പോള്‍ ഇതാ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ നോക്കോട്ട് റൗണ്ടിലേക്ക് വരെ ടീം ഇന്ത്യ യോഗ്യത നേടിയിരിക്കുന്നു.അതും 13 വർഷങ്ങൾക്കു ശേഷം. എന്നാല്‍ ഇഗോര്‍ സ്റ്റിമാച്ചിനെ റാഞ്ചാന്‍ യൂറോപ്പില്‍ നിന്നുള്ള പ്രധാന ടീമുകളിലൊന്നായ…
Read More » -
മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉഗ്രസ്ഫോടനം; മൂന്നുപേര്‍ക്ക് പരിക്ക്
മഹാരാഷ്ട്രയിലെ നാസിക്കില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. നാസിക്കിലെ സിഡ്‌കോ ഉത്തം നഗര്‍ പ്രദേശത്തെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ വീടിന്റെ ഒരു ഭാഗം കത്തിനശിച്ചു. സ്‌ഫോടനം നടന്ന വീടിന്റെ ചുറ്റുമുള്ള വീടുകളുടെയും ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു. പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം തഞ്ചാവൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം.പാപനാശം സ്വദേശി പി കോകില(33) യാണ് മരിച്ചത്.ചാര്‍ജ് ചെയ്യുകയായിരുന്ന ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Read More »