India

  • കേരള സൈബർ സുരക്ഷാ ഉച്ചകോടി ഒക്ടോബർ -ന്; ലക്ഷ്യം എംഎസ്എംഇ, സ്റ്റാർട്ടപ്പുകളുടെ സൈബർ സുരക്ഷ ഉറപ്പാക്കൽ

    കൊച്ചി : കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) സ്റ്റാർട്ടപ്പുകൾക്കും സൈബർ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേരള സൈബർ സുരക്ഷാ ഉച്ചകോടി (KCSS) 2025 ഒക്ടോബർ 11-ന് കൊച്ചി മാരിയറ്റിൽ വെച്ച് നടക്കും. കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM)-ന്റെയും സഹകരണത്തോടെ മൾട്ടി-ക്ലൗഡ്, സൈബർ സുരക്ഷാ രംഗത്തെ ആഗോള സ്ഥാപനമായ എഫ്9 ഇൻഫോടെക് ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.സൈബർ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സംരംഭങ്ങളുടെ ഡിജിറ്റൽ പ്രതിരോധം ശക്തമാക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. വ്യവസായ മന്ത്രി പി. രാജീവ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. വ്യവസായങ്ങളുടെ ഡിജിറ്റൽ നയരൂപീകരണത്തിൽ സൈബർ സുരക്ഷ ഒരു നിർണായക ഘടകമായി മാറുന്നതിലേക്കാണ് ഉന്നതതലത്തിലുള്ള ഈ പങ്കാളിത്തം വിരൽ ചൂണ്ടുന്നത്. സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക മുഖ്യ പ്രഭാഷണം നടത്തും. സി.ഐ.ഐ., ടൈ-കേരള, കെ.എം.എ., കൊച്ചി ചേംബർ ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായ സംഘടനകൾ ഉച്ചകോടിയുടെ ഭാഗമാകും. നൂതനമായ കൂട്ടായ്മകളിലൂടെ കേരളത്തിന്റെ സൈബർ ഇക്കോസിസ്റ്റത്തെ ആഗോള…

    Read More »
  • കേരള സൈബർ സുരക്ഷാ ഉച്ചകോടി ഒക്ടോബർ -ന്; ലക്ഷ്യം എംഎസ്എംഇ, സ്റ്റാർട്ടപ്പുകളുടെ സൈബർ സുരക്ഷ ഉറപ്പാക്കൽ

    കൊച്ചി : കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) സ്റ്റാർട്ടപ്പുകൾക്കും സൈബർ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേരള സൈബർ സുരക്ഷാ ഉച്ചകോടി (KCSS) 2025 ഒക്ടോബർ 11-ന് കൊച്ചി മാരിയറ്റിൽ വെച്ച് നടക്കും. കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM)-ന്റെയും സഹകരണത്തോടെ മൾട്ടി-ക്ലൗഡ്, സൈബർ സുരക്ഷാ രംഗത്തെ ആഗോള സ്ഥാപനമായ എഫ്9 ഇൻഫോടെക് ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.സൈബർ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സംരംഭങ്ങളുടെ ഡിജിറ്റൽ പ്രതിരോധം ശക്തമാക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. വ്യവസായ മന്ത്രി പി. രാജീവ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. വ്യവസായങ്ങളുടെ ഡിജിറ്റൽ നയരൂപീകരണത്തിൽ സൈബർ സുരക്ഷ ഒരു നിർണായക ഘടകമായി മാറുന്നതിലേക്കാണ് ഉന്നതതലത്തിലുള്ള ഈ പങ്കാളിത്തം വിരൽ ചൂണ്ടുന്നത്. സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക മുഖ്യ പ്രഭാഷണം നടത്തും. സി.ഐ.ഐ., ടൈ-കേരള, കെ.എം.എ., കൊച്ചി ചേംബർ ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായ സംഘടനകൾ ഉച്ചകോടിയുടെ ഭാഗമാകും. നൂതനമായ കൂട്ടായ്മകളിലൂടെ കേരളത്തിന്റെ സൈബർ ഇക്കോസിസ്റ്റത്തെ ആഗോള…

    Read More »
  • ഇസ്രയേല്‍- ഹമാസ് ചര്‍ച്ചയ്ക്ക് ഈജിപ്റ്റില്‍ തുടക്കം; ആയുധം താഴെ വയ്ക്കില്ലെന്ന പിടിവാശിയുമായി ഹമാസ്; ഇസ്രായേല്‍ പിന്‍മാറണമെന്നും ആവശ്യം; കരാറിന്റെ ആദ്യഘട്ടം വേഗത്തിലാക്കണമെന്ന് ട്രംപ്; നെതന്യാഹുവിനെ തെറിവിളിച്ചെന്നും റിപ്പോര്‍ട്ട്

    ന്യൂയോര്‍ക്ക്: ഗാസ പദ്ധതി ഭാഗികമായി അംഗീകരിച്ച ഹമാസിനോടുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രതികരണത്തില്‍ യു.എസിന് രോഷം. നെതന്യാഹുവുമായുള്ള സ്വകാര്യ ഫോണ്‍ സംഭാഷണത്തിനിടെ ഇക്കാര്യത്തില്‍ ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രിയെ തെറിവിളിച്ചു എന്നാണ് വിവരം. ട്രംപ് 20 ഇന ഗാസ പദ്ധതിയില്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്നാണ് ഹമാസ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ ട്രംപുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ഹമാസിന്റെ തീരുമാനം ഒന്നുമല്ലെന്നാണ് നെതന്യാഹു പറഞ്ഞത്. ഇതോടെ ദേഷ്യത്തോടെ ട്രംപ് തെറിവിളിച്ചു എന്നാണ് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതൊന്നും ആഘോഷിക്കാനുള്ളതല്ല, ഇതൊന്നും ഒരു അര്‍ഥവുമില്ല എന്നാണ് നെതന്യാഹു ട്രംപിനോട് പറഞ്ഞത്. നിങ്ങളെന്തിനാണ് എപ്പോഴും നെഗറ്റീവായി സംസാരിക്കുന്നത് എന്നാണ് ട്രംപ് ഇതിന് മറുപടിയായി പറഞ്ഞത്. തെറിവാക്ക് കൂടിചേര്‍ത്തായിരുന്നു ട്രംപിന്റെ സംസാരം. ഇതൊരു വിജയമാണെന്നും ട്രംപ് ഫോണ്‍ കോളിനിടെ പറഞ്ഞു. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ആക്സിയോസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ദി മോചനം എന്ന ഹമാസ് പ്രഖ്യാപനം അംഗീകരിക്കാന്‍ നെതന്യാഹു തയ്യാറായിട്ടില്ല. ഹമാസിന്റെ പ്രഖ്യാപനം…

    Read More »
  • ചൈനീസ് ആയുധങ്ങള്‍ ഇന്ത്യക്കെതിരേ മികച്ചു നിന്നു; ഏഴു യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും പാകിസ്താന്‍; ചൈനീസ് മിസൈലുകള്‍ അടക്കം തകര്‍ത്തിട്ടും അവകാശ വാദവുമായി പാക് ലഫ്റ്റനന്റ് ജനറല്‍

    ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ വീണ്ടും അവകാശവാദവുമായി പാക്കിസ്ഥാൻ ചൈനീസ് നിർമ്മിത ആയുധങ്ങൾ മികച്ച പ്രകടനം നടത്തിയതായി ഐ.എസ്.പി.ആർ. ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അവകാശ വാദം. യുദ്ധത്തിൽ ചൈനയുടെ പി.എൽ.-15 മിസൈലുകൾ ഇന്ത്യ തകർത്തിരുന്നു. ഇതിനിടെയാണ് അഹമ്മദ് ഷെരീഫ് ചൗധരിയുടെ അവകാശവാദങ്ങൾ. പാക്കിസ്ഥാൻ എല്ലാതരം സാങ്കേതികവിദ്യകൾക്കും തയ്യാറാണ്. മേയിലെ സംഘർഷത്തിൽ ചൈനീസ് ഉപകരണങ്ങൾ അസാധാരണ പ്രകടനം നടത്തിയെന്നുമാണ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞത്. പാക്കിസ്ഥാനിലെ നിർണായക പ്രതിരോധ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ പാക്കിസ്ഥാനാണ് വെടിനിർത്തൽ ആവശ്യവുമായി രം​ഗത്തെത്തിയത്. എന്നാൽ രാജ്യാന്തര തലത്തിൽ പലതവണയായി പാക്കിസ്ഥാൻ വിജയം അവകാശപ്പെടുന്നത് തുടരുകയാണ്. പിഎൽ-15 മിസൈൽ, എച്ച്ക്യു-9പി എയർമിസൈൽ, ജെഎഫ്-17, ജെ-10 യുദ്ധവിമാനങ്ങളടക്കമുള്ള ചൈനീസ് നിർമ്മിത ആയുധങ്ങൾ ആദ്യമായി ഉപയോ​ഗിച്ചത് ഇന്ത്യ-പാക്ക് സംഘർഷ സമയത്താണ്. എന്നാൽ ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങൾ ഉൾകൊള്ളുന്ന വ്യോമ പ്രതിരോധം സംവിധാനം ചൈനീസ് നിർമ്മിത യുദ്ധോപകരണങ്ങളെ നിഷ്പ്രഭമാക്കിയിരുന്നു.…

    Read More »
  • ‘ഗോഡ്‌സെയുടെ തോക്കിലെ അതേ വര്‍ഗീയ വിഷമാണ് അംബേദ്കറെ ഇഷ്ടപ്പെടുന്ന ഗവായ്ക്കു നേരെയുമുള്ള ചെരുപ്പേറിലും; എറിയുന്ന കൈകള്‍ മാറിയാലും എറിയുന്നത് ഒരേ രാഷ്ട്രീയം’; വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

    കൊച്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെ സുപ്രീം കോടതിയിലുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് അഡ്വ. ഹരീഷ് വാസുദേവ്. കോടതിയില്‍ വാദം നടക്കുന്നതിനിടെ ഒരു അഭിഭാഷകന്‍ ഡയസിനരികിലെത്തി കാലിലെ ഷൂ ഊരി ഗവായ്ക്ക് നേരെ എറിഞ്ഞ സംഭവത്തിലാണു പ്രതികരവുമായി ഹൈക്കോടതി അഭിഭാഷകന്‍ കൂടിയായ ഹരീഷ് രംഗത്തുവന്നത്. ഗാന്ധിക്ക് നേരെ നിറയൊഴിച്ച ഗോഡ്സേയുടെ തോക്കിലെ അതേ വിഷം തന്നെയാണ് അംബേദ്കറൈറ്റായ ഗവായ്യെ ആക്രമിച്ച ആളിലുമുള്ളത് എന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഹരീഷ് എഴുതിയത്. ‘സംഘപരിവാര്‍ വിതറുന്ന വര്‍ഗീയ വിഷമാണ് ഗാന്ധിയെ നിറയൊഴിച്ച ഗോഡ്സെയുടെ തോക്കില്‍ നിന്ന് വന്നത്. അതേ വര്‍ഗീയ വിഷം തന്നെയാണ് അംബേദ്കറൈറ്റായ ചീഫ് ജസ്റ്റിസ് ഗവായ്യെ ചെരുപ്പ് എറിയാന്‍ വന്ന ആളിലും പ്രവര്‍ത്തിക്കുന്നത്. എറിയുന്ന കൈകള്‍ മാറിയാലും എറിയിക്കുന്നത് ഒരേ രാഷ്ട്രീയമാണ്. ശക്തമായ പ്രതിഷേധം ഉണ്ടാകണം’- ഹരീഷ് തന്റെ കുറിപ്പിലെഴുതി. നേരത്തെ ഖജുരാഹോയിലെ ഏഴടിയുള്ള മഹാവിഷ്ണുവിന്റെ തലയില്ലാത്ത വിഗ്രഹം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. വിഗ്രഹം…

    Read More »
  • അറിവിന്റെ ജ്വാല ജ്വലിപ്പിച്ചതും മതം പ്രചരിപ്പിച്ചതും സല്‍സ്വഭാവം വളര്‍ത്തിയെടുത്തതും ബ്രാഹ്‌മണര്‍ ; എല്ലാസര്‍ക്കാറുകളും അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി

    ന്യൂഡല്‍ഹി: അറിവിന്റെ ജ്വാല ജ്വലിപ്പിച്ചതും മതം പ്രചരിപ്പിച്ചതും സല്‍സ്വഭാവം വളര്‍ത്തിയെടുത്തതും ബ്രാഹ്‌മണ സമൂഹമാണെന്ന വിവാദവെളിപ്പെടുത്തലുമായി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. അതുകൊണ്ടുതന്നെ എല്ലാസര്‍ക്കാറുകളും ബ്രാഹ്‌മണരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നുമുള്ള വിവാദ പരാമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ഡല്‍ഹിയിലെ പിതംപുരയില്‍ ബ്രാഹ്‌മണസഭ സംഘടിപ്പിച്ച ഓള്‍ ഇന്ത്യന്‍ ബ്രാഹ്‌മിണ്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം. ‘സമൂഹത്തില്‍ ആരെങ്കിലും അറിവിന്റെ ജ്വാല തെളിയിക്കുക യാണെങ്കില്‍ അത് നമ്മുടെ ബ്രാഹ്‌മണ സമൂഹമാണ്. അവര്‍ വേദങ്ങളെ മാത്രമല്ല, ആയുധങ്ങളെയും ആരാധിക്കുന്നു. ആയുധങ്ങളിലൂടെയും വേദങ്ങളിലൂടെയും മാത്രമേ ഇന്ന് നമുക്ക് സമൂഹത്തെയും രാജ്യത്തെയും സംരക്ഷിക്കാന്‍ കഴിയൂ’, അവര്‍ പറഞ്ഞു. ‘എല്ലായ്പ്പോഴും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏത് സര്‍ക്കാര്‍ അധികാരത്തിലായാലും ബ്രാഹ്‌മണ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നും പറഞ്ഞു. 27 വര്‍ഷമായി ഡല്‍ഹി മന്ദഗതിയിലാണ് നീങ്ങുന്നതെന്നും പറഞ്ഞു. ‘ഡല്‍ഹിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും നല്‍കുക, കാരണം കഴിഞ്ഞ 27വര്‍ഷമായി ഡല്‍ഹി മന്ദഗതിയിലാണ്…

    Read More »
  • കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂസെറിയാന്‍ ശ്രമിച്ച സംഭവം ; അഭിഭാഷകനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്പെന്‍ഡ് ചെയ്തു ; ഭരണഘടനയ്ക്ക് നേരെയുള്ള ഏറെന്ന് കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂസെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകന്‍ രാകേഷ് കിഷോറിനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. ‘സനാതന ധര്‍മ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല’ എന്ന് വിളിച്ചുപറഞ്ഞാണ് രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ കോടതിയിലായിരുന്നു സംഭവം. ജഡ്ജിമാരുടെ ഡയസിനടുത്തെത്തി അഭിഭാഷകന്‍ രാകേഷ് കിഷോര്‍ ഷൂ ഊരി ചീഫ് ജസ്റ്റിസിനെ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ട് അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോയി. രാകേഷ് കിഷോറിന്റെ പ്രവര്‍ത്തി കടുത്ത അച്ചടക്ക ലംഘനമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പിട്ട ബിസിഐ ചെയര്‍മാന്‍ മനാന്‍ കുമാര്‍ മിശ്ര അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ബാര്‍ അസോസിയേഷനും സുപ്രീംകോടതി അഡ്വക്കേറ്റസ്-ഓണ്‍-റെക്കോര്‍ഡ് അസോസിയേഷനും നടപടിയെ അപലപിച്ചു. ഭരണഘടനയ്ക്ക് നേരെ കൂടിയുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി കുറ്റപ്പെടു ത്തി. ഹിന്ദുത്വ ശക്തികള്‍ സമൂഹത്തില്‍ കുത്തിവയ്ക്കുന്ന…

    Read More »
  • ബിഹാര്‍ ജനവിധി നവംബര്‍ 6,11 തീയതികളില്‍ ; നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി, ആകെ 7.43 കോടി വോട്ടര്‍മാര്‍ ; വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും

    ഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ബിഹാറില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി നവംബര്‍ 6,11 തീയതികളിലായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏറെ കോളിളക്കമുണ്ടാക്കിയ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ മൂന്ന് ഘട്ടങ്ങളിലായി ട്ടായി രുന്നു തെരഞ്ഞെടുപ്പ. ഇത്തവണ ഒറ്റ ഘട്ടമായി നടത്തണമെന്നായിരുന്നു എന്‍ഡിഎ യുടെ നിര്‍ദ്ദേശം. രണ്ട് ഘട്ടം വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. ദീപാവലിക്ക് ശേഷം ഛാഠ് പൂജ കൂടി കഴിഞ്ഞ് തെരഞ്ഞെടുപ്പ് മതിയെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്. ബിഹാറില്‍ ആകെ 7.43 കോടി വോട്ടര്‍മാരാ ണുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉള്‍പ്പെടുന്നു. റണ് ഒരുക്കിയിരിക്കുന്നത്. എല്ലായിടത്തും വെബ്കാസ്റ്റിംഗ്…

    Read More »
  • വനിതാ ലോകകപ്പ്: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; തുടര്‍ച്ചയായ രണ്ടാം വിജയം; 43 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ട്; ഇന്ത്യക്കായി തകര്‍ത്തടിച്ച് റിച്ച ഘോഷ്‌

    ഏകദിന വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 88 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 43 ഓവറിൽ 159 റൺസെടുത്ത് ഓൾഔട്ട് ആകുകയായിരുന്നു. ഇന്ത്യക്കായി ക്രാന്തി ഗൗഡിനും ദീപ്തി ശര്‍മയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്നേഹ് റാണ രണ്ടു വിക്കറ്റുകളും വീഴ്ത്തി. മാച്ച് റഫറിയുടെ ടോസ് തീരുമാനം ഉയര്‍ത്തിയ വിവാദങ്ങളോടെയാണ് കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ മല്‍സരം ആരംഭിച്ചത്. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന പറഞ്ഞത് തെറ്റായി കേള്‍ക്കുകയും റഫറി ടോസ് പാക്കിസ്ഥാന് അനുകൂലമായി വിധിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. മികച്ച തുടക്കത്തിന് ശേഷം ഇന്ത്യന്‍ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷിന്റെ പ്രകടനമാണ് ടീമിന് ഭേദപ്പെട്ട ടോട്ടല്‍ നല്‍കിയത്. റിച്ച ഘോഷ് 20 ബോളില്‍ പുറത്താവാതെ 35 റണ്‍സ് അടിച്ചുകൂടി. അര്‍ധസെഞ്ചറിക്ക് അരികില്‍, 46 റണ്‍സുമായി പുറത്തായ ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യന്‍ നിരയിലെ ടോപ്…

    Read More »
  • എവറസ്റ്റില്‍ വന്‍ ഹിമപാതം; ആയിരത്തോളം പേര്‍ കുടുങ്ങി; നേപ്പാളില്‍ കനത്ത മഴയില്‍ 47 മരണം; നൂറുകണക്കിനു പേരെ രക്ഷിച്ചെന്നു ചൈനീസ് സ്‌റ്റേറ്റ് മീഡിയ

    കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ ഉണ്ടായ ശക്തമായ ഹിമപാതത്തെ തുടർന്ന് ടിബറ്റിനോട് ചേര്‍ന്ന കിഴക്കൻ ചരിവിൽ ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെട്ട ക്യാമ്പ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 4,900 മീറ്റര്‍ (16,000 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള പാതകളിലെ മഞ്ഞ് നീക്കം ചെയ്യാനായി നൂറുകണക്കിന് രക്ഷാപ്രവർത്തകരെയും പ്രദേശവാസികളെയും വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 350 ട്രെക്കർമാര്‍ കുഡാങ്ങിലെ ടൗൺഷിപ്പിൽ സുരക്ഷിതമായി എത്തിയതായാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ള 200ലധികം പേരുമായി ബന്ധം സ്ഥാപിച്ചതായും ചൈന സെൻട്രൽ ടെലിവിഷൻ (സിസിടിവി) റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൈനയില്‍ എട്ട് ദിവസം ദേശീയ അവധിയായതിനാല്‍ എവറസ്റ്റിന്റെ താഴ്‌വരയിലേക്ക് നൂറുകണക്കിന് സന്ദർശകരാണ് എത്തിയിരുന്നത്. പ്രദേശത്ത് വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച മഞ്ഞുവീഴ്ച ശനിയാഴ്ച മുഴുവൻ തുടർന്നതായാണ് ടിൻഗ്രി കൗണ്ടി ടൂറിസം കമ്പനി പറയുന്നത്.…

    Read More »
Back to top button
error: