India
-
പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ വിസമ്മതിച്ച് ഈശ്വരപ്പ; ബി.ജെ.പി യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി
ബംഗളുരു: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ കെ.എസ് ഈശ്വരപ്പയെ അനുനയിപ്പിക്കാനുള്ള ബി.ജെ.പി പ്രതിനിധി സംഘത്തിന്റെ ശ്രമങ്ങള്‍ പരാജജയപ്പെട്ടു. യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയ ഈശ്വരപ്പ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. തിങ്കളാഴ്ച ഷിമോഗയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടാന്‍ പോലും ഈശ്വരപ്പ വിസമ്മതിച്ചു.”സ്വതന്ത്രനായി മത്സരിക്കുമെന്ന എന്റെ തീരുമാനത്തില്‍ മാറ്റമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി എനിക്ക് ദൈവമാണ്.പക്ഷേ, ഒരു കുടുംബത്തിന്റെ ഞെരുക്കത്തില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കാനാണ് ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.മോദിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാവാത്തതതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്” ഈശ്വരപ്പ പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു.ലിംഗായത്തുകള്‍ മുന്‍ മുഖ്യമന്ത്രിയുടെ കയ്യിലാണെന്ന ധാരണയാണ് കേന്ദ്ര നേതാക്കള്‍ക്കുള്ളതെന്ന് യെദ്യൂരപ്പയെ പരാമര്‍ശിച്ച് ഈശ്വരപ്പ പറഞ്ഞു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മോഹന്‍ അഗര്‍വാള്‍, നിയമസഭാംഗം അരഗ ജ്ഞാനേന്ദ്ര, ഡി.എസ് അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് ഞായറാഴ്ച ഉച്ചയോടെ ഈശ്വരപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഈശ്വരപ്പ തന്റെ തീരുമാനത്തില്‍ മാറ്റം വരുത്താതെ മറ്റ് ചില പരിപാടികളില്‍…
Read More » -
വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് വീണ്ടും അവസരം; 25 വരെ അപേക്ഷിക്കാം
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി 25-നു രാത്രി 12 വരെ അപേക്ഷിക്കാം. ഈവര്‍ഷം ഏപ്രില്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അര്‍ഹത. ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേനെയോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍.വി.എസ്.പി. പോര്‍ട്ടല്‍, വോട്ടര്‍ ഹെല്പ്പ്ലൈന് ആപ്പ് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. വോട്ടര്‍പ്പട്ടികയിലെ തിരുത്തലുകള്‍, മരിച്ചവരെ ഒഴിവാക്കല്‍, താമസസ്ഥലം മാറ്റല്‍ തുടങ്ങിയവയ്ക്കുള്ള അവസരം ശനിയാഴ്ച അവസാനിച്ചു.നേരത്തേ ജനുവരി ഒന്നിന് 18 വയസ്സാകുന്നവരുടെ അപേക്ഷയാണു പരിഗണിച്ചത്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇളവനുവദിച്ചത്.
Read More » -
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന് രാജിവെച്ചു; ലോക്സഭയിലേക്ക് മത്സരിച്ചേക്കും
ഹൈദരാബാദ്: തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ചുമതലയും വഹിക്കുന്ന തമിഴിസൈ സൗന്ദര്രാജന് സ്ഥാനം രാജിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഇവര്‍ മത്സരിച്ചേക്കും. തമിഴിസൈ സൗന്ദര്രാജന് തന്റെ രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കൈമാറി. ഗവര്‍ണറാകുന്നതിന് മുമ്പ് തമിഴ്നാട് ബിജെപി അധ്യക്ഷയായിരുന്ന തമിഴിസൈ 2019-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴിയോട് തൂത്തുകുടിയില്‍ വന്‍ തോല്‍വിയാണ് ഇവര്‍ ഏറ്റുവാങ്ങിയത്. ഇത്തവണ തമിഴിസൈ ഏത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് വ്യക്തമല്ല. 2019 സെപ്റ്റംബറിലാണ് ഇവരെ തെലങ്കാന ഗവര്‍ണറായി നിയമിച്ചത്. കിരണ്‍ ബേദിയെ നീക്കിയതിന് പിന്നാലെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ചുമതലയും നല്‍കിയിരുന്നു.
Read More » -
കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര് മരിച്ചു
കൊൽക്കത്ത: തെക്കന്‍ കൊല്‍ക്കത്തയിലെ മെത്തിയ ബ്രൂസില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടത്തിനടിയില്‍ കുടുങ്ങിയ 15 പേരെ പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. കൂടുതൽ ആളുകൾ കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Read More » -
ബിജെപി വിടാനൊരുങ്ങി സദാനന്ദ ഗൗഡ? മൈസൂരുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും
ബംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡി.വി.സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് അഭ്യൂഹം. കര്‍ണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി ഗൗഡ ചര്‍ച്ച നടത്തി. ബെംഗളൂരു നോര്‍ത്തില്‍നിന്നുള്ള സിറ്റിങ് എംപിയായ ഗൗഡയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നീരസത്തിലായിരുന്നു. മൈസൂരുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്നാണു റിപ്പോര്‍ട്ട്. ബെംഗളൂരു നോര്‍ത്തില്‍ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലാജെയുടെ പേരാണ് സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചത്. രണ്ട് ദിവസം മുന്‍പ് ശോഭ, സദാനന്ദ ഗൗഡയെ സന്ദര്‍ശിക്കാനെത്തിയിരുന്നു. വൊക്കലിഗ സമുദായംഗമായ ഗൗഡ, ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തുടക്കകാലത്ത് റെയില്‍വേ മന്ത്രിയായിരുന്നു. പിന്നീട് റെയില്‍വേ മന്ത്രാലയത്തില്‍നിന്നു മാറ്റിയതിലുള്‍പ്പെടെ ഗൗഡയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. പാര്‍ട്ടിയുടെ നടപടികളെ വിമര്‍ശിച്ച് അടുത്തിടെ അദ്ദേഹം പരസ്യമായ രംഗത്തെത്തിയിരുന്നു. മൈസൂരുവില്‍ വൊക്കലിഗ വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും കഴിഞ്ഞ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ബിജെപിയില്‍നിന്നു രാജിവച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ജനുവരിയില്‍…
Read More » -
ബീഹാറിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു
പാറ്റ്ന: ബീഹാറിലെ ഖഗരിയയില്‍ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുള്‍പ്പെടെ ഏഴുപേർ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ ഇന്ന് പുലർച്ചയാണ് അപകടമുണ്ടായത്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
വീട്ടുകാർ അറിയാതെ റോഡിലേക്കിറങ്ങിയ മൂന്ന് വയസുകാരന് ഓട്ടോയിടിച്ച് ദാരുണാന്ത്യം
മംഗളൂരു: വീട്ടില്‍ നിന്നും റോഡിലേയ്ക്ക് ഓടിയ കുഞ്ഞിന് ഓട്ടോ ഇടിച്ച് ദാരുണാന്ത്യം. ദക്ഷിണ കന്നട ജില്ലയിയിലെ ബെല്‍ത്തങ്ങാടി പനകാജെ മുണ്ടാടിയില്‍ ചന്ദ്രശേഖറിന്റെയും ഉഷയുടേയും മകൻ കൗശിക് (മൂന്ന്) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ഉജ്റെയിലെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read More » -
ഇത് എന്തു സന്ദേശമാണ് നല്‍കുന്നത്? രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം; ഇന്ത്യ മുന്നണിയില്‍ ഭിന്നത
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ഗാന്ധിയും കെ.സി വേണുഗോപാലും കേരളത്തില്‍ മത്സരിക്കുന്നതിനെച്ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത. ഇതേത്തുടര്‍ന്നാണ് ഇന്ത്യ മുന്നണി ഇന്നലെ മുംബൈ ശിവജി പാര്‍ക്കില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ നിന്നും സിപിഎം, സിപിഐ ജനറല്‍ സെക്രട്ടറിമാര്‍ വിട്ടു നിന്നതെന്നാണ് സൂചന. രാഹുലും വേണുഗോപാലും കേരളത്തില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നതില്‍ ഇടതു നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും റാലിയില്‍ പങ്കെടുത്തിരുന്നില്ല. ത്രിപുരയില്‍ ചില സുപ്രധാനയോഗങ്ങളുണ്ടായിരുന്നതിനാലാണ് റാലിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് യെച്ചൂരി അറിയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംഘടനാവിഷയങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു എന്നാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ വിശദീകരണം. ഇന്ത്യ മുന്നണിയിലെ സുപ്രധാന കക്ഷികളായ സിപിഎമ്മിനും സിപിഐക്കുമെതിരെയാണ് രാഹുലും വേണുഗോപാലും മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സിപിഐക്കും, കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ സിപിഎമ്മിനുമെതിരെയാണ് മത്സരിക്കുന്നത്. ഒരേ മുന്നണിയിലെ പാര്‍ട്ടികള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍…
Read More » -
കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുൻമന്ത്രിയുടെ മരുമകളും പാർട്ടി വിട്ടു!!
ഡെറാഡൂൺ: കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തിരിച്ചടി. ഉത്തരാഖണ്ഡ് വനംവകുപ്പ് മുൻമന്ത്രി ഹരക് സിങ് റാവത്തിന്റെ മരുമകളും സൗന്ദര്യമത്സര ജേതാവുമായ അനുകൃതി ഗുസൈൻ കോണ്‍ഗ്രസ് വിട്ടു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യം വ്യക്തമാക്കി അനുകൃതി രാജിക്കത്ത് അയച്ചു.വ്യക്തിപരമായ കാരണങ്ങളാല്‍ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്നാണ് കത്തില്‍ പറയുന്നത്. ഹരക് സിങ് വനം മന്ത്രിയായിരിക്കെ കോർബറ്റ് കടുവാ സങ്കേതത്തില്‍ നടത്തിയ അനധികൃത മരം മുറിക്കലും നിർമാണങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഗുസൈന്റെ രാജി.2017-ലെ ഫെമിന മിസ് ഇന്ത്യ ഗ്രാൻഡ് ഇന്റർനാഷണല്‍ പട്ടം അനുകൃതി നേടിയിരുന്നു.
Read More » -
ബിജെപിക്ക് വോട്ടില്ല! വടക്കേയിന്ത്യയിൽ പ്രചരണം ശക്തം
വടക്കേയിന്ത്യയിൽ ബിജെപിക്ക് വോട്ടില്ലെന്ന പ്രചരണം ശക്തമാകുന്നു. നോ വോട്ട് ടു ബിജെപി എന്നെഴുതിയ ബാനറുമായാണ് പ്രചരണം. ഇത്തവണ നാനൂറ് സീറ്റ് എന്ന രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തി വോട്ടു ചോദിക്കാനിറങ്ങുന്ന ബിജെപിക്ക് തലവേദനയായിരിക്കുകയാണ് ഈ പ്രചരണം. എക്സിലടക്കം പ്രചരിക്കുന്ന ഇതിന്റെ വീഡിയോയ്ക്ക് താഴെയായി നിരവധി പേരാണ് കമന്റുകൾ നൽകുന്നത്.ബിജെപിക്ക് വോട്ട് ചെയ്യില്ലെങ്കിലും കാര്യമില്ല ഇവിഎം ഹാക്ക് ചെയ്യപ്പെടും. ബിജെപിക്കോ അവരുടെ സഖ്യത്തിനോ വോട്ട് ചെയ്യില്ല. ജീവിതത്തിലൊരിക്കലും ബിജെപിക്ക് വോട്ടു ചെയ്യില്ല. ബിജെപിക്ക് മാത്രമല്ല മോദിക്കും വോട്ടില്ല. വോട്ടെ ചെയ്യില്ല എന്നടക്കം നിരവധി കമന്റുകളാണ് വരുന്നത്.
Read More »