India

  • ഇറാന്‍ പ്രക്ഷോഭം കനക്കുന്നു, പരമോന്നത നേതാവിന്റെ ചിത്രം കത്തിച്ച് സിഗരറ്റിനു തീകൊളുത്തി സ്ത്രീകള്‍; ശിരോവസ്ത്രങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചു; എല്ലാം ഇറാനിലെ ഗുരുതര കുറ്റകൃത്യങ്ങള്‍; ഇപ്പോഴും ഖമേനി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശക്തി പ്രതിഷേധങ്ങള്‍ക്ക് ഇല്ലെന്ന് യുഎസ് ഇന്റലിജന്‍സ്

    ടെഹ്‌റാന്‍: ഇറാന്‍ പ്രക്ഷോഭത്തിനിടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ചിത്രങ്ങള്‍ കത്തിച്ച് അതില്‍ നിന്ന് സ്ത്രീകള്‍ സിഗരറ്റ് കൊളുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നതില്‍ നിന്ന് സ്ത്രീകള്‍ സിഗരറ്റ് കൊളുത്തുന്നതും, പൊതുസ്ഥലത്ത് ശിരോവസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. രണ്ട് പ്രധാന നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് സ്ത്രീകളുടെ പ്രതിഷേധം. ഇറാനിയന്‍ നിയമപ്രകാരം പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നത് അതീവ ഗുരുതരമായ കുറ്റമാണ്. രണ്ടാമതായി, രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ പുകവലിക്കുന്നത് വര്‍ഷങ്ങളായി വിലക്കപ്പെട്ടതോ നിരുത്സാഹപ്പെടുത്തുന്നതോ ആയ ഒന്നാണ്. ഈ രണ്ട് പ്രവൃത്തികളും ഒരേസമയം ചെയ്യുന്നതിലൂടെയും, നിര്‍ബന്ധിത ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്നതിലൂടെയും തങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട അധികാരത്തെയും കര്‍ശനമായ സാമൂഹിക നിയന്ത്രണങ്ങളെയുമാണ് പ്രതിഷേധക്കാര്‍ വെല്ലുവിളിക്കുന്നത്. 2022ല്‍ ഡ്രസ് കോഡ് ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി മരിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധ തരംഗത്തിന്റെ തുടര്‍ച്ചയാണിത്. മരണസംഖ്യ ഉയരുന്നതോടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി മാറിയിരിക്കുകയാണ്. അധികൃതര്‍ ഇന്റര്‍നെറ്റും ടെലിഫോണ്‍…

    Read More »
  • ആദ്യം മോഹനര്, ഇപ്പോള്‍ രാജീവര്: കേരളത്തിലെ ഏറ്റവും പ്രബലമായ തന്ത്രി കുടുംബത്തില്‍ നിന്ന് വിവാദത്തിലാകുന്ന രണ്ടാമത്തെയാള്‍; താഴമണ്‍ കുടുംബം കരുത്താര്‍ജിച്ചത് ശബരിമല തീപിടിത്തത്തോടെ; വിവാദത്തിലാകുന്നതും അതേ ക്ഷേത്രംവഴി

    പത്തനംതിട്ട: താഴമണ്‍ കുടുംബത്തിലെ കണ്ഠര് രാജീവരെ അറസ്റ്റുചെയ്തതോടെ വിവാദത്തിലാകുന്ന രണ്ടാമത്തെയാളായി മാറി. ഇദ്ദേഹത്തിന്റെ താന്ത്രികാവകാശവും ചോദ്യം ചെയ്യപ്പെട്ടേക്കാം. ഇരുപതുവര്‍ഷം മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമുള്ള ശോഭാ ജോണുമായുള്ള ബന്ധത്തിലാണ് വിവാദത്തിലായ കണ്ഠര് മോഹനരെ ശബരിമല താന്ത്രികാവശാലത്തില്‍ നിന്ന് നീക്കിയിരുന്നു. ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനത്താണ് തന്ത്രി എന്നാണ് സങ്കല്‍പ്പം. ആനിലയ്ക്കുള്ള ആദരം വിശ്വാസികള്‍ താഴമണ്‍ കുടുംബത്തിലെ തന്ത്രിമാര്‍ക്ക് നല്‍കിവരുന്നു. ഭക്തരുടെ ആ വികാരത്തിനാണ് വീണ്ടും മങ്ങലേറ്റത് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റോടെ. 2006 ല്‍ താഴമണ്‍ കുടുംബത്തിലെ തന്ത്രി കണ്ഠര് മോഹനര് ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടശോഭാ ജോണുമായുള്ള ബന്ധത്തില്‍ വിവാദത്തിലായിരുന്നു. അന്ന് വാദിസ്ഥാനത്തായിരുന്നു മോഹനര്. അദ്ദേഹത്തെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ ശോഭാ ജോണും ബെച്ചു റഹ്‌മാനും ഉള്‍പ്പെടെ 11 പേരായിരുന്നു പ്രതിസ്ഥാനത്ത്. ശോഭാ ജോണ്‍ ഉള്‍പ്പടെയുള്ളവര്‍ ജയിലിലുമായി. ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിഷന്റെ ചോദ്യങ്ങളില്‍ നിന്ന് മോഹനര്‍ക്ക് വേദമോ സംസ്‌കൃതമോ ഭാഗ്യസൂക്തം പോലുമോ അറിയില്ലെന്ന് വ്യക്തമായതും വലിയ നാണക്കേടായി. പിന്നെ ശബരിമലയില്‍ തന്ത്രിയായി…

    Read More »
  • യെമനിലെ വിഘടനവാദി നേതാവിനെ യുഎഇ കടത്തിയെന്ന് സഖ്യസൈന്യം; ട്രാന്‍സ്‌പോണ്ടറുകള്‍ ഓഫ് ചെയ്ത് സൗദിയുടെ കണ്ണുവെട്ടിച്ച് ‘സിനിമാറ്റിക്’ രക്ഷപ്പെടല്‍; ഹൂതികളുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നു; പശ്ചിമേഷ്യയില്‍ സ്വന്തമായി സ്വാധീനം ഉറപ്പിക്കാനുള്ള നീക്കം?

    റിയാദ്: ഗള്‍ഫ് ശക്തികള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിക്കൊണ്ട്, യെമനിലെ വിഘടനവാദി നേതാവിനെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) രഹസ്യമായി കടത്തിയതായി സൗദി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ആരോപണം. ഇതേസമയം തന്നെ, നഷ്ടപ്പെട്ട ഏദന്‍ തുറമുഖം തിരിച്ചുപിടിക്കാനായി സൗദി പിന്തുണയുള്ള സൈന്യം മുന്നേറ്റം തുടരുകയാണ്. യുഎഇ പിന്തുണയുള്ള സതേണ്‍ വിഘടനവാദി ഗ്രൂപ്പിന്റെ തലവന്‍ ഐദറൂസ് അല്‍ സുബൈദി രക്ഷപ്പെട്ടത് അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളും ആഗോള എണ്ണവിപണിയിലെ വമ്പന്മാരുമായ സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചേക്കാം. കഴിഞ്ഞ മാസം വിഘടനവാദികള്‍ ഏദന്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ യെമന്‍ പിടിച്ചടക്കുകയും സൗദി അതിര്‍ത്തിക്കടുത്ത് വരെ എത്തുകയും ചെയ്തിരുന്നു. ഇത് തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സൗദി പ്രഖ്യാപിച്ചിരുന്നു. സുബൈദിക്കു രക്ഷപ്പെടാന്‍ യുഎഇ സഹായം നല്‍കിയെന്ന സൗദിയുടെ അവകാശവാദം കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട പ്രതിസന്ധിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. സുബൈദി യെമനില്‍ നിന്ന് സൊമാലിലാന്റിലേക്കാണ് പോയതെന്നും അവിടെ നിന്ന് ഒരു വിമാനത്തില്‍ മൊഗാദിഷുവില്‍ എത്തിയ ശേഷം അബുദാബിയിലെ സൈനിക വിമാനത്താവളത്തിലേക്ക്…

    Read More »
  • ഗ്രീന്‍ലാന്‍ഡിനെ അടര്‍ത്തി എടുക്കാന്‍ അമേരിക്കയുടെ ‘കോഴ’ നീക്കവും! ജനങ്ങള്‍ക്ക് ഒരുലക്ഷം ഡോളര്‍വരെ നല്‍കാന്‍ ചര്‍ച്ച നടത്തിയെന്നു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; മഡൂറോയെ പിടികൂടിയ ശേഷം നീക്കം ശരവേഗത്തില്‍; കോംപാക്ട് ഓഫ് ഫ്രീ അസോസിയേഷന്‍ കരാറും പരിഗണനയില്‍; ധാതുസമ്പത്തില്‍ കണ്ണ്

    ന്യൂയോര്‍ക്ക്: ഡെന്‍മാര്‍ക്കില്‍നിന്ന് ഗ്രീന്‍ലാന്‍ഡിനെ അടര്‍ത്തിയെടുക്കാന്‍ അമേരിക്ക ഗ്രീന്‍ലാന്‍ഡ് നിവാസികള്‍ക്കു വന്‍തോതില്‍ പണം നല്‍കാന്‍ തീരുമാനിച്ചിരുന്നെന്നും ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നുമുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്. നാലു സോഴ്‌സുകളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ പണമിടപാടിന്റെ കൃത്യമായ തുകയെക്കുറിച്ചോ അതിന്റെ മറ്റ് നടപടിക്രമങ്ങളെക്കുറിച്ചോ വ്യക്തതയില്ലെങ്കിലും, ഒരാള്‍ക്ക് 10,000 ഡോളര്‍ മുതല്‍ 1,00,000 ഡോളര്‍ വരെ നല്‍കുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് സഹായികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര ചര്‍ച്ചകള്‍ വെളിപ്പെടുത്തിയ രണ്ടുപേര്‍ പറഞ്ഞു. ഡെന്മാര്‍ക്കിന്റെ വിദേശ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ലെന്ന് കോപ്പന്‍ഹേഗനിലെയും നൂക്കിലെയും അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും, 57,000 ആളുകള്‍ താമസിക്കുന്ന ഈ ദ്വീപിനെ എങ്ങനെ ‘വാങ്ങാം’ എന്നതിനെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ നടത്തിയ ആലോചനകളിലൊന്നാണ് ഈ പണമിടപാട് പദ്ധതി. യുഎസ് സൈന്യത്തെ ഉപയോഗിക്കാനുള്ള സാധ്യത ഉള്‍പ്പെടെ ഗ്രീന്‍ലാന്‍ഡ് കൈക്കലാക്കാന്‍ വൈറ്റ് ഹൗസ് ചര്‍ച്ച ചെയ്യുന്ന വിവിധ പദ്ധതികളില്‍ ഒന്നാണിത്. എന്നാല്‍, സ്വന്തം സ്വാതന്ത്ര്യത്തെക്കുറിച്ചും ഡെന്മാര്‍ക്കിനോടുള്ള സാമ്പത്തിക ആശ്രിതത്വത്തെക്കുറിച്ചും ദീര്‍ഘകാലമായി ചര്‍ച്ച ചെയ്യുന്ന ഒരു…

    Read More »
  • തൊഴില്‍ കിട്ടാന്‍ പങ്കപ്പാട്; പറ്റിയ ആളെക്കിട്ടന്‍ അതിലും പാട്! അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടി; കൊള്ളാവുന്നവര്‍ ഇല്ലെന്ന് കമ്പനികളും; ടാലന്റ് വിലയിരുത്തുന്നത് എഐ; ലിങ്ക്ഡ് ഇന്‍ സര്‍വേയില്‍ ആശങ്കയുമായി യുവാക്കള്‍

    ന്യൂഡല്‍ഹി: 2026ലെ തൊഴില്‍ വിപണി ലക്ഷ്യമാക്കി വലിയ തോതില്‍ ജോലിമാറ്റത്തിന് താല്‍പര്യപ്പെട്ട് നില്‍ക്കുകയാണ് ഇന്ത്യന്‍ പ്രൊഫഷണലുകള്‍. എന്നാല്‍ ഈ തീരുമാനത്തോടൊപ്പം തന്നെ ഒരു വലിയ ആശങ്കയും അവരെ പിന്തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലിങ്ക്ഡ്ഇന്‍ നടത്തിയ സര്‍വേ പ്രകാരം, ഇന്ത്യന്‍ പ്രൊഫഷണലുകളുടെ ഭൂരിഭാഗവും പുതിയ ജോലി തേടാന്‍ സ്വയം തയാറെടുപ്പ് നടത്തിയിട്ടില്ലെന്ന് കരുതുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 84 ശതമാനം പേരും ജോബ് സെര്‍ച്ചിന് തങ്ങള്‍ പൂര്‍ണമായി തയ്യാറായിട്ടില്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. തൊഴില്‍ രംഗത്തെ വേഗത്തിലുള്ള മാറ്റങ്ങള്‍, ആവശ്യമായ പുതിയ വൈദഗ്ധ്യത്തിന്റെ പോരായ്മ, റിക്രൂട്ട്‌മെന്റില്‍ എഐയുടെ വ്യാപകമായ ഉപയോഗം എന്നിവയാണ് ഈ ആശങ്കക്ക് പ്രധാന കാരണം. തൊഴില്‍ വിപണിയില്‍ മത്സരം മുന്‍പെന്നത്തേക്കാള്‍ കഠിനമായിട്ടുണ്ട്. 2022ന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ ജോലിയൊഴിവിലേക്കും അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി. ഇത് തൊഴില്‍ തേടുന്നവരുടെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. തൊഴില്‍ ദാതാക്കളും സമാനമായ പ്രശ്നത്തില്‍. ഇന്ത്യയിലെ 74 ശതമാനം തൊഴില്‍ദാതാക്കളും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടായതായി വ്യക്തമാക്കുന്നു.…

    Read More »
  • സ്വര്‍ണക്കടത്തു മുതല്‍ ലൈഫ് മിഷനും കരുവന്നൂരുംവരെ; കൈവച്ചിടത്തെല്ലാം നിഗൂഢത; പണി തെറിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണന്‍ ഉപജാപങ്ങളുടെ രാജകുമാരന്‍? ‘എല്ലാം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു’ എന്ന മൊഴിക്കായി കിണഞ്ഞു ശ്രമിച്ചു; കാറ്റാടിപ്പാടത്തിന്റെ കഥ നിരത്തിയ മാധ്യമ പ്രവര്‍ത്തകനും കുടുങ്ങി; പുറത്താകല്‍ കാലത്തിന്റെ കാവ്യനീതി

    തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട ഡിപ്ലോമാറ്റിക് ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തടക്കം അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയതിലൂടെ വെളിവായത് മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ കെട്ടുകഥകളുടെ നിജസ്ഥിതി. കേരളത്തെ ഇളക്കിമറിച്ച സ്വര്‍ണക്കടത്തു കേസിന്റെ തിരക്കഥ മുഴുവന്‍ രചിച്ചതു ഇയാളുടെ നേതൃത്വത്തിലായിരുന്നെന്നു വ്യക്തമായി. പിന്നീട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴും കോടതിയില്‍നിന്നു രൂക്ഷ വിമര്‍ശനം നേരിട്ടതും ഇഡിയും കസ്റ്റംസും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പുലബന്ധം പോലുമില്ലായിരുന്നു. അതിലൊന്നായിരുന്നു വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ്. ഇതില്‍നിന്നു ലഭിച്ച പണമാണ് ശിവശങ്കറിന്റെ ലോക്കറിലുണ്ടായിരുന്നതെന്ന് ഇഡി ഒരിടത്തു പറഞ്ഞപ്പോള്‍ മറ്റൊരിടത്ത് സ്വര്‍ണക്കടത്തിലൂടെ ലഭിച്ചതായിരുന്നു എന്നായിരുന്നു. ഏറ്റവുമൊടുവില്‍ കൈക്കൂലി കേസിലാണ് രാധാകൃഷ്ണനു പുറത്തേക്കു വഴിയൊരുങ്ങിയത്. നിര്‍ബന്ധിത വിരമിക്കല്‍ എന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സെക്ഷന്‍ 56 ജെ പ്രകാരമുള്ള നടപടി എടുത്തിരിക്കുന്നത്. എം. ശിവശങ്കരന്റെ അറസ്റ്റിനടക്കം നേതൃത്വം കൊടുത്തതും പി. രാധാകൃഷ്ണനാണ്. കേസിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍…

    Read More »
  • കോലിയെക്കാളും മെലിഞ്ഞു; ഇതെന്തു ഭാവിച്ചാ? നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്ന രോഹിത്തിന്റെ വീഡിയോ വൈറല്‍; ഫിറ്റായി ഹിറ്റ്മാന്‍ എന്ന് ആരാധകര്‍

    ബംഗളുരു: 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് വമ്പന്‍ ട്രാന്‍സ്ഫര്‍മേഷനാണ് രോഹിത് ശര്‍മ വരുത്തിയിരിക്കുന്നത്.  ഫോമിലും ഫിറ്റ്നസിലും അത് പ്രകടവുമാണ്. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം നടത്തുന്ന രോഹിത് ശര്‍മയുടെ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമങ്ങളും ആരാധകരും. നെറ്റ്സില്‍ പരിശീലനം നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ രോഹിത് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും. ഞായറാഴ്ചയാണ് ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുക.   ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി രോഹിത് ശര്‍മ ശരീരഭാരം കുറച്ചിരുന്നു. ഇപ്പോഴിതാ അതാവര്‍ത്തിച്ചിരിക്കുകയാണെന്ന് വിഡിയോ ദൃശ്യങ്ങള്‍ പറയുന്നു. കോലിയെക്കാളും മെലിഞ്ഞ് ഫിറ്റായി ഹിറ്റ്മാന്‍ എന്നാണ് ആരാധകര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ നിരവധി നേട്ടങ്ങളും രോഹിത് സ്വന്തമാക്കിയിരുന്നു. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ നേടിയ 76 റണ്‍സ് പ്രകടനവും നിര്‍ണായകമായി. Rohit Sharma in the nets. pic.twitter.com/OsFnlwkg40 — Mufaddal Vohra (@mufaddal_vohra) January 6, 2026   കരിയറില്‍ ആദ്യമായി ഐസിസിയുടെ ഏകദിന റാങ്കിങിലും താരം ഒന്നാമതെത്തി. ഇന്ത്യയ്ക്കായി…

    Read More »
  • ‘ഇന്ത അടി പോതുമാ’; വൈഭവിന്‍റെ വെടിക്കെട്ടിനെ പുകഴ്ത്തി മുന്‍താരം

    അണ്ടര്‍ 19 ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെടിക്കെട്ട് സെഞ്ചറി നേടിയ വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ‘ എന്ന തമ്പീ, ഇന്ത അടി പോതുമാ…ഇനി കൊഞ്ച വേണമാ’. അശ്വിന്‍ എക്സില്‍ കുറിച്ചു. പരമ്പരയിലെ അവസാന മത്സരത്തില്‍ വൈഭവ് 74 പന്തില്‍ 127 റൺസടിച്ചിരുന്നു. വൈഭവിന്‍റെ ബാറ്റിങ് കരുത്തിലാണ് മൂന്ന് മത്സര പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയത്. അവസാന മത്സരത്തില്‍ 233 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.68.67 ശരാശരിയിലും 187.27 സ്ട്രൈക്ക് റേറ്റിലും 206 റണ്‍സടിച്ച വൈഭവ് തന്നെയായിരുന്നു പരമ്പരയിലെ ടോപ് സ്കോറര്‍. പതിനാലുകാരനായ വൈഭവ് പുലര്‍ത്തുന്ന അസാമാന്യമായ സ്ഥിരതയെയാണ് അശ്വിന്‍ എക്സ് പോസ്റ്റില്‍ പ്രകീര്‍ത്തിച്ചത്. ‘171(95), 50(26), 190(84), 68(24), 108*(61), 46(25) & 127(74), കഴിഞ്ഞ 30 ദിവസത്തിനിടെ ആഭ്യന്തര ക്രിക്കറ്റിലും അണ്ടര്‍ 19 ക്രിക്കറ്റിലുമായി വൈഭവ് സൂര്യവംശി ന ടത്തിയ പ്രകടനങ്ങളാണിത്. പതിനാലുകാരനായ അവന്‍ ഈ പ്രായത്തില്‍ പുറത്തെടുക്കുന്ന പ്രകടനത്തെക്കുറിച്ച് പറയാന്‍ എനിക്ക്…

    Read More »
  • അതിരപ്പിള്ളിയുടെ സംരക്ഷകനായ ഗാഡ്ഗിൽ : ആ കാവൽ തുടരും മരണാനന്തരവും: പശ്ചിമഘട്ടത്തിന്റെ ജാതകം കുറിച്ച പരിസ്ഥിതി സ്നേഹി 

        മാധവ് ഗാഡ്ഗിൽ ഓർമ്മയാകുമ്പോൾ അതിരപ്പിള്ളിയുടെ പ്രിയ തോഴനാണ് വിട പറയുന്നത്.അതിരപ്പിള്ളിയുടെ സംരക്ഷണം തന്നെയായിരുന്നു ജീവിച്ചിരുന്ന കാലത്ത് ഗാഡ്ഗിൽ. മരണം അദ്ദേഹത്തെ കവർന്നെടുത്തു കൊണ്ടുപോയാലും ആ കാവൽ തുടരും. അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും ഒരു ശിലാ ലിഖിതം പോലെ . ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്നും ഒരു സംരക്ഷിത കവചമായി ഉണ്ടാകും എന്നതുകൊണ്ട് തന്നെ ആ കാവൽ തുടരും എന്ന് പറയാം. കേരളം ഏറെ ചർച്ച ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഒരിക്കലും നടപ്പാക്കരുത് എന്ന് നിർദ്ദേശിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട നിർണായക രേഖയാണ്. അക്കമിട്ടു നിരത്തിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി മാധവ് ഗാഡ്ഗിൽ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ എതിർത്തു.ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി രൂപീകരിച്ചതാണ്, ഇത് അതിരപ്പിള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളെ പാരിസ്ഥിതിക ലോല മേഖലകളായി പ്രഖ്യാപിക്കാനും കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശിച്ചു; ഇതിൽ ജലസേചനം, ഖനനം, മണൽവാരൽ, വ്യവസായങ്ങൾ…

    Read More »
  • പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു; പശ്ചിമഘട്ടത്തെ സജീവ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നയാള്‍

    പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസായിരുന്നു. പുനൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള പോരാട്ടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു മാധവ് ഗാഡ്ഗില്‍. ജൈവവൈവിധ്യ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദമായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. പത്മശ്രീ (1981), പത്മഭൂഷൺ (2006) ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനു തുടക്കത്തിൽ കേരളത്തിൽ ഏറെ എതിർപ്പുകൾ നേരിട്ടെങ്കിലും 2018ലെ പ്രളയത്തിനും വയനാടിൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾക്കും ശേഷം സ്വീകാര്യത ലഭിച്ചു. ബയോഡൈവേഴ്‌സിറ്റി ആക്‌ട് സമിതിയിൽ അംഗമായിരുന്നു

    Read More »
Back to top button
error: