World
-
ഗാസ സിറ്റി വളഞ്ഞ് ഇസ്രേലി സേന
ജറൂസലെം: ഗാസയില്‍ ഇസ്രയേല്‍-ഹമാസ് പോരാട്ടം രൂക്ഷമായിരിക്കേ നാലു വശത്തുനിന്നും ഗാസ സിറ്റി വളഞ്ഞ് ഇസ്രേലി സേന. ഹമാസ് തീവ്രവാദികളുടെ തുരങ്കങ്ങള്‍ തകര്‍ക്കാൻ ഐഡിഎഫിന്റെ എൻജിനിയറിംഗ് വിഭാഗത്തെയും രംഗത്തിറക്കിയിട്ടുണ്ട്. ഉന്നതനേതാക്കളടക്കം നിരവധി ഹമാസ് തീവ്രവാദികളെ വധിച്ചെന്നും, ഹമാസ് കേന്ദ്രങ്ങള്‍ തിരിച്ചറിയാൻ നിര്‍മിതബുദ്ധി ഉപയോഗിക്കുമെന്നും ഐഡിഎഫ് അറിയിച്ചു. ഗാസയില്‍ കടന്നുകയറി നടത്തുന്ന പോരാട്ടത്തില്‍ തങ്ങളുടെ 11 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രേലി സേനാ തലവൻ ലഫ്. ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞു. ഇന്നലെ റാഫ അതിര്‍ത്തി വഴി അഞ്ഞൂറോളം പേര് ഈജിപ്തിലെത്തി. ബുധനാഴ്ചയാണ് റാഫ അതിര്‍ത്തി തുറന്നത്.
Read More » -
ഡസൻ കണക്കിന് അഫ്ഗാനിസ്ഥാനികളെ തടവിലാക്കിയും നാടുകടത്തിയും പാകിസ്ഥാൻ
ഇസ്ലാമാബാദ്: രാജ്യത്ത് താമസിക്കുന്ന നൂറു കണക്കിന് അഫ്ഗാനികളെ പാകിസ്ഥാൻ സുരക്ഷാ സേന പിടികൂടി നാടുകടത്തുകയും നിരവധി പേരെ തടവിലാക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. രേഖകളില്ലാത്തതോ രജിസ്റ്റര്‍ ചെയ്യാത്തതോ ആയ എല്ലാ വിദേശികളെയും ലക്ഷ്യമിടുന്ന പുതിയ കുടിയേറ്റ വിരുദ്ധ അടിച്ചമര്‍ത്തലിന്റെ ഭാഗമായാണ് ഈ നാടുകടത്തല്‍. രേഖകളില്ലാതെ പാകിസ്ഥാനിലെ ഏകദേശം 2 ദശലക്ഷം അഫ്ഗാനികള്‍ താമസിക്കുന്നുണ്ട്. പുതിയ തീരുമാനം ഇവരെയെല്ലാവരെയും ബാധിക്കും. തുറമുഖ നഗരമായ കറാച്ചിയിലും ഗാരിസണ്‍ നഗരമായ റാവല്‍പിണ്ടിയിലും അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാനിലെയും വടക്കുപടിഞ്ഞാറൻ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെയും വിവിധ പ്രദേശങ്ങളിലാണ് പ്രധാനമായും നാടുകടത്തല്‍ നടന്നത് . താലിബാൻ പിടിച്ചടക്കലിനിടെ അഫ്ഗാനിസ്ഥാനിൽ നിന്നും പലായനം ചെയ്തവരാണിവർ. പ്രത്യേക അഭയാര്‍ത്ഥി പദ്ധതി പ്രകാരം അമേരിക്കയിലേക്ക് പോകുന്നതിനായി കാത്തിരിക്കുന്നതിനിടെയാണ് പാക്കിസ്ഥാന്റെ ഈ അപ്രതീക്ഷിത നീക്കം.
Read More » -
ഇതുവരെ ചെയ്തതെല്ലാം ശരിയായ കാര്യങ്ങള്‍ ; ഇസ്രായേലിനെ ഇല്ലാതാക്കുക ഞങ്ങളുടെ ലക്ഷ്യം: ഹമാസ് നേതാക്കൾ
ഗാസ: ഒക്ടോബർ 7 ചരിത്രത്തിൽ രേഖപ്പെടുത്തിയെന്നും ഇനിയും പല ഒക്ടോബർ 7 ആവർത്തിക്കുമെന്നും ഹമാസ് നേതാവ് ഗാസി ഹമദ്. ജൂതരാഷ്ട്രത്തെ നശിപ്പിക്കുമെന്നും, അത് സാധിക്കുന്നത് വരെ തങ്ങളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ആക്രമണം ഉണ്ടാകുമെന്നും ഹമാസിലെ മുതിര്‍ന്ന നേതാവായ ഗാസി ഹമദ് പറഞ്ഞു. ” ഇസ്രായേലിനെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള ലക്ഷ്യം. അതുകൊണ്ട് തന്നെ ഒക്ടോബര്‍ 7 ഇനിയും ആവര്‍ത്തിക്കും. ഈ ലോകത്തില്‍ ഒരു സ്ഥാനവും ഇല്ലാത്ത രാജ്യമാണ് ഇസ്രായേല്‍. ഇസ്ലാമിക, അറബ് രാഷ്ട്രങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണവര്‍. അതുകൊണ്ട് തന്നെ ജൂതന്മാരുടെ ആ രാജ്യത്തെ ഇല്ലാതാക്കണം. അവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഉറക്കെ പറയാൻ ഒരു മടിയുമില്ല. ഇസ്രായേലിനെ തകര്‍ക്കണമെങ്കില്‍ ഇപ്പോഴുള്ളത് പോലെയുള്ള നീക്കങ്ങള്‍ ആവര്‍ത്തിക്കപ്പെടണം. പോരാടാനുള്ള കഴിവ് നമുക്കുണ്ട്. രക്തസാക്ഷികളുടെ കൂട്ടായ്മയാണ് ഹമാസ്. ഹമാസിന് വേണ്ടി ജീവൻ കളയുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ അധിനിവേശത്തിന്റെ ഇരകളാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ ഒരു ന്യായവും…
Read More » -
ഗാസയിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ; ഏക അര്‍ബുദ ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തി
ഗാസ/ടെല്‍ അവീവ്: ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ഗാസയിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ധനം ലഭ്യമല്ലാത്തതിനാല്‍ ഗാസയിലെ ഏക അര്‍ബുദ ആശുപത്രിയായ തുര്‍ക്കിഷ് ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തി. ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 195 ആയി. ഗാസയില്‍ ഭക്ഷ്യ ക്ഷാമവും രൂക്ഷമായി തുടരുകയാണ്. റൊട്ടി നിര്‍മാണ യൂണിറ്റുകളെല്ലാം ഇസ്രായേല്‍ ആക്രമിച്ചു. ഒമ്പത് റൊട്ടി നിര്‍മാണ യൂണിറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി ഇതിന് മുന്നില്‍ ആളുകളുടെ നീണ്ട നിരയാണുള്ളത്. അതേസമയം, ഗാസയില്‍ ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്വന്തം അംബാസഡറെ തിരിച്ചുവിളിച്ച് ചിലി. ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ഇസ്രയേല്‍ – ഫലസ്തീന് പ്രശ്നത്തിന് പരിഹാരമെന്നും ചിലി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അയല്‍ രാജ്യമായ ബൊളീവിയ ഇസ്രയേലുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് പിന്നാലെയാണ് ചിലിയുടെ നടപടി. ഗാസയിലെ ആക്രമണത്തില്‍ ശക്തമായ നിലപാടാണ് ദക്ഷിണ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ സ്വീകരിച്ചു വരുന്നത്. ബൊളീവിയ ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര…
Read More » -
ഇന്ദിരാ വധം ചിത്രീകരിച്ച ‘ഹൂഡി’യുമായി ശുഭ്; ആരോപണം നിഷേധിച്ച് വിവാദ ഗായകന്
ലണ്ടന്‍: കനേഡിയന്‍ പഞ്ചാബി ഗായകന് ശുഭ്നീത് സിങ് (ശുഭ്) വീണ്ടും വിവാദത്തില്‍. ഇന്ദിരാ ഗാന്ധി വധം സൂചിപ്പിക്കുന്ന ഹൂഡി വസ്ത്രം വേദിയില്‍ ശുഭ് പിടിച്ചുനിന്നതാണു വിവാദമായത്. ഖലിസ്ഥാനികളെ പിന്തുണച്ചെന്നാരോപിച്ച് ശുഭിന്റെ ഇന്ത്യയിലെ സംഗീതപരിപാടികള്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഒക്ടോബര്‍ 29ന് ലണ്ടനിലെ സംഗീത പരിപാടിയിലായിരുന്നു വിവാദ സംഭവം. സദസ്സില്‍നിന്നു സമ്മാനമായി എറിഞ്ഞുകിട്ടിയ ഹൂഡി വേദിയില്‍ ശുഭ് തുറന്നു കാണിക്കുകയും തന്റെ ദേഹത്തോടു ചേര്‍ത്തു വയ്ക്കുകയുമായിരുന്നു. പഞ്ചാബിന്റെ ഭൂപടത്തിനൊപ്പം ഇന്ദിര വധിക്കപ്പെട്ട തീയതിയും ഹൂഡിയില്‍ ചിത്രീകരിച്ചിരുന്നെന്നാണ് ആരോപണം. ഇക്കാര്യങ്ങള്‍ ശുഭ് നിഷേധിച്ചു. ”ലണ്ടനിലെ ആദ്യ ഷോയില്‍ ധാരാളം വസ്ത്രങ്ങളും ആഭരണങ്ങളും ഫോണുകളും കാണികള്‍ സ്റ്റേജിലേക്ക് എറിഞ്ഞിരുന്നു. എന്താണ് എറിഞ്ഞതെന്നോ അതിലെന്താണ് എഴുതിയിരുന്നതെന്നോ ശ്രദ്ധിച്ചില്ല. ഞാനെന്തു ചെയ്താലും അതെല്ലാം ചിലയാളുകള്‍ എനിക്കെതിരായി ചിത്രീകരിക്കുകയാണ്.” ശുഭ് പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തേ ജമ്മു കശ്മീര്‍, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയില്ലാത്ത ഇന്ത്യയുടെ ഭൂപടം ശുഭ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതു വിവാദമായിരുന്നു. വിവാദ ഹൂഡി കയ്യില്പിടിച്ചു നില്ക്കുന്ന വീഡിയോ വൈറലാണ്. ഇന്ത്യാവിരുദ്ധ…
Read More » -
അവിശ്വസിനീയം…! ഒരു കുഞ്ഞിന് 3 മാതാപിതാക്കൾ, 3 പേരുടെ ഡിഎൻഎയുമായി കുട്ടികൾക്ക് ജന്മം നൽകി ആരോഗ്യ വിദഗ്ധർ!
കുട്ടികൾ മാതാപിതാക്കളായ രണ്ട് പേരുടെ ഡി.എൻ.എയുമായാണ് ജനിക്കുന്നത്. എന്നാൽ മൂന്ന് ഡി.എൻ.എയുമായി കുട്ടികൾ ജനിച്ചാലോ…? ബ്രിട്ടനിലെ ഫെർട്ടിലിറ്റി റെഗുലേറ്ററി കഴിഞ്ഞ മാസമാണ് മൂന്ന് പേരുടെ ഡി.എൻ.എയുമായി ചില കുട്ടികൾക്ക് ജന്മം നൽകിയതായി സ്ഥിരീകരിച്ചത്. ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റിയുടെ കണക്കനുസരിച്ച്, യു.കെയിൽ ഇത്തരത്തിൽ 5 കുട്ടികൾ ജനിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ധർ ഈ കുട്ടികൾക്ക് ജന്മം നൽകിയത് മൈറ്റോകോൺഡ്രിയൽ റീപ്ലേസ്മെന്റ് തെറാപ്പി എന്ന ചികിത്സാ രീതിയിലൂടെയാണ്. മാതാപിതാക്കളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ഈ അപൂർവത ജനിതക രോഗങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കുമെന്നാണ് ഇവർ പറയുന്നത്. മൂന്ന് പേരുടെ ഡിഎൻഎ ഉള്ളതിനാൽ ഡിസ്ട്രോഫി, അപസ്മാരം, ഹൃദ്രോഗം, അമ്മയിലുണ്ടാകുന്ന ബൗദ്ധിക രോഗങ്ങൾ എന്നിവ കുട്ടിയിലേക്ക് പകരില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അച്ഛനമ്മമാരുടെ ഡിഎന്‍എ കൂടാതെ മറ്റൊരു സ്ത്രീയുടെ ഡിഎന്എകൂടി ഈ കുട്ടികളിലുണ്ട്. അമ്മയിലൂടെ കുട്ടിയിലേക്ക് മാരകമായ ജനിതക രോഗം പടരുന്നത് തടയാനാണ് അതിനൂതന ബീജസങ്കലന സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തിയത്. അച്ഛനമ്മമാരുടെ ഡിഎന്‍എയുടെ 99.8 ശതമാനവും ദാതാവായ സ്ത്രീയുടെ…
Read More » -
പന്നിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ സ്വീകരിച്ച രണ്ടാമത്തെയാളും മരിച്ചു
മെഡിക്കല്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് മനുഷ്യരില്‍ പന്നിയുടെ ഹൃദയം വയ്ക്കുകയെന്ന ആശയം 2022ല്‍ യുഎസിലെ മേരീലാൻഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷക വിദഗ്ധര്‍ പ്രാവര്‍ത്തികമാക്കിയത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും പ്രശ്നത്തിലായ രോഗിയിലായിരുന്നു ആദ്യ പരീക്ഷണം. ഇദ്ദേഹത്തിന് മറ്റൊരു മനുഷ്യനില്‍ നിന്ന് ഹൃദയം സ്വീകരിക്കാൻ കഴിയുന്ന സാഹചര്യവുമായിരുന്നില്ല. 2022 ആദ്യം അമ്ബത്തിയേഴ് വയസുള്ള രോഗിയില്‍ പന്നിയുടെ, ജനിതകമാറ്റങ്ങള്‍ വിധേയമാക്കിയ ഹൃദയം അങ്ങനെ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. എന്നാല്‍ ആ രോഗിക്ക് അധികം ആയുസുണ്ടായില്ല. രണ്ട് മാസം കഴിഞ്ഞപ്പോഴേക്ക് അദ്ദേഹത്തിന് മരണം സംഭവിച്ചു. ഇപ്പോഴിതാ പന്നിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ സ്വീകരിച്ച രണ്ടാമത്തെയാളും മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്തയാണ് വരുന്നത്. യുഎസുകാരനായ ലോറൻസ് ഫോസെറ്റ് (58) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം നാല്പത് ദിവസം പിന്നിടുമ്ബോഴാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്. ഇദ്ദേഹത്തിനും ഹൃദയം മറ്റൊരാളില്‍ നിന്ന് സ്വീകരിക്കാൻ കഴിയുമായിരുന്ന അവസ്ഥയായിരുന്നില്ലത്രേ. ശസ്ത്രക്രിയയ്ക്ക് ശേഷം പോസിറ്റീവായ പല മാറ്റങ്ങളും ഇദ്ദേഹത്തില്‍ കണ്ടിരുന്നുവെന്നാണ് മേരീലാൻഡ് യൂണിവേഴ്സ്റ്റിയില് നിന്നുള്ള ഗവേഷകര്‍ പറയുന്നത്. ആദ്യത്തെ ഒരു…
Read More » -
‘കാലം സാക്ഷി’ അച്ചു ഉമ്മൻ പ്രകാശനം ചെയ്തു, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം: വായനയുടെ 12 വസന്തദിനങ്ങൾ
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’യുടെ ഏഴാം പതിപ്പ് 42-ാ മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ആസാ ഗ്രൂപ്പ് ചെയര്മാന് സി.പി സാലിഹിന് നല്‍കിയായിരുന്നു പ്രകാശനം നിര്‍വ്വഹിച്ചത്. കാലം സാക്ഷി’ ആദ്യ പതിപ്പ് പ്രകാശനം ചെയ്തത് നടൻ മമ്മൂട്ടിയാണ്. ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കേരളം കൂടുതല്‍ തിരിച്ചറിഞ്ഞതെന്ന് മരിച്ചതിനുശേഷമാണെന്ന് ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ കാലം സാക്ഷി പ്രകാശനം ചെയ്തു കൊണ്ട് മകള്‍ അച്ചു ഉമ്മന്‍ പറഞ്ഞു. ‘ചൊവ്വാഴ്ച ഉമ്മന്‍ ചാണ്ടിയുടെ 80-ാം ജന്മദിനമായിരുന്നു. ഈ ജന്മദിനത്തില് അദ്ദേഹത്തെ കുറിച്ച് ഒട്ടേറെ ഓര്‍മകളാണ് പങ്കുവെയ്ക്കാനുള്ളത്. അദ്ദേഹം ആരായിരുന്നു, എന്തായിരുന്നു എന്ന് ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയ ദിവസങ്ങളാണ് കടന്നുപോയത്. അപ്പയുടെ ജീവിതം ജനങ്ങള്‍ക്കിടയിലായിരുന്നു, അദ്ദേഹം ഒരുപാട് പുസ്തകങ്ങളൊന്നും വായിക്കുന്ന ആളായിരുന്നില്ല. അറിവ് നേടിയത് ജനങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയായിരുന്നു. ജീവിതാനുഭവങ്ങളിലൂടെ ലഭിച്ച അറിവ് മറ്റുള്ളവരിലേക്ക് പകര്‍ത്താനും ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നു.…
Read More » -
സൗദിയില്‍ ഇനി ഔദ്യോഗിക തീയതികള്‍ ഇംഗ്ലീഷ് കലണ്ടര്‍പ്രകാരം
റിയാദ്: സൗദി അറേബ്യയില്‍ ഇനി ഔദ്യോഗിക തീയതികള്‍ കണക്ക് കൂട്ടുക ഇംഗ്ലീഷ് (ഗ്രിഗോറിയൻ) കലണ്ടര്‍പ്രകാരമായിരിക്കും. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളിലും ഇടപാടുകളിലും ഇംഗ്ലീഷ് കലണ്ടര്‍ അവലംബമാക്കാൻ റിയാദില്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. രാജ്യത്തെ സര്‍ക്കാര്‍ തലത്തിലുള്‍പ്പടെ പൊതുവായ തീയതികളും കാലയളവുകളും ഇതോടെ ഇംഗ്ലീഷ് കലണ്ടറിനെ അടിസ്ഥാനമാക്കി പുനക്രമീകരിക്കും. രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസൻസ്, വിസ, വാണിജ്യ ലൈസൻസ് തുടങ്ങി പൊതുജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഈ മാറ്റമുണ്ടാവും. ഹിജ്ര തീയതിയും ഒപ്പം ഇംഗ്ലീഷ് തീയതിയും രേഖപ്പെടുത്തുന്ന പതിവ് രീതിക്ക് പകരമാണ് ഈ മാറ്റം.
Read More » -
ഹമാസ് തീവ്രവാദികള്‍ക്കെതിരെ തുടരുന്ന യുദ്ധത്തില്‍ വീരരമൃത്യു വരിച്ചരില്‍ ഇന്ത്യൻ വംശജനായ സൈനികനും
ഡിമോണ:ഹമാസ് തീവ്രവാദികള്‍ക്കെതിരെ തുടരുന്ന യുദ്ധത്തില്‍ വീരരമൃത്യു വരിച്ചവരിൽ ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികനും. തെക്കൻ ഇസ്രായേലി പട്ടണമായ ഡിമോണയുടെ മേയറാണ് വിവരം പങ്ക് വച്ചത്. ഹലേല്‍ സോളമൻ(20) എന്ന സൈനികനാണ് മരിച്ചത്.ഇസ്രായേലിന്റെ തെക്ക് ഭാഗത്തുള്ള ഒരു പട്ടണമാണ് ഡിമോണ, ഇസ്രായേലിന്റെ ആണവ റിയാക്ടറായി അറിയപ്പെട്ടിരുന്ന ഈ നഗരം “മിനി ഇന്ത്യ” എന്ന് പേരിലും അറിയപ്പെടുന്നുണ്ട്, ഇന്ത്യയില്‍ നിന്നുള്ള ജൂതന്മാര് ഈ നഗരത്തിലാണ് കൂടുതലായും തിങ്ങിപ്പാര്‍ക്കുന്നത്. അതേസമയം ഹമാസുമായുള്ള യുദ്ധത്തില്‍ ഇതുവരെ 11 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
Read More »