World

    • ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കന്‍ തലവനേക്കാള്‍ പ്രാധാന്യമുള്ളയാള്‍ ; സെലന്‍സ്‌കിയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് പുടിന്‍ മോഡി ചര്‍ച്ച ; ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പറഞ്ഞു

      ന്യൂഡല്‍ഹി: അലാസ്‌ക്കയില്‍ നടന്ന അതിപ്രധാനമായ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പങ്കിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. ട്രംപിന്റെ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായിട്ടായിരുന്നു പുടിന്‍ മോഡിയു ഫോണില്‍ ബന്ധപ്പെട്ടത്. ഉക്രെയ്നിനെതിരായ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അലാസ്‌കയില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് മോദിയുമായി പുടിന്‍ സംസാരിച്ചത്. അലാസ്‌കയിലെ ‘സമാധാന’ ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെടാത്ത ഉക്രെയ്നിന്റെ വോളോഡിമര്‍ സെലെന്‍സ്‌കി വൈറ്റ് ഹൗസില്‍ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പുടിന്‍ പ്രധാനമന്ത്രിക്ക് ഫോണ്‍ ചെയ്തത്. 2022 ഫെബ്രുവരി മുതല്‍ തുടരുന്ന യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി അടിവരയിട്ടു. സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പുടിനോട് പറഞ്ഞു. ഉഭയകക്ഷി സഹകരണത്തിന്റെ വിഷയങ്ങളും മോദിയും പുടിനും ചര്‍ച്ച ചെയ്തതായി പിഎംഒ അറിയിച്ചു. അടുത്ത ബന്ധം തുടരാന്‍ ഇരു നേതാക്കളും…

      Read More »
    • ആ രക്തശോഭ… ചുടുനിണമണിഞ്ഞ് ചന്ദ്രബിംബം! അപൂര്‍വദൃശ്യത്തിന് മുംബൈ സാക്ഷ്യം വഹിക്കും, ദിവസം അടുത്തെത്തിയെന്ന് ഗവേഷകര്‍

      കോടാനുകോടി നിഗൂഢ രഹസ്യങ്ങളാണ് പ്രപഞ്ചത്തിലുളളത്. വാനനിരീക്ഷകരും ശാസ്ത്രജ്ഞരും മാസങ്ങളോളവും വര്‍ഷങ്ങളോളവും ഗവേഷണം നടത്തിയാണ് പ്രപഞ്ച രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. ഇപ്പോഴിതാ സെപ്തംബര്‍ ഏഴിന് ചന്ദ്രനില്‍ സംഭവിക്കാന്‍ പോകുന്ന ചില കാര്യങ്ങളാണ് ശാസ്ത്രലോകത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. അന്ന് നടക്കുന്ന പൂര്‍ണ ഗ്രഹണത്തില്‍ ചന്ദ്രന്റെ നിറം കടുംചുവപ്പാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രതിഭാസത്തെ ‘ബ്ലഡ് മൂണ്‍’ എന്നാണറിയപ്പെടുന്നത്. ഇതിനുപിന്നിലെ കാരണം പരിശോധിക്കാം. അടുത്ത മാസം ലോകം പൂര്‍ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ആ സമയത്ത് ചന്ദ്രനില്‍ ഒരു പ്രത്യേക ചുവന്ന തിളക്കം കാണാന്‍ സാധിക്കും. ഏഷ്യയിലും പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലും ഉടനീളമുളള ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ഈ നിറത്തില്‍ തന്നെ തുടരും. അതേസമയം, മറ്റുപല രാജ്യങ്ങളിലുളളവര്‍ക്ക് ബ്ലഡ് മൂണിനെ വ്യത്യസ്ത ഘട്ടങ്ങളിലായിരിക്കും കാണാന്‍ സാധിക്കുക. സ്പേസ് റിപ്പോര്‍ട്ടനുസരിച്ച്, ഏഷ്യയിലെയും പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിലെയും ആകാശ നിരീക്ഷകര്‍ക്ക് അടുത്ത മാസം ഏഴിന് തുടക്കം മുതല്‍ അവസാനം വരെ പൂര്‍ണ ചന്ദ്രഗ്രഹണം അനുഭവപ്പെടും. ഇന്ത്യ, ചൈന, റഷ്യ, പടിഞ്ഞാറന്‍ ഓസ്ട്രേലിയ, കിഴക്കന്‍…

      Read More »
    • നാറ്റോ അംഗത്വവുമില്ല പിടിച്ചെടുത്ത ഭൂമിയുമില്ല! ‘പുതിയ ഫ്രണ്ടിനായി’ ട്രംപിന്റെ ഡിമാന്‍ഡ്; സെലന്‍സ്‌കിയെ കൈവിടാതെ യൂറോപ്പ്, ചര്‍ച്ചകളില്‍ പങ്കെടുക്കും

      വാഷിങ്ടണ്‍: യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ആഗ്രഹിച്ചാല്‍ റഷ്യയുമായുള്ള അവരുടെ യുദ്ധം അവസാനിപ്പിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന് നാറ്റോയില്‍ പ്രവേശനം നല്‍കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് സെലന്‍സ്‌കിയോട് ക്രിമിയന്‍ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. സെലെന്‍സ്‌കിയുമായി വൈറ്റ്ഹൗസില്‍ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. 2014-ലാണ് റഷ്യ യുക്രൈനില്‍നിന്ന് ക്രിമിയ പിടിച്ചെടുത്തത്. ‘യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിക്ക് വേണമെങ്കില്‍ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാം, അല്ലെങ്കില്‍ അദ്ദേഹത്തിന് പോരാട്ടം തുടരാം. ഇതെങ്ങനെയാണ് തുടങ്ങിയതെന്ന് ഓര്‍ക്കുക. ഒബാമ നല്‍കിയ ക്രിമിയ തിരികെ ലഭിക്കില്ല (12 വര്‍ഷം മുന്‍പ്, ഒരു വെടി പോലും ഉതിര്‍ക്കാതെ!), യുക്രൈന്‍ നാറ്റോയില്‍ ചേരുകയുമില്ല. ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല’ ട്രംപ് കുറിച്ചു. അലാസ്‌കയില്‍ വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഉടന്‍ വെടിനിര്‍ത്തല്‍ എന്നതിനുപകരം നേരേ സമാധാന ഉടമ്പടിയുണ്ടാക്കുകയാണ് നല്ലതെന്ന് അലാസ്‌കയില്‍നിന്ന് വാഷിങ്ടണിലേക്ക്…

      Read More »
    • നാറ്റോ അംഗത്വം പ്രധാന ചര്‍ച്ച ആകും; സെലന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ച ഇന്ന്

      ന്യൂയോര്‍ക്ക്: ഉക്രയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച. കഴിഞ്ഞ സന്ദര്‍ശനത്തിലെ മോശം അനുഭവം മുന്‍നിര്‍ത്തി ഒരുപറ്റം യൂറോപ്യന്‍ നേതാക്കളുടെ അകമ്പടിയോടെയാണ് ഇത്തവണ സെലന്‍സ്‌കി ട്രംപിനെ കാണാനെത്തുന്നത്. ഫെബ്രുവരിയിലെ കൂടിക്കാഴ്ചയില്‍ സെലന്‍സ്‌കിയെ അധിക്ഷേപിക്കുന്ന പെരുമാറ്റമാണ് ട്രംപില്‍ നിന്നുണ്ടായത്. ട്രംപുമായി നല്ല ബന്ധത്തിലുള്ള ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുത്തെ എന്നിവര്‍ സെലന്‍സ്‌കിക്കൊപ്പമുണ്ടാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറടക്കം മറ്റുചില രാഷ്ട്രനേതാക്കളും അനുഗമിച്ചേക്കും. പാശ്ചാത്യചേരിയുടെ നിലപാട് ട്രംപിനെ നേരിട്ടറിയിക്കുകയാണ് ഉദ്ദേശ്യം. കഴിഞ്ഞദിവസം അലാസ്‌കയില്‍വച്ച് ട്രംപ് പുടിനുമായി നടത്തിയ ചര്‍ച്ച അന്തിമ ധാരണയില്‍ എത്തിയിരുന്നില്ല. സമാധാന കരാര്‍ യാഥാര്‍ഥ്യമാക്കേണ്ടത് സെലന്‍സ്‌കിയുടെ ഉത്തരവാദിത്വമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ബ്രസല്‍സില്‍ എത്തി യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലന്‍സ്‌കി വാഷിങ്ടണില്‍ എത്തുന്നത്. ഉക്രെയ്നും യൂറോപ്പിനും സുരക്ഷാ ഉറപ്പുകള്‍ ലഭിക്കണമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സെലന്‍സ്‌കിയും ഉര്‍സുലയും പറഞ്ഞിരുന്നു.…

      Read More »
    • എയര്‍ കാനഡ ജീവനക്കാരുടെ 72 മണിക്കൂര്‍ പണിമുടക്ക് സമരം തുടരുന്നു: സര്‍വ്വീസ് വീണ്ടും പ്രതിസന്ധിയില്‍; 240 വിമാനങ്ങള്‍ റദ്ദാക്കിയെന്ന് എയര്‍ലൈന്‍

      ടൊറന്റോ: എയര്‍ കാനഡ ജീവനക്കാരുടെ സമരം തുടരുന്നു. ജോലിയില്‍ തിരികെ പവേശിക്കാനുള്ള ലേബര്‍ ബോര്‍ഡിന്റെ ഉത്തരവ് ലംഘിച്ചതോടെ കാനഡയിലെ ഏറ്റവും വലിയ എയര്‍ലൈനിനെ പുനരാരംഭിക്കാനുള്ള പദ്ധതികള്‍ വീണ്ടും പ്രതിസന്ധിയിലായി. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ആരംഭിച്ച സമരംമൂലം 700 ദൈനംദിന വിമാനങ്ങളില്‍ ഭൂരിഭാഗവും നിര്‍ത്തിവയ്ക്കുകയും 100,000-ത്തിലധികം യാത്രക്കാര്‍ക്ക് യാത്ര മുടങ്ങുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് തങ്ങളുടെ അംഗങ്ങളോട് ജോലിയിലേക്ക് മടങ്ങാനുള്ള കനേഡിയന്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബോര്‍ഡിന്റെ ഉത്തരവ് ലംഘിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ആ പദ്ധതികളും റദ്ദാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന ഏകദേശം 240 വിമാനങ്ങള്‍ റദ്ദാക്കിയെന്ന് എയര്‍ലൈന്‍ ഞായറാഴ്ച ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. 10,000ത്തിലധികം എയര്‍ കാനഡ ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകളാണ് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പണിമുടക്ക് ആരംഭിച്ചത്. 72 മണിക്കൂര്‍ പണിമുടക്കാണ് ആരംഭിച്ചത്. എയര്‍ലൈനുമായുള്ള കരാറിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പണിമുടക്ക് ആരംഭിച്ചതെന്ന് കനേഡിയന്‍…

      Read More »
    • ‘ദൈവം എന്നെ പാകിസ്ഥാന്റെ സംരക്ഷകനാക്കി, ഞാന്‍ മറ്റൊരു സ്ഥാനവും വേണ്ട’; രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാക് സൈനിക മേധാവി അസിം മുനീര്‍

      ഇസ്ലാമാബാദ്: രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍. ആസിഫ് അലി സര്‍ദാരിക്ക് പകരം അസിം മുനീര്‍ പാകിസ്ഥാന്റെ പ്രസിഡന്റായേക്കുമെന്ന തരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അസിം മുനീര്‍ തള്ളിക്കളഞ്ഞു. യു.എസ് സന്ദര്‍ശനം കഴിഞ്ഞ് ബെല്‍ജിയത്തില്‍ എത്തിയ ശേഷം, ഡെയ്‌ലി ജാങ് പത്രത്തോടായിരുന്നു അദേഹത്തിന്‍രെ പ്രതികരണം. പാകിസ്ഥാന്റെ ഉന്നതാധികാര സ്ഥാനങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും അദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ രാജ്യത്തിന്റെ സേവകന്‍ മാത്രമാണെന്നായിരുന്നു അദേഹത്തിന്റെ മറുപടിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ദൈവം തന്നെ രാജ്യത്തിന്റെ സംരക്ഷകനാക്കി. അതല്ലാതെ മറ്റൊരു സ്ഥാനവും താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ ഒരു സൈനികനാണ്. തന്റെ ഏറ്റവും വലിയ ആഗ്രഹം രക്തസാക്ഷിത്വമാണെന്നും അസിം മുനീര്‍ പറഞ്ഞു. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉടന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നും പകരം സൈനിക മേധാവി രാജ്യത്തിന്റെ…

      Read More »
    • ഓ മൈ ഫ്രെണ്ടേ!!! ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ വൈകും; പ്രതിനിധി സംഘം ഉടനെത്തില്ല

      ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനായുള്ള (ബിടിഎ) അടുത്ത ഘട്ട ചര്‍ച്ചകള്‍ വൈകും. ചര്‍ച്ചയ്ക്കായി ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കാനിരുന്ന അമേരിക്കന്‍ പ്രതിനിധി സംഘത്തിന്റെ യാത്ര മാറ്റിവച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട്ചെയ്തു. കരാറിനായുള്ള ചര്‍ച്ചകള്‍ ഇതിനകം അഞ്ച് ഘട്ടം പിന്നിട്ടു കഴിഞ്ഞു. അടുത്തഘട്ടം ഓഗസ്റ്റ് 25 മുതല്‍ 29 വരെ നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈനെതിരായ യുദ്ധത്തെ സഹായിക്കുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്കുള്ള തീരുവ 50 ശതമാനമാക്കി യുഎസ് ഉയര്‍ത്തിയിരുന്നു. ഇത് ഓഗസ്റ്റ് 27-നാണ് നിലവില്‍ വരുന്നത്. അതിനുമുന്‍പ് വ്യാപാര കരാറിലെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2025 ഏപ്രില്‍-ജൂലായ് കാലയളവില്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 21.64 ശതമാനം വര്‍ധിച്ച് 33.53 ബില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്. അതേസമയം ഇറക്കുമതി 12.33 ശതമാനം ഉയര്‍ന്ന് 17.41 ബില്യണ്‍ ഡോളറിലെത്തി. ഉഭയകക്ഷി വ്യാപാരം 12.56 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതോടെ ഈ കാലയളവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക മാറി.…

      Read More »
    • പോയി പണി നോക്ക് ആശാനെ! ഡൊണെറ്റ്‌സ്‌ക് വിട്ടുകൊടുക്കണമെന്ന പുട്ടിന്റെ ആവശ്യം അറിയിച്ച് ട്രംപ്; നിരസിച്ച് സെലെന്‍സ്‌കി

      വാഷിങ്ടന്‍: ഡൊണെറ്റ്‌സ്‌ക് വിട്ടുകൊടുക്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ ആവശ്യം യുക്രെയ്നെ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ പുട്ടിന്റെ ആവശ്യം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി നിരസിച്ചെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ കരാറിന് തയാറാകണമെന്നും റഷ്യ ഒരു വലിയ ശക്തിയാണ്, യുക്രെയ്ന്‍ അങ്ങനെയല്ലെന്നും ട്രംപ് ആവശ്യപ്പെട്ടു. യുക്രെയ്ന്റെ കൂടുതല്‍ പ്രദേശം വിട്ടുനല്‍കണമെന്ന് അലാസ്‌ക ഉച്ചകോടിയില്‍ ട്രംപിനോട് പുട്ടിന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഡൊണെറ്റ്‌സ്‌ക് പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശം ഉള്‍പ്പെടെ യുക്രെയ്ന്റെ അഞ്ചില്‍ ഒന്ന് പ്രദേശവും ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഡൊണെറ്റ്‌സ്‌കില്‍ 2014 ലാണ് റഷ്യ പ്രവേശിച്ചത്. മോസ്‌കോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ വ്യാവസായിക മേഖലയായ ഡൊണെറ്റ്‌സ്‌ക് റഷ്യയ്ക്ക് വിട്ടുനല്‍കാന്‍ തയാറായാല്‍ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാന്‍ തയാറാണെന്ന് പുട്ടിന്‍ നിലപാട് സ്വീകരിച്ചതായാണ് സൂചന.

      Read More »
    • അമേരിക്കന്‍ കയറ്റുമതി മാത്രം 40 ശതമാനം; ട്രംപിന്റെ താരിഫില്‍ തിരുപ്പൂര്‍ തുണിമില്ലുകള്‍ പൂട്ടിക്കെട്ടലിലേക്ക്; 20,000 യൂണിറ്റുകള്‍ അടച്ചുപൂട്ടേണ്ടി വരും; 30 ലക്ഷം തൊഴില്‍ നഷ്ടമാകും; ഓഗസ്റ്റ് 27നു ശേഷം ചരക്കുവേണ്ടെന്ന് ഇടപാടുകാര്‍

      തിരുപ്പൂര്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ 50% തീരുവയില്‍ ഇന്ത്യയിലെ തുണി വ്യവസായത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന തിരുപ്പൂര്‍ കടുത്ത പ്രതിസന്ധിയിലേക്ക്. കുറഞ്ഞത് 20,000 ഫാക്ടറികളും 30 ലക്ഷം തൊഴിലും ഈ മേഖലയില്‍ നഷ്ടപ്പെട്ടേക്കുമെന്നാണു മുന്നറിയിപ്പ്. ഇന്ത്യയുടെ 68 ശതമാനം ബനിയന്‍ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് തിരുപ്പൂരില്‍നിന്നാണ്് 2500 കയറ്റുമതിക്കാരും 20,000 യൂണിറ്റുകളും ഇവിടെയുണ്ടെന്നു തിരുപ്പൂര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കുമാര്‍ ദുരൈസ്വാമി പറഞ്ഞു. കഴിഞ്ഞവര്‍ഷം 44,744 കോടിയുടെ ടേണോവറാണ് എല്ലാവര്‍ക്കുമായി ലഭിച്ചത്. കോവിഡ് ലോക്ഡൗണിനുശേഷമുണ്ടായ മികച്ച നേട്ടമാണിത്. 20 ശതമാനം വളര്‍ച്ചയുണ്ടായി. യുഎസ്എ, യുകെ, യൂറോപ്യന്‍ രാജയങ്ങള്‍, ഓസ്‌ട്രേലിയ, യുഎഇ, സൗദി അറേബ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം കയറ്റുമതിയുണ്ട്. അമേരിക്കയിലേക്കു മാത്രം 40 ശതമാനം കയറ്റുമതിയുണ്ട്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ചേര്‍ന്നു 40 ശതമാനവും. യുകെയിലേക്ക് 10 ശതമാനവും മറ്റു രാജ്യങ്ങളിലേക്കെല്ലാംകൂടി 10 ശതമാനവും കയറ്റുമതിയുണ്ട്. അമേരിക്കന്‍ കയറ്റുമതിയെ മാത്രം ആശ്രയിച്ചിരുന്നവരാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നത്. അണ്ടര്‍ഗാര്‍മെന്റുകള്‍,…

      Read More »
    • ആയുധ സംഭരണ കേന്ദ്രത്തിലെ വ്യോമാക്രമണം; ഹമാസ് നേതാവ് നാസ്സര്‍ മൂസയെ വധിച്ചെന്ന് ഇസ്രയേല്‍

      ഗാസ: ഹമാസ് നേതാവ് നാസ്സര്‍ മൂസയെ വധിച്ചതായി ഇസ്രയേല്‍ വെളിപ്പെടുത്തല്‍. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ ആയുധസംഭരണ കേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ് നാസര്‍ മൂസ കൊല്ലപ്പെട്ടത്. ഈ മാസം ഒന്‍പതിനാണ് മൂസ ഖാന്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹമാസിന്റെ പ്രധാന നേതാക്കളിലൊരാള്‍ കൂടി കൊല്ലപ്പെട്ടത്. ഹമാസ് റോക്കറ്റുകള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഖാന്‍ യൂനിസിലെ കെട്ടിടം ഇസ്രയേല്‍ തകര്‍ത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഐഡിഎഫ് പുറത്തുവിട്ടു. 2025 മെയ് മാസത്തില്‍ കൊല്ലപ്പെട്ട റഫ ബ്രിഗേഡിന്റെ കമാന്‍ഡറായിരുന്ന മുഹമ്മദ് ഷബാനയുടെ അടുത്ത അനുയായിയായിരുന്നു നാസര്‍ മൂസ. ബ്രിഗേഡിലെ രഹസ്യന്വേഷണ മേധവിയായും നിരീക്ഷണ സംവിധാനത്തിന്റെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

      Read More »
    Back to top button
    error: