ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കന്‍ തലവനേക്കാള്‍ പ്രാധാന്യമുള്ളയാള്‍ ; സെലന്‍സ്‌കിയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് പുടിന്‍ മോഡി ചര്‍ച്ച ; ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പറഞ്ഞു

ന്യൂഡല്‍ഹി: അലാസ്‌ക്കയില്‍ നടന്ന അതിപ്രധാനമായ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പങ്കിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. ട്രംപിന്റെ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായിട്ടായിരുന്നു പുടിന്‍ മോഡിയു ഫോണില്‍ ബന്ധപ്പെട്ടത്. ഉക്രെയ്നിനെതിരായ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അലാസ്‌കയില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് മോദിയുമായി പുടിന്‍ സംസാരിച്ചത്.
അലാസ്‌കയിലെ ‘സമാധാന’ ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെടാത്ത ഉക്രെയ്നിന്റെ വോളോഡിമര്‍ സെലെന്‍സ്‌കി വൈറ്റ് ഹൗസില്‍ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പുടിന്‍ പ്രധാനമന്ത്രിക്ക് ഫോണ്‍ ചെയ്തത്. 2022 ഫെബ്രുവരി മുതല്‍ തുടരുന്ന യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി അടിവരയിട്ടു. സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പുടിനോട് പറഞ്ഞു. ഉഭയകക്ഷി സഹകരണത്തിന്റെ വിഷയങ്ങളും മോദിയും പുടിനും ചര്‍ച്ച ചെയ്തതായി പിഎംഒ അറിയിച്ചു.
അടുത്ത ബന്ധം തുടരാന്‍ ഇരു നേതാക്കളും സമ്മതിച്ചു. ശനിയാഴ്ച, ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ഉക്രെയ്‌നിനെതിരായ യുദ്ധം ‘ന്യായമായ അടിസ്ഥാനത്തില്‍’ അവസാനിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചര്‍ച്ച ചെയ്തതായും, ആ കൂടിക്കാഴ്ച ‘സമയോചിതവും’ ‘വളരെ ഉപയോഗപ്രദവുമായിരുന്നു’ എന്നും വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. നേരത്തേ കൂടിക്കാഴ്ചയെ പ്രശംസിച്ച ട്രംപ് രംഗത്ത് വന്നിരുന്നെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ ഇതിനിടയില്‍ മോഡിയുമായി പുടിന്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു.
അലാസ്‌ക യോഗത്തിന് 10 ദിവസം മുമ്പ് ഇന്ത്യന്‍, റഷ്യന്‍ നേതാക്കള്‍ വിശദമായ ഒരു ഫോണ്‍ കോള്‍ നടത്തിയിരുന്നു. മോസ്‌കോയില്‍ നിന്ന് ഡല്‍ഹി വിലക്കുറവില്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുന്നതിനാല്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ‘പിഴ’ക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. എന്തായാലും കുറഞ്ഞ ഊര്‍ജ്ജം ആവശ്യമുള്ള സമ്പന്നമായ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മറ്റിടങ്ങളില്‍ നിന്നുള്ള എണ്ണയ്ക്കും വാതകത്തിനും കൂടുതല്‍ പണം നല്‍കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി.






