World

    • പാകിസ്ഥാന്‍ സൈനികരെ തടവിലാക്കിയെന്ന് ബി.എല്‍.എ; നിഷേധിച്ച് പാകിസ്ഥാന്‍; തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുറത്തുവിട്ട് തിരിച്ചടിച്ച് ബലൂച് വിമതര്‍; വധശിക്ഷ മുന്നറിയിപ്പ്; ‘ഇതു രാജ്യം തന്ന കാര്‍ഡ് അല്ലെങ്കില്‍ പിന്നെയെന്ത്? കാമറയ്ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് സൈനികര്‍’

      ഇസ്ലാമാബാദ്: തങ്ങള്‍ പിടികൂടിയ പാകിസ്ഥാന്‍ സുരക്ഷാ സേനാംഗങ്ങള്‍ സൈനികരല്ലെന്ന പാക് സൈന്യത്തിന്റെ വാദത്തെ വെല്ലുവിളിച്ച് വിഘടനവാദി ഗ്രൂപ്പായ ബലൂച്ച് ലിബറേഷന്‍ ആര്‍മി (BLA). തടവിലാക്കിയ എട്ട് പാകിസ്ഥാന്‍ സൈനികരുടേതെന്ന് അവകാശപ്പെടുന്ന വീഡിയോ ബി.എല്‍.എ പുറത്തുവിട്ടു. തടവുകാരെ കൈമാറുന്നതിനായി വിമതര്‍ നല്‍കിയ സമയപരിധി അവസാനിക്കാന്‍ ഇരിക്കെയാണ് ഈ നീക്കം. ഗ്രൂപ്പിന്റെ മാധ്യമ വിഭാഗമായ ‘ഹക്കല്‍’ (Hakkal) പുറത്തുവിട്ട ഏറ്റവും പുതിയ ദൃശ്യങ്ങളില്‍, തടവിലാക്കപ്പെട്ട സൈനികര്‍ അവരുടെ ഔദ്യോഗിക സര്‍വീസ് ഐഡന്റിറ്റി കാര്‍ഡുകളും ദേശീയ തിരിച്ചറിയല്‍ രേഖകളും ക്യാമറയ്ക്ക് മുന്നില്‍ കാണിക്കുന്നുണ്ട്. തങ്ങളെ സഹായിക്കണമെന്ന് ഇവര്‍ ഇസ്ലാമാബാദിലെ അധികാരികളോട് അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോയില്‍ പറയുന്നത് ‘ഞങ്ങള്‍ സൈനികരല്ലെന്ന് സൈന്യത്തിന് എങ്ങനെ പറയാന്‍ കഴിയും? ഇത് ആരുടെ കാര്‍ഡാണ്?’ യൂണിഫോം ധരിച്ച ഒരാള്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യിലേന്തി ക്യാമറയോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘എന്റെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കൂ; പാകിസ്ഥാനാണ് ഇത് എനിക്ക് നല്‍കിയത്… ദൈവത്തെ ഓര്‍ത്ത് ഞാന്‍ അപേക്ഷിക്കുകയാണ്, എന്റെ പിതാവ് വികലാംഗനാണ്, വീട്ടിലെ…

      Read More »
    • ഇതുകൊണ്ടൊന്നും നിർത്താനുദ്ദേശമില്ല…10 ശതമാനം ആഗോള താരിഫ് പ്രഖ്യാപിച്ച് ട്രംപ്!! ഒരു ഡോളർ ഡ്യൂട്ടി ചുമത്താൻ പോലും അധികാരമില്ലെന്നോ? സുപ്രിം കോടതി നിലകൊള്ളേണ്ടത് അമേരിക്കയ്ക്കുവേണ്ടിയാണ്, അല്ലാതെ വിദേശ രാജ്യങ്ങളെ സംരക്ഷിക്കാനാവരുത്? താരിഫ് നടപടിയിൽ അതൃപ്തി പരസ്യമാക്കി ട്രംപ്

      വാഷിങ്ടൺ: യുഎസ് സുപ്രീം കോടതി തന്റെ ഭരണകൂടത്തിന്റെ ഇറക്കുമതി താരിഫുകൾ റദ്ദാക്കിയതിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശ രാജ്യങ്ങളിൽ നിന്ന് ഒരു ഡോളർ പോലും ഈടാക്കാൻ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് അനുവദിക്കുന്നില്ലെന്ന കോടതിയുടെ നിരീക്ഷണത്തെ ട്രംപ് ചോദ്യം ചെയ്ത് രം​ഗത്തെത്തി. കോടതി വിധി പുറത്തുവന്ന് മണിക്കൂറുകൾക്കകം തന്നെ എല്ലാ വ്യാപാര പങ്കാളികളെയും ഉൾപ്പെടുത്തി 10 ശതമാനം ‘ആഗോള നികുതി’ അദ്ദേഹം പ്രഖ്യാപിച്ചു. ഓവൽ ഓഫീസിൽ വെച്ച് താൻ ഈ പുതിയ ഉത്തരവിൽ ഒപ്പുവെച്ചതായും ട്രംപ് സ്ഥിരീകരിച്ചു. ഒരു രാജ്യവുമായുള്ള വ്യാപാര ബന്ധം പൂർണ്ണമായും വിച്ഛേദിക്കാനോ ആ രാജ്യത്തെ നശിപ്പിക്കുന്ന തരത്തിലുള്ള ഉപരോധം ഏർപ്പെടുത്താനോ തനിക്ക് നിയമപരമായി അധികാരമുണ്ടെന്ന് ട്രംപ് വാദിച്ചു. എന്നിട്ടും വെറും ഒരു ഡോളർ ഡ്യൂട്ടി ചുമത്തുന്നതിൽ നിന്ന് പോലും തന്നെ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി. അതുപോലെ സുപ്രീം കോടതിയുടെ ഈ ഉത്തരവ് അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം വിദേശ രാജ്യങ്ങളെ…

      Read More »
    • അമേരിക്ക ‘ഇസ്രായേല്‍ മോഡലും’ പരീക്ഷിക്കും; യുദ്ധമുണ്ടായാല്‍ പ്രധാന വ്യക്തികളെ ലക്ഷ്യമിടുമെന്ന് വെളിപ്പെടുത്തി യുഎസ് ഉദ്യോഗസ്ഥര്‍; ഏറ്റവും വേഗത്തില്‍ ഭരണമാറ്റമുണ്ടാകും; ട്രംപിന്റെ ഉത്തരവ് മുന്നില്‍ കണ്ട് വന്‍ തയാറെടുപ്പുകള്‍; ഇറാന്‍ കൈവെള്ളയിലെന്ന് ഇന്റലിജന്‍സ് വിഭാഗം

      വാഷിംഗ്ടണ്‍: ഇറാനിലെ പ്രധാനപ്പെട്ട വ്യക്തികളെയടക്കം ലക്ഷ്യമിട്ട് അമേരിക്കയുടെ ആക്രമണമുണ്ടാകുമെന്ന് വെളിപ്പെടുത്തി യുഎസ് ഉദ്യോഗസ്ഥര്‍. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാ റോയിട്ടേഴ്‌സ് ആണ് ഭരണമാറ്റമടക്കം ലക്ഷ്യമിട്ട് അമേരിക്കയുടെ ആക്രമണമുണ്ടാകുമെന്നു വ്യക്തമാക്കിയത്. ട്രംപിന്റെ ഉത്തരവ് ലഭിച്ചാലുടന്‍ ഏതുതരത്തിലുള്ള ആക്രമണത്തിനും സജ്ജമാണെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍, ഇത് ഇറാനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണോ എന്നതു വ്യക്തമല്ല. നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ഇറാനുമായി ഒരു ഗുരുതരമായ സംഘട്ടനത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് തയ്യാറെടുക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ സൂചനകളാണിതെന്നാണു വിദഗ്ധരുടെ അനുമാനം. ഇറാനിയന്‍ സുരക്ഷാ കേന്ദ്രങ്ങളും ആണവ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുന്നത് ഉള്‍പ്പെടെ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന സുസ്ഥിരമായ സൈനിക നീക്കത്തിന് യുഎസ് സൈന്യം തയാറെടുക്കുകയാണെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ ആഴ്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഭരണമാറ്റം എന്ന ആശയം കഴിഞ്ഞ ദിവസങ്ങളിലാണ് ട്രംപ് മുന്നോട്ടുവച്ചത്. ഇതിനായി ഏറ്റവും സൂഷ്മമായ ആസൂത്രണമാണ് അണിയറയില്‍ നടക്കുന്നത്. ഏതൊക്കെ വ്യക്തികളെ ലക്ഷ്യം വെക്കാമെന്നോ അല്ലെങ്കില്‍ ഒരു വലിയ കരസേനയില്ലാതെ ഇറാന്റെ ഭരണമാറ്റം എങ്ങനെ…

      Read More »
    • സൂപ്പര്‍ 8 ഫോര്‍മാറ്റില്‍ ഐസിസിക്ക് കടുത്ത തിരിച്ചടി; ഗ്രൂപ്പ് ജേതാക്കള്‍ ഒരേ ഗ്രൂപ്പില്‍, വിവാദമായി ‘പ്രീ-സീഡിംഗ്’; ആദ്യ റൗണ്ടില്‍ തിളങ്ങിയ ടീമുകളില്‍ രണ്ടെണ്ണം സെമിക്കു മുമ്പേ പുറത്താകും

      ശ്രീലങ്ക/ഇന്ത്യ: 2026-ലെ ടി20 ലോകകപ്പിലെ സൂപ്പര്‍ 8 ഗ്രൂപ്പ് ഘടനയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ICC) വിവാദത്തില്‍. ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയ 8 ടീമുകളെ പ്രഖ്യാപിച്ചതിന് പിന്നാലെ, ഐസിസി നടപ്പിലാക്കിയ ‘പ്രീ-സീഡിംഗ്’ (Pre-seeding) രീതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ സംവിധാനം കാരണം നാല് ഗ്രൂപ്പ് ജേതാക്കളും ഒരേ സൂപ്പര്‍ 8 ഗ്രൂപ്പില്‍ വരികയും, റണ്ണേഴ്‌സ്-അപ്പായി വന്ന നാല് ടീമുകള്‍ രണ്ടാമത്തെ ഗ്രൂപ്പില്‍ ഇടംപിടിക്കുകയും ചെയ്തു. അസന്തുലിതമായ ഗ്രൂപ്പുകള്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രമുഖ ടീമുകള്‍ക്ക് നിശ്ചിത സ്ലോട്ടുകള്‍ (ഉദാഹരണത്തിന് A1, B1, C1, D1) ഐസിസി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. ഇത് സൂപ്പര്‍ 8 ഘട്ടത്തില്‍ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. ഗ്രൂപ്പ് 1: ഒന്നാം റൗണ്ടിലെ നാല് ഗ്രൂപ്പ് ജേതാക്കളും ഈ ഗ്രൂപ്പിലാണ് (ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക). ഗ്രൂപ്പ് 2: ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ടീമുകള്‍ മാത്രമാണ് ഈ…

      Read More »
    • ട്രംപിന്റെ താരിഫുകള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കി; കമ്പനികള്‍ക്ക് എങ്ങനെ റീഫണ്ട് ലഭിക്കും? തിരികെ നല്‍കേണ്ടി വരിക 175 ബില്യണ്‍ ഡോളര്‍ വരുന്ന അധിക നികുതി; ഗുരുത പ്രത്യാഘാതമെന്ന് വിയോജനക്കുറിപ്പ് എഴുതിയ ജഡ്ജി

      വില്‍മിംഗ്ടണ്‍: സാമ്പത്തിക അടിയന്തരാവസ്ഥാ നിയമപ്രകാരം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും ഏകദേശം 175 ബില്യണ്‍ ഡോളര്‍ വരുന്ന നിയമവിരുദ്ധ താരിഫുകള്‍ ഗവണ്‍മെന്റ് എങ്ങനെ തിരികെ നല്‍കണം (refund) എന്നതില്‍ അവ്യക്തത. താരിഫുകള്‍ എങ്ങനെയാണ് ശേഖരിക്കുന്നത്? താരിഫുകള്‍ക്ക് വിധേയമായ മിക്കവാറും എല്ലാ സാധനങ്ങള്‍ക്കും, ഇറക്കുമതിക്കാരന്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയില്‍ ബോണ്ട് സമര്‍പ്പിക്കുകയും സാധനങ്ങള്‍ അമേരിക്കയിലേക്ക്‌ കൊണ്ടുവരുന്നതിനായി ഏകദേശ താരിഫ് തുക നല്‍കുകയും ചെയ്യുന്നു. ഈ സാധനങ്ങളുടെ മേലുള്ള താരിഫിന്റെ അന്തിമ നിര്‍ണ്ണയം സര്‍ക്കാരാണു നടത്തുന്നത്. ‘ലിക്വിഡേഷന്‍’ (liquidation) എന്നറിയപ്പെടുന്ന പ്രക്രിയ സാധാരണയായി സാധനങ്ങള്‍ എത്തി 314 ദിവസങ്ങള്‍ക്ക് ശേഷമാണ് നടക്കുന്നത്. അധികമായി നല്‍കിയ തുക റീഫണ്ട് ചെയ്യപ്പെടും, അല്ലെങ്കില്‍ കുറവുണ്ടെങ്കില്‍ ഇറക്കുമതിക്കാരന്‍ അത് നികത്തണം. സുപ്രീം കോടതി ഈ കേസ് പരിഗണിക്കുന്ന സമയത്ത് അന്തിമ താരിഫ് പേയ്മെന്റുകള്‍ നിശ്ചയിക്കുന്ന പ്രക്രിയ തടയാന്‍ ഇറക്കുമതിക്കാര്‍ യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതിയില്‍ (Court of…

      Read More »
    • ട്രംപിനിട്ട് എട്ടിന്റെ പണികൊടുത്ത് യുഎസ് സുപ്രിംകോടതി… ഭീഷണി ഇനി വിലപ്പോവില്ല!! താരിഫ് നയം റദ്ദാക്കി, ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ല, പുതിയ വിധി ആഗോള വ്യാപാരരംഗത്തുണ്ടാക്കുക ​ഗുരുതര പ്രത്യാഘാതം

      വാഷിങ്ടൻ; യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമെന്ന് യുഎസ് സുപ്രീം കോടതിയുടെ വിലയിരുത്തൽ. ചുങ്കം ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോൾ രാജ്യത്തില്ലെന്നും കോടതി പറഞ്ഞു. ദേശീയ അടിയന്തരാവസ്ഥകളിൽ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാൻ രൂപകൽപ്പന ചെയ്ത International Emergency Economic Powers Act (IEEPA) നിയമം ഉപയോഗിച്ച് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ പ്രസിഡന്റിന്റെ അധികാരപരിധി ലംഘിച്ചതാണെന്ന് കോടതി 6-3 ഭൂരിപക്ഷത്തിൽ വിധിച്ചു.ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. 1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ട്രംപിന്റെ നടപടിക്കെതിരെ നികുതി വർധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. അതേസമയം തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ജോൺ…

      Read More »
    • മൂന്നു കളികളില്‍ ഡക്ക്! അഭിഷേകിനെ കൈയൊഴിയുമോ ഇന്ത്യ? നിര്‍ണായക തീരുമാനം വെളിപ്പെടുത്തി ഇന്ത്യന്‍ കോച്ച്; അടിക്കാന്‍ നില്‍ക്കാതെ ‘കൊട്ടിത്തുടങ്ങൂ’ എന്ന് ഉപദേശിച്ച് സുനില്‍ ഗവാസ്‌കര്‍

      ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിലെ മോശം തുടക്കത്തിനു പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ടീമില്‍നിന്നു മാറ്റുമോയെന്ന ചര്‍ച്ച സജീവം. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ താരം പൂജ്യത്തിന് പുറത്തായി. മോശം പ്രകടനം ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ശക്തമായ പിന്തുണയുമായി ടീം മാനേജ്‌മെന്റ് രംഗത്തുണ്ട്. അഭിഷേകിനെ ടീമില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച് മോണി മോര്‍ക്കല്‍ തള്ളി ‘അഭിഷേക് ശര്‍മ്മയെക്കുറിച്ച് ടീമിനുള്ളില്‍ അത്തരം ചര്‍ച്ചകളൊന്നുമില്ല. അദ്ദേഹം ടീമിനും കാണികള്‍ക്കും വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുക തന്നെ ചെയ്യും. അദ്ദേഹം ഒരു എന്റര്‍ടെയ്നറാണ്. നെറ്റ്സില്‍ അദ്ദേഹം പരിശീലനം തുടരുന്നുണ്ട്’ -മോര്‍ക്കല്‍ പറഞ്ഞു. അമിതമായ സമ്മര്‍ദ്ദമാണ് 25-കാരനായ ഈ ബാറ്ററെ ബാധിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ക്രീസില്‍ നിലയുറപ്പിക്കുന്നതിന് പകരം ആദ്യ പന്ത് മുതല്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതാണു പ്രശ്‌നം. ‘അഭിഷേക് ശര്‍മ്മ മികച്ചൊരു താരമാണ്, എന്നാല്‍ പ്രതീക്ഷകളുടെ ഭാരം അദ്ദേഹത്തെ തളര്‍ത്തുന്നതായി തോന്നുന്നു. യുഎസ്എക്കെതിരായ മത്സരത്തില്‍ ഒരു…

      Read More »
    • എന്തൊക്കെയായിരുന്നു ‘സമാധാന പുരുഷൻ, ദക്ഷിണേഷ്യയുടെ രക്ഷകൻ’… ഒരു ഫോട്ടോയെടുത്തപ്പോൾ തന്നെ മൂലയ്ക്ക് ഒതുക്കി… ബോർഡ് ഓഫ് പീസ്’ യോഗത്തിൽ പ്രധാനമന്ത്രിയെ സൈഡിലേക്ക് മാറ്റിനിർത്തിയ ഫോട്ടോ വൈറൽ, ട്രംപിനെ പൊക്കിയടിച്ച് ഡയലോ​ഗിട്ട ഷെഹബാസ് ഷെരീഫ് എയറിൽ

      വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഘടിപ്പിച്ച ‘ബോർഡ് ഓഫ് പീസ്’ ഉദ്ഘാടന യോഗത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ സൈഡിലേക്ക് മാറ്റി നിർത്തിയ സംഭവം വൈറലാകുന്നു. 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്ത ഈ യോഗത്തിലെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയിൽ ഷെഹ്ബാസ് ഷരീഫിന് മദ്ധ്യ സ്ഥാനമൊന്നും ലഭിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ട്രംപ് മദ്ധ്യത്തിൽ നിന്നപ്പോൾ, അദ്ദേഹത്തിന്റെ ഇരുവശങ്ങളിലും യു.എസ്. വൈസ് പ്രസിഡന്റായ ജെ ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറിയായ മാർക്കോ റൂബിയോയുമാണ് നിന്നത്. ട്രംപിന് പിന്നിൽ സൗദി അറേബ്യ, ഇൻഡോനേഷ്യ, ഖത്തർ എന്നീ രാജ്യങ്ങളുടെ നേതാക്കൾ നിലകൊണ്ടപ്പോൾ, ഷെഹ്ബാസ് ഷരീഫ് ഫോട്ടോയുടെ ഏറ്റവും കോണിലായാണ് നിർത്തപ്പെട്ടത്. യോഗത്തിനിടെ ഇന്ത്യ- പാക്കിസ്ഥാൻ സമാധാനത്തിന് മുഴുവൻ ക്രെഡിറ്റും ഏറ്റെടുത്ത ട്രംപ് പ്രസംഗത്തിനിടെ ഷെഹ്ബാസ് ഷരീഫിനോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു.”പാക്കിസ്ഥാനും ഇന്ത്യയും, അതൊരു വലിയ കാര്യമായിരുന്നു… ഞാൻ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചു. അദ്ദേഹം ആവേശത്തിലാണ്. അദ്ദേഹം ഇപ്പോൾ നമ്മളെ നിരീക്ഷിക്കുന്നുണ്ട്,”ട്രംപ് പറഞ്ഞു. ഇതിന് മുമ്പ്…

      Read More »
    • അധികാരമേറ്റയുടൻ ഇന്ത്യയ്ക്ക് ആദ്യ പരി​ഗണന നല്കി താരിഖ്; ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ പുനഃരാരംഭിക്കാൻ നിർദ്ദേശം; ഇരുരാജ്യങ്ങൾക്കുമിടയിലെ അകൽച്ച കുറയുന്നു?

      ധാക്ക: ഇന്ത്യൻ പൗരർക്കുള്ള വിസ സേവനങ്ങൾ ബംഗ്ലാദേശ് ഹൈക്കമ്മിഷൻ വെള്ളിയാഴ്ച പുനഃരാരംഭിച്ചു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ പുനഃക്രമീകരണത്തിനുള്ള ആദ്യ ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടുന്നു. താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്നുദിവസം പൂർത്തിയാകുമ്പോഴാണ് നടപടി. രണ്ടുമാസം മുൻപാണ് ഇന്ത്യൻ പൗരർക്കുള്ള വിസ സേവനങ്ങൾ നിർത്തിവെച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തിന് ബിഎൻപി സർക്കാർ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഒരു മുതിർന്ന ഇന്ത്യൻ കോൺസുലാർ ഉദ്യോഗസ്ഥൻ പറഞ്ഞതിന് ഒരു ദിവസം ശേഷമാണ് ഈ നീക്കം. ഇന്ത്യാവിരുദ്ധ യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലുണ്ടായ തകർച്ചയെയും തുടർന്ന് ഇരുരാജ്യങ്ങളും ഡിസംബറിൽ വിസ സേവനങ്ങൾ നിർത്തിവെച്ചിരുന്നു. ഹാദിയുടെ മരണം ബംഗ്ലാദേശിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു, ഇത് ഇന്ത്യാവിരുദ്ധ നിലപാട് ശക്തമാക്കി. കടുത്ത നയതന്ത്ര പിരിമുറുക്കങ്ങൾക്ക് കാരണമായി. മുഹമ്മദ് യൂനുസിന്റെ പടിയിറക്കവും താരിഖിന്റെ കടന്നുവരവും ഇന്ത്യയുമായുള്ള ബന്ധത്തിൽ ഗുണപരമായ വഴിത്തിരിവിനുള്ള സൂചനയാണ്…

      Read More »
    • അന്യഗ്രഹജീവികൾ, പറക്കും തളികകൾ, ആകാശത്തെ അത്ഭുത പ്രതിഭാസങ്ങൾ എന്നിവയെല്ലാം ഉള്ളതാണോ? ആ രഹസ്യങ്ങളുടെ വസ്തുത താൻ പുറത്തുവിടുമെന്ന് ട്രംപ്; അതീവ രഹസ്യമായി സൂക്ഷിക്കപ്പെടുന്ന ബന്ധപ്പെട്ട രേഖകൾ ഉടൻ പുറത്തു വിടുമെന്ന് പ്രഖ്യാപനം

      വാഷിം​ഗ്ടൺ: പ്രപഞ്ചത്തിൽ മനുഷ്യർ ഒറ്റയ്ക്കാണോ എന്ന കാലങ്ങളായുള്ള ചോദ്യത്തിനുള്ള യഥാർത്ഥ ഉത്തരം നല്കാമെന്ന പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. അന്യഗ്രഹജീവികൾ (Aliens), തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കൾ (UFO), അജ്ഞാത പ്രതിഭാസങ്ങൾ (UAP) എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രഹസ്യരേഖകളും പുറത്തുവിടാൻ താൻ യുദ്ധകാര്യ സെക്രട്ടറി ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് നിർദ്ദേശം ഉടൻ നൽകുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. അതീവ രഹസ്യമായ ഈ ഫയലുകൾ ജനങ്ങൾക്ക് മുന്നിലെത്തിക്കുമെന്ന ഉറപ്പ് അദ്ദേഹം നൽകിയത് ട്രൂത്ത് സോഷ്യലിലൂടെയാണ്. മുൻ പ്രസിഡന്റ് ഒബാമ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ തുടർച്ചയായാണ് ട്രംപിന്റെ ഈ നീക്കം കാണപ്പെടുന്നത്. ആകാശത്ത് വിശദീകരിക്കാനാകാത്ത ചില വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നും അവയുടെ ചലനരീതികൾ ശാസ്ത്രത്തിന് ഇപ്പോഴും അജ്ഞാതമാണെന്നും എന്നാൽ ഏരിയ 51ൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് പഠിക്കുന്ന സംവിധാനമില്ലെന്നുമൊക്കെ അടുത്തയിടെ ഒബാമ ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ അന്ന് ഒബാമ നിർത്തിയ ഇടത്തുനിന്നും ഒരുപടി കൂടി കടന്ന്, ആ രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ആദ്യ പ്രസിഡന്റ് എന്ന ലേബൽ സ്വന്തമാക്കാനാണ് ഇപ്പോൾ ട്രംപ്…

      Read More »
    Back to top button
    error: