World
-
പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; ഏഷ്യാ കപ്പില്‍ അനായാസ ജയം; തകര്‍പ്പന്‍ തുടക്കം നല്‍കി അഭിഷേക്; സിക്‌സര്‍ പറത്തി സൂര്യകുമാറിന്റെ ഫിനിഷിംഗ്; നിരാശരായി പാക് ആരാധകര്‍
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 15.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് സൂപ്പർ ഫോറിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ തകർന്നു. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ അവർക്ക് 127 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗിൽ 47 റൺസെടുത്ത് സൂര്യകുമാർ യാദവ് ഇന്ത്യയുടെ വിജയം അനായാസമാക്കി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് വേണ്ടി 44 പന്തില്‍ 40 റണ്‍സെടുത്ത സഹിബ്സാദാ ഫര്‍ഹാനാണ് ടീമിലെ ടോപ് സ്കോറര്‍. ഷഹീന്‍ ഷാ അഫ്രീദിയുെട ബാറ്റിങ്ങാണ് പാക്കിസ്ഥാന്‍ സ്കോര്‍ 127 റണ്‍സിലെത്തിച്ച്ത. 16 പന്തില്‍ 33 റണ്‍സുമായി ഷഹീന്‍ പുറത്താകാതെ നിന്നു. ട്വന്റി 20യില്‍ ഷഹീന്റെ ഉയര്‍ന്ന സ്കോറാണ്. മുന്നുവിക്കറ്റ് വീഴ്ത്തിയ…
Read More » -
യുദ്ധം നിര്‍ത്താന്‍ പ്രധാന തടസം ഖത്തറിലെ ഹമാസ് നേതാക്കളെന്ന് നെതന്യാഹു; ബന്ദി കൈമാറ്റവും അട്ടിമറിക്കുന്നു; ഗാസ സിറ്റി അടിമുടി തകര്‍ത്ത് ഐഡിഎഫിന്റെ നീക്കം; രണ്ടു ദിവസത്തിനിടെ ഒഴിഞ്ഞത് മൂന്നുലക്ഷത്തോളം ജനങ്ങള്‍
ജെറുസലേം: ഖത്തറില്‍ ജീവിക്കുന്ന ഹമാസ് നേതാക്കളാണു ബന്ദികളെ വിട്ടയയ്ക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രധാന തടസമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ ജനങ്ങളെക്കുറിച്ചു ഹമാസ് തലവന്‍ ചിന്തിക്കുന്നില്ല. എല്ലാ വെടിനിര്‍ത്തല്‍ കരാറുകളും ഇല്ലാതാക്കാന്‍ മുമ്പില്‍ നില്‍ക്കുന്നതും ഹമാസ് നേതാവാണെന്നും നെതന്യാഹു തുറന്നടിച്ചു. September 11 humanitarian efforts: Close to 280 humanitarian aid trucks entered Gaza through the Kerem Shalom and Zikim crossings. Over 350 trucks were collected and distributed by the UN and international organizations. The contents of hundreds of trucks are still… pic.twitter.com/ybRzYN6ie5 — COGAT (@cogatonline) September 12, 2025 എന്നാല്‍, വെടിനിര്‍ത്തല്‍ കരാറുകളെ ഇല്ലാതാക്കുന്നതാണ് ഖത്തറിലെ ആക്രമണമെന്നാണു ഹമാസിന്റെ നിലപാട്. ഗാസ സിറ്റി പിടിക്കാന്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ 2,80,000 ജനങ്ങള്‍ ഒഴിഞ്ഞുപോയെന്നാണ് ഐഡിഎഫിന്റെ കണക്ക്. 70,000 ആളുകളോളം ഒഴിഞ്ഞു…
Read More » -
ഇസ്രായേലിന് വ്യാപാര തലത്തില്‍ തിരിച്ചടിയാകുമോ? അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന്; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേലിലേക്ക്
ദോഹ: ഖത്തറില്‍ ആക്രമണം നടത്തിയ ഇസ്രയേലിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ ഇസ്‌ലാമിക-അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്. നാളെ നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായാണ് യോഗം. ഇസ്രയേലിന് വാണിജ്യ,വ്യാപാര തലത്തില്‍ തിരിച്ചടി നല്‍കുന്നതിനാണ് ആദ്യ പരിഗണന. അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ഇന്ന് ഇസ്രയേലിലെത്തും. ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് ഖത്തറിലാണെങ്കിലും ഖത്തര്‍ മണ്ണില്‍ നിന്ന് ഇസ്രയേലിലേക്ക് നേരിട്ട് ആക്രമണമുണ്ടായിട്ടില്ല. എന്നിട്ടും രാജ്യത്തിന്റെ പരമാധികാരത്തെ നോക്കുകുത്തിയാക്കി ഇസ്രയേല്‍ ഖത്തര്‍ മണ്ണില്‍ ആക്രമണം നടത്തി. ഇതാണ് ഗള്‍ഫ് രാജ്യങ്ങളുടെ പൊതുവികാരം. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷനിലേയും അറബ് ലീഗിലേയും രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രമേയം അവതരിപ്പിക്കും. നാളെ വിവിധരാജ്യങ്ങളുടെ ഭരണാധികാരികള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പ്രമേയം ചര്‍ച്ചയാകും. ഇസ്രയേലിന് ഒരുമിച്ച് നയതന്ത്ര, വാണിജ്യ, വ്യാപാര തലത്തില്‍ തിരിച്ചടി നല്‍കാനാണ് നീക്കം. യുഎഇ, ബഹ്‌റൈന്‍ തുടങ്ങി ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങള്‍ വാണിജ്യ,വ്യാപാരമേഖലയില്‍ നിയന്ത്രണങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചന. ഉടന്‍ നടക്കാനിരിക്കുന്ന എക്‌സിബിഷനുകളില്‍ പങ്കെടുക്കുന്നതിന് ഇസ്രയേല്‍…
Read More » -
ദോഹയില്‍ ഒത്തുകൂടിയ ഹമാസ് നേതാക്കളെ കരയാക്രമണത്തില്‍ തീര്‍ക്കാന്‍ പദ്ധതി; മൊസാദിന്റെ എതിര്‍പ്പില്‍ ആക്രമണം ആകാശമാര്‍ഗമാക്കി; 15 പോര്‍ വിമാനങ്ങള്‍ വര്‍ഷിച്ചത് 10 മിസൈലുകള്‍; ഖത്തര്‍ ആക്രമണത്തെച്ചൊല്ലി ഇസ്രയേല്‍ ഹൈക്കമാന്‍ഡില്‍ വിള്ളല്‍?
ജറുസലേം/ദോഹ: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മധ്യസ്ഥ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ കരയാക്രമണം നടത്താനായിരുന്നു നീക്കം. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നീക്കം രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് തടഞ്ഞു. ഇതോടെയാണ് ദോഹയില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ആക്രമണത്തിലൂടെ ഹമാസിന്റെ ഉന്നത നേതാക്കളെ വധിക്കുന്നതില്‍ ഇസ്രയേല്‍ പരാജയപ്പെടുകയും ചെയ്തു. മൊസാദിന്റെ നിസ്സഹകരണമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. മറ്റ് രാജ്യങ്ങളില്‍ പല ഓപ്പറേഷനും വിജയകരമാക്കിയ മൊസാദ് എന്തു കൊണ്ടാണ് ഖത്തറില്‍ സഹകരിക്കാത്തത് എന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ ഹമാസ് നേതൃത്വനിരയിലെ ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല. ഇത് ഇസ്രയേലിന് തിരിച്ചടിയാകുവുകയും ചെയ്തു. മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഖത്തറില്‍ എത്തിയ ഹമാസ് ഉന്നത നേതാവ് ഖലീല്‍ അല്‍ ഹയ്യ, ഹമാസിന്റെ വെസ്റ്റ് ബാങ്ക് തലവന്‍ സഹീര്‍ ജബാറിന്‍, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ മുഹമ്മദ് ദാര്‍വിഷ്, വിദേശകാര്യ തലവന്‍ ഖാലിദ് മാഷല്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു…
Read More » -
ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം: അണിനിരന്നത് ലക്ഷങ്ങള്‍, പോലീസിന് മര്‍ദനം, നിശ്ചലമായി നഗരം; ‘ആളില്ലാ കൂത്തായി’ കുടിയേറ്റ അനുകൂല റാലി!
ലണ്ടന്‍: കുടിയേറ്റ വിരുദ്ധ വികാരങ്ങളെയും ബ്രിട്ടീഷ് സ്വത്വത്തെക്കുറിച്ചുള്ള ആശങ്കകളെയും ഉയര്‍ത്തിക്കാട്ടി ലണ്ടനില്‍ തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സണ്‍ സംഘടിപ്പിച്ച റാലി സംഘര്‍ഷഭരിതമായി. ‘യുണൈറ്റ് ദി കിങ്ഡം’ എന്ന പേരില്‍ സംഘടിപ്പിച്ച ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലിയില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷങ്ങളില്‍ 26 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാര്‍ പോലീസിനുനേരെ കുപ്പികള്‍ എറിയുകയും മര്‍ദിക്കുകയും ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. അക്രമം ലക്ഷ്യമാക്കി വന്നവരും കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നും 25 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. ഏകദേശം ഒന്നരലക്ഷത്തോളം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തതായും പ്രതീക്ഷകളെ മറികടക്കുന്ന ജനപങ്കാളിത്തമാണ് മാര്‍ച്ചിലുണ്ടായതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമായ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് സ്ഥാപകന്‍ യാക്സ്ലി-ലെനോണ്‍ എന്ന റോബിന്‍സണ്‍ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതുപക്ഷ നേതാക്കളില്‍ ഒരാളാണ്. കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ ബ്രിട്ടീഷ് പൊതുജനങ്ങളെക്കാള്‍ കൂടുതല്‍ അവകാശങ്ങളുണ്ടെന്നും, ഈ…
Read More » -
‘ബുള്ളറ്റ് പ്രൂഫ് പാനല്‍, മുന്‍കരുതല്‍ വേണം; കൊല്ലപ്പെടാന്‍ 100 ശതമാനം സാധ്യത’: കര്‍ക്കിന് മുന്നറിയിപ്പ് നല്‍കിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍
വാഷിങ്ടന്‍: ജീവനു ഭീഷണിയുണ്ടെന്ന് ചാര്‍ളി കര്‍ക്കിന് മുന്നറിയിപ്പു നല്‍കിയിരുന്നതായി യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍. വലതുപക്ഷ ആക്ടിവിസ്റ്റും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാര്‍ളി കര്‍ക്ക് ബുധനാഴ്ച യൂട്ടാവാലി സര്‍വകലാശാലയില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ”മാര്‍ച്ച് 6ന് കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വെച്ച് കര്‍ക്കിനെ കണ്ടശേഷം ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ വരാനിരിക്കുന്ന യൂണിവേഴ്സിറ്റി പ്രസംഗ പരിപാടികളിലൊന്നില്‍ കൊല്ലപ്പെടാനുള്ള സാധ്യത 100 ശതമാനമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. രക്ഷക്കായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാനലുകളും ആളുകളെ പരിശോധിക്കാന്‍ മെറ്റല്‍ ഡിറ്റക്ടറുകളും ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചു. ഒരു സ്നൈപര്‍ തലയ്ക്ക് വെടിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, അതായത് ബാലിസ്റ്റിക് ഗ്ലാസ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായിരുന്നു” എക്‌സിക്യൂട്ടീവ് പ്രൊട്ടക്ഷന്‍ ഏജന്‍സിയായ ദി ബോഡിഗാര്‍ഡ് ഗ്രൂപ്പ് ഓഫ് ബെവര്‍ലി ഹില്‍സിന്റെ ഉടമയായ ക്രിസ് ഹെര്‍സോഗ് പറഞ്ഞു. കര്‍ക്കിനെ വെടിവച്ച പ്രതി ടൈലര്‍ റോബിന്‍സനെ വ്യാഴാഴ്ച രാത്രി, വെടിവയ്പ്പിന് ഏകദേശം 33 മണിക്കൂറിന് ശേഷം…
Read More » -
ബ്രിട്ടനില്‍ ഇന്ത്യാക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി വംശീയാക്രമണം ; 20 കാരിയെ രണ്ടുപേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ; നിന്റെ രാജ്യത്തേക്ക് തിരിച്ചുപോകാന്‍ ആക്രോശിച്ചുകൊണ്ട് ഉപദ്രവം
ലണ്ടന്‍ : ഇന്ത്യയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുകൊണ്ടു ബ്രിട്ടനില്‍ വീണ്ടും ഇന്ത്യാക്കാര്‍ക്ക് നേരെ വംശീയാക്രമണം. ബ്രിട്ടനിലെ ഓള്‍ഡ്ബറി ടൗണില്‍ 20 കാരിയായ ഒരു സിഖ് യുവതിയെ രണ്ട് ഇംഗ്‌ളീഷുകാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. ‘നിന്റെ രാജ്യത്തേക്ക് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് യുവതിയെ ലൈംഗികമായി ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8:30 ഓടെ ഓള്‍ഡ്ബറിയിലെ ടേം റോഡിന് സമീപത്താണ് സംഭവം. പോലീസ് ഈ സംഭവത്തെ ‘വംശീയ വിദ്വേഷം’ നിറഞ്ഞ ആക്രമണമായാണ് കണക്കാക്കുന്നത്. അക്രമികളെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അക്രമികള്‍ വംശീയ അധിക്ഷേപങ്ങള്‍ നടത്തിയെന്ന് യുവതി പോലീസിനെ അറിയിച്ചു. സിസിടിവി, ഫൊറന്‍സിക് അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഷോര്‍ട്ട് ഹെയറുള്ള, ഇരുണ്ട നിറമുള്ള വസ്ത്രം ധരിച്ച ഒരാളും, ചാരനിറമുള്ള വസ്ത്രം ധരിച്ച മറ്റൊരാളും എന്നിങ്ങനെയാണ് പ്രതികളെ ബര്‍മിങ്ഹാംലൈവ് തിരിച്ചറിഞ്ഞത്. സംഭവം പ്രാദേശിക സിഖ് സമൂഹത്തെ രോഷാകുലരാക്കി, ഇത് ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമായാണ് കണക്കാക്കപ്പെടുന്നത്. പ്രദേശത്ത് കൂടുതല്‍ പോലീസ്…
Read More » -
‘വെടക്കാക്കിയെങ്കിലും തനിക്കായില്ല’! അധിക തീരുവ ചുമത്തിയത് ഇന്ത്യയുഎസ് ബന്ധം വഷളാക്കി; തുറന്നു സമ്മതിച്ച് ട്രംപ്, മോദിയുമായി സംസാരിക്കും
വാഷിങ്ടന്‍: റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ 50% തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതായി സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയാണ് റഷ്യയില്‍നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്നതെന്ന് ഡോണള്‍ഡ് ട്രംപ് ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് 50% തീരുവ ഏര്‍പ്പെടുത്തിയത്. അത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല’ ട്രംപ് പറഞ്ഞു. 50% തീരുവ ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. തീരുവ ഈടാക്കിയത് ഇന്ത്യയുമായി ഭിന്നതയ്ക്ക് ഇടയാക്കിയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശ്‌നപരിഹാരത്തിനു വഴി തുറക്കുന്നതിന്റെ സൂചനകളായാണ് നയതന്ത്ര വിദഗ്ധര്‍ ഇതിനെ കാണുന്നത്. ഇന്ത്യന്‍ വാണിജ്യമന്ത്രി അടുത്തയാഴ്ച വാഷിങ്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യ യുഎസില്‍നിന്ന് അകന്നു പോകാതിരിക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്‍ഗണന…
Read More » -
ട്രംപിന് ഇന്ത്യയെ ഇഷ്ടമല്ലായിരിക്കാം; ടെക് കമ്പനികള്‍ക്ക് അങ്ങനെയല്ല; ആമസോണ്‍ മുതല്‍ ആപ്പികള്‍വരെയും ഫേസ്ബുക്കുമെല്ലാം ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന്; പണം വരുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മുമ്പില്‍; തുണച്ചത് നിര്‍മിത ബുദ്ധി
ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്ക് അമ്പതു ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനു പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോടും ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. നൂറു ശതമാനം നികുതി ഈടാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. ഇന്ത്യയുമായി വലിയ സൗഹൃദമൊന്നും ട്രംപ് ആഗ്രഹിക്കുന്നില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. പക്ഷേ, അമേരിക്കയുടെ ടെക് കമ്പനികള്‍ക്ക് ഈ നിലപാടല്ലെന്നാണ് അടുത്തിടെയുണ്ടായ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ലാം റിസര്‍ച്ച്, ഗൂഗിള്‍ എഎന്നിവയെല്ലാംകൂടി ഇന്ത്യയില്‍ 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചത്. റിലയന്‍സുമായി ചേര്‍ന്ന് 100 ദശലക്ഷം ഡോളറിന്റെ നിഷേപത്തിന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും നീക്കമിടുന്നു. നിര്‍മിത ബുദ്ധിയുടെ വളര്‍ച്ചയാണ് ഇന്ത്യയിലേക്കു വന്‍തോതില്‍ നിക്ഷേപമെത്തിക്കുന്നതിനു പിന്നിലെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകള്‍ എന്നറിയപ്പെടുന്ന ഇത്തരം വിദേശ നിക്ഷേപങ്ങള്‍ 2020നും 2024നും ഇടയില്‍ എത്തിയത് ഗ്ലോബല്‍ സൗത്തിലേക്കാണ്. ഇതില്‍ ഉള്‍പ്പെടുന്ന 10 രാജ്യങ്ങളിലേറെയും ഏഷ്യന്‍ രാജ്യങ്ങളാണ്. ഏഷ്യയില്‍തന്നെ ഏറ്റവും നിക്ഷേപം ഇന്ത്യയിലാണ്. ആകെ 114 ബില്യണ്‍ ഡോളറിന്റെ…
Read More » -
നേപ്പാളിന്റെ ഭരണപ്രതിസന്ധിക്ക് അയവ്, മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി കാവല്‍ സര്‍ക്കാരിന്റെ തലപ്പത്ത് സത്യപ്രതിജ്ഞ ചെയ്തു ; നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് അവര്‍ ; നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി
കാഠ്മണ്ഡു: മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി വെള്ളിയാഴ്ച നേപ്പാളിലെ ഒരു കാവല്‍ സര്‍ക്കാരിന്റെ തലപ്പത്ത് സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് അവര്‍. യുവാക്കളുടെ നേതൃത്വത്തിലുള്ള ജെന്‍ സീ ഗ്രൂപ്പാണ് പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കാര്‍ക്കിയുടെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിട്ടാണ് കാര്‍ക്കി മാറിയിരിക്കുന്നത്. കാവല്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജെന്‍ സീ ഗ്രൂപ്പിന്റെ പ്രതിനിധികള്‍, സൈനിക മേധാവി, പ്രസിഡന്റ് രാംചന്ദ്ര പൗഡല്‍ എന്നിവരുമായാണ് ചര്‍ച്ചകള്‍ നടന്നത്. 35 വയസ്സുകാരനായ റാപ്പറായ രാഷ്ട്രീയക്കാരനായ കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷാ ‘ബാലന്‍’, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടതിലൂടെ പ്രശസ്തനായ നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മുന്‍ തലവന്‍ കുല്‍മാന്‍ ഘിസിങ് (54) എന്നിവരുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ നിരോധനത്തിനും അഴിമതിക്കുമെതിരെ ‘ജെന്‍ സീ’ പ്രതിഷേധക്കാര്‍ നടത്തിയ…
Read More »