World

    • ദോഹയില്‍ ഒത്തുകൂടിയ ഹമാസ് നേതാക്കളെ കരയാക്രമണത്തില്‍ തീര്‍ക്കാന്‍ പദ്ധതി; മൊസാദിന്റെ എതിര്‍പ്പില്‍ ആക്രമണം ആകാശമാര്‍ഗമാക്കി; 15 പോര്‍ വിമാനങ്ങള്‍ വര്‍ഷിച്ചത് 10 മിസൈലുകള്‍; ഖത്തര്‍ ആക്രമണത്തെച്ചൊല്ലി ഇസ്രയേല്‍ ഹൈക്കമാന്‍ഡില്‍ വിള്ളല്‍?

      ജറുസലേം/ദോഹ: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മധ്യസ്ഥ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ കരയാക്രമണം നടത്താനായിരുന്നു നീക്കം. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നീക്കം രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് തടഞ്ഞു. ഇതോടെയാണ് ദോഹയില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ആക്രമണത്തിലൂടെ ഹമാസിന്റെ ഉന്നത നേതാക്കളെ വധിക്കുന്നതില്‍ ഇസ്രയേല്‍ പരാജയപ്പെടുകയും ചെയ്തു. മൊസാദിന്റെ നിസ്സഹകരണമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. മറ്റ് രാജ്യങ്ങളില്‍ പല ഓപ്പറേഷനും വിജയകരമാക്കിയ മൊസാദ് എന്തു കൊണ്ടാണ് ഖത്തറില്‍ സഹകരിക്കാത്തത് എന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ ഹമാസ് നേതൃത്വനിരയിലെ ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല. ഇത് ഇസ്രയേലിന് തിരിച്ചടിയാകുവുകയും ചെയ്തു. മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഖത്തറില്‍ എത്തിയ ഹമാസ് ഉന്നത നേതാവ് ഖലീല്‍ അല്‍ ഹയ്യ, ഹമാസിന്റെ വെസ്റ്റ് ബാങ്ക് തലവന്‍ സഹീര്‍ ജബാറിന്‍, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ മുഹമ്മദ് ദാര്‍വിഷ്, വിദേശകാര്യ തലവന്‍ ഖാലിദ് മാഷല്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു…

      Read More »
    • ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം: അണിനിരന്നത് ലക്ഷങ്ങള്‍, പോലീസിന് മര്‍ദനം, നിശ്ചലമായി നഗരം; ‘ആളില്ലാ കൂത്തായി’ കുടിയേറ്റ അനുകൂല റാലി!

      ലണ്ടന്‍: കുടിയേറ്റ വിരുദ്ധ വികാരങ്ങളെയും ബ്രിട്ടീഷ് സ്വത്വത്തെക്കുറിച്ചുള്ള ആശങ്കകളെയും ഉയര്‍ത്തിക്കാട്ടി ലണ്ടനില്‍ തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സണ്‍ സംഘടിപ്പിച്ച റാലി സംഘര്‍ഷഭരിതമായി. ‘യുണൈറ്റ് ദി കിങ്ഡം’ എന്ന പേരില്‍ സംഘടിപ്പിച്ച ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലിയില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷങ്ങളില്‍ 26 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാര്‍ പോലീസിനുനേരെ കുപ്പികള്‍ എറിയുകയും മര്‍ദിക്കുകയും ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. അക്രമം ലക്ഷ്യമാക്കി വന്നവരും കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നും 25 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. ഏകദേശം ഒന്നരലക്ഷത്തോളം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തതായും പ്രതീക്ഷകളെ മറികടക്കുന്ന ജനപങ്കാളിത്തമാണ് മാര്‍ച്ചിലുണ്ടായതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമായ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് സ്ഥാപകന്‍ യാക്സ്ലി-ലെനോണ്‍ എന്ന റോബിന്‍സണ്‍ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതുപക്ഷ നേതാക്കളില്‍ ഒരാളാണ്. കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ ബ്രിട്ടീഷ് പൊതുജനങ്ങളെക്കാള്‍ കൂടുതല്‍ അവകാശങ്ങളുണ്ടെന്നും, ഈ…

      Read More »
    • ‘ബുള്ളറ്റ് പ്രൂഫ് പാനല്‍, മുന്‍കരുതല്‍ വേണം; കൊല്ലപ്പെടാന്‍ 100 ശതമാനം സാധ്യത’: കര്‍ക്കിന് മുന്നറിയിപ്പ് നല്‍കിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍

      വാഷിങ്ടന്‍: ജീവനു ഭീഷണിയുണ്ടെന്ന് ചാര്‍ളി കര്‍ക്കിന് മുന്നറിയിപ്പു നല്‍കിയിരുന്നതായി യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍. വലതുപക്ഷ ആക്ടിവിസ്റ്റും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാര്‍ളി കര്‍ക്ക് ബുധനാഴ്ച യൂട്ടാവാലി സര്‍വകലാശാലയില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ”മാര്‍ച്ച് 6ന് കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വെച്ച് കര്‍ക്കിനെ കണ്ടശേഷം ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ വരാനിരിക്കുന്ന യൂണിവേഴ്സിറ്റി പ്രസംഗ പരിപാടികളിലൊന്നില്‍ കൊല്ലപ്പെടാനുള്ള സാധ്യത 100 ശതമാനമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. രക്ഷക്കായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാനലുകളും ആളുകളെ പരിശോധിക്കാന്‍ മെറ്റല്‍ ഡിറ്റക്ടറുകളും ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചു. ഒരു സ്നൈപര്‍ തലയ്ക്ക് വെടിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, അതായത് ബാലിസ്റ്റിക് ഗ്ലാസ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായിരുന്നു” എക്‌സിക്യൂട്ടീവ് പ്രൊട്ടക്ഷന്‍ ഏജന്‍സിയായ ദി ബോഡിഗാര്‍ഡ് ഗ്രൂപ്പ് ഓഫ് ബെവര്‍ലി ഹില്‍സിന്റെ ഉടമയായ ക്രിസ് ഹെര്‍സോഗ് പറഞ്ഞു. കര്‍ക്കിനെ വെടിവച്ച പ്രതി ടൈലര്‍ റോബിന്‍സനെ വ്യാഴാഴ്ച രാത്രി, വെടിവയ്പ്പിന് ഏകദേശം 33 മണിക്കൂറിന് ശേഷം…

      Read More »
    • ബ്രിട്ടനില്‍ ഇന്ത്യാക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി വംശീയാക്രമണം ; 20 കാരിയെ രണ്ടുപേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ; നിന്റെ രാജ്യത്തേക്ക് തിരിച്ചുപോകാന്‍ ആക്രോശിച്ചുകൊണ്ട് ഉപദ്രവം

      ലണ്ടന്‍ : ഇന്ത്യയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുകൊണ്ടു ബ്രിട്ടനില്‍ വീണ്ടും ഇന്ത്യാക്കാര്‍ക്ക് നേരെ വംശീയാക്രമണം. ബ്രിട്ടനിലെ ഓള്‍ഡ്ബറി ടൗണില്‍ 20 കാരിയായ ഒരു സിഖ് യുവതിയെ രണ്ട് ഇംഗ്‌ളീഷുകാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. ‘നിന്റെ രാജ്യത്തേക്ക് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് യുവതിയെ ലൈംഗികമായി ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8:30 ഓടെ ഓള്‍ഡ്ബറിയിലെ ടേം റോഡിന് സമീപത്താണ് സംഭവം. പോലീസ് ഈ സംഭവത്തെ ‘വംശീയ വിദ്വേഷം’ നിറഞ്ഞ ആക്രമണമായാണ് കണക്കാക്കുന്നത്. അക്രമികളെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അക്രമികള്‍ വംശീയ അധിക്ഷേപങ്ങള്‍ നടത്തിയെന്ന് യുവതി പോലീസിനെ അറിയിച്ചു. സിസിടിവി, ഫൊറന്‍സിക് അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഷോര്‍ട്ട് ഹെയറുള്ള, ഇരുണ്ട നിറമുള്ള വസ്ത്രം ധരിച്ച ഒരാളും, ചാരനിറമുള്ള വസ്ത്രം ധരിച്ച മറ്റൊരാളും എന്നിങ്ങനെയാണ് പ്രതികളെ ബര്‍മിങ്ഹാംലൈവ് തിരിച്ചറിഞ്ഞത്. സംഭവം പ്രാദേശിക സിഖ് സമൂഹത്തെ രോഷാകുലരാക്കി, ഇത് ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമായാണ് കണക്കാക്കപ്പെടുന്നത്. പ്രദേശത്ത് കൂടുതല്‍ പോലീസ്…

      Read More »
    • ‘വെടക്കാക്കിയെങ്കിലും തനിക്കായില്ല’! അധിക തീരുവ ചുമത്തിയത് ഇന്ത്യയുഎസ് ബന്ധം വഷളാക്കി; തുറന്നു സമ്മതിച്ച് ട്രംപ്, മോദിയുമായി സംസാരിക്കും

      വാഷിങ്ടന്‍: റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ 50% തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതായി സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയാണ് റഷ്യയില്‍നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്നതെന്ന് ഡോണള്‍ഡ് ട്രംപ് ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് 50% തീരുവ ഏര്‍പ്പെടുത്തിയത്. അത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല’ ട്രംപ് പറഞ്ഞു. 50% തീരുവ ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. തീരുവ ഈടാക്കിയത് ഇന്ത്യയുമായി ഭിന്നതയ്ക്ക് ഇടയാക്കിയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശ്‌നപരിഹാരത്തിനു വഴി തുറക്കുന്നതിന്റെ സൂചനകളായാണ് നയതന്ത്ര വിദഗ്ധര്‍ ഇതിനെ കാണുന്നത്. ഇന്ത്യന്‍ വാണിജ്യമന്ത്രി അടുത്തയാഴ്ച വാഷിങ്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യ യുഎസില്‍നിന്ന് അകന്നു പോകാതിരിക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്‍ഗണന…

      Read More »
    • ട്രംപിന് ഇന്ത്യയെ ഇഷ്ടമല്ലായിരിക്കാം; ടെക് കമ്പനികള്‍ക്ക് അങ്ങനെയല്ല; ആമസോണ്‍ മുതല്‍ ആപ്പികള്‍വരെയും ഫേസ്ബുക്കുമെല്ലാം ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന്; പണം വരുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മുമ്പില്‍; തുണച്ചത് നിര്‍മിത ബുദ്ധി

      ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്ക് അമ്പതു ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനു പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോടും ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. നൂറു ശതമാനം നികുതി ഈടാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. ഇന്ത്യയുമായി വലിയ സൗഹൃദമൊന്നും ട്രംപ് ആഗ്രഹിക്കുന്നില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. പക്ഷേ, അമേരിക്കയുടെ ടെക് കമ്പനികള്‍ക്ക് ഈ നിലപാടല്ലെന്നാണ് അടുത്തിടെയുണ്ടായ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ലാം റിസര്‍ച്ച്, ഗൂഗിള്‍ എഎന്നിവയെല്ലാംകൂടി ഇന്ത്യയില്‍ 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചത്. റിലയന്‍സുമായി ചേര്‍ന്ന് 100 ദശലക്ഷം ഡോളറിന്റെ നിഷേപത്തിന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും നീക്കമിടുന്നു. നിര്‍മിത ബുദ്ധിയുടെ വളര്‍ച്ചയാണ് ഇന്ത്യയിലേക്കു വന്‍തോതില്‍ നിക്ഷേപമെത്തിക്കുന്നതിനു പിന്നിലെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകള്‍ എന്നറിയപ്പെടുന്ന ഇത്തരം വിദേശ നിക്ഷേപങ്ങള്‍ 2020നും 2024നും ഇടയില്‍ എത്തിയത് ഗ്ലോബല്‍ സൗത്തിലേക്കാണ്. ഇതില്‍ ഉള്‍പ്പെടുന്ന 10 രാജ്യങ്ങളിലേറെയും ഏഷ്യന്‍ രാജ്യങ്ങളാണ്. ഏഷ്യയില്‍തന്നെ ഏറ്റവും നിക്ഷേപം ഇന്ത്യയിലാണ്. ആകെ 114 ബില്യണ്‍ ഡോളറിന്റെ…

      Read More »
    • നേപ്പാളിന്റെ ഭരണപ്രതിസന്ധിക്ക് അയവ്, മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി കാവല്‍ സര്‍ക്കാരിന്റെ തലപ്പത്ത് സത്യപ്രതിജ്ഞ ചെയ്തു ; നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് അവര്‍ ; നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി

      കാഠ്മണ്ഡു: മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി വെള്ളിയാഴ്ച നേപ്പാളിലെ ഒരു കാവല്‍ സര്‍ക്കാരിന്റെ തലപ്പത്ത് സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് അവര്‍. യുവാക്കളുടെ നേതൃത്വത്തിലുള്ള ജെന്‍ സീ ഗ്രൂപ്പാണ് പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കാര്‍ക്കിയുടെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിട്ടാണ് കാര്‍ക്കി മാറിയിരിക്കുന്നത്. കാവല്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജെന്‍ സീ ഗ്രൂപ്പിന്റെ പ്രതിനിധികള്‍, സൈനിക മേധാവി, പ്രസിഡന്റ് രാംചന്ദ്ര പൗഡല്‍ എന്നിവരുമായാണ് ചര്‍ച്ചകള്‍ നടന്നത്. 35 വയസ്സുകാരനായ റാപ്പറായ രാഷ്ട്രീയക്കാരനായ കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷാ ‘ബാലന്‍’, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടതിലൂടെ പ്രശസ്തനായ നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മുന്‍ തലവന്‍ കുല്‍മാന്‍ ഘിസിങ് (54) എന്നിവരുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ നിരോധനത്തിനും അഴിമതിക്കുമെതിരെ ‘ജെന്‍ സീ’ പ്രതിഷേധക്കാര്‍ നടത്തിയ…

      Read More »
    • ‘പലസ്തീന്‍’ ഇനിയുണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ; വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പദ്ധതിയില്‍ ഒപ്പുവെച്ചു

      ഈ സ്ഥലം ഇനി തങ്ങളുടേതാണെന്നും സ്വതന്ത്ര പാലസ്തീന്‍ എന്ന രാജ്യം ഇനിയുണ്ടാകി ല്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമന്‍ നെതന്യാഹൂ. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു പ്രധാന കുടിയേറ്റ പദ്ധതിയില്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ സംസാരിക്കവെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല എന്ന വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു എന്നായിരുന്നു പരാമര്‍ശം. ജറുസലേമിന് തൊട്ടുകിഴക്കുള്ള ഇസ്രായേലി കുടിയേറ്റ കേന്ദ്രമായ മാലെ അദുമിമില്‍ നടന്ന പരിപാടിയില്‍ നെതന്യാഹു പറഞ്ഞു. ഞങ്ങളുടെ പൈതൃകം, നമ്മുടെ ഭൂമി, സുരക്ഷ എന്നിവ ഞങ്ങള്‍ സംരക്ഷിക്കും… നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.” അദ്ദേഹം പറഞ്ഞു.  ഫലസ്തീന്‍ പ്രദേശത്തിന്റെ വടക്കും തെക്കും ബന്ധിപ്പിക്കുന്ന റൂട്ടുകള്‍ക്ക് സമീപം ജറുസലേമിനും ഇസ്രായേലി കുടിയേറ്റകേന്ദ്രമായ മാലെ അദുമിമിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ‘ഇ വണ്‍’ എന്നറിയപ്പെടുന്ന ഏകദേശം 12 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഭൂമിയില്‍ നിര്‍മ്മാണം നടത്തുക എന്ന ആഗ്രഹം ഇസ്രായേലിന് വളരെക്കാലമായി ഉണ്ടായിരുന്നു. അന്താരാഷ്ട്ര എതിര്‍പ്പായിരുന്നു തടസ്സം. കഴിഞ്ഞ മാസം, ഇസ്രായേലിന്റെ…

      Read More »
    • ട്രംപിന്റെ അനുയായിയായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകി ടൈലര്‍ റോബിന്‍സണ്‍ ; ഉട്ടായില്‍ നിന്നുള്ള 22 കാരനെന്ന് സൂചന ; കൊലപാതകത്തിന് പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമായിട്ടില്ല

      ന്യൂയോര്‍ക്ക് : റിപ്പബ്ലിക്കന്‍ നേതാവായ ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും യാഥാസ്ഥിതിക പ്രവര്‍ത്തകനുമായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തിലെ പ്രതിയെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. സംശയിക്കപ്പെ ടുന്നയാള്‍ യൂട്ടായില്‍ നിന്നുള്ള 22 വയസ്സുകാരനാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതി ടൈലര്‍ റോബിന്‍സണ്‍ ആണെന്ന് എഫ്.ബി.ഐ അറിയിച്ചു. ബുധനാഴ്ച ഓറെമിലെ യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെപ്പില്‍, ഒറ്റ വെടിയിലൂടെ കിര്‍ക്കിനെ കൊലപ്പെടുത്തിയ ഈ സ്‌നൈപ്പര്‍ 24 മണിക്കൂറിലധികം പോലീസിനെയും ഫെഡറല്‍ ഏജന്‍സികളെയും കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. 22 കാരനായ യൂട്ടാ സ്വദേശിയെ പിതാവ് തന്നെയാണ് പോലീസിന് മുന്നില്‍ ഹാജരാക്കിയത്. യുഎസ് പ്രസിഡന്റ് ട്രംപ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ”വളരെ ഉറപ്പിച്ചുതന്നെ ഞാന്‍ പറയുന്നു, അയാള്‍ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്… അയാള്‍ക്ക് അടുത്തറിയാവുന്ന ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്,” ട്രംപ് ഫോക്‌സ് ന്യൂസിന്റെ ‘ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ്’ എന്ന പരിപാടിയില്‍ പറഞ്ഞു. ”പ്രാദേശിക പോലീസും,…

      Read More »
    • നേപ്പാളില്‍ ജെന്‍സീയും സൈന്യവും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ചയില്‍ അന്തിമതീരുമാനം ; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിക്ക് തന്നെ സാധ്യത, ഇടക്കാല പ്രധാനമന്ത്രിയാകുമെന്ന് സൂചന

      കാഠ്മണ്ഡു: മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി ഇന്ന് രാത്രി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. രാജ്യത്തെ ജന്‍സീ തലമുറയുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍ കെ.പി. ശര്‍മ്മ ഒലിയുടെ സര്‍ക്കാരിനെ താഴെയിറക്കിയതിന് പിന്നാലെയാണ് ഈ നിര്‍ണായക തീരുമാനം. പ്രക്ഷോഭകര്‍ നേപ്പാള്‍ സൈന്യവുമായും പ്രസിഡന്റ് റാം ചന്ദ്ര പൗഡലുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് കാര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാനുള്ള അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടത്. ഇന്ന്, സൈന്യവും ജെന്‍സീ പ്രതിനിധി സംഘവും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചയാണ് ഏവരും ഉറ്റുനോക്കുന്നത്. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നത്, പാര്‍ലമെന്റ് പിരിച്ചുവിടുന്നത് തുടങ്ങിയ കാര്യങ്ങളിലായിരിക്കും ഈ കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച. ഇടക്കാല സര്‍ക്കാരിന്റെ തലപ്പത്തേക്ക് സുശീല കാര്‍ക്കിയെ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. സൈന്യവും ജെന്‍സി പ്രതിനിധി സംഘവും തമ്മില്‍ കഴിഞ്ഞദിവസം അര്‍ധരാത്രി വരെ നീണ്ട കൂടിക്കാഴ്ചയില്‍ കാര്‍ക്കിയും പങ്കെടുത്തിരുന്നു. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷായുടെ പിന്തുണയും അവര്‍ക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.…

      Read More »
    Back to top button
    error: