World

    • ഏഴൂമാസം തീരാത്ത ഏഴു യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന് ട്രംപിന്റെ അവകാശവാദം ; ഇന്ത്യാ പാക് യുദ്ധം ഇതില്‍പെടുമെന്ന് വീണ്ടും ; ഒരു രാജ്യത്തെ ഒരു നേതാവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

      ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തില്‍ ഇന്ത്യ-പാക് യുദ്ധമടക്കം 7 യുദ്ധങ്ങള്‍ അവസാനിപ്പി ച്ചുവെന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടു 80-ാമത് യു.എന്‍.ജി.എ. സെഷനില്‍ സംസാരിച്ച ട്രംപ്, ‘മറ്റൊരു പ്രസിഡന്റോ നേതാവോ ഇതിന് അടുത്തെത്തില്ലെന്നും പറഞ്ഞു. ഐക്യരാഷ്ട്രസഭ പോലും ഒരു യുദ്ധങ്ങളെങ്കിലും പരിഹരിക്കാന്‍ ശ്രമിക്കുക പോലും ചെയ്തിട്ടില്ലെന്നും പറഞ്ഞു. ഇസ്രായേല്‍, ഇറാന്‍, ഇന്ത്യ, പാകിസ്ഥാന്‍, റുവാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, തായ്ലന്‍ഡ്, കംബോഡിയ, അര്‍മേനിയ, അസര്‍ബൈജാന്‍, ഈജിപ്ത്, എത്യോപ്യ, സെര്‍ബിയ, കൊസോവോ എന്നീ യുദ്ധങ്ങളാണ് ട്രംപിന്റെ അവകാശവാദത്തില്‍ ഉള്ളത്. ”അവ ഒരിക്ക ലും അവസാനിക്കില്ലെന്ന് അവര്‍ പറഞ്ഞു, ചിലത് 31 വര്‍ഷമായി നടന്നുകൊണ്ടി രിക്കുന്നു, ഒന്ന് 36 വര്‍ഷം പഴക്കമുള്ളതാണ്. എണ്ണമറ്റ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട 7 യുദ്ധ ങ്ങള്‍ ഞാന്‍ അവസാനിപ്പിച്ചു” 80-ാമത് യു.എന്‍.ജി.എ. സെഷനില്‍ സംസാരിച്ച ട്രംപ്, കൂട്ടിച്ചേ ര്‍ത്തു. തുടര്‍ന്ന് ഐക്യരാഷ്ട്രസഭയെ അദ്ദേഹം വിമര്‍ശിച്ചു. ”ഐക്യരാഷ്ട്രസഭ ഒരു യുദ്ധങ്ങള്‍ പോലും പരിഹരിക്കാന്‍ ശ്രമിച്ചില്ല. അത് അതിന്റെ കഴിവുകള്‍ക്ക് അടുത്തെങ്ങുമെത്തുന്നില്ല. അത് വെറും…

      Read More »
    • ഫീസ് ഉയര്‍ത്തുന്നത് അമേരിക്കന്‍ ഗ്രാമങ്ങളില്‍ പണിയാകും ; ഡോക്ടര്‍മാരുടെ ക്ഷാമം ഉണ്ടാകുമെന്ന് വിലയിരുത്തല്‍ ; എച്ച്1 ബി വിസ നിബന്ധനയില്‍ നിന്നും ഡോക്ടര്‍മാരെ ഒഴിവാക്കാന്‍ ആലോചന

      വാഷിംഗ്ടണ്‍: കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി ട്രംപ് ഭരണകൂടം കൊണ്ടുവന്നിരിക്കുന്ന എച്ച1ബി വിസാ നിബന്ധനയില്‍ നിന്നും ഡോക്ടര്‍മാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. അമേരിക്കയിലെ ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമാവാനുള്ള സാധ്യത പ്രധാന മെഡിക്കല്‍ സംഘടനകള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഈ ഇളവ് കൊണ്ടുവരുന്നത്. അതിവിദഗ്ദ്ധര്‍ക്കുള്ള എച്ച്-1ബി വിസ അപേക്ഷകര്‍ക്ക് ഫീസ് 100,000 ഡോളര്‍ ആക്കി അടുത്തിടെ അമേരിക്ക ഉയര്‍ത്തിയിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട വിജ്ഞാപനത്തില്‍ ‘സാധ്യമായ ഒഴിവാക്കലുകള്‍ അനുവദിക്കുന്നു എന്നും ഡോക്ടര്‍മാരും മെഡിക്കല്‍ റെസിഡന്റ്‌സും ഉള്‍പ്പെടാമെന്ന് വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലര്‍ റോജേഴ്‌സ് ബ്ലൂംബര്‍ഗ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ അനുസരിച്ച്, ചില തൊഴിലാളികളെ വ്യക്തിഗതമായി നിയമിക്കുന്നതോ, ഒരു പ്രത്യേക കമ്പനിക്കോ വ്യവസായത്തിനോ വേണ്ടി ജോലി ചെയ്യുന്നതോ ‘ദേശീയ താല്‍പ്പര്യത്തിന്’ അനുസൃതമാണെന്ന് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി തീരുമാനിച്ചാല്‍ ഉയര്‍ന്ന അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയതായി നിര്‍ദ്ദേശിച്ച വിസ ഫീസ് യുഎസിലേക്ക് വരുന്ന അന്താരാഷ്ട്ര മെഡിക്കല്‍…

      Read More »
    • പ്രത്യേക വൈദഗ്ദ്ധ്യവും ബിരുദവുമുള്ള വിദേശ തൊഴിലാളികളെ മൂന്ന് വര്‍ഷത്തേക്ക് പണിക്ക് വെയ്ക്കാം ; നിലവില്‍ അമേരിക്കയിലുള്ളത് 700,000 എച്ച്-1ബി വിസ ഉടമകള്‍

      ന്യൂയോര്‍ക്ക്: കുടിയേറ്റം നിയന്ത്രിക്കാനായി ട്രംപിന്റെ ഏറ്റവും പുതിയ ഉപകരണം എച്ച്‌വണ്‍ ബി വിസയ്ക്കുള്ള ഫീസ് കൂത്തനെ ഉയര്‍ത്തിയതായിരുന്നു. പ്രത്യേക വൈദഗ്ദ്ധ്യവും ബാച്ചിലര്‍ ബിരുദവുമുള്ള വിദേശ തൊഴിലാളികളെ മൂന്ന് വര്‍ഷ കാലയളവിലേക്ക് നിയമിക്കാന്‍ തൊഴിലുടമകളെ സഹായിക്കുന്ന സംവിധാനമാണ് എച്ച്-1ബി വിസ. മൂന്ന് വര്‍ഷം കൂടി നീട്ടാനും സാധിക്കും. നിലവില്‍ രാജ്യത്ത് ഏകദേശം 700,000 എച്ച്-1ബി വിസ ഉടമകളും, അര ദശലക്ഷത്തോളം ആശ്രിതരും ഉണ്ടെന്ന് ക്യാപിറ്റല്‍ ഇക്കണോമി ക്‌സിലെ സാമ്പത്തിക വിദഗ്ദ്ധന്‍ സ്റ്റീഫന്‍ ബ്രൗണ്‍ ഒരു കുറിപ്പില്‍ വ്യക്തമാക്കി. 2012 മുതല്‍ അംഗീകരിക്കപ്പെട്ട എച്ച്-1ബി വിസകളില്‍ 60 ശതമാനവും കമ്പ്യൂട്ടര്‍ സംബന്ധമായ ജോലികള്‍ക്കുള്ളതാണെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നു. എന്നാല്‍ ആശുപത്രികള്‍, ബാങ്കുകള്‍, സര്‍വ്വകലാശാലകള്‍, മറ്റ് നിരവധി തൊഴിലുടമകള്‍ എന്നിവര്‍ക്കും എച്ച്-1ബി വിസ അപേക്ഷിക്കാന്‍ കഴിയും. വര്‍ഷം തോറും അനുവദിക്കുന്ന പുതിയ വിസകളുടെ എണ്ണം 65,000 ആയി നിജപ്പെടുത്തി യിട്ടുണ്ട്, കൂടാതെ ബിരുദാനന്തര ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ളവര്‍ക്ക് 20,000 അധിക വിസകളും നല്‍കുന്നു.…

      Read More »
    • US ക്രിസ്ത്യന്‍ രാജ്യം, ഹനുമാന്‍ പ്രതിമയ്ക്ക് അനുമതി നല്‍കുന്നതെന്തിന്? വിവാദപരാമര്‍ശവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ്

      വാഷിങ്ടണ്‍: ടെക്സസില്‍ സ്ഥിതിചെയ്യുന്ന ഹനുമാന്റെ പ്രതിമയ്ക്കുനേരെ അധിക്ഷേപ പരാമര്‍ശം നടത്തിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് വിവാദത്തില്‍. ഷുഗര്‍ലാന്‍ഡിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തില്‍ സ്ഥിതിചെയ്യുന്ന ഹനുമാന്‍ പ്രതിമയ്ക്കു നേരെ സാമൂഹികമാധ്യമമായ എക്സിലൂടെ ആയിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് അലക്സാണ്ടര്‍ ഡന്‍കന്റെ മോശം പരാമര്‍ശം. ഹനുമാനെ ‘വ്യാജ ഹിന്ദുദൈവ’മെന്ന് അധിക്ഷേപിച്ച ഡന്‍കന്‍, ടെക്സസില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കാന്‍ എന്തിന് അനുമതി നല്‍കണമെന്നും കുറിപ്പില്‍ ചോദിക്കുന്നുണ്ട്. യുഎസ് ക്രിസ്ത്യന്‍ രാഷ്ട്രമാണെന്നും ഡന്‍കന്‍ എക്സിലെ കുറിപ്പില്‍ പറയുന്നു. ഡന്‍കന്റെ പരാമര്‍ശത്തിനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയര്‍ന്നിട്ടുള്ളത്. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ഡന്‍കന്റെ പ്രസ്താവനയെ അപലപിക്കുകയും അവ ഹിന്ദുവിരുദ്ധവും പ്രകോപനപരവുമാണെന്ന് വിമര്‍ശിക്കുകയും ചെയ്തു. വിഷയത്തില്‍ ഇടപെടണമെന്ന് ടെക്സസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് എച്ച്എഎഫ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുമുണ്ട്. 90 അടി ഉയരമുള്ള ഈ ഹനുമാന്‍ പ്രതിമ, സ്റ്റാച്യൂ ഓഫ് യൂണിയന്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2024-ലാണ് ഇത് അനാച്ഛാദനം ചെയ്യപ്പെട്ടത്.

      Read More »
    • ഇസ്രയേല്‍ ചാരന്മാര്‍ എന്ന് സംശയമുള്ളവരെ കണ്ണ് മൂടിക്കെട്ടി തെരുവുകളില്‍ എത്തിക്കും; തുടര്‍ന്ന് വധശിക്ഷ; ഗാസയിലെ തെരുവുകളില്‍ ഹമാസിന്റെ തേര്‍വാഴ്ച

      ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ ബന്ധം ആരോപിച്ച് നിരവധി പേരെ ഹമാസ് പരസ്യമായി വധശിക്ഷക്ക് വിധേയരാക്കുന്നത് നിത്യ സംഭവമാകുന്നു. ഇസ്രയേല്‍ ചാരന്‍മാര്‍ എന്ന് സംശയം തോന്നുന്നവരെ കണ്ണ് മൂടിക്കെട്ടിയാണ് ഇവര്‍ തെരുവുകളില്‍ എത്തിക്കുന്നത്. തുടര്‍ന്നാണ് ഇവരെ വധിക്കുന്നത്. ഇതിന്റെ ഭായനാകമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് അള്ളാഹു അക്ബര്‍ എന്ന് ആര്‍ത്തു വിളിക്കുന്ന ജനങ്ങളെയും ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ ദിവസം മൂന്ന് ഫലസ്തീനികളെ ഹമാസ് വധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹമാസുമായി ബന്ധമുള്ള ടെലിഗ്രാം അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, മുഖംമൂടി ധരിച്ച നിരവധി തോക്കുധാരികള്‍ കണ്ണുകള്‍ കെട്ടിയ മൂന്ന് ഫലസ്തീനികളുടെ മുന്നില്‍ നില്‍ക്കുന്നതും പിടികൂടിയവരെ കൈകള്‍ പിന്നില്‍ കെട്ടി തറയില്‍ മുട്ടുകുത്തി നിര്‍ത്തുന്നതും കാണാം. ഒരു ടൗണ്‍ സ്‌ക്വയറില്‍ പൊതു വധശിക്ഷ നടപ്പിലാക്കുന്നത്. അവിടെ തിങ്ങിക്കൂടിയ ജനങ്ങളോട് തോക്കുധാരികളില്‍ ഒരാള്‍ കണ്ണുകെട്ടിയ ആളുകളെ സ്വന്തം മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുകയും അവരുടെ ജനങ്ങളെ കൊല്ലാന്‍ അധിനിവേശക്കാര്‍ക്ക് സഹായം…

      Read More »
    • തെരഞ്ഞെടുപ്പില്‍ പണമിറക്കിയത് വെറുതേയായോ? ട്രംപിന്റെ വിസ നിയന്ത്രണത്തില്‍ മുറുമുറുപ്പുമായി ടെക് കമ്പനികള്‍; എച്ച്1ബി വിസ ഫീസ് കുത്തനെ ഉയര്‍ത്തിയത് തിരിച്ചടിയാകും; മിടുക്കരെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നു മുന്നറിയിപ്പ്

      ന്യൂയോര്‍ക്ക്: എച്ച് 1 ബി വിസയടക്കം ട്രംപിന്റെ പുതിയ വിസ നിയമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ടെക് കമ്പനികള്‍. ടെക്‌നോളജി എക്‌സിക്യുട്ടീവുകള്‍, സംരംഭകര്‍, നിക്ഷേപകര്‍ എന്നിവരടക്കം പുതിയ നിയന്ത്രണങ്ങളും ഫീസ് വര്‍ധനയും തിരിച്ചടിയാകുമെന്നു മുന്നറിയിപ്പ് നല്‍കുന്നു. ഇവരെല്ലാം ട്രംപിന്റെ രണ്ടാം വരവിനുവേണ്ടി പണമൊഴുക്കിയവരാണെന്നതും ശ്രദ്ധേയമാണ്. പുതിയ ഫീസ് നടപ്പാക്കുന്നതിലൂടെ ചെലവുകള്‍ ദശലക്ഷക്കണക്കിനു ഡോളര്‍ ഉയരുമെന്നാണ് ടെക്‌നോളജി നേതൃത്വത്തിലുള്ളവരുടെ വിലയിരുത്തല്‍. സ്റ്റാര്‍ട്ടപ്പുകളെ ഇതു ക്രമവിരുദ്ധമായി ബാധിക്കുമെന്നും പല കമ്പനികളുടെയും നയത്തിന്റെ ഭാഗമായുള്ള വിസ നടപടികള്‍ ബുദ്ധിമുട്ടിലാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് ഭരണകൂടം ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്ന വിസ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. എച്ച് 1 ബി വിസയില്‍ ജോലിക്കെത്തുന്നവരുടെ ഫീസ് പത്തുലക്ഷം രൂപയാക്കുകയാണ് ഇതിലൊന്ന്. ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റ (ഫേസ്ബുക്ക്) എന്നിവയിലേക്കുള്ള വിസ നടപടികളെ ബാധിക്കും. ഇത് ഒറ്റത്തവണ മാത്രം ബാധകമാകുമോ അതോ നിലവിലെ ജീവനക്കാരെ ബാധിക്കുമോ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പൂര്‍ണ വ്യക്തത വരുത്തിയിട്ടില്ല. ഫീസ് പ്രഖ്യാപിക്കുമ്പോള്‍ വിദേശത്തുള്ളവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ട്രംപിന്റെ രണ്ടാം…

      Read More »
    • ’60 ദിവസത്തെ വെടിനിര്‍ത്തലിനു തയാറായാല്‍ പാതി ബന്ദികളെ വിട്ടയയ്ക്കാം’; ബന്ദികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ഹമാസ് ട്രംപിന് അയയ്ക്കാന്‍ ഖത്തറിനു കത്ത് കൈമാറിയെന്ന് റിപ്പോര്‍ട്ട്; ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍

      ന്യൂയോര്‍ക്ക്: ഗാസ തച്ചുതകര്‍ത്തുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നേറ്റം തുടരുന്നതിനിടെ ബന്ദികളെ വധിക്കുമെന്നു സൂചനകാട്ടിയുള്ള ചിത്രങ്ങള്‍ ഹമാസ് പുറത്തുവിട്ടിരുന്നു. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ പാതിയോളം ബന്ദികളെ വിട്ടയയ്ക്കാമെന്നു ചൂണ്ടിക്കാട്ടി തീവ്രവാദി സംഘടനയായ ഹമാസ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു കത്തയച്ചെന്നു റിപ്പോര്‍ട്ട്. നിലവില്‍ ഖത്തറിന്റെ പക്കലാണു കത്തെന്നും ഈയാഴ്ചതന്നെ ട്രംപിനു കൈമാറുമെന്നാണു ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്തില്‍ ഹമാസിന്റെ ഒപ്പില്ലെങ്കിലും 60 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ പാതിയോളം ബന്ദികളെ വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ 48 ബന്ദികളാണ് ഇസ്രയേലിന്റെ പക്കലുള്ളത്. ഇതില്‍ ഇരുപതോളം പേര്‍ ജീവനോടെയുണ്ടെന്നു കരുതുന്നു. ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തിനു പിന്നാലെ ഇവരുടെ കാര്യവും അനിശ്ചിതത്വത്തിലായിരുന്നു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) നേരത്തേ ഗാസയില്‍നിന്നുള്ള യുദ്ധരംഗങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതില്‍ ഹമാസ് പോരാളികള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും വിഷ്വലുകളുണ്ട്. ഗിവാറ്റി ബ്രിഗേഡിലെ സൈനികനു ഗുരുതരമായി പരിക്കേറ്റതിന്റെ രംഗങ്ങളും ഇതിലുണ്ട്. ഹമാസ് പുറത്തുവിട്ട ചിത്രങ്ങള്‍ക്കും…

      Read More »
    • ‘ഹാരിസ് റൗഫ് അവരെ ശരിയായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്’ ; പ്രകോപനപരമായ ആംഗ്യത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ്താരം റൗഫിന് പാക് പ്രതിരോധ മന്ത്രിയുടെ പിന്തുണ

      ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ ക്രിക്കറ്റ് താരം ഹാരിസ് റൗഫ് നടത്തിയ പ്രകോപനപരമായ ആംഗ്യത്തെ പിന്തുണച്ച് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഈ വിഷയത്തില്‍, ഇന്ത്യയുടെ വിജയം പാകിസ്താനെ ‘വിഷമിപ്പിച്ചു’ എന്നാണ് ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റ് കളിക്കാരും പറയുന്നത്. ഈ സംഭവത്തെക്കുറിച്ച് പാക് മന്ത്രി ഖവാജ ആസിഫ് ഇങ്ങനെ പ്രതികരിച്ചു: ‘ഹാരിസ് റൗഫ് അവരെ ശരിയായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. തുടരുക. ക്രിക്കറ്റ് മത്സരങ്ങള്‍ വന്നുകൊണ്ടേയിരിക്കും, പക്ഷേ 6/0 എന്ന കണക്ക് അന്ത്യനാള്‍ വരെ ഇന്ത്യ മറക്കില്ല, ലോകവും അത് ഓര്‍ക്കും.’ പാകിസ്താന്റെ ആറ് യുദ്ധവിമാനങ്ങള്‍, റാഫേല്‍ വിമാനം ഉള്‍പ്പെടെ, തകര്‍ത്തുവെന്നുള്ള പാകിസ്താന്റെ അവകാശവാദത്തെയാണ് ‘6/0’ എന്ന പ്രസ്താവനയിലൂടെ അദ്ദേഹം സൂചിപ്പിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വഴി പാകിസ്താന്‍ ഭൂപ്രദേശങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ വിജയകരമായി നശിപ്പിച്ചപ്പോള്‍, ഒരു ഇന്ത്യന്‍ യുദ്ധവിമാനം പോലും തകര്‍ന്നില്ലെന്ന് ഇന്ത്യ നിഷേധിച്ചിരുന്നു. റാഫേല്‍ വിമാനങ്ങളുടെ നിര്‍മ്മാതാക്കളായ ഡാസ്സോള്‍ട്ട് ഏവിയേഷന്‍ പാകിസ്താന്റെ അവകാശവാദം…

      Read More »
    • ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീന്‍ എന്ന രാഷ്ട്രം ഉണ്ടാകാന്‍ സമ്മതിക്കില്ല ; അംഗീകരിക്കുന്ന രാജ്യങ്ങള്‍ ചെയ്യുന്നത് ഭീകരതയ്ക്ക് അംഗീകാരം നല്‍കുകയാണ്

      ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീനിനെ അംഗീകരിക്കാനുള്ള യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവയുടെ തീരുമാനത്തെ ശക്തമായി നിരാകരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍, രാജ്യങ്ങള്‍ ‘ഭീകരതയ്ക്ക് പ്രതിഫലം നല്‍കുന്നു’ എന്ന് നെതന്യാഹു ആരോപിച്ചു. യുഎസ് സന്ദര്‍ശനത്തിന് ശേഷം രാജ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 7 ലെ ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷം പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരി ക്കുന്ന നേതാക്കള്‍ ഭീകരതയ്ക്ക് ഒരു വലിയ സമ്മാനം നല്‍കുകയാണെന്ന് പറഞ്ഞു. ആഭ്യന്തര മായും വിദേശത്തു നിന്നുമുള്ള കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, ആ ഭീകര രാഷ്ട്രത്തിന്റെ സൃഷ്ടി തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയ, കാനഡ, യുകെ എന്നിവ സംയുക്ത ശ്രമത്തിലൂടെ ഞായറാഴ്ച പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിനുശേഷവും ദ്വിരാഷ്ട്ര പരിഹാരത്തിനായി ആഹ്വാനം ചെയ്തതിനുശേഷവുമാണ് നെതന്യാഹുവിന്റെ പ്രസ്താവന വന്നത്. ഹമാസ് അതിന്റെ നിലനില്‍പ്പ് ഉടന്‍ അവസാനിപ്പിക്കണമെന്ന് ത്രയം പറഞ്ഞു. ”ഓസ്ട്രേലിയ സ്വതന്ത്രവും പരമാധികാരവുമായ പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു.…

      Read More »
    • സ്വന്തം ജനതയ്ക്കു നേരെ ബോംബിട്ട് പാക്കിസ്ഥാന്‍; വ്യോമാക്രമണത്തില്‍ മരിച്ചത് 30 പേര്‍, കൊല്ലപ്പെട്ടവരില്‍ കുട്ടികളും!

      ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ പാക്കിസ്ഥാന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം. തിറ താഴ്വരയിലുള്ള മത്രെ ദാര ഗ്രാമത്തില്‍ പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ എട്ട് എല്‍എസ്-6 ബോംബുകള്‍ വര്‍ഷിക്കുകയും ഇത് കൂട്ടക്കൊലയ്ക്ക് വഴിവയ്ക്കുകയുമായിരുന്നു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റുവെന്ന് പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളടക്കം നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നത് തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ബോംബ് സ്ഫോടനങ്ങളില്‍ ഗ്രാമത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും നശിച്ചു. താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്. ഭീകരര്‍ക്കെതിരെയെന്ന പേരില്‍ മുന്‍പും ഖൈബര്‍ പഖ്തൂന്‍ഖ്വയില്‍ പാക്കിസ്ഥാന്‍ സൈന്യം ബോംബാക്രമണം നടത്തുകയും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം…

      Read More »
    Back to top button
    error: