World
-
ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് ഇസ്രായേല്‍; ഗസ്സയില്‍ സമാധാനത്തിനായുള്ള ചര്‍ച്ച പരാജയം
കെയ്‌റോ: ഗസ്സയില്‍ വെടിനിര്‍ത്തലിനായി ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ നടന്ന സമാധാന ചര്‍ച്ച പരാജയം. ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച ഇസ്രായേല്‍ കെയ്റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല. ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. കൈറോയിലേക്ക് സംഘത്തെ അയക്കാന്‍ വിസമ്മതിച്ച ഇസ്രായേല്‍ ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്നും മുന്നറിയിപ്പ് നല്‍കി. തുടര്‍ ചര്‍ച്ചകള്‍ക്ക് ഇനി ഖത്തര്‍ വേദിയായേക്കും. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നടത്തിയ ശക്തമായ സമ്മര്‍ദങ്ങള്‍ക്കൊടുവിലും ഗസ്സയില്‍ വെടിനിര്‍ത്തലിന് വിസമ്മതിക്കുകയാണ് ഇസ്രായേല്‍. ബന്ദിമോചനം മുന്‍നിര്‍ത്തി താല്‍ക്കാലിക വെടിനിര്‍ത്തലിന് സന്നദ്ധമാണെങ്കിലും ഹമാസിന്റെ ഉപാധികള്‍ അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുക, സൈന്യം ഗസ്സ വിടുക, വടക്കന്‍ ഗസ്സയിലേക്ക് ആളുകള്‍ക്ക് മടങ്ങാന്‍ അവസരം ഒരുക്കുക എന്നീ ഹമാസ് ഉപാധികള്‍ അംഗീകരിക്കില്ലെന്ന് നെതന്യാഹു അറിയിച്ചു. ഇന്നലെ ചേര്‍ന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗത്തില്‍ ഗാന്റ്‌സ് ഉള്‍പ്പെടെ ഏതാനും മന്ത്രിമാര്‍ വെടിനിര്‍ത്തല്‍ കരാറിനു വേണ്ടി വാദിച്ചെങ്കിലും വിജയിച്ചില്ല. കീഴടങ്ങലിന് സമാനമായ ഉപാധികള്‍ ശരിയല്ലെന്നും ലക്ഷ്യം…
Read More » -
യുകെയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു
ലണ്ടൻ:യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓണ്‍ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ് (25) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണതെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്. നോട്ടിങ്ഹാമില്‍ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു.
Read More » -
അല്‍ ജസീറ ചാനല്‍ അടച്ച് പൂട്ടും, ഒറ്റക്കെട്ടായി തീരുമാനമെടുത്ത് ഭരണകൂടം
ടെല്‍ അവീവ്: അല്‍ ജസീറ ചാനല്‍ രാജ്യത്ത് അടച്ച് പൂട്ടാന്‍ തീരുമാനമെടുത്ത് ഇസ്രായേല്‍ ഭരണകൂടം. ഇത് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സ്വീകരിച്ചത്. അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രിസഭ ഏകകണ്ഠമായി വോട്ട് ചെയ്തതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിദേശ ചാനലുകള്‍ക്ക് വിലക്കേര്‍പ്പടുത്തുന്ന നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ ബെഞ്ചമിന്‍ നെതന്യാഹു അല്‍ ജസീറക്കെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് നേരത്തെ അല്‍ ജസീറ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരുന്നു.ഇതാണ് ഇസ്രായേല്‍ അല്‍ ജസീറക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഞായറാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ചാനലിന് വിലക്കേര്‍പ്പെടുത്താന്‍ വോട്ടെടുപ്പ് നടന്നത്. രാജ്യസുരക്ഷക്ക് ഭീഷണിയായ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് അധികാരം നല്‍കുന്ന പുതിയ നിയമം ഉപയോഗിച്ചാണ് വിലക്ക്. ബെഞ്ചമിന്‍ നെതന്യാഹു എക്സിലെ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് നിരോധനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്, ‘ഇസ്രായേലില്‍ അല്‍ജസീറ ചാനലിന്റെ പ്രവര്‍ത്തനം വിലക്കാന്‍ എന്റെ…
Read More » -
അമേരിക്കയിൽ തൊഴിൽ അന്വേഷിക്കുന്നവർ വായിക്കുക: ഏറെ ഡിമാൻഡുള്ള ജോലികൾ, ഒപ്പം വിസ നിയമങ്ങളും മറ്റു വിലപ്പെട്ട വിവരങ്ങളും
അമേരിക്കയിൽ തൊഴിൽ നേടുക എന്നത് ഏതൊരു മലയാളിയുടെയും സ്വപ്നമാണ്. കഴിവും കഠിനാധ്വാനവും വിലമതിക്കുന്ന അമേരിക്കൻ കമ്പനികളിൽ ഇന്ത്യക്കാർക്ക് ഏറ്റവും ഡിമാൻഡുള്ള ജോലികൾ ധാരാളമുണ്ട്. അവയിൽ ചിലത് ഇതോടൊപ്പം: 1.വിവര സാങ്കേതികവിദ്യ (IT) യുഎസ്എയിലെ ജോലി വിപണിയിൽ ഏറ്റവും ആവശ്യമുള്ള മേഖലയാണ് വിവര സാങ്കേതികവിദ്യ. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, വെബ് ഡവലപ്പർമാർ, ഡാറ്റ സയന്റിസ്റ്റുകൾ, സൈബർ സുരക്ഷാ വിദഗ്ധർ തുടങ്ങിയ വിവിധ തസ്കികൾക്കായി യോഗ്യതയുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഏറെ ഡിമാന്റുണ്ട്. 2. ഡോക്ടർമാർ,നഴ്സുമാർ രാജ്യത്തുടനീങ്ങുന്ന ജനസംഖ്യാ വളർച്ചയും ആയുർദൈർഘ്യവർദ്ധനയും കാരണം യുഎസ്എയിൽ ആരോഗ്യ പരിരക്ഷ രംഗത്ത് നിരന്തരം ജീവനക്കാരുടെ ആവശ്യങ്ങളുണ്ട്. രജിസ്റ്റർ ചെയ്ത ഡോക്ടർമാർ,നഴ്സുമാർ, ഫിസിക്കൽ തെറാപ്പിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ എന്നിവർക്ക് ഡിമാന്റുണ്ട്. 3. എഞ്ചിനീയറിംഗ് വിദഗ്ധർ യുഎസ്എയിലെ അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വിവിധ എഞ്ചിനീയറിംഗ് മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ആവശ്യമുണ്ട്. സിവിൽ എഞ്ചിനീയർമാർ, മെക്കാനിക്കൽ എഞ്ചിനീയർമാർ, എലക്ട്രിക്കൽ എഞ്ചിനീയർമാർ എന്നിവർക്ക് നല്ല ഡിമാന്റുണ്ട്. 4. ബിസിനസ് മാനേജ്‌മെന്റ്…
Read More » -
പാലിന് പകരം മുത്തശ്ശി നല്‍കിയത് വൈന്‍ കലര്‍ത്തിയ മിശ്രിതം; പിഞ്ചുകുഞ്ഞ് കോമയില്‍
റോം:പാല്‍പ്പൊടിയുപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം കുടിച്ച നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായി. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ് ദാരുണാവസ്ഥയുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കുഞ്ഞിന്റെ മുത്തശ്ശി പാല്‍പ്പൊടി അബദ്ധത്തില്‍ വൈനില്‍ കലര്‍ത്തി കൊടുത്തതാണ് കാരണമെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാല്‍പ്പൊടി നിറച്ച കുപ്പിയുടെ സമീപത്തായാണ് വൈനും വച്ചിരുന്നതെന്നായിരുന്നു കുഞ്ഞിന്റെ മുത്തശ്ശി മാദ്ധ്യമങ്ങളോട് പറഞ്ഞത്. കുഞ്ഞിന് പാല് തയ്യാറാക്കുന്നതിനിടെ അബദ്ധത്തില്‍ പാല്‍പ്പൊടി വൈനുമായി കലര്‍ത്തുകയായിരുന്നു. മിശ്രിതം കൊടുത്തപ്പോള്‍ കുഞ്ഞ് ആദ്യം കുടിച്ചെങ്കിലും തുടര്‍ന്ന് വിസമ്മതിക്കുകയായിരുന്നു. സംശയം തോന്നി കുപ്പി തുറന്നുനോക്കിയപ്പോഴാണ് മുത്തശ്ശിക്ക് കാരണം മനസിലായതെന്നും സൂചന. കുഞ്ഞിനെ മുത്തശ്ശി ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തര ചികിത്സ കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറിയിച്ചത്. മുത്തശ്ശിക്കെതിരെ ഇതുവരെയായിട്ടും നിയമനടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നുമാണ് വിവരം. കഴിഞ്ഞ വര്‍ഷവും സമാന സംഭവം നടന്നിരുന്നു. ഒരു കുഞ്ഞിനെക്കൊണ്ട് വൈന്‍ കുടിപ്പിച്ച സ്ത്രീകളെ പൊലീസ് അറസ്?റ്റ്…
Read More » -
കോമ്‌റേഡ് കിമ്മിന്റെ ‘കാമ’റൈഡ്; 25 കന്യകകളുടെ ‘പ്ലഷര്‍ സ്‌ക്വാഡെ’ന്നെ വെളിപ്പെടുത്തലുമായി യുവതി
ഉത്തരകൊറിയന്‍ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. കിമ്മിന്റെ ‘പ്ലഷര്‍ സ്‌ക്വാഡിലേക്കായി’ 25 കന്യകകളായ പെണ്‍കുട്ടികളെ തെരഞ്ഞെടുക്കാറുണ്ടെന്ന് യുവതിയുടെ വാക്കുകളെ ഉദ്ധരിച്ച് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യെയോന്‍മി പാര്‍ക്ക് എന്ന യുവതിയാണ് കിമ്മിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സൗന്ദര്യം, രാഷ്ട്രീയ വിധേയത്വം എന്നിവ അടിസ്ഥാനമാക്കിയാണ് പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നത്. പ്ലഷര്‍ സ്‌ക്വാഡിലേക്ക് തന്നെ രണ്ടു തവണ പരിഗണിച്ചുവെന്നും എന്നാല്‍ തന്റെ കുടുംബ പശ്ചാത്തലം കാരണം ഒഴിവാക്കിയെന്നും പാര്‍ക്ക് പറയുന്നു. ”അവര്‍ എല്ലാം ക്ലാസ് മുറികളും സന്ദര്‍ശിക്കും. ആരെങ്കിലും കണ്ണില്‍ പെടാതെ പോയിട്ടുണ്ടോ എന്നറിയാന്‍ മുറ്റത്തു പോയി നോക്കും. സുന്ദരികളായ പെണ്‍കുട്ടികള്‍ കണ്ണില്‍ പെട്ടാല്‍ ആദ്യം അവരുടെ കുടുംബത്തെക്കുറിച്ചും രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷിക്കും. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട അല്ലെങ്കില്‍ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ള കുടുംബാംഗങ്ങളുള്ള പെണ്‍കുട്ടികളെ അവര്‍ ഒഴിവാക്കും” യുവതി വിശദമാക്കി. പെണ്‍കുട്ടികളെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍, അവര്‍ കന്യകകളാണെന്ന്…
Read More » -
ചൈനയില്‍ ഹൈവേ തകര്‍ന്ന് 48 മരണം
ബീജിംഗ്: ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ ഹൈവേ തകർന്ന് 48 മരണം. 30 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ 2.10നായിരുന്നു സംഭവം. മെയ്‌ഷൂ സിറ്റിയില്‍ നിന്ന് ഡാബു കൗണ്ടിയിലേക്ക് പോകുന്ന റോഡ് ശക്തമായ മഴയില്‍ ഇടിഞ്ഞു താഴുകയായിരുന്നു.20ലേറെ വാഹനങ്ങളാണ് ഇവിടെ നിമിഷങ്ങൾക്കുള്ളിൽ അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടെ ശക്തമായ മഴ തുടരുകയാണ്. ഗ്വാങ്ഡോങിന്റെ മദ്ധ്യ, കിഴക്കൻ പ്രദേശങ്ങളില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ 600 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കുന്നതിനേക്കാള്‍ മൂന്നിരട്ടിയാണിത്. തെക്കൻ ചൈനയില്‍ ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
Read More » -
മഴക്കെടുതികളിൽ വലഞ്ഞ് ഗൾഫ് രാജ്യങ്ങൾ: യു.എ.ഇയിലും ഓമനിലും സൗദിയിലും അതി ശക്തമായ മഴ, സ്കൂളുകൾ അടച്ചു
ഗള്‍ഫ് മേഖലയില്‍ അതിശക്തമായ മഴയും വെള്ളപ്പൊക്കവും. യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളില്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ശക്തമായ മഴയെത്തിയിരിക്കുന്നത് നേരത്തെ ഒമാനില്‍ അടക്കം മഴയെ തുടര്‍ന്ന് 18 പേര്‍ മരിച്ചിരുന്നു. ദുബായില്‍ എല്ലാ ബീച്ചുകളും പാര്‍ക്കുകളും മാര്‍ക്കറ്റുകളും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ദുബൈല്‍ മഴ വീണ്ടും കനക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം. സ്‌കൂളുകളും അടച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കാറുകള്‍ പലതും വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഖാസിം മേഖലയിലാണ് മഴക്കെടുതികള്‍ രൂക്ഷമായിട്ടുള്ളത്. ഏഴ് മണിക്കൂറോളം അതിശക്തമായ മഴ തുടര്‍ന്നു. ഖാസിം അടക്കമുള്ള നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റിയാദിലും മദീനയിലും മഴക്കെടുതികള്‍ രൂക്ഷമാണ്. കിഴക്കന്‍ പ്രവിശ്യയിലെയും റിയാദിലെയും സ്‌കൂളുകള്‍ എല്ലാം അടച്ചിരിക്കുകയാണ്. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. പലയിടത്തും വൈദ്യുതിയും തടസ്സപ്പെട്ടിട്ടുണ്ട്. റിയാദിലെ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും ഗതാഗതം…
Read More » -
ഗാസയില്‍ 40 ദിവസം വെടിനിര്‍ത്താന്‍ ഇസ്രയേല്‍ നിര്‍ദേശം; വിട്ടുവീഴ്ച ചെയ്യാന്‍ ഹമാസിനുമേല്‍ സമ്മര്‍ദം
ജറുസലം: നാല്‍പതോളം ബന്ദികളുടെ മോചനത്തിനു പകരമായി ഗാസയില്‍ 40 ദിവസം താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കാമെന്ന് ഇസ്രയേല്‍ നിര്‍ദേശിച്ചു. ഇതിനോടു ഹമാസ് അനുകൂലമായി പ്രതികരിച്ചാല്‍ കയ്‌റോ ചര്‍ച്ച വിജയത്തിലേക്കു നീങ്ങുമെന്നാണു സൂചന. എന്നാല്‍, ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തലും ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റവുമാണു ഹമാസിന്റെ മുഖ്യആവശ്യം. വിട്ടുവീഴ്ച ചെയ്യാന്‍ ഹമാസിനുമേല്‍ മധ്യസ്ഥരായ ഈജിപ്തും ഖത്തറും സമ്മര്‍ദം ചെലുത്തുന്നുണ്ട്. റിയാദില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിനിടെ, യുദ്ധാനന്തര ഗാസ സംബന്ധിച്ച പദ്ധതികള്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറബ് നേതാക്കളുമായി ചര്‍ച്ച ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍, ഇസ്രയേലില്‍ നെതന്യാഹു സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണി തീവ്രവലതുപക്ഷ കക്ഷികള്‍ ആവര്‍ത്തിച്ചു. 24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 40 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. റഫയില്‍ 3 വീടുകളില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 25 പേരും വടക്കന്‍ ഗാസയില്‍ 6 പേരും അല്‍നുസറത്തില്‍ 4 പേരും മധ്യ ഗാസയില്‍ 5 പേരുമാണു കൊല്ലപ്പെട്ടത്. ഗാസയിലെ ജീവകാരുണ്യ പ്രവര്‍ത്തനം…
Read More » -
അമേരിക്കയിലെ ഫലസ്തീന്‍ അനുകൂല പ്രതിഷേധം: ഫണ്ട് ചെയ്യുന്നത് ‘ജൂത കുബേരന്‍’ സോറോസ്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാമ്പസുകളില്‍ പടര്‍ന്നുപന്തലിച്ച ഫലസ്തീന്‍ അനുകൂല വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് സഹായം നല്‍കുന്നത് ജൂത കോടീശ്വരന്‍ ജോര്‍ജ് സോറോസാണെന്ന് റിപ്പോര്‍ട്ട്. യഹൂദ ഇടതുപക്ഷ ചായ്‌വുള്ള ജീവകാരുണ്യ പ്രവര്‍ത്തകനായ സോറോസും അദ്ദേഹം ധനസഹായം നല്‍കുന്ന സംഘടനകളുമാണ് ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതെന്ന് ‘ദ ന്യൂയോര്‍ക്ക് പോസ്റ്റി’ന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞയാഴ്ച കൊളംബിയ സര്‍വകലാശാലയിലാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. നിലവില്‍ എട്ടിലധികം സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലേക്ക് പ്രതിഷേധം പടര്‍ന്നിരിക്കുന്നു. കൊളംബിയ, ഹാര്‍വാര്‍ഡ്, യേല്‍, കാലിഫോര്‍ണിയയിലെ ബെര്‍ക്ക്ലി, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ജോര്‍ജിയയിലെ എമോറി എന്നിവയുള്‍പ്പെടെ നിരവധി കാമ്പസുകളില്‍ ‘ലിബറേറ്റഡ് സോണുകള്‍’ എന്ന് പേരിട്ട ക്യാമ്പ് സൈറ്റുകള്‍ ഒരുക്കിയാണ് പ്രതിഷേധം. ജോര്‍ജ് സോറോസ് ധനസഹായം നല്‍കുന്ന സ്റ്റുഡന്റ്‌സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്റെ (എസ്ജെപി) ഘടകങ്ങളാണ് ഇവയെല്ലാം സംഘടിപ്പിച്ചതെന്ന് ദ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ശൃംഖലയാണ് എസ്.ജെ.പിക്ക് ധനസഹായം നല്‍കിയത്. ഇത് സോറോസിന്റെ പിന്തുണയോടെയായിരുന്നു. മൂന്ന് സര്‍വകലാശാലകളില്‍ ‘യു.എസ് കാമ്പെയ്ന്‍ ഫോര്‍…
Read More »