World
-
വിനോദയാത്ര പോയ മലയാളി തായ്‌ലൻഡിൽ വെടിയേറ്റു മരിച്ചു, പക്ഷേ കേസ് അന്വേഷണം പൂർത്തിയായ ശേഷമേ മൃതദേഹം വിട്ടുകിട്ടൂ
തായ്‌ലൻഡിൽ വിനോദയാത്രയ്ക്കു പോയ മലയാറ്റൂർ സ്വദേശിയായ മലയാളി വെടിയേറ്റു മരിച്ചതായി വീട്ടുകാർക്കു വിവരം ലഭിച്ചു. മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. യാത്രക്കിടെ വർഗീസിനു നേരെ മോഷണശ്രമം നടന്നുവെന്നും അതു ചെറുക്കുന്നതിനിടെ മോഷ്ടാക്കൾ വർഗീസിനെ വെടിവച്ചു വീഴ്ത്തിയെന്നുമാണു ലഭിച്ച വിവരം. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ തായ്‌ലൻഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു ബന്ധുക്കൾക്ക് വിവരം ലഭിച്ചു. വർഗീസിന്റെ പക്കൽ നിന്ന് പണം അടക്കം മോഷണം പോയിട്ടുണ്ട്. ഒരു മാസം മുൻപാണ് വർഗീസ് തായ്‌ലൻഡിലേക്ക് വിനോദയാത്ര പോയത്. 30 വർഷമായി മുംബൈയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യയും 2 പെൺമക്കളുമുണ്ട്. തായ്‌ലൻഡിൽ കേസ് അന്വേഷണം പൂർത്തിയായതിനു ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടാൻ സാധ്യതയുള്ളു. ഇന്ത്യൻ എംബസി ഇടപെട്ടിട്ടുണ്ടെന്നും മൃതദേഹം വിട്ടുകിട്ടാൻ നടപടി എടുത്തിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.
Read More » -
ദുബൈ പരിസ്ഥിതി സൗഹൃദ നഗരമാകുന്നു; രണ്ട് ബഹുതല സൈക്കിള്‍ പാത വരുന്നു
ദുബൈയെ പരിസ്ഥിതി സൗഹൃദ നഗരമാക്കി മാറ്റാനുള്ള ശ്രമത്തില്‍, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ഒരേസമയം സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അനുയോജ്യമായ പാത നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. അല്‍ സുഫൂഹിനെ ഹിസ്സ സ്ട്രീറ്റ് വഴി ദുബൈ ഹില്‍സുമായി ബന്ധിപ്പിക്കുന്ന പാതയില്‍ ശൈഖ് സായിദ് റോഡും അല്‍ ഖൈല്‍ റോഡും കടന്നുപോകുന്ന രണ്ട് പാലങ്ങളുമുണ്ട്. പ്രത്യേകമായി രൂപകല്‍പ്പന ചെയ്തയാണിവ. ശൈഖ് സായിദ് റോഡിന് മുകളിലൂടെ 528 മീറ്ററിലാണ് ആദ്യത്തേത്. രണ്ടാമത്തേത്, അല്‍ ഖൈല്‍ റോഡിന് മുകളില്‍ 501 മീറ്ററിലാണ്. ഓരോ പാലത്തിനും അഞ്ച് മീറ്റര്‍ വീതിയുണ്ട്. ഈ ബഹുമുഖ പാതക്ക് 13.5 കിലോമീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയും ഉണ്ടാകും സൈക്കിള്‍ യാത്രക്കാര്‍ക്കും സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്കും 2.5 മീറ്റര്‍ വീതിയുള്ള പാതയും കാല്‍നടയാത്രക്കാര്‍ക്ക് രണ്ട് മീറ്റര്‍ വീതിയുള്ള പാതയും. മണിക്കൂറില്‍ 5,200 ഉപയോക്താക്കള്‍ പാതയില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അല്‍ ബര്‍ശ, അല്‍ ബര്‍ശ ഹൈറ്റ്‌സ് തുടങ്ങിയ അയല്‍പക്കങ്ങളിലെ സേവന സൗകര്യങ്ങള്‍ക്ക്…
Read More » -
മലയാളികൾക്കു തിരിച്ചടി: യുഎഇയില്‍ സന്ദര്‍ശക വിസയിലെ ജോലി അന്വേഷണത്തിന് കര്‍ശന നിയന്ത്രണം: പലരേയും ദുബായ് എയർപോർട്ടില്‍ തടഞ്ഞുവെച്ചു
ദുബായ്: യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തി ജോലി അന്വേഷിക്കുന്ന മലയാളികൾ പതിനായിരങ്ങളാണ്. ഇനി അതിനുള്ള സാദ്ധ്യതകൾ അടയുന്നു. ഇത്തരക്കാരെ കണ്ടെത്താന്‍ കര്‍ശന പരിശോധന. മതിയായ രേഖകളില്ലാതെ എത്തുന്നവരെ വിമാനത്താവളങ്ങളില്‍ തന്നെ കണ്ടെത്തുന്നതിന് ഇമിഗ്രേഷന്‍ വിഭാഗം പരിശോധന കര്‍ശനമാക്കി. കൃത്യമായ യാത്രാ രേഖകള്‍ ഇല്ലാതെ എത്തിയ മലയാളികളെ അടക്കം കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു. സന്ദര്‍ശക വിസയില്‍ എത്തുന്നവരോട് സന്ദര്‍ശന ലക്ഷ്യം, താമസ സ്ഥലം, ചെലവഴിക്കാനുള്ള പണം എന്നിവയെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ആരായും. ബന്ധുവിനെയോ സുഹൃത്തിനെയോ സന്ദര്‍ശിക്കാനാണു വരുന്നതെങ്കില്‍ ഇവരുടെ വിസയുടെ പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കരുതണം. താമസ സ്ഥലത്തിന്റെ വിവരങ്ങളും പറയണം. സന്ദര്‍ശക വിസയില്‍ വരുന്നവരുടെ ലക്ഷ്യം വിനോദ സഞ്ചാരമാണെങ്കില്‍ താമസിക്കുന്ന ഹോട്ടലിന്റെ വിവരം, മടക്ക ടിക്കറ്റ്, രാജ്യത്തു ചെലവഴിക്കാന്‍ പണം എന്നിവ കരുതണം. യുഇയില്‍ സന്ദര്‍ശക, വിനോദ സഞ്ചാര വിസകളില്‍ എത്തുന്നവര്‍ക്കു ജോലി ചെയ്യാന്‍ അനുവാദം ഇല്ല. റിക്രൂട്‌മെന്റ് ഏജന്‍സിയും ട്രാവല്‍ ഏജന്‍സിയും…
Read More » -
റെയ്സിക്കായി തിരച്ചിൽ ശക്തമാക്കി ഇറാൻ,രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം
ഇറാൻ–അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററിൽ മടങ്ങുന്നതിനിടെ വിദൂര വനമേഖലയിൽപ്പെട്ട് കാണാതായ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്കായി തിരച്ചിൽ ശക്തമാക്കി ഇറാൻ. പ്രസിഡന്റ് റെയ്സിക്കൊപ്പം വിദേശകാര്യ മന്ത്രി അമീർഅബ്ദുല്ലാഹിയാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്. രാജ്യമാകെ ഇബ്രാഹിം റെയ്സിക്കായി പ്രാർഥനയിലാണ്. ഇതിന്റെ വിവിധ ദൃശ്യങ്ങൾ പുറത്തുവന്നു. 12 മണിക്കൂർ പിന്നിട്ടിട്ടും റെയ്സിയെ കണ്ടെത്താൻ കഴിയാത്തത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കി. വിവിധ പ്രദേശങ്ങളിലായി നാൽപതിലേറെ സംഘങ്ങളാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. അതേസമയം, അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടുത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയതെന്നും വിവരങ്ങളുണ്ട്. കാൽനടയായി മാത്രമേ ഇവിടേക്ക് എത്താൻ സാധിക്കുകയുള്ളൂ. കനത്തമഴയിലാണ് രക്ഷാപ്രവർത്തകർ അങ്ങോട്ടേക്ക് സഞ്ചരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല.
Read More » -
കിര്‍ഗിസ്ഥാനില്‍ ഇന്ത്യ, പാക്ക് വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ആശങ്കയില്‍ 15,000 പേര്‍
ന്യൂഡല്‍ഹി: മുന്‍ സോവിയറ്റ് റപ്പബ്‌ളിക്കായ കിര്‍ഗിസ്ഥാനില്‍ ഇന്ത്യ, ബംഗ്ലദേശ്, പാക്കിസ്ഥാന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ വന്‍ പ്രതിഷേധം നടക്കുകയാണ്. മൂന്നു പാക്കിസ്ഥാനി വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. കിര്‍ഗിസ്ഥാനില്‍ താമസിക്കുന്ന പൗരന്മാര്‍ക്ക് ഇന്ത്യയും പാക്കിസ്ഥാനും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതിനിടെ, കിര്‍ഗിസ്ഥാനില്‍നിന്നു ലഹോറിലെ അല്ലാമ ഇഖ്ബാല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 180 പാക്ക് വിദ്യാര്‍ഥികളുമായി വിമാനം പറന്നിറങ്ങിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. പാക്കിസ്ഥാന്‍, ഈജിപ്ത് രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും തദ്ദേശീയരും തമ്മിലുണ്ടായ തര്‍ക്കം കൈവിട്ടു പോകുകയായിരുന്നുവെന്നാണു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയ് 13നുണ്ടായ കയ്യാങ്കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഈജിപ്തില്‍നിന്നുള്ള വിദ്യാര്‍ഥിനികളുടെ നേര്‍ക്കുണ്ടായ അതിക്രമമാണ് കാരണമെന്നു പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിര്‍ഗിസ്ഥാനിലെ വിദ്യാര്‍ഥികളും ഈജിപ്ഷ്യന്‍ വിദ്യാര്‍ഥികളും തമ്മിലുണ്ടായ തര്‍ക്കമാണു വലിയ സംഘര്‍ഷമായത്. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേക്കിലെ തെരുവുകളിലേക്കു വിദേശ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ആക്രമണം വ്യാപിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ഹോസ്റ്റലുകളാണ് അക്രമികള്‍ തിരഞ്ഞെടുക്കുന്നതെന്നാണു റിപ്പോര്‍ട്ട്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ ഇന്ത്യയില്‍നിന്നുള്‍പ്പെടെ ഒട്ടേറെ വിദ്യാര്‍ഥികള്‍ കിര്‍ഗിസ്ഥാനിലുണ്ട്. നിലവില്‍…
Read More » -
26 വര്‍ഷം മുന്‍പ് കാണാതായ ’19കാരന്‍’ അയല്‍വീട്ടിലെ ഭൂഗര്‍ഭ അറയില്‍ ജീവനോടെ!
അള്‍ജിയേഴ്സ്: അള്‍ജീരിയയില്‍ ആഭ്യന്തര യുദ്ധം കൊടുമ്പിരികൊള്ളുന്ന കാലം. ഉത്തര അള്‍ജീരിയന്‍ നഗരമായ ജെല്‍ഫയില്‍ രാവിലെ സ്‌കൂളിലേക്കു പോയ 19 കാരന്‍ ഒമര്‍ ബിന്‍ ഒമ്രാന്‍ വൈകീട്ട് ഏറെ വൈകിയിട്ടും വീട്ടിലേക്കു തിരിച്ചുവന്നില്ല. പരിഭ്രാന്തരായ വീട്ടുകാര്‍ സ്‌കൂളിലും ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയിട്ടും ഒരു വിവരവും ലഭിച്ചില്ല. പൊലീസിനെ അറിയിച്ചും ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. മകനു വേണ്ടിയുള്ള കാത്തിരിപ്പ് മാസങ്ങളും വര്‍ഷങ്ങളും പിന്നിട്ടു. നിരാശ തന്നെ ഫലം. മകന്‍ യുദ്ധത്തിനിടയില്‍ കൊല്ലപ്പെടുകയോ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയോ ചെയ്തതാകാമെന്ന് മനസിനെ വിശ്വസിപ്പിച്ചു കഴിഞ്ഞു അമ്മയും അച്ഛനും കുടുംബവുമെല്ലാം. എന്നാല്‍, ഇപ്പോള്‍ കൃത്യം 26 വര്‍ഷങ്ങള്‍ക്കുശേഷം വീട്ടില്‍നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയുള്ള അയല്‍വാസിയുടെ വീട്ടില്‍നിന്ന് അവനെ കണ്ടെത്തുന്നു! ഒരു സിനിമാക്കഥ കേട്ട പോലെ, വായിച്ച പോലെ തോന്നുന്നുണ്ടല്ലേ..!? എന്നാല്‍, അങ്ങനെ എഴുതിത്തള്ളേണ്ട. ഇതൊരു ഞെട്ടിപ്പിക്കുന്ന ജീവിതകഥയാണ്. 1990കളിലെ ആഭ്യന്തര യുദ്ധക്കാലത്ത് കാണാതായ ഒമര്‍ ബിന്‍ ഒമ്രാന്‍ എന്ന അന്നത്തെ 19കാരനെ തറവാട്ടുവീട്ടിന്റെ…
Read More » -
ഡോണയുടെ മരണം കൊലപാതകം, കാനഡ പൊലീസ് ഊർജിത അന്വേഷണത്തിൽ, ഒളിവിൽ പോയ ചാലക്കുടി സ്വദേശിനിയുടെ ഭർത്താവ് ഉടൻ പിടിയിലായേക്കും
തൃശൂർ: കാനഡയിൽ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്നാണ് കാനഡ പൊലീസിൻ്റെ നിഗമനം. പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണ സാജ (34)നെ മേയ് 7നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ കെ പൗലോസിനായി അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം തന്നെ ലാൽ ഇന്ത്യയിലേക്ക് പോന്നതായാണ് കാനഡാ പൊലീസിനു വിവരം ലഭിച്ചിട്ടുള്ളത്. എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നു വർഷം മുൻപായിരുന്നു വിവാഹം. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എത്തി വീട് കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്.
Read More » -
മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്‌കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും മരിച്ചു
ജീവിതത്തില്‍ ഏതൊരാള്‍ക്കും അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദന പ്രിയപ്പെട്ടവരുടെ മരണം ആയിരിക്കാം. ആരുടെയും നിയന്ത്രണത്തില്‍ അല്ലാത്ത കാര്യമാണ് അത്. ഒരു മെക്‌സിക്കന്‍ കുടുംബത്തിന് അത്തരമൊരു ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നത് ഒന്നല്ല രണ്ടു തവണയാണ്. മൂന്ന് വയസ്സുകാരിയായ കുട്ടിയുടെ മരണം സ്ഥിരീകരിച്ച് ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയും പിന്നീട് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം കുഞ്ഞ് വീണ്ടും മരിക്കുകയുമായിരുന്നു. ദുഃഖം സന്തോഷത്തിലേക്കും വീണ്ടും തീരാദുഃഖത്തിലേക്കും കടന്ന് പോയ അത്യപൂര്‍വ്വ നിമിഷം. മെക്‌സിക്കയില്‍ നിന്നുള്ള കാമില റൊക്സാന മാര്‍ട്ടിനെസ് മെന്‍ഡോസ എന്ന മൂന്ന് വയസുകാരി പെണ്‍കുട്ടിയാണ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. പന്ത്രണ്ട് മണിക്കൂറിന് ശേഷം അവളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയ്ക്ക് ജീവനുള്ളതായി സംശയം ഉയര്‍ന്നു. ഇതിനിടെ കുട്ടി കണ്ണ് തുറക്കുകയും ചെയ്തതോടെ കൂടി നിന്നവര്‍ സന്തോഷം പ്രകടപ്പിച്ചു. പക്ഷേ ആ സന്തോഷത്തിന് ഏതാനും നിമിഷത്തെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെക്‌സിക്കന്‍ സംസ്ഥാനമായ സാന്‍ ലൂയിസ്…
Read More » -
‘സ്പെസി ചിപ്പ് ചലഞ്ചില്‍’ പങ്കെടുത്തു; പതിനാലുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘സ്പെസി ചിപ്പ് ചലഞ്ചില്‍’ പങ്കെടുത്ത പതിനാലുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. യു.എസിലാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയിലെ ‘വണ്‍ ചിപ്പ് ചലഞ്ചില്‍’ പങ്കെടുത്ത മസാച്യുസെറ്റ്‌സ് സ്വദേശി ഹാരിസ് വോലോബയാണ് മരിച്ചത്. വളരെ എരിവേറിയ ടോര്‍ട്ടില്ല ചിപ്പ് കഴിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. സെപ്തംബറില്‍ മരിച്ച ഹാരിസ് വോലോബയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. മുളകിലടങ്ങിയ ക്യാപ്സൈസിന്‍ കൂടുതലായി ശരീരത്തെത്തിയതിനെ തുടര്‍ന്നാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഹാരിസിന് ഹൃദയം വലുതാകുന്ന കാര്‍ഡിയോമെഗാലി എന്ന രോഗാവസ്ഥയും ഉണ്ടായിരുന്നു. ഇതും മരണത്തിന് കാരണമായെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാരിസ് വോലോബയുടെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി സ്പൈസി ചിപ്പ് നിര്‍മാതാക്കളായ പാക്വി അറിയിച്ചു. പത്താംക്ലാസുകാരന്റെ മരണത്തിന് പിന്നാലെ ചിപ്പ് കമ്പനി പിന്‍വലിക്കുകയും ചെയ്തു. 10 ഡോളറാണ് ഒരു പാക്വി ചിപ്പിന്റെ വില. ശവപ്പെട്ടിയുടെ ആകൃതിയിലുള്ള ബോക്സിലാണ് ഇത് പാക്…
Read More » -
(no title)
ഡീഗോ മാറഡോണയ്‌ക്ക് ലഭിച്ച ഗോള്‍ഡന്‍ ബോള്‍ ട്രോഫി ലേലത്തില്‍ വയ്‌ക്കുന്നതിനെതിരേ ബന്ധുക്കള്‍ നിയമ നടപടിക്ക് ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയുടെ അന്തരിച്ച ഇതിഹാസ താരം ഡീഗോ മാറഡോണയ്‌ക്ക് ലഭിച്ച ഗോള്‍ഡന്‍ ബോള്‍ ട്രോഫി ലേലത്തില്‍ വയ്‌ക്കുന്നതിനെതിരേ ബന്ധുക്കള്‍ നിയമ നടപടിക്ക്. അര്‍ജന്റീന 1986 ഫുട്‌ബോള്‍ ലോകകപ്പില്‍ ജേതാക്കളായതോടെ ലഭിച്ചതാണ് ഗോള്‍ഡന്‍ ബോള്‍ ട്രോഫി. വര്‍ഷങ്ങളോളം കാണാതായ ട്രോഫി അടുത്തിടെയാണു കണ്ടെടുത്തത്. ഫ്രഞ്ച് തലസ്‌ഥാനമായ പാരീസിലെ ഔഗസ്‌റ്റ്സ് ഓഷന്‍ ഹൗസില്‍ ലേലം നടത്താനാണു തീരുമാനിച്ചത്. മോഷണം പോയിരുന്ന ട്രോഫി നിലവിലെ ഉടമസ്‌ഥനു ലേലത്തില്‍ വയ്‌ക്കാന്‍ അവകാശമില്ലെന്നാണു മാറഡോണയുടെ ബന്ധുക്കളുടെ വാദം. മാറഡോണയുടെ പെണ്‍മക്കളുടെ നിര്‍ദേശ പ്രകാരം നാന്റെറെ ജൂഡിഷ്യല്‍ കോര്‍ട്ടില്‍ അപ്പീല്‍ നല്‍കിയതായി അഭിഭാഷകനായ ഗൈല്‍സ് മോറിയു പറഞ്ഞു. 1986 ല്‍ ഷാംസ് എലീസിലെ ലിഡോ കാബ്‌റെറ്റില്‍ നടന്ന ചടങ്ങിലാണു മാറഡോണയ്‌ക്ക് ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ട്രോഫി ലഭിച്ചത്. വൈകാതെ ട്രോഫി കാണാതായി. ഒട്ടേറെ ഊഹാപോഹങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു പ്രചരിച്ചു.…
Read More »