KeralaNEWSTravel

ശബരിമലയ്ക്ക് അവഗണന;തിരുപ്പതിയിലേക്ക് കൂടുതൽ ട്രെയിനുകൾ

ബംഗളൂരു: തിരുപ്പതിയിലേക്ക് ജന്‍ശതാബ്ദി ട്രെയിന്‍  അടക്കം പുതിയ 11  ദീര്‍ഘദൂര ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കാൻ നടപടി.

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ  കഴി‍ഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച നിവേദനം പി.സി. മോഹന്‍ എം.പിയാണ് സമര്‍പ്പിച്ചത്.ബംഗളൂരു സെൻട്രലിൽ നിന്നുള്ള എംപിയാണ് പി സി മോഹൻ.

ബംഗളൂരു-ഭുവനേശ്വര്‍, ബംഗളൂരു-അമൃത്‌സര്‍ , ബംഗളൂരു-ഡറാഡൂണ്‍  ബംഗളൂരു- കാല്‍ക്ക, ബംഗളൂരു-ഫിറോസ്പുര്‍ , ബംഗളൂരു- മുംബൈ  ബംഗളൂരു- വെരാവല്‍ , ബംഗളൂരു- കാത്ഗോഥാം  തുടങ്ങി പുതിയ 11 സര്‍വിസുകളാണ് ബംഗളൂരുവിൽ നിന്നും തിരുപ്പതി വഴി ആരംഭിക്കുന്നത്.

ഇത് കൂടാതെ ബംഗളൂരു- രാമേശ്വരം, ബംഗളൂരു- മധുര, ബംഗളൂരു-മേട്ടുപ്പാളയം(മരുതുമലൈ ക്ഷേത്രം) എന്നിവിടങ്ങളിലേക്കും സർവീസ് അനുവദിച്ചിട്ടുണ്ട്.

അതേസമയം ശബരിമല തീർത്ഥാടനം പ്രമാണിച്ച് 6 ട്രെയിനുകൾ മാത്രമാണ്  റയിൽവെ അനുവദിച്ചിട്ടുള്ളത്.അതാകട്ടെ തീർത്ഥാടന കാലത്തേക്ക് മാത്രമുള്ള സ്പെഷൽ ട്രെയിനുകളും.കോട്ടയം, ചെങ്ങന്നൂർ വഴിയുള്ള ഒരു ട്രെയിനുകളിലും റിസർവേഷൻ കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

 തിരുവനന്തപുരം-ബംഗളൂരൂ-ഹൈദരബാദ്, തിരുവനന്തപുരം-കാഡ്പാടി- തിരുപ്പതി, കൊല്ലം-തിരുപ്പതി- ഭുവനേശ്വർ, കോട്ടയം-കോയമ്പത്തൂർ തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിക്കുകയാണ് റയിൽവെ ചെയ്തിട്ടുള്ളത്.കൊല്ലം- വിശാഖപട്ടണം സർവീസും പുനരാരംഭിക്കാനുള്ള നടപടിയുണ്ടായിട്ടില്ല.

Back to top button
error: