World

    • വിമോചനദിന നികുതിയില്‍ പൊള്ളി രാജ്യങ്ങള്‍; ‘ട്രംപു’രാന്‍ നീക്കത്തില്‍ അധികത്തുക നല്‍കേണ്ടത് 60 രാജ്യങ്ങള്‍; ഇന്ത്യക്കും കനത്ത തിരിച്ചടി; കാപ്പിക്കും ചോക്ലേറ്റിനും അടക്കം അധിക നികുതി നല്‍കണം

      ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളില്‍നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ക്കിടെ ‘വിമോചന ദിന താരിഫ്’ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി വ്യാപാരത്തിലേര്‍പ്പെടുന്ന അറുപതോളം രാജ്യങ്ങളെ ബാധിക്കുന്നതാണു ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കല്‍ ഉത്പന്നങ്ങള്‍ക്കു ചുമത്തുന്ന അന്യായമായ വ്യാപാര രീതികള്‍ അവസാനിപ്പിക്കണമെന്നും ഇതിനായി പരസ്പര തീരുവകളില്‍ ഇളവുണ്ടാകില്ലെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ജപ്പാന്‍, കാനഡ എന്നിവിടങ്ങളില്‍ വന്‍തോതിലാണു തീരുവ ചുമത്തുന്നതെന്നാണു ട്രംപ് പറഞഞ്ത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെ ബാധിക്കുന്നെന്നാണു പരാതി. നിരവധി അമേരിക്കക്കാരെ ജോലിയില്‍നിന്നും ബിസിനസില്‍നിന്നും പുറത്താക്കുന്നതിന് ഇതു കാരണമാകുന്നെന്നും അനുവദിക്കാനാകില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. പത്തുശതമാനം യൂണിവേഴ്‌സല്‍ താരിഫിനൊപ്പം 60 രാജ്യങ്ങള്‍ക്കു പരസ്പര പൂരകമായ താരിഫുമുണ്ടാകും. അതായതു പത്തുശതമാനം താരിഫിനൊപ്പം ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേകം നികുതിയുമുണ്ടാകുമെന്നു ചുരുക്കം. കാപ്പി, ചോക്കലേറ്റ്, ഐഫോണ്‍, മറ്റ് ഇലക്ട്രിക് ഉപകരണങ്ങളടക്കം താരിഫ് ബാധകമാകും. ട്രംപിന്റെ ആദ്യ ടേമില്‍ ഇറക്കുമതി ചെയ്യുന്ന വാഷിംഗ് മെഷീനുകള്‍ക്കു തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ക്കു ശരാശരി വിലയില്‍ 11 ശതമാനം…

      Read More »
    • ട്രംപ് പുറത്താക്കിയവരെ അകത്താക്കി ചൈന; തൊഴില്‍ പരസ്യങ്ങളിലൂടെ പാട്ടിലാക്കിയത് ആയിരങ്ങളെ; വിശ്വാസയോഗ്യമായ കമ്പനികളില്‍ ജോലി നല്‍കി വിരങ്ങള്‍ ചോര്‍ത്തുന്നു; കാഞ്ചി വലിക്കാത്ത യുദ്ധമെന്ന് റോയിട്ടേഴ്‌സ്

      ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ട്രംപിന്റെയും ഇലോണ്‍ മസ്‌കിന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടമായി പിരിച്ചുവിടുന്നതു മുതലെടുത്ത് ചൈനീസ് ഇന്റലിജന്‍സ്. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടത്. ജോലി ഒഴിവുകള്‍ സംബന്ധിച്ച വ്യാജ പരസ്യങ്ങളിലൂടെയും കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലൂടെയും കടലാസ് കമ്പനികളിലൂടെയും ചൈനീസ് ഇന്റലിജന്‍സുമായി ബന്ധമുള്ള ശൃംഖല പ്രവര്‍ത്തിക്കുന്നെന്നാണു വിവരം. ഇതുമായി ബന്ധപ്പെടുന്നവര്‍ പോലും അറിയാതെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുകയാണു ലക്ഷ്യം. സൈബര്‍ സെക്യൂരിറ്റി ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയെന്നത് അമേരിക്കന്‍ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണു ട്രംപ് അധികാരമേറ്റതുമുതല്‍ ജോലി നഷ്ടമായത്. ട്രംപിന്റെ വിശ്വസ്തനും സ്‌പേസ് എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ അല്ലെങ്കില്‍ ഡോജ് ആണ് ജീവനക്കാരുടെ പ്രകടനം വിലയിരുത്തി ജോലിയില്‍നിന്ന് ഒഴിവാക്കുന്നത്. ഇതില്‍ പലരും ദേശീയ സുരക്ഷ, സാങ്കേതികവിദ്യ, ഇന്റലിജന്‍സ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക മേഖലകളില്‍ പ്രവര്‍ത്തിച്ചവരാണ്. റോയിട്ടേഴ്‌സിന്റെ കണ്ടെത്തല്‍ അനുസരിച്ചു കാര്യങ്ങള്‍ ലളിതമാണ്- ജോലി പോയ,…

      Read More »
    • സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു, 3 പേർ മരിച്ചു

           ഒമാനിൽ നിന്നും ഉംറക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് 3 പേർ മരിച്ചു. കോഴിക്കോട്, കണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. സൗദി അതിർത്തിയായ ബത്തയിൽ വെച്ചായിരുന്നു അപകടം. ഒമാനിലെ ആർഎസ്.സി നാഷണൽ സെക്രട്ടറിമാരായ കണ്ണൂർ മമ്പറം സ്വദേശി മിസ്അബ്, കോഴിക്കോട് പയ്യോളി സ്വദേശി ശിഹാബ് എന്നിവരുടെ കുടുംബമാണ് കാറിലുണ്ടായിരുന്നത്. ശിഹാബിന്റെ ഭാര്യ സഹ്‌ല (30), മകൾ ആലിയ (7), മിസ്അബിന്റെ മകൻ ദഖ്‌വാൻ (6) എന്നിവരാണ് മരിച്ചത്. കുട്ടികൾ അപകടസ്ഥലത്തു വച്ചും സഹ്‌ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം മസ്‌ക്കറ്റിൽനിന്ന് പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത് തങ്ങി വിശ്രമിച്ചു. ശനിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം സൗദിയിലേക്ക് യാത്ര തുടർന്നു.…

      Read More »
    • നാളെ ഈദുൽ ഫിത്തർ: സൗദിയിൽ ആഘോഷ വെടിക്കെട്ട്, പവിത്രമായ ഈ ദിനത്തിൻ്റെ ചരിത്രവും പ്രാധാന്യവും അറിയാം

          ഈദുൽ ഫിത്തറിന്റെ ആദ്യ ദിവസമായ ഇന്ന്, സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ രാത്രി 9 മണിക്ക് വെടിക്കെട്ട് പ്രദർശനങ്ങൾ ആരംഭിക്കും. റിയാദിലെ ബൊളിവാർഡ് വേൾഡ് ഏരിയയിലും, ജിദ്ദയിലെ ജിദ്ദ പ്രൊമെനേഡിലും, ദമ്മാമിലെ കടൽത്തീരത്തും മറ്റുമാണ് വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കുക. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്  ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഈദുൽ ഫിത്തർ ആശംസകൾ പങ്കുവെച്ചു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഈദുൽ ഫിത്തർ എന്ന ചെറിയ പെരുന്നാൾ. ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന് ശേഷം വരുന്ന ഈ ദിനം സന്തോഷത്തിന്റെയും നന്ദിയുടെയും പ്രതീകമാണ്. കേവലം ഒരാഘോഷം എന്നതിലുപരി, ഇസ്ലാമിക ചരിത്രത്തിലും വിശ്വാസ കാര്യങ്ങളിലും സുപ്രധാനമായ സ്ഥാനമുണ്ട് ഇതിന്. ‘ഈദ്’ എന്നത് അറബിയിലെ ‘ഔദ്’ എന്ന വാക്കിൽ നിന്നാണത്രേ ഉത്ഭവിച്ചത്. ഈദുൽ ഫിത്തറിൻ്റെ ചരിത്രം അന്തിമ പ്രവാചകൻ മുഹമ്മദ് നബിയുടെ കാലഘട്ടത്തിലേക്ക്, ഏഴാം നൂറ്റാണ്ടിലേക്ക് പോകുന്നു. ഹിജ്റ രണ്ടാം വർഷത്തിലാണ് ഈദുൽ ഫിത്തർ പ്രധാന…

      Read More »
    • പുടിന്റെ ഔദ്യോഗിക വാഹനത്തില്‍ തീപിടിച്ചു, കൊലപാതക ശ്രമമെന്ന് ആശങ്ക

      മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക വാഹനത്തിന് തീപിടിച്ചു. കാറില്‍ തീ ആളി പടരുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ലുബിയങ്കയിലെ എഫ്എസ്ബി ആസ്ഥാനത്തിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. മൂന്നര ലക്ഷം ഡോളര്‍ വിലമതിപ്പുളള ഓറസ് ലിമോസിനാണ് തീപിടിച്ചത്. ക്രെമ്ലിനിലെ പ്രസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുളള വാഹനത്തിനാണ് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിന്റെ കാരണം ഇതുവരെയായിട്ടും വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാര്‍ തീപിടിച്ചതിന് പിന്നില്‍ കൊലപാതക ഗൂഢാലോചനകള്‍ നടന്നിരുന്നതായും ആശങ്കകള്‍ ഉയരുന്നുണ്ട്. എഞ്ചിനിലാണ് ആദ്യമായി തീ പടര്‍ന്നുപിടിച്ചത്. അഗ്‌നിശമനാ സേന എത്തുന്നതിന് മുന്‍പ് തന്നെ സമീപത്തെ റസ്റ്ററന്റുകളിലെ ആളുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. സംഭവ സമയത്ത് കാറിനുളളില്‍ ആരായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല. വ്‌ളാഡിമിര്‍ പുടിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടും റഷ്യയ്ക്ക് യുദ്ധത്തില്‍ നിര്‍ണായക തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രവചിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. വ്‌ളാഡിമിര്‍ പുടിന്‍ റഷ്യന്‍ നിര്‍മിത ഓറസ് വാഹനങ്ങളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ ഉത്തരകൊറിയയുടെ കിം…

      Read More »
    • പുടിന്‍ ഉടന്‍ മരിക്കുമെന്ന സെലന്‍സ്‌കിയുടെ പ്രസ്താവനയ്ക്കു പിന്നാലെ റഷ്യന്‍ പ്രസിഡന്റിന്റെ ലിമോസിന്‍ പൊട്ടിത്തെറിച്ചു; സംഭവം റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ മൂക്കിനു താഴെ; വധശ്രമമെന്നു റഷ്യ

      ക്രെംലിന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉടന്‍ മരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നുമുള്ള യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പുടിന്റെ ലിമോസിന്‍ പൊട്ടിത്തെറിച്ചു! ലിമോസിന്‍ കാറിനു തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇതു പുടിനെതിരേയുള്ള വധശ്രമമാണെന്ന സൂചനകളും ഉയരുന്നത്. റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക കോണ്‍വോയില്‍ ഉള്‍പ്പെടുന്ന ഓറസ് സെനറ്റ് ലിമോസിന്‍ കാറാണു മോസ്‌കോയിലെ തെരുവില്‍വച്ചു പൊട്ടിത്തെറിച്ചു തീപിടിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഏജന്‍സിയായ എഫ്എസ്ബിയുടെ ആസ്ഥാനത്തിനു സമീപമാണു സംഭവം. മാര്‍ച്ച് 29ന് ആണു സംഭവമെന്ന് യൂറോ വീക്ക്‌ലിയും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ നേതൃത്വത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയുണ്ടായ സംഭവമായതിനാല്‍ ഇക്കാര്യത്തില്‍ വിവിധ സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. യുദ്ധം നീട്ടിക്കൊണ്ടു പോകാനുള്ള കാരണമായി റഷ്യ ഇത് ഉയര്‍ത്തിക്കാട്ടിയേക്കുമെന്ന ആശങ്കയുമുണ്ട്. കാറില്‍ തീപടര്‍ന്നതിനു പിന്നാലെ സമീപത്തുണ്ടായിരുന്നവര്‍ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ചു കെടുത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്‍ജിനില്‍നിന്നു പടര്‍ന്ന തീ, അകത്തേക്കും ആളിക്കത്തിയിട്ടുണ്ട്. ഈ സമയം കാറിനുള്ളില്‍ ആരൊക്കെയുണ്ടായിരുന്നു എന്നതില്‍ വ്യക്തതയില്ല.…

      Read More »
    • തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ക്ക് തിരിച്ചടി; പ്രതിഷേധത്തില്‍ ടെസ്ലയുടെ ഓഹരികള്‍ കൂപ്പുകുത്തി; കാനഡയിലും ടെസ്ലയ്ക്ക് വിലക്കു വന്നതോടെ ‘പണികളയല്‍’ വകുപ്പിന്റെ ചുമതല ഒഴിയുമെന്ന് ഇലോണ്‍ മസ്‌ക്; കോടതികളിലും കേസുകളുടെ കൂമ്പാരം

      ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ ജീവനക്കാര്‍ കഴിവുകെട്ടവരെന്നു ചൂണ്ടിക്കാട്ടി കൂട്ടപ്പരിച്ചുവിടലിനു നേതൃത്വം നല്‍കിയ ഇലോണ്‍ മസ്‌കിന് വാഹന വിപണിയില്‍ വന്‍ തിരിച്ചടി. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ ഓഹരികള്‍ക്കു വന്‍ ഇടിവുണ്ടായതോടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്)യില്‍നിന്ന് മാറുമെന്നും മസ്‌ക്. അമേരിക്കയിലെ പണികളയല്‍ വകുപ്പായിട്ടാണു ഡോജിനെ വിമര്‍ശകര്‍ വിലയിരുത്തിയത്. ഒരു സുപ്രഭാതത്തില്‍ പണി പോയവര്‍ വ്യാപകമായി കോടതികളെ സമീപിച്ചിട്ടുമുണ്ട്. ഇതിനിടെയാണു ടെസ്ലയ്‌ക്കെതിരേ വ്യാപക കാമ്പെയ്‌നുമായി ലോകമെമ്പാടുമുള്ളവര്‍ രംഗത്തെത്തിയത്. അടുത്തിടെ കാനഡ മോട്ടോര്‍ ഷോയില്‍ ടെസ്ലയ്ക്കു വിലക്കും ഏര്‍പ്പെടുത്തിയത് വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. അമേരിക്കയില്‍ കുടിയേറിയവരെ അനധികൃത കുടിയേറ്റക്കാരെന്നു ചൂണ്ടിക്കാട്ടി പുറത്താക്കിയതിലെല്ലാം മസ്‌കിന്റെ ബുദ്ധിയാണു പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന് ഒരു ട്രില്യണ്‍ ലാഭമുണ്ടാക്കിയതിനുശേഷമാണ് മാറുന്നതെന്നും ചെലവു ചുരുക്കല്‍ പരിപാടികളിലുടെ പ്രതിദിനം 4 ബില്യണ്‍ ഡോളര്‍ ചെലവു ചുരുക്കിയെന്നും മസ്‌ക് പറയുന്നു. 130 ദിവസത്തിനുള്ളില്‍ ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമാണെന്നു കരുതുന്നില്ലെന്നും സര്‍ക്കാരിന് ഒരു ട്രില്യണ്‍ ഡോളറിന്റെ ലാഭമുണ്ടാക്കിയെന്നും മസ്‌ക് പറഞ്ഞു. പുതിയ…

      Read More »
    • മുപ്പതുവര്‍ഷം മുന്‍പ് 16 കാരനില്‍നിന്ന് അമ്മയായി; അരമനരഹസ്യം അങ്ങാടിപ്പാട്ടായതോടെ മന്ത്രിയുടെ രാജി

      റെയ്ജാവിക്: മുപ്പതു വര്‍ഷം മുന്‍പ് 16 കാരനില്‍ കുഞ്ഞ് ജനിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഐസ്ലാന്‍ഡ് ശിശുവകുപ്പ് മന്ത്രി അസ്തില്‍ദുര്‍ ലോവ തോഴ്‌സ്‌ദോത്തിര്‍ രാജിവച്ചു. ഇപ്പോള്‍ 58 കാരിയായ ലോവ, 22 വയസ്സുള്ളപ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ബന്ധപ്പെട്ടിരുന്നത്. അക്കാലത്ത് മത സംഘടനയുടെ കൗണ്‍സിലറായിരുന്നു ലോവ. കൗണ്‍സിലിങ്ങിനെത്തിയ 15കാരന്‍ ഈറിക് അസ്മുണ്ട്‌സണുമായി പരിചയപ്പെട്ടു. കുടുംബപ്രശ്‌നത്തില്‍ നിന്ന് രക്ഷ തേടിയാണ് അന്ന് കൗണ്‍സിലിങ്ങിനെത്തിയതെന്ന് ഈറിക് പറയുന്നു. അടുത്ത വര്‍ഷം ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അന്ന് ലോവയ്ക്ക് വയസും 23 ഉം ഈറിക്കിന് 16 ഉം. വര്‍ഷങ്ങളോളം ഇരുവരുടെയും ബന്ധം രഹസ്യമായി തുടര്‍ന്നു. കുഞ്ഞ് പിറക്കുന്ന സമയത്തെല്ലാം ലോവയ്‌ക്കൊപ്പം ഉണ്ടായിരുന്നതായി ഈറിക് പറയുന്നു. പിന്നീട് ലോവ മറ്റൊരാളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ കുഞ്ഞിന്റെ കസ്റ്റഡി ആവശ്യപ്പെട്ടു കൊണ്ടാണ് ഈറിക് ഐസ്ലന്‍ഡിലെ നീതിന്യായ മന്ത്രാലയത്തെ സമീപിച്ചത്. ലോവ ഈ ആവശ്യം നിരാകരിച്ചു. ഒരു പ്രാദേശിക വാര്‍ത്താ ഏജന്‍സിയാണ് രഹസ്യബന്ധത്തില്‍ മന്ത്രിക്ക് കുഞ്ഞുണ്ടെന്ന…

      Read More »
    • പട്ടിണികൊണ്ടു പൊറുതിമുട്ടി; ഹമാസിനെതിരേ ഗാസയില്‍ ജനം തെരുവില്‍

      ജറുസലേം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനും യുദ്ധത്തിനുമെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പലസ്തീനികള്‍ തെരുവിലിറങ്ങി. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായി യുദ്ധം തുടങ്ങിയശേഷം ഹമാസിനെതിരെ സ്വന്തം ശക്തികേന്ദ്രത്തില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ചൊവ്വാഴ്ചയുണ്ടായത്. മുഖംമൂടി ധരിച്ച ഹമാസ് അനുകൂലികള്‍ പ്രതിഷേധക്കാരെ ബലമായി പിടിച്ചുമാറ്റിയതായും അവര്‍ ഉയര്‍ത്തിയ ബാനറുകളും മാറ്റും ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തതായും ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിനെതിരെ ഇസ്രയേലില്‍ നേരത്തെ തന്നെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ടെല്‍ അവീവിലടക്കം നെതന്യാഹു ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസും സ്വന്തം തട്ടകത്തില്‍ പ്രതിഷേധം നേരിടുന്നത്. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയയിലെ തെരുവുകളിലാണ് പ്രതിഷേധങ്ങള്‍ കൂടുതല്‍ ഉണ്ടായത്. ‘പുറത്തുപോകൂ, പുറത്തുകടക്കൂ,ഹമാസ് പുറത്തുകടക്കൂ,യുദ്ധം അവസാനിപ്പിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ‘ഞങ്ങള്‍ക്ക് സമാധാനം വേണമെന്നും, ഭക്ഷണം കഴിക്കണമെന്നും’ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ രാജ്യദ്രോഹികളെന്നാണ് ഹമാസ് അനുകൂലികള്‍ വിശേഷിപ്പിച്ചത്. അതേസമയം പ്രതിഷേധത്തോട് ഹമാസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തങ്ങള്‍ക്കു നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിന് പിന്നാലെ ബെയ്റ്റ് ലാഹിയയില്‍ ജനങ്ങളെ…

      Read More »
    • 95 ശതമാനം വരെ വിലക്കുറവ്, ഒരു ലക്ഷം ദിർഹം സമ്മാനവും…!ദുബൈ ഡിജിറ്റൽ ഷോപ്പിംഗ് മേളയുടെ വിശദ വിവരങ്ങൾ അറിയാം

      ദുബൈ: ഈദുൽ ഫിത്തറിനു മുന്നോടിയായി ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും അവിശ്വസനീയമായ വിലക്കിഴിവുകളോടെയുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ മൂന്നാം പതിപ്പ് എത്തുന്നു. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) ആണ് ഈ സന്തോഷവാർത്ത അറിയിച്ചത്. മാർച്ച് 27 മുതൽ 30 വരെ 4 ദിവസം  നീളുന്ന ഈ ഡിജിറ്റൽ മേളയിൽ ഉപഭോക്താക്കൾക്ക് 95 ശതമാനം വരെ കിഴിവ് നേടാനാകും. ഇതിനുപുറമെ, ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഈ വർഷത്തെ ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ പ്രധാന ആകർഷണം നൂറുകണക്കിന് പ്രമുഖ ബ്രാൻഡുകളുടെ പങ്കാളിത്തമാണ്. ഫാഷൻ, ഇലക്ട്രോണിക്സ്, ഹോംവെയർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ മുൻനിര ബ്രാൻഡുകൾ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അണിനിരക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് ഒരു പുതിയ അനുഭവം നൽകുന്നതിനായി ഒരു ഇൻ്റാക്ടീവ് വെർച്വൽ മാളും ഈ സമയം ലോഞ്ച് ചെയ്യും. ഈ വെർച്വൽ മാളിലൂടെ സന്ദർശകർക്ക് തങ്ങളുടെ ഇഷ്ട ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വെർച്വലായി കണ്ട് വാങ്ങാൻ സാധിക്കും.…

      Read More »
    Back to top button
    error: