Breaking NewsBusinessLead NewsLIFENEWSNewsthen SpecialTRENDINGWorld

വിമോചനദിന നികുതിയില്‍ പൊള്ളി രാജ്യങ്ങള്‍; ‘ട്രംപു’രാന്‍ നീക്കത്തില്‍ അധികത്തുക നല്‍കേണ്ടത് 60 രാജ്യങ്ങള്‍; ഇന്ത്യക്കും കനത്ത തിരിച്ചടി; കാപ്പിക്കും ചോക്ലേറ്റിനും അടക്കം അധിക നികുതി നല്‍കണം

ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളില്‍നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ക്കിടെ ‘വിമോചന ദിന താരിഫ്’ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി വ്യാപാരത്തിലേര്‍പ്പെടുന്ന അറുപതോളം രാജ്യങ്ങളെ ബാധിക്കുന്നതാണു ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കല്‍ ഉത്പന്നങ്ങള്‍ക്കു ചുമത്തുന്ന അന്യായമായ വ്യാപാര രീതികള്‍ അവസാനിപ്പിക്കണമെന്നും ഇതിനായി പരസ്പര തീരുവകളില്‍ ഇളവുണ്ടാകില്ലെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കിയിരുന്നു.

യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ജപ്പാന്‍, കാനഡ എന്നിവിടങ്ങളില്‍ വന്‍തോതിലാണു തീരുവ ചുമത്തുന്നതെന്നാണു ട്രംപ് പറഞഞ്ത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെ ബാധിക്കുന്നെന്നാണു പരാതി. നിരവധി അമേരിക്കക്കാരെ ജോലിയില്‍നിന്നും ബിസിനസില്‍നിന്നും പുറത്താക്കുന്നതിന് ഇതു കാരണമാകുന്നെന്നും അനുവദിക്കാനാകില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.

Signature-ad

പത്തുശതമാനം യൂണിവേഴ്‌സല്‍ താരിഫിനൊപ്പം 60 രാജ്യങ്ങള്‍ക്കു പരസ്പര പൂരകമായ താരിഫുമുണ്ടാകും. അതായതു പത്തുശതമാനം താരിഫിനൊപ്പം ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേകം നികുതിയുമുണ്ടാകുമെന്നു ചുരുക്കം. കാപ്പി, ചോക്കലേറ്റ്, ഐഫോണ്‍, മറ്റ് ഇലക്ട്രിക് ഉപകരണങ്ങളടക്കം താരിഫ് ബാധകമാകും. ട്രംപിന്റെ ആദ്യ ടേമില്‍ ഇറക്കുമതി ചെയ്യുന്ന വാഷിംഗ് മെഷീനുകള്‍ക്കു തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ക്കു ശരാശരി വിലയില്‍ 11 ശതമാനം വര്‍ധനയുണ്ടായിരുന്നു. 86 ഡോളറോളം വിലയാണു മെഷീനുകള്‍ക്കു വര്‍ധിച്ചത്.

വൈനും സ്പിരിറ്റും

ഇറ്റാലിയന്‍, ഫ്രഞ്ച് വൈനുകള്‍, സ്‌കോട്ടിഷ് വിസ്‌കി എന്നിവയുടെ വിലയും ഉയരാന്‍ സാധ്യതയുണ്ട്, കാരണം യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതിക്ക് 20% പരസ്പര താരിഫ് ഈടാക്കും, ബ്രിട്ടീഷ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് 10% ഇറക്കുമതി തീരുവ ഈടാക്കും.

ഫര്‍ണിച്ചര്‍

യുഎസില്‍ വില്‍ക്കുന്ന ഫര്‍ണിച്ചറുകളുടെ ഏകദേശം 30% മുതല്‍ 40% വരെ മറ്റ് രാജ്യങ്ങളിലാണ് നിര്‍മ്മിക്കുന്നതെന്ന് സിഎന്‍ബിസി പറയുന്നു. യുഎസിലേക്കുള്ള ഫര്‍ണിച്ചറുകളുടെ മുന്‍നിര കയറ്റുമതിക്കാരില്‍ ചൈനയും വിയറ്റ്‌നാമും ഉള്‍പ്പെടുന്നു.

കാപ്പിയും ചോക്ലേറ്റും

യുഎസ് കൃഷി വകുപ്പിന്റെ കണക്കനുസരിച്ച്, ബ്രസീല്‍, കൊളംബിയ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് യുഎസ് 80% കാപ്പിയും ഇറക്കുമതി ചെയ്യുന്നത്. മിസ്റ്റര്‍ ട്രംപിന്റെ പരസ്പര താരിഫുകളില്‍ രണ്ട് രാജ്യങ്ങളും ഉള്‍പ്പെടുന്നു, ഓരോന്നിനും 10% നിരക്കുകള്‍.യുഎസിലെ കാലാവസ്ഥ കൊക്കോ ബീന്‍സ് വളര്‍ത്തുന്നതിന് പൊതുവെ അനുയോജ്യമല്ലാത്തതിനാല്‍ ചോക്ലേറ്റ് മറ്റൊരു പ്രധാന ലാറ്റിന്‍ അമേരിക്കന്‍ ഇറക്കുമതിയാണ്. രാജ്യത്തേക്ക് കൊക്കോ ബീന്‍സ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ കോട്ട് ഡി ഐവോയറും ഇക്വഡോറും ഉള്‍പ്പെടുന്നുവെന്ന് യുഎസ്ഡിഎ പറയുന്നു. ആ രാജ്യങ്ങള്‍ യഥാക്രമം 21% ഉം 10% ഉം പരസ്പര താരിഫ് നേരിടേണ്ടിവരും.

സ്വിസ് വാച്ചുകള്‍

യുഎസിലേക്കുള്ള സ്വിസ് ഇറക്കുമതിക്ക് 31% പുതിയ പരസ്പര താരിഫ് നേരിടേണ്ടിവരും, ഇത് സ്വാച്ച് പോലുള്ള താങ്ങാനാവുന്ന ബ്രാന്‍ഡുകള്‍ മുതല്‍ റോളക്‌സ് പോലുള്ളവ നിര്‍മ്മിക്കുന്ന വിലയേറിയ ടൈംപീസുകള്‍ വരെയുള്ള വാച്ചുകളെ ബാധിക്കും

ഐഫോണ്‍, ടിവികള്‍, വാഹനങ്ങള്‍

യുഎസിലേക്കുള്ള ചൈന, തായ്‌വാന്‍, സൗത്ത് കൊറിയ എന്നിവരാണു ഏറ്റവും കൂടുതല്‍ ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ കയറ്റുമതി ചയ്യുന്നത്. ഇതില്‍ ഐ ഫോണ്‍ മുതല്‍ ടെലിവിഷന്‍ സെറ്റുകള്‍വരെയുണ്ട്. ചൈനയ്ക്കു 39 ശതമാനം പരപസ്പര നികുതി ചുമത്തിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് 25 ശതമാനം തീരുവ വര്‍ധനയും ചുമത്തി. ഇതോടൊപ്പം പത്തുശതമാനം യൂണിവേഴ്‌സല്‍ താരിഫും ഉണ്ടാകും. ചില അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ വിദേശത്തുനിന്നാണു പാര്‍ട്‌സുകള്‍ ഇറക്കുമതി ചെയ്യുന്നത്. ഇവര്‍ക്കും പുതിയ താരിഫിന്റെ ഭാരം നേരിടേണ്ടിവരും. ഇതിലൂടെ 2500 മുതല്‍ 5000 ഡോളര്‍വരെ കാറില്‍ വിലവര്‍ധനയുണ്ടാകും. ഇറക്കുമതി ചെയ്യുന്ന മോഡലുകള്‍ക്ക് 20,000 ഡോളര്‍വരെ വര്‍ധനയുണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: