Business
-
സൗജന്യ ഡാറ്റയ്‌ക്കൊപ്പം ജനപ്രിയ ഒടിടി സേവനങ്ങളും; “കിടിലോസ്കി” പ്ലാനുകളുമായി ജിയോ
പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. വിവിധ ഉപയോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകള്‍ കൊണ്ടുവരുന്നതെന്ന് ജിയോ അറിയിച്ചു. ഈ പ്ലാനുകള്‍ അനുസരിച്ച് ഡാറ്റയ്‌ക്കൊപ്പം നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍, സോണിലൈവ്, സീ5 പോലുള്ള ജനപ്രിയ ഒടിടി സേവനങ്ങളിലേക്കുള്ള ആക്സസും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. ഓഫറുകള്‍ കൂടുതല്‍ വിപുലീകരിച്ചു കൊണ്ടുള്ള പ്രൈം വീഡിയോ മൊബൈല്‍ പതിപ്പ് ഉള്‍പ്പെടുന്ന ഒരു പുതിയ വാര്‍ഷിക പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാനുകളെ അറിയാം റിലയന്‍സ് ജിയോ 3,227 രൂപയുടെ ഒരു പുതിയ വാര്‍ഷിക പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. ഇത് 365 ദിവസത്തേക്ക് സാധുതയുള്ളതും പ്രൈം വീഡിയോ മൊബൈല്‍ പതിപ്പിലേക്കുള്ള ആക്സസ് ഉള്‍പ്പെടുന്നതുമാണ്. പ്ലാന്‍ പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപയോക്താക്കള്‍ക്ക് ജിയോ ക്ലൗഡ്, ജിയോ ടിവി, ജിയോ സിനിമ എന്നിവയിലേക്കുള്ള ആക്‌സസും ലഭിക്കും. ഉപയോക്താക്കള്‍ക്ക്…
Read More » -
പേപ്പര്‍ ബാഗിന് 20 രൂപ ഈടാക്കി സ്വീഡിഷ് കമ്പനി; ഉപഭോക്താവിന് പലിശ സഹിതം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്
ബെംഗളൂരു: പേപ്പര്‍ ബാഗിന് 20 രൂപ ഈടാക്കിയ സ്വീഡിഷ് ഫർണിച്ചർ റീട്ടെയ്‌ലർ ഐകിയക്ക് 3000 രൂപ പിഴയിട്ട് കോടതി. ഉപഭോക്താവിന് പണം തിരികെ നൽകാനും പേപ്പർ ബാഗിന് 20 രൂപ ഈടാക്കിയതിന് നഷ്ടപരിഹാരമായി 3,000 രൂപ നൽകാനും ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഉപഭോക്താവിന് 20 രൂപ പലിശ സഹിതവും നഷ്ടപരിഹാരമായി 1000 രൂപയും വ്യവഹാര ചെലവുകൾക്കായി 2000 രൂപയും നൽകാനാണ് കോടതി ഉത്തരവിട്ടത്. ഐകിയ 20 രൂപ ഈടാക്കിയ ക്യാരി ബാഗിൽ കമ്പനിയുടെ ലോഗോ പ്രിന്റ് ചെയ്‌തിരുന്നു. ബാഗിന് പണം ഈടാക്കുന്നത് അന്യായമാണെന്നും കോടതി നിരീക്ഷിച്ചു. ബെംഗളൂരു ശാന്തിനഗർ അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് കേസ് പരിഗണിച്ചത്. സംഗീത ബൊഹ്‌റ എന്ന ഉപഭോക്താവാണ് 2022 ഒക്ടോബർ 6-ന് ഐകിയയുടെ നാഗസാന്ദ്ര ബ്രാഞ്ചില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയത്. സാധനങ്ങൾ കൊണ്ടുപോകാൻ അവര്‍ ബാഗ് ആവശ്യപ്പെട്ടു. എന്നാല്‍ കമ്പനിയുടെ ലോഗോ പതിച്ച ബാഗ് നല്‍കിയെങ്കിലും 20 രൂപ ഈടാക്കി. സ്ഥാപനത്തിന്‍റെ നടപടി…
Read More » -
പിഎഫ് ബാലൻസ് അറിയാൻ ഒറ്റ മിസ്സ്ഡ് കോൾ മതി; ചെയ്യേണ്ടത് ഇത്രമാത്രം
രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പ്രോവിഡന്റ് ഫണ്ട് അഥവാ പിഎഫ്. ശമ്പള വരുമാനക്കാരുടെ ആശ്വാസം കൂടിയാണ് ഈ നിക്ഷേപപദ്ധതി. ജീവനക്കാരെ സംബന്ധിച്ച് പ്രധാനമാണ് പിഎഫ് അക്കൗണ്ടിലെ നിക്ഷേപം. കാരണം പലവിധ ആവശ്യങ്ങള്‍ക്കായി ഭൂരിഭാഗം പേരും പിഎഫ് അക്കൗണ്ടിലെ പണത്തെ ആശ്രയിക്കാറുണ്ട്. പിഎഫ് ഒരു പങ്കാളിത്ത പദ്ധതി ആയതിനാൽ സ്വന്തം നിക്ഷേപ പദ്ധതിയിൽ എത്ര രൂപയുുണ്ടെന്നറിയാൻ മിക്ക നിക്ഷേപകർക്കും ആഗ്രഹമുണ്ടാകും. നിലവില്‍ പിഫ് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ നിരവധി മാർഗങ്ങളുണ്ട്. ഇപിഎഫ് വരിക്കാരുടെ രജിസ്റ്റേഡ് മൊബൈല്‍ നമ്പറില്‍ നിന്ന് 9966044425 എ്ന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ ഉപഭോക്താവിന്റെ പിഫ് അക്കൗണ്ട് ബാലന്‍സ് എളുപ്പത്തില്‍ അറിയാന്‍ കഴിയും. യുഎഎന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വരിക്കാര്‍ക്കാണ് മിസ്ഡ് കോള്‍ സംവിധാനത്തിലൂടെ ബാലന്‍സ് വിവരങ്ങള്‍ അറിയാന്‍ കഴിയുക. മിസ്ഡ് കോള്‍ സൗകര്യം ലഭിക്കാനായി ചെയ്യേണ്ടത് ആദ്യം ഉപഭോക്താവിന്റെ ഏകീകൃത പോര്‍ട്ടലില്‍ യുഎഎന്‍ നമ്പര്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ രജിസറ്റര്‍ ചെയ്യേണ്ടതുണ്ട്. പാന്‍ കാര്‍ഡ്,…
Read More » -
എന്നും നിക്ഷേപകരുടെ ഇഷ്ട ചോയ്‌സുകളിലൊന്നാണ് സ്വർണ്ണ നിക്ഷേപം; സമ്പന്നതയിലേക്കുള്ള ആദ്യ ചുവട് സ്വർണ നിക്ഷേപമോ?
സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കണക്കാക്കുന്നത്. അടുത്തിടെയായി സ്വർണ്ണവില കുത്തനെ ഉയർന്നിട്ടുണ്ട്. ഇസ്രായേൽ – ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സ്വർണ നിക്ഷേപം ഉയർന്നിട്ടുണ്ട്. ഇന്ന് ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം അര ലക്ഷത്തിന് മുകളിൽ നൽകേണ്ട അവസ്ഥയാണ്. അതേസമയം, വില കുത്തനെ കൂടുമ്പോഴും സ്വർണ്ണക്കടകളിൽ തിരക്കിന് കുറവൊന്നുമില്ല. ആഗോള തലത്തിലുണ്ടാവുന്ന സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതാവസ്ഥകൾ നിക്ഷപകരെ സ്വർണ്ണം വാങ്ങി സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്. കാരണം, കോവിഡ് മഹാമാരിക്കാലത്ത്, ആഗോള സാമ്പത്തിക സ്ഥിതി ദയനീയമാവുകയും, ഓഹരി വിപണികളുൾപ്പെടെ നഷ്ടത്തിലായപ്പോഴും സ്വർണം മുന്നേറ്റത്തിന്റെ പാതയിൽത്തന്നെയായിരുന്നു. അതുകൊണ്ടുതന്നെ എന്നും നിക്ഷേപകരുടെ ഇഷ്ട ചോയ്‌സുകളിലൊന്നാണ് സ്വർണ്ണ നിക്ഷേപം. രാജ്യത്ത് ഉയർന്ന സാമ്പത്തിക ആസ്തിയുള്ളവരുടെ നിക്ഷേപങ്ങളിൽ, സ്വർണ്ണത്തിന് പ്രധാനപങ്ക് ഉണ്ടെന്നാണ് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി കമ്പനിയായ നൈറ്റ് ഫ്രാങ്ക് നടത്തിയ സർവേ വ്യക്തമാക്കുന്നത്. രാജ്യത്തെ അതിസമ്പന്നർ അവരുടെ സമ്പത്തിന്റെ 6 ശതമാനവും സ്വർണ്ണനിക്ഷേപമാണ്. 2018 ൽ അതിസമ്പന്നരുടെ സ്വർണ്ണനിക്ഷേപം നാല് ശതമാനം മാത്രമായിരുന്നു.മാത്രമല്ല, ആഗോളതലത്തിൽ, അതിസമ്പന്നരായ ഇന്ത്യക്കാർ തങ്ങളുടെ സമ്പത്തിന്റെ…
Read More » -
സാംസങ്, ഒപ്പോ, മോട്ടറോള എന്നിവർക്കൊപ്പം മടക്കാനും നിവർക്കാനും ഇനി വണ്‍ പ്ലസും! ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി വണ്‍ പ്ലസ്
മുബൈ: ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി വണ്‍ പ്ലസ്. മടക്കിവെയ്കാന്‍ കഴിയുന്ന ഫോണുകള്‍ ഇതിനോടകം വിപണിയില്‍ എത്തിച്ചിട്ടുള്ള സാംസങ്, ഒപ്പോ, മോട്ടറോള എന്നീ കമ്പനികളോട് മത്സരിക്കാനാണ് വണ്‍ പ്ലസിന്റെ ഫോള്‍ഡബിള്‍ ഫോണായ വണ്‍ പ്ലസ് ഓപ്പണ്‍ കൂടി വിപണിയിലെത്തുന്നത്. 120 ജിഗാ ഹെര്‍ട്സ് റീഫ്രഷ് റേറ്റോടു കൂടിയ 6.31 ഇഞ്ച് കവര്‍ സ്ക്രീനും അതേ റീഫ്രഷ് റേറ്റ് തന്നെയുള്ള 7.82 പ്രധാന ഡിസ്‍പ്ലേയുമാണ് ഫോണിനുള്ളത്. മെയിന്‍ ഡിസ്പ്ലേക്ക് 2800 നിറ്റ്സ് വരെ ബ്രൈറ്റ്നെസ് ഉണ്ടായിരിക്കും. രണ്ട് ഡിസ്പ്ലേകളും LTPO 3 വിഭാഗത്തില്‍പെടുന്നതും ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നതുമാണ്. 4805mAh പവറുള്ള ബാറ്ററിയോടു കൂടി എത്തുന്ന ഫോണിനൊപ്പം 67 വാട്സ് ചാര്‍ജറും ബോക്സില്‍ തന്നെ ലഭ്യമാക്കും. സ്നാപ്ഡ്രാഗണ്‍ 8 രണ്ടാം തലമുറ പ്രോസസറും 16 ജിബി റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഈ ഫോള്‍ഡബിള്‍ മോഡലിന് വണ്‍ പ്ലസ് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 13 അധിഷ്ഠിതമായ ഓക്സിജന്‍ഒഎസ് 13.2ലാണ് പ്രവര്‍ത്തനം.…
Read More » -
പിക്സൽ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ഗൂഗിൾ
ദില്ലി: തങ്ങളുടെ മുൻനിര സ്മാർട്ട്ഫോണായ പിക്സൽ ഇനി ഇന്ത്യയിൽ നിർമ്മിക്കുമെന്ന് ഗൂഗിൾ. ഇന്ത്യയെ മുൻഗണനാ വിപണിയായി കരുതുന്ന ആഗോള ടെക് ഭീമനായ ആൽഫബെറ്റ് ഇങ്കിന്റെ ഗൂഗിൾ 2024 ഓടെ ഇന്ത്യയിൽ നിർമ്മിച്ച ഫോണുകൾ പുറത്തിറക്കും. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പിക്സൽ 8ന്റെ നിർമ്മാണമാണ് ഇന്ത്യയിൽ ആരംഭിക്കുക. ഇന്ത്യ പിക്സലിന്റെ മുൻഗണനാ വിപണിയാണെന്ന് ദില്ലിയിൽ നടന്ന ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിൽ ഗൂഗിളിന്റെ ഡിവൈസസ് ഹെഡ് റിക്ക് ഓസ്റ്റർലോ പറഞ്ഞു. ഇന്ത്യയിൽ പിക്സൽ ഫോണുകൾ നിർമ്മിക്കാനുള്ള നീക്കത്തോടെ ആപ്പിൾ പോലുള്ള മറ്റ് പ്രമുഖ ആഗോള ടെക് കമ്പനികളുടെ പാത പിന്തുടരുകയാണ് ഗൂഗിൾ. അതായത്, ഇന്ത്യയിലെ വിതരണക്കാരുടെ ശൃംഖല വിപുലീകരിക്കുന്നതിനും 2023 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഐഫോൺ ഉൽപ്പാദനം 7 ബില്യൺ ഡോളറായി വർധിപ്പിക്കുന്നതിനും ആപ്പിൾ ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചിരുന്നു. സാംസങും ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള സാംസങ് ഗാലക്‌സി ഹാൻഡ്‌സെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു, മതമല്ല ഷവോമി…
Read More » -
വരുമാനം കുറഞ്ഞതോടെ അഞ്ഞൂറിലധികം പേരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇന്‍; ടെക് മേഖല പ്രതിസന്ധിയിലേക്കോ?
വരുമാനം കുറഞ്ഞതോടെ അഞ്ഞൂറിലധികം പേരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റിൻറെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇൻ. എഞ്ചിനീയറിംഗ്, ഫിനാൻസ് വിഭാഗങ്ങളിലെ 668 പേർക്കാണ് തൊഴിൽ നഷ്ടമായത്. പ്രൊഫഷണലുകളുടെ സോഷ്യൽ മീഡിയ നെറ്റ് വർക്കായ ലിങ്ക്ഡ് ഇൻ ഈ വർഷം ഇത് രണ്ടാം തവണയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ 716 പേരെയും കമ്പനി ഒഴിവാക്കിയിരുന്നു. അന്ന് ഓപ്പറേഷൻസ്, സപ്പോർട്ട് വിഭാഗങ്ങളിലെ അംഗങ്ങൾക്കായിരുന്നു ജോലി നഷ്ടമായത്. ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വം കാരണം സാങ്കേതിക വിദ്യ മേഖലയിലെ നിരവധി പേരാണ് പിരിച്ചുവിടപ്പെട്ടത്. എംപ്ലോയ്മെൻറ് രംഗത്ത് പ്രവർത്തിക്കുന്ന ചാലഞ്ചർ, ഗ്രേ ആൻറ് ക്രിസ്മസിൻറെ കണക്കുകൾ പ്രകാരം ടെക്നോളജി മേഖലയിൽ ഈ വർഷം ആദ്യ പകുതിയിൽ 1,41,516 പേർക്കാണ് ജോലി നഷ്ടമായത്. കഴിഞ്ഞ വർഷം ഇത് 6,000 മാത്രമായിരുന്നു. ലിങ്ക്ഡ് ഇന്നിൻറെ പ്രധാന വരുമാനം പരസ്യങ്ങളിലൂടേയും സബ്സ്ക്രിപ്ഷനിലൂടെയും ആണ്. അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താൻ റിക്രൂട്ട്മെൻറ് ഏജൻസികൾ ആണ് ലിങ്ക്ഡ് ഇൻ പ്രധാനമായും പണമടച്ച് സബ്സ്ക്രൈബ് ചെയ്യുന്നത്. അതേ സമയം…
Read More » -
ബാങ്ക് ലോക്കറിൽ എന്തും സൂക്ഷിക്കാമോ ? പുതുക്കിയ ലോക്കർ കരാർ ഇങ്ങനെ…
വ്യക്തികൾ മാത്രമല്ല, കമ്പനികൾ, അസോസിയേഷനുകൾ, ക്ലബ്ബുകൾ തുടങ്ങിയവയും സാധാരണയായി ബാങ്ക് ലോക്കർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ എപ്പോഴും ബാങ്ക് ലോക്കർ ആണ് ഏറ്റവും ഉചിതമായ മാർഗം. ചെറിയ തുക നൽകിയാലും സാധനങ്ങൾക്ക് ബാങ്കുകൾ സുരക്ഷ നൽകുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിലവിലുള്ള എല്ലാ ലോക്കർ ഉടമകളും പുതുക്കിയ ലോക്കർ കരാറാണ് പാലിക്കേണ്ടത്. പുതുക്കിയ കരാറുകൾ നടപ്പിലാക്കുന്നതിന് 2023 ഡിസംബർ 31 വരെ ആർബിഐ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ബാങ്ക് ലോക്കറിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത് ഇനി മുതൽ അനുവദനീയമല്ല എന്ന് എത്ര പേർക്ക് അറിയാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെ പുതുക്കിയ ലോക്കർ കരാറുകളിൽ പറഞ്ഞിരിക്കുന്നതുപോലെ, ഈ ലോക്കറുകളിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത് അനുവദനീയമല്ല. ബാങ്ക് ലോക്കറുകൾ ആഭരണങ്ങളും രേഖകളും പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കുന്നത് പോലെയുള്ള നിയമാനുസൃതമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്. പിഎൻബിയുടെ പുതുക്കിയ ലോക്കർ കരാർ…
Read More » -
നവംബർ പകുതിയോടെ സ്വർണവില കുതിച്ചുയരാൻ സാധ്യതയെന്ന് വിപണി വിദഗ്ധർ; പവന് റെക്കോർഡ് വില കൊടുക്കേണ്ടിവരുമോ ?
മുംബൈ: നവംബർ പകുതിയോടെ സ്വർണവില ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും. നിലലിൽ 44000ത്തിന് മുകളിലാണ് സ്വർണവില. സ്വർണവിലയിൽ 3.3% വളർച്ചയുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു. വെള്ളി വിലയും കുതിച്ചുയരും. വെള്ളിക്ക് ഏകദേശം 5,000 രൂപ ഉയർന്ന് ദീപാവലിയാകുമ്പോൾ കിലോഗ്രാമിന് 75,000 രൂപയിൽ എത്തുമെന്നും മുന്നറിയിപ്പുണ്ട്. ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ) അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന പ്രതീക്ഷയെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. നിലവിൽ ബുളീയന് അനുയോജ്യമായ അന്തരീക്ഷമാണ്. യുദ്ധം, യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള പ്രതികൂലാവസ്ഥ, സെൻട്രൽ ബാങ്കുകളുടെ ആവശ്യകത, ഫിസിക്കൽ ഡിമാൻഡ് വർധന എന്നിവയെല്ലാം സ്വർണ വിലയിൽ വർധനവിന് കാരണമാകുന്ന ഘടകങ്ങളാണെന്ന് കെഡിയ അഡ്വൈസറി ഡയറക്ടർ അജയ് കേഡിയ പറഞ്ഞു. ദീപാവലിക്ക് സ്വർണ…
Read More » -
ലോൺ ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്രം; ദില്ലിയിൽ ഉന്നതലയോഗം ചേർന്നു, അംഗീകൃത ആപ്പുകളുടെ പട്ടിക പുറത്തിറക്കും
ദില്ലി: ലോൺ ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്രം. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ അധ്യക്ഷതയിൽ ദില്ലിയിൽ ഉന്നതലയോഗം ചേർന്നു. റിസർവ് ബാങ്ക്, ധന ഐടി മന്ത്രാലയ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. നിലവിലെ ആപ്പുകളുടെ നിയന്ത്രണം സംബന്ധിച്ച് പ്രസൻ്റേഷനും നടന്നു. അംഗീകൃത ആപ്പുകളുടെ പട്ടിക പുറത്തിറക്കുന്നതിനെ സംബന്ധിച്ചും ചർച്ച നടന്നു. ആദ്യ ഘട്ട യോഗമാണ് നടന്നതെന്ന് ഐ ടി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. കേരളത്തില്‍ ലോണ്‍ ആപ്പിന്‍റെ ചതിക്കെണിയില്‍പെട്ട് ജീവനൊടുക്കിയവരുടെ വാര്‍ത്തകളാണ് ഓരോ ദിവസം പുറത്തുവരുന്നത്. തുടര്‍ന്ന് കടുത്ത നടപടികളുമായി കേരള പൊലീസ് രംഗത്തെത്തിയിരുന്നു. പ്ലേ സ്റ്റോറില്‍ നിന്ന് 70ഓളം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്‌തെന്ന് കേരളാ പൊലീസ് അറിയിച്ചു. സൈബര്‍ ഓപ്പറേഷന്‍ സംഘമാണ് വ്യാജ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്‌തെന്ന് പൊലീസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. 72 വെബ്‌സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും കേരളാ പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.…
Read More »