February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • മുഖംമിനുക്കാൻ എയർ ഇന്ത്യ; അമേരിക്കൻ കമ്പനിയുമായി പുതിയ കരാർ

        ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എയർലൈൻ 34 എഞ്ചിനുകൾ വാടകയ്‌ക്കെടുക്കുന്നു. യുഎസ് ആസ്ഥാനമായുള്ള വില്ലിസ് ലീസ് ഫിനാൻസ് കോർപ്പറേഷനുമായി എയർ ഇന്ത്യ ഒപ്പുവെച്ചു. കരാർ പ്രകാരം, വില്ലിസ് ലീസ് എയർ ഇന്ത്യയിൽ നിന്ന്  13 എയർബസ് A321 വിമാനങ്ങളും 4 എയർബസ് A320 വിമാനങ്ങളും വാങ്ങി എഞ്ചിനുകളുടെ തകരാറുകൾ പരിഹരിച്ച ശേഷം എയർലൈന് തിരികെ പാട്ടത്തിന് നൽകും. കരാർ പ്രകാരം എയർ ഇന്ത്യയ്ക്ക് റീപ്ലേസ്‌മെന്റ്, സ്റ്റാൻഡ്‌ബൈ സ്പെയർ എഞ്ചിനുകളും വില്ലിസ് ലീസ് നൽകും. ഫ്ലോറിഡ ആസ്ഥാനമായുള്ള വില്ലിസ് ലീസ് ഒരു ആഗോള ഏവിയേഷൻ ഫിനാൻസ് കമ്പനിയാണ്, ധനകാര്യം, മാനേജ്മെന്റ്, സ്പെയർ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് എഞ്ചിനുകൾ, ഓക്സിലറി പവർ യൂണിറ്റുകൾ എന്നിവയിൽ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഈ ഇടപാട് എയർ ഇന്ത്യയെ മെയിന്റനൻസ് ഭാരം ഇല്ലാതാക്കാനും എഞ്ചിനുകളുമായി ബന്ധപ്പെട്ട ഭീമമായ ചെലവിൽ നിന്നും രക്ഷിക്കുന്നു.  കൂടാതെ എയർലൈനിന്റെ സർവീസുകളിലുള്ള വിശ്വാസം വർധിപ്പിക്കാനും സഹായിക്കുമെന്ന് എയർ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ നിപുൺ അഗർവാൾ…

        Read More »
      • ശമ്പളം നൽകാൻ പണമില്ല ; പൈലറ്റുമാർക്ക് ശമ്പളമില്ലാ അവധി

        ദില്ലി: ചെലവ് ചുരുക്കുന്നതിനായി ഏകദേശം 80 പൈലറ്റുമാരെ മൂന്ന് മാസത്തേക്ക് ശമ്പളമില്ലാതെ അവധിയെടുക്കാൻ ആവശ്യപ്പെട്ട് സ്‌പൈസ് ജെറ്റ്. ബോയിംഗ് 737 ഫ്ലീറ്റിലെയും ബൊംബാർഡിയർ ക്യു 400 ഫ്ലീറ്റിലെയും എൺപതോളം വരുന്നപൈലറ്റുമാരെ മൂന്ന് മാസമായി ശമ്പളമില്ലാതെ അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് മിന്റ് റിപ്പോർട്ട് ചെയ്തു. ജൂലൈ 27 ലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഉത്തരവ് പ്രകാരം എയർലൈന് അതിന്റെ ശേഷിയുടെ 50 ശതമാനം ഫ്ലൈറ്റുകൾ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. ജൂലൈ 27 മുതൽ എട്ട് ആഴ്‌ചത്തേക്ക് സ്‌പൈസ്‌ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ വെട്ടിക്കുറച്ചിട്ടുണ്ട്. ഈ കാലയളവിൽ പ്രവർത്തങ്ങൾ എല്ലാം തന്നെ ഡിജിസിഎയുടെ നിയന്ത്രണത്തിലായിരിക്കും. എട്ട് ആഴ്ചയ്ക്ക് ശേഷം മാത്രമേ ബാക്കിയുള്ള അൻപത് ശതമാനം ഫ്ലൈറ്റുകൾക്ക് അനുമതി നൽകുന്നതിൽ തീരുമാനമാകുകയുള്ളു. ശമ്പളമില്ലാതെ പൈലറ്റുമാരോട് അവധിയെടുക്കാൻ ആവശ്യപ്പെട്ട വിമാനക്കമ്പനിയുടെ പുതിയ നീക്കം ജീവനക്കാരുടെ മനോവീര്യത്തെ ബാധിച്ചു എന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. വ്യോമയാന മേഖല ഉപേക്ഷിച്ച് കുടുംബ ബിസിനസ്സ് ഏറ്റെടുക്കാൻ പോകുകയാണെന്ന് ഒരു പൈലറ്റ് പറഞ്ഞതായി മിന്റ്…

        Read More »
      • ടാറ്റ ഗ്രൂപ്പിന്റെ എയര്‍ലൈന്‍ കമ്പനികളെ എയര്‍ ഇന്ത്യ ബ്രാന്‍ഡിന്റെ കുടകീഴിലേക്ക്; നടപടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

        ടാറ്റ ഗ്രൂപ്പ് തങ്ങളുടെ എയർലൈൻ കമ്പനികളെ എയർ ഇന്ത്യ ബ്രാൻഡിന്റെ കുടകീഴിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2024-ഓടെ ടാറ്റയുടെ മുഴുവൻ എയർലൈൻ ബിസിനസിന്റെയും ലയനം ഉണ്ടായേക്കും. എയർഏഷ്യ ഇന്ത്യയിലെ ഉടമസ്ഥാവകാശം ഉടൻ തന്നെ എയർ ഇന്ത്യയ്ക്ക് കൈമാറുന്നതോടെ ഇതിന്റെ നടപടികൾക്ക് ആരംഭമാകും. പുതിയ പദ്ധതി അനുസരിച്ച് എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ്പ്രസിലേക്ക് ഏകീകരിക്കുന്നതോടെ ലയന പ്രക്രിയ ആരംഭിക്കും. അടുത്ത 12 മാസത്തിനുള്ളിൽ ലയനം പൂർത്തിയാകാനാണ് സാധ്യത. ഈ ലയനം പൂർത്തിയായ ശേഷം, സിംഗപ്പൂർ എയർലൈൻസുമായി (എസ്‌ഐ‌എ) എയർ ഇന്ത്യ-വിസ്താര ലയനം നടത്തിയേക്കാം. എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാക്കും. എന്നാല്‍, രണ്ട് എയർലൈനുകളുടെയും ലയനം നടക്കാൻ കുറഞ്ഞത് 12 മാസമെങ്കിലും എടുത്തേക്കും. എയർഏഷ്യ ഇന്ത്യ നിലവിൽ ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ളതാണ്, അവർക്ക് കമ്പനിയിൽ ഭൂരിഭാഗം ഓഹരികളും ഉണ്ട്. ടാറ്റ ഗ്രൂപ്പ് ഈ വർഷമാദ്യം 18,000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യയെ സർക്കാരിൽ നിന്ന്…

        Read More »
      • പാകിസ്ഥാന്‍ രൂപ തകര്‍ന്നടിഞ്ഞു; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

        ദില്ലി: യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി പാകിസ്ഥാൻ രൂപ. വിപണികളിൽ ഏറ്റവും മോശം പ്രകടനം ആണ് പാകിസ്ഥാൻ രൂപ ഇന്നലെ നടത്തിയത്.  ഈ മാസം ഇതുവരെ ഏകദേശം 9  ശതമാനമാണ് രൂപ ഇടിഞ്ഞത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ (എസ്ബിപി) കണക്കുകൾ പ്രകാരം, ഇന്റർബാങ്ക് വിപണിയിൽ രൂപ മുൻ സെഷനിലെ 238.91 എന്ന നിലയിൽ നിന്ന് 239.65 ലേക്ക് ഇടിയുകയായിരുന്നു. 2022 ജൂലൈയിലാണ് ഇതിനു മുൻപ് പാകിസ്ഥാൻ രൂപ ഇത്രയും തകർന്ന നിലയിൽ ഉണ്ടായിരുന്നത്. ജൂലൈയിൽ ഡോളറിനെതിരെ രൂപ 239.94 എന്ന നിലവാരത്തിലായിരുന്നു. പാകിസ്ഥാനിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കവും ഒപ്പം ഇറക്കുമതി നിരോധനം നീക്കിയതും വലിയ സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ട്. നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സൗഹൃദ രാജ്യങ്ങളിൽ നിന്നും ബഹുരാഷ്ട്ര, ഉഭയകക്ഷി സ്ഥാപനങ്ങളിൽ നിന്നും സഹായം തേടുകയാണ് രാജ്യം. വെള്ളപ്പൊക്കം 33 ദശലക്ഷം പാകിസ്ഥാനികളെ ബാധിച്ചു, ബില്യൺ കണക്കിന് ഡോളർ നാശനഷ്ടം ഉണ്ടായി. 1,500-ലധികം ആളുകൾക്ക് ജീവൻ…

        Read More »
      • റുപേ ക്രെഡിറ്റ് കാർഡിൽ യുപിഐ; ഈ 3 ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഉപയോഗിച്ച് തുടങ്ങാം

        ഓൺലൈൻ ഇടപാടുകളുടെ കാലമാണ് ഇത്. ഗൂഗിൾ പേയും പേടിഎമ്മും ഫോൺ പേയും ഇടപാടുകളെ സുഗമമാക്കകനുള്ള മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നു. എന്നാൽ ഇതുവരെ ഡെബിറ്റ് കാർഡിലെ പണം മാത്രമായിരുന്നു യൂപിഐ ഉപയോഗിച്ച് നല്കാൻ സാധിച്ചിരുന്നത്. അതായത് നിങ്ങളുടെ കൈയിൽ പണം ഉണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് സാധന സേവനങ്ങൾ ഉപയോഗിക്കാം. ഗ്രാമങ്ങളിൽ വരെ ഇപ്പോൾ ക്യൂ ആർ കോഡുകൾ നിരന്നു കഴിഞ്ഞു. സ്കാൻ ചെയ്ത പണം നല്കാൻ എല്ലാവരും ശീലിച്ചും കഴിഞ്ഞു. എന്നാൽ, ഒരു ചായ കുടിക്കാൻ അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ എന്ത് ചെയ്യും? ഇനി മുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ വഴി പണം നൽകാം. യു‌പി‌ഐ ലിങ്ക് ചെയ്ത റുപേ ക്രെഡിറ്റ് കാർഡ് ആർബിഐ അവതരിപ്പിച്ചു കഴിഞ്ഞു. യു‌പി‌ഐ നെറ്റ്‌വർക്കിൽ റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചതോടുകൂടി വായ്‌പ ഏകദേശം അഞ്ചിരട്ടി വർധിക്കാൻ സാധ്യത ഉണ്ടെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. നിലവിൽ ഡെബിറ്റ് കാർഡുകളിലൂടെയും ബാങ്ക് അക്കൗണ്ടുകളിലൂടെയുമാണ് യുപിഐ ലിങ്ക് ചെയ്തിരിക്കുന്നത്. യു‌പി‌ഐ…

        Read More »
      • പഞ്ചാബിന് 150 മില്യൺ ഡോളർ ലോകബാങ്ക് വായ്പ

        ദില്ലി: സാമ്പത്തിക സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിനും പൊതു സേവനങ്ങൾ  മെച്ചപ്പെടുത്തുന്നതിനുമായി പഞ്ചാബിന് 150 മില്യൺ ഡോളർ വായ്പ അനുവദിച്ച് ലോകബാങ്ക്. അടിസ്ഥാനപരമായ വികസനം ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനായാണ് ലോകബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് വായ്പയ്ക്ക് അംഗീകാരം നൽകിയത്. 150 മില്യൺ ഡോളർ വായ്പയ്ക്ക് 6 മാസ കാലയളവ് ഉൾപ്പെടെ 15 വർഷത്തെ മെച്യൂരിറ്റി കാലയളവുമുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ നിലവാരം ഉയർത്താനും സാമ്പത്തിക അപകടസാധ്യതകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും സുസ്ഥിര വളർച്ചയെ പിന്തുണയ്‌ക്കുന്നതിനും വേണ്ടിയാണ് സംസ്ഥാനത്തിന് ധനസഹായം നൽകുന്നത് എന്ന് ലോക ബാങ്ക് പ്രസ്താവനയിൽ പരാമർശിച്ചു ലോകബാങ്കിന്റെ സഹായത്തോടെ ആരംഭിക്കുന്ന പുതിയ പദ്ധതികൾ പഞ്ചാബിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. സംസ്ഥാനത്തിന് ആസൂത്രണം, ബജറ്റിംഗ്, നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ കഴിയും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും വർധനവുണ്ടാകും. ചെലവ് കുറഞ്ഞതും നിലവാരമുള്ളതുമായ പൊതുസേവനങ്ങൾ നൽകാനുള്ള സംസ്ഥാനത്തിന്റെ ശ്രമത്തിൽ പങ്കാളിയാകുന്നതിൽ ലോകബാങ്ക് സന്തോഷിക്കുന്നു എന്ന് ലോകബാങ്കിന്റെ രാജ്യമായ അഗസ്റ്റെ ടാനോ കൗമേ ഇന്ത്യയിലെ…

        Read More »
      • ഹീറോ സ്‌പ്ലെൻഡർ പ്ലസ് പുതിയ നിറത്തില്‍

        ഹീറോ മോട്ടോർകോർപ്പ് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌പ്ലെൻഡർ പ്ലസ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ പുതിയ സിൽവർ നെക്‌സസ് ബ്ലൂ കളർ സ്‍കീമിൽ അവതരിപ്പിച്ചു. പുതിയ ഹീറോ സ്‌പ്ലെൻഡർ പ്ലസ് സിൽവർ നെക്‌സസ് ബ്ലൂ കളർ വേരിയന്റിന് 72,978 രൂപയാണ് ദില്ലി എക്‌സ് ഷോറൂം, വില. മറ്റ് സ്റ്റാൻഡേർഡ് കളർ മോഡലുകളെ അപേക്ഷിച്ച് ഏകദേശം 1000 രൂപ വില കൂടുതലാണ്. മാറ്റ് ഷീൽഡ് ഗോൾഡ്, ബ്ലാക്ക് വിത്ത് പർപ്പിൾ, ബ്ലാക്ക് വിത്ത് സിൽവർ, ബ്ലാക്ക് വിത്ത് സ്‌പോർട്‌സ് റെഡ്, ഹെവി ഗ്രേ വിത്ത് ഗ്രീൻ എന്നിങ്ങനെ അഞ്ച് പെയിന്റ് ഓപ്ഷനുകളിലും ബൈക്ക് മോഡൽ ലൈനപ്പ് ലഭ്യമാണ്. പുതിയ ഹീറോ സ്‌പ്ലെൻഡർ പ്ലസ് സിൽവർ നെക്‌സസ് ബ്ലൂ കളർ വേരിയന്റിൽ സൈഡ് പാനലുകളിലും ഇന്ധന ടാങ്കിലും നീല ഗ്രാഫിക്‌സ് ഉണ്ട്. സ്‌പ്ലെൻഡർ പ്ലസ് എക്‌സ്‌ടെക്കിൽ നമ്മൾ കണ്ടതുപോലെ ബ്ലാക്ക്‌ഡ്-ഔട്ട് അലോയ് വീലുകളും ഇതിന്റെ സവിശേഷതയാണ്. ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഹീറോ സ്‌പ്ലെൻഡർ പ്ലസ്…

        Read More »
      • വീണ്ടും ഫിക്സഡ് ഡെപ്പോസിറ്റ് പലിശ കൂട്ടി ആക്‌സിസ് ബാങ്ക്

        മുംബൈ: സ്വകാര്യമേഖലയിലെ വായ്പാദാതാവായ ആക്‌സിസ് ബാങ്ക് അതിന്റെ സ്ഥിരനിക്ഷേപ നിരക്കുകൾ പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും. 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകൾ ആണ് വർദ്ധിപ്പിച്ചത്. 2.75 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശയാണ് ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.  7 ദിവസം മുതൽ പരമാവധി 10 വർഷം വരെയുള്ള കാലയളവിൽ ആക്സിസ് ബാങ്കിൽ ഒരു നിക്ഷേപകന് എഫ് ഡി തെരഞ്ഞെടുക്കാം. 2 കോടി മുതൽ 100 ​​കോടി രൂപ വരെയുള്ള ബൾക്ക് എഫ്‌ഡികൾക്കും നിരക്കുകൾ പരിഷ്‌ക്കരിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ 7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 2.75% പലിശയും 30 ദിവസം മുതൽ 3 മാസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 3.25% പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.  3 മാസം മുതൽ 6 മാസം വരെ കാലാവധിയുള്ള…

        Read More »
      • എസിസി സിമന്‍റ് തലപ്പത്ത് ഗൗതം അദാനിയുടെ മൂത്ത മകൻ

        മുംബൈ: അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എസിസി സിമന്റ്സ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്തേക്ക് ഗൗതം അദാനിയുടെ മൂത്ത മകൻ കരൺ അദാനി എത്തും. 55കാരനായ ഇദ്ദേഹത്തിന്റെ നിർണായക ഇടപെടലാണ് രാജ്യത്തെ പ്രമുഖ സിമന്റ് കമ്പനികളായ അംബുജ സിമന്റ്സ്, എസിസി സിമന്റ്സ് എന്നിവയെ അദാനി ഗ്രൂപ്പിന്റെ കീഴിലേക്ക് എത്തിച്ചത്. ഇപ്പോൾ അദാനി പോർട്ട്സ് സിഇഒ ആണ് കരൺ അദാനി. അതേസമയം എസിസി സിമന്റ് കമ്പനിയുടെ 54.5 ശതമാനം ഓഹരി കൈവശമുള്ള അംബുജ സിമന്റ്സ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്ത് ഗൗതം അദാനി ആണ് എത്തിയിരിക്കുന്നത്. 20000 കോടി രൂപ കൂടി നിക്ഷേപിച്ച് അംബുജ സിമന്റ്സ് കമ്പനിയിൽ കൂടുതൽ ഓഹരികൾ സ്വായത്തമാക്കാൻ അദാനി ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ കരൺ, അദാനി ഗ്രൂപ്പിന് കീഴിലുള്ള മുന്ദ്ര തുറമുഖത്ത് ആണ് കോർപ്പറേറ്റ് കരിയർ തുടങ്ങിയത്. ഇന്ത്യയിലെ കോർപ്പറേറ്റ് നിയമത്തിൽ വിദഗ്ധനായ സിറിൽ ഷ്രോഫിന്റെ മകളും സിറിൽ അമർചന്ദ് മംഗളാസിലെ പാർട്ണറുമായ പരിധിയാണ് കരണിന്റെ ഭാര്യ.

        Read More »
      • ടാറ്റ ഹാരിയറിന് പുതിയ വേരിയന്റുകൾ

        ടാറ്റ ഹാരിയർ എസ്‌യുവി മോഡൽ ലൈനപ്പ് രണ്ട് പുതിയ വേരിയന്റുകളോടെ വിപുലീകരിച്ചു. XMS, XMAS എന്നിങ്ങനെ രണ്ട് പുതിയ വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ രണ്ട് പുതിയ മോഡലുകളും യഥാക്രമം ഹാരിയറിന്‍റെ XM, XMA വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. XE, XM വേരിയന്റുകൾക്ക് മുകളിലുള്ള XMS മാനുവൽ പതിപ്പിന് 17.20 ലക്ഷം രൂപയാണ് പ്രാരംഭ വില. XMA വേരിയന്റിന് മുകളിൽ സ്ഥാനം പിടിക്കുന്ന പുതിയ ടാറ്റ ഹാരിയർ XMAS ഓട്ടോമാറ്റിക്കിന് 18.50 ലക്ഷം രൂപ മുതലാണ് വില. മേൽപ്പറഞ്ഞ വിലകൾ പ്രാരംഭ എക്സ്-ഷോറൂം വിലകള്‍ ആണ്. XM, XMA എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ടാറ്റ ഹാരിയർ XMS, XMAS വേരിയന്റുകൾക്ക് ഏകദേശം 1.11 ലക്ഷം രൂപ വില കൂടുതലാണ്. സാധാരണ ഫിറ്റ്‌മെന്റായി പനോരമിക് സൺറൂഫ് വരുന്നു. നേരത്തെ, ഇത് XT+, XTA+, XZ+, XZA+, XZS, XZAS എന്നീ വേരിയന്റുകളിൽ മാത്രമാണ് ഇത് ലഭ്യമായിരുന്നത്. ഫീച്ചർ ലിസ്റ്റിൽ എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം,…

        Read More »
      Back to top button
      error: