NEWS
    May 15, 2024

    (no title)

    World

    • യുദ്ധഭൂമിയിൽനിന്നുള്ള ലൈവ് റിപ്പോർട്ടിങ് എപ്പോഴും സാഹസികമാണ്; ലൈവിനിടെ നിലവിളിച്ച് മാറി റിപ്പോർട്ടർ; ഗാസയിലെ നടുക്കുന്ന ദൃശ്യം

      ഗാസ: യുദ്ധഭൂമിയിൽ നിന്നുള്ള ലൈവ് റിപ്പോർട്ടിങ് എപ്പോഴും സാഹസികമാണ്. ഇന്നലെ ഗാസയിൽ നിന്ന് ലൈവ് നൽകുകയായിരുന്ന അൽ ജസീറ ടെലിവിഷൻ ചാനൽ റിപ്പോർട്ടറുടെ സമീപത്തായിരുന്നു ബോംബിങ് നടന്നത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യം വൈറലാവുകയാണ്. ലൈവിൽ അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടിയായി കാര്യങ്ങൾ വിശദീകരിച്ച് തുടങ്ങുമ്പോഴായിരുന്നു പെട്ടെന്നുള്ള ബോംബാക്രമണം നടന്നത്. റിപ്പോർട്ടറുടെ തൊട്ടുപിന്നിലായുള്ള കെട്ടിടത്തിലായിരുന്നു ആക്രമണം. ഭയന്ന റിപ്പോർട്ടർ കാമറയ്ക്ക് മുന്നിൽ നിന്ന് മാറുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടയിൽ ഗാസയിലെ ഹൃദയഭാഗത്തുള്ള പാലസ്തീൻ ടവറിലാണ് ഭീകരമായ ആക്രമണം നടന്നതെന്ന് റിപ്പോർട്ടർ വിവരിക്കുന്നുണ്ട്. തുടർന്ന്, റിപ്പോർട്ടറോടും ടീമിനോടും സമാധാനമായി ശ്വാസമെടുക്കാനും സുരക്ഷിതമല്ലെങ്കിൽ റിപ്പോർട്ടിങ് അവസാനിപ്പിച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറാനും അവതാരകൻ പറയുന്നുണ്ട്. ഗാസയിലെ ജനനിബിഢമായ പ്രദേശത്താണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടർ പറയുന്നു. രാജ്യത്തേക്ക് കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇന്നലെ ഇസ്രായേൽ വ്യാപക ആക്രമണം ആരംഭിച്ചത്. ഇന്നലെ കുറച്ചുസമയത്തെ ആക്രമണത്തിൽ ഗാസയെ അഗ്നിഗോളമാക്കിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ പൗരന്മാരുടെ…

      Read More »
    • ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് സുരക്ഷിതരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍; ഇസ്രയേലിലെയും പലസ്തീനിലെയും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഹെല്‍പ് ലൈന്‍ വാട്‌സ്ആപ്പ് നമ്പറുകള്‍

      കൊച്ചി: ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് സുരക്ഷിതരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇന്ത്യക്കാരോട് അവരവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ടെന്ന് വി മുരളീധരന്‍ പറഞ്ഞു. ഇസ്രയേലിലെ നിലവിലെ സാഹചര്യം അവിടെയുള്ളവര്‍ക്കാണ് കൂടുതലായി അറിയുന്നത്. ഏത് ആവശ്യത്തിനും ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വി മുരളീധരന്‍ പറഞ്ഞു. ഇന്ത്യാക്കാർക്ക് ആവശ്യങ്ങൾക്ക് എംബസികളെ സമീപിക്കാമെന്നും, ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. ഇസ്രയേലിലെയും പലസ്തീനിലെയും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഹെല്‍പ് ലൈന്‍ വാട്‌സ്ആപ്പ് നമ്പറുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ഇസ്രയേല്‍: +97235226748, പലസ്തീന്‍: +97059291641. അതേസമയം ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ മരണം 600 കടന്നു. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനിലും…

      Read More »
    • ഗാസയില്‍ വൈദ്യുത ബന്ധം വിച്ഛേദിച്ചു; ജീവന്‍ രക്ഷിക്കാന്‍ പ്രദേശം വിട്ടുപോകാന്‍ ഇസ്രയേല്‍ മുന്നറിയിപ്പ്

      ടെല്‍ അവീവ്: ഇസ്രയേലിലെ ഹമാസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. 1500ലേറെ പേര്‍ക്ക് പരിക്കേറ്റു. ഹമാസിനുനേരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 232 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 1790 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. നുഴഞ്ഞുകയറിയവര പൂര്‍ണമായി കീഴടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലി സൈനിക കമാന്‍ഡര്‍ ഉള്‍പ്പടെ സൈനികരെയും നാട്ടുകാരെയും ഹമാസ് ബന്ദികളാക്കി. എല്ലാ പ്രതിരോധങ്ങളും മറികടന്നാണ് കരമാര്‍ഗവും കടല്‍മാര്‍ഗവും ഹമാസ് സേന ഇസ്രയേലിലേക്ക് ഇരച്ചുകയറിയത്. അത് മുന്‍കൂട്ടി അറിയുന്നതില്‍ സാരമായ വീഴ്ച ഇസ്രയേലിന്റെ രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്ക് സംഭവിച്ചു. അതീവസുരക്ഷ ഉറപ്പാക്കുന്ന കമ്പിവേലികള്‍ ഏറെ മുന്പുതന്നെ ഇസ്രയേല്‍ ഗാസ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്നു. പഴുതുകളില്ലാതെ ആഴത്തില്‍ ഉറപ്പിച്ച ഈ കമ്പിവേലികളില്‍ സൂക്ഷ്മനിരീക്ഷണത്തിനായി ക്യാമറകളും സ്ഥാപിച്ചിരുന്നു. എന്നാല്‍, ബുള്‍ഡോസര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് വേലികള്‍ നിഷ്പ്രയാസം തകര്‍ത്താണ് ഹമാസ് അക്രമം അഴിച്ചുവിട്ടത്. പ്രത്യാക്രമണത്തില്‍ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയിലെ വൈദ്യുതി…

      Read More »
    • ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകും; ഇസ്രയേല്‍-പലസ്തീൻ യുദ്ധത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

      ന്യൂയോർക്ക്: ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഹമാസിൻറെ ആക്രമണത്തെ തുടർന്ന് ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെറ്റന്യാഹുവുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു. ഇസ്രയേലിനെതിരെ നടന്നത് ഭീകരവാദമാണെന്നും ബൈഡൻ പ്രസ്താവിച്ചു. ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെയാണ് പശ്ചിമേഷ്യയിൽ യുദ്ധം. യന്ത്രത്തോക്കുകളുമായി നുഴഞ്ഞു കയറിയ ഹമാസ് സംഘം 40 പേരെ കൊലപ്പെടുത്തി. 750 പേർക്ക് പരിക്കേറ്റു. അയ്യായിരം റോക്കറ്റുകളാണ് ഇസ്രായേലിനെ നേരെ തൊടുത്തത്. യുദ്ധം പ്രഖ്യാപിച്ച ഇസ്രായേൽ ഗാസയിൽ പ്രത്യാക്രമണം തുടങ്ങി. ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 200 ലധികം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഹമാസിൻറെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെടുന്നു. ഇസ്രായേലിന് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട് . തീവ്രവാദി ആക്രമണം ഞെട്ടിച്ചെന്നും, ദുർഘടസമയത്ത് ഇസ്രായേലിനൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ഇസ്രായേൽ ഹമാസ് സംഘ‌ർഷം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് കേന്ദ്രസർക്കാർ. സംഘർഷം മൂർച്ഛിച്ചതിന് പിന്നാലെ…

      Read More »
    • ശരിയത്ത് നിയമം പുനപ്പരിശോധിക്കാൻ കോടതികൾക്ക് അവകാശമില്ല; മുസ്ലീം യുവതിയെ വിവാഹം കഴിക്കാൻ മതംമാറിയ യുവാവിന് സ്വന്തം മതത്തിലേക്ക് പോകാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

      മുസ്ലീം യുവതിയെ വിവാഹം കഴിക്കാൻ മതംമാറിയ യുവാവിന് ഇനി തിരികെ ക്രിസ്തുമതത്തിലേക്ക് മടങ്ങാനാകില്ലെന്ന് ഹൈക്കോടതി.മലേഷ്യൻ ഹൈക്കോടതിയുടേയതാണ് വിചിത്രവിധി.  വിവാഹം കഴിക്കാൻ മതംമാറിയ യുവാവ് പിന്നീട് വിവാഹ മോചനം നേടിയതോടെ തന്റെ പഴയ മതത്തിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.എന്നാല്‍, അതിന് സാധിക്കില്ലെന്ന നിലപാടിലാണ് കോടതി. 2010ലാണ് യുവാവ് ഇസ്ലാം മതം സ്വീകരിച്ചത്. തുടര്‍ന്ന് ഇസ്ലാംമത വിശ്വാസിയായ യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. 2015ല്‍ ദമ്ബതിമാര്‍ വിവാഹമോചനം നേടി. സംഭവം നടന്നു എട്ടു വര്‍ഷത്തിനുശേഷം സ്വന്തം മതത്തിലേക്ക് മടങ്ങാനുള്ള യുവാവിൻ്റെ മോഹമാണ് ഇപ്പോള്‍ ഹൈക്കോടതി ഇടപെടലിലൂടെ പൊളിഞ്ഞത്. 45 വയസ്സായ യുവാവാണ് ഇസ്ലാം മതം ഉപേക്ഷിച്ച്‌ ക്രിസ്തുമതം സ്വീകരിക്കാൻ ക്വാലാലംപൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. തനിക്ക് ഇസ്ലാം മതം ഉപേക്ഷിക്കണമെന്നും താൻ ജനിച്ച ക്രൈസ്തവ മതത്തിലേക്ക് മടങ്ങണമെന്നുമാണ് യുവാവ് കോടതിയില്‍ അപ്പില്‍ നല്‍കിയത് എന്നാല്‍ ഹൈക്കോടതി അപ്പീല്‍ തള്ളുകയായിരുന്നു. ശരിയത്ത് കോടതിവിധികള്‍ പുനപ്പരിശോധിക്കാൻ സിവില്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി യുവാവിൻ്റെ അപ്പില്‍ തള്ളിയത്.…

      Read More »
    • ഇസ്രയേല്‍  പ്രത്യാക്രമണത്തില്‍ ഗാസയില്‍ 200 പേര്‍ കൊല്ലപ്പെട്ടു; 1,600പേര്‍ക്ക് ഗുരുതരമായി പരിക്ക്

      ടെൽ അവീവ്: ഹമാസ് ആക്രമണത്തിന് പിന്നാലെ, ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 200 പേര്‍ കൊല്ലപ്പെട്ടു.1,600പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ശക്തമായ വ്യോമാക്രണമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായത്. ‘സ്വാര്‍ഡ് ഓഫ് അയണ്‍’ എന്നാണ് ഇസ്രയേല്‍ സൈന്യം ഗാസ ആക്രമണത്തിന് പേരിട്ടിരിക്കുന്നത്. 17 ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായാണ് റിപ്പോർട്ട്. ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേലില്‍ ഹമാസ് ആരംഭിച്ച ആക്രമണത്തില്‍ 40 പേർ കൊല്ലപ്പെട്ടിരുന്നു. 561പേര്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ നാഷണല്‍ റെസ്‌ക്യൂ സര്‍വീസ് അറിയിച്ചു.ഹമാസിന് പിന്തുണയുമായി ഇറാനും ഖത്തറും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഇസ്രയേലിനെതിരായ സൈനിക നീക്കത്തില്‍നിന്ന് ഹമാസ് പിന്‍വാങ്ങമെന്ന് അഭ്യര്‍ത്ഥിച്ച്‌ സൗദി അറേബ്യ രംഗത്തെത്തി. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് സൗദിയെ ഉദ്ധരിച്ച്‌ അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്കു പുറമേ യൂറോപ്യന്‍ കമ്മിഷന്‍, യുഎസ്‌എ, ഫ്രാന്‍സ്, ജര്‍മനി, യുകെ, സ്പെയിന്‍, ബെല്‍ജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആക്രണത്തിനെതിരെ രംഗത്തെത്തി. ഇരു രാജ്യങ്ങളും…

      Read More »
    • ഭീകരാക്രമണത്തിൽ പാലസ്തീനെ അഭിനന്ദിച്ച് ഇറാൻ, ഖത്തർ; ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ

      ടെൽ അവീവ് : ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് ഇറാനും ഖത്തറും. ഹമാസ് നടത്തിയത് അഭിമാനകരമായ ഓപ്പറേഷൻ ആണെന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ ഉപദേഷ്ടാവ് വ്യക്തമാക്കി. ഹമാസിന്റെ പോരാളികളെ അഭിനന്ദിക്കുന്നുവെന്നും ഇറാൻ അറിയിച്ചു. പലസ്തീനിന്റെയും ജറുസലേമിന്റെയും വിമോചനം വരെ തങ്ങൾ പലസ്തീൻ പോരാളികൾക്കൊപ്പം നിൽക്കുമെന്ന് ഖത്തറും വ്യക്തമാക്കി. അതേസമയം ഇസ്രായേൽ – പാലസ്തീൻ സംഘർഷത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ‘ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇസ്രായേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു’ -പ്രധാനമന്ത്രി മോദി എക്സിൽ (ട്വിറ്റർ) കുറിച്ചു.   ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്.   ഒരു പ്രകോപനവും ഇല്ലാതെ ഇന്ന് പുലർച്ചെ ഹമാസ് ഇസ്രായേലിലേക്ക്…

      Read More »
    • താമസസ്ഥലം ഉൾപ്പെടെ തകർന്നു,ഇസ്രയേലിലെ ഗുരുതര സാഹചര്യം വെളിപ്പെടുത്തി മലയാളികൾ

      ടെൽ അവീവ്: പശ്ചിമേഷ്യയെ അസ്വസ്ഥമാക്കി ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ, ഇസ്രയേലിൽ സ്ഥിതി ഗുരുതരമെന്ന് മലയാളികൾ. നിരവധി മലയാളികളാണ് ഇവിടെയുള്ളത്.ഭൂരിഭാഗം പേരും ബങ്കറുകളിൽ അഭയം തേടി.പല മലയാളികളുടെയും താമസസ്ഥലം ഉൾപ്പെടെ തകർന്നു. കനത്ത ഷെൽ ആക്രമണവും ബോംബ് അക്രമണവും നടക്കുകയാണെന്ന് ഇവിടുത്തെ മലയാളികൾ പറയുന്നു. സമീപകാലത്തെങ്ങുമുണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണുണ്ടായതെന്നും ബങ്കറുകളിൽ തന്നെ കഴിയണമെന്നുമാണ് തങ്ങൾക്കു ലഭിച്ചിട്ടുള്ള നിർദേശമെന്നും അവർ പറയുന്നു.   പലസ്തീൻ സായുധസംഘമായ ഹമാസിന്റെ നിരവധി പ്രവർത്തകർ ആയുധങ്ങളുമായി വാഹനത്തിൽ നിന്നിറങ്ങി പുറത്ത് കറങ്ങി നടക്കുന്നത് കാണാമെന്നും മലയാളികൾ പറയുന്നു.വീടിന് പുറത്തിറങ്ങരുതെന്നാണ് തെക്കൻ ഇസ്രായേൽ മേഖലയിലുള്ള ജനങ്ങൾക്കുള്ള ജാഗ്രതാനിർദേശം.   മലയാളികളടക്കം അൻപതിനായിരത്തോളം ഇന്ത്യാക്കാർ നിലവിൽ ഇസ്രയേലിലുണ്ടെന്നാണ് ഏകദേശ കണക്കുകൾ. മലയാളികളിൽ ബഹുഭൂരിഭാഗവും നേഴ്‌സുമാരാണ്. ഇവരിൽ പലരും ഇപ്പോൾ ബങ്കറുകളിലാണ് ഉള്ളത്.പുറത്ത് വലിയ തോതിലുള്ള സ്ഫോടന ശബ്ദവും പൊട്ടിത്തെറിയും കേൾക്കുന്നുണ്ടെന്നും മലയാളികൾ ആകെ ഭയചകിതരാണെന്നും കഴിഞ്ഞ എട്ടുവർഷമായി ഇസ്രയേലിൽ നേഴ്‌സായി സേവനമനുഷ്ഠിക്കുന്ന യുവതി വാർത്താ…

      Read More »
    • ഹമാസിൻ്റെ റോക്കറ്റ് ആക്രമണത്തില്‍ തിരിച്ചടിച്ച്‌ ഇസ്രായേല്‍ 

      ടെൽ അവീവ്: പാലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ റോക്കറ്റ് ആക്രമണത്തില്‍ തിരിച്ചടിച്ച്‌ ഇസ്രായേല്‍. ഗാസ മുനമ്ബിലെ ഹമാസ്‌ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമസേന കനത്ത ആക്രമണം തുടങ്ങി. പലസ്തീൻ തീവ്രവാദ സംഘടനയ്‌ക്കെതിരെ ‘ഓപ്പറേഷൻ അയണ്‍ സ്വാര്‍ഡ്സ്’ പ്രഖ്യാപിച്ചാണ് ഇസ്രായേലിന്റെ തിരിച്ചടി.ഓപ്പറേഷന്‍ ‘അല്‍ അഖ്സ ഫ്ളഡ്’ എന്ന പേരിലാണ് ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. 20 മിനിറ്റുകൊണ്ട് 5000 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വിട്ടതായാണ് റിപ്പോര്‍ട്ട്. ഒരു പതിറ്റാണ്ടിനിടെ ഇസ്രായേല്‍ നേരിടുന്ന ഏറ്റവും വലിയ ആക്രമണമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കരയിലൂടെയും കടലിലൂടെയും ഹമാസിന്റെ നുഴഞ്ഞു കയറ്റുമുണ്ടായതായും റിപ്പോർട്ടുണ്ട്. അതേസമയം”നമ്മള്‍ ഒരു യുദ്ധത്തിലാണ്, ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കും.. ശത്രുക്കള്‍ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയുള്ള തിരിച്ചടിയായിരിക്കും നൽകുക. വലിയ വില അവർ നല്‍കേണ്ടിവരും”- ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

      Read More »
    • ഇസ്രായേലിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണം

      ടെൽഅവീവ്: ഇസ്രായേലിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണം.ഗാസയില്‍ നിന്നാണ് ഡസൻ കണക്കിന് റോക്കറ്റ് ഇസ്രായേലിലേക്ക് തൊടുത്ത് വിട്ടിരിക്കുന്നത്. രാവിലെ 06:30 ന് ഗാസയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ നിന്നാണ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായിരിക്കുന്നത്.ഇതേതുടര്‍ന്ന്, ഗാസയില്‍ നിന്ന് നിരവധി ഭീകരര്‍ ഇസ്രായേല്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. അതേസമയം, തിരിച്ചടി നൽകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.

      Read More »
    Back to top button
    error: