World

    • തന്ത്രപ്രധാന സാങ്കേതികവിദ്യയിലും ഇന്ത്യ സ്വയംപര്യാപ്തമാകണമെന്ന് മുകേഷ് അംബാനി

      10 വര്‍ഷം മുമ്പ് ഇന്ത്യ വൈബ്രന്റ് ഗുജറാത്തിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ലോകം വൈബ്രന്റ് ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നു: മുകേഷ് അംബാനി സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ള വ്യക്തമായ ഒരു രൂപരേഖ മുന്നോട്ട് വെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി കൊച്ചി/അഹമ്മദാബാദ്: രാജ്യത്തിന്റെ ഭാവിപുരോഗതിക്കായി തന്ത്രപ്രധാനമായ സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാകണമെന്നും ആഗോള വെല്ലുവിളികളെ അതിജീവിക്കാന്‍ അതിലൂടെ സാധിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി. പണ്ഡിറ്റ് ദീന്‍ദയാല്‍ എനര്‍ജി യൂണിവേഴ്‌സിറ്റിയുടെ 13ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി. ഇന്ത്യയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലായിടത്തും സജീവമാണ്. എട്ട് ശതമാനത്തിനടുത്ത് വളര്‍ച്ചാ നിരക്ക് നേടുന്ന രാജ്യത്തെക്കുറിച്ച് ലോകം മുഴുവന്‍ സംസാരിക്കുന്നു. ഈ കണക്കുകള്‍ അഭിമാനകരമാണെങ്കിലും, അതിന്റെ പിന്നില്‍ കൂടുതല്‍ ഗൗരവമേറിയതും അടിയന്തരവുമായ ഒരു ആഹ്വാനം ഒളിഞ്ഞിരിപ്പുണ്ടെന്ന് മുകേഷ് അംബാനി ഓര്‍മ്മിപ്പിക്കുന്നു.കേവലം സാമ്പത്തിക ശക്തി എന്നതിലുപരി, സാങ്കേതികമായി സ്വയംപര്യാപ്തമായ ഒരു രാഷ്ട്രമായി ഇന്ത്യ മാറേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം അടിവരയിട്ടു പറഞ്ഞത്. ലോകം…

      Read More »
    • ഇതിഹാസങ്ങള്‍ പിറന്ന ദിവസം! ഇന്നും തകര്‍ക്കാതെ ജാക്ക് ഹോബ്‌സിന്റെ റെക്കോഡുകള്‍; ജോയല്‍ ഗാര്‍ണര്‍ മുതല്‍ ബെലിന്‍ഡ ക്ലാര്‍ക്കിന്റെ തകര്‍പ്പന്‍ പ്രകടനം വരെ; ഡിസംബര്‍ 16 ക്രിക്കറ്റിലെ മധുരിക്കും ദിവസം

      ലണ്ടന്‍: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും ലെജന്‍ഡറി ബാറ്റ്‌സ്മാന്‍ ജാക്ക് ഹോബ്‌സിന്റെ പിറന്നാള്‍ ഇന്ന്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജാക്ക് കുറിച്ചിട്ട റെക്കോഡുകള്‍ ഇന്നും ആര്‍ക്കും ഭേദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതടക്കം ഒരുപറ്റം പ്രതിഭകളുടെ നേട്ടങ്ങളുടെ ദിനമെന്ന പ്രത്യേകത ഡിസംബര്‍ 16നുണ്ട്. അവയിതാ….   1882 ക്രിക്കറ്റിലെ കരുത്തന്റെ ജനനം. ജാക്ക് ഹോബ്‌സിന്റെ 61,760 ഫസ്റ്റ് ക്ലാസ് റണ്‍സിനേക്കാളധികം ആരും നേടിയിട്ടില്ല. എണ്ണം പറഞ്ഞ 199 സെഞ്ചുറികളും ഇന്നും ഭേദിക്കപ്പെടാതെ നില്‍ക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ചു ക്രിക്കറ്റര്‍മാരില്‍ ഒരാളെന്ന് ക്രിക്കറ്റ് റഫറന്‍സ് പുസ്തകമായ വിസ്ഡന്‍ വിലയിരുത്തിയയാള്‍. കൗണ്ടി ക്രിക്കറ്റില്‍ സറേയ്ക്കുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ സ്‌കോറുകള്‍ നേടിയത്. ഇംഗ്ലണ്ടിനുവേണ്ടിയും അദ്ദേഹം റണ്‍സ് ഒഴുക്കി. ഹെര്‍ബര്‍ട്ട് സട്ട്ക്ലിഫുമായി ചേര്‍ന്ന് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടു രൂപീകരിച്ചു. ഹോബ്‌സ് ഓസ്‌ട്രേലിയയ്‌ക്കെതിരെ റെക്കോര്‍ഡായ 12 ടെസ്റ്റ് സെഞ്ച്വറികള്‍ നേടി. 1911-12ല്‍ മാത്രം നാല് ഇന്നിങ്‌സുകളിനിന്നു മൂന്നു സെഞ്ചുറികള്‍. 1963ല്‍ ഹോവില്‍വച്ച് അന്തരിച്ചു.  …

      Read More »
    • അപകടകരമായ ബൗളിംഗ്; അരങ്ങേറ്റത്തില്‍ അടിതെറ്റി ഷഹീന്‍ അഫ്രീദി; അമ്പയറുടെ വിലക്ക്; ഒരോവറില്‍ മൂന്നു നോ-ബോളുകള്‍

      മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ അരങ്ങേറ്റത്തില്‍ അടിതെറ്റി പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിന് അഫ്രീദിയെ അംപയര്‍ വിലക്കി. 43 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെയാണ് താരം കളംവിട്ടത്. മെല്‍ബണ്‍ റെനഗേഡ്‌സിനെതിരായ മല്‍സരത്തിലെ 18-ാം ഓവറിലാണ് നാടകീയ രംഗങ്ങള്‍. ടിം സീഫര്‍ട്ടിനും ഓലി പീക്കിനുമെതിരെ അരയ്ക്കു മുകളില്‍ വരുന്ന രണ്ട് ഫുള്‍ടോസുകള്‍ എറിഞ്ഞതോടെയാണ് അംപയര്‍മാര്‍ ഇടപെട്ടത്. പന്തുകള്‍ അപകടകരമാണെന്ന് വിലയിരുത്തി അഫ്രീദിയെ തുടര്‍ന്ന് പന്തെറിയുന്നതില്‍നിന്ന് വിലക്കുകയായിരുന്നു. ഓവറിലെ അവസാന രണ്ടു പന്തുകള്‍ ബ്രിസ്‌ബേന്‍ ഹീറ്റ് ക്യാപ്റ്റന്‍ നഥാന്‍ മക്സ്വീനിക്ക് പൂര്‍ത്തിയാക്കേണ്ടി വന്നു. മൂന്ന് നോ ബോളുകള്‍ ഉള്‍പ്പെടെ 15 റണ്‍സാണ് ആ ഓവറില്‍ മാത്രം അഫ്രീദി വഴങ്ങിയത്. അരങ്ങേറ്റത്തിലെ ബോളിങ് സ്‌പെല്‍ 2.4 ഓവറില്‍ 43 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെ അവസാനിച്ചു. ഹീറ്റ്്സിന്റെ ബോളിങ് നിരയിലെ പിഴവുകള്‍ മുതലെടുത്ത മെല്‍ബണ്‍ റെനഗേഡ്സ്, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.…

      Read More »
    • ശ്രീലങ്കയ്ക്ക് ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ നായകന്‍ 23 കോടിയുടെ അഴിമതിക്കേസില്‍ കുടുങ്ങി ; പെട്രോളിയം മന്ത്രിയയിരിക്കെ കാട്ടിയ സാമ്പത്തീക വെട്ടിപ്പിന് അറസ്റ്റ്് ചെയ്യാന്‍ നീക്കം

      കൊളംബോ: ശ്രീലങ്കയ്ക്ക് ആദ്യമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനെ പിടിച്ച് ജയിലിലിടാന്‍ ഭരണകൂടം. ശ്രീലങ്കയുടെ മുന്‍ നായകനും പെട്രോളിയം അഴിമതിക്കേസില്‍ കുടുങ്ങിയിരിക്കുന്ന മുന്‍ പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയാണ് അറസ്റ്റിനെ മുഖാമുഖം കാണുന്നത്. 23.5 കോടിയുടെ അഴിമതിക്കേസിലാണ് താരം കുടുങ്ങിയിരിക്കുന്നത്. പെട്രോളിയം മന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസില്‍ ദീര്‍ഘകാല എണ്ണ സംഭരണ കരാറുകള്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ മാറ്റുകയും ഉയര്‍ന്ന വിലയ്ക്ക് സ്‌പോട്ട് പര്‍ച്ചേസുകള്‍ നടത്തുകയും ചെയ്തതായി രണതുംഗയ്ക്കും സഹോദരനുമെതിരെ അഴിമതി വിരുദ്ധ നിരീക്ഷണ കമ്മീഷന്‍ ആരോപിച്ചു. നിലവില്‍ വിദേശത്തായ രണതുംഗ തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും കമ്മീഷന്‍ കൊളംബോ മജിസ്ട്രേറ്റ് അസംഗ ബോദരഗാമയെ അറിയിച്ചു. അര്‍ജുന രണതുംഗയുടെ ക്യാപ്റ്റന്‍സിയില്‍ ശ്രീലങ്ക 1996-ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയിരുന്നു. ഇടംകൈയ്യന്‍ ബാറ്ററായ 62-കാരനായ അര്‍ജുന, ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയായിരുന്നു കപ്പ് ഉയര്‍ത്തിയത്. ‘2017-ല്‍ ഇടപാടുകള്‍ നടത്തിയ സമയത്ത് 27 വാങ്ങലുകളിലായി സംസ്ഥാനത്തിന് മൊത്തം 800 ദശലക്ഷം ശ്രീലങ്കന്‍ രൂപയുടെ (ഏകദേശം 23.5 കോടി രൂപ) നഷ്ടമുണ്ടായി,’…

      Read More »
    • ഹമാസ് അംഗീകരിച്ചാലും ഇല്ലെങ്കിലും അടുത്തമാസം ഗാസയില്‍ രാജ്യാന്തര സേനയെത്തും; സമാധാന കരാറിന്റെ എല്ലാ നടപടികളും അന്തിമ ഘട്ടത്തിലെന്ന് അമേരിക്ക; തീവ്രവാദികളെ നിരായുധീകരിക്കും; അമേരിക്കന്‍ ജനറല്‍ നയിക്കും; 20,000 പേരെ സജ്ജമാക്കി ഇന്തോനേഷ്യ; ആംനസ്റ്റി റിപ്പോര്‍ട്ടിനു പിന്നാലെ നടപടിക്കു വേഗമേറി

      ന്യൂയോര്‍ക്ക്: ഹമാസിന്റെ തുടര്‍ച്ചയായ എതിര്‍പ്പ് അവഗണിച്ച് അടുത്തമാസം ആദ്യംതന്നെ രാജ്യാന്തര സൈന്യത്തെ (ഇന്റര്‍നാഷണല്‍ സ്‌റ്റെബിലൈസേഷന്‍ ഫോഴ്‌സ്- ഐഎസ്എഫ്) ഗാസയില്‍ വിന്യസിക്കുമെന്ന് അമേരിക്ക. ഗാസയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുള്ള സംഘത്തിന് ഐക്യരാഷ്ട്ര സഭ അനുമതി നല്‍കിയതിനു പിന്നാലെയാണ് ഗാസ പദ്ധതിയുടെ ഭാഗമായി സൈന്യത്തെ വിന്യസിക്കുക. എന്നാല്‍, ഹമാസിനെ എങ്ങനെ നിരായുധീകരിക്കുമെന്നതില്‍ വ്യക്തതയില്ലെന്നും രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു.   ഐഎസ്എഫ് ഒരിക്കലും ഹമാസുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിരവധി രാജ്യങ്ങള്‍ സേനയുടെ ഭാഗമാകാന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എത്രപേര്‍ സംഘത്തിലുണ്ടാകണം, താമസം, പാലിക്കേണ്ട നിയമങ്ങള്‍, നിയമങ്ങള്‍ എങ്ങനെ നടപ്പാക്കും എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ അമേരിക്ക ഉടന്‍ തീരുമാനമുണ്ടാക്കും.   രണ്ടു നക്ഷത്ര പദവിയുള്ള ജനറല്‍ ആയിരിക്കും സംഘത്തെ നയിക്കുകയെന്നതാണു ആലോചനയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല. അമേരിക്കയുടെ ഗാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നിര്‍ണായകമായ ഘട്ടമാണ് സൈന്യത്തെ നിയോഗിക്കുക എന്നത്. ആദ്യ പദ്ധതിയുടെ ഭാഗമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍ച്ചയായി ലംഘിക്കുന്നുണ്ട്. രണ്ടാം ഘട്ടം നടപ്പാക്കാനുള്ള പദ്ധതികള്‍…

      Read More »
    • ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം’; ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെയും ഗാസയിലെ ബന്ദികളോടുള്ള ക്രൂരതയും വിവരിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്; ‘ബന്ദികള്‍ ലൈംഗിക പീഡനത്തിന് ഇരയായി, ഹമാസ് വംശഹത്യ ലക്ഷ്യമിട്ടു; ഗാസയിലെ സാധാരണക്കാരില്‍ അധികവും മരിച്ചത് ഹമാസിന്റെ വെടിയേറ്റ്; ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

      ജറുസലേം: ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണം മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളും ഗാസയിലേക്കു കടത്തിക്കൊണ്ടുപോയ ബന്ദികളോടുമുള്ള ക്രൂരതകള്‍ ചൂണ്ടിക്കാട്ടിയാണ് ആംനസ്റ്റി ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആക്രമണത്തിന്റെ രീതി, അക്രമികള്‍ തമ്മിലുള്ള ആശയവിനിമയം, ഹമാസിന്റെയും മറ്റു സായുധ സംഘടനകളുടെയും പ്രസ്താവനകള്‍, ഇരകളുമായുള്ള ആശയവിനിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. നേരത്തേ, ഇസ്രയേലിനെ ഐക്യരാഷ്ട്ര സഭയിലടക്കം ഒറ്റപ്പെടുത്തിയുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് രാജ്യാന്തര തലത്തില്‍ തന്നെ ഏറ്റവും ബഹുമാന്യമര്‍ഹിക്കുന്ന സംഘടനയുടെ കണ്ടെത്തല്‍. ഇസ്രയേലിന്റെ പെഗാസസ്, പ്രഡേറ്റര്‍ ചാര സോഫ്റ്റ്‌വേറുകള്‍ മനുഷ്യാവകാശങ്ങള്‍ക്കെതിരേ എങ്ങനെ ഉപയോഗിക്കപ്പെടുന്നെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതും ഇതേ സംഘടനയാണ്. ഇതാദ്യമായാണ് ഹമാസിനെതിരേ മുഖ്യധാരാ മനുഷ്യാവകാശ സംഘടന രംഗത്തുവരുന്നത്. ഒക്‌ടോബര്‍ ഏഴിനു നടന്ന ആക്രമണങ്ങളില്‍നിന്നു രക്ഷപ്പെട്ടവര്‍, ഇരകളുടെ കുടുംബാംഗങ്ങള്‍, ഫോറന്‍സിക് വിദഗ്ധര്‍, മെഡിക്കല്‍ പ്രഫഷണലുകള്‍ എന്നിവരടക്കം എഴുപതോളം പേരുടെ അഭിമുഖങ്ങള്‍ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആക്രമണ കേന്ദ്രങ്ങളും…

      Read More »
    • മിസ് യൂണിവേഴ്‌സില്‍ പങ്കെടുത്ത മോഡലായ ഭാര്യയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുത്തു, ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കി മിക്‌സിയിലിട്ട് അരച്ചു; ഒരു വര്‍ഷം മുമ്പു നടന്ന കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസിന്റെ വിദഗ്ധ അന്വേഷണം

      ന്യൂയോര്‍ക്ക്: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മിക്‌സിയില്‍ ഇട്ട് ശരീരഭാഗങ്ങള്‍ അരച്ചെടുത്ത ഭര്‍ത്താവ് ഒടുവില്‍ പിടിയില്‍. മുന്‍ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫൈനലിസ്റ്റും മോഡലും ട്രെയിനറുമായ ക്രിസ്റ്റീനയുടെ മരണത്തിലാണ് ഭര്‍ത്താവ് പിടിയിലായത്. 2024 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. ഭാര്യ തന്നെ കത്തിയുമായി ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വരക്ഷയ്ക്കായി പിടിച്ചു തള്ളിയതാണ് മരണകാരണമെന്നായിരുന്നു ഭര്‍ത്താവ് തോമസിന്റെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ജിഗ്‌സോ ബ്ലേഡും ചെടി വെട്ടാന്‍ ഉപയോഗിക്കുന്ന കത്രികയുമാണ് കൊലയ്ക്കായി തോമസ് ഉപയോഗിച്ചത്. ക്രിസ്റ്റീനയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം ജിഗ്‌സോ ബ്ലേഡ് ഉപയോഗിച്ച് തോമസ് അടിവയറ് കീറിയെന്നും ഗര്‍ഭപാത്രം പുറത്തെടുത്തുവെന്നും പൊലീസ് പറയുന്നു. പിന്നാലെ ശരീരം വെട്ടിനുറുക്കി കഷണങ്ങളാക്കി. തുടര്‍ന്ന് ശരീരത്തിലെ മാംസം കുഴമ്പ് പരുവത്തിലാക്കി അരച്ചെടുത്ത് രാസലായനിയിലിട്ടെന്നും കണ്ടെത്തി. മാംസം അരയ്ക്കാന്‍ ഉപയോഗിച്ച മിക്‌സി പൊലീസ് കണ്ടെത്തി. ത്വക്കിന്റെ അശംങ്ങളും പേശിയിലെ കോശങ്ങളും എല്ലിന്റെ ഭാഗങ്ങളും ഇതില്‍ നിന്ന് വീണ്ടെടുത്തു. യൂട്യൂബ് കണ്ടിരുന്നാണ് തോമസ് ഭാര്യയുടെ ശരീരം ക്രൂരമായി വെട്ടിനുറുക്കിയതെന്ന് കോടതി രേഖകളും…

      Read More »
    • മുന്‍ മിസ് സ്വിറ്റ്സര്‍ലന്‍ഡ് ഫൈനലിസ്റ്റ് സുന്ദരിയെ ഭര്‍ത്താവ് കഴൂത്തുഞെരിച്ചു കൊലപ്പെടുത്തി ; പിന്നീട് വെട്ടിനുറുക്കി അരച്ചുകലക്കി രാസലായനിയില്‍ ലയിപ്പിച്ചു ; ഒട്ടിപ്പിടിച്ച ചര്‍മ്മഭാഗങ്ങളും, അസ്ഥി കഷണങ്ങളും കണ്ടെടുത്തു

      മൂന്‍ മിസ് സ്വിറ്റ്‌സര്‍ലണ്ട് മത്സരത്തിലെ ഫൈനലിസ്റ്റായ സുന്ദരിയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അരച്ചു പള്‍പ്പാക്കി രാസലായനിയില്‍ കലര്‍ത്തി. സ്വിസ് സ്വകാര്യതാ നിയമങ്ങള്‍ പ്രകാരം തോമസ് എന്ന് മാത്രം പേര് നല്‍കിയിട്ടുള്ള 43-കാരന്‍, തന്റെ ഭാര്യയായിരുന്ന 38-കാരിയായ ക്രിസ്റ്റീന ജോക്‌സിമോവിച്ചിനെ 2024-ല്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ശേഷം ശരീരം കഷണങ്ങളാക്കുകയും ചെയ്‌തെന്നാണ് കേസ്. തോമസിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ബിന്നിംഗെമിലെ അവരുടെ വീട്ടില്‍ വെച്ചായിരുന്നു കൃത്യം നടത്തിയത്. ഒരു ജിഗ്സോ കത്തി ഉപയോഗിച്ച് ശരീരം പല കഷണങ്ങളായി വെട്ടിമുറുക്കിയ ശേഷം അവരുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുകയും, പിന്നീട് ശരീരഭാഗങ്ങള്‍ ഒരു ഇന്‍ഡസ്ട്രിയല്‍ ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അരിഞ്ഞതിന് ശേഷം രാസ ലായനിയില്‍ ലയിപ്പിക്കുകയും ചെയ്തു. ചില അവശിഷ്ടങ്ങള്‍ ‘പള്‍പ്പ് രൂപത്തിലാക്കി’ ലയിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് പിന്നീട് ബ്ലെന്‍ഡറും അതില്‍ ഒട്ടിപ്പിടിച്ച ചര്‍മ്മഭാഗങ്ങളും, അസ്ഥി കഷണങ്ങളും കണ്ടെടുത്തതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയുടെ ശരീരം ഛേദിക്കുമ്പോള്‍ തോമസ് തന്റെ ഫോണില്‍…

      Read More »
    • ചൈനയോട് കോർക്കാൻ നിൽക്കണ്ട, അവർ മൂടോടെ തകർത്തി‌ട്ട് പോകും, യുഎസിന്റെ ഓരോ തന്ത്രത്തിനും ചൈനയുടെ പക്കൽ ഡ്യൂപ്പുണ്ട്!! ഒരു മഹാശക്തിയുമായി യുദ്ധം ചെയ്ത് വിജയിക്കാനുള്ള ശക്തി യുഎസിനില്ല, തയ്വാൻ വിഷയത്തിൽ യുദ്ധമുണ്ടായാൽ ചൈന അമേരിക്കൻ യുദ്ധവിമാനങ്ങളെ തകർക്കും- മുന്നറിയിപ്പുമായി യുഎസ് രഹസ്യരേഖ

      വാഷിങ്ടൻ: ചൈനയോട് കൊമ്പു കോർക്കാൻ നിൽക്കേണ്ടന്ന് യുഎസ് രഹസ്യരേഖ. തയ്‌വാൻ വിഷയത്തിൽ സംഘർഷമുണ്ടായാൽ ചൈന അമേരിക്കൻ യുദ്ധവിമാനങ്ങളെ തകർക്കും, സൈന്യത്തെ പരാജയപ്പെടുത്തുമെന്നും യുഎസ് രഹസ്യരേഖയിൽ പറയുന്നു. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസ് ചെലവേറിയതും ദുർബലവുമായ ആയുധങ്ങളെ ആശ്രയിക്കുമ്പോൾ എതിരാളികൾ വില കുറഞ്ഞതും സാങ്കേതിക വിദ്യയിൽ കൂടുതൽ മികച്ചതുമായ ആയുധങ്ങൾ വികസിപ്പിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം തയ്‌വാൻ വിഷയത്തിൽ ഇടപെടാനുള്ള എല്ലാ വിദേശ ശ്രമങ്ങളെയും തകർക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്. തയ്‌വാന് അടുത്തുള്ള ദ്വീപിൽ ജപ്പാൻ മിസൈലുകൾ സ്ഥാപിച്ചതിനെതിരെ ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. “ ചൈനയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ഞങ്ങൾക്ക് ഉറച്ച ഇച്ഛാശക്തിയും ദൃഢനിശ്ചയവും അതിനുള്ള ശേഷിയുമുണ്ട്. എല്ലാ വിദേശ ഇടപെടലുകളെയും ഞങ്ങൾ തകർക്കും.”–തയ്‌വാൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചൈനീസ് മന്ത്രാലയത്തിന്റെ വക്താവ് പെങ് ക്വിംഗെൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അതുപോലെ യുഎസ് യുദ്ധവിമാനങ്ങളും യുദ്ധ കപ്പലുകളും ഉപഗ്രഹങ്ങളും തകർക്കാനുള്ള…

      Read More »
    • തന്ത്രപ്രധാന പങ്കാളികളെ സ്വന്തം ശത്രുക്കളുടെ കൈകളിലേക്ക് തള്ളിവിട്ടാൽ നൊബേൽ സമ്മാനം ലഭിക്കില്ല… ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നത് ഇന്ത്യയല്ല മറിച്ച് യുഎസ്, ട്രംപിന്റെ നയങ്ങൾ യുഎസിനുതന്നെ ഹാനികരം- അമേരിക്കൻ കോൺഗ്രസ് അംഗം

      വാഷിങ്ടൺ: ഇന്ത്യയ്ക്കെതിരെയുള്ള യുഎസിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും ചേർന്നുള്ള കാർയാത്രയ്ക്കിടെ പകർത്തിയ സെൽഫിചിത്രം ഉയർത്തിക്കാണിച്ചാണ് കോൺഗ്രസ് അംഗം സിഡ്നി കാംലാഗർ ഡോവ് ഇത്തരത്തിൽ അഭിപ്രായം പ്രകടമാക്കിയത്. യുഎസ് വിദേശനയത്തെക്കുറിച്ചുള്ള ഒരു ഹിയറിങ്ങിനിടെയായിരുന്നു സംഭവം. യുഎസ് ഇന്ത്യയെ റഷ്യയിലേക്ക് അടുപ്പിക്കുകയാണെന്നും ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നത് ഇന്ത്യയല്ല മറിച്ച് യുഎസ് ആണെന്നും അവർ പറഞ്ഞു. ഇന്ത്യയോടുള്ള ട്രംപിന്റെ നയങ്ങൾ യുഎസിനുതന്നെ ഹാനികരമാകുന്നവയാണെന്നും ഡോവ് വ്യക്തമാക്കി. ഭരണകൂടത്തിന്റെ സമ്മർദ്ദ തന്ത്രങ്ങൾ ഇരുരാജ്യങ്ങൾക്കിടയിലുള്ള തന്ത്രപരമായ വിശ്വാസത്തിനും പരസ്പര ധാരണയ്ക്കും വിനാശകരാകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. “ഈ പോസ്റ്ററിന് ആയിരം വാക്കുകളുടെ വിലയുണ്ട്. തന്ത്രപ്രധാന പങ്കാളികളെ സ്വന്തം ശത്രുക്കളുടെ കൈകളിലേക്ക് തള്ളിവിട്ടാൽ നൊബേൽ സമ്മാനം ലഭിക്കില്ല”,ഡോവ് പരിഹസിച്ചു. ട്രംപ് ഭരണകൂടം യുഎസ്- ഇന്ത്യ പങ്കാളിത്തത്തിന് വരുത്തിയ നാശനഷ്ടങ്ങൾ ലഘൂകരിക്കാനും സ്ഥിരമായ സഹകരണത്തിലേക്ക് മടങ്ങാനും ഡോവ് കോൺഗ്രസ് അംഗങ്ങളോട് അഭ്യർഥിച്ചു. അതേസമയം കഴിഞ്ഞയാഴ്ച രണ്ട്…

      Read More »
    Back to top button
    error: