World

    • ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിൽപോയത് റെക്കോഡ് തുകയ്ക്ക്

      ന്യൂയോർക്ക്: ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിൽപോയത് റെക്കോഡ് തുകയ്ക്ക്. ഏകദേശം 65 ലക്ഷം രൂപ (ഇന്ത്യൻ റൂപ്പി) അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന ബ്ലാക്ക് ഷീപ്പ് സ്വറ്റർ ഒമ്പതു കോടിക്ക് മുകളിലുള്ള റെക്കോഡ് തുകക്കാണ് ലേലത്തിൽ പോയത്. 1.1 മില്യൺ ഡോളർ തുകക്കാണ് (ഏകദേശം 9,13,99,385.00 ഇന്ത്യൻ റൂപ്പി) ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന ബ്ലാക്ക് ഷീപ് സ്വറ്റർ ലേലത്തിൽ പോയതെന്നാണ് ‘സോത്ത്ബീസ്’ എന്ന ആർട്ട് കമ്പനി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. ഇതോടെ ഡയാന രാജകുമാരി ഉപയോഗിച്ച വസ്ത്രങ്ങളിൽ ഏറ്റവും കൂടിയ വിലക്ക് ലേലത്തിൽപോയ വസ്ത്രമായി ബ്ലാക്ക് ഷീപ് സ്വറ്റർ. പ്രമുഖരായ വ്യക്തിത്വങ്ങൾ ഉപയോഗിച്ചിരുന്ന വസ്ത്രവും കണ്ണടയും പേനയും ചെരുപ്പും അടക്കമുള്ള സാധനങ്ങൾ ലേലത്തിന് വച്ച് വലിയ വിലയ്ക്ക് വിൽപന നടത്താറുണ്ട്. എന്നാൽ, ഡയാന രാജകുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റർ കോടികൾ നൽകി സ്വന്തമാക്കിയത് ആരാണെന്ന് ലേലം നടത്തിയ സോത്ത്ബീസ് ആർട്ട് കമ്പനി അറിയിച്ചിട്ടില്ല. ന്യൂയോർക്കിൽ നടന്ന ‘സോത്ത്ബീസ് ഫാഷൻ…

      Read More »
    • ചെങ്കടലിൽ വിമാനത്താവളം; ആദ്യ സർവിസ് നടത്തുക സൗദി എയർലൈൻസ്

      റിയാദ്: ചെങ്കടൽ വികസന പദ്ധതിക്ക് കീഴിൽ വിമാനത്താവളത്തിന്‍റെ നിർമാണം പൂർത്തിയായി. ഈ വർഷം തന്നെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന് റെഡ് സീ ഇൻറർനാഷണൽ കമ്പനി സി.ഇ.ഒ ജോൺ പഗാനോ വ്യക്തമാക്കി. സൗദി അറേബ്യൻ എയർലൈൻസും (സൗദിയ) റെഡ് സീ ഇൻറർനാഷനൽ എയർപോർട്ട് ഓപ്പറേറ്റിങ് കമ്പനിയായ ഡി.എ.എ ഇൻറർനാഷനലും തമ്മിൽ ധാരണാപത്രം ഒപ്പുെവച്ച വേളയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതോടെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ആർ.എസ്.ഐ) ആദ്യമായി സർവിസ് നടത്തുന്ന വിമാനസക്കമ്പനിയായി സൗദി എയർലൈൻസ്. കടലിൽ നിർമാണം പൂർത്തിയാവുന്ന റെഡ്സീ ടൂറിസം പ്രദേശത്തെ ആദ്യത്തെ മൂന്ന് റിസോർട്ടുകളും ഇൗ വർഷം ഉദ്ഘാടനം ചെയ്യുമെന്നും സി.ഇ.ഒ പറഞ്ഞു. റെഡ് സീ വിമാനത്താവളത്തിലേക്ക് തലസ്ഥാനമായ റിയാദിൽനിന്നാണ് വിമാന സർവിസ് ആരംഭിക്കുന്നത്. സൗദിയയുടെ വിമാനങ്ങൾ ഇരുദിശയിലേക്കും സർവിസ് നടത്തും. പിന്നീടാണ് ജിദ്ദ-റെഡ് സീ വിമാന സർവിസിന് തുടക്കം കുറിക്കുക. അടുത്ത വർഷത്തോടെ അന്താരാഷ്‌ട്ര വിമാന  സർവിസിനും തുടക്കമാകും. കരാർ പ്രകാരം…

      Read More »
    • പാക് അധീന കശ്മീര്‍ ഭാരതത്തിന്റെ ഭാഗം; വിഡീയോ പങ്കുവച്ച്‌ യുഎഇ

      അബുദാബി:പാക് അധീന കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കിയുളള വീഡിയോ പങ്കുവച്ച്‌ യുഎഇ ഉപപ്രധാനമന്ത്രി സെയ്ഫ് ബിൻ സായിദ് അല്‍ നഹ്യാൻ. പാക് അധീന കശ്മീര്‍ വിഷയത്തില്‍ യുഎഇയുടെ ഇന്ത്യ അനുകൂല നിലപാടാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്ബത്തിക ഇടനാഴി രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും സഹകരണവും വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത് പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന പാകിസ്താന്റെ വാദത്തിനുള്ള ചുട്ടമറുപടിയാണ് യുഎഇയുടെ വീഡിയോ.

      Read More »
    • എത്തിയത് നഴ്സിംഗ് ജോലിക്ക്; പണി  പെയിന്റടിക്കൽ

      കൊച്ചി:തൊഴില്‍ തട്ടിപ്പിനിരയായി ബ്രിട്ടനിലെത്തിയ മലയാളി നഴ്സുമാര്‍ നയിക്കുന്നത് ദുരിത ജീവിതം.ഈ വര്‍ഷം ആദ്യമാണ് കൊച്ചിയിലെ ഏജൻസി വഴി 400 മലയാളി നഴ്സുമാര്‍ ബ്രിട്ടനിലെത്തിയത്. നഴ്സിംഗ് ജോലി ലഭിക്കാതെ കഴിഞ്ഞ ആറുമാസമായി ദുരിതജീവിതത്തിലാണ് ഇവരില്‍ പലരും ഇവിടെ കഴിയുന്നത്.നഴ്സിംഗ് ജോലി ലഭിക്കാതെ വന്നതോടെ പെയിന്റടിക്കാൻ പോയും ആപ്പിള്‍ തോട്ടത്തില്‍ ജോലിക്കു പോയും പുല്ലുവെട്ടിയുമാണ് പലരും ഭക്ഷണത്തിനുള്ള വകയെങ്കിലും കണ്ടെത്തുന്നത്. നിര്‍ധനര്‍ക്കുള്ള ഫുഡ്ബാങ്കില്‍നിന്നു ഭക്ഷണം കഴിക്കുന്നവരുമുണ്ട്. വൻ തുകകള്‍ നല്‍കിയാണ് ഇവര്‍ ബ്രിട്ടനില്‍ എത്തിയത്. അതുകൊണ്ടു തന്നെ വന്ന കടങ്ങളെങ്കിലും വീട്ടാതെ തിരികെ നാട്ടിലെത്താനാകാത്ത അവസ്ഥയാണ് പലര്‍ക്കും. ഈ വര്‍ഷമാദ്യമാണ് ഇവരില്‍ പലരും യുകെയിലെത്തിയത്. 3 ഘട്ടമായി പണം നല്‍കി. ആദ്യം, 5600 രൂപ റജിസ്ട്രേഷൻ ഫീസ്. ഇന്റര്‍വ്യൂ ഘട്ടത്തില്‍ 2 ലക്ഷം രൂപ ഫീസായി വാങ്ങി. ബാങ്ക് അക്കൗണ്ട് വഴി നല്‍കാനാണു നഴ്സുമാര്‍ താല്‍പര്യപ്പെട്ടതെങ്കിലും വലിയ ജിഎസ്ടി നല്‍കേണ്ടിവരുമെന്നുപറഞ്ഞു പണമായി നേരിട്ട് വാങ്ങുകയായിരുന്നു. ജോലി ഉറപ്പു നല്‍കി കൊണ്ടുള്ള കത്തിനു പിന്നാലെ മൂന്നര…

      Read More »
    • ഗതാഗത നിയമലംഘനങ്ങൾക്ക് 6 മാസത്തിനിടെ കുവൈറ്റിൽ നിന്നും നാടുകടത്തിയത് 18,000 പ്രവാസികളെ, ശ്രദ്ധിച്ചില്ലെങ്കിൽ രാജ്യത്തു നിന്ന് പുറത്തു പോകേണ്ടി വരും

          കുവൈറ്റ് സിറ്റി: ഗതാഗത നിയമ ലംഘനങ്ങൾ ഉൾപ്പെടെ പ്രവാസികൾ നടത്തുന്ന വിവിധ കുറ്റകൃത്യങ്ങൾ തടയുന്നതിനായി എല്ലാ മേഖലകളിലും കർശന നടപടികളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും മറ്റ് നിയമലംഘനങ്ങൾക്കുമായി 18,000 പ്രവാസികളെ നാടുകടത്തി. 2023-ലെ ആദ്യ എട്ട് മാസങ്ങളിൽ മാത്രം, മൊത്തം ഗതാഗത ലംഘനങ്ങളുടെ എണ്ണം 2.6 ദശലക്ഷത്തിലധികം കവിഞ്ഞു, ഇതിൽ ഏകദേശം 1.95 ദശലക്ഷവും പരോക്ഷ ലംഘനങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഗതാഗത ബോധവൽക്കരണ വകുപ്പിന്റെ കണക്കനുസരിച്ച്, അമിതവേഗത, ചുവപ്പ് ലൈറ്റ് കത്തിക്കുക, റേസിംഗ്, യാത്രക്കാരെ കയറ്റുക, ലൈസൻസില്ലാതെ വാഹനമോടിക്കുക തുടങ്ങിയ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് ആറുമാസത്തിനിടെ 18,486 പ്രവാസികളെ നാടുകടത്തിയതായി അൽ റായ് റിപ്പോർട്ട് ചെയ്യുന്നു. . ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരം, ഗതാഗതം നിയന്ത്രിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നവരെ നിയന്ത്രിക്കുന്നതിനുമായി എല്ലാ പ്രവിശ്യകളിലും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

      Read More »
    • ലിബിയന്‍ പ്രളയത്തില്‍ മരണം 6000 കടന്നു; 10,000 പേരെ കാണാനില്ല

      ട്രിപ്പോളി: കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 6000 കടന്നു. പ്രളയത്തില്‍ 10,000 പേരെ കാണാനില്ലെന്നാണ് റെഡ് ക്രെസന്റ് റിപ്പോര്‍ട്ട്. ഒരു ലക്ഷം ജനസംഖ്യയുള്ള ഡെര്‍ന പട്ടണത്തിനടുത്തുള്ള രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണം. റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. തീരദേശ നഗരമായ ഡെര്‍നയുടെ 25 ശതമാനം കടലിലേക്ക് ഒഴുകിപ്പോയി. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. വിവിധ ലോകരാഷ്ട്രങ്ങള്‍ ലിബിയയ്ക്ക് സഹായവുമായി രംഗത്തെത്തി. ജര്‍മ്മനി, റൊമാനിയ, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍, ബ്ലാങ്കറ്റുകള്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ എത്തിച്ചത്. അടിയന്തര ധനസഹായമായി യൂറോപ്യന്‍ യൂണിയന്‍ 500,000 യൂറോ നല്‍കി. ഡെര്‍നയില്‍ അണക്കെട്ടുകള്‍ തകര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ലിബിയ നാഷണല്‍ ആര്‍മി വക്താവ് അഹമ്മദ് മിസ്മാരി പറഞ്ഞു. ആളുകളും കെട്ടിടങ്ങളുമെല്ലാം ഒഴുകിപ്പോവുകയായിരുന്നു എന്ന് സേനാ വക്താവ് വിശദീകരിച്ചു. ഡെര്‍നയില്‍ മാത്രം 6000 പേരെ കാണാതായി. ലിബിയയിലെ…

      Read More »
    • ഇന്ത്യന്‍ വിദ്യാര്‍ഥിനി യുഎസില്‍ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ടു; പൊട്ടിച്ചിരിച്ച പോലീസുകാരനെതിരേ നടപടി വേണമെന്ന് ഇന്ത്യ

      ന്യൂയോര്‍ക്ക്: പൊലീസ് പട്രോള്‍ വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടപ്പോള്‍ പോലീസ് ഓഫീസര്‍ പൊട്ടിച്ചിരിക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയുടെ മരണം പോലീസ് കൈകാര്യം ചെയ്ത രീതി ആഴത്തില്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചു. 2023 ജനുവരി 23നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ജാഹ്നവി കണ്ടുല(23), അമിത വേഗതയിലെത്തിയ പോലീസിന്റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിനിയായ ജാഹ്നവി. സിയാറ്റില്‍ പോലീസ് ഓഫീസര്‍ ഡാനിയല്‍ ഓഡറിന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡാനിയല്‍ ഓഡറിന്റെ സഹപ്രവര്‍ത്തകനായ പോലീസ് ഓഫീസര്‍ കെവിന്‍ ഡേവ് ഓടിച്ച വാഹനമിടിച്ചാണ് ജാഹ്നവി കൊല്ലപ്പെട്ടത്. ”അവള്‍ മരിച്ചു” എന്നു പറഞ്ഞ് ഡാനിയല്‍ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സിയാറ്റില്‍ പോലീസ് ഓഫീസേഴ്സ് ഗില്‍ഡ് വൈസ് പ്രസിഡന്റാണ് ഡാനിയല്‍. ഇദ്ദേഹം…

      Read More »
    • യാത്രാമധ്യേ വിമാനത്തിന്റെ ടോയ്‌ലറ്റിൽ ലൈംഗികബന്ധം; രണ്ടു പേർ അറസ്റ്റിൽ

      യാത്രാമധ്യേ ഈസി ജെറ്റ് വിമാനത്തിന്റെ ടോയ്ലറ്റില്‍ ലൈംഗിക ബന്ധം നടത്തിയ ‍ സംഭവത്തിൽ രണ്ട് യാത്രക്കാര്‍ പിടിയില്‍. ലണ്ടനിലെ ലൂട്ടനില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ക്യാബിന്‍ ക്രൂ അംഗം ടോയ്‌ലറ്റിന്റെ വാതില്‍ തുറന്നപ്പോഴായിരുന്നു രണ്ടുപേരെയും കാണാനിടയായത്. ഈ ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഈസി ജെറ്റ് ജീവനക്കാരുടെ പരാതിയില്‍ ഇരുവരെയും സ്പെയിനിലെ ഐബിസയിലെത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.അതേസമയം ഇരുവരുടേയും പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 2004ലെ ലൈംഗിക കുറ്റകൃത്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ശൗചാലയത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമാണ്.

      Read More »
    • മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും യുഎഇ നിരോധിച്ചു

      അബുദാബി: മെർക്കുറി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും യുഎഇ നിരോധിച്ചു. ഇതു സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ചു. ഒന്നിലധികം തവണ സിറിഞ്ചുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇറക്കുമതി ചെയ്ത മെഡിക്കൽ അല്ലെങ്കിൽ ലബോറട്ടറി ഉപകരണങ്ങൾ അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഇവ പൊതു തൊഴിൽ, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രാജ്യത്തെ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കും ഇത് ബാധകമാണ്. ഡിജിറ്റൽ മെഡിക്കൽ തെർമോമീറ്ററുകൾ, ഇലക്ട്രോ മെഡിക്കൽ തെർമോമീറ്ററുകൾ, നോൺ-ഇൻവേസീവ് മെക്കാനിക്കൽ മെഡിക്കൽ ബ്ലഡ് പ്രഷർ മോണിറ്ററുകൾ, നോൺ-ഇൻവേസീവ് ഓട്ടമേറ്റഡ് ബ്ലഡ് പ്രഷർ മോണിറ്ററുകൾ എന്നിങ്ങനെ ഈ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്തതോ നിർമ്മിക്കുന്നതോ ആയ ഉപകരണങ്ങളും പരിശോധിച്ച് ഉപയോഗ യോഗ്യമാണെന്ന് ഉറപ്പാക്കണം. മെഡക്കൽ ലാബ് ഉപകരണങ്ങളിൽ അംഗീകൃത മുദ്രയില്ലെങ്കിൽ ഉപയോഗിക്കരുത്. വിതരണക്കാർക്ക് വ്യവസ്ഥകൾക്കനുസൃതമായി ഉപകരണങ്ങളുടെ സാധുത ഉറപ്പുവരുത്താൻ ആറു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. നിയമം 2023 സെപ്തംബർ 25 മുതൽ പ്രാബല്യത്തിൽ വരും.

      Read More »
    • വാഹനം തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ട പാക് പോലീസിനെ കൈകാര്യം ചെയ്ത് നൈജീരിയന്‍സ്; സംഭവം ഇസ്ലാമാബാദിൽ

      ഇസ്ലാമാബാദ്: വാഹനം തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ട പാക് പോലീസിനെ കൈകാര്യം ചെയ്ത് നൈജീരിയയിൽ നിന്നുള്ള സംഘം.കൈകാര്യം ചെയുന്നതിനിടയിൽ തോക്കെടുത്ത പാക്ക് പോലീസിനെ വെടിവയ്‌ക്കാനും ഇവർ വെല്ലുവിളിക്കുന്നുണ്ട്. ‘പാകിസ്താനില്‍ ഞങ്ങള്‍ 2,000 പേരുണ്ട്, നിങ്ങള്‍ക്ക് ഞങ്ങളെ ഒന്നും ചെയ്യാനാകില്ല. പറ്റുമെങ്കില്‍ വെടിവയ്‌ക്ക്’ -വീഡിയോ ദൃശ്യങ്ങങ്ങളിലെ നൈജീരിയന്‍ സ്വദേശികള്‍ പറയുന്നു. കാറില്‍ യാത്ര ചെയ്തിരുന്ന നൈജീരിയന്‍ സംഘത്തെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ പോലീസ് പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഭവം അടിപിടിയിലേക്കും സംഘര്‍ഷത്തിലേക്കും കലാശിച്ചതെന്നാണ് സൂചന.

      Read More »
    Back to top button
    error: