Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

യെമനിലെ വിഘടനവാദി നേതാവിനെ യുഎഇ കടത്തിയെന്ന് സഖ്യസൈന്യം; ട്രാന്‍സ്‌പോണ്ടറുകള്‍ ഓഫ് ചെയ്ത് സൗദിയുടെ കണ്ണുവെട്ടിച്ച് ‘സിനിമാറ്റിക്’ രക്ഷപ്പെടല്‍; ഹൂതികളുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നു; പശ്ചിമേഷ്യയില്‍ സ്വന്തമായി സ്വാധീനം ഉറപ്പിക്കാനുള്ള നീക്കം?

റിയാദ്: ഗള്‍ഫ് ശക്തികള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിക്കൊണ്ട്, യെമനിലെ വിഘടനവാദി നേതാവിനെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) രഹസ്യമായി കടത്തിയതായി സൗദി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ആരോപണം. ഇതേസമയം തന്നെ, നഷ്ടപ്പെട്ട ഏദന്‍ തുറമുഖം തിരിച്ചുപിടിക്കാനായി സൗദി പിന്തുണയുള്ള സൈന്യം മുന്നേറ്റം തുടരുകയാണ്.

യുഎഇ പിന്തുണയുള്ള സതേണ്‍ വിഘടനവാദി ഗ്രൂപ്പിന്റെ തലവന്‍ ഐദറൂസ് അല്‍ സുബൈദി രക്ഷപ്പെട്ടത് അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളും ആഗോള എണ്ണവിപണിയിലെ വമ്പന്മാരുമായ സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചേക്കാം. കഴിഞ്ഞ മാസം വിഘടനവാദികള്‍ ഏദന്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ യെമന്‍ പിടിച്ചടക്കുകയും സൗദി അതിര്‍ത്തിക്കടുത്ത് വരെ എത്തുകയും ചെയ്തിരുന്നു. ഇത് തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സൗദി പ്രഖ്യാപിച്ചിരുന്നു. സുബൈദിക്കു രക്ഷപ്പെടാന്‍ യുഎഇ സഹായം നല്‍കിയെന്ന സൗദിയുടെ അവകാശവാദം കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട പ്രതിസന്ധിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

Signature-ad

സുബൈദി യെമനില്‍ നിന്ന് സൊമാലിലാന്റിലേക്കാണ് പോയതെന്നും അവിടെ നിന്ന് ഒരു വിമാനത്തില്‍ മൊഗാദിഷുവില്‍ എത്തിയ ശേഷം അബുദാബിയിലെ സൈനിക വിമാനത്താവളത്തിലേക്ക് കടന്നതായും സൗദി സഖ്യം അറിയിച്ചു. ഒരു ‘രാഷ്ട്രീയ പിടികിട്ടാപ്പുള്ളി’യെ കൊണ്ടുപോകാന്‍ തങ്ങളുടെ വിമാനത്താവളങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി സൊമാലിയ അറിയിച്ചു. ഇത് സത്യമാണെന്ന് തെളിഞ്ഞാല്‍ അത് തങ്ങളുടെ പരമാധികാരത്തിന്മേലുള്ള ഗുരുതരമായ ലംഘനമാണെന്ന് സൊമാലിയന്‍ ഇമിഗ്രേഷന്‍ ഏജന്‍സി വ്യക്തമാക്കി.

ബുധനാഴ്ച റിയാദില്‍ നിശ്ചയിച്ചിരുന്ന സമാധാന ചര്‍ച്ചകളില്‍ സുബൈദി പങ്കെടുത്തിരുന്നില്ല. ഭീഷണിപ്പെടുത്തിയാണ് തന്നെ സൗദിയിലേക്ക് വിളിച്ചതെന്ന് സുബൈദിയുടെ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എസ്.ടി.സി.) ആരോപിച്ചിരുന്നു. യെമന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ക്കെതിരെ സൗദിയും യുഎഇയും നേരത്തെ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഭൗമരാഷ്ട്രീയം മുതല്‍ എണ്ണ ഉല്‍പ്പാദനം വരെയുള്ള വിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്.

സിനിമാറ്റിക്കായ രക്ഷപ്പെടല്‍

 

ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്ന സുബൈദി ഏദനില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ സംഘടന ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ഏദനിലെ തെരുവുകളില്‍ സൗദി പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യം പട്രോളിംഗ് നടത്തുകയാണെന്നും എസ്.ടി.സി (എസ്.ടി.സി.) സൈന്യത്തെ കാണാനില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ അവിടെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സുബൈദിയെ കടത്താന്‍ സഹായിച്ച യുഎഇ ഉദ്യോഗസ്ഥന്റെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൗദി സഖ്യം പുറത്തുവിട്ടു. വിമാനം ഒമാന്‍ ഉള്‍ക്കടലിന് മുകളില്‍വച്ച് തിരിച്ചറിയല്‍ സംവിധാനങ്ങള്‍ ഓഫാക്കിയതായും അബുദാബിയിലെ അല്‍ റീഫ് സൈനിക വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് 10 മിനിറ്റ് മുമ്പ് മാത്രമാണ് ഇത് വീണ്ടും ഓണ്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സുബൈദി നിലവില്‍ അബുദാബിയിലുണ്ടോ എന്ന കാര്യത്തില്‍ യുഎഇയോ എസ്.ടി.സിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുഎഇയുടെ വിദേശനയം

മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും സ്വന്തമായി സ്വാധീനമുറപ്പിക്കാനുള്ള യുഎഇയുടെ നീക്കങ്ങള്‍ ഈ സംഭവത്തോടെ വീണ്ടും ചര്‍ച്ചയാവുകയാണ്. യെമനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതായും അവിടെ സമാധാനം പുനഃസ്ഥാപിക്കണമെന്നുമാണ് യുഎഇ ഔദ്യോഗികമായി ആവശ്യപ്പെടുന്നത്.

2014-ല്‍ ഹൂത്തികള്‍ യെമന്‍ തലസ്ഥാനമായ സന പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് സൗദിയും യുഎഇയും യെമനില്‍ ഇടപെട്ടു തുടങ്ങിയത്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ യുഎഇ 2015-ല്‍ സൗദി ഉള്‍പ്പെടുന്ന സഖ്യത്തില്‍ ചേര്‍ന്നു. യുഎഇയുടെ പിന്തുണയോടെ 2017-ലാണ് എസ്.ടി.സി രൂപീകരിക്കപ്പെട്ടത്, ഒടുവില്‍ അത് സര്‍ക്കാര്‍ സഖ്യത്തിന്റെ ഭാഗമാവുകയും ചെയ്തു.’

The Saudi-led coalition in Yemen said on Thursday that the United Arab Emirates had spirited a separatist leader out of the country by boat in a dramatic twist to a rift between the Gulf powers, as Saudi-backed forces advanced to the port of Aden after losing ground there.
The escape of Aidarous al-Zubaidi, head of a UAE-backed southern separatist group, could exacerbate tensions between Saudi Arabia and the UAE, global oil heavyweights and both close allies of the United States.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: