Month: September 2020
-
NEWS
ഇരട്ടക്കൊലപാതകത്തിൽ പുലർച്ചെ രണ്ട് മണിക്ക് തെളിവെടുപ്പ്
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ പുലർച്ചെ രണ്ടു മണിക്ക് തെളിവെടുപ്പ് .സുരക്ഷാ പ്രശ്നം മുൻനിർത്തി ആയിരുന്നു ഈ സമയത്ത് തെളിവെടുപ്പ് നടത്തിയത് .പ്രതികളെ കൊലപാതകം നടന്ന തേമ്പാമൂട്ടിൽ എത്തിച്ചാണ് തെളിവെടുത്തത് . അജിത്ത് ,ഷജിത്ത് ,അൻസർ എന്നിവരെയാണ് പുലർച്ചെ കൊണ്ട് വന്നു തെളിവെടുത്തത് .കൊലപാതകം നടന്ന സ്ഥലത്ത് ഡി വൈ എഫ് ഐയുടെ പ്രതിഷേധ പരിപാടി ഉണ്ടായിരുന്നു .അതിനാൽ അവിടുത്തെ തെളിവെടുപ്പ് മാറ്റിവച്ചു .തേമ്പാംമൂട് കവല, ഗൂഢാലോചന നടന്ന മുത്തിക്കാവ് ഫാം ഹൗസ്, മാങ്കുഴി, ആയുധങ്ങള്‍കൊണ്ടു വന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.
Read More » -
TRENDING
അനാർക്കലിയിൽ പൃഥ്‌വിരാജ് പകരക്കാരൻ എന്ന് ബിജു മേനോൻ
സച്ചിയുടെ സൂപ്പർഹിറ്റ് പ്രണയചിത്രം അനാർക്കലിയിൽ പൃഥ്‌വിരാജ് പകരക്കാരൻ ആണെന്ന് ബിജു മേനോൻ .ഒരു അഭിമുഖത്തിൽ ആണ് ബിജു മേനോൻ ഇക്കാര്യം പറഞ്ഞത് .പൃഥ്‌വിരാജിന്റെ റോളിലേക്ക് സച്ചി നിശ്ചയിച്ചത് തന്നെ ആയിരുന്നുവെന്നും ബിജു മേനോൻ വെളിപ്പെടുത്തി . കടലിൽ സാഹസികമായി നീന്തുന്നതും അടുത്തിടപഴകിയുള്ള പ്രണയ രംഗങ്ങളും ഒക്കെ ഉണ്ടായിരുന്നു ചിത്രത്തിൽ .തനിക്കതിൽ കോൺഫിഡൻസ് ഇല്ലാത്തതിനാൽ ആ കഥാപാത്രം തെരഞ്ഞെടുക്കുന്നതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നു ബിജു മേനോൻ പറഞ്ഞു. അനാർക്കലിക്ക് ശേഷം ഈ കൂട്ടുകെട്ടിന്റെ ചിത്രമായിരുന്നു അയ്യപ്പനും കോശിയും .സൂപ്പർ ഹിറ്റ് ആയിരുന്നു ഈ ചിത്രം .ചിത്രത്തിൽ അയ്യപ്പൻ നായർ ആയി ബിജു മേനോനും കോശിയായി പൃഥ്‌വിയും തിളങ്ങി .
Read More » -
NEWS
തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിലേയ്ക്ക് നീട്ടിയേക്കുo
ഡിസംബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ളി തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നു. സർവകക്ഷി യോഗത്തിലെ തീരുമാനം കണക്കിലെടുത്താണിത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ നവംബർ 11 നുശേഷം ഉദ്യോഗസ്ഥ ഭരണത്തിലാകും. തിരഞ്ഞെടുപ്പ് നീട്ടുന്നത് സംബന്ധിച്ച് സർവകക്ഷി യോഗത്തിലുണ്ടായ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിയാൽ അത് അംഗീകരിച്ചേക്കുമെന്നാണ് സൂചന. ഒക്ടോബർ അവസാനം രണ്ട് ഘട്ടങ്ങളായി നടക്കാനിരുന്ന തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൽക്കാലം നീട്ടിവെക്കാം എന്ന തീരുമാനത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ എത്തുന്നു എന്നാണ് വിവരം. നവംബർ 11-ന് ശേഷം പുതിയ ഭരണസമിതികൾ നിലവിൽ വന്നില്ലെങ്കിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് മാറും. സ്പെഷൽ ഓഫീസറോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ ആയിരിക്കും ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. നയപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ഭരണസമിതി നിലവിൽ വരുന്നതുവരെ ഇപ്പോഴത്തെ ഭരണ സമിതികളുടെ കാലാവധി നീട്ടിക്കൊണ്ട് ഓർഡിനൻസ് കൊണ്ടു വരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. പക്ഷേ ഇത്തരമൊരു ഓർഡിനൻസ് നിയമപരമായി…
Read More » -
TRENDING
കങ്കണയും കുടുംബവും ബിജെപിയിലേക്കെന്ന് റിപ്പോർട്
ബോളിവുഡ് താരം കങ്കണ റണൗട്ടും കുടുംബവും ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട് .പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കങ്കണയുടെ ‘അമ്മ ആശാ നന്ദി പറയുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് അഭ്യൂഹങ്ങൾ കനത്തത് . “ഞങ്ങൾ കോൺഗ്രസ് കുടുംബം ആണെന്ന് അറിഞ്ഞിട്ടും ഞങ്ങളെ പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി “കങ്കണയുടെ ‘അമ്മ വിഡിയോയിൽ പറയുന്നു . Video: Actor #KanganaRanaut 's mother thanks PM Narendra Modi and Union home minister Amit Shah for standing by her family. pic.twitter.com/wYhr5a4MAv — TOI Cities (@TOICitiesNews) September 12, 2020 കങ്കണയുടെ മുത്തച്ഛൻ സർജ് രാം കോൺഗ്രസ്സ് എംഎൽഎ ആയിരുന്നു .മാണ്ഡി ജില്ലയയിലെ ഗോപാൽപുർ നിയോജക മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു അദ്ദേഹം .
Read More » -
NEWS
ഇ ഡിയ്ക്ക് പിന്നാലെ എൻഐഎയും കസ്റ്റംസും ജലീലിൽ നിന്ന് മൊഴിയെടുത്തേക്കും
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എൻഐഎയും കസ്റ്റംസും മന്ത്രി കെ ടി ജലീലിന്റെ മൊഴി എടുത്തേക്കും .മതഗ്രന്ഥങ്ങൾ കൊണ്ട് വന്നതിന്റെ മറവിൽ സ്വർണക്കടത്ത് നടന്നോ എന്നാണ് അന്വേഷണം . ഇ ഡി വീണ്ടും മന്ത്രിയുടെ മൊഴിയെടുക്കും എന്നാണ് വിവരം .14 ന് ഹാജരാകാൻ ആണ് നിർദേശം .മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ മൊഴിയിൽ വ്യക്തത വരുത്താൻ ആണ് ഇ ഡി വീണ്ടും വിളിപ്പിക്കുന്നത് . സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇ ഡി മൊഴിയെടുത്ത കേരളത്തിലെ ആദ്യ മന്ത്രിയാണ് കെ ടി ജലീൽ .ഇ ഡിയുടെ മൊഴിപ്പകർപ്പ് മറ്റു രണ്ടു അന്വേഷണ ഏജൻസികളും ആവശ്യപ്പെട്ടേക്കും .ഈ മൊഴി കൂടി പരിശോധിച്ച ശേഷമാകും ഈ ഏജൻസികളുടെ മൊഴിയെടുപ്പ് .
Read More » -
അമിത് ഷായെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു
ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഡൽഹി എയിംസിൽ ആണ് പ്രവേശിപ്പിച്ചത് .കോവിഡ് ബാധിതൻ ആയി ചികിത്സയിൽ ആയിരുന്ന അമിത് ഷായെ ഓഗസ്റ്റ് 31 നാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത് . ഇന്നലെ രാത്രി 11 മണിയോടെയാണ് അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ഓഗസ്റ്റ് 2 നാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് .ഓഗസ്റ്റ് 14 നു ഫലം നെഗറ്റീവ് ആകുകയും ചെയ്തു .ഓഗസ്റ്റ് 18 നു അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ശ്വാസ തടസമാണ് അമിത് ഷാ ഇപ്പോൾ നേരിടുന്ന പ്രശ്നം .കൃത്യമായ നിരീക്ഷണത്തിന് ആശുപത്രിയിൽ തന്നെ കഴിയുകയാണ് നല്ലതെന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നു .
Read More » -
NEWS
മധ്യപ്രദേശിൽ ബിജെപിക്ക് അതേ രീതിയിൽ മറുപടി നൽകി കോൺഗ്രസ്സ് സ്ഥാനാർത്ഥിപ്പട്ടിക
മധ്യപ്രദേശിൽ ബിജെപി പയറ്റിയ അതെ തന്ത്രം തിരിച്ചു പയറ്റി കോൺഗ്രസ് .ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 27 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ നിർണയിച്ചപ്പോൾ ആണ് കോൺഗ്രസ് ബിജെപിയുടെ അതെ തന്ത്രം തിരിച്ചു പയറ്റിയത് .കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കളം മാറ്റിചവിട്ടിയ ജ്യോതിരാദിത്യ സിന്ധ്യയുടെ എതിരാളികളെ ആണ് കോൺഗ്രസ് ഇവിടെ സ്ഥാനാർത്ഥികൾ ആക്കിയിരിക്കുന്നത് .സിന്ധ്യയുടെ ശക്തി കേന്ദ്രമായ ചമ്പലിൽ ആണ് തെരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിപക്ഷം സീറ്റുകളും . ഇത്രയും നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ് .സിന്ധ്യയുമായി ഇടഞ്ഞു നിന്ന പ്രമുഖർ പട്ടികയിൽ ഇടം പിടിച്ചു .ഇതിൽ മുൻ ബിജെപി നേതാക്കളും ബിഎസ്‌പി നേതാക്കളും ഉൾപ്പെടുന്നു . പ്രേംചന്ദ് ഗുഡ്ഡു ആണ് ഇവരിൽ പ്രമുഖൻ .സിന്ധ്യയോട് ഇടഞ്ഞ് ഇയാൾ ബിജെപിയിൽ പോയിരുന്നു .സിന്ധ്യ ബിജെപിയിൽ പോയപ്പോൾ ഇദ്ദേഹം കോൺഗ്രസിൽ തിരിച്ചെത്തി .സിന്ധ്യാ വിരുദ്ധർ ആയ സുനിൽ ശർമ്മ ,പ്രഗിലാൽ ജാദവ് ,ഫുൽസിയ ബാരയ്യ തുടങ്ങിയവരും പട്ടികയിലെ പ്രമുഖർ ആണ് .
Read More » -
NEWS
യെച്ചൂരിയും പ്രതി ചേർക്കപ്പെടുമ്പോൾ രാഷ്ട്രീയ നേതാക്കൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന മുന്നറിയിപ്പ് എന്താണ് ?
ഡൽഹി കലാപ കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതി ചേർക്കപ്പെടുമ്പോൾ എതിർക്കുന്നവരെ നിശ്ശബ്ദരാക്കാൻ ശ്രമം ഉണ്ടാകും എന്ന മുന്നറിയിപ്പാണ് കേന്ദ്രം നൽകുന്നത് .യെച്ചൂരിയെ കൂടാതെ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് ,സാമ്പത്തിക വിദഗ്ധ ജയന്തി ഘോഷ് ,ഡൽഹി സർവകലാശാലയിലെ പ്രൊഫസർ അപൂർവാനന്ദ് ,തുടങ്ങിയവരുടെ പേരും ചേർത്താണ് കുറ്റപത്രം . ഫെബ്രുവരിയിലാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത് .53 പേർ മരിച്ച കലാപത്തിൽ 581 പേർക്ക് പരിക്കേറ്റിരുന്നു .പോരാട്ടം തുടരുമെന്നാണ് യെച്ചൂരിയുടെ പ്രതികരണം . Delhi Police is under the Centre and Home Ministry. Its illegitimate, illegal actions are a direct outcome of the politics of BJP’s top leadership. They are scared of legitimate peaceful protests by mainstream political parties & are misusing state power to…
Read More » -
NEWS
ലൈഫ് മിഷൻ കമ്മീഷൻ 4 കോടിയിൽ പങ്ക് മന്ത്രിപുത്രനും കിട്ടിയെന്നു റിപ്പോർട്ട്
ലൈഫ് ,മിഷൻ പദ്ധതിയിലെ കമ്മീഷൻ നാല് കോടിയിൽ നിന്ന് ഒരു വിഹിതം സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിയുടെ പുത്രനും കൈപ്പറ്റിയെന്ന് റിപ്പോർട്ട് .മന്ത്രി പുത്രൻ സ്വപ്നയുമായി നിൽക്കുന്ന ചിത്രങ്ങൾ സഹിതമാണ് അന്വേഷണ ഏജൻസികൾക്ക് ഈ വിവരം ലഭിച്ചതെന്നാണ് റിപ്പോർട്ട് . തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ റൂമിൽ വച്ചാണ് പണക്കൈമാറ്റം നടന്നതെന്നാണ് റിപ്പോർട് .വിവരങ്ങൾ അന്വേഷണ ഏജൻസികൾ അന്വേഷിക്കുകയാണ് .തെളിവുകൾ ലഭിച്ചാൽ മന്ത്രിപുത്രനെയും ചോദ്യം ചെയ്യും . മന്ത്രി ദുബൈയിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുമ്പ് ആയിരുന്നുവത്രെ ഈ ഇടപാട് .സ്വപ്ന സുരേഷും മന്ത്രിപുത്രനും കൂടാതെ ഒരു ഇടപാടുകാരനും മുറിയിൽ ഉണ്ടായിരുന്നുവത്രെ .ആദ്യ ഗഡുവായി കിട്ടിയ 2 കോടിയിൽ 30 ലക്ഷമാണ് ഇടപാടുകാരന് പറഞ്ഞു വച്ചത് .എന്നാൽ ഇത് നടക്കാക്കാത്തതിനെ തുടർന്നാണ് ഫോട്ടോകൾ ചോർന്നത് .ഇതിൽ ചില ഫോട്ടോകൾ ആണ് അന്വേഷണ ഏജൻസികൾക്കും ലഭിച്ചത് . ലൈഫ് മിഷൻ ഇടപാടിൽ പ്രധാന കണ്ണിയായി പ്രവർത്തിച്ചത് മന്ത്രി പുത്രൻ…
Read More » -
TRENDING
പിറവത്തിന് കോടതി നഷ്ടമായേക്കും
പിറവം: പിറവം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പിറവത്തിന് നഷ്ടപ്പെടാൻ സാദ്ധ്യത. 2014ൽ ആരംഭിച്ച പിറവം കോടതിയുടെ കെട്ടിടവാടക ഒഴിവാക്കി നൽകുന്നത് സംബന്ധിച്ച് തീരുമാനമേടുക്കാത്തതു കൊണ്ട് മുവാറ്റുപുഴയിലേക്ക് മാറ്റുവാനാണ് സാധ്യത. വാടക നൽകി കോടതികൾ പ്രവർത്തിപ്പിക്കുവാനാകില്ല എന്നതാണ് ഹൈക്കോടതി നിലപാട്. ഇപ്പോൾ കോടതി പ്രവർത്തിക്കുന്ന മാർക്കറ്റ് കോംപ്ലക്സിന്റെ വാടക ഒഴിവാക്കുന്നതിന് നഗരസഭ ഇതുവരെ ശ്രമിച്ചില്ല. മാത്രമല്ല ഇപ്പോൾ വാടക പുതുക്കുവാൻ നഗരസഭ, കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയുമാണ്. 2020 മാർച്ച് വരെ കോടതിയുടെ പ്രവർത്തനത്തിനായി പ്രതിമാസം 45000വീതം സംസ്ഥാന സർക്കാർ നഗരസഭയ്ക്ക് നൽകിയിരുന്നു. കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുവാനായി 27 കോടതികളാണ് ജില്ലയിൽ ആരംഭിച്ചിരുന്നത്. രണ്ടുവർഷത്തേക്കായി മാത്രം ആരംഭിച്ച ഇത്തരം കോടതികൾ നിലനിർത്തുവാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും അതിനുവേണ്ട ചിലവ് ബജറ്റിൽ ഉൾക്കൊള്ളിക്കുകയുമായിരുന്നു. എന്നാൽ വാടക രഹിത കെട്ടിടങ്ങൾ ഉണ്ടെങ്കിൽ കോടതി അവിടെ പ്രവർത്തിച്ചാൽമതി എന്ന നിലപാടിലാണ് ഹൈക്കോടതി. പിറവം കോടതി പ്രവർത്തിക്കുന്നതിന് മുവാറ്റുപുഴ കോടതിസമുച്ചയത്തിൽ സൗകര്യമുണ്ട് എന്ന് ബാർ അസോസിയേഷൻ ഹൈക്കോടതിയെ…
Read More »