World

    • ഇറാനില്‍ മൊസാദ് ഇപ്പോഴും സജീവം? തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലും തീപടിത്തങ്ങളിലും അഫ്ഗാനികള്‍ക്കൊപ്പം ചാര സംഘടനയെയും സംശയിച്ച് വിദഗ്ധര്‍; അപകടത്തിന്റെ കൃത്യതയും തെരഞ്ഞെടുക്കുന്ന സ്ഥലവും തെളിവ്; മൗനത്തില്‍ ഇസ്ലാമിക റിപ്പബ്ലിക്ക്

      ടെല്‍അവീവ്: ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തലിനു ശേഷവും മൊസാദിന്റെ സാന്നിധ്യം ഇസ്ലാമിക റിപ്പബ്ലിക്കില്‍ തുടരുന്നെന്ന സൂചന നല്‍കി ഇസ്രയേല്‍ സൈനിക വിദഗ്ധന്‍. ഇസ്രയേല്‍ സൈന്യം പിന്‍മാറിയതിനു ശേഷവും തുടരുന്ന ദുരൂഹമായ സ്‌ഫോടനങ്ങള്‍ ഇതിനുള്ള തെളിവാണെന്നും ഉപകരണങ്ങള്‍ക്കുണ്ടാകുന്ന പിഴവുകള്‍കൊണ്ടുമാത്രമാകില്ലെന്നും ഇറാനിയന്‍ പൊളിറ്റിക്കല്‍ അനലിസ്റ്റ് ഡോ. നിമ ബഹേലി പറഞ്ഞു. മതപരമായി പ്രധാന്യമുള്ള ഇറാനിലെ ഏഴാമത്തെ വലിയ നഗരമായ ക്വോമില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ അടുത്തിടെ തീപടര്‍ന്നിരുന്നു. നിരവധിപ്പേര്‍ക്കു പരിക്കേറ്റതു ഗ്യാസ് ലീക്കേജുകൊണ്ടാണ് എന്നായിരുന്നു വിശദീകരണം. എന്നാല്‍, സമാനമായ സംഭവങ്ങള്‍ ടെഹ്‌റാന്‍, കറാജ് അടക്കമുള്ള നഗരങ്ങളിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. അപകടങ്ങളുടെ തോത് വളരെക്കൂടുതലാണ് എന്നതും ഇസ്ലാമിക ഭരണകൂടം ഇതേക്കുറിച്ചു മൗനം പാലിക്കുന്നു എന്നതും ദുരൂഹമാണ്. ഇത് അവിചാരിതമെന്നു പറയാനാകില്ലെന്നും ഡോ. നിമ പറഞ്ഞു. അഫ്ഗാനില്‍നിന്നുള്ള ആളുകളെയാണ് സ്‌ഫോടനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സംശയിക്കുന്നത്. 12 ദിവസത്തെ യുദ്ധത്തിനുശേഷം രേഖകളില്ലാതെ നിര്‍മാണ- ലോജിസ്റ്റിക് മേഖലകളിലടക്കം പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് അഫ്ഗാനികളെയാണ് ഇറാന്‍ തിരിച്ചയച്ചത്. ഇവരെ പെട്ടെന്നു…

      Read More »
    • ചൈനയുടെ ഉപരോധം; ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് മേഖല വന്‍ പ്രതിസന്ധിയില്‍; 32 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ്; ജപ്പാനില്‍നിന്ന് ഇറക്കുമതി നാലിരട്ടി വിലയ്ക്ക്; മോദിയുടെ സന്ദര്‍ശനത്തിനു മുമ്പായി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും ചൈന തള്ളി

      ന്യൂഡല്‍ഹി: 2020ലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടികള്‍ ഇന്ത്യക്കുതന്നെ തിരിച്ചടിയാകുന്നെന്നു റിപ്പോര്‍ട്ട്. ഇന്ത്യക്കെതിരേ അനൗദ്യോഗികവും കൃത്യമയാ ലക്ഷ്യമിട്ടും ചൈന ഏര്‍പ്പെടുത്തിയ വ്യാപാര ഉപരോധം ഇന്ത്യയുടെ സ്മാര്‍ട്ട് ഫോണ്‍, ഇലക്‌ട്രോണിക് വ്യവസായത്തെ ഗുരുതരമായി ബാധിച്ചെന്നാണു റിപ്പോര്‍ട്ട്. ചൈനയുമായി ബന്ധപ്പെട്ട സമീപകാലത്ത് ഇന്ത്യ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധിക്കാന്‍ പോലും ചൈനീസ് അധികൃതര്‍ തയാറായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. എട്ടു ദിവസത്തിനിടെ അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും ചെന്നിടങ്ങളിലെല്ലാം ദേശീയ ബഹുമതികള്‍ നല്‍കി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിച്ചെന്നും പ്രചാരണം ശക്തമാകുമ്പോഴാണ് ഇന്ത്യന്‍ മന്ത്രിമാരുടെ സന്ദര്‍ശനങ്ങള്‍ പ്രത്യേകിച്ചു ഗുണമുണ്ടാക്കുന്നില്ലെന്ന ആരോപണം ഇന്ത്യന്‍ വ്യവസായ മേഖലകളില്‍നിന്നുതന്നെ ഉയരുന്നത്. സെല്ലുലാര്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) സര്‍ക്കാരിനു നല്‍കിയ കത്തിലാണ് ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് മേഖല അനുഭവിക്കുന്ന ഗുരുതര പ്രതിസന്ധികള്‍ പുറത്തുവരുന്നത്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ 32 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നഷ്ടമുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ചൈനയില്‍നിന്നുള്ള ഉപകരണങ്ങള്‍, പ്രത്യേക മെഷീനുകള്‍, നിര്‍ണായക പാര്‍ട്‌സുകള്‍ എന്നിവയ്ക്കാണ് ചൈന അനൗദ്യോഗിക നിയന്ത്രണം…

      Read More »
    • 20 വര്‍ഷമായി കോമയില്‍, ‘ഉറങ്ങുന്ന രാജകുമാരന്’ ഇനി നിത്യനിദ്ര; അല്‍ വലീദ് രാജകുമാരന്‍ അന്തരിച്ചു

      റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരന്‍’ എന്നറിയപ്പെടുന്ന പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അന്തരിച്ചു. 20 വര്‍ഷമായി കോമയില്‍ കിടന്നശേഷമാണ് മരണം. യുകെയിലെ സൈനിക കോളജില്‍ പഠിക്കുന്ന സമയത്താണ് അല്‍-വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ എന്ന രാജകുമാരന്റെ മേല്‍ വിധിയുടെ കരിനിഴല്‍ പതിയുന്നത്. 2005 ലുണ്ടായ വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ തലച്ചോറിന് ഗുരുതരമായ ക്ഷതമേല്‍ക്കുകയും തുടര്‍ന്ന് അദ്ദേഹം കോമയിലാകുകയുമായിരുന്നു. പിന്നീട് അവിടെ നിന്ന് റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലേക്ക് കൊണ്ടുവന്നു. കോമയിലുള്ളപ്പോഴും ഇടക്കിടെ ശരീരം അനങ്ങുമായിരുന്നു. ജീവന്‍ നിലനിര്‍ത്തുന്ന വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിന്‍വലിക്കരുതെന്നാണ് പിതാവ് ഖാലിദ് രാജകുമാരന്‍ നിര്‍ദേശിച്ചിരുന്നത്. മകന് മുന്നില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വീഡിയോകളും ഖാലിദ് രാജകുമാരന്‍ പങ്കുവയ്ക്കുമായിരുന്നു. ‘സ്ലീപ്പിങ് പ്രിന്‍സ്’ എന്നാണ് വലീദിനെ ലോകം വിളിച്ചിരുന്നത്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ മകന്‍ തലാല്‍ ബിന്‍ അബ്്ദുല്‍ അസീസ് രാജകുമാരന്റെ പേരക്കുട്ടിയാണ് അല്‍-വലീദ്.  

      Read More »
    • ആദ്യദിനം തന്ത്രപ്രധാന പങ്കാളി, രണ്ടാംദിനം പേക്കിനാവ്! ‘ട്രംപ്ലോമസി’യില്‍ വലഞ്ഞ് മോദിയും കൂട്ടരും; ടിആര്‍എഫിനെ ഭീകര സംഘടനയാക്കി, പിന്നാലെ യുദ്ധവിമാനം വീണ കഥ പറഞ്ഞ് ഞെട്ടിച്ചു; ഇന്ത്യക്കു മാത്രമല്ല, ലോകത്തിനും ട്രംപ് ‘പിടികിട്ടാ’ പുള്ളി! സെലന്‍സ്‌കി മുതല്‍ ഇറാന്‍വരെ മാറിമറിഞ്ഞ നയതന്ത്രം

      ന്യൂഡല്‍ഹി: ‘മൈ ഫ്രണ്ട്’ എന്ന് അഭിമാനത്തോടെ വിശേഷിപ്പിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നത് തുടര്‍ച്ചയായ പ്രതിസന്ധി. ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്താന്‍ മധ്യസ്ഥത വഹിച്ചെന്ന വെളിപ്പെടുത്തലിന്റെ വെടിയും പുകയും തീരും മുമ്പേയാണിപ്പോള്‍ അഞ്ചു വിമാനങ്ങള്‍കൂടി തകര്‍ന്നെന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഇന്ത്യയുടെയോ പാകിസ്താന്റെയോ വിമാനങ്ങളാകാമെന്നതില്‍ വ്യക്തതയില്ലെങ്കിലും മോദിയെ സംശയ നിഴലില്‍ നിര്‍ത്തുന്നതാണ് ഇതെന്നു വ്യക്ത്യം. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ ലഷ്‌കറെ തോയ്ബയുടെ ‘നിഴല്‍ സംഘടന’യായി വിശേഷിപ്പിക്കുകയും ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ ചൂടുമാറും മുമ്പേയാണ് അടുത്ത വെടിപൊട്ടിച്ചത്. ഇന്ത്യ മാത്രമല്ല ഇത്തരം കുടുക്കുകളില്‍ പെട്ടുപോയിട്ടുള്ളത് എന്നതു മാത്രമാണ് ആശ്വാസം! പങ്കാളികളോടു തന്ത്രപരമായ വാഗ്ദാനങ്ങളെല്ലാം പാലിക്കുമ്പോഴും അവരെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യുന്ന ‘ട്രംപ്ലോമസി’യാണിത്. ഡോണള്‍ഡ് ട്രംപിനെപ്പോലൊരു പ്രശ്‌നത്തെ എങ്ങനെ നേരിടുമെന്നാണു ലോകമെമ്പാടുമുള്ളവര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ഠ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ കാമ്പെയ്‌നിന്റെ ഭാഗമായി യഥാര്‍ഥത്തില്‍ ലോകമെമ്പാടുമുള്ള അമേരിക്കന്‍…

      Read More »
    • ആശയ വിനിയമത്തിലെ പാളിച്ച പണിയായി; ഇസ്രയേല്‍ ബോംബിട്ടപ്പോള്‍ ഞെട്ടി! സിറിയന്‍ സൈന്യം തെക്കോട്ടു നീങ്ങിയത് അമേരിക്കയുടെയും ഇസ്രയേലിന്റെയും മൗനാനുവാദം ഉണ്ടെന്നു കരുതിയെന്നു റിപ്പോര്‍ട്ട്; തോമസ് ബരാക്കിന്റെ പ്രഖ്യാപനവും വിനയായി

      ഡമാസ്‌കസ്/ബെയ്‌റൂട്ട്: സ്വീഡയിലേക്കു സൈന്യത്തെ വിന്യസിക്കാന്‍ അമേരിക്കയുടെയും ഇസ്രേയേലിന്റെയും പച്ചക്കൊടി കിട്ടിയെന്ന് സിറിയ വിശ്വസിച്ചിരുന്നെന്ന അമ്പരിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്. അമേരിക്കന്‍ ഉദ്യോഗസ്ഥരുമായുള്ള കത്തിടപാടുകളും സിറിയയിലേക്കുള്ള പ്രത്യേക പ്രതിനിധി തോമസ് ബരാക്കിന്റെ ആഹ്വാനവുമാണ് സിറിയ മൗനാനുവാദമായി തെറ്റിദ്ധരിച്ചത്. ബെദൂയിന്‍ ആദിവാസി ഗോത്ര വിഭാഗങ്ങളും ഇസ്ലാമില്‍നിന്നുതന്നെ ഉരുത്തിരിഞ്ഞ മതമായ ഡ്രൂസ് വിഭാഗവും തമ്മിലുള്ള കലാപം അടിച്ചമര്‍ത്തുകയായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം. എന്നാല്‍, ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ സൈന്യം അമ്പരന്നുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രീകൃത രാജ്യമെന്ന നിലയില്‍ സിറിയ ഭരിക്കണമെന്നു നേരത്തേ യുഎസ് സന്ദേശം നല്‍കിയിരുന്നു. എന്നാല്‍, മതിയായ ആശയവിനിമയമില്ലാതെ തെക്കോട്ടു നീങ്ങിയതാണ് ഇസ്രയേലിന്റെ ആക്രമണത്തിന് ഇടയാക്കിയതെന്നും റോയിട്ടേഴ്‌സ് സിറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്തു. സ്വീഡയിലെ ഡ്രൂസ് വിഭാഗത്തിലെ നിരവധി ആളുകളെ സര്‍ക്കാര്‍ സേന കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണു ബുധനാഴ്ച സിറിയന്‍ സൈനിക കേന്ദ്രങ്ങളിലും ഡമാസ്‌കസിലും വ്യാപക വ്യോമാക്രമണം നടത്തിയത്. ഇസ്രയേലിന്റെ നീക്കം ഇസ്ലാമിസ്റ്റ് നേതൃത്വത്തെ അമ്പരപ്പിച്ചെന്നും വൃത്തങ്ങള്‍ പറഞ്ഞു. ബാഷര്‍ അല്‍ അസദിനെ പുറത്താക്കിയതിനുശേഷം അധികാരമേറ്റ ഇടക്കാല…

      Read More »
    • എആർഐ മെഷീൻ വലിച്ചെടുത്ത 61 കാരന് ദാരുണാന്ത്യം, മരണ കാരണം തലയ്ക്കേറ്റ ഗുരുതര പരിക്കുകൾ

      ലോംഗ് ഐലാൻഡ്: എംആ‍ർഐ മെഷീനിനുള്ളിൽ കുടുങ്ങിയ 61കാരന് ദാരുണാന്ത്യം. തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് 61 കാരൻ മരിച്ചത്. ബുധനാഴ്ച അമേരിക്കയിലെ ന്യൂയോർക്കിലെ ലോംഗ് ഐലാൻഡിൽ എംആ‍‍ർഐ ചെയ്യാനെത്തിയ 61കാരൻ മെഷീനിനുള്ളിൽ കുടുങ്ങുകയായിരുന്നു. എംആർഐ റൂമിലേക്ക് 61കാരൻ കഴുത്തിൽ വലിയൊരു ലോഹ നിർമ്മിത മാലയും ധരിച്ചെത്തിയതിന് പിന്നാലെയാണ് സംഭവം. കീത്ത് മെക്കാലിസ്റ്റർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാരപരിശീലനത്തിനിടയിൽ ധരിക്കുന്ന ലോഹ ചെയിനാണ് അപകടത്തിന് കാരണമായത്. വെസ്റ്റ്ബറിയിലെ നാസൗ ഓപൺ എംആ‍ർഐയിലാണ് സംഭവം. പരിക്കുകൾ മൂലം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നാണ് വെള്ളിയാഴ്ച പൊലീസ് വിശദമാക്കിയത്. എംആർഐ റൂമിൽ നിന്ന് വലിയ രീതിയിൽ ഒരാളുടെ നിലവിളി കേട്ടതിന് പിന്നാലെ മുറിയിൽ നിന്ന് പുറത്ത് പോകാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായാണ് സംഭവത്തിന് സാക്ഷികളായവർ വിശദമാക്കുന്നത്. കഴുത്തിലെ ലോഹ മാല എംആർഐ മെഷീൻ വലിച്ചെടുത്തത് മൂലം എംആർഐ മെഷീനിലുള്ളിലേക്ക് 61കാരനെ വലിച്ചെടുക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഓക്സിജൻ ടാങ്കുകളും ആഭരണങ്ങളും വീൽ ചെയറുകളിലും എത്തുന്ന രോഗികൾക്ക് എംആ‍ർഐ മെഷീൻ അപകടത്തിന് കാരണമായേക്കാമെന്നാണ്…

      Read More »
    • വിദേശ നിക്ഷേപം തവിടുപൊടി; ചൈനയുമായുള്ള വ്യാപാരം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി നിതി ആയോഗ്; കര്‍ശന വ്യവസ്ഥകള്‍ നീക്കണം; വ്യവസായ വകുപ്പിന് അനുകൂല നിലപാട്; ജയ്ശങ്കറിന്റെ യാത്രയ്ക്കു പിന്നാലെ പ്രതീഷിക്കുന്നത് വന്‍ മാറ്റങ്ങള്‍

      ന്യൂഡല്‍ഹി: ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള കര്‍ശന വ്യവസ്ഥകളില്‍ ഇളവു നല്‍കണമെന്ന് നിതി ആയോഗ് ശിപാര്‍ശ ചെയ്‌തെന്നു റിപ്പോര്‍ട്ട്. ചില നിര്‍ണായക ഇടപാടുകളില്‍ ഇത്തരം അനാവശ്യ നിയന്ത്രണങ്ങള്‍ പ്രതിസന്ധിയുണ്ടാക്കുന്നെന്നും മൂന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഇന്ത്യന്‍ കമ്പനികളില്‍ ചൈനീസ് നിക്ഷേപത്തിനു മുന്നോടിയായി ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണ്. എന്നാല്‍, 24 ശതമാനംവരെയുള്ള നിക്ഷേപങ്ങള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അനുവദിക്കണമെന്നും നിതി ആയോഗിലെ പേരുവെളിപ്പെടുത്താത്ത മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയിലേക്കു നേരിട്ടുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു നിര്‍ദേശം നല്‍കിയതെന്നും വ്യവസായ വകുപ്പ്, ധനവകുപ്പ്, വിദേകാര്യ വകുപ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ഇതേക്കുറിച്ചു പഠിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. നിതി ആയോഗ് സമര്‍പ്പിക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളും അതേപടി സര്‍ക്കാര്‍ പരിഗണിക്കാറില്ല. എന്നാല്‍, 2020ല്‍ ഉണ്ടായ സംഘര്‍ഷത്തിനുശേഷം ഇന്ത്യയും ചൈനയും പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് എന്നതാണു ശ്രദ്ധേയം. എന്തു തീരുമാനമുണ്ടാകണമെങ്കിലും അതിനു മാസങ്ങള്‍…

      Read More »
    • ഹൂതികളുടെ ആക്രമണത്തില്‍ മുങ്ങിയ കപ്പലില്‍നിന്ന് രക്ഷപ്പെട്ട മലയാളി നാവികന്‍ സുരക്ഷിതന്‍; വീട്ടിലേക്കു വിളിച്ചു; ഉടന്‍ വീട്ടിലെത്താമെന്ന് പ്രതീക്ഷ

      ആലപ്പുഴ: ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് കാണാതായ മലയാളി സുരക്ഷിതൻ. കപ്പലിലെ സെക്യൂരിറ്റി ഓഫീസറായിരുന്ന ആലപ്പുഴ പത്തിയൂർ സ്വദേശി ശ്രീജ ഭവനത്തിൽ അനിൽകുമാർ  വീട്ടിലേക്ക് വിളിച്ചു. താൻ യെമനിൽ സുരക്ഷിതനായെത്തിയെന്നും ഉടൻ വീട്ടിലെത്താമെന്ന് പ്രതീക്ഷിക്കുന്നതായും അനിൽകുമാർ ഭാര്യ ശ്രീജയോടും മകൻ അനൂജിനോടും പറഞ്ഞു. കടലില്‍ ചാടി രക്ഷപെട്ടെന്നും യെമനില്‍ സുരക്ഷിതനാണെന്നും അനില്‍കുമാര്‍ ഭാര്യയെ ഫോണില്‍ വിളിച്ചറിയിച്ചു. ചെങ്കടലില്‍ ഹൂതികള്‍ കപ്പല്‍ ആക്രമിച്ചതിന് പിന്നാലെ കടലിലേക്കു ചാടിയെന്നും മറ്റൊരു കപ്പലിലെ ജീവനക്കാര്‍ തന്നെ രക്ഷിച്ചെന്നും ഒരു മലയാളി കൂടി ഒപ്പമുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു. BREAKING NEWS  ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധ വിമാനങ്ങള്‍ വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്; ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിയതില്‍ ഇടപെട്ടു; ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു മുമ്പില്‍; ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തും ഈ മാസം 7 നാണ് ഹൂതികളുടെ ഗ്രനേഡ് ആക്രമണത്തിൽ കപ്പൽ മുങ്ങി അനിൽകുമാർ അടക്കം 11 പേരെ കാണാതായത്. കപ്പലിൽ…

      Read More »
    • ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധ വിമാനങ്ങള്‍ വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്; ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിയതില്‍ ഇടപെട്ടു; ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു മുമ്പില്‍; ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തും

      ന്യൂയോര്‍ക്ക്: ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ തകര്‍ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഇടപെടലിനെ തുടര്‍ന്നാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് ആവര്‍ത്തിച്ചു. ഏതു രാജ്യത്തിന്റെ യുദ്ധ വിമാനങ്ങളാണു നഷ്ടപ്പെട്ടതെന്നു ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യത്തിന്റെയുംകൂടിയാണോ അതോ ഏതെങ്കിലും ഒരു രാജ്യത്തിന്റെയാണോ എന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കുവേണ്ടി വൈറ്റ് ഹൗസില്‍ വിളിച്ച അത്താഴ വിരുന്നിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയും പാകിസ്താനും തമ്മില്‍ നമുക്കു ബന്ധമുണ്ട്. രണ്ടു രാജ്യത്തിന്റെയും നാലോ അഞ്ചോ യുദ്ധ വിമാനങ്ങള്‍ ആക്രമണത്തിനിടെ ആകാശത്തുവച്ചു തകര്‍ന്നിട്ടുണ്ട്. യുദ്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടും ആണവരാജ്യങ്ങളാണ്. അവരാണു പരസ്പരം പോരടിച്ചത്. ഞാന്‍ ഇടപെട്ടത് അതുകൊണ്ടാണെ’ന്നും ട്രംപ് പറഞ്ഞു. BREAKING STORY   ഏഷ്യ കപ്പ് ക്രിക്കറ്റ്: കൂടിയാലോചന യോഗം ധാക്കയില്‍ നടത്തിയാല്‍ ബഹിഷ്‌കരിക്കുമെന്ന് ബിസിസിഐ; ‘പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി അനാവശ്യ സമ്മര്‍ദം ചെലുത്തുന്നു; വേദി മാറ്റാന്‍ പറഞ്ഞിട്ടും മറുപടിയില്ല’; 2026 സെപ്റ്റംബര്‍ വരെയുള്ള…

      Read More »
    • ആഡംബരം, സുരക്ഷ, സര്‍വസ്വാതന്ത്ര്യം: ദാവൂദ് മുതല്‍ ഭട്കല്‍ സഹോദരന്‍മാര്‍വരെ; പാകിസ്താന്‍ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തി സൂക്ഷിക്കുന്നത് കൊടും ഭീകരരെ; പറയുമ്പോള്‍ വീട്ടു തടങ്കലില്‍, സുരക്ഷയ്ക്കു സൈന്യവും; ആവര്‍ത്തിച്ചുള്ള വാദം പൊളിച്ച് യുഎസ് നേവല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

      ഇസ്ലമാബാദ്: ഭീകരാക്രമണങ്ങളിലൂടെ നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത മസൂദ് അസറും ഹാഫിസ് സയീദുമടക്കം നിരവധി ഭീകരര്‍ പാക് സര്‍ക്കാരിന്റെ സുരക്ഷയില്‍ ജീവിക്കുന്നെന്നു റിപ്പോര്‍ട്ട്. അമേരിക്കന്‍ നേവല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ഇവര്‍ക്കു ദശലക്ഷക്കണക്കു രൂപയുടെ സുരഷാ സംവിധാനങ്ങളും സംരക്ഷണയും പ്രവര്‍ത്തനങ്ങള്‍ക്കു സൈന്യത്തിന്റെ പിന്തുണയുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകര്‍ പാകിസ്താനിലില്ലെന്നും ഇവരെപ്പറ്റി കൃത്യമായ വിവരം നല്‍കിയാല്‍ ഇന്ത്യക്കു കൈമാറാന്‍ തയാറാണെന്ന് അടുത്തിടെ ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നത്. ഠ ഹാഫിസ് സയീദ് ഹാഫിസ് സയീദിന്റെ തലയ്ക്കു 10 ദശലക്ഷം ഡോളറാണ് അമേരിക്കയും ഐക്യരാഷ്ട്ര സഭയും ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാള്‍ ലാഹോറില്‍ സായുധ സൈന്യത്തിന്റെ കാവലിലാണു ജീവിക്കുന്നത്. ഇയാള്‍ വീട്ടു തടങ്കലിലാണെന്ന ബിലാവല്‍ ഭൂട്ടോയുടെ വാദങ്ങള്‍ക്കു കടക വിരുദ്ധമാണിത്. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇവരുടെ ഒളിയിടങ്ങള്‍ തകര്‍ത്തെങ്കിലും നേതാക്കള്‍ ഇപ്പോഴും സുരക്ഷിതരാണ്. ഠ മസൂദ് അസര്‍ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസര്‍ അടുത്തിടെയാണു പാകിസ്താനിലെ ബഹാവല്‍പുര്‍ പള്ളിയില്‍ തീവ്രവാദത്തിനു…

      Read More »
    Back to top button
    error: