World

    • ട്രംപ് കൂട്ടിയാൽ കൂടില്ല, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ മോദിയെ വിളിക്കൂ, യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു… ട്രംപിന് നിർദേശം നൽകി മുൻ യുഎസ് കേണൽ

      വാഷിങ്ടൺ: പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ– ഇസ്രായേൽ- അമേരിക്ക സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ, പ്രശ്നപരിഹാരത്തിനായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് നിർദ്ദേശിച്ച് മുൻ യു.എസ് സൈനിക ഉദ്യോഗസ്ഥൻ. അമേരിക്കൻ സൈന്യത്തിലെ വിരമിച്ച കെണൽ ഡഗ്ലസ് മാക്ഗ്രെഗർ ആണ് യുദ്ധം അവസാനിപ്പിക്കാൻ ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. അമേരിക്കൻ കമൻ്ററി ഹോസ്റ്റ് ടക്കർ കാൾസൺ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ അമേരിക്ക ഇടപെടുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് മാക്ഗ്രിഗറിൻ്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ യുദ്ധം തുടരുന്നത് അമേരിക്കയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ പ്രശ്നപരിഹാരത്തിനായി ഒരു ശക്തമായ ഇടനിലക്കാരൻ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായും ഇസ്രയേലുമായുമുള്ള ഇന്ത്യയുടെ നയതന്ത്ര സ്വാധീനവും അന്താരാഷ്ട്ര ബന്ധങ്ങളും പരിഗണിക്കുമ്പോൾ, മോദിക്ക് ഈ സംഘർഷത്തിൽ ഇടപെട്ട് ചർച്ചകൾക്ക് വഴിയൊരുക്കാൻ കഴിയുമെന്ന് മാക്രിഗർ ചൂണ്ടിക്കാട്ടി. “എല്ലാ പക്ഷങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന് ചർച്ച ചെയ്യാൻ…

      Read More »
    • ഖാർ​ഗ് ദ്വീപ് ഇറാന് നട്ടെല്ലെങ്കിൽ ചൈനയുടെ ഹൃദയം; യുഎസിന്റെ ഓരോ ആക്രമണവും കൊള്ളുന്നത് ചൈനയുടെ കവിളിൽ

      ബെയ്ജിം​ഗ്: ഇറാൻ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിന്റെയും പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണം ചൈനയെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. രാജ്യത്തെ ഇന്ധന വില മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറാന്റെ ‘കിരീട രത്നം’ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ച ദ്വീപിൽ യുഎസ് ബോംബാക്രമണം നടത്തുകയുണ്ടായി. പ്രധാനമായും ഇറാന്റെ സൈനീക കേന്ദ്രങ്ങൾ ഉന്നമിട്ടയിരുന്നു ആക്രമണം. എണ്ണക്കയറ്റുമതി സൗകര്യങ്ങൾ ഒഴിവാക്കപ്പെട്ടു, എന്നാൽ ഇപ്പോഴിതാ,ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകലിൽ ഇറാൻ ഇടപെട്ടാൽ അത് നശിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇറാന്റെ തീരത്ത് നിന്ന് ഏകദേശം 21 മൈൽ (33 കിലോമീറ്റർ) അകലെയുള്ള ഖാർ​ഗെന്ന ചെറിയ പവിഴപ്പുറ്റ് ദ്വീപ് ഇറാന്റെ മിക്കവാറും എല്ലാ എണ്ണ കയറ്റുമതിയും കടന്നുപോകുന്ന പ്രാഥമിക ടെർമിനലാണ്. യുദ്ധം ആരംഭിച്ചതിനുശേഷം ഇറാൻ 13.7 ദശലക്ഷം ബാരലുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്, അടുത്തിടെ ഖാർഗിൽ ഒന്നിലധികം ടാങ്കറുകൾ കയറ്റുന്നത് കണ്ടതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്ന്…

      Read More »
    • യുദ്ധം അവസാനിപ്പിക്കാനുള്ള ഏതൊരു നീക്കവും സ്വാ​ഗതം ചെയ്യുന്നു: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

      ടെഹ്റാൻ: യുദ്ധത്തിന് പൂർണ വിരാമം ഉണ്ടാക്കുന്ന ഏത് ഉദ്യമത്തെയും ഇറാൻ സ്വാഗതം ചെയ്യുന്നുവെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. പശ്ചിമേഷ്യൻ രൂക്ഷമായ യുദ്ധസാഹചര്യം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നതിനിടയിലാണ് അരാഗ്ചിയുടെ പ്രസ്താവന. ഇസ്രയേലുമായുള്ള ഇപ്പോഴത്തെ യുദ്ധത്തിൽ തങ്ങൾ അയൽരാജ്യങ്ങളിലെ യാതൊരു സാധാരണക്കാരെയും താമസസ്ഥലങ്ങളെയും ലക്ഷ്യമിട്ടിട്ടില്ലെന്നും ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രയേലായിരിക്കാമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. യുഎഇയിൽ നിന്ന് യുഎസ് ആക്രമണം നടത്തിയതായി നേരത്തെ ഇറാൻ പറഞ്ഞിരുന്നു. ഷാഹെദ്-136 ഡ്രോണിന്റെ പുനർനാമകരണം ചെയ്ത പതിപ്പായ ലൂക്കാസ് ഉപയോഗിച്ച് യുഎസ് അനാവശ്യമായ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ ആരോപിക്കുകയും ചെയ്തു. ഗൾഫ് മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ഈ ഡ്രോണുകൾ ഉപയോഗിച്ച് ഇറാനെ മനഃപൂർവം കുടുക്കാൻ ഉപയോഗിക്കുന്നു എന്ന് അരാഗ്ചി ആരോപിച്ചു. തുർക്കി, കുവൈത്ത്, ഇറാഖ് തുടങ്ങിയ അയൽരാജ്യങ്ങളിലെ നിരവധി സംശയാസ്പദമായ ആക്രമണങ്ങളെ അരാഗ്ചി ചൂണ്ടിക്കാട്ടി. അസർബൈജാനും ഇറാനുമായുള്ള ബന്ധം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രയേൽ ആണെന്നും അരാ​ഗ്ചി ആരോപിച്ചു. അതുപോലെ, സൗദി അറേബ്യയിലെ ഇറാൻ അംബാസഡർ അലിറെസ ഇനായത്തി…

      Read More »
    • ‘യുഎസിനെ ആക്രമിക്കാൻ ഇറാന് അവകാശമുണ്ട്; പക്ഷേ, ​ഗൾഫ് രാജ്യങ്ങളോടു വേണ്ട‘ : ഹമാസ്

      കെയ്‌റോ: യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടി നൽകാനുള്ള അവകാശം ഇറാനുണ്ടെന്നും എന്നാൽ, അയൽ രാജ്യങ്ങളെ ലക്ഷ്യമിടരുതെന്നും ഹമാസിന്റെ ആഹ്വാനം. പലസ്തീൻ വിഷയത്തിൽ ഹമാസിനെ അനുകൂലിക്കുന്ന രാജ്യമാണ് ഇറാൻ. നിലവിലെ യുദ്ധസാഹചര്യത്തിൽ ആദ്യമായാണ് ഹമാസ് പരസ്യ പ്രതികരണം നടത്തുന്നത്. യുദ്ധസമയത്ത് ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ആക്രമണത്തോട് പ്രതികരിക്കാനുള്ള ഇറാന്റെ അവകാശം അം​ഗീകരിക്കുമെങ്കിലും അയൽ രാജ്യങ്ങളെ ലക്ഷ്യമിടരുതെന്ന് ഇറാനിലെ നമ്മുടെ സഹോദരങ്ങളോട് ആവശ്യപ്പെടുന്നുവെന്നായിരുന്നു ഹമാസിന്റെ പ്രസ്താവന. മേഖലയിലെ എല്ലാ രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും യുദ്ധം ഉടൻ നിർത്താനും ഹമാസ് ആഹ്വാനം ചെയ്തു. യുദ്ധത്തിന്റെ തുടക്കത്തിൽ ഇറാന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുന്നതിനായി ലെബനനിലെ ഇറാൻ സഖ്യകക്ഷിയായ ഹിസ്ബുള്ള മാർച്ച് 2 ന് ഇസ്രായേലിന് നേരെ വെടിയുതിർത്തു. അതിനുശേഷം ഇസ്രായേൽ ലെബനനെ ആക്രമിക്കുകയും ഹിസ്മുള്ളയെ ലക്ഷ്യമിടുകയും ചെയ്തു. യെമനിലെ ഇറാൻ അനുകൂല ഹൂത്തികളും ടെഹ്‌റാനുമായി ശക്തമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

      Read More »
    • ‘നെതന്യാഹു എവിടെയുണ്ടെങ്കിലും അവനെ പിൻതുടർന്ന് വേട്ടയാടി കൊല്ലും’!! ഭീഷണി പ്രസ്താവനയുമായി ഐആർജിസി… നെതന്യാഹുവിന് പിന്നാലെ മകനും സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷം, സോഷ്യൽമീഡിയയിൽ സജീവമായിരുന്ന യായർ നെതന്യാഹു അവസാനം പോസ്റ്റിട്ടത് മാർച്ച് 9 ന്

      ടെഹ്റാൻ: മധ്യപൂർവേഷ്യയിൽ യുദ്ധം പതിനാറാം ദിവസത്തിലേക്ക് കടന്നപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുനെ വേട്ടയാടി കൊന്നുതീർക്കുമെന്ന് ഇറാൻ്റെ വിപ്ലവ ഗാർഡ്സ് മുന്നറിയിപ്പ് നൽകി. IRGC പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയതായി AFP റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ സുരക്ഷയും നിലയും സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇറാന്റെ ഭീഷണി. “കുട്ടികളെ കൊല്ലുന്ന ഈ കുറ്റവാളി ജീവനോടെ ഉണ്ടെങ്കിൽ, അവനെ പൂർണ ശക്തിയോടെ പിന്തുടർന്ന് കൊന്നുതീർക്കും”- എന്ന് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ പറഞ്ഞു. ഇതിനിടെ നെതന്യാഹുവിൻ്റെ മാർച്ച് 12-ന് പുറത്തുവന്ന ഒരു വീഡിയോയും വിവാദമായി. ആ വീഡിയോയിൽ അദ്ദേഹത്തിൻ്റെ കൈയിൽ ആറു വിരലുകൾ ഉള്ളതുപോലെ തോന്നുന്നതായി ചിലർ ചൂണ്ടിക്കാട്ടി. ഇതോടെ വീഡിയോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് തിരുത്തിയതാണോ എന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ നെതന്യാഹു സുരക്ഷിതമാണെന്ന് ഇസ്രയേൽ സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച വ്യോമാക്രമണങ്ങൾക്ക് പിന്നാലെ നടത്തിയ…

      Read More »
    • ‘അയല്‍ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് അവസാനിപ്പിക്കണം’; ഇറാനോട് ആവശ്യവുമായി സഖ്യകക്ഷിയായ ഹമാസ്; അമേരിക്കയ്ക്കും ഇസ്രയേലിനും മറുപടി നല്‍കാനുള്ള അവകാശത്തെ അംഗീകരിക്കുന്നു എന്നും പ്രസ്താവന

      ഗാസ: അയല്‍രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് സഖ്യകക്ഷിയായ പലസ്തീന്‍ സായുധ സംഘം ഹമാസ്. അതേസമയം, യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ടെഹ്റാന്റെ അവകാശത്തെ അംഗീകരിക്കുന്നെന്നും ഹമാസ് വ്യക്തമാക്കി. ഇറാനിയന്‍ നയങ്ങളെക്കുറിച്ച് ഹമാസ് പരസ്യമായി പ്രതികരിക്കുന്നത് ഇതാദ്യമായാണ്. യുദ്ധസമയത്ത് ഇറാനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ പ്രതികാര നടപടികളെക്കുറിച്ച് ഭീഷണി മുഴക്കുന്നതില്‍ നിന്ന് സംഘടന വിട്ടുനില്‍ക്കുകയായിരുന്നു. ‘അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ഈ അധിനിവേശത്തോട് പ്രതികരിക്കാനുള്ള ഇറാന്റെ അവകാശത്തെ ഗ്രൂപ്പ് സ്ഥിരീകരിക്കുമ്പോള്‍ തന്നെ, അയല്‍രാജ്യങ്ങളെ ലക്ഷ്യം വെക്കരുതെന്ന് ഇറാനിലെ ഞങ്ങളുടെ സഹോദരങ്ങളോട് അത് ആവശ്യപ്പെടുന്നു,’ എന്ന് പ്രസ്താവനയില്‍ പറയുന്നു. യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ മേഖലയിലെ എല്ലാ രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും സംഘടന ആഹ്വാനം ചെയ്തു. ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന ഗാസയിലെ വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും സമ്മതിച്ചിരുന്നു, എന്നാല്‍ അതിനുശേഷം പതിവായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നുണ്ട്. ഇറാനുമായുള്ള യുദ്ധത്തിന്റെ തുടക്കത്തില്‍ ഗാസയ്ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ കുറഞ്ഞുവെങ്കിലും, പിന്നീട് അവ…

      Read More »
    • യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ തയാര്‍; ഞാന്‍ തയാറല്ല; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി ട്രംപ്; ‘വ്യവസ്ഥകള്‍ വേണ്ടത്ര മികച്ചതല്ല’; ഹോര്‍മൂസിനായി എല്ലാ രാജ്യങ്ങളും ഇറങ്ങുമെന്നും പ്രഖ്യാപനം

      യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഒരുക്കമാണെന്നും താന്‍ അതിനു തയാറല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യവസ്ഥകള്‍ വേണ്ടത്ര മികച്ചതല്ലെന്നും അദ്ദേഹം എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആഗോള എണ്ണവില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കുന്നതിനായി മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന പദ്ധതി തയ്യാറാക്കുകയാണ്. രണ്ടാഴ്ച മുമ്പ് യുഎസും ഇസ്രായേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ഗ്യാസ് വില വര്‍ധിക്കുന്നതിലുള്ള അമേരിക്കക്കാരുടെ ആശങ്കയെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇറാന്റെ പുതിയ പരമോന്നത നേതാവ് ‘ജീവനോടെയുണ്ടോ’ എന്ന് പോലും പ്രസിഡന്റ് ചോദ്യം ചെയ്തു. യുഎസ്-ഇസ്രായേല്‍ നീക്കത്തിന് മറുപടിയായി മറ്റ് മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളെ ആക്രമിക്കാന്‍ ഇറാന്‍ തീരുമാനിച്ചതില്‍ താന്‍ ‘അത്ഭുതപ്പെട്ടുവെന്നും ശനിയാഴ്ച ഖാര്‍ഗ് ഐലന്‍ഡില്‍ നടത്തിയ യുഎസ് ആക്രമണം ദ്വീപിന്റെ ഭൂരിഭാഗവും തകര്‍ത്തു’ എന്നും ട്രംപ് പറഞ്ഞു. കൂടാതെ ‘ഒരു രസത്തിന് വേണ്ടി ഞങ്ങള്‍ കുറച്ചുതവണ കൂടി അവിടെ അടിച്ചേക്കാം’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ…

      Read More »
    • മോജ്തബ ഖമനയി കൊല്ലപ്പെട്ടു? ജീവനോടെയുണ്ടോ എന്ന് അറിയില്ല; പ്രതിരോധ സെക്രട്ടറിക്കു പിന്നാലെ സൂചന നല്‍കി ട്രംപ്; ‘ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ കീഴടങ്ങിയേനെ’

      ന്യൂയോര്‍ക്ക്: ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മോജ്തബ ഖമനയി കൊല്ലപ്പെട്ടുവെന്ന് സംശയം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മോജ്തബ ജീവനോടെയുണ്ടോയെന്ന് എനിക്കറിയില്ല. ഇതുവരെ ആരും മുജ്തബയെ പിന്നീട് കണ്ടിട്ടില്ല’ എന്നായിരുന്നു എന്‍ബിസി ന്യൂസിനോട് ട്രംപിന്റെ പ്രതികരണം. ജീവനോടെയുണ്ടായിരുന്നുവെങ്കില്‍ മുജ്തബ കീഴടങ്ങിയേനെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28ന് ഇസ്രയേല്‍യുഎസ് സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ നിന്ന് ജീവനോടെ രക്ഷപെട്ട് ചികില്‍സയിരിക്കുകയായിരുന്നു മോജ്തബ. കൈകാലുകള്‍ക്കും കൈപ്പത്തിക്കും സാരമായി പരുക്കേറ്റ മോജ്തബ ആശുപത്രിയിലാണെന്നായിരുന്നു സൈപ്രസിലുള്ള ഇറാന്റെ അംബാസിഡര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. മോജ്തബയ്ക്ക് അംഗഭംഗം സംഭവിച്ചെന്നാണ് കരുതുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെതും ഇന്നലെ പ്രതികരിച്ചിരുന്നു. ‘ഇറാനില്‍ ക്യാമറയും വോയിസ് റെക്കോര്‍ഡറുകളും ആവശ്യം പോലെയുണ്ട്. പിന്നെ ഈ എഴുതിക്കൊണ്ടുവന്ന പ്രസ്താവനയുടെ കാര്യമെന്താണ്? കാര്യം നിങ്ങള്‍ക്കറിയാമെന്ന് ഞാന്‍ കരുതുന്നു. മോജ്തബയുടെ പിതാവ് മരിച്ചു. മോജ്തബയ്ക്ക് പ്രാണഭയമാണ്. പരുക്കേറ്റു. ജീവനായുള്ള ഓട്ടത്തിലാണ്’ എന്നും ഹെഗ്‌സെത് ആരോപിച്ചു. പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോജ്തബ പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഖുദ്‌സ്…

      Read More »
    • ഡ്രോണുകള്‍, തീപിടിച്ച കപ്പലുകള്‍; ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ കുടുങ്ങി കിടക്കുന്നത് 23,000 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍; മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്; ആശ്വാസം സ്റ്റാര്‍ ലിങ്ക് മാത്രം

      ന്യൂഡല്‍ഹി: ഡ്രോണുകളും മിസൈലുകളും സമീപത്തുള്ള കപ്പലുകള്‍ക്ക് തീപിടിപ്പിച്ചുകൊണ്ടിരിക്കെ, ഇറാാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് കുടുങ്ങി ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാര്‍. ഗള്‍ഫ് മേഖലയിലുടനീളം മര്‍ച്ചന്റ്, ഹാര്‍ബര്‍, ഓഫ്ഷോര്‍ കപ്പലുകളില്‍ ഏകദേശം 23,000 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഈ മേഖലയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ നൂറുകണക്കിന് ടാങ്കറുകളും ചരക്ക് കപ്പലുകളും കാത്തുനില്‍ക്കുകയാണ്. ഇവിടെ ഇറാനിയന്‍ ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യന്‍ ജീവനക്കാര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കടലിടുക്കിലും പരിസരത്തും ഇന്ത്യന്‍ നാവികര്‍ നേരിടുന്ന ദുരിതം ഇന്ത്യയിലും ചര്‍ച്ചയാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം അധികാരികളുമായി ഏകോപനം നടത്തിവരികയാണെന്ന് ഡല്‍ഹി അറിയിച്ചു. ‘നാവികസേനയുടെ അകമ്പടിയില്ലാതെയോ അനുമതിയില്ലാതെയോ യാത്ര ചെയ്യുന്നത് എത്രമാത്രം അപകടകരമാണെന്ന് ഞങ്ങള്‍ക്ക് അറിയാം’- മറ്റ് 15 ജീവനക്കാര്‍ക്കൊപ്പം തന്റെ കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന അംബുജ് എന്ന ചെറുപ്പക്കാരന്‍ ഫോണിലൂടെ പറഞ്ഞു. ഇവര്‍ക്ക് ചുറ്റും 50-ലധികം മറ്റ് കപ്പലുകളുമുണ്ട്. ‘ഞാന്‍ ജോലി…

      Read More »
    • ‘ഹോർമൂസ് കടക്കാം; അമേരിക്കൻ- ഇസ്രയേൽ കപ്പലുകൾ ഒഴികെ എല്ലാ രാജ്യങ്ങൾക്കും; ശത്രുക്കളുടെ സഖ്യകക്ഷികൾക്കും നിയന്ത്രണം‘: അപ്രതീക്ഷിത പ്രഖ്യാപനവുമായി ഇറാൻ

        ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അപ്രതീക്ഷിത നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അമേരിക്കയ്ക്കും ഇസ്രായേലിനും സഖ്യകക്ഷികൾക്കും ഒഴികെ മറ്റെല്ലാ രാജ്യങ്ങൾക്കും തുറന്നുനൽകിയിട്ടുണ്ടെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഈ പ്രസ്താവന നടത്തിയത്. തന്ത്ര പ്രധാനമായ ഈ കടൽപാതയിലൂടെയുള്ള കപ്പൽ യാത്രകൾക്ക് ഇറാൻ തടസ്സം സൃഷ്ടിക്കില്ലയെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇറാന്റെ നട്ടെല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രധാന എണ്ണ കയറ്റുമതി കേന്ദ്രം ഖാർഗ് ഐലൻഡിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ ഈ പുതിയ നീക്കം. “ഹോർമുസ് കടലിടുക്ക് യഥാർത്ഥത്തിൽ എല്ലാവർക്കുമായി തുറന്നിരിക്കുകയാണ്,” എം.എസ്. നൗ ചാനലിന് നൽകിയ അഭിമുഖത്തിൽ അരാഗ്‌ചി വ്യക്തമാക്കി. എന്നാൽ, തങ്ങളെ ആക്രമിക്കുന്ന ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമാണ് ഈ പാതയിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലുകൾക്കും ടാങ്കറുകൾക്കും ഈ വഴി കടന്നുപോകാൻ അനുവാദമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്ക് സുരക്ഷിതമായി ഈ പാത ഉപയോഗിക്കാമെന്നും…

      Read More »
    Back to top button
    error: