World

    • എന്താണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ടീ ഷര്‍ട്ടിലെ ‘സിസിസിപി’ ?; ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ടീ ഷര്‍ട്ട്

      അലാസ്‌ക: ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ടീ ഷര്‍ട്ട്. ‘സിസിസിപി’ എന്ന വാചകമെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് സെര്‍ഗെയ് ലാവ്റോവ് യുഎസ് ഉച്ചകോടിയിലെത്തിയത്. യുഎസ്എസ്ആറിന്റെ റഷ്യന്‍ ഭാഷയിലെ ചുരുക്കപ്പേരാണ് സിസിസിപി. 1991ല്‍ 15 പുതിയ രാജ്യങ്ങളായി പിരിയുന്നതിന് മുമ്പ് സോവിയേറ്റ് യൂണിയന്‍ എന്നറിയപ്പെട്ടിരുന്ന യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു ഉക്രെയ്ന്‍. സോവിയറ്റ് യൂണിയന്‍ പുനസ്ഥാപിക്കാനുള്ള തന്റെ വ്യക്തിപരമായ അഭിലാഷത്തിന്റെ ഭാഗമായാണ് 2022 ഫെബ്രുവരിയില്‍ പുടിന്‍ യുക്രെയ്ന്‍ ആക്രമിച്ചത്. ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന റഷ്യയുടെ പഴയ മേധാവിത്വത്തെ സൂചിപ്പിക്കാനാണോ ലാവ്റോവ് സിസിസിപി എന്ന വാചകമെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയതെന്നാണ് ചര്‍ച്ചകള്‍ വരുന്നത്. റഷ്യയുടെ സ്വത്വത്തെയും പരമാധികാരത്തെയും ഊന്നിപ്പറയാനാണ് സോവിയറ്റ് യൂണിയന്റെ ചുരുക്കപ്പേരെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ആ… ഇപ്പോള്‍ OK ആയി അല്ലെങ്കില്‍ പിള്ളേച്ചന്‍ കള്ളം പറയുവാണെന്ന് തോന്നും.

      Read More »
    • സാധാരണക്കാരെ കൊല്ലുന്നത് എപ്പോള്‍ നിര്‍ത്തും?പുടിനെ ചോദ്യങ്ങളാല്‍ പൊതിഞ്ഞ് യുഎസ് മാധ്യമങ്ങള്‍; കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന ആംഗ്യം കാണിച്ച് റഷ്യന്‍ പ്രസിഡന്റ്

      വാഷിംഗ്ടന്‍: അലാസ്‌കയില്‍ എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ചോദ്യങ്ങളാല്‍ പൊതിഞ്ഞ് യുഎസ് മാധ്യമങ്ങള്‍. വെടിനിര്‍ത്തലിനെക്കുറിച്ചും സാധാരണക്കാരുടെ മരണങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് തുടരെത്തുടരെ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതിനൊന്നും കൃത്യമായ ഉത്തരം പുടിന്‍ നല്‍കിയിരുന്നില്ല. നിങ്ങള്‍ എപ്പോഴാണ് സാധാരണക്കാരെ കൊല്ലുന്നത് നിര്‍ത്തുക എന്നായിരുന്നു പുടിനെതിരെയുള്ള ഒരു ചോദ്യം. അതിന് കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് സൂചിപ്പിക്കുന്ന ആംഗ്യമായിരുന്നു മറുപടി. ട്രംപ് നിങ്ങളെ എന്തിനു വിശ്വസിക്കണം എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിനും പുടിന്‍ മറുപടി നല്‍കിയില്ല. ചര്‍ച്ച ആരംഭിക്കുന്നതിനു മുന്‍പേ മുറിയില്‍ കുറച്ചുനേരം ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ട്രംപ് നന്ദി പറഞ്ഞു. വ്‌ളാഡിമിര്‍ പുട്ടിനൊപ്പം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്റോവ്, പ്രതിരോധമന്ത്രി ആന്ദ്രേ ബെലോസോവ്, ധനമന്ത്രി ആന്റണ്‍ സിലുവനോവ്, വിദേശനിക്ഷേപകാര്യങ്ങള്‍ക്കുള്ള പുട്ടിന്റെ ദൂതന്‍ കിറില്‍ ദിമിത്രിയേവ്, പുട്ടിന്റെ സഹായി യൂറി ഉഷകോവ് എന്നിവര്‍ ഉണ്ടായിരുന്നു. യുദ്ധം തുടങ്ങിയശേഷമുള്ള പുടിന്റെ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. യുഎസിലേക്ക് 10 വര്‍ഷത്തിനിടെ ആദ്യമായാണ് പുടിന്‍ എത്തിയത്. യുദ്ധവുമായി ബന്ധപ്പെട്ട് രാജ്യാന്തര…

      Read More »
    • ട്രംപ്-പുടിന്‍ സമാധാന ചര്‍ച്ച അവസാനിച്ചു: ചര്‍ച്ചയില്‍ പുരോഗതി, അന്തിമ കരാറിലെത്തിയില്ലെന്ന് ട്രംപ്; ഉക്രെയ്ന്‍ സഹോദര രാജ്യമെന്ന് പുടിന്‍

      അലാസ്‌ക: ട്രംപ്-പുടിന്‍ ചര്‍ച്ച അവസാനിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാന കാര്യങ്ങളില്‍ പുരോഗതി കൈവരിച്ചതായി പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ആ കാര്യങ്ങള്‍ എന്താണെന്നോ ഉക്രെയ്‌നില്‍ സമാധാനം കൈവരിക്കുന്നതിന് അവശേഷിക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ എന്താണെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല. ‘ഞങ്ങള്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞില്ല, പക്ഷേ ഞങ്ങള്‍ക്ക് ഇനിയും നല്ലൊരു അവസരമുണ്ട്.’ വെള്ളിയാഴ്ചത്തെ ചര്‍ച്ചകളില്‍ അന്തിമ കരാറൊന്നുമായില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. പ്രസിഡന്റ് ചോദ്യങ്ങള്‍ ചോദിക്കുകയോ മറ്റ് വിശദാംശങ്ങള്‍ നല്‍കുകയോ ചെയ്തില്ല. വെള്ളിയാഴ്ച അലാസ്‌കയില്‍ നടന്ന ഉച്ചകോടിക്ക് ശേഷം യൂറോപ്യന്‍ നേതാക്കളുമായും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും സംസാരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പുരോഗതിയെക്കുറിച്ച് രണ്ട് നേതാക്കളും സംസാരിച്ചതുമില്ല, അത് എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് ആരും വ്യക്തമായ ഒരു വിശദീകരണം നല്‍കിയതുമില്ല. വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ച ഉണ്ടായിരുന്നു, നിരവധി കാര്യങ്ങളില്‍ ധാരണയായി. ഇനി വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ട്രംപ് വ്യക്തമാക്കി. ചിലത് അത്ര പ്രധാനമല്ല. ഒന്ന് ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ടതാണ്…

      Read More »
    • സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി നഷ്ടപ്പെട്ടു; യുദ്ധത്തില്‍ ഇറാനും ക്ഷീണിച്ചു; ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള പദ്ധതിയുമായി ലെബനന്‍ മുന്നോട്ട്; പദ്ധതി സമര്‍പ്പിക്കാന്‍ സൈന്യത്തിനു നിര്‍ദേശം; പിന്തുണച്ച് ഇസ്രയേലും അമേരിക്കയും; ഒരാള്‍ പോലും ശേഷിക്കില്ലെന്ന ഭീഷണിയുമായി നയീം ക്വാസിം; ലെബനനില്‍ ഇനിയെന്ത്?

      ബെയ്‌റൂട്ട്: മോട്ടോര്‍ സൈക്കിളുകളില്‍ ചീറിപ്പാഞ്ഞെത്തുന്ന ഒരുപറ്റം ആളുകള്‍. കൈയില്‍ ഹിസ്ബുള്ളയുടെ പതാകകള്‍. അവര്‍ റോഡുകള്‍ തടയുകയും ടയറുകള്‍ കത്തിച്ചെറിയുകയും ചെയ്യുന്നു. ഇവരില്‍ ചിലരെ ലെബനീസ് സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രതിഷേധത്തിന് അയവു വന്നിട്ടില്ല. ഇറാന്റെ നേതൃത്വത്തിലുള്ള ‘പ്രതിരോധത്തിന്റെ അച്ചുതണ്ടി’ലെ നിര്‍ണായക ശക്തിയായിരുന്ന ഹിസ്ബുള്ള അഥവാ ‘ദൈവത്തിന്റെ പാര്‍ട്ടി’യെ നിരായുധീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് ഒരുങ്ങിയിരിക്കാന്‍ ഔദേ്യാഗിക സൈന്യത്തിനു നിര്‍ദേശം നല്‍കിയതിനു പിന്നാലെ ലെബനീസ് തെരുവുകളിലെ കാഴ്ചയാണിത്. ഓഗസ്റ്റ് അഞ്ചിനാണ് ലെബനന്റെ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള പദ്ധതിക്ക് ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയത്. ‘ലെബനനില്‍ ഒരാള്‍പോലും ശേഷിക്കില്ലെ’ന്നാണ് ഈ നീക്കത്തിനെതിരേ രംഗത്തുവന്ന ഹിസ്ബുള്ള തലവന്‍ നയിം ക്വാസിമിന്റെ മുന്നറിയിപ്പ്. ആയുധങ്ങള്‍ പിടിച്ചെടുക്കാനെത്തുന്ന സൈന്യത്തിനു കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ദേശീയ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് യുദ്ധം മാറുമെന്നും ഇസ്രായേലിന്റെയും അമേരിക്കയുടെയും പദ്ധതികള്‍ക്കു ചെവികൊടുക്കരുതെന്നും നയിം തന്റെ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.   Congratulations to Lebanese President Aoun @lbpresidency, Prime Minister @nawafsalam,…

      Read More »
    • ആണവായുധമോ സമാധാനമോ? അയൊത്തൊള്ള ഖമേനി കടുത്ത നയതന്ത്ര പ്രതിസന്ധിയില്‍; രാജ്യത്തെ വരിഞ്ഞു മുറുക്കി സാമ്പത്തിക നിയന്ത്രണങ്ങള്‍; ജലക്ഷാമം രൂക്ഷം; പവര്‍കട്ടില്‍ വ്യവസായങ്ങള്‍ പൂട്ടിക്കെട്ടുന്നു; വാവിട്ട വാക്കിലൂടെ യുദ്ധത്തിലേക്ക് നയിക്കരുതെന്ന് റവല്യൂഷനറി ഗാര്‍ഡിന്റെ പരസ്യ മുന്നറിയിപ്പ്; ഇറാനില്‍ സംഭവിക്കുന്നത്

      ദുബായ്: ഇസ്രായേലുമായുള്ള യുദ്ധത്തിലുണ്ടായ തിരിച്ചടിക്കു പിന്നാലെ ഇറാനിലെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനി കടുത്ത നയതന്ത്ര പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട്. ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള നീക്കത്തിന്റെ പേരിലാണ് യുദ്ധത്തിലേക്കു രാജ്യം കടന്നത്. അമേരിക്കയുടെ ആക്രമണത്തില്‍ ആണവ സമ്പുഷ്ടീകരണം കടുത്ത പ്രതിസന്ധിയിലുമായി. ആണവസമ്പുഷ്ടീകരണം തുടര്‍ന്നാല്‍ വീണ്ടുമൊരു ഇസ്രായേല്‍-അമേരിക്ക ആക്രമണമുണ്ടാകാം. അതില്‍നിന്നു പിന്നാക്കം പോയാല്‍ രാജ്യത്തെ കടുത്ത പ്രതിഷേധവും നേരിടേണ്ടിവരും. സാമ്പത്തികമായും കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യത്തിനു മുന്നില്‍ നിലവില്‍ താത്കാലിക മുറിവുണക്കല്‍ മാത്രമാണു മാര്‍ഗമെന്നും ദീര്‍ഘകാല പോളിസികളുടെ പേരില്‍ കുഴപ്പത്തിലേക്കു പോകേണ്ടെന്നാണു ഖമേനിയുടെ തീരുമാനമെന്നു മൂന്ന് ഇറാനിയന്‍ സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു. 12 ദിവസത്തെ യുദ്ധത്തിനുശേഷം നിലവില്‍വന്ന വെടിനിര്‍ത്തല്‍ ദുര്‍ബലമാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഇതിനുശേഷം ഇസ്രയേല്‍ ചാരന്‍മാരെന്നു കാട്ടി നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയും തൂക്കിലേറ്റുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തില്‍ ഇരുഭാഗവും വിജയം അവകാശപ്പെടുകയും ചെയ്യുന്നു. ഇസ്രയേലിനും അമേരിക്കയ്ക്കും എതിരേ നിരന്തരം ഭീഷണി മുഴക്കുന്നുണ്ടെങ്കിലും അത്രത്തോളം സുഗമമല്ല ഇറാനില്‍ ഉരുത്തിരിയുന്ന ആഭ്യന്തര പ്രതിസന്ധിയെന്നും സോഴ്‌സുകള്‍ പറയുന്നു.…

      Read More »
    • ബിജെപി ബന്ധം: അവസാന നിമിഷം സി.കെ. ജാനുവിനുള്ള ക്ഷണം പിന്‍വലിച്ച് ലണ്ടന്‍ ആസ്ഥാനമായ ആക്ടിവിസ്റ്റ് ഗ്രൂപ്പ്; ജാനു ആദിവാസി വേട്ടയ്‌ക്കോ ഇസ്ലാമോ ഫോബിയയ്‌ക്കോ എതിരേ സംസാരിച്ചതായി അറിവില്ലെന്ന് ‘ഹൗസ് ഓഫ് അനീറ്റ’

      ലണ്ടന്‍: ബിജെപിയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ആദിവാസി നേതാവ് സി.കെ. ജാനുവിനുള്ള ക്ഷണം പിന്‍വലിച്ച് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന. ഭൂമിയുടെ ഉടമസ്ഥാവകാശം സാമൂഹിക നീതി എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന ഹൗസ് ഓഫ് അനീറ്റയാണ് ജാനുവിനുള്ള ക്ഷണം പിന്‍വലിച്ചതായി അറിയിച്ചത്. ചില ആക്ടിവിസ്റ്റുകള്‍ ജാനുവിനു ബിജെപിയുമായി ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയതോടെയാണു നടപടിയെന്നാണു വിവരം. ആദിവാസി ഗോത്രമഹാ സഭ നേതാവായ സി.കെ. ജാനു, നിരവധി ഭൂമി സംബന്ധമായ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ വ്യക്തിയാണ്. 2003 ലെ മുത്തങ്ങ സമരം പോലീസിന്റെ നരനായാട്ടിലാണ് അവസാനിച്ചത്. ഈസ്റ്റ് ലണ്ടനില്‍ ഓഗസ്റ്റ് 14ന് നടക്കേണ്ടിയിരുന്ന ചടങ്ങില്‍ പ്രസംഗിക്കാനായിരുന്നു ക്ഷണമെങ്കിലും അംഗങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണു ക്ഷണം പിന്‍വലിച്ചതെന്നു ഹൗസ് ഓഫ് അനീറ്റ സംഘടനയുടെ ഡയറക്ടര്‍ ഫ്രാന്‍ എഡ്‌ഗേര്‍ലി പറഞ്ഞു. മനുഷ്യരുടെ ഭൂമി ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സംഘടനയെന്ന നിലയിലാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ജാനുവിനെ ക്ഷണിച്ചതെന്നും ബംഗാളി മുസ്ലിംകള്‍ അടക്കമുള്ള നിരവധിപ്പേര്‍ സംഘടനയുടെ ഭാഗമാണെന്നും ഇസ്ലാമോഫോബിയയ്‌ക്കെതിരായ നിലപാടെടുക്കുന്ന സംഘടനകൂടിയായതിനാലാണ് ക്ഷണം പിന്‍വലിക്കുന്നതെന്നും അദ്ദേഹം…

      Read More »
    • ലക്ഷ്യം ഇന്ത്യതന്നെ; ചൈനീസ് മോഡലില്‍ ആര്‍മി റോക്കറ്റ് കമാന്‍ഡ് രൂപീകരിക്കാന്‍ പാകിസ്താന്‍; മിസൈല്‍, വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഏകോപിപ്പിക്കും; വാചകമടി തുടര്‍ന്നാല്‍ പ്രത്യാഘാതമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

      ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്‌സതാന്റെ ദീര്‍ഘദൂര മിസൈല്‍ സംവിധാനങ്ങളില്‍ തുളവീണ സാഹചര്യത്തില്‍ പുതിയ സൈനിക വിഭാഗം രൂപീകരിക്കുന്നു. ചൈനയ്ക്കു സമാനമായി ആര്‍മി റോക്കറ്റ് ഫോഴ്‌സ് കമാന്‍ഡ് (എആര്‍എഫ്‌സി) രൂപീകരിക്കാന്‍ തീരുമാനിച്ചെന്നു പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. പരമ്പരാഗത മിസൈല്‍, റോക്കറ്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം സേനയെന്നതിനപ്പുറം ബാലിസ്റ്റിക് മിസൈലുകളുടെയും ഹൈപ്പര്‍ സോണിക് പദ്ധതിയുടെയും മേല്‍നോട്ടവും ഈ വിഭാഗത്തിനായിരിക്കും. ‘ഏറ്റവും ആധുനിക സാങ്കേതികവിദ്യകള്‍ കൂട്ടിച്ചേര്‍ത്ത സൈനിക വിഭാഗമായിരിക്കും’ ഇതെന്നാണു പാക് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പാക് സൈന്യത്തിന്റെ കരുത്തുകൂട്ടുന്നതായിരിക്കും പുതിയ സേനാവിഭാഗമെന്നും ഷെരീഫ് പറഞ്ഞു. നേരത്തേ, സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു നടത്തിയ പരേഡില്‍ ഫത്ത 5 അടക്കമുള്ളവ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ തൊട്ടുമുമ്പിലുള്ള മിസൈലുകള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുണ്ടായ യുദ്ധത്തില്‍ ഇന്ത്യക്കെതിരേ ഉപയോഗിച്ചിരുന്നു. മിസൈല്‍ സംവിധാനം ഇന്ത്യയെ ഉദ്ദേശിച്ചാണ് രൂപീകരിക്കുന്നതെന്നു സൈനിക ഉദ്യേഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വ്യോമ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനൊപ്പം മിസൈല്‍ സംവിധാനങ്ങളിലും പാകിസ്താന്‍ ശ്രദ്ധയൂന്നുന്ന വിവരം അറിയാമെന്ന് ഇന്ത്യന്‍ സുരക്ഷാ…

      Read More »
    • ഇറാനിലെ ജലക്ഷാമം പരിഹരിക്കാമെന്ന് ഇസ്രയേല്‍; പാലസ്തീനികള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഇസ്രയേലിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഇറാന്‍

      ടെഹ്‌റാന്‍: ഇറാനിലെ ജലക്ഷാമം പരിഹരിക്കാന്‍ സഹായിക്കാമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാഗ്ദാനം നിരസിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. പാലസ്തീനികള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഇസ്രയേലിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് പെസെഷ്‌കിയാന്‍ എക്‌സില്‍ കുറിച്ചത്. ഗാസയിലെ ജനങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഒരു ഭരണകൂടമാണോ ഇറാനിലേക്ക് വെള്ളം കൊണ്ടുവരുമെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു ദിവാസ്വപ്നം, അതില്‍ കൂടുതലൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഇറാനിലെ ജനങ്ങളോട് കപടമായ അനുകമ്പ കാണിക്കുകയാണെന്ന് ടെഹ്‌റാനില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ പെസെഷ്‌കിയാന്‍ വ്യക്തമാക്കി. ‘ഗാസയിലെയും അവിടത്തെ നിസ്സഹായരായ ജനങ്ങളുടെയും ദുരവസ്ഥയിലേക്ക് നോക്കൂ. പ്രത്യേകിച്ച് പട്ടിണി, കുടിവെള്ളത്തിന്റെയും മരുന്നിന്റെയും അഭാവം, ഭരണകൂടത്തിന്റെ ക്രൂരമായ ഉപരോധം എന്നിവ കാരണം ബുദ്ധിമുട്ടുന്നവരെ കാണൂ.’ഇപ്പോഴത്തെ സര്‍ക്കാരില്‍നിന്ന് ഇറാന്‍ ‘സ്വതന്ത്രമാകുമ്പോള്‍’ രാജ്യത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ ഇസ്രയേല്‍ സഹായിക്കുമെന്ന് നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ ഇറാനികളെ അഭിസംബോധന ചെയ്തിരുന്നു. ജൂണില്‍ ഇറാനില്‍ ഇസ്രയേല്‍ നടത്തിയ തുടര്‍ച്ചയായ വ്യോമാക്രമണങ്ങളില്‍ സൈനിക മേധാവികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍…

      Read More »
    • യുദ്ധം അവസാനിപ്പിക്കാന്‍ സമ്മതിക്കുമോ? അലാസ്‌കയിലെ റഷ്യ – അമേരിക്ക ഉച്ചകോടി നിര്‍ണ്ണായകമാകും ; സമ്മതിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പുടിന് ട്രംപിന്റെ ഭീഷണി

      വാഷിംഗ്ടണ്‍: വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയ്ക്ക് ശേഷവും യുദ്ധം തുടര്‍ന്നാല്‍ റഷ്യ വിവരമറിയുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ്. ഇരു രാജ്യങ്ങളും തമ്മില്‍ അലാസ്‌ക്കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കുമ്പോഴാണ് റഷ്യക്ക് അന്ത്യശാസനയുമായി ട്രംപ് രംഗത്ത് വന്നത്. ഉച്ചകോടിയില്‍ ട്രംപ് റഷ്യന്‍പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനോട് യുദ്ധം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. അലാസ്‌കന്‍ ഉച്ചകോടിയില്‍ യുക്രെയ്ന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് എല്ലാ രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ നടപ്പാക്കാനും അമേരിക്ക ആഗ്രഹിക്കുന്നതായി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ വെര്‍ച്വല്‍ യോഗത്തിലും ട്രംപ് വ്യക്തമാക്കി. ഇക്കാര്യം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പറഞ്ഞു. അതേസമയം വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്ത യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയും യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് പറയുകയുണ്ടായി. വെടിനിര്‍ത്തല്‍ ആദ്യം വേണമെന്ന നിലപാട് സ്വീകരിച്ച സെലന്‍സ്‌കി, റഷ്യ തയ്യാറായില്ലെങ്കില്‍ ഉപരോധം ശക്തമാക്കണമെന്നും പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രെയ്ന്‍ ചില പ്രദേശങ്ങള്‍ വിട്ടുകൊടുക്കേണ്ടി വരുമെന്ന സൂചനയില്‍ യൂറോപ്യന്‍ സഖ്യകക്ഷികള്‍…

      Read More »
    • അഞ്ചല്ല അതിലേറെ! ഓപ്പറേഷന്‍ സിന്ദൂറില്‍ പറഞ്ഞതിലേറെ പാക് വിമാനങ്ങള്‍ വീഴ്ത്തി; ഇന്ത്യയുടേത് ചരിത്ര നേട്ടം, കൈയടിച്ച് സൈനിക വിദഗ്ധര്‍

      ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക്കിസ്ഥാന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ഇന്ത്യയുടെ വാദത്തെ പിന്തുണച്ച് രാജ്യാന്തര സൈനിക വിദഗ്ധര്‍. അഞ്ച് പാക്ക് ജെറ്റുകളും ഒരു വ്യോമസേനാ മുന്നറിയിപ്പ് വിമാനവും ഇന്ത്യ തകര്‍ത്തുവന്ന എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ്ങിന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകളാണ് സൈനിക വിദഗ്ധര്‍ പുറത്തുവിട്ടത്. 72 മണിക്കൂര്‍ മാത്രം നീണ്ടുനിന്ന യുദ്ധത്തില്‍ പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഓസ്ട്രിയ ആസ്ഥാനമായുള്ള സൈനിക വിദഗ്ധന്‍ ടോം കൂപ്പര്‍ പറഞ്ഞത്. ”അഞ്ച് പാക്കിസ്ഥാന്‍ വിമാനങ്ങള്‍ മാത്രമല്ല, അതില്‍ കൂടുതല്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതിന്റെ തെളിവുകള്‍ ഞങ്ങള്‍ കണ്ടു. പാക്കിസ്ഥാന്‍ വിമാനങ്ങള്‍ നിലത്ത് തകര്‍ന്നു കിടക്കുന്നതിന്റെ തെളിവുകളാണ് ഞങ്ങള്‍ കണ്ടെത്തിയത്. മേയിലാണ് ഈ തെളിവുകള്‍ ലഭിച്ചത്. എന്നാല്‍ ആ ഘട്ടത്തില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നോ, ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നോ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.” എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ കൂപ്പര്‍ പറഞ്ഞു. കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍ ഉപയോഗിച്ചാണ് യുദ്ധവിമാനം വെടിവച്ചിട്ടതെന്നും കൂപ്പര്‍ പറയുന്നു. 300…

      Read More »
    Back to top button
    error: