World
-
ഇറാൻ നേതാക്കൾ സിറിയയിൽ; ഇസ്രയേല്‍ വ്യോമാക്രമണത്തിൽ 5 മരണം
ബെയ്‌റൂട്ട്: ഇറാന്‍ അനുകൂല നേതാക്കളെ ലക്ഷ്യമിട്ട് സിറിയയിലേക്ക് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നാല് നില കെട്ടിടത്തെ ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ മിസൈല്‍ വന്നത്.ഇവിടെ യോഗത്തില്‍ പങ്കെടുത്തിരുന്നവരാണ് കൊല്ലപ്പെട്ടത്. കെട്ടിടം പൂര്‍ണ്ണമായും തകർന്നു. പലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറല്‍ ഗാര്‍ഡ് കോപ്‌സിന് ഏറ്റവും സുരക്ഷിതമായി താമസം ഒരുക്കുന്ന സ്ഥലത്താണ് ഇസ്രയേലിന്റെ മിസൈലാക്രമണം നടന്നിരിക്കുന്നത്. ഇറാനിലെ മുതിര്‍ന്ന നേതാക്കളെ തന്നെയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമാണെന്ന് സിറിയൻ മനുഷ്യാവകാശ നിരീക്ഷക സംഘടനയുടെ ഡയറക്ടര്‍ റാമി അബ്‌ദേല്‍ റഹ്മാന്‍ അറിയിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മേഖല സംഘര്‍ഷഭരിതമായി തുടരുന്നതിനിടെയാണ് ഈ ആക്രമണവും. അതേസമയം തെക്കൻ ഗാസയിലേക്ക് ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചു. ഹമാസ് നേതാക്കളും അംഗങ്ങളും ഗാസയുടെ തെക്ക് ഭാഗത്തുള്ള പ്രധാന നഗരങ്ങളിലാണ് ഒളിച്ചിരിക്കുന്നതെന്ന വിവരത്തെ തുടർന്നാണ് ആക്രമണം. കഴിഞ്ഞ ദിവസം ഖാൻ യൂനിസില്‍ വ്യാപക ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്.ഇരുന്നൂറിലേറെ പേർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.
Read More » -
അമേരിക്കയ്ക്ക് പിന്നാലെ പാക്കിസ്ഥാനോടും ചോദിച്ചു വാങ്ങി ഇറാൻ
പാക്കിസ്ഥാനിലെ ബലൂചിസ്‌ഥാനില്‍ ഇറാന്‍ മിസൈലുകള്‍ പതിക്കുന്നതിനു മണിക്കൂറുകള്‍ മുമ്ബായിരുന്നു ദാവോസിലെ ആ കൂടിക്കാഴ്‌ച. പരസ്‌പരം സൗഹാര്‍ദത്തോടെ സംസാരിച്ചശേഷമാണു പാകിസ്‌താന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വാര്‍ഉല്‍ഹഖ് കാക്കറും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബെ്‌ദാല്ലഹിയാനും പിരിഞ്ഞത്. തൊട്ടുപിന്നാലെയുണ്ടായ ഇറാന്‍ ആക്രമണം ദാവോസിലെത്തിയ മറ്റു രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെയും ഞെട്ടിച്ചു. നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കുന്നതിലെത്തി നില്‍ക്കുകയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കമിപ്പോള്‍. ഈ മാസം 16ന് ഗള്‍ഫ്, ഹോര്‍മുസ് കടലിടുക്കില്‍ നടന്ന ഏകദിന നാവിക അഭ്യാസത്തിലും ഇരു രാജ്യങ്ങളും പങ്കെടുത്തിരുന്നു.ഇസ്രായേലിനെതിരെ നീങ്ങിയ ഇറാൻ പടക്കപ്പലുകളെ അമേരിക്ക പൂട്ടിയതോടെയായിരുന്നു ഇത്. 900 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇരു രാജ്യങ്ങളും പങ്കിടുന്നത്. സായുധ സംഘങ്ങള്‍ക്ക് അഭയം നല്‍കുന്നുവെന്ന് അവര്‍ പരസ്‌പരം ആരോപിക്കുന്നു. വിഭജനം ആവശ്യപ്പെടുന്ന ബലൂച് വിമതരുടെ പ്രക്ഷോഭത്തെ പതിറ്റാണ്ടുകളായി പാകിസ്‌താന്‍ നേരിടുന്നു. സുന്നി സായുധ ഗ്രൂപ്പായ ജെയ്‌ഷ് അല്‍ അദലാണു പാകിസ്‌താന്‍ കേന്ദ്രീകരിച്ച് ഇറാനെ ആക്രമിക്കുന്നത്. എന്നാല്‍, സാമ്ബത്തിക പ്രതിസന്ധിക്കിടയിലും ഇറാനെതിരായ പോരാട്ടം പാകിസ്‌താന് നഷ്‌ടക്കച്ചവടമല്ല. ഇറാനെതിരേ നീങ്ങാന്‍ യു.എസ്.…
Read More » -
കനത്ത ആക്രമണം;ഹൂതി കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് യുഎസ്
ഏഡൻ: തുടർച്ചയായ നാലാം ദിവസവും ഹൂതി കേന്ദ്രങ്ങൾക്ക് നേരെ കനത്ത ആക്രമണം നടത്തി യുഎസ്.ഇറാന്‍റെ പിന്തുണയുള്ള ഹൂതികളെ ആഗോള ഭീകരരായി ബുധനാഴ്ച യുഎസ് പ്രഖ്യാപിച്ചിരുന്നു.പിന്നാലെയാണ് കടുത്ത നടപടി. ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ ആക്രമിക്കുന്ന ഹൂതികള്‍ക്കെതിരേ കഴിഞ്ഞ വെള്ളിയാഴ്ച യുഎസ്-യുകെ സൈന്യങ്ങള്‍ സംയുക്തമായി വൻ ആക്രമണം നടത്തിയിരുന്നു. യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് 60 കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. പിന്നീട് വൻതോതിലുള്ള മിസൈൽ ആക്രമണമാണ് ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യുഎസ് നടത്തിയത്.കനത്ത നാശനഷ്ടങ്ങളും നൂറിലേറെ മരണവും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച ഏദൻ ഉൾക്കടലിൽവെച്ച് മാർഷൽ ദ്വീപുകളുടെ പതാക നാട്ടിയ യു.എസ്. ഉടമസ്ഥതയിലുള്ള എം.വി. ജെൻകോ പിക്കാർഡി കപ്പലിനുനേരെ ഹൂതികൾ ഡ്രോണുകൾ തൊടുത്തിരുന്നു. ഇതിനുള്ള മറുപടിയാണ് ആക്രമണം. ഹൂതികൾക്ക് ആയുധങ്ങളും സാമ്പത്തികസഹായവും നൽകുന്നത് നിർത്താൻ ഇറാനും യു.എസ്. മുന്നറിയിപ്പ് നൽകി.
Read More » -
ഇറാനെതിരെ തിരിച്ചടിച്ച് പാകിസ്താന്‍; പ്രത്യാക്രമണം രണ്ട് പോസ്റ്റുകള്‍ക്കുനേരെ
ഇസ്ലാമാബാദ്: ബലൂചിസ്താന്‍ പ്രവിശ്യയിലെ ഭീകരത്താവളങ്ങള്‍ക്കുനേരേ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ തിരിച്ചടിച്ച് പാകിസ്താന്‍. കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടുകേന്ദ്രങ്ങളാണ് കഴിഞ്ഞ ദിവസം ഇറാന്‍ ലക്ഷ്യമിട്ടത്. അവരണ്ടും തകര്‍ത്തിരുന്നു. അക്രമത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഇറാന്റെ നടപടി പാകിസ്താന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റവും അന്താരാഷ്ട്രനിയമങ്ങളുടെയും യു.എന്‍. പ്രമാണങ്ങളുടെയും ലംഘനവുമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. ഇറാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇറാനിലെ തങ്ങളുടെ സ്ഥാനപതിയെ പാകിസ്താന്‍ ബുധനാഴ്ച തിരിച്ചുവിളിച്ചു. പാകിസ്താനിലെ ഇറാനിയന്‍ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് തിരിച്ചടി. 2012-ല്‍ സ്ഥാപിതമായ സുന്നി ഭീകരസംഘടനയാണ് ജയ്ഷ് അല്‍ ആദില്‍. ജയ്ഷ് അല്‍ ദുലം എന്നും ഈ സംഘടനയ്ക്കു പേരുണ്ട്. ഡിസംബറില്‍ ഇറാനിലെ സിസ്റ്റാന്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് 11 പോലീസുകാരെ…
Read More » -
നിർണായക ചികിത്സയ്ക്ക് സഹായിച്ചത് ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ്, ഗൾഫിൽ പൊലീസ് ഉദ്യോഗസ്ഥന് പുതുജീവൻ
ഹൃദയാഘാതം സംഭവിച്ച 26 കാരനായ യു എ ഇ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച് നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ. ചികിത്സയ്ക്കിടെ ഇൻട്രാവാസ്കുലർ ഇമേജിംഗ് പ്രക്രിയയിലാണ് എഐ യുടെ സഹായമുണ്ടായത്. ഇത് ധമനിക്ക് തങ്ങൾ ഉപയോഗിച്ച സ്റ്റെന്റിന്റെ ശരിയായ വലുപ്പം കൃത്യമായി അളക്കാൻ സഹായിച്ചുവെന്ന് ദുബൈയിലെ സൗദി ജർമ്മൻ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ഷാഡി ഹബ്ബൂശിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ആദ്യം, രോഗിയുടെ വലത് ഹൃദയധമനിയിലെ വിടവ് ഏകദേശം 2.5 മില്ലിമീറ്റർ വ്യാസമുള്ളതായാണ് ഡോക്ടർമാർ കണക്കാക്കിയത്. എന്നാൽ എഐ സാങ്കേതിക വിദ്യ വലിയ പൊരുത്തക്കേട് സൂചിപ്പിച്ചു, യഥാർത്ഥ വ്യാസം നാല് മില്ലീമീറ്ററാണെന്ന് വെളിപ്പെടുത്തി. ഹൃദയധമനിയിലെ ചികിത്സകളിൽ ഈ സുപ്രധാന വ്യത്യാസം നിർണായകമാണ്, ഇവിടെ കൃത്യത പരമപ്രധാനമാണ്. ഡോക്ടർമാർ പൊരുത്തക്കേട് തിരിച്ചറിയുകയും നടപടിക്രമം ഉടനടി ശരിയാക്കുകയും ചെയ്തു. മെഡിക്കൽ, ശസ്ത്രക്രിയാ രംഗത്ത് മികച്ച പ്രവചനങ്ങൾ നടത്താൻ…
Read More » -
ലോകത്തെ ഏറ്റവും ശക്തമായ കറൻസി കുവൈത്ത് ദിനാര്‍; യു.എസ് ഡോളറിന് 10ാം സ്ഥാനം
ലോകത്തെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. കുവൈത്ത് ദിനാറാണ് ഒന്നാം സ്ഥാനത്ത്.അതേ സമയം, ജനപ്രീതി ഉണ്ടായിട്ടും ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളില്‍ യു.എസ് ഡോളര്‍ പത്താം സ്ഥാനത്താണ്. കുവൈത്ത് ദിനാര്‍ ആണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 270.23 രൂപക്കും, 3.25 ഡോളറിനും തുല്യമാണ് ഒരു കുവൈറ്റ് ദിനാര്‍. ബഹ്റൈൻ ആണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. 220.4 രൂപക്കും 2.65 ഡോളറിനും തുല്യമാണ് ഒരു ബഹ്റൈൻ ദിനാര്‍. ഒമാൻ റിയാല്‍ (215.84 രൂപ, 2.60 ഡോളര്‍), ജോര്‍ഡാനിയൻ ദിനാര്‍ (117.10 രൂപ, 1.141 ഡോളര്‍), ജിബ്രാള്‍ട്ടര്‍ പൗണ്ട് (105.52 രൂപ, 1.27 ഡോളര്‍), ബ്രിട്ടീഷ് പൗണ്ട് (105.54 രൂപ, 1.27ഡോളര്‍ ), കായ് മാൻ ഐലൻഡ് (99.76 രൂപ, 1.20 ഡോളര്‍), സ്വിസ് ഫ്രാങ്ക് (97.54 രൂപ, 1.17ഡോളര്‍), യൂറോ (90.80 രൂപ, 1.09 ഡോളര്‍). എന്നിങ്ങനെയാണ് പട്ടിക. യു.എസ് ഡോളറാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്. ഒരു യു.എസ് ഡോളര്‍ എന്നാല്‍…
Read More » -
സുന്ദരി പൈലറ്റ്! മിസ് അമേരിക്ക കിരീടം ചൂടി ഫൈറ്റര്‍ പൈലറ്റ്
മിയാമി: ഈ വര്‍ഷത്തെ മിസ് അമേരിക്ക പദവിയിലേക്കെത്തി യുഎസ് വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റ്. ഫ്‌ളോറിഡയില്‍ നടന്ന മിസ് അമേരിക്ക മത്സരത്തിലാണ് 22 കാരിയായ മാഡിസണ്‍ മാര്‍ഷ് കിരീടം നേടിയത്. ആദ്യമായാണ് അമേരിക്കയില്‍ ഒരു സൈനിക ഓഫീസര്‍ മിസ് അമേരിക്ക കിരീടം നേടുന്നത്. ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥി കൂടിയാണ് മാഡിസണ്‍ മാര്‍ഷ്. യുഎസ് വ്യോമസേനയിലെ സെക്കന്റ് ലഫ്റ്റനന്റാണ് മാഡിസണ്‍. ടെക്‌സാസ് സ്വദേശിയായ എല്ലി ബ്രൂക്‌സാണ് രണ്ടാം സ്ഥാനത്തെത്തിയത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ നിന്നായി എത്തിയ 51 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാഡിസണ്‍റെ നേട്ടം. ചോദ്യോത്തര റൌണ്ടിലെ മിന്നുന്ന പ്രകടനത്തോടെയാണ് മാഡിസണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. സൈനിക പദവികള്‍ക്കൊപ്പം തന്നെ സൌന്ദര്യ സങ്കല്‍പ്പങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനേക്കുറിച്ചായിരുന്നു ചോദ്യോത്തര റൌണ്ടില്‍ മാഡിസണ്‌റെ പ്രതികരണം. 2023ലാണ് അമേരിക്കന്‍ വ്യോമ സേന അക്കാദമിയിലെ പഠനം പൂര്‍ത്തിയാക്കിയ മാഡിസണ്‍ കഴിഞ്ഞ വര്‍ഷം മിസ് കൊളറാഡോ പട്ടം നേടിയിരുന്നു.
Read More » -
പാക്കിസ്ഥാനില്‍ ഇറാന്‍റെ മിസൈല്‍ ആക്രമണം; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചി ഭീകര സംഘടനയായ ജെയ്‌ഷ് അല്‍ അദലിന്‍റെ രണ്ട് താവളങ്ങളിലാണ് മിസൈല്‍ പതിച്ചത്. ഭീകര സംഘടനയായ ജെയ്‌ഷ് അല്‍ അദലിന്‍റെ രണ്ട് താവളങ്ങള്‍ മിസൈലുകളാല്‍ ലക്ഷ്യമിട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ ചൊവ്വാഴ്ച പറഞ്ഞു. ഇറാനെതിരേ പാക്കിസ്ഥാനിലെ ഭീകര സംഘടന നടത്തുന്ന നീക്കങ്ങള്‍ ആണ് ഈ ആക്രമണത്തിനു കാരണമെന്നാണ് സൂചന. ഇറാന്‍റെ അര്‍ധ സൈനിക വിഭാഗമായ റെവലൂഷ്യണറി ഗാര്‍ഡിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം. 2012 ല്‍ രൂപീകരിച്ച് പാകിസ്ഥാനിലും ഇറാനിലുമായി പ്രവര്‍ത്തിക്കുന്ന സുന്നി ഭീകരവാദ സംഘടനയാണ് ജെയ്ഷ് അല്‍ ആദുല്‍. ഇറാന്‍റെ സിസ്റ്റാനിലും ബലൂചിസ്ഥാനിലുമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഷിയാ മുസ്‌ലീം രാജ്യമായ ഇറാനെതിരെ പോരാടി മേഖലയില്‍ സുന്നി സ്വയംഭരണ മേഖല സ്ഥാപിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
Read More » -
ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍;24 മണിക്കൂറിനിടെ 158 മരണം
ഗാസ: കരസൈനികരെ പിൻവലിച്ച് ഖാൻ യൂനുസില്‍ വീണ്ടും വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍. ജബലിയയിലും റഫയിലും നടത്തിയ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 158 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 24,285 ആയി. ബൈത് ലാഹിയയില്‍നിന്ന് 100 റോക്കറ്റ് ലോഞ്ചറുകള്‍ പിടിച്ചെടുത്തതായും നിരവധി ഹമാസ് പോരാളികളെ വധിച്ചതായും ഇസ്രായേല്‍ അറിയിച്ചു. വെസ്റ്റ്ബാങ്കില്‍ പരിശോധന നടത്തിയ ഇസ്രായേല്‍ സേന നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ലബനോനിലെ അയ്ത ശഅബില്‍ ആക്രമണം നടത്തിയതായും ഇസ്രായേല്‍ സേന അറിയിച്ചു. തെക്കൻ ഗസ്സയിലെ സൈനിക നടപടി അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യൊആവ് ഗാലന്റ് പ്രഖ്യാപിച്ചു. ബന്ദികളെ വിട്ടയക്കാതെ ഹമാസ് മനഃശാസ്ത്ര യുദ്ധം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് വിഡിയോയിലൂടെ അറിയിച്ചു. എന്നാല്‍, ഇസ്രായേല്‍ ഇക്കാര്യം നിഷേധിച്ചു
Read More » -
ചെങ്കടലില്‍ വീണ്ടും കപ്പലിനെ ആക്രമിച്ച് ഹൂതികള്‍
ഏഡൻ: ചെങ്കടലില്‍ വീണ്ടും കപ്പലിനെ ആക്രമിച്ച് ഹൂതികള്‍.യമന്റെ വടക്കു പടിഞ്ഞാറൻ പ്രദേശമായ സലീഫില്‍ നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം. ഗ്രീക്ക് ഉടമസ്ഥതയിലുള്ള കപ്പലിന് നേർക്ക് മിസൈല്‍ ആക്രമണമാണുണ്ടായത്.24 ജീവനക്കാരുമായി വിയറ്റ്‌നാമില്‍ നിന്ന് ഇസ്രായേലിലേക്ക് പോവുകയായിരുന്ന സോഗ്രാഫിയ കപ്പലിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ നാശനഷ്ടങ്ങളിലെന്നാണ് റിപ്പോര്‍ട്ടുകള്‍.കപ്പലില്‍ ചരക്കുകളില്ലെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൂതികള്‍ യമനില്‍നിന്നു തൊടുത്ത മിസൈല്‍ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന യുഎസ് ചരക്കുകപ്പലിനെയും നേരത്തെ ആക്രമിച്ചിരുന്നു. ഏദൻ കടലിടുക്കിനു സമീപത്തായിരുന്നു കപ്പല്‍.ഹൂതികളുടെ ആക്രമണത്തെത്തുടര്‍ന്ന് ചെങ്കടലിലൂടെയുള്ള ചരക്കുനീക്കം ആഴ്ചകളായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കാതെ ചെങ്കടല്‍ ആക്രമണവും നിര്‍ത്തില്ലെന്ന് ഹൂതികള്‍ ആവര്‍ത്തിച്ചു.
Read More »