Kerala
-
ഇപ്പോള്‍ കണ്ടത് സാമ്പിള്‍ വെടിക്കെട്ട്; ശരിക്കുള്ള വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളുവെന്ന് കോണ്‍ഗ്രസ്: നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
തിരുവനന്തപുരം: ഇപ്പോള്‍ കണ്ടത് പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് പോലെ വെറും സാമ്പിള്‍ മാത്രമാണ്. ശരിക്കുള്ള കിടിലന്‍ വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളുവെന്ന് കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കള്‍. തദ്ദേശത്തില്‍ മുങ്ങിപ്പോയ എല്‍ഡിഎഫ് ആശങ്കയില്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്ന പ്രവചനപ്രഖ്യാപനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. യുഡിഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് ആകെ ത്രില്ലിലാണ്. വിചാരിച്ചതിനേക്കാള്‍ നേട്ടം കൊയ്യാനായതില്‍. അത് ഏതാനും മാസങ്ങള്‍ക്കപ്പുറം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കുകൂട്ടങ്ങള്‍ക്കുള്ള ആത്മവിശ്വാസവുമാകുന്നുണ്ട് അവര്‍ക്ക്. വന്‍ അട്ടിമറികള്‍ നടന്നില്ലെങ്കിലും തിരിച്ചുവരവിന്റെ ശക്തമായ അടയാളങ്ങള്‍ കാണിച്ചാണ് യുഡിഎഫ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങിയത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ തലങ്ങളിലും വന്‍ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ് യുഡിഎഫ് എന്ന് നേതാക്കളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫലങ്ങള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും പങ്കുവെക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം…
Read More » -
തലസ്ഥാനത്ത് വലിയ അപകടം ഉണ്ടാവാൻ പോവുകയാണ്… അതിന്റെ തുടക്കമാണ് ബിജെപിയുടെ വിജയം!! തിരുവനന്തപുരത്ത് ബിജെപി- സിപിഎം അന്തർധാര വളരെ സജീവം, അല്ലെങ്കിൽ ബിജെപിക്ക് ഇത്ര സീറ്റ് കിട്ടില്ല, യുഡിഎഫിന്റേത് പ്രതീക്ഷിച്ചതിനപ്പുറമുള്ള വിജയം, അതിരുകടന്ന ആത്മവിശ്വാസം ഒരിക്കലും പ്രകടിപ്പിക്കില്ല- എംഎം ഹസൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് വിലയിരുത്തിയതിനേക്കാൾ വലിയ വിജയമാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് എംഎം ഹസ്സൻ. കേരള സർക്കാറിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. 2020 തെരഞ്ഞെടുപ്പുകളെടുത്തുനോക്കായാൽ എല്ലായിടത്തും എൽഡിഎഫിന്റെ വിജയമായിരുന്നു കാണാൻ സാധിച്ചത്. ഇപ്പോൾ അങ്ങനെയല്ല. എവിടെയാണ് എൽഡിഎഫിന് പിഴച്ചതെന്ന് അവർ ആത്മപരിശോധന നടത്താൻ പറ്റിയ അവസരമാണിത്. ശബരിമല പ്രശ്നത്തിൽ ജനങ്ങൾ ശക്തമായി പ്രതികരിച്ചു. മുഖ്യമന്ത്രി നടത്തിയ വിലകുറഞ്ഞ പ്രതികരണങ്ങൾ എൽഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. യുഡിഎഫുകാരെല്ലാം സ്ത്രീ സമ്പടന്മാരാണെന്നു മുഖ്യമന്ത്രി പറഞ്ഞു, സ്ത്രീലംബടന്മാരേയും ലൈംഗിക അപവാദ കേസുകളെ പ്രതികളേയും സ്വന്തം ചിറകിനടിയിൽ ഒളിപ്പിച്ചിരുത്തിയ മുഖ്യമന്ത്രിയുടെ ആ പരാമർശം പൊതു സമൂഹം അംഗീകരിക്കുന്നില്ല എന്നതിനുള്ള തെളിവാണിത്. ഈ വിജയത്തിൽ അതിരു കടന്ന ആത്മവിശ്വാസം യുഡിഎഫ് ഒരിക്കലും പ്രകടിപ്പിക്കില്ല എന്നാണ് തന്റെ വിശ്വാസമെന്നും എംഎം ഹസൻ പറഞ്ഞു. തിരുവനന്തപുരത്ത് എൽഡിഎഫും ബിജെപിയും തമ്മിലുള്ള അന്തർധാര നന്നായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ വാസ്തവത്തിൽ വലിയ അപകടം ഉണ്ടാവാൻ പോവുകയാണ്. അതിന്റെ തുടക്കമാണ് ബിജെപിയുടെ ഭരണം…
Read More » -
പൂരനഗരിയില്‍ പത്താണ്ടിനു ശേഷം ഭരണക്കുടമാറ്റം ; 33-11-8-4 = 56 ; കോര്‍പറേഷനില്‍ മൂവര്‍ണക്കുടയുയര്‍ന്നു ; താമരമൊട്ടുകള്‍ കൂടുതല്‍ വിരിഞ്ഞു ; ചെങ്കൊടി ആഞ്ഞുവീശിയില്ല
തൃശൂര്‍: പത്താണ്ടിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം തൃശൂര്‍ കോര്‍പറേഷനില്‍ ഭരണക്കുടമാറ്റം. ഒരു ഡിവിഷന്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് 55ല്‍ നിന്ന് 56 ഡിവിഷനുകളായി മാറിയ തൃശൂര്‍ കോര്‍പറേഷനില്‍ 33 ഡിവിഷനുകളില്‍ യുഡിഎഫിന്റെ മൂവര്‍ണവിജയപതാാക വീശി. പത്താണ്ടു ഭരിച്ച എല്‍ഡിഎഫിന് 11 സീറ്റുകളില്‍ മാത്രം കൊടുത്ത തൃശൂര്‍ കോര്‍പറേഷനിലെ ജനങ്ങള്‍ ഇക്കുറി പ്രതിപക്ഷത്തിരുത്തി. എന്‍ഡിഎക്ക് കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടു സീറ്റുകളില്‍ കൂടി ലീഡു നല്‍കി എട്ടു സീറ്റില്‍ വിജയിപ്പിച്ചു നാലു സ്വതന്ത്രന്‍മാരും ലീഡുയര്‍ത്തി. കഴിഞ്ഞ തവണ 25 സീറ്റുകള്‍ നേടിയാണ് എല്‍എഡിഎഫ് ഭരണംപിടിച്ചത്. 24 സീറ്റുകള്‍ യുഡിഎഫ് നേടിയിരുന്നു. മുപ്പത് ഡിവിഷനുകളുള്ള തൃശൂര്‍ ജില്ല പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി. 21 സീറ്റുകള്‍ അവര്‍ ലീഡ് ചെയ്തപ്പോള്‍ ഒമ്പതിടത്ത് യുഡിഎഫും. നഗരസഭകളിലും എല്‍ഡിഎഫിനാണ് മേല്‍ക്കോയ്മ. ഏഴില്‍ അഞ്ചും ഇടതു നേടിയപ്പോള്‍ രണ്ടില്‍ ഒതുങ്ങി യുഡിഎഫ്. 16 ബ്ലോക്കുകളില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 4, സ്വതന്ത്രന്‍ ഒന്ന് എന്ന നിലയിലാണ്. ആകെയുള്ള 1601 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 642…
Read More » -
എറണാകുളം ജില്ലയിൽ 12 നഗരസഭകൾ യുഡിഎഫ് കൈപ്പിടിയിലാക്കി!! ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തിൽ ഇടംപിടിക്കാതെ എൽഡിഎഫ്, ഒരിടത്ത് എൻഡിഎ
എറണാകുളം: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം ഇതുവരെ പുറത്തുവന്നപ്പോൾ എൽഡിഎഫ് അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നഗരസഭയിൽ ഒരിടത്തും എൽഡിഎഫിന് വിജയിക്കാനായില്ല. 12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോൾ തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്ന് എൻഡിഎ ഒരു സീറ്റിന്റെ അട്ടിമറി വിജയത്തിലൂടെ ഭരണം പിടിച്ചെടുത്തു. അതേസമയം 12 നഗരസഭകളിലെയും വിജയത്തിലൂടെ യുഡിഎഫ് സർവാധിപത്യം തുടരുകയായിരുന്നു. മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂർ, കളമശ്ശേരി, കോതമംഗലം, നോർത്ത് പറവൂർ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ 12 നഗരസഭകളിലും യുഡിഎഫ് വിജയിച്ചു. തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ തൃപ്പൂണിത്തുറയിൽ എൻഡിഎ NDA 21 LDF 20 UDF 12 മൂവാറ്റുപുഴ നഗരസഭയിൽ യുഡിഎഫ് UDF17 LDF 7 NDA 1 ആലുവ നഗരസഭയിൽ യുഡിഎഫ് UDF 16 LDF 2 NDA 4 OTH 4 അങ്കമാലി നഗരസഭയിൽ യുഡിഎഫ് Udf 12 LDF 9 NDA 2 OTH 8 ഏലൂർ…
Read More » -
തലമാറിയപ്പോൾ തലവരയും മാറി… തിരുവനന്തപുരം കോർപ്പറേഷനിൽ താമര വിരിഞ്ഞു!! ചരിത്രത്തിലാദ്യമായി ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ചെടുത്ത് ബിജെപി!! പാലക്കാട് നഗരസഭയിൽ ഭരണം നിലനിർത്തി, കോഴിക്കോട് എൽഡിഎഫ്- യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം
എറണാകുളം: തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് എൻഡിഎയുടെ തേരോട്ടം. 50 ഇടത്ത് എൻഡിഎ, 26 ഇടത്ത് എൽഡിഎഫ്, 19 ഇടത്ത് യുഡിഎഫ് എന്നിങ്ങനെയാണ് നില. അതേസമയം പാലക്കാട് നഗരസഭയ്ക്ക് പിന്നാലെ തൃപ്പൂണിത്തുറ നഗരസഭയിലും ചരിത്രത്തിൽ ആദ്യമായി ഭരണം പിടിച്ച് എൻഡിഎ. ഒരു സീറ്റിൻറെ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ വിജയം. തൃപ്പൂണിത്തുറ നഗരസഭ കാലങ്ങളായി എൽഡിഎഫും യുഡിഎഫും മാറി മാറിയാണ് ഭരിച്ചുവന്നിരുന്നത്. ഇവിടെ 21 സീറ്റുകൾ എൻഡിഎ നേടിയപ്പോൾ 20 സീറ്റുകളാണ് എൽഡിഎഫ് ഇത്തവണ നേടിയത്. എന്നാൽ യുഡിഎഫ് 16 സീറ്റുകളിലൊതുങ്ങി. കോഴിക്കോട് എൽഡിഎഫ്- യുഡിഎഫ് തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എൽഡിഎഫിൽ നിന്നാണ് എൻഡിഎ തൃപ്പൂണിത്തുറ ഭരണം അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുത്തത്. നിലവിൽ എൽഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത്. എ ക്ലാസ് നഗരസഭയായി കണക്കാക്കി ബിജെപി വലിയ പ്രചാരണമാണ് തൃപ്പൂണിത്തുറയിൽ നടത്തിയത്. പാലക്കാട് നഗരസഭയിലു ബിജെപി ഭരണം നിലനിർത്തിയിരുന്നു. എൻഡിഎ 25 സീറ്റിലും യു.ഡി.എഫ് 18 സീറ്റുകളിലും എൽഡിഎഫ് ഒമ്പത് സീറ്റുകളിലുമാണ് പാലക്കാട്…
Read More » -
പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് അടിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് കുത്തി, ഈ കാണിച്ചത് നന്ദികേടല്ലാതെ വേറെന്തെങ്കിലുമാണോ?… വികസന- ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വോട്ട് കിട്ടുമെങ്കിൽ ഒരു കാരണവശാലും എൽഡിഎഫ് പരാജയപ്പെടാൻ പാടുള്ളതല്ല, എന്തുകൊണ്ട് തിരിച്ചടിയെന്ന് എൽഡിഎഫ് എന്ന നിലയിലും പാർട്ടി എന്ന നിലയിലും പരിശോധിക്കും, എംഎം മണി
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ടാണ് തിരിച്ചടിയെന്ന് എൽഡിഎഫ് എന്ന നിലയിലും പാർട്ടി എന്ന നിലയിലും പരിശോധിക്കുമെന്ന് എംഎം മണി. സംഭവങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടി സ്വീകരിച്ച് മുന്നോട്ട് പോകും, വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും വോട്ട് കിട്ടുമെങ്കിൽ ഒരു കാരണവശാലും എൽഡിഎഫ് പരാജയപ്പെടാൻ പാടുള്ളതല്ല. അതിനു മാത്രം വികസന പ്രവർത്തനങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ, പെൻഷൻ എല്ലാം നമ്മുടെ ജില്ലയിലടക്കം കൊണ്ടുവന്നിട്ടുണ്ടെന്നും എംഎം മണി പറഞ്ഞു. ഈ ആനുകൂല്യങ്ങളെല്ലാം വാങ്ങി വച്ചിട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ വോട്ട് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. ഭരണവിരുദ്ധ വികാരമെന്നൊന്നും പറയാറായിട്ടില്ല. അതൊക്കെ പാർട്ടി നേതൃത്വം പരിശോധിച്ചിട്ട് പറഞ്ഞോളും. രാജക്കാട് പഞ്ചായത്തിലുൾപെടെ എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടതിനെകുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് ആ ആയിക്കോട്ടെ… എന്നായിരുന്നു മറുപടി. എന്റെ പഞ്ചായത്തിലെ പത്തും പോയോ? മറു ചോദ്യം, ശാന്തമ്പാറ കിട്ടിയിട്ടുണ്ട്. ആ ആയിക്കോട്ടെ.. അതൊന്നും പരാജയപ്പെടാൻ പാടില്ലാത്ത സ്ഥലങ്ങളാണെന്നും പ്രതികരണം. അതേസമയം സംസ്ഥാനത്ത് യുഡിഎഫ് തരങ്കമെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ മറുപടി…
Read More » -
പ്രെസ്സ് റിലീസ് സെമി പോരാട്ടങ്ങൾക് ഒരുങ്ങി സൂപ്പർ ലീഗ് കേരള
കൊച്ചി, 12/12/2025: ആവേശകരമായ സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ നിർണായകമായ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് വേദിയൊരുങ്ങിക്കഴിഞ്ഞു. ഡിസംബർ 14ന് നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്സി തങ്ങളുടെ സ്വന്തം തട്ടകമായ ഇ എം എസ കോർപറേഷൻ സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ് സി യെ നേരിടും. ഡിസംബർ 15 ന് നടക്കുന്ന രണ്ടാം സെമിയിൽ കരുത്തരായ തൃശൂർ മാജിക് എഫ് സി, മലപ്പുറം എഫ് സി യുമായി തൃശൂർ കോര്പറേഷന് സ്റ്റേഡിയത്തിൽ കൊമ്പുകോർക്കും. സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ കാരണങ്ങളാലാണ് ആദ്യം നിശ്ചയിച്ച തീയതികളിൽ നിന്ന് മത്സരങ്ങൾ മാറ്റിവെച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിലും ജനപങ്കാളിത്തത്തിലും മാത്രമല്ല, ഡിജിറ്റൽ ലോകത്തും കേരള ഫുട്ബോൾ വൻ വിപ്ലവമാണ് സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ സൃഷ്ടിച്ചിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകത കേരളത്തിലെ ചരിത്രപരമായ വേദികളുടെ തിരിച്ചുവരവാണ്. കണ്ണൂരിലെ ജവഹർ മുനിസിപ്പൽ സ്റ്റേഡിയം, തൃശ്ശൂർ…
Read More » -
രാഹുലുമായി സഹകരിച്ചാല്‍ നടപടിയെന്ന് ഡിസിസി പ്രസിഡന്റ്; മണ്ഡലത്തില്‍ സജീവമാകുന്നത് തലവേദന; ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍; മുന്നറിയിപ്പുമായി മുസ്ലിം ലീഗും; കേസന്വേഷണം ഡിജിപി നേരിട്ടു വിലയിരുത്തും; പ്രത്യേക സംഘത്തിന് ചുമതല
പാലക്കാട്: രാഹുല്‍ മാങ്കുട്ടത്തിലിനെ സഹായിക്കുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഡിസിസി. രാഹുലുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നു നേതൃത്വം അറിയിച്ചു. അതേസമയം പാലക്കാട്ടെ ഫ്‌ലാറ്റില്‍ നിന്ന് ഉടന്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് രാഹുലിന് അസോസിയേഷന്‍ നോട്ടിസ് നല്‍കി. കഴിഞ്ഞ ദിവസം പോളിംഗ് ബൂത്തില്‍ എത്തിയപ്പോഴാണ് രാഹുലിനെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂച്ചെണ്ടു കൊടുത്ത് സ്വീകരിച്ചത്. യാത്രയിലുടനീളം പ്രാദേശിക നേതാക്കള്‍ അനുഗമിക്കുകയും ചെയ്തു. വിഷയത്തില്‍ ആക്ഷേപം ഉയര്‍ന്നതോടെയാണ് പ്രതികരണമായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ രംഗത്തെത്തിയത്. രാഹുലിനെ പ്രകീര്‍ത്തിക്കുന്നതിനെ തള്ളി കെ.സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. രാഹുല്‍ തുടര്‍ന്നങ്ങോട്ടേക്ക് മണ്ഡലത്തില്‍ സജീവമാകുന്നത് പാര്‍ട്ടിക്ക് തലവേദനയാകും എന്ന് മുന്നില്‍കണ്ടു കൊണ്ടാണ് നേതൃത്വത്തിന്റെ ഇടപെടല്‍. നേരത്തെ രാഹുലിനു കിട്ടിയ സ്വീകാര്യതയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരുന്നു. അതിനിടെ രാഹുലിന്റെ കുന്നത്തൂര്‍മേടിലെ ഫ്‌ലാറ്റില്‍ നിന്നു ഒഴിയാനാവശ്യപ്പെട്ട് അസോസിയേഷന്‍ നോട്ടിസ് നല്‍കി. പ്രത്യേക അന്വേഷണ സംഘം ഫ്‌ലാറ്റില്‍ പരിശോധനക്കെത്തിയതും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞതോടുകൂടിയാണ് ഒഴിയാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ഈ മാസം 25ന് മുമ്പ് രാഹുല്‍ മാറിയേക്കും. പാലക്കാട്ടെ ഉപ തിരഞ്ഞെടുപ്പ്…
Read More » -
എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ലെന്ന് വിധി പകര്‍പ്പ് ; ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഡേറ്റകള്‍ കേസുമായി ബന്ധപ്പെട്ടതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ലെന്ന് വിധി പകര്‍പ്പ്. ദിലീപിനെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മുന്നൂറോളം പേജുകളിലാണ്. ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാനായില്ല. ദിലീപിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപ് പ്രതികള്‍ക്ക് പണം നല്‍കിയെന്നതിനോ പള്‍സര്‍ സുനി ദിലീപില്‍ നിന്ന് പണം വാങ്ങിയതിനോ ജയിലില്‍ നിന്ന് ദിലിപിനെ വിളിച്ചതിനോ തെളിവില്ലെന്ന് വിധിയില്‍ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയതില്‍ വീഴ്ചയുണ്ടായെന്ന് വിധിയില്‍ പറയുന്നു. ദിലീപിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഡേറ്റകള്‍ കേസുമായി ബന്ധപ്പെട്ടതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നീക്കം ചെയ്‌തെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ ഫോണുകള്‍ എന്തുകൊണ്ട് സിഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും കോടതി ചോദിച്ചു. ആകെ 1709 പേജുകളുള്ള വിധി പകര്‍പ്പാണ് പുറത്തുവന്നത്. ആറ് പ്രതികളെ ശിക്ഷിച്ചും നാല് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. പത്ത് പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്,…
Read More » -
രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ താമസിച്ചത് എട്ടിടങ്ങളില്‍ ; വില്ലയും ഫാംഹൗസുകളും ഒളിത്താവളങ്ങളായി ; ഒരിടത്തും അഞ്ചുമണിക്കൂറില്‍ കൂടുതല്‍ തങ്ങാതെ പലായനം, സഹായിച്ചത് പ്രാദേശിക പ്രവര്‍ത്തകരെന്ന് സൂചന
പാലക്കാട്: മൂന്‍കൂര്‍ജാമ്യം അനുവദിച്ചതിന് പിന്നാലെ പാലക്കാട് സജീവമാകാന്‍ തീരുമാ നിച്ചിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ 15 ദിവസത്തോളം ഒളിവില്‍ കഴിയാന്‍ സഹായിച്ചത് പ്രാദേശിക പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. തിരിച്ചെത്തിയതിന് പിന്നാലെ നിലവില്‍ പാലക്കാട് തന്നെ തുടരുന്ന രാഹുല്‍ ഇന്നലെ മുതല്‍ എസ്‌ഐടിയുടെ നിരീക്ഷണത്തിലാണ്. ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ തമിഴ്നാട്ടിലും ബംഗലുരുവിലുമായി എട്ട് ഇടങ്ങളില്‍ പാര്‍ത്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍, ബാഗലൂര്‍, ബെംഗളൂരു, ഹൊസൂര്‍, കോറമംഗല, കെമ്പഗൗഡ, മുത്തുഗഡഹള്ളി, ബൊമ്മസാന്ദ്ര പ്രദേശങ്ങളില്‍ വില്ല കളിലും റിസോര്‍ട്ടുകളിലും ഫാംഹൗസുകളിലും വില്ലകളിലുമായി മാറിമാറി കഴിയു കയാ യിരുന്നു. ഇരു കേസുകളിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ സജീവമാകാനാണ് രാഹുലിന്റെ നീക്കം. ഈ സ്ഥലങ്ങള്‍ പൊലീസ് തിരിച്ചറിയുകയും ഒളിവില്‍ കഴിഞ്ഞതിന് തെളിവ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു സ്ഥലത്ത് പരമാവധി കഴി ഞ്ഞ ത് അഞ്ചുമണിക്കൂറാണെന്നാണ് വിവരം. വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം…
Read More »