Social Media

  • അടുത്ത യാത്ര ലക്ഷദ്വീപിലേക്ക് ; മോദിയുടെ ചിത്രം പങ്കുവച്ച്‌ രചന നാരായണൻകുട്ടി

    മാലദ്വീപ് മന്ത്രിമാർ  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് പിന്നാലെ ‘ബോയിക്കോട്ട് മാലദ്വീപ്’ ക്യാമ്ബയിൻ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതേത്തുടർന്ന് നിരവധി പേരാണ് മാലദ്വീപിലേക്കുള്ള യാത്ര വേണ്ടെന്നുവച്ചത്.മാലിയിലേക്ക് പോകാതെ ലക്ഷദ്വീപിലേക്ക് പോകാനാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ലക്ഷദ്വീപിന് പിന്തുണയുമായെത്തിയിരിക്കുകയാണ് നടി രചന നാരായണൻകുട്ടി. അടുത്ത യാത്ര എന്തുകൊണ്ട് ഇവിടേക്ക് ആക്കിക്കൂടായെന്ന അടിക്കുറിപ്പോടെ ലക്ഷദ്വീപില്‍ നിന്നുള്ള മോദിയുടെ ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുക്കളെ ടാഗ് ചെയ്‌തുകൊണ്ടാണ് രചന നാരായണൻകുട്ടിയുടെ പോസ്റ്റ്.   ലക്ഷദ്വീപ് ടൂറിസത്തെ പിന്തുണച്ചുകൊണ്ട് നടൻ ഉണ്ണി മുകുന്ദനും നടി ശ്വേതാ മേനോനും അടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപും ആൻഡമാനും പോലുള്ള ഇന്ത്യൻ ദ്വീപുകള്‍ കണ്ട് തീര്‍ത്തതിന് ശേഷം വിദേശ രാജ്യങ്ങള്‍ കാണാമെന്നാണ് ശ്വേത ഫേസ്ബുക്കില്‍ കുറിച്ചത്.   മാലദീപിന്റെ പ്രധാന വരുമാനം ടൂറിസമാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ മാലദ്വീപ് സന്ദര്‍ശിക്കുന്നത് ഇന്ത്യയില്‍ നിന്നായിരുന്നു. കഴിഞ്ഞ വര്‍ഷം മാലിദ്വീപ്  സന്ദര്‍ശിച്ചത് രണ്ടരലക്ഷം ഇന്ത്യക്കാരായിരുന്നു.  …

    Read More »
  • സ്ത്രീകളുടെ ശബരിമല: അറിയാം പത്തനംതിട്ട കക്കാട്ടുകോയിക്കല്‍ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

    പത്തനംതിട്ട:സ്ത്രീകളുടെ ശബരിമലഎന്ന വിശേഷണമാണ് പത്തനംതിട്ട ജില്ലയിലെ കക്കാട്ടുകോയിക്കല്‍ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്. ഇവിടെനിന്നും ശബരിമലയിലേക്കുള്ള ദൂരം 45 കിലോമീറ്റര്‍ മാത്രം.  മകരസംക്രമസന്ധ്യയില്‍ ശബരീശന് ചാര്‍ത്തുന്ന തിരുവാഭരണം ശബരിമല കഴിഞ്ഞാല്‍ ചാര്‍ത്തി ദീപാരാധന നടത്തുന്ന ഏകക്ഷേത്രമാണിത്.  ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്ന ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്താന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് തിരുവാഭരണം കണ്ടുതൊഴാന്‍ അവസരം കിട്ടുന്ന ഏക ക്ഷേത്രവുമാണിത്. മകരവിളക്ക് കഴിഞ്ഞ് ശബരിമല നടയടച്ച് തിരുവാഭരണവുമായുള്ള മടക്കയാത്രയിലാണ് പെരുനാട് ക്ഷേത്രത്തില്‍ ചാര്‍ത്തുന്നത്. മകരമാസം എട്ടാം തീയതി രാവിലെയാണ് ശബരിമല നടയടയ്ക്കുന്നത്. പിറ്റെദിവസം 2024 ജനുവരി 22നു രാവിലെ പെരുനാട്ടില്‍ എത്തും.തുടർന്ന് ഉച്ചയോടെ കക്കാട്ടുകോയിക്കല്‍ ക്ഷേത്രത്തിൽ തിരുവാഭരണം ചാര്‍ത്തും. അര്‍ദ്ധരാത്രിവരെ തിരുവാഭരണം ചാര്‍ത്തി ഇവിടെ ദര്‍ശനമുണ്ട്.അതുകഴിഞ്ഞ് തിരുവാഭരണപേടകം  പന്തളത്തേക്ക് മടങ്ങും. ശബരിമല ക്ഷേത്രനിര്‍മാണത്തിനായി എത്തിയ പന്തളം രാജാവ് താമസിച്ച സ്ഥലമാണ് പെരുനാട്. ചിന്മുദ്രാങ്കിത യോഗസമാധിയിലുള്ള അയ്യപ്പ വിഗ്രഹമായതിനാല്‍ ശബരിമലയില്‍ നിത്യപൂജ പറ്റില്ല. ശബരീശന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിന് നിത്യപൂജ നടത്താന്‍ പന്തളം രാജാവ് നിര്‍മിച്ച ക്ഷേത്രമാണിതെന്ന് കരുതുന്നു. ഇവിടുത്തെ ക്ഷേത്രത്തിന് ശബരിമല…

    Read More »
  • യാത്ര ക്ലേശം രൂക്ഷമായ പ്രദേശങ്ങളിലേക്ക് നിങ്ങൾക്കും റൂട്ടുകൾ നിർദ്ദേശിക്കാം; നിർദ്ദേശം പുറത്തിറക്കി മോട്ടോർ വാഹനവകുപ്പ്

    തിരുവനന്തപുരം: ബസ്സുകൾ അധികം ഓടാത്ത റൂട്ടുകൾ നിങ്ങൾക്കറിയാമോ…..? യാത്ര ക്ലേശം രൂക്ഷമായ പ്രദേശങ്ങളിലേക്ക് നിങ്ങൾക്കും റൂട്ടുകൾ നിർദ്ദേശിക്കാം.മോട്ടോർ വാഹനവകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ അധികം ബസുകൾ സർവീസ് നടത്താത്തതും യാത്രാക്ലേശം രൂക്ഷവുമായ റൂട്ടുകളാണ് നിർദ്ദേശിക്കേണ്ടത്. ലാഭകരമല്ലാത്ത കെഎസ്ആർടിസി സർവീസുകൾ അവസാനിപ്പിക്കുമെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ തീരുമാനത്തെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി. സ്വകാര്യ ബസുകൾക്കും ഇത് ബാധകമാണ്.ബസ് ഓടിക്കാൻ തയാറെങ്കിൽ ജനങ്ങൾ നിർദ്ദേശിക്കുന്ന റൂട്ടുകൾ ഉടമകൾക്ക് കൈമാറും.

    Read More »
  • പ്രൊജക്ട് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു, പിന്നാലെ അശ്ലീലം; യുവാവിന്റെ വീഡിയോ പുറത്തുവിട്ട് ആര്യ

    കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ. സമൂഹ മാധ്യമത്തിലും ആര്യക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ തനിക്ക് വന്ന ഒരു അശ്ലീല ഫോണ്‍ കോള്‍ പങ്കുവച്ചിരിക്കുകയാണ് ആര്യ. കമ്പനി നമ്പറിലേക്ക് വിളിച്ച് അശ്ലീലം പറഞ്ഞയാളുടെ മൊബൈല്‍ സംഭാഷണമാണ് ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചത്. ‘ഇയാള്‍ ഞങ്ങളുടെ ഒഫീഷ്യല്‍ നമ്പറിലേക്ക് വിളിച്ചു (കമ്പനി നമ്പര്‍). ഞാനുമായി ഒരു പ്രൊജക്ട് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാണ് വിളിച്ചത്. പെട്ടെന്ന് തന്നെ വിഷയം മൊത്തം വഴി മാറുകയായിരുന്നു. ബാക്കി ചരിത്രമാണ്’ എന്നു പറഞ്ഞാണ് ആര്യ വിഡിയോ പങ്കുവെച്ചത്. ആര്യയുടെ സ്ഥാപനത്തിലെ യുവതിയാണ് യുവാവിനോട് സംസാരിക്കുന്നത്. നിങ്ങള്‍ തിരുവനന്തപുരത്താണോ? എന്ന് യുവാവ് ചോദിക്കുന്നുണ്ട്. അല്ല കാസര്‍കോട് ആണെന്ന് യുവതി മറുപടി നല്‍കുമ്പോള്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ പറ്റുമോ? എന്നാണ് യുവാവ് ചോദിക്കുന്നത്. പിന്നാലെ ജീവനക്കാരി യുവാവിന്റെ അഡ്രസ് ചോദിക്കുന്നതും യുവാവ് അത് പങ്കുവെക്കുന്നതും വിഡിയോയിലുണ്ട്. എന്നാല്‍, വീഡിയോയില്‍ വളരെ അശ്ലീലമായാണ് യുവാവ് സംസാരിക്കുന്നത്. താന്‍ സ്വയംഭോഗം ചെയ്തു കൊണ്ടാണ്…

    Read More »
  • നക്ഷത്ര ഹോട്ടലുകള്‍ക്ക് തുല്യമായ സൗകര്യങ്ങള്‍; കൊച്ചിയിൽ ക്രൂയിസ് കപ്പല്‍ സർവീസ് 13 മുതൽ

    കൊച്ചി:നക്ഷത്ര ഹോട്ടലുകള്‍ക്ക് തുല്യമായ സൗകര്യങ്ങളോടെ അറബിക്കടലില്‍ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാൻ സൗകര്യം ഒരുക്കി കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍.  കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ക്രൂയിസ് ഷിപ്പ് നെഫര്‍ടിറ്റിയാണ് ഈ മാസം 13 മുതല്‍ കൊച്ചിയില്‍ നിന്ന് സർവീസ് ആരംഭിക്കുന്നത്. നക്ഷത്ര ഹോട്ടലുകള്‍ക്ക് തുല്യമായ സൗകര്യങ്ങളാണ് ഈ കപ്പലിലുളളത്. സംഗീതം, നൃത്തം, വിവിധ വിനോദങ്ങളും ഭക്ഷണവും കപ്പലില്‍ ഒരുക്കും. ഒരു മാസത്തെ ട്രിപ്പുകള്‍ ആണ് ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം മുഖേന ലഭിക്കുക. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാള്‍, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സണ്‍ഡക്ക് തുടങ്ങിയവയാണ് നെഫര്റ്റിറ്റിയില്‍ ഉള്ളത്. ബിസിനസ് മീറ്റിംഗ്, ബര്‍ത്ത് ഡേ ഫംഗ്ഷന്‍, എന്‍ഗേജ്‌മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങള്‍ക്കും വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍ടിറ്റിയില്‍ ലഭ്യമാണ്. ‘സെപ്ഷ്യല്‍ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നര്‍, വെല്‍ക്കം ഡ്രിങ്ക്, ചായ/കോഫി, ലഘുഭക്ഷണം തുടങ്ങിയവയൊക്കെയുണ്ടാകും. നെഫര്‍റ്റിറ്റി യാത്രയ്‌ക്കുളള ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.ക്രൂയിസ് ബുക്കിംഗിനും സംശയങ്ങള്‍ക്കും…

    Read More »
  • നാല് ദേശിയ പുരസ്ക്കാരം ഉൾപ്പെടെ നൂറ്റി അൻപതിൽപരം പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു വീട്ടമ്മ കോട്ടയത്തുണ്ട് 

    ലോകത്തുള്ള എല്ലാവരും അറിയണമെന്നില്ലെങ്കിലും മലയാളികളെങ്കിലും  അറിയണം ഈ വീട്ടമ്മയെ ! പറ്റുമെങ്കിൽ മാതൃകയാക്കണം സാധാരണക്കാരിയായ ഈ തയ്യൽക്കാരി വീട്ടമ്മയെ ! തന്റെ 19-ാ മത്തെ വയസ്സ് മുതൽ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളിൽ ആകൃഷ്ടയായി കോട്ടയം പട്ടണത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ആളാണ് നിഷയെന്ന ഈ‌ വീട്ടമ്മ. ഇപ്പോൾ നിഷ വെറുമൊരു വീട്ടമ്മയല്ല.മക്കളും ബന്ധുക്കളും വഴിയരികിൽ ഉപേക്ഷിച്ച നൂറ്റി എൺപതിൽ പരം  വ്യദ്ധരായ മാതാപിതാക്കന്മാരുടെ മകളാണ്.കോട്ടയം ടൗണിൽ മൂന്ന് വാടക വീടുകളിലായാണ് അശരണരായ അച്ഛനമ്മമാർക്ക് വേണ്ടതെല്ലാം നൽകി നിഷ പാർപ്പിച്ചിരിക്കുന്നത്. നിഷയുടെ ‘സ്നേഹക്കൂട്’ വെറുമൊരു അനാഥാലയമല്ല. നിറയെ അച്ഛനമ്മമാരുള്ള വലിയൊരു കൂട്ടുകുടുംബമാണ് ഇത്.ഇവിടെ അച്ഛനമ്മമാർക്കെന്നല്ല ആരുടെമേലും യാതൊരു നിയമങ്ങളുമില്ല. ഉണ്ണാനും, ഉറങ്ങാനും , ടി വി കാണാനും , ആഹാരം കഴിക്കുവാനും മണിയടികളോ നിർബന്ധങ്ങളോ അങ്ങനെയൊന്നും തന്നെ ഇവിടെയില്ല. ഇവിടുത്തെ അച്ഛനമ്മമാർക്ക് മക്കൾ ഉപേക്ഷിച്ചതിന്റെ യാതൊരു വിഷമങ്ങളുമില്ല. മക്കളുടെയും, കൊച്ചുമക്കളുടേയും സ്നേഹം നൽകാൻ സേവന തല്പരരായ നൂറിലധികം മക്കൾ അവർക്കുണ്ട്. കിടപ്പിലായാൽ…

    Read More »
  • പപ്പായ കൃഷിയില്‍ നൂറുമേനി; ലക്ഷങ്ങൾ പോക്കറ്റിലാക്കി മേഴ്സി സജി എന്ന വനിത

    കാസർകോട്: ജീവിതത്തിലും കൃഷിയിടത്തിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ച്‌ മുന്നേറുകയാണ് ചാലിങ്കാല്‍ ദേശീയപാതയ്ക്ക് സമീപം താമസിക്കുന്ന മേഴ്സി സജി എന്ന വനിത. റബ്ബർ മരങ്ങൾ വെട്ടിമാറ്റി പപ്പായ കൃഷി പരീക്ഷിച്ച മേഴ്സിയുടെ തോട്ടത്തില്‍ വിളവെടുപ്പിനൊരുങ്ങി നില്‍ക്കുന്ന റെഡ് ലേഡി ഇനത്തില്‍പെട്ട പപ്പായയുടെ മനോഹര കാഴ്ചയാണിന്ന്. രണ്ടരമീറ്റര്‍ ഉയരമുള്ള മരത്തിന്റെ അടി മുതല്‍ മുടിവരെ പപ്പായ നിറഞ്ഞുനില്‍ക്കുന്ന കാഴ്ച ഏവരെയും ആകര്‍ഷിക്കുന്നതാണ്. വിഷരഹിത-ജൈവ പപ്പായ കൃഷിയാണ് മേഴ്സിയുടേത്.അതിനാൽ തന്നെ ആവശ്യക്കാർ ഏറെയാണ്. ലാഭകരമായി കൃഷിചെയ്യാന്‍ പറ്റുന്നതാണ് ഈ ഇനം പപ്പായ. ശാരീരിക അവയവങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വിറ്റാമിനുകളും മിനറലുകളുമെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഇടനിലക്കാരില്ലാതെ താൻ വിളയിച്ച പപ്പായകള്‍ നല്‍കി ലക്ഷങ്ങളാണ് ഇപ്പോൾ മേഴ്സി സമ്പാദിക്കുന്നത്.  നിരവധി പോഷകമൂല്യമുള്ള പപ്പായയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഒരു കിലോയ്ക്ക് അമ്ബത് മുതല്‍ അറുപത് രൂപ വരെ മാർക്കറ്റിൽ വിലയുണ്ട്. എന്നാല്‍ തൻ്റെ പപ്പായ 40 രൂപയ്ക്കാണ്  മേഴ്സി നൽകുന്നത്. പ്രതിദിനം മൂന്ന് ക്വിൻ്റല്‍ പപ്പായകള്‍ വരെ ഇവിടെ…

    Read More »
  • സദ്ദാമിനെ അമേരിക്കയുടെ കയ്യില്‍ പെടാതെ 235 ദിവസം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചത് ഒരു സാധാരണക്കാരനായ ഇറാഖി ഗ്രാമീണനായിരുന്നു!

    2003 മാര്‍ച്ചില്‍ അധികാരഭ്രഷ്ടനാക്കപ്പെട്ട സദ്ദാം ഹുസൈൻ, ഇറാഖില്‍ അമേരിക്ക ഇറക്കിയ ഒന്നരലക്ഷം പട്ടാളക്കാരുടെയും അത്യാധുനിക റഡാര്‍ സംവിധാനങ്ങളുടെയും കണ്ണു വെട്ടിച്ച്‌ 235 ദിവസം കഴിഞ്ഞു കൂടിയത് ജന്മദേശമായ തിക്രിത്തിനടുത്ത അല്‍ഔജയില്‍ നിന്ന് എട്ടുകിലോമീറ്ററകലെ, ടൈഗ്രിസ് നദീതീരത്തെ അദ്ദൗര്‍ എന്ന കൃഷിക്കളത്തിലെ കിടങ്ങിലാണ്. അലാ നാമിഖ് എന്ന സാധാരണക്കാരനായ ഇറാഖി ഗ്രാമീണനാണ് സദ്ദാമിനെ അമേരിക്കയുടെ കയ്യില്‍ പെടാതെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചത് .അപ്പോള്‍ സദ്ദാമിന്റെ തലയ്ക്കു വില 25 ദശലക്ഷം ഡോളര്‍ ആണ്. അലാ നാമിഖിന്റെ സഹോദരനായ ഖൈസ് ആണ് ഒരു ദിവസം സന്ധ്യയ്ക്ക് ഒരു വിശിഷ്ടാതിഥി അലയുടെ കൃഷിക്കളത്തില്‍ വരുന്നുണ്ടെന്നു അനുജനെ വിളിച്ചു പറയുന്നത് .അതിഥിക്ക് കൊടുക്കാനായി അപ്പോൾത്തന്നെ കൃഷിക്കളത്തില്‍ നിന്നും വിളഞ്ഞ പഴങ്ങള്‍ എടുത്തുവെച്ചു അലാ. ഇരുള്‍ വീണുതുടങ്ങിയപ്പോള്‍ സഹോദരന്‍ പറഞ്ഞെത്തിയ അതിഥിയുടെ മുഖത്തേക്ക് അലാ സൂക്ഷിച്ചുനോക്കി. സംഭ്രമത്തോടെ പിന്നെയും പിന്നെയും നോക്കി മുഖം ഉറപ്പുവരുത്തിയതോടെ അലാ നാമിഖ് ഞെട്ടിത്തരിച്ചു നിന്നു.അത് സദ്ദാം ഹുസൈനായിരുന്നു !! ആദ്യം അലാ അൽപ്പം…

    Read More »
  • ഫേക്ക് ഐഡിയിലൂടെ ഫേസ്ബുക്കിൽ കടുത്ത രാഷ്ട്രീയം പങ്ക് വച്ചിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

    ഫേക്ക് ഐഡിയിലൂടെ ഫേസ്ബുക്കിൽ കടുത്ത രാഷ്ട്രീയം പങ്ക് വച്ചിരുന്ന യുവാവ് ആത്മഹത്യ ചെയ്തു @Beena Sunny എന്ന ഫേക്ക് ഐഡിയിലൂടെ കടുത്ത രാഷ്ട്രീയം പറഞ്ഞിരുന്ന ഉണ്ണി ഗോപാലകൃഷ്ണൻ ആണ് ജീവിതം അവസാനിപ്പിച്ചത്.അതേസമയം ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല. T C Rajesh Sindhu എന്നയാളുടെ പോസ്റ്റ് വായിക്കാം; ബീന സണ്ണിയെ ഫെയ്‌സ് ബുക്കിലൂടെ മാത്രമേ അറിയുമായിരുന്നുള്ളു. ഒരുദിവസം മെസഞ്ചറിലൂടെ ബീന സണ്ണി തന്നെയാണ് എനിക്ക് ഉണ്ണിക്കൃഷ്ണനെ പരിചയപ്പെടുത്തിയത്. അയാളെ എനിക്ക് നേരിട്ട് അറിയുമായിരുന്നില്ല. ഒരിടത്ത് ഒരു ജോലിയുടെ ഒഴിവുണ്ടെന്നും അവിടേക്ക് ഇദ്ദേഹത്തെ റെക്കമന്റ് ചെയ്താൽ ആ സ്ഥാപനവും ഇയാളും ഒരുപോലെ രക്ഷപ്പെടുമെന്നുമായിരുന്നു പറഞ്ഞത്. അതിനുള്ള ബന്ധമൊന്നുമില്ലാത്തതിനാൽ പറ്റില്ലെന്നു പറഞ്ഞൊഴിഞ്ഞു. പിന്നീട് ബീന സണ്ണി കളംനിറഞ്ഞ മറ്റൊരു വിവാദസമയത്ത് ചില മാധ്യമസുഹൃത്തുക്കൾ ഉണ്ണി ഗോപാലകൃഷ്ണനാണ് ബീന സണ്ണിയെന്നു പറഞ്ഞപ്പോഴാണ് ഞാൻ ആ റെക്കമെന്റേഷനെപ്പറ്റി ഓർത്തത്. ബീന സണ്ണിയോട് അന്ന് ഇത് നിങ്ങളാണോ എന്നു ചോദിച്ചപ്പോൾ മറുപടിയൊന്നും തന്നുമില്ല. കുറച്ചു ദിവസം മുൻപുവരെ പോസ്റ്റുകളിൽ…

    Read More »
  • വാഴക്കൃഷി ലാഭകരമാകുന്നത് ഇങ്ങനെയാണ്

    നാലു വാഴയില്ലാത്ത പുരയിടമുണ്ടാവില്ല കേരളത്തിൽ.നാലു സെന്റിൽ വീടുവയ്ക്കുന്നവർക്കുപോലും നാലു മൂലയിലും ഒരോ വാഴ വയ്ക്കാൻ കഴിയും- മനസ്സുണ്ടെങ്കിൽ!  ഗ്രാമ– നഗര ഭേദമില്ലാതെ, കേരളത്തിൽ ചില്ലറയായും മൊത്തമായും ഏറ്റവുമധികം വ്യാപാരം നടക്കുന്ന കാർഷികോൽപന്നവും ഒരുപക്ഷേ വാഴപ്പഴം തന്നെയാവണം.ഇതൊക്കെയാണെങ്കിലും വാഴക്കൃഷി  പ്രധാന വരുമാനമാർഗമാക്കുന്നവർ ഇന്നും നമ്മുടെ നാട്ടിൽ കുറവാണെന്നതാണ് വാസ്തവം.സംസ്ഥാനത്ത് ആവശ്യമുള്ള വാഴപ്പഴം  നല്ല പങ്കും ഇന്നും  അയൽസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ വാഴക്കൃഷി നടത്തുന്നവർ ആദ്യം ചെയ്യേണ്ടത് യോജ്യമായ സ്ഥലം കണ്ടെത്തുകയാണ് എന്നതാണ്. വാഴക്കൃഷിയുടെ ആദ്യ നടപടിയും ഇതുതന്നെയാണ്.മണ്ണിന്റെ ഘടന, സൂര്യപ്രകാശം എന്നിവയ്ക്കൊപ്പം നനസൗകര്യം, നീർവാർച്ച, ഗതാഗതസൗകര്യം  എന്നിവ കൂടി പരിഗണിച്ചാകണം സ്ഥലം കണ്ടെത്തേണ്ടത്.കുറഞ്ഞത് 3 വർഷത്തേക്കെങ്കിലും ഒരേ സ്ഥലത്ത് കൃഷി ചെയ്യാനാകുമെന്ന് ഉറപ്പാക്കിയാൽ പാട്ടക്കൃഷിക്കാർക്കും വാഴക്കൃഷിയിൽ വരുമാനമുറപ്പ്. സ്വന്തമായി കൃഷിയിടമില്ലെന്നത് വാഴകൃഷിക്ക്  തടസ്സമേയല്ല. ആവർത്തനക്കൃഷി വേണ്ടിവരുന്ന റബർത്തോട്ടങ്ങൾ, തരിശു പുരയിടങ്ങൾ, മണ്ണു കോരി ഉയർത്തിയ പാടങ്ങൾ എന്നിങ്ങനെ രണ്ടോ മൂന്നോ ഏക്കർ സ്ഥലം കേരളത്തിൽ എവിടെയും പാട്ടത്തിനെടുക്കാം.ഒരു കുഴിയിൽ രണ്ടു വാഴ വീതമുള്ള…

    Read More »
Back to top button
error: