Social Media
-
17/01/2024അപകടകരമായ നിഷ്കളങ്കതയാണ് ഗായിക ചിത്രയുടേത്: ശ്രീചിത്രൻ എം ജെ
കെ എസ് ചിത്ര പറഞ്ഞതിനോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ തന്നെ ഒരു പ്രാവശ്യത്തേക്ക് ക്ഷമിച്ചുകൂടേ? ഇതിൽ ക്ഷമിക്കുന്നതിന്റെ പ്രശ്നമൊന്നും ഉദിക്കുന്നില്ല. ചിത്ര എന്ന ഗായികയോടുള്ള സ്നേഹാദരങ്ങൾ ഗായികയെന്ന നിലയിൽ ഇക്കാര്യം കൊണ്ട് നഷ്ടപ്പെടുന്നുമില്ല. പ്രശ്നം ഒരു പള്ളി പൊളിച്ചിടത്ത് പണിയുന്ന അമ്പലം എന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാത്തത് അപകടകരമായ നിഷ്കളങ്കതയാണ് എന്നതാണ്. കെ എസ് ചിത്ര അവരുടെ അഭിപ്രായം പറഞ്ഞു, അതിനോടുള്ള വിയോജിപ്പാണ് നമ്മുടെ അഭിപ്രായം, നമ്മൾ അതു പറയുന്നു. അത്രമാത്രം. കെ എസ് ചിത്രയുടെ അഭിപ്രായത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ അവരുടെ സംഗീതമോ ജീവിതനൈർമല്യമോ പ്രസക്തമല്ല. അക്കാര്യങ്ങളിൽ ഒരു തർക്കവുമില്ല താനും. അതിന് കെ എസ് ചിത്രക്ക് നേരെ സൈബർ അറ്റാക്ക് നടത്തണോ? ഒരാവശ്യവുമില്ല. വിയോജിപ്പ് ആശയപരമാണ് , വ്യക്തിപരമല്ല. തികച്ചും മാന്യമായ ഭാഷയിലാണ് ഞാൻ വിയോജിപ്പ് എഴുതിയത്. എന്റെ വിയോജിപ്പിൽ അൺപാർലമെന്ററി ആയ ഒറ്റ വാക്കില്ല. “ശ്രുതിയസൂയപ്പെടും ശ്രുതിയിൽ പാടുന്ന നിങ്ങളുടെ തൊണ്ടയിൽ നിന്ന് ഇതുവരെക്കേട്ട ഏറ്റവും ഭീകരമായ അപശ്രുതിയിൽ അനുശോചനങ്ങൾ” എന്നാണ് ഞാൻ അവസാനിപ്പിച്ചത്.…
Read More » -
17/01/2024നാടകമേ ഉലകം !! സുരേഷ് ഗോപിയുടെ ക്രൈസ്തവ പ്രേമത്തിന് പിന്നിൽ
തൃശൂർ:ലൂര്‍ദ്ദ് മാതാവിന് പൊന്നിൻ കിരീടം സമര്‍പ്പിച്ച് നടൻ സുരേഷ് ഗോപിയും കുടുംബവും.തൃശൂര്‍ ലൂര്‍ദ്ദ് കത്തോലിക്കാ കത്തീഡ്രല്‍ പള്ളിയില്‍ എത്തിയാണ് നടൻ സുരേഷ് ഗോപി കഴിഞ്ഞ ദിവസം മാതാവിന് സ്വര്‍ണക്കിരീടം സമ്മാനിച്ചത്. മകളുടെ കല്യാണത്തിന് മുൻപ് സമര്‍പ്പിക്കണമെന്നുള്ള നേര്‍ച്ചയാണ് നടത്തിയതെന്നാണ് വിശദീകരണം.ആ കുടുംബത്തിന്റെ നേര്‍ച്ച അവര്‍ നിര്‍വഹിച്ചതിന് കുറ്റം പറയേണ്ട കാര്യമില്ല. പക്ഷെ, സുരേഷ് ഗോപിയ്ക്ക് തൃശൂര്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ മാത്രമേ ഈ നേര്‍ച്ചയുള്ളോ? മറ്റൊരു കത്തോലിക്കാ ദേവാലയങ്ങളിലും സുരേഷ് ഗോപി നേര്‍ച്ച നേരുന്നത് കണ്ടിട്ടില്ല. സുരേഷ് ഗോപിയുടെ ജന്മനാട് കൊല്ലം ആണ് .മകളെ കെട്ടിച്ചയക്കുന്നത് ആലപ്പുഴ ജില്ലയിൽപ്പെട്ട മാവേലിക്കരയിലും. അവിടെയൊന്നും സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോട് ഇത്രയൊന്നും സ്നേഹം ഉണ്ടായതായി കണ്ടിട്ടില്ല. മണിപ്പൂരില്‍ ക്രിസ്ത്യൻ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ അവിടെ വര്‍ഗ്ഗീയ വാദികള്‍ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയപ്പോള്‍ മുൻ എം.പി എന്ന നിലയില്‍ സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോടുള്ള സ്നേഹം എവിടെയായിരുന്നു എന്ന് ആരെയെങ്കിലും സംശയം ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ? ഇപ്പോഴാണ്…
Read More » -
16/01/2024പ്യൂണില്‍ നിന്ന് 1,39,000 കോടി ആസ്‌തിയുള്ള ബിസിനസ് ഉടമയിലേക്ക്; ബല്‍വന്ത് പരേഖിന്റേത് സിനിമയെ വെല്ലുന്ന ജീവിത കഥ
മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത പേരാണ് ബല്‍വന്ത് പരേഖിന്റെത്.എന്നാല്‍ അദ്ദേഹത്തിന്റെ കമ്ബനിയുടെ ഒരു ഉത്പന്നത്തിന്റെ പേര് കേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയും. ഫെവികോള്‍ എന്നാണ് ആ ഉത്പന്നത്തിന്റെ പേര് ! കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസില്‍ പശ എന്നതിന്റെ പര്യമായി തന്നെ മാറിയ പേരാണ് ഫെവികോള്‍. ഇതിന്റെ പിന്നിലെ കമ്ബനിയാണ് പിഡിലൈറ്റ് ഇൻഡസ്ട്രീസ്, ആ മഹാസാമ്രാജ്യത്തിന്റെ സ്ഥാപകൻ ബല്‍വന്ത് പരേഖ് ആണ്. ഗുജറാത്തിലെ മഹുവയില്‍ രണ്ട് സ്‌കൂളുകളും, ഒരു കോളേജും, ഒരു ആശുപത്രിയും കൂടി സ്ഥാപിച്ചയാളാണ് ബല്‍വന്ത് പരേഖ്. ഇത്രയധികം സമ്ബന്നതയുടെ കൊടുമുടി കയറിയ ബല്‍വന്ത് പരേഖ് എന്ന മനുഷ്യൻ ഒരു പ്യൂണ്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങളില്‍ എത്ര പേര്‍ വിശ്വസിക്കും. എന്നാല്‍ അതായിരുന്നു സത്യം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും മികച്ച സംരംഭകരുടെ പട്ടികയില്‍ മുൻപന്തിയിലാണ് ബല്‍വന്തിന്റെ സ്ഥാനം. ഗുജറാത്തിലെ മഹുവയിലാണ് ബല്‍വന്തിന്റെ ജനനം.ഒരു നിയമ ബിരുദധാരി കൂടിയാണ് അദ്ദേഹം.നിയമ പഠനത്തിനു മുമ്ബ് പരേഖ് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ പങ്കെടുത്തിരുന്നു. ക്വിറ്റ്…
Read More » -
13/01/2024കെഎസ്ആർടിസിയുടെ ചരിത്രം,ഒറ്റ നോട്ടത്തിൽ
ശ്രീചിത്തിരതിരുനാൾ മഹാരാജാവ് ലണ്ടൻ കാണാൻ പോയ വേളയിലാണ് ചില്ലറ പൗണ്ടു മുടക്കിയാൽ സാധാരണക്കാർക്ക് യാത്ര ചെയ്യാൻ പറ്റുന്ന ലണ്ടൻ ട്രാൻസ്പോർട്ട് ബോർഡിന്റെ ബസുകൾ അവിടെ കാണാനിടയായത്. ഇത്തരം ബസുകൾ തിരുവിതാകൂറിലെ സ്വന്തം പ്രജകൾക്കും സമ്മാനിച്ചാലോ എന്നു ചിത്തിരതിരുനാൾ ആഗ്രഹിച്ചുപോയി. റോഡുകൾ കുറവായ നാട്ടുരാജ്യത്ത് എങ്ങനെ ബസോടിക്കും എന്നതൊന്നും ചിന്തിക്കാതെയും മനസു മടിക്കാതെയും ലണ്ടൻ ബസുകളെപ്പറ്റി കൂടുതൽ അറിയാൻ ചിത്തിരതിരുനാൾ മഹാരാജാവ് ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് ബോർഡ് ഓഫീസിൽ ചെന്നു. ഇംഗ്ളണ്ടിൽ നിന്ന് ബസ് എൻജിനുകൾ മാത്രമല്ല തിരുവിതാംകൂറിലെ ഗട്ടർ റോഡിനു പറ്റിയ ബോഡി നിർമിക്കാൻ പറ്റിയ എൻജിനിയറെയും തരാം എന്ന സായിപ്പിന്റെ ഉറപ്പിലാണ് മഹാരാജാവ് അനന്തപുരിയിൽ മടങ്ങിയെത്തിയത്. യാത്രയിൽ കിട്ടിയ ഉറപ്പനുസരിച്ച് ലണ്ടൻ ട്രാൻസ്പോർട്ട് കന്പനിയിൽ ഓപ്പറേറ്റിംഗ് സൂപ്രണ്ടായിരുന്ന സി.ജി. സാൾട്ടർ എന്ന മെക്കാനിക്കൽ എൻജിനിയറെ തിരുവിതാംകൂറിൽ ബസിറക്കാൻ വിട്ടുകിട്ടി. അതനുസരിച്ച് 1937 സെപ്റ്റംബർ 20ന് തിരുവനന്തപുരത്തെത്തിയ മെക്കാനിക്കൽ എൻജിനിയർ സാൾട്ടർ സായിപ്പിനെ തിരുവിതാംകൂർ ട്രാൻസ്പോർട്ട് സൂപ്രണ്ടായി ചിത്തിരതിരുനാൾ മഹാരാജാവ് നിയമിച്ചു.…
Read More » -
13/01/2024പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ചേരാം; ഗുണങ്ങൾ ഇതാണ്
മാസത്തിൽ പലിശവരുമാനം വേണമെന്നുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. നിങ്ങൾ ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും എല്ലാ മാസവും ഒരു നിശ്ചിത പലിശ നേടുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. പേര് സൂചിപ്പിക്കുന്നത് പോലെ, ഏത് പോസ്റ്റ് ഓഫീസിലും നിങ്ങൾക്ക് നിക്ഷേപം തുടങ്ങാവുന്നതാണ്.മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ഒരു വ്യക്തിക്ക് നിലവിൽ പരമാവധി 9 ലക്ഷം രൂപയും, ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം. നേരത്തെ സിംഗിൾ അക്കൗണ്ടിൽ 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 9 ലക്ഷം രൂപയുമായിരുന്നു പരിധി. 2023 ഏപ്രിൽ ഒന്ന് മുതലാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധി ഉയർത്തി കേന്ദ്ര ധനമന്ത്രാലയം നോട്ടിഫിക്കേഷൻ പുറത്തിറക്കിയത്. കൂടാതെ, 2023 ഏപ്രിൽ മുതൽ പലിശ നിരക്ക് പ്രതിവർഷം 7.4 ശതമാനമായി ഉയർത്തുകയും…
Read More » -
13/01/2024ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്: ഊട്ടിയേക്കാൾ മനോഹരമാണ് കോത്തഗിരി
ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും.ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം.കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി. ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മസിനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് ഊട്ടിയിലെത്താതെ തന്നെ കോത്തഗിരിയിലേക്ക് പോകാം.കൂനൂരില്‍ നിന്നാണെങ്കില്‍ 23 കിലോമീറ്റര്‍ ദൂരം. മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍ ഊട്ടിയിലേക്കാള്‍ മനോഹരമെന്ന് ആർക്കും തോന്നിപ്പോകും. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്.പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും.തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതിയായ കോടനാട് എസ്റ്റേറ്റും ഇവിടെയാണ്. കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്.സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു.കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ പ്രധാന…
Read More » -
13/01/2024ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീടം: ദിമിത്രിയോസ് ഡയമന്റക്കോസ്
ഇന്ത്യയിൽ നിന്നും മടങ്ങുന്നതിന് മുൻപ് ഒരുതവണയെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കിരീടം നേടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഗ്രീസിൽ നിന്നുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ദിമിത്രിയോസ് ദിയമന്റകോസ്. സൂപ്പര്‍ കപ്പിനിടയില്‍ ദേശീയ മാധ്യമമായ ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു ദിമി. ” എല്ലാ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിനെ വിജയിപ്പിക്കുക എന്നതാണ്. ഞങ്ങള്‍ സീസണിൽ വളരെ നല്ല നിലയിലാണ്, പല മികച്ച വിജയങ്ങള്‍ നേടിയിട്ടുമുണ്ട്. എന്നാല്‍ ഇത് ഒന്നും കാര്യമല്ല. അവസാനം വരെ നമ്മള്‍ ഇങ്ങനെ തന്നെ തുടരണം.” ദിമി പറഞ്ഞു. “ഞങ്ങള്‍ക്ക് കിരീടം നേടണം. അതിനാണ് ഞങ്ങള്‍ ഇവിടേക്കെത്തിയത്. അതാണ് ഞങ്ങള്‍ ഓരോ കളിയിലും ചെയ്യാൻ ശ്രമിക്കുന്നതും. കിരീടം ഞങ്ങള്‍ക്ക് മാത്രമല്ല, ആരാധകര്‍ക്ക് കൂടിയാണ്. അവര്‍ അത് എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി എല്ലാം നല്‍കുന്നു, ഓരോ കളിയിലും അവർക്കു വേണ്ടി കിരീടത്തിലേക്ക് എത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.ഇത്തവണയെങ്കിലും അതിന് സാധിക്കണം” ദിമി…
Read More » -
12/01/2024എല്ലാം ചെയ്തു കൊടുത്തു, നമ്മള്‍ വട്ട പൂജ്യം; ചര്‍ച്ചയായി എലിസബത്തിന്റെ കുറിപ്പ്
നടന്‍ ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി കുറച്ചുകാലങ്ങളായി. കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്ന് ബാല ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. പിന്നീട് ആ ലൈവ് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഉദരസംബന്ധമായ അസുഖങ്ങളേ തുടര്‍ന്ന് ബാല ആശുപത്രിയിലാവുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തപ്പോള്‍ എലിസബത്ത് എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. എലിസബത്ത് കൂടെയില്ലെന്ന് ഈയിടെയാണ് ബാല വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ തനിക്ക് തെറ്റുപറ്റിയെന്ന് തോന്നിക്കുന്ന കുറിപ്പുമായി എലിസബത്ത് രംഗത്ത് വന്നിരിക്കുകയാണ്. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മളെ വട്ടപൂജ്യമാക്കി തോന്നിപ്പിക്കുന്ന ഒരാള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും എന്നാണ് എലിസബത്ത് കുറിച്ചത്. 2021 ലായിരുന്നു ബാലയും എലിസബത്തും വിവാഹിതരാകുന്നത്. കുന്ദംകുളം സ്വദേശിയായ എലിസബത്ത് ഡോക്ടര്‍ കൂടിയാണ്. ജോലി സംബന്ധമായി കേരളത്തിന് പുറത്താണ് എലിസബത്തിപ്പോള്‍.
Read More » -
12/01/2024ദിശതെറ്റിക്കും ദിശാ ബോർഡ് !
എരുമേലി:ദിശതെറ്റിക്കും ദിശാ ബോർഡ്.എരുമേലി മുക്കൂട്ടുതറ ശബരിമല റൂട്ടിൽ എംഇഎസ് കോളജ് ജംഗഷനിലാണ് സംഭവം. വൺവേ അല്ലാത്ത റോഡിലേക്കാണ് വൺവേ ബോർഡ് വെച്ചിരിക്കുന്നത് ! ബോർഡ് കണ്ട് വൺവേയാണന്ന് കരുതി തീർത്ഥാടകരുടെവാഹനങ്ങൾ വിട്ട് ചെല്ലുമ്പോളാണ് എതിർ ദിശയിൽ നിന്നും വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്നത്.ചെറുതും വലുതുമായ നൂറുകണക്കിന് അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. പൊതുപ്രവർത്തകനും സിപിഎം നേതാവുമായ കെ സി ജോർജ്കുട്ടി മുക്കൂട്ടുതറ ശബരിമല പാതയിലെ ഈ ഗതാഗത പ്രശ്നം ചൂണ്ടിക്കാട്ടി അധികാരികളെ സമീപിച്ചിരുന്നുവെങ്കിലും തൽക്കാലം ഭക്തർക്ക് അയ്യപ്പൻ തന്നെ തുണ!
Read More » -
12/01/2024രാജസ്ഥാനിലുമുണ്ട് ‘കേരള’
രാജസ്ഥാനിൽ ഒരു കേരള ! ഹിന്ദിയിൽ കേരളയെന്നാണെങ്കിലും ഇംഗ്ലീഷിൽ കൈർളയെന്നാണ് കൊടുത്തിരിക്കുന്നത്. മാർവർ ജോധ്പുർ റൂട്ടിൽ ആണ് ഈ കേരള. 16312 കൊച്ചുവേളി – ശ്രീ ഗംഗാനഗർ എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള ട്രെയിനുകൾ കടന്നുപോകുന്നത് ഇതിലെയാണ്.റെയിൽവേ സ്റ്റേഷന്റെ പേരും ‘കേരള’യെന്നാണ്!
Read More »