World

    • അമേരിക്കന്‍ സുരക്ഷയുടെ നെടുങ്കോട്ട! ആണവായുധങ്ങളോ രാസയുദ്ധങ്ങളോ ഭൂകമ്പമോ ഏശില്ല; ആര്‍ക്കും ചോര്‍ത്താനാവാത്ത ആശയവിനിമയം; നിര്‍മാണം കൂറ്റന്‍ സ്പ്രിംഗുകള്‍ക്ക് മുകളില്‍; ഷയാന്‍ മൗണ്ടന്‍ കോംപ്ലക്‌സ് ഭൂമിക്കടിയിലെ അതീവ രഹസ്യ നഗരം; സൈന്യം ഇവിടെ എന്തു ചെയ്യുന്നുന്നു എന്ന് ആര്‍ക്കുമറിയില്ല!

      ന്യൂയോര്‍ക്ക്: ആണവായുധങ്ങള്‍കൊണ്ടോ ഭൂകമ്പത്താലോ തകരാത്ത സങ്കേതം. ലോകത്തെ ഏറ്റവും സുരക്ഷിതവും കരുത്തുറ്റതുമായ അമേരിക്കന്‍ സൈനിക കേന്ദ്രത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? മനുഷ്യന്‍ ഇന്നേവരെ നിര്‍മിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും കടുപ്പമേറിയ നിര്‍മിതിയെന്ന് അറിയപ്പെടുന്ന, കൊളറാഡോ സ്പ്രിംഗ്‌സിന്റെ തെക്കുപടിഞ്ഞാറന്‍ മൂലയില്‍, 2,000 അടി താഴ്ചയിലുള്ള കടുപ്പമേറിയ ഗ്രാനൈറ്റ് പാറകള്‍ക്കുള്ളില്‍ നിര്‍മിച്ച ഷയാന്‍ മൗണ്ടന്‍ കോംപ്ലക്‌സാണിത്. ആര്‍മി കോര്‍പ്‌സ് ഓഫ് എഞ്ചിനീയേഴ്‌സ് ഖനനം ചെയ്ത് നിര്‍മ്മിക്കുകയും 1966-ല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുകയും ചെയ്ത ഈ ‘ഭൂഗര്‍ഭ നഗരം’ യുഎസ് ദേശീയ സുരക്ഷയുടെ നെടുന്തൂണാണ്. സാങ്കേതികവും രഹസ്യാത്മകവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവിടം കേന്ദ്രമാക്കിയാണു നടക്കുന്നത്. 1962-ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്കാലത്താണ് ഈ സങ്കേതത്തിന്റെ പ്രാധാന്യം ഉറപ്പിക്കപ്പെട്ടത്. അമേരിക്കയും സോവിയറ്റ് യൂണിയനും ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ഘട്ടത്തില്‍ സുരക്ഷിതമായ ഒരു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ ആവശ്യം പ്രധാന മുന്‍ഗണനയായി മാറി. ദീര്‍ഘദൂര സോവിയറ്റ് ബോംബറുകളില്‍ നിന്നുള്ള പ്രതിരോധത്തിന് ഒരു വഴിത്തിരിവാകാനാണ് ഷയാന്‍ മൗണ്ടന്‍ രൂപകല്‍പന ചെയ്തത്. ഇന്ന്, ഇതിന്റെ പല യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങളും പീറ്റേഴ്‌സണ്‍…

      Read More »
    • കേന്ദ്ര ധനമന്ത്രി നോർവെയിൽ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം; ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തീക ബന്ധം സുദൃഢമാക്കുക ലക്ഷ്യം

      ഓസ്ലോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നോർവേയിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഉഭയകക്ഷി ചർച്ചകൾ സംഘടിപ്പിക്കുക, ഉന്നത നോർവീജിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക, വ്യവസായ പ്രമുഖർ, നിക്ഷേപകർ, നോർവേയിലെ ഇന്ത്യക്കാരുമായി സംവദിക്കുക തുടങ്ങിയവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓസ്ലോ വിമാനത്താവളത്തിൽ എത്തിയ നിർമല സീതാരാമനെ നോർവേയിലെ ഇന്ത്യൻ അംബാസഡർ ഗ്ലോറിയ ഗാങ്‌തെ സ്വീകരിച്ചതായി ധനമന്ത്രാലയം എക്സിൽ കുറിച്ചു. നോർവേയിലെ നിർമല സീതാരാമന്റെ പരിപാടികൾ ഇങ്ങനെ സന്ദർശനത്തിനിടെ നിർമല സീതാരാമൻ നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, നോർവീജിയൻ ധനമന്ത്രി ജെൻസ് സ്റ്റോൾട്ടൻബർഗ്, വ്യാപാര-വ്യവസായ മന്ത്രി സിസിലി മിർസെത്ത് എന്നിവരുമായും ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യയും നോർവേയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ കൂടിക്കാഴ്ചകളുടെ ലക്ഷ്യം. ഓസ്ലോ സയൻസ് പാർക്ക് സന്ദർശിക്കുന്ന ധനമന്ത്രി അവിടുത്തെ സ്റ്റാർട്ടപ്പുകളുമായി സംവദിക്കും. പുതിയ ആശയങ്ങൾ, സംരംഭകത്വം, നൂതന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഈ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്,…

      Read More »
    • ഇറാനെതിരെ ആഴ്ചകളോളം നീളുന്ന സൈനിക നടപടിക്ക് യുഎസിന്റെ പടപ്പുറപ്പാട്!! ഇങ്ങോട്ട് ആക്രമിച്ചാൽ, പശ്ചിമേഷ്യയിലെ ഒറ്റ യുഎസ് സേനാതാവളങ്ങളേയും വെറുതേവിടില്ല- മറു ഭീഷണിയുമായി ഇറാനും

      വാഷിങ്ടൺ: ഇറാനിൽ ആഴ്ചകൾ നീളുന്ന സൈനികനടപടിക്ക് യുഎസ്. സൈന്യം സജ്ജമാകുന്നെന്ന് ‘റോയിറ്റേഴ്സ്’ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഇറാനും യുഎസും തമ്മിൽ ഇതുവരെയുണ്ടായതിൽവെച്ച് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാകും ഇതെന്ന് രണ്ട് യു.എസ്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏജൻസി പറഞ്ഞു. യു.എസും ഇറാനും തമ്മിൽ ആണവചർച്ചകൾ തുടരവേയാണ് പുതിയ വിവരം പുറത്തുവരുന്നത്. യു.എസ്.എസ്. എബ്രഹാം ലിങ്കൺ എന്ന പടക്കപ്പൽ ഇറാനടുത്ത് വിന്യസിച്ചിരിക്കുന്ന യു.എസ്., ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ. ഫോർഡും അവിടേക്ക് അയക്കുകയാണ്. ഇറാനെതിരെ ആക്രമണത്തിന് ഉത്തരവിടുന്ന സാഹചര്യം ഉണ്ടായാൽ, ആഴ്ചകളോളം നീളുന്ന സ്ഥിരമായ സൈനിക നടപടികൾക്ക് യു.എസ്. സൈന്യം തയ്യാറെടുക്കുന്നതായി രണ്ട് യു.എസ്. ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ സംഘർഷപരമാകാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്. സെൻസിറ്റീവ് സൈനിക പദ്ധതികളുമായി ബന്ധപ്പെട്ടതിനാൽ പേരറിയിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരാണ് ഈ വിവരം പുറത്തുവിട്ടത്. യു.എസ്.യും ഇറാനും തമ്മിൽ നടക്കുന്ന നയതന്ത്ര ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ സൈനിക തയ്യാറെടുപ്പുകൾ. മാത്രമല്ല ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുന്നതിനെക്കുറിച്ച്…

      Read More »
    • പ്രതിരോധക്കരുത്തുയർത്താൻ ഇന്ത്യ ; നാവികസേനയ്ക്കായി 31 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നീക്കം നടത്തുന്നുവെന്ന് റിപ്പോർട്ട്; ‍പുതുതായി അം​ഗീകരിക്കപ്പെട്ട വൻ കരാറിനെ കൂടാതെയാണിത്

      ദില്ലി: വ്യോമസേനയ്ക്കായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വൻകിട കരാറിന് പിന്നാലെ, നാവികസേനയ്ക്കായി റഫാൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടു്നനുവെന്ന് റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ ‘ലാ ട്രിബ്യൂൺ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനവാഹിനികളിൽ നിന്ന് പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്. 31 റഫാൽ എം വിമാനങ്ങളാകും ഇന്ത്യ വാങ്ങുകയെന്നാണ് റപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിയിലാകും ഇവ വിന്യസിക്കുക. കൂടാതെ, ഐ.എൻ.എസ്. വിക്രമാദിത്യയിലും ഇവ ഉപയോഗിച്ചേക്കാം. നേരത്തെ 26 റഫാൽ എം വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ഫ്രാൻസുമായി 2025ൽ കരാർ ഒപ്പിട്ടിരുന്നു. ഇത് പുറമേയാകും 31 എണ്ണം കൂടി വാങ്ങാനാണ് റിപ്പോർട്ടുകൾ. ഇവകൂടി സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ പക്കലുണ്ടാകുന്ന റഫാൽ വിമാനങ്ങളുടെ എണ്ണം 145 ആയി ഉയരും. കരാർ നടപ്പിലായാൽ ഫ്രാൻസിനേക്കാൾ കൂടുതൽ റഫാൽ എം വിമാനങ്ങൾ കൈവശമുള്ള രാജ്യമായി ഇന്ത്യ മാറും. ഫ്രാൻസിൻ്റെ പക്കൽ…

      Read More »
    • ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി; കൃത്യമായ മറുപടി നല്‍കണമെന്ന് ആവശ്യം

      ഡൽഹി:-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കരാറിൽ പറയുന്ന ഡിഡിജി എന്നാൽ എന്താണ് അർത്ഥമാക്കുന്നതെന്നും ഇന്ത്യൻ കന്നുകാലികൾക്ക് ജിഎം അമേരിക്കന് ധാന്യത്തിൽ നിന്ന് ലഭിക്കുന്ന ഡിസ്റ്റിലർ ധാന്യം നൽകുമോയെന്നും രാഹുൽ ചോദിക്കുന്നു. ഇതിന് പുറമെ, സോയ കർഷകരുടെ അവസ്ഥ എന്തായിരിക്കും?, സർക്കാർ ആവർത്തിച്ച് പരാമർശിക്കുന്ന ‘അധിക ഉൽപന്നങ്ങൾ’ എന്നതിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്? ഇറക്കുമതിക്ക് തുറന്നുകൊടുക്കുമോ ?, വാണിജ്യേതര തടസ്സങ്ങൾ’ നീക്കം ചെയ്യുക എന്നതിൻ്റെ അർത്ഥമെന്താണ്? എന്നിങ്ങനെ അഞ്ച് ചോദ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായ മറുപടി നൽകണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.എക്സിലൂടെയാണ് രാഹുൽ തൻ്റെ ചോദ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യ- യുഎസ് വ്യാപാര കരാർ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന ഈ മാസം ഏഴിന് പുറത്തിറക്കി. എന്നാൽ കരാർ സംബന്ധിച്ച് വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയം ലോക്സഭയിലും രാജ്യസഭയിലും അടക്കം വൻ പ്രതിപക്ഷ…

      Read More »
    • ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍: 25 വര്‍ഷത്തിന് ശേഷം കടലിലിറങ്ങി റഷ്യയുടെ ‘അഡ്മിറല്‍ നഖിമോവ്’; 175 വെര്‍ട്ടിക്കല്‍ ലോഞ്ചറുകള്‍; ആണവോര്‍ജം; അസാമാന്യ ആയുധശേഷി; വെറും ‘വെള്ളാന’യെന്ന് പരിഹസിച്ച് പാശ്ചാത്യ വിദഗ്ധര്‍

      മോസ്‌കോ: എണ്‍പതുകളില്‍ അന്നത്തെ യുഎസ്എസ്ആറിനു വേണ്ടി കടല്‍ അടക്കിഭരിച്ച റഷ്യയുടെ കൂറ്റന്‍ യുദ്ധക്കപ്പല്‍ കോടികളുടെ അറ്റകുറ്റപ്പണികള്‍ക്കുശേഷം വീണ്ടുമിറങ്ങുന്നു. കാല്‍നൂറ്റാണ്ടോളം നടത്തിയ നവീകരണത്തിനു ശേഷമാണ് വീണ്ടും നീരണിഞ്ഞത്. റഷ്യന്‍ നാവികസേനയിലെ ഏറ്റവും വലിയ സജീവ കപ്പലാണ് ‘അഡ്മിറല്‍ നഖിമോവ്’ (Admiral Nakhimov). ഏകദേശം 25 വര്‍ഷം കപ്പല്‍നിര്‍മ്മാണ ശാലയില്‍ ചിലവഴിച്ച ശേഷമാണ് ക്രൂസര്‍ വീണ്ടും കടലിലിറങ്ങിയത്. ഇത്തവണ 176 വെര്‍ട്ടിക്കല്‍ ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള അതിശക്തമായ ആയുധശേഖരവുമായാണ് ഇതിന്റെ മടങ്ങിവരവ്. വിമാനവാഹിനി കപ്പലുകള്‍ ഒഴിവാക്കിയാല്‍, നിലവില്‍ ലോകത്തിലെ ഏറ്റവും വലുതും ആയുധശേഷിയുള്ളതുമായ യുദ്ധക്കപ്പലാണിത്. ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ കപ്പല്‍, 1980-കളില്‍ നിര്‍മ്മിക്കപ്പെട്ട വലിയ കപ്പലുകള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന റഷ്യന്‍ നാവികസേനയുടെ പ്രതിസന്ധിയുടെ ഉദാഹരണവുമാണ്. 80-കളിലെ കപ്പലുകള്‍ റഷ്യന്‍ നാവികസേനയിലെ വലിയ കപ്പലുകള്‍ മിക്കവാറും പഴയതാണ്. റഷ്യയുടെ ഏക വിമാനവാഹിനിക്കപ്പലായ ‘അഡ്മിറല്‍ കുസ്‌നെറ്റ്‌സോവ്’ (Admiral Kuznetsov) പ്രതിച്ഛായ നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് ഇപ്പോഴും സേനയുടെ ഭാഗമായി തുടരുന്നത്. ഇത് യുദ്ധത്തിന് സജ്ജമല്ല. ഈ…

      Read More »
    • ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്: മൗലിക വാദത്തെ തള്ളിയെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ വിജയം ഇന്ത്യക്ക് ആശയങ്കയാകും; സീറ്റുകള്‍ കൂടുതല്‍ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍; അതിര്‍ത്തിയിലും വന്‍ സ്വാധീനം; സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയില്‍

      കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ അടുത്തിടെ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 60ല്‍ അധികം സീറ്റുകളില്‍ ജമാഅത്തെ ഇസ്ലാമി നേടിയ വിജയം ഇന്ത്യക്കും ആശങ്കയാകും. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ജമാഅത്ത് ഭൂരിഭാഗം സീറ്റുകളും നേടിയത്. ഇവിടെ ഹിന്ദു ജനസംഖ്യ 10-13% വരെയാണ്. 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വീണതിന് ശേഷം ബംഗ്ലാദേശില്‍ നടക്കുന്ന ആദ്യ ദേശീയ തിരഞ്ഞെടുപ്പായിരുന്നു ഇത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (—-) വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും രണ്ടാമത്തെ വലിയ കക്ഷിയായി ജമാഅത്ത് മാറി. ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം ബംഗ്ലാദേശ് പാര്‍ലമെന്റിലെ (ജതീയ സംഗ്‌സദ്) 299-300 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് (ചില റിപ്പോര്‍ട്ടുകള്‍ 299 എന്നും ചിലത് 300 എന്നും പറയുന്നു). തിരഞ്ഞെടുപ്പ് ഫലം താഴെ പറയുന്ന രീതിയിലായിരുന്നു: 1. ബിഎന്‍പിയും (BNP) സഖ്യവും 212 സീറ്റുകള്‍ നേടി. താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം ഉറപ്പാക്കി. 2. ജമാഅത്തെ ഇസ്ലാമി ഒറ്റയ്ക്ക് 68 സീറ്റുകള്‍ നേടി, അവരുടെ 11 കക്ഷി…

      Read More »
    • ഇന്ത്യയ്ക്കും പാകിസ്ഥാനും ക്ഷണം, ബം​ഗ്ലാദേശിൽ താരിഖ് റഹ്മാൻ ഭരണകൂടത്തിന്റെ സത്യപ്രതിജ്ഞ 17ന്, പാക് പ്രധാനമന്ത്രിയ്ക്കൊപ്പം വേദി പങ്കിടണ്ടാൻ ഇന്ത്യയ്ക്ക് വൈമനസ്യം, പങ്കെടുത്തേക്കില്ല

      ഡൽഹി: ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യയിലേക്ക്, പാക് പ്രധാനമന്ത്രിയുടെ ചടങ്ങ് ബംഗ്ലാദേശ് നാഷണൽ പാർട്ടി ക്ഷണിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡൻറ് ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തില്ല. ചൈനീസ് പ്രസിഡൻറിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.മോദിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകാര്യമന്ത്രിയോ ചടങ്ങിൽ പങ്കെടുത്തു. പാക് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടണോയെന്നതിലും ഇന്ത്യ ആലോചനയിലാണ്. സാർക്ക് രാജ്യങ്ങളുടെ പ്രതിനിധ്യം ചടങ്ങിലുറപ്പിക്കാനാണ് ബംഗ്ലാദേശിൻ്റെ തീരുമാനം. അതിനിടെ രാജ്യ താൽപര്യങ്ങൾ മുൻനിർത്തിയാകും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വിദേശകാര്യ നയമെന്ന് താരിഖ് റഹ്മാൻ വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പിൽ 300ൽ 209 സീറ്റുകളും സ്വന്തമാക്കിയാണ് താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ഭരണം പിടിച്ചെടുത്തത്. പ്രവചനങ്ങൾ എല്ലാം മറികടന്ന വമ്പൻ വിജയമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് ലഭിച്ചത്. ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് നേട്ടം ഉണ്ടായില്ല. ഷെയ്ഖ് ഹസീന പുറത്തായശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് മൂന്നിൽ രണ്ട്…

      Read More »
    • വെനസ്വേലന്‍ സൈനികരുടെ ദുരൂഹ മരണത്തിനു കാരണം എഐ ആയുധങ്ങള്‍? മഡൂറോ ഓപ്പറേഷനില്‍ ആന്ത്രോപ്പിക്കിന്റെ ക്ലോഡ് എഐ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തല്‍; പോരടിച്ച് പെന്റഗണും ആന്ത്രോപ്പിക്കും; നിബന്ധനകള്‍ ലംഘിച്ചെന്ന് കമ്പനി

      ന്യൂയോര്‍ക്ക്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടാനുള്ള സൈനിക നടപടിയില്‍ യുഎസ് സൈന്യം ആന്ത്രോപിക് (Anthropic) കമ്പനിയുടെ ക്ലോഡ് (Claude) AI മോഡല്‍ കമ്പനിയുടെ അറിവില്ലാതെ ഉപയോഗിച്ചെന്നു റിപ്പോര്‍ട്ട്. മഡൂറോയെ പിടികൂടാനുള്ള റെയ്ഡില്‍ ക്ലോഡ് ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ, ആന്ത്രോപിക്കുമായുള്ള പങ്കാളിത്തം പുനഃപരിശോധിക്കുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പറഞ്ഞു. ‘മഡൂറോയെ പിടികൂടാനുള്ള റെയ്ഡില്‍ തങ്ങളുടെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ആന്ത്രോപിക് അന്വേഷിച്ചിരുന്നു. ഇത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാറില്‍ (യുദ്ധ വകുപ്പ്) വലിയ ആശങ്കയുണ്ടാക്കി. അത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കമ്പനി അതിനെ അംഗീകരിച്ചേക്കില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ഭാവിയില്‍, യുദ്ധക്കളത്തില്‍ സൈനികരുടെ പ്രവര്‍ത്തന വിജയത്തെ അപകടത്തിലാക്കുന്ന ഏതൊരു കമ്പനിയുമായുള്ള പങ്കാളിത്തവും ഞങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്.’ എന്നാല്‍, പെന്റഗണിലേക്ക് അത്തരമൊരു ഫോണ്‍കോള്‍ ചെയ്തിട്ടില്ലെന്ന് ആന്ത്രോപിക് വക്താവു പറഞ്ഞു. എന്തുകൊണ്ടാണ് ഇത് പ്രാധാന്യമര്‍ഹിക്കുന്നത്: പ്രധാനപ്പെട്ട എഐ ലബോറട്ടറികള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നത്. സൈന്യവുമായി ബിസിനസ് കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ, തങ്ങളുടെ…

      Read More »
    • ‘റഷ്യൻ പ്രതിപക്ഷ നേതാവിനെ പുടിൻ ഭരണകൂടം വിഷം നൽകി കൊലപ്പെടുത്തിയത്, ഡാര്‍ട്ട് തവളകളിലുള്ള ‘എപിബാറ്റിഡിന്‍’എന്ന വിഷമാണ് നവാല്‍നിയുടെ ജീവനെടുത്തത് ; 2020ലും കൊലപ്പെടുത്താനുള്ള ശ്രമം നടത്തി’- ആരോപണമുയർത്തി യൂറോപ്യൻ നേതാക്കൾ

      മോസ്കോ: റഷ്യയിലെ പ്രതിപക്ഷ നേതാവും വ്ളാദിമിർ പുടിന്റെ കടുത്ത വിമര്‍ശകനും എതിരാളിയുമായിരുന്ന അലക്‌സി നവാല്‍നിയെ വിഷം നല്‍കി റഷ്യ കൊലപ്പെടുത്തിയാണെന്ന ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങള്‍ രംഗത്ത്. ‘എപിബാറ്റിഡിന്‍’ എന്ന വിഷം ശരീരത്തിലെത്തിയാണ് നവാല്‍നി മരിച്ചത്. ഇത് ഡാര്‍ട്ട് തവളകളില്‍ കാണപ്പെടുന്നതാണെന്നും റഷ്യയില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നല്ലെന്നുമാണ് ആരോപണം. യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ ആരോപണമുയര്‍ത്തിയിരിക്കുന്നത്. ‘നവാല്‍നിയുടെ എതിര്‍പ്പിനെ ഭയന്ന് റഷ്യന്‍ ഭരണകൂടം മാരകമായ വിഷം ഉപയോഗിച്ചതാണെന്ന് ഞങ്ങള്‍ക്കറിയാം’ യുകെയുടെ വിദേശകാര്യ ഓഫീസ് പറഞ്ഞു. ‘നവാല്‍നിയെ ഒരു ഭീഷണിയായാണ് റഷ്യ കണ്ടത്. ഇത്തരത്തിലുള്ള വിഷം ഉപയോഗിക്കുന്നതിലൂടെ റഷ്യന്‍ ഭരണകൂടത്തിന്റെ കൈവശമുള്ള ആയുധങ്ങളും അവര്‍ എത്രത്തോളം രാഷ്ട്രീയ എതിര്‍പ്പുകളെ ഭയക്കുന്നുണ്ടെന്നും പ്രകടമാക്കിയിരിക്കുകയാണ്’, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ വിശദീകരിച്ചു. നവല്‍നിയുടെ മരണം രാഷ്ട്രീയ എതിര്‍പ്പിനെ ഭയന്നാണെന്നും യൂറോപ്യൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങള്‍ ചൂണ്ടിക്കാട്ടി. പുടിന്റേയും റഷ്യന്‍ ഭരണകൂടത്തിന്റേയും അഴിമതിക്കഥകൾ ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാല്‌നി പൊതുരംഗത്ത് സജീവമായത്.…

      Read More »
    Back to top button
    error: