World
-
ഇസ്രായേലിൽ 5500 വർഷം പഴക്കമുള്ള കവാടം കണ്ടെത്തി; 3300 വർഷം പഴക്കമുള്ള കോട്ടയുടെ ഭാഗങ്ങളും കണ്ടെത്തി
ഇസ്രായേലിൽ സുപ്രധാനമായ ഒരു കണ്ടെത്തലുമായി ഗവേഷകർ. 5500 വർഷം പഴക്കമുള്ള ഒരു കവാടമാണ് ഇപ്പോൾ ഗവേഷകർ ഇവിടെ കണ്ടെത്തിയിരിക്കുന്നത്. പുരാതന നഗരമായ ടെൽ എറാനിയിലേക്കുള്ളതാണ് കല്ലും മണ്ണും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ പാത എന്ന് ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റി ചൊവ്വാഴ്ച പറഞ്ഞു. കിര്യത് ഗാട്ടിന്റെ വ്യാവസായിക മേഖലയ്ക്ക് സമീപം നടത്തിയ ഖനനത്തിനിടെയാണ് ഗവേഷകർ ഈ പ്രവേശനകവാടം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ സുപ്രധാനമായ കണ്ടെത്തൽ. ടെൽ എറാനിയിലെ ഈ ഖനനം പ്രവേശന കവാടം മാത്രമല്ല വെളിപ്പെടുത്തിയത്. ഒപ്പം തന്നെ ഏകദേശം 3300 വർഷം പഴക്കം വരുന്ന വെങ്കലയുഗത്തിന്റെ തുടക്കത്തിൽ നിന്നുള്ള കോട്ടയുടെ ഭാഗങ്ങളും ഇവിടെ കണ്ടെത്തി. പുരാതന കാലത്തെ നഗര കേന്ദ്രങ്ങളും, അവയെങ്ങനെയാണ് പ്രതിരോധം തീർത്തിരുന്നത് എന്നും വെളിപ്പെടുത്തുന്നതാണ് ഈ പുതിയ കണ്ടെത്തൽ എന്നാണ് ആന്റിക്വിറ്റീസ് അതോറിറ്റി ഇതിനെ കുറിച്ച് പ്രതികരിച്ചത്. ഇസ്രായേൽ ആൻറിക്വിറ്റീസ് അതോറിറ്റിക്ക് വേണ്ടി എക്സ്കവേഷൻ ഡയറക്ടർ എമിലി ബിഷോഫ് പറഞ്ഞത്, ‘വെങ്കല…
Read More » -
യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മുന്കാമുകന് 120 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം!
ഡാലസ്: യുവതിയുടെ ദൃശ്യങ്ങള്‍ വിവിധ സൈറ്റുകളില്‍ പ്രചരിപ്പിച്ച് അപമാനിച്ചകേസില്‍ 120 കോടി ഡോളര്‍ നഷ്ടപരിഹാരം നല്കാന് മുന്‍ കാമുകനോട് കോടതി. യു.എസിലെ ടെക്സാസിലാണ് സംഭവം. 2022 -ലാണ് യുവതി തന്റെ മുന്‍ കാമുകനെതിരെ കേസ് കൊടുത്തത്. ഇരുവരും പിരിഞ്ഞതിന് ശേഷം യുവതിയുടെ ചില ചിത്രങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. അവളെ എല്ലായിടത്തും അപമാനിക്കുക എന്ന് ഉദ്ദേശിച്ചാണ് ഇയാള്‍ ഇത് ചെയ്തത് എന്ന് കോടതി നിരീക്ഷിച്ചു. കോടതി രേഖകള്‍ പ്രകാരം യുവതിയും മുന്‍ കാമുകനും പ്രണയിച്ച് തുടങ്ങിയത് 2016 -ലാണ്. പ്രണയത്തിലായിരിക്കുന്ന സമയത്ത് തന്റെ ചില ചിത്രങ്ങള്‍ യുവതി ഇയാള്‍ക്ക് അയച്ച് കൊടുത്തിരുന്നു. എന്നാല്‍, 2021 -ല്‍ ഇരുവരും പിരിഞ്ഞു. ഇതിന് പിന്നാലെ ഇയാള്‍ യുവതിയുടെ അനുമതി ഇല്ലാതെ അവളുടെ ആ ചിത്രങ്ങള്‍ ഓണ്‍ലൈനിലും ചില അഡല്‍റ്റ് ഒണ്‍ലി സൈറ്റുകളിലും പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് അതിന്റെ ലിങ്കുകള്‍ അവളുടെ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എല്ലാം അയച്ചു കൊടുക്കുകയും ചെയ്തു. അതുപോലെ അവളുടെ ഫോണ്‍, സോഷ്യല്‍ മീഡിയ…
Read More » -
ജീവനക്കാര്‍ നോക്കി നില്‍ക്കേ 50 അംഗ കവര്‍ച്ചാ സംഘം; മോഷ്ടിച്ച് കടത്തിയത് 84 ലക്ഷം വിലമതിക്കുന്ന വസ്തുക്കള്‍
ലോസ് ഏയ്ഞ്ചല്‍സ്: അമേരിക്കന്‍ ആഢംബര ഡിപ്പാര്‍ട്മെന്റ് സ്റ്റോറായ നോര്‍ഡ്സ്ട്രമിന്റെ ഷോറൂമില്‍ നിന്ന് ഒരുലക്ഷം ഡോളര്‍ (ഏകദേശം 84 ലക്ഷം രൂപ) വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ച്ചാസംഘം മോഷ്ടിച്ചു. മുഖംമൂടി ധരിച്ചെത്തിയ അന്‍പതോളം പേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ അക്രമികള്‍ ബിയര്‍ സ്പ്രേ പ്രയോഗിച്ചു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. ടോപാങ്ക മാളിലെ ഡിപ്പാര്‍ട്മെന്റ് സ്റ്റോറായിരുന്നു അക്രമികളുടെ ലക്ഷ്യം. വിലകൂടിയ വസ്ത്രങ്ങളും ബാഗുകളുമാണ് കവര്‍ച്ചാ സംഘം മോഷ്ടിച്ചത്. വളരെ പെട്ടെന്നായിരുന്നു ആക്രമണം ഉണ്ടായതെന്നും കവര്‍ച്ചാ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. സ്ഥലത്തെത്തിയ കവര്‍ച്ചാ സംഘം പലസാധനങ്ങളും തകര്‍ക്കുകയും വിലപിടിപ്പുള്ള വസ്തുകള്‍ മോഷ്ടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്റ്റോറില്‍ നിസ്സഹായരായി നോക്കി നില്ക്കുന്ന ജീവനക്കാരെയും കാണാം. ചിലര്‍ ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ ഉണ്ട്. ബിഎംഡബ്ലിയു ഉള്‍പ്പെടെയുള്ള വിലകൂടിയ വാഹനങ്ങളുമായാണ് കവര്‍ച്ചാ സംഘം രക്ഷപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി. Um…
Read More » -
ഹവായ് കാട്ടുതീയില്‍ മരണം 96; വെണ്ണീറായി ലഹൈന്‍ നഗരം
ഹോണോലുലു: ഹവായ് ദ്വീപിലെ കാട്ടുതീയില്‍ മരണം 96 ആയി. ലഹൈന്‍ നഗരം പൂര്‍ണ്ണമായി കത്തി നശിച്ചു. രണ്ടായിരം പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയിലെ ലെഹാന ഏറെ ചരിത്രപ്രധാന്യമുള്ള പട്ടണമാണ് ഈ പട്ടണമാണ് പൂര്‍ണ്ണമായി കത്തി നശിച്ചത്. ഇവിടെ ആയിരത്തിലധികം കെട്ടിടങ്ങളാണ് കത്തിച്ചാമ്പലായത്. സ്ഥലത്ത് നിന്നും പതിനായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി ഇനി കുറയുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് ഹവായ് അധികൃതര്‍ പറഞ്ഞത്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഹവായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തം എന്നാണ് ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ ദുരന്തത്തെ വിശേഷിപ്പിച്ചത്. കടുത്ത ചൂടില്‍ ഉണക്കപ്പുല്ലുകളില്‍ നിന്നാണ് തീ പടരല്‍ തുടങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ഉണക്കപ്പുല്ലുകളില്‍ നിന്ന് തുടങ്ങിയ തീ ലെഹാന നഗരത്തിന് സമീപത്തായി വീശിയടിച്ച് ചുഴലിക്കാറ്റില്‍ കത്തിപടരുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കാട്ടുതീ ലെഹാനയിലാകെ പടര്‍ന്ന് പിടിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. നൂറുകണക്കിന് വീടുകളും റിസോര്‍ട്ടുകളും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സ്ഥലാണ് ലെഹാന.…
Read More » -
ലോകത്തിലെ ഏറ്റവും നീളമുള്ള താടിക്കാരി, ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി 38കാരി എറിൻ
ലോകത്തിലെ ഏറ്റവും നീളം കൂടിയ താടിക്കാരി അമേരിക്കൻ സ്വദേശിനി. മിഷിഗണിലുള്ള എറിൻ ഹണികട്ട് എന്ന 38കാരിയാണ് ലോകത്തെ ഏറ്റവും വലിയ താടിക്കാരിയെന്ന റെക്കോർഡ് നേടിയത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം 11.81 ഇഞ്ച് (29.9 സെന്റിമീറ്റർ) നീളമുള്ള താടിയുടെ ഉടമയാണ് എറിൻ. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്ന ഹോർമോൺ പ്രശ്നത്തെ തുടർന്ന് മുഖത്തുണ്ടായ അമിതമായ രോമവളർച്ചയാണ് ഇവരുടെ താടിക്ക് കാരണം. മുഖത്തെ ഈ രോമവളർച്ച ആദ്യമൊക്കെ വലിയ സമ്മർദ്ദത്തിൽ ആക്കിയിരുന്നു എങ്കിലും ഇപ്പോൾ അതൊരു പ്രശ്നമല്ല എന്നാണ് എറിൻ പറയുന്നത്. ”പതിമൂന്നാം വയസ്സുമുതലാണ് മുഖത്ത് അമിത രോമവളർച്ച തുടങ്ങിയത്. ഇത് മാനസിക സമ്മർദ്ദത്തിലേക്ക് നയിച്ചതോടെ താടി ഒഴിവാക്കാനായി നിരന്തരമായി ഷേവ് ചെയ്യുകയും വാക്സ് ചെയ്യുകയും ചെയ്തിരുന്നു. പത്തുവർഷത്തോള ഇത് തുടർന്നു. എന്നാൽ കണ്ണിന്റെ കാഴ്ച ശക്തി കുറഞ്ഞതോടെ ഷേവ് ചെയ്യുന്നതും വാക്സ് ചെയ്യുന്നതും ഒഴിവാക്കി. ആദ്യകാലങ്ങളിൽ ദിവസം മൂന്നുതവണ ഷേവ് ചെയ്തിരുന്നു. എന്നാൽ ഇന്ന് ഈ താടിയിൽ അഭിമാനിക്കുന്നു…
Read More » -
മുസ്ലിം പള്ളിക്ക് നേരെ ആക്രമണം; ഇറാനിൽ ഒരാൾ കൊല്ലപ്പെട്ടു
ടെഹ്റാൻ:ഇറാനില്‍ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇറാന്റെ തെക്കൻ നഗരമായ ഷിറാസില്‍ ആണ് സംഭവം. ഇന്നലെ രാത്രി എകദേശം ഏഴുമണിയോടെ സായുധ തീവ്രവാദി പള്ളിയില്‍ കയറി വെടിവെക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന അക്രമണം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. അന്നത്തെ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.
Read More » -
യു.എസിലെ ഏറ്റവും സമ്ബന്നരായ സ്ത്രീകളുടെ പട്ടികയില്‍ ഇന്ത്യക്കാരിയും; ആസ്തി 19,752 കോടി രൂപ
2023-ലെ ഫോര്‍ബ്സ് റിപ്പോര്‍ട്ട് അനുസരിച്ച് യു.എസിലെ ഏറ്റവും സമ്ബന്നരായ സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടിയ നാല് സ്ത്രീകളില്‍ ഒരാളാണ് ഇന്ത്യൻ വംശജയായ ജയശ്രീ വി ഉല്ലാല്‍. അന്താരാഷ്ട്ര ക്ലൗഡ് നെറ്റ്വര്‍ക്കിങ് കമ്ബനിയായ അരിസ്റ്റ നെറ്റ്വര്‍ക്കിന്റെ സി.ഇ.ഒയും പ്രസിഡന്റുമാണ് ഡല്‍ഹിയില്‍ വളര്‍ന്ന ജയശ്രീ. റിപ്പേര്‍ട്ട് അനുസരിച്ച് ജയശ്രീയുടെ ആസ്തി 19,752 കോടി രൂപയാണ്. അതേസമയം, ഗൂഗിളിലെ തോമസ് കുര്യന്റെ ആസ്തി 12,100 കോടി രൂപയും സത്യ നാദെല്ലയുടെ ആസ്തി 6,000 കോടി രൂപയും സുന്ദര്‍ പിച്ചൈയുടെ ആസ്തി 10,000 കോടി രൂപയുമാണെന്ന് കണക്കുകള്‍ കാണിക്കുന്നു. 2008 മുതല്‍ അരിസ്റ്റ സി.ഇ.ഒ ആണ് ജയശ്രീ. അരിസ്റ്റയിലെത്തുന്നതിനു മുൻപ് എ.എം.ഡിയില്‍ എൻജിനീയറിങ് വിഭാഗത്തിലടക്കം അവര്‍ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ പട്ടികയില്‍ ഉല്ലാലിന്റെ പേര് ഉണ്ടായിരുന്നു.1.9 ബില്യണ്‍ ഡോളറായിരുന്നു അന്നത്തെ ആസ്തി. കമ്ബനിയുടെ മൂല്യനിര്‍ണ്ണയത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഈ ആസ്തി. ജനിച്ചത് ലണ്ടനിലാണെങ്കിലും ഉല്ലാല്‍ ന്യൂഡല്‍ഹിയിലെ ജീസസ് ആൻഡ് മേരി കോണ്‍വെന്റില്‍ നിന്നാണ്…
Read More » -
ജോലി ആവശ്യങ്ങൾക്കായി ആപ്പിൾ ഐഫോണുകളും ഐപാഡുകളും ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കി റഷ്; വ്യക്തിഗത ആവശ്യങ്ങൾക്ക് വേണമെങ്കിൽ ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കാം
മോസ്കോ: ജോലി ആവശ്യങ്ങൾക്കായി ആപ്പിൾ ഐഫോണുകളും ഐപാഡുകളും ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കി റഷ്യ. വ്യക്തിഗത ആവശ്യങ്ങൾക്ക് ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും റഷ്യൻ ഡിജിറ്റൽ വികസന മന്ത്രാലയം. നടപടി ഐഫോൺ ഉപകരണങ്ങളിൽ നിന്ന് ഡേറ്റ ചോരുന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് തീരുമാനം. വിവര ചോർച്ച സംബന്ധിച്ച റഷ്യയുടെ സുരക്ഷാ ഏജൻസിയായ എഫ് എസ്ബിയുടെ റിപ്പോർട്ട് വന്ന് രണ്ട് മാസത്തിന് ശേഷമാണ് തീരുമാനം. ആപ്പിൾ ഉപകരണങ്ങൾ യുഎസ് നിർദ്ദേശം പാലിച്ച് നിരവധി തവണ ഡാറ്റ ലീക്ക് ചെയ്തതായാണ് റഷ്യയുടെ കണ്ടെത്തൽ. എന്നാൽ റഷ്യയുടെ കണ്ടെത്തലിനേക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. 2023ലെ ഐഫോൺ ലോഞ്ച് സെപ്തംബർ 12 നടക്കാനിരിക്കെയാണ് റഷ്യയുടെ തീരുമാനം എത്തുന്നത്. കഴിഞ്ഞ വർഷം ആപ്പിൾ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഗുരുതരമായ ചില സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് ഖത്തറിലെ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. ആപ്പിൾ ഉകരണങ്ങൾ ഏറ്റവും പുതിയ ഐഒഎസ് വേർഷനായ…
Read More » -
മദ്യപിച്ചാല്‍ സര്‍ക്കാര്‍ വക ഫ്രീ ടാക്സി! വേറിട്ട പദ്ധതിയുമായി ഇറ്റലി
റോം: മദ്യപിച്ച് വാഹനമോടിച്ചാല്‍ പിടിവീഴുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. മദ്യപിച്ചുള്ള വാഹനമോടിക്കല്‍ അപകടങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടാണ് അത്തരത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വന്‍ തുക പിഴയായി ഈടാക്കുന്നത്. എന്നാല്‍, ഇത്തരം അപകടങ്ങള്‍ കുറയ്ക്കാന്‍ വേറിട്ടൊരു പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റലി. രാത്രി അമിതമായി മദ്യപിച്ചെന്ന് കണ്ടെത്തുന്നവര്‍ക്ക് അവരുടെ വാഹനത്തിന് പകരം സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ടാക്സി യാത്ര. ! പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ പദ്ധതി രാജ്യത്തെ ഉപപ്രധാനമന്ത്രിയും ഗതാഗത മന്ത്രിയുമായ മാറ്റിയോ സാല്‍വിനിയാണ് മുന്നോട്ടുവച്ചത്. സെപ്തംബര്‍ പകുതി വരെ ഈ പദ്ധതി പരീക്ഷിക്കും. തെക്ക് പഗ്ലിയ മുതല്‍ വടക്ക് ടുസ്കാനി, വെനീറ്റോ എന്നീ പ്രദേശങ്ങള്‍ വരെയുള്ള ആറ് നൈറ്റ് ക്ലബുകള്‍ കേന്ദ്രീകരിച്ചാണ് കഴിഞ്ഞാഴ്ച മുതല്‍ ഈ സംവിധാനം നിലവിലുള്ളത്. ക്ലബുകളില്‍ നിന്ന് രാത്രി പുറത്തുകടക്കുന്നവര്‍ അമിതമായി മദ്യപിച്ചെന്ന് തോന്നിയാല്‍ അവരെ പരിശോധനയ്ക്ക് വിധേയമാക്കും. രക്തത്തില്‍ അനുവദനീയമായതിലും കൂടുതല്‍ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ അവരെ ഒരു ടാക്സിയില്‍ വീട്ടിലേക്കയയ്ക്കും. ഇതിന്റെ പണം സര്‍ക്കാര്‍ നല്‍കും. ഗതാഗത മന്ത്രാലയമാണ് ഇതിനുള്ള ഫണ്ട്…
Read More » -
വിമാന യാത്രയ്ക്കിടെ സ്വയംഭോഗം;ഇന്ത്യൻ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ
ന്യൂയോർക്ക്:വിമാനയാത്രക്കിടെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തതിന് ഇന്ത്യൻ ഡോക്ടറെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു.ഹവായിയില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാന യാത്രക്കിടെയാണ് ഡോക്ടറായ സുദീപ്ത മൊഹന്തി 14കാരിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തത്. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 90 ദിവസത്തെ തടവും തുടര്‍ന്ന് ഒരു വര്‍ഷത്തെ നല്ലനടപ്പ് ശിക്ഷയും ലഭിക്കും. 5,000 ഡോളര്‍ പിഴയുമൊടുക്കണം. മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലാണ് ഇയാള്‍ താമസിക്കുന്നത്.ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ച് എഫ്ബിഐ ബോസ്റ്റണ്‍ വിഭാഗം ട്വീറ്റ് ചെയ്തു
Read More »