World

    • യുദ്ധം അവസാനിപ്പിക്കാന്‍ സമ്മതിക്കുമോ? അലാസ്‌കയിലെ റഷ്യ – അമേരിക്ക ഉച്ചകോടി നിര്‍ണ്ണായകമാകും ; സമ്മതിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പുടിന് ട്രംപിന്റെ ഭീഷണി

      വാഷിംഗ്ടണ്‍: വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയ്ക്ക് ശേഷവും യുദ്ധം തുടര്‍ന്നാല്‍ റഷ്യ വിവരമറിയുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ്. ഇരു രാജ്യങ്ങളും തമ്മില്‍ അലാസ്‌ക്കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കുമ്പോഴാണ് റഷ്യക്ക് അന്ത്യശാസനയുമായി ട്രംപ് രംഗത്ത് വന്നത്. ഉച്ചകോടിയില്‍ ട്രംപ് റഷ്യന്‍പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനോട് യുദ്ധം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. അലാസ്‌കന്‍ ഉച്ചകോടിയില്‍ യുക്രെയ്ന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് എല്ലാ രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ നടപ്പാക്കാനും അമേരിക്ക ആഗ്രഹിക്കുന്നതായി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ വെര്‍ച്വല്‍ യോഗത്തിലും ട്രംപ് വ്യക്തമാക്കി. ഇക്കാര്യം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പറഞ്ഞു. അതേസമയം വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്ത യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയും യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് പറയുകയുണ്ടായി. വെടിനിര്‍ത്തല്‍ ആദ്യം വേണമെന്ന നിലപാട് സ്വീകരിച്ച സെലന്‍സ്‌കി, റഷ്യ തയ്യാറായില്ലെങ്കില്‍ ഉപരോധം ശക്തമാക്കണമെന്നും പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രെയ്ന്‍ ചില പ്രദേശങ്ങള്‍ വിട്ടുകൊടുക്കേണ്ടി വരുമെന്ന സൂചനയില്‍ യൂറോപ്യന്‍ സഖ്യകക്ഷികള്‍…

      Read More »
    • അഞ്ചല്ല അതിലേറെ! ഓപ്പറേഷന്‍ സിന്ദൂറില്‍ പറഞ്ഞതിലേറെ പാക് വിമാനങ്ങള്‍ വീഴ്ത്തി; ഇന്ത്യയുടേത് ചരിത്ര നേട്ടം, കൈയടിച്ച് സൈനിക വിദഗ്ധര്‍

      ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക്കിസ്ഥാന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ഇന്ത്യയുടെ വാദത്തെ പിന്തുണച്ച് രാജ്യാന്തര സൈനിക വിദഗ്ധര്‍. അഞ്ച് പാക്ക് ജെറ്റുകളും ഒരു വ്യോമസേനാ മുന്നറിയിപ്പ് വിമാനവും ഇന്ത്യ തകര്‍ത്തുവന്ന എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ്ങിന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകളാണ് സൈനിക വിദഗ്ധര്‍ പുറത്തുവിട്ടത്. 72 മണിക്കൂര്‍ മാത്രം നീണ്ടുനിന്ന യുദ്ധത്തില്‍ പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഓസ്ട്രിയ ആസ്ഥാനമായുള്ള സൈനിക വിദഗ്ധന്‍ ടോം കൂപ്പര്‍ പറഞ്ഞത്. ”അഞ്ച് പാക്കിസ്ഥാന്‍ വിമാനങ്ങള്‍ മാത്രമല്ല, അതില്‍ കൂടുതല്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതിന്റെ തെളിവുകള്‍ ഞങ്ങള്‍ കണ്ടു. പാക്കിസ്ഥാന്‍ വിമാനങ്ങള്‍ നിലത്ത് തകര്‍ന്നു കിടക്കുന്നതിന്റെ തെളിവുകളാണ് ഞങ്ങള്‍ കണ്ടെത്തിയത്. മേയിലാണ് ഈ തെളിവുകള്‍ ലഭിച്ചത്. എന്നാല്‍ ആ ഘട്ടത്തില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നോ, ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നോ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.” എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ കൂപ്പര്‍ പറഞ്ഞു. കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍ ഉപയോഗിച്ചാണ് യുദ്ധവിമാനം വെടിവച്ചിട്ടതെന്നും കൂപ്പര്‍ പറയുന്നു. 300…

      Read More »
    • കൂട്ടമായെത്തി മൂക്കുമുട്ടെ തട്ടി; റസ്റ്റോറന്റിലെ 23,000 രൂപയുടെ ബില്ലടയ്ക്കാതെ യുവാക്കള്‍ മുങ്ങി

      ലണ്ടന്‍: റസ്റ്റോറന്റില്‍ നിന്ന് വിഭവസമൃദ്ധമായി ഭക്ഷണം കഴിച്ച് പണം അടയ്ക്കാതെ കടന്നുകളഞ്ഞ യുവാക്കളുടെ വീഡിയോ വൈറലാകുന്നു. ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണിലെ ഇന്ത്യന്‍ റസ്‌റ്റോറന്റായ സാഫ്രോണില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ മാസം നാലിനായിരുന്നു സംഭവം. റസ്റ്റോറന്റ് ജീവനക്കാര്‍ യുവാക്കളുടെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ റസ്?റ്റോറന്റില്‍ എത്തിയ യുവാക്കള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് കാണാം. മ?റ്റൊരു വീഡിയോയില്‍ ഭക്ഷണം കഴിച്ച ഇവര്‍ പുറത്തേക്ക് ഓടുന്നതും ജീവനക്കാര്‍ അവരെ പിന്തുടരുന്നതും കാണാം. പുറത്തുവന്ന വിവരമനുസരിച്ച്. യുവാക്കള്‍ 197.30 പൗണ്ടിന്റെ (23,000 രൂപ) ഭക്ഷണം കഴിച്ചെന്നാണ്. അവര്‍ ഓര്‍ഡര്‍ ചെയ്തതില്‍ മട്ടന്‍ വിഭവങ്ങളും ഉണ്ടായിരുന്നു. യുവാക്കളെ തിരിച്ചറിയുന്നതിനായി പരാതി നല്‍കിയിട്ടുണ്ടെന്ന് റസ്‌റ്റോറന്റ് ജീവനക്കാര്‍ അറിയിച്ചു. സംഭവ ദിവസം രാത്രി 10.15നാണ് യുവാക്കള്‍ റസ്റ്റോറന്റിലെത്തിയത്. ഒരു ഫുള്‍ മീല്‍ ആസ്വദിച്ച് കഴിച്ചു. എന്നിട്ട് പണം നല്‍കാതെ പോയി. ഈ പെരുമാറ്റം മോഷണം മാത്രമല്ല. കഠിനാധ്വാനികളായ ചെറുകിട ബിസിനസുകളെയും നമ്മുടെ പ്രാദേശിക സമൂഹത്തെയും ബാധിക്കുന്നുവെന്നാണ് ജീവനക്കാര്‍ അറിയിച്ചത്. പൊലീസില്‍…

      Read More »
    • ‘മധുവിധു’ അങ്ങ് ‘വിധു’വില്‍! കാമുകിക്ക് വേറിട്ട അനുഭവം നല്‍കണം; യുവാവ് കവര്‍ന്നത് 951 കോടിയുടെ ചാന്ദ്രശിലകള്‍

      വാഷിംഗ്ടണ്‍: പ്രണയത്തിനായി പങ്കാളിക്ക് സ്വന്തം ജീവന്‍ വരെ നല്‍കാന്‍ തയ്യാറാകുന്നവരുണ്ട്. ഇവിടെ ഒരു യുവാവ് കാമുകിക്ക് വാഗ്ദാനം ചെയ്തത് ചന്ദ്രനെയായിരുന്നു. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകത്തെയൊട്ടാകെ ഞെട്ടിച്ച ഒരു സംഭവമാണ് വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിച്ചിരിക്കുന്നത്. 2002 ജൂലായിലായിരുന്നു സംഭവം. നാസയിലെ ഇന്റേണായി പ്രവര്‍ത്തിച്ചിരുന്ന റോബര്‍ട്ട്‌സ് എന്ന യുവാവിന്റെ വിചിത്ര തീരുമാനമാണ് എല്ലാ സംഭവങ്ങള്‍ക്കും തുടക്കം കുറിച്ചത്. തന്റെ പ്രണയിനിക്കായി യുവാവ് 21 മില്യണ്‍ ഡോളര്‍ (951 കോടി രൂപ) മൂല്യവും 17 പൗണ്ട് ഭാരവുമുളള ചന്ദ്രശിലകളാണ് അതിവിദഗ്ദമായി മോഷ്ടിച്ചത്. ഈ കവര്‍ച്ചയില്‍ റോബര്‍ട്ട്‌സിന്റെ കാമുകിയും സഹായികളും ഉണ്ടായിരുന്നു. എഫ്ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച്, റോബര്‍ട്ട്‌സിന് അന്ന് ഇരുപത്തിനാലായിരുന്നു പ്രായം. ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് 17 പൗണ്ട് ഭാരമുളള ചന്ദ്രശിലകളും ഒരു ഉല്‍ക്കാശിലയുമാണ് യുവാവ് മോഷ്ടിച്ചത്. ഇവ അപ്പോളോ ദൗത്യത്തിലൂടെ ശേഖരിച്ച വിലമതിക്കാനാകാത്ത സാമ്പിളുകളായിരുന്നുവെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പരീക്ഷണശാലയിലെ സിസിടിവി ക്യാമറകള്‍ മാറ്റി, നിയോപ്രീന്‍ ബോഡിസ്യൂട്ടുകള്‍ ധരിച്ചായിരുന്നു മോഷണം. യൂട്ടാ യൂണിവേഴ്‌സിറ്റിയില്‍…

      Read More »
    • ‘ഗാസയില്‍ ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് വംശഹത്യ നടത്തുന്നു’; എക്‌സ് ചാറ്റ്‌ബോട്ടായ ഗ്രോക്കിനെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു

      വാഷിംഗ്ടണ്‍: എക്‌സ് പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചാറ്റ്ബോട്ടായ ഗ്രോക്കിനെ തിങ്കളാഴ്ച സോഷ്യല്‍ സൈറ്റില്‍ നിന്ന് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. 2025 ഓഗസ്റ്റ് 11-നാണ് എക്‌സില്‍ നിന്ന് ഗ്രോക്കിനെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ അതിന്റെ കാരണം വ്യക്തമല്ല. എക്‌സില്‍ നിന്നോ എക്‌സ് എഐയില്‍ നിന്നോ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുസംബന്ധിച്ച് നല്‍കിയിട്ടില്ല എന്നാണ് അതിന്റെ അക്കൗണ്ട് എന്തിനാണ് നീക്കം ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ബോട്ട് പറഞ്ഞത്. എന്നാല്‍ ഗാസയിലെ ഇസ്രായേല്‍ നടപടികളെക്കുറിച്ച് സംസാരിച്ചതിനാണ് എഐ ചാറ്റ്ബോട്ടായ ഗ്രോക്കിനെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തതെന്നാണ് വിവരം. ഗാസയില്‍ ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് വംശഹത്യ നടത്തുന്നു എന്ന പരാമര്‍ശം നടത്തി എന്നാണ് വിവരം. ഓണ്‍ലൈനില്‍ തിരിച്ചെത്തിയ ഉടനെ ഗ്രോക് തന്നെയാണ് ഇങ്ങനെ ഒരു വിശദീകരണം നല്‍കിയത്. ഐസിജെയുടെ കണ്ടെത്തലുകലും യുഎന്‍ വിദഗ്ധരെയും ആംനസ്റ്റി ഇന്റര്‍നാഷണല്‍, ബി’സെലെം പോലുള്ള ഗ്രൂപ്പുകള്‍ എന്നിവയാല്‍ സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളാണ് പങ്കുവെച്ചത് എന്നും ഗ്രോക് വിശദീകരിച്ചു. അഭിപ്രായ സ്വാതന്ത്ര്യം പരീക്ഷിക്കപ്പെട്ടെങ്കിലും…

      Read More »
    • മുനീര്‍ക്ക കലിപ്പിലാണ്! ഏറ്റുമുട്ടലുണ്ടായാല്‍ റിലയന്‍സിന്റെ എണ്ണശുദ്ധീകരണശാല തകര്‍ക്കും; പ്രകോപനം തുടര്‍ന്ന് പാക് സൈനികമേധാവി

      വാഷിങ്ടണ്‍: ഇന്ത്യയ്ക്കെതിരേ പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്നതിനിടെ റിലയന്‍സിന്റെ ഗുജറാത്തിലെ എണ്ണശുദ്ധീകരണശാലയ്ക്കുനേരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് സൈനികമേധാവി അസിം മുനീര്‍. ഭാവിയില്‍ ഇന്ത്യയുമായി സൈനിക ഏറ്റുമുട്ടലുണ്ടായാല്‍ റിലയന്‍സിന്റെ ജാംനഗറിലെ പെട്രോളിയും ശുദ്ധീകരണശാലയില്‍ ആക്രമണം നടത്തുമെന്നാണ് അസിം മുനീറിന്റെ പരാമര്‍ശം. ഫ്ളോറിഡയിലെ ടാമ്പയില്‍ അമേരിക്കക്കാരായ പാകിസ്താനികള്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യയ്ക്കെതിരായ ആക്രമണത്തേക്കുറിച്ചുള്ള അസിം മുനീറിന്റെ പരാമര്‍ശം. ഇനി ഇന്ത്യയുമായി ഒരു ഏറ്റമുട്ടല്‍ ഉണ്ടായാല്‍, പാകിസ്താന് എന്താണ് ചെയ്യാനാവുക എന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതിന് താന്‍ അനുമതി നല്‍കിയതായി അസിം മുനീര്‍ പറഞ്ഞു. മുകേഷ് അംബാനിയുടെ പേര് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഈ പരാമര്‍ശമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയ്‌ക്കെതിരേ അസിം മുനീര്‍ ആണവ ഭീഷണി ഉയര്‍ത്തിയിരുന്നു. പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നായിരുന്നു മുനീറിന്റെ ഭീഷണി. ”ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും”,…

      Read More »
    • അസിം മുനീര്‍ കോട്ടിട്ട ഒസാമ ബിന്‍ ലാദന്‍; അമേരിക്കന്‍ മണ്ണില്‍വച്ച് പാകിസ്താന്റെ ഭീഷണികള്‍ അസ്വീകാര്യം; അമേരിക്ക മൂലകങ്ങള്‍ വാങ്ങുന്നത് റഷ്യയില്‍നിന്ന്; ട്രംപിന്റെ ലക്ഷ്യം നൊബേല്‍ സമ്മാനം; രൂക്ഷ വിമര്‍ശനം ഉയര്‍ത്തി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍

      വാഷിങ്ടണ്‍: പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. ഇന്ത്യക്കെതിരെയുയര്‍ത്തിയ ആണവ ഭീഷണിയടക്കമുള്ള പാക് സൈനിക മേധാവിയുടെ വാക്കുകള്‍ 9/11 ന് പിന്നിലെ ഭീകരന്‍ ഒസാമ ബിന്‍ലാദനില്‍ നിന്ന് കേട്ടതിനെ ഓര്‍പ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മണ്ണില്‍ പാകിസ്താന്റെ ഭീഷണികള്‍ പൂര്‍ണമായും അസ്വീകാര്യമാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ റൂബിന്‍ പറഞ്ഞു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്കു പരമാധികാരമുണ്ട്. ആര്‍ക്കും അത്രപെട്ടെന്നു ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ നാടകങ്ങള്‍ അവസാനിച്ചു കഴിഞ്ഞാല്‍ ഇന്ത്യ- അമേരിക്ക ബന്ധം വീണ്ടും മെച്ചപ്പെടും. ബിസിനസുകാരനെന്ന നിലയില്‍ ട്രംപ് കുതിരക്കച്ചവടമാണു നടത്തുന്നത്. മോശം സമാധാന കരാര്‍ വീണ്ടും യുദ്ധത്തിലേക്കു നയിക്കുമെന്ന് അദ്ദേഹത്തിന് അറിയില്ല. ട്രംപിന്റെ ആഗ്രഹം നോബല്‍ സമ്മാനം നേടുകയെന്നതാണ്. യുറേനിയം ഹെക്‌സാഫ്‌ളൂറൈഡ് പോലുള്ള മൂലകങ്ങള്‍ യുഎസ് വാങ്ങുന്നത് റഷ്യയില്‍നിന്നാണ്. അസര്‍ബൈജാനില്‍നിന്ന് ഗ്യാസ് വാങ്ങുമെന്നാണ് അമേരിക്ക പറയുന്നത്. അസര്‍ബൈജാനില്‍ എങ്ങനെയാണു ഗ്യാസ് എത്തുന്നതെന്നു പരിശോധിക്കണം. അത് ഇറാനില്‍നിന്നും…

      Read More »
    • കലിപ്പു തീരുന്നില്ല! ഓപ്പറേഷന്‍ സിന്ദൂറിലെ പരാജയത്തിന്റെ ചൊരുക്ക് തീര്‍ക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് വെള്ളവും ഗ്യാസും പത്രവും നിഷേധിച്ച് പാകിസ്താന്‍; ഗ്യാസ് വാങ്ങുന്നത് ഉയര്‍ന്ന വിലനല്‍കി; വീടുകളില്‍ കര്‍ശന നിരീക്ഷണം

      ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലേറ്റ കനത്ത തിരിച്ചടിയില്‍ ഇന്ത്യയോട് കലി തീരാതെ പാക്കിസ്താന്‍. പാക്കിസ്താാനിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളോടാണ് മനുഷ്യത്വരഹിതവും നിലവാരം കുറഞ്ഞതുമായ പെരുമാറ്റമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാചകവാതകവും ശുദ്ധജല വിതരണവും പത്രങ്ങളും വരെ മുടക്കുന്നതായാണ് റിപ്പോര്‍ട്ട്. കുടിവെള്ളവും പാചകവാതകവും മുന്‍പ് എത്തിച്ചിരുന്ന കടയുടമകള്‍ നിലവില്‍ എത്തിക്കുന്നില്ലെന്നും വിതരണം ചെയ്യരുതെന്ന് ഉന്നത നിര്‍ദേശമുണ്ടെന്നും അറിയിച്ചു. സുയി നോര്‍ത്തേണ്‍ ഗ്യാസ് പൈപ്‌ലൈനാണ് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് പാചകവാതകം എത്തിച്ചിരുന്നത്. ഇത് മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചുവെന്നും നിലവില്‍ പൊതുവിപണിയില്‍ നിന്നും ഉയര്‍ന്ന തുക നല്‍കിയാണ് പാചകവാതകം വാങ്ങുന്നതെന്നും ‘ആജ് തക്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ വീടുകളിലും ഓഫിസിലും കര്‍ശന നിരീക്ഷണവുമേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ മുതലാണ് ഇസ്‌ലമാബാദിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ വസതികളിലും ഹൈകമ്മിഷനിലും പത്രവിതരണം നിര്‍ത്തിയത്. പ്രാദേശിക വിവരങ്ങള്‍ പത്രങ്ങളിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്നുവെന്നും ജനജീവിതത്തെയും വികസന പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിന് തിരിച്ചടിയായി ഡല്‍ഹിയിലുള്ള…

      Read More »
    • താടിയുള്ള അച്ഛനെ പേടിയുണ്ട്! അപൂര്‍വ മൂലകങ്ങളുടെ കയറ്റുമതി നിരോധിച്ചതോടെ ചൈനയ്ക്കുള്ള അധിക തീരുവ മൂന്നു മാസത്തേക്കു കൂടി മരവിപ്പിച്ച് ട്രംപ്; ഇന്ത്യയുമായി അടുക്കുന്നതും തടയാന്‍ നീക്കം

      ന്യൂയോര്‍ക്ക്: ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം അധികത്തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം മൂന്നുമാസത്തേക്ക് കൂടി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചതായി വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. മുന്‍പ്രഖ്യാപനം അനുസരിച്ച് ഇന്ന് മുതലായിരുന്നു തീരുവ നിലവില്‍ വരേണ്ടിയിരുന്നത്. ചൈനയുമായി വ്യാപാരക്കരാറില്‍ ഉടനെത്തുമെന്നും ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സ്റ്റോക്‌ഹോമില്‍ വച്ച് ജൂലൈ അവസാനം നടന്ന യുഎസ്- ചൈന ഉന്നതരുടെ കൂടിക്കാഴ്ചയിലാണ് ഇളവിനുള്ള തീരുമാനമായതെന്നാണ് കരുതുന്നത്. അതേസമയം, ചൈനയെ പ്രകോപിപ്പിക്കാതിരിക്കാനുള്ള നടപടിയാണിതെന്നും ഇതുവഴി ഇന്ത്യയെ വീണ്ടും ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്ന് വിലയിരുത്തുന്നവരും കുറവല്ല. ട്രംപിന്റെ അന്യായത്തീരുവയ്‌ക്കെതിരെ ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചേക്കുമെന്ന സാഹചര്യം നിലവിലെ ഇളവിലൂടെ ഒഴിവാക്കാമെന്നാണ് യുഎസ് കരുതുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഇളവ് രാജ്യാന്തര വിപണിയില്‍ ആശ്വാസം സൃഷ്ടിക്കുന്നവാര്‍ത്തയാണ്. 145 ശതമാനം അധികത്തീരുവ പ്രഖ്യാപിച്ചുള്ള യുഎസ് നടപടിക്കെതിരെ ബെയ്ജിങും കടുത്ത നടപടിയെടുത്തിരുന്നു. അമേരിക്കന്‍ ഉത്പാദകര്‍ക്കുള്ള റെയര്‍ എര്‍ത് കയറ്റുമതിയിലാണ് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.…

      Read More »
    • ആണവയുദ്ധത്തിലേക്ക് തള്ളിവിടുമെന്നും സിന്ധുനദിയില്‍ പണിയുന്ന ഡാം തകര്‍ക്കുമെന്നും മുനീര്‍ ; ഭീഷണിയൊക്കെ കയ്യില്‍ വെച്ചാല്‍ മതി ഇവിടെ ചെലവാകില്ലെന്ന് പാക് സൈനികമേധാവിക്ക് ഇന്ത്യയുടെ മറുപടി

      ന്യൂഡല്‍ഹി: മിസൈല്‍ കൊണ്ട് തകര്‍ക്കാന്‍ ഇന്ത്യ ഡാം പണിയുന്നത് കാത്തിരിക്കു കയാ ണെന്ന പാകിസ്താന്റെ വെല്ലുവിളിക്ക് മറുപടി പറഞ്ഞ് ഇന്ത്യ. പാക് സൈനിക മേധാവി നട ത്തുന്നത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്നും അപലപിക്കുന്നതായും ഇന്ത്യ പ്രതികരിച്ചു. ആണവഭീഷണിയൊക്കെ കയ്യില്‍ വെച്ചാല്‍ മതിയെന്നും ഇന്ത്യയുടെ അരികില്‍ ചെലവാ ക്കാന്‍ നോക്കേണ്ടെന്നുമാണ് പാക് സൈനിക മേധാവി അസം മുനീറിന് ഇന്ത്യ നല്‍കിയ മറുപടി. ദേശീയ സുരക്ഷ ഉറപ്പുവരുത്താന്‍ ശക്തമായി മുന്നോട്ടുപോകുമെന്നും അതിനായി ഏതറ്റം വരെയും പോകാന്‍ ഇന്ത്യ തയ്യാറാകുമെന്നും പറഞ്ഞു. ദേശീയ സുരക്ഷ ഉറപ്പുവരുത്താന്‍ ശക്തമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ പറഞ്ഞു. സിന്ധു നദിയില്‍ ഇന്ത്യ അണക്കെട്ട് പണിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. എന്നിട്ടു വേ ണം അത് പത്ത് മിസൈലുകള്‍ കൊണ്ട് തകര്‍ക്കാനെന്ന് അസിം മുനീര്‍ പറഞ്ഞതായി മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ലെന്നായിരുന്നു മുനീര്‍ പറഞ്ഞത്. തങ്ങള്‍ക്ക് മിസൈല്‍ ക്ഷാമമില്ലെന്നും പാകിസ്താന്‍ തകര്‍ന്നാല്‍ ലോകത്തിന്റെ പകുതി ഭാ ഗത്തേയും ഞങ്ങള്‍ കൂടെ…

      Read More »
    Back to top button
    error: