World
-
എപ്‌സ്റ്റീന്‍ ഫയല്‍സ്: യൂറോപ്പിന്റെ അധികാര ഇടനാഴികളില്‍ രാജികള്‍ കുമിയുന്നു; ബ്രിട്ടീഷ് പ്രധാനമന്ത്രി മുതല്‍ രാജകുടുംബം വരെ മാപ്പിരന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍; കുലുങ്ങാതെ അമേരിക്ക; വീണവരും വീണുടയാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നവരും ഇവര്‍
ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മുപ്പത് ലക്ഷത്തിലധികം പേജുകളുള്ള രേഖകളും ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ യൂറോപ്പിലുടനീളം വിവിധ അധികാര കേന്ദ്രങ്ങളില്‍ രാജിക്കത്തുകള്‍ കുമിഞ്ഞുകൂടുന്നെന്നു റിപ്പോര്‍ട്ട്. രാഷ്ട്രീയത്തിലും വമ്പന്‍ സ്ഥാപനങ്ങളിലുമടക്കം വന്‍ ചലനങ്ങളാണ് ഈ രേഖകളുണ്ടാക്കിയത്. അംബാസഡര്‍മാര്‍, മുതിര്‍ന്ന സഹായികള്‍, ഉപദേഷ്ടാക്കള്‍ എന്നിവരുടെ വീഴ്ചയ്ക്കും രാജകുടുംബാംഗങ്ങളുടെ ക്ഷമാപണങ്ങള്‍വരെയെത്തിനില്‍ക്കുന്നു. ഈ രേഖകളില്‍ പേരുള്ള പലര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിക്കുന്നില്ലെങ്കിലും, 2008-ലെ ശിക്ഷാവിധിക്ക് ശേഷവും അവര്‍ എപ്സ്‌റ്റൈനുമായി പുലര്‍ത്തിയ ദീര്‍ഘകാല സാമൂഹിക-തൊഴില്‍ ബന്ധങ്ങളെക്കുറിച്ചാണു ഫയലുകളില്‍ പ്രതിപാദിക്കുന്നത്. ധാര്‍മികമായ വീഴ്ചകളോട് അമേരിക്കയേക്കാള്‍ കൂടുതല്‍ രൂക്ഷമായാണു യൂറോപ്പ് പ്രതികരിക്കുന്നത്. ബ്രിട്ടന്റെ അധികാര കേന്ദ്രങ്ങള്‍ ഇളകുന്നു ഏറ്റവും നാടകീയമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായത് യുകെയിലാണ്. ലേബര്‍ പാര്‍ട്ടി വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ കീര്‍ സ്റ്റാര്‍മറുടെ ഗവണ്‍മെന്റിനെ വിവാദം വിഴുങ്ങി. എപ്സ്‌റ്റൈനുമായുള്ള ബന്ധം അറിഞ്ഞുകൊണ്ട് തന്നെ മുതിര്‍ന്ന ലേബര്‍ നേതാവ് പീറ്റര്‍ മാന്‍ഡല്‍സണെ അമേരിക്കയിലെ ബ്രിട്ടീഷ്…
Read More » -
‘ഇന്‍സ്റ്റഗ്രാമും യുട്യൂബും ചെറുപ്പത്തിലേ അടിമയാക്കി; വിഷാദ രോഗത്തിനും ആത്മഹത്യാ ചിന്തയ്ക്കും ഇടയാക്കി’; യുവതിയുടെ പരാതിയില്‍ അതീവ ഗുരുതരമായ കോടതി വ്യവഹാരം ഉടന്‍; മെറ്റയ്ക്കും ഗൂഗിളിനും നിര്‍ണായകം; നിരവധി കേസുകള്‍ പിന്നാലെ
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാമിനും യുട്യൂബിനും നിര്‍ണായകമാകുന്ന കോടതി വിചാരണയ്ക്കു തിങ്കളാഴ്ച തുടക്കം. കലിഫോര്‍ണിയ കോടതിയിലാണ് അതീവ ഗൗരവമുള്ള വാദങ്ങള്‍ ആരംഭിക്കാന്‍ പോകുന്നത്. ഇന്‍സ്റ്റാഗ്രാമും യൂട്യൂബും ജനങ്ങളെ അടിമകളാക്കുന്ന തരത്തിലുള്ള (addictive) ആപ്ലിക്കേഷന്‍ ഡിസൈനിംഗിലൂടെ യുവതിയുടെ മാനസികാരോഗ്യം തകര്‍ത്തെന്നാണു കേസ്. വന്‍കിട ടെക് കമ്പനികള്‍ കുട്ടികള്‍ക്ക് ദോഷം വരുത്തുന്നതില്‍ ഉത്തരവാദികളാണോ എന്ന് പരിശോധിക്കപ്പെടുന്ന ഒരു പ്രധാന പരീക്ഷണമായിരിക്കും ഈ കേസെന്നാണു പ്രമുഖര്‍ വിലയിരുത്തുന്നത്. K.G.M. എന്ന് തിരിച്ചറിഞ്ഞ 20 വയസ്സുള്ള യുവതിയാണ് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്ഫോംസിനും (Meta Platforms), യൂട്യൂബിന്റെ ഉടമസ്ഥരായ ആല്‍ഫബെറ്റിനും (Google) എതിരെ കേസ ഫയല്‍ ചെയ്തത്. കോടതി രേഖകള്‍ പ്രകാരം, ഈ പ്ലാറ്റ്ഫോമുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഡിസൈന്‍ തന്നെ ചെറുപ്പത്തില്‍ത്തന്നെ അവയ്ക്ക് അടിമയാക്കിയെന്ന് യുവതി പറയുന്നു. ഈ ആപ്പുകള്‍ തന്റെ വിഷാദരോഗത്തിനും ആത്മഹത്യാ ചിന്തകള്‍ക്കും കാരണമായെന്നും ഇതിന് കമ്പനികള്‍ ഉത്തരവാദികളാണെന്നും അവര്‍ ആരോപിക്കുന്നു. ടെക് കമ്പനികള്‍ക്കെതിരെയുള്ള വിധി സമാനമായ മറ്റ് കേസുകള്‍ക്ക് വഴിതെളിക്കുകയും,…
Read More » -
യുദ്ധത്തിനു മുൻപ് ഇറാന്റെ കൈവശമുണ്ടായിരുന്നത് 400 കിലോഗ്രാമിലധികം ഉയർന്ന സമ്പുഷ്ടതയുള്ള യൂറേനിയം, ഏതുനിമിഷവും ഇറാന് ബോംബ് നിർമിക്കാം- യുഎസ്!! അമേരിക്ക ഉപരോധം പൂർണമായി നീക്കിയാൽ 60% യൂറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാൻ ഇറാൻ തയ്യാർ- ആണവ മേധാവി
ടെഹ്റാൻ: അമേരിക്ക ഇറാനെതിരെ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും പൂർണമായി പിൻവലിച്ചാൽ, 60 ശതമാനം വരെ സമ്പുഷ്ടമാക്കിയ യൂറേനിയം സംഭാരം ദ്രവീകരിക്കാൻ തയ്യാറാണെന്ന് ഇറാന്റെ ആണവോർജ്ജ സംഘടന (AEOI) മേധാവി മുഹമ്മദ് എസ്ലാമി അറിയിച്ചു. തിങ്കളാഴ്ച നൽകിയ പ്രതികരണത്തിൽ ഇക്കാര്യം വ്യക്തമാക്കിയതായാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർണ റിപ്പോർട്ട് ചെയ്തത്. 60 ശതമാനം സമ്പുഷ്ടമാക്കിയ യൂറേനിയം ദ്രവീകരിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഉപരോധങ്ങൾ മുഴുവൻ നീക്കുമോയെന്നതിനെ ആശ്രയിച്ചായിരിക്കും തീരുമാനം എന്ന നിലപാട് എസ്ലാമി അറിയിച്ചത്. ദ്രവീകരണം എന്നത് മറ്റ് വസ്തുക്കളുമായി കലർത്തി യൂറേനിയത്തിന്റെ സമ്പുഷ്ടതയുടെ തോത് കുറയ്ക്കുന്ന പ്രക്രിയയാണ്. എഎഫ്പി റിപ്പോർട്ടിനുസരിച്ച്, കഴിഞ്ഞ വർഷം ജൂണിൽ യുഎസും ഇസ്രായേലും ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിന് മുമ്പ്, 2015-ൽ ലോക ശക്തികളുമായി ഒപ്പുവെച്ച ആണവ കരാറിൽ അനുവദിച്ചിരുന്ന 3.67 ശതമാനം പരിധിയെ മറികടന്ന് ഇറാൻ 60 ശതമാനം വരെ യൂറേനിയം സമ്പുഷ്ടീകരണം നടത്തിയിരുന്നു. ഈ കരാർ പിന്നീട് പ്രാബല്യം നഷ്ടപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങൾ,…
Read More » -
37 വർഷത്തിനിടെ ഇത് ആദ്യം….വ്യോമസേനാ യോഗം ഒഴിവാക്കി ഖാമേനി, ഇറാൻ പരമോന്നത നേതാവിന്റെ പുതിയ നീക്കം അമേരിക്കയുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ… ലക്ഷ്യം പ്രതീകാത്മക ശക്തി പ്രദർശനങ്ങൾക്ക് പകരം തന്ത്രപരമായ നിയന്ത്രണം?…
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനി, അധികാരമേറ്റ് ശേഷം 37 വർഷത്തിനിടെ ആദ്യമായി വ്യോമസേനാ കമാൻഡർമാരുമായുള്ള വാർഷിക യോഗത്തിൽ നിന്ന് വിട്ടുനിന്നതായി റിപ്പോർട്ട്. 1989 മുതൽ തുടർച്ചയായി പങ്കെടുക്കുന്ന, ഇസ്ലാമിക് റിപ്പബ്ലിക്കിനോടുള്ള സൈന്യത്തിന്റെ വിശ്വസ്തത പ്രതീകാത്മകമായി പ്രകടിപ്പിക്കുന്ന ഫെബ്രുവരി 8-ന് നടക്കുന്ന ചടങ്ങാണ് ഖാമേനി ഇത്തവണ ഒഴിവാക്കിയത്. യോഗത്തിൽ അദ്ദേഹത്തിന്റെ പേരിൽ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് അബ്ദോൽറഹീം മൂസവി മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നാല് പതിറ്റാണ്ടോളം ഇറാന്റെ സൈനിക കലണ്ടറിലെ സ്ഥിരം ചടങ്ങായിരുന്ന യോഗത്തിൽ നിന്നുള്ള പരമോന്നത നേതാവിന്റെ അഭാവം രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് സുപ്രധാന തീരുമാനമെന്നതാണ് ശ്രദ്ധേയമാകുന്നത്. അമേരിക്കൻ സൈനികാക്രമണത്തിന് സാധ്യതയുണ്ടെന്ന ആശങ്കകൾ നിലനിൽക്കുന്നതിനിടെ, ടെഹ്‌റാന്റെ അടുത്ത നീക്കങ്ങളെക്കുറിച്ച് വിവിധ വിലയിരുത്തലുകളാണ് പുറത്തുവരുന്നത്. അമേരിക്ക ആക്രമണം നടത്തിയാൽ അത് മുഴുവൻ മേഖലയിൽ വ്യാപിക്കുന്ന വലിയ സംഘർഷമായി മാറുമെന്ന മുന്നറിയിപ്പ് ഖാമേനി…
Read More » -
മാളുകളിൽ കയറിയാൽ ‘ഡാലസിൽ അല്ല, പാക്കിസ്ഥാനിൽ ആണെന്ന് തോന്നിപ്പോകുന്നു, അമിതമായ ഇസ്ലാമിക കുടിയേറ്റം അമേരിക്കയെ നശിപ്പിക്കുന്നു, തലമുറകളായി താമസിച്ചുവന്നിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾക്ക് സമീപം പെട്ടെന്ന് പള്ളികൾ പൊട്ടിമുളയ്ക്കുന്നു- അടുത്ത വിവാദത്തിന് തിരികൊളുത്തി റിപ്പബ്ലിക്കൻ എംപി
ടെക്‌സസ്: അമിതമായ ഇസ്ലാമിക കുടിയേറ്റം അമേരിക്കയെ നശിപ്പിക്കുന്നുവെന്ന വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ബ്രൻഡൻ ഗിൽ. തന്റെ മണ്ഡലമായ ടെക്‌സസിലെ ചില ഭാഗങ്ങളിൽ ഇസ്ലാമികവൽക്കരണം സംഭവിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ചില മാളുകൾ സന്ദർശിക്കുമ്പോൾ ‘ഡാലസിൽ അല്ല, പാക്കിസ്ഥാനിനിൽ ആണെന്ന് തോന്നിപ്പോകുന്നു’ എന്നായിരുന്നു എംപിയുടെ പരാമർശം. റിയൽ അമേരിക്കാസ് വോയ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു ഗില്ലിന്റെ വിവാദ പ്രസ്താവന. ഡാലസ് പ്രദേശത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾ പ്രാദേശിക സമൂഹങ്ങളുടെ സാംസ്‌കാരിക സ്വഭാവത്തെ മാറ്റിമറിച്ചതായി അദ്ദേഹം ആരോപിച്ചു. ‘അമിതമായ ഇസ്ലാമിക കുടിയേറ്റം നാം സ്‌നേഹിക്കുന്ന അമേരിക്കയെ നശിപ്പിക്കുന്നു. തലമുറകളായി താമസിച്ചുവന്നിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾക്ക് സമീപം പെട്ടെന്ന് പള്ളികൾ പൊട്ടിമുളയ്ക്കുന്നു. അതിനുപിന്നാലെ അവിടെയുള്ള ജനങ്ങളെല്ലാം മതംമാറ്റത്തിലേക്ക് നയിക്കപ്പെടുന്നു. അതുകൊണ്ടാണ് ആ പ്രദേശത്ത് ഇസ്ലാമികവൽക്കരണം നടക്കുന്നതായി ഞാൻ പറയുന്നത്.’ ഗിൽ വ്യക്തമാക്കി. അതുപോലെ തന്റെ മണ്ഡലത്തിൽനിന്നുള്ള ആളുകൾ പതിവായി ഈ വിഷയത്തെക്കുറിച്ച് അത്യധികം വിഷമത്തോടെ തന്നോട് സംസാരിക്കാറുള്ളതായും ഗിൽ പറഞ്ഞു. തങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും മാറിക്കൊണ്ടിരിക്കുന്നതായി താമസക്കാർക്ക്…
Read More » -
സവർക്കർക്ക് ഭാരതരത്ന നൽകേണ്ടത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്? രാജ്യത്തിനുള്ളിൽ രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ച് ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിന് അടിത്തറ പാകിയതിന് ആണോ ഭാരതരത്‌ന നൽക്കേണ്ടത്? ആർഎസ്എസ് പരാമർശത്തെ പരിഹസിച്ച് കോൺഗ്രസ്
ന്യൂഡൽഹി: ഇന്ത്യയുട പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന സവർക്കർക്ക് നൽകിയാൽ ബഹുമതിയുടെ അന്തസ് വർദ്ധിക്കുമെന്ന ആർഎസ്എസ് പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് രംഗത്ത്. സവർക്കർക്ക് ഭാരതരത്ന നൽകേണ്ടത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്, ഇന്ത്യയുടെ വിഭജനത്തിന്റെ ആശയം പറഞ്ഞതിനാണോ എന്നും കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് പരിഹസിച്ചു. രാജ്യത്തിനുള്ളിൽ രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ച് ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിന് പ്രത്യയശാസ്ത്രപരമായ അടിത്തറ പാകിയതിന് ആണോ ഭാരതരത്‌ന നൽക്കേണ്ടതെന്ന് അദേഹം ചോദിച്ചു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞൻ വിനായക് ദാമോദർ സവർക്കർക്ക് നൽകിയാൽ അതിന്റെ അന്തസ്സ് വർദ്ധിക്കുമെന്നാണ് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത്. ഇതിനെതിരെ ഉടനടി മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തുകയായിരുന്നു. ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിൽ നടന്ന ഒരു പൊതു സംവാദത്തിൽ സംസാരിക്കവേയാണ് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് സവർക്കറെ ബഹുമാനിക്കണമെന്ന ദീർഘകാല ആവശ്യവുമായി മുന്നോട്ട് വന്നത്. സവർക്കറെ ബഹുമതി നൽകുന്നത് ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണെന്നാണ്…
Read More » -
പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് റഷ്യ; ഇസ്ലാമാബാദിലുണ്ടായ ചാവേറാക്രമണം അപലപനീയമെന്ന് പുടിൻ; ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രമോ?
മോസ്കോ: പാകിസ്ഥാൻ സലസ്ഥാനമായ ഇസ്ലാമാബാദിൽ പള്ളിയിലുണ്ടായ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. അക്രമത്തെ പ്രാകൃതമെന്ന് വിശേഷിപ്പിച്ച പുതിൻ ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാകിസ്ഥാന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. പാകിസ്ഥാൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരിക്കും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും അയച്ച സന്ദേശങ്ങളിൽ പുടിൻ തൻ്റെ അനുശോചനം രേഖപ്പെടുത്തി. ഒപ്പം ആക്രമണത്തിനിരകളായവരോടും ഇരകളോടും രാഷ്ട്രത്തോടുമുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു മതച്ചടങ്ങിനിടെ ആളുകളെ കൊലപ്പെടുത്തുന്നത് ഭീകരവാദത്തിൻ്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ സ്വഭാവത്തിൻ്റെ തെളിവാണെന്ന് പുടിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും തൻ്റെ ആത്മാർത്ഥമായ അനുതാപവും പിന്തുണയും അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തിലും സുരക്ഷയിലും പാക്കിസ്ഥാനുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള റഷ്യയുടെ സന്നദ്ധതയും പുതിൻ സൂചിപ്പിച്ചു. ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ ചട്ടക്കൂടിന് ധാരണയാകുകയും റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പുനൽകിയതായി യു.എസ്. പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാകിസ്താന് റഷ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ,…
Read More » -
ഇസ്ലാമാബാദ് ചാവേർ ആക്രമണം: സൂത്രധാരനും നാല് സഹായികളും പിടിയിലായെന്ന് പാക് മന്ത്രി മുഹ്‌സിൻ നഖ്‌വി ; പ്രതികൾക്ക് ‘ദായിശു’മായി ബന്ധമെന്നും മന്ത്രി
ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ പള്ളിയിൽ വെള്ളിയാഴ്ച 31 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരനും നാല് സഹായികളും പാക് സൈന്യത്തിന്റെ പിടിയിലായെന്ന് പാക് മന്ത്രി മുഹ്‌സിൻ നഖ്‌വി . ‘സ്ഫോടനത്തിൻ്റെ സൂത്രധാരൻ അടക്കം, ആക്രമണവുമായി ബന്ധപ്പെട്ട എല്ലാവരെയും ശനിയാഴ്ച പുലർച്ചെ ഏകദേശം മൂന്നുമണിയോടെ പിടികൂടി.’ നഖ്വി പറഞ്ഞു. ഖൈബർ പഖ്‌തുൻഖ്വയിൽ സൈന്യം നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായതെന്നും ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തുന്നതിനുള്ള അനവേഷണം തുടരുന്നുവെന്നും പാക് മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. ‘സ്ഫോടനത്തിന് ശേഷം, നോഷെറയിലും പെഷവാറിലും റെയ്ഡുകൾ നടത്തി, അതിൽ നാല് സഹായികളെ പിടികൂടി. കൂടാതെ, സൂത്രധാരനായ അഫ്ഗാൻ സ്വദേശിയേയും പിടികൂടി.’ അദ്ദേഹം പറഞ്ഞു. റെയ്ഡുകളിൽ ഒരു അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ കൊല്ലപ്പെടുകയും മറ്റ് ചിലർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും മന്ത്രി വെളിപ്പെടുത്തി. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു. കൌണ്ടർ ടെററിസം ഡിപ്പാർട്ട്മെൻ്റും (CTD) പോലീസും സംയുക്തമായാണ് അന്വേഷണത്തിൽ ഏർപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിൻ്റെ പ്രധാന സൂത്രധാരൻ ദായിശുമായി…
Read More » -
‘ ഭീകരതയോട് ഇരട്ടനിലപാടില്ല, യാതൊരുവിധ വിട്ടുവീഴ്ചയുമില്ല‘ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി; ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കും; സാങ്കേതികവിദ്യ-സാമ്പത്തിക സഹകരണം എന്നിവയിലും ചർച്ചകൾ
ക്വാലാലംപൂർ∙ ഭീകരതയോടുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.‘ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ട നിലപാടില്ല, വിട്ടുവീഴ്ചയുമില്ല’ മോദി പറഞ്ഞു. മലേഷ്യയിൽ നടത്തിയ പ്രസംഗത്തിലാണ് ഭീകരതയ്ക്ക് എതിരെയുള്ള ശക്തമായ സന്ദേശം നരേന്ദ്ര മോദി ആവർത്തിച്ചത്. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ലക്ഷ്യം മുൻനിർത്തിയാണ് മോദിയുടെ ദ്വിദിന സന്ദർശനം. മലേഷ്യൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടർ, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. ”ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ സമഗ്രമാക്കും. സുരക്ഷയ്ക്കു പുറമേ, സാങ്കേതികവിദ്യകളെ കുറിച്ചും സാമ്പത്തിക സഹകരണത്തെയും കുറിച്ചും ചർച്ചകൾ നടന്നു. നിർണായകമായ മേഖലകളിൽ ഇന്ത്യയും മലേഷ്യയും അടുത്തു പ്രവർത്തിക്കും. എഐ, ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കൊപ്പം, സെമികണ്ടക്ടർ, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകും. ലോകത്തിൻ്റെ വളർച്ചാ എൻജിനായി ഇന്തോ-പസഫിക് മേഖല ഉയർന്നുവരികയാണ്. ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക ബന്ധമാണ് ഉള്ളത്. ഞങ്ങൾ സമുദ്രമേഖലയിലെ അയൽക്കാരാണ്. നൂറ്റാണ്ടുകളായി, നമ്മുടെ…
Read More » -
ഭോലാരി വ്യോമതാവളത്തിലെ തകര്‍ന്ന കെട്ടിടങ്ങള്‍ പാകിസ്താന്‍ പുനര്‍നിര്‍മിക്കുന്നു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് മാധ്യമങ്ങള്‍; മേല്‍ക്കൂര പൊളിച്ചുമാറ്റി; മറ്റു താവളങ്ങളിലും അറ്റകുറ്റപ്പണി
ന്യൂഡല്‍ഹി: 2025 മെയ് 10-ന് ഇന്ത്യന്‍ വ്യോമസേന (IAF) നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ഭോലാരി വ്യോമതാവളത്തിലെ ഹാങ്ങര്‍ പുനര്‍നിര്‍മ്മിക്കാനോ അറ്റകുറ്റപ്പണികള്‍ നടത്താനോ ഉള്ള പ്രാരംഭ ഘട്ടത്തിലാണ് പാകിസ്ഥാനെന്നു റിപ്പോര്‍ട്ടുകള്‍. 88 മണിക്കൂര്‍ നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ ആക്രമണം നടന്നത്. SAAB 2000 ‘Erieye’ വിഭാഗത്തില്‍പ്പെട്ട പാകിസ്ഥാന്റെ ഏര്‍ളി വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ വിമാനം ഈ ആക്രമണത്തില്‍ തകര്‍ത്തതായി ഇന്ത്യന്‍ വ്യോമസേന അവകാപ്പെട്ടിരുന്നു. ജനുവരി 28-ന് ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രകാരം ഹാങ്ങറിന്റെ തകര്‍ന്ന പച്ച മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ നീക്കം ചെയ്തതായി കാണാം. നാശനഷ്ടങ്ങള്‍ ഇപ്പോഴും വ്യക്തമാണെങ്കിലും, മേല്‍ക്കൂര ഭാഗികമായി പൊളിച്ചുനീക്കുന്നത് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സൂചനയാണ്. ഇന്ത്യന്‍ വ്യോമസേന ആക്രമിച്ച മറ്റ് പാകിസ്ഥാന്‍ താവളങ്ങളിലും സമാനമായ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. പുതിയ മേല്‍ക്കൂര സ്ഥാപിക്കല്‍, ഘടനാപരമായ ബലപ്പെടുത്തല്‍, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ എന്നിവയാണ് പൂര്‍ണ്ണമായ അറ്റകുറ്റപ്പണിയില്‍ ഉള്‍പ്പെടുക. തകര്‍ന്ന കെട്ടിടം ഉപേക്ഷിക്കാതെ അറ്റകുറ്റപ്പണികളില്‍ പുരോഗതിയുണ്ടെന്ന്…
Read More »