World

    • പ്രധാനമന്ത്രിയെ വധിച്ചതിനു തിരിച്ചടിച്ച് ഹൂതികള്‍; ഇസ്രയേലിന്റെ രണ്ടു കപ്പലുകള്‍ ചെങ്കടലില്‍ ആക്രമിച്ചെന്ന് അവകാശവാദം; കടലിനു മുകളില്‍ വട്ടമിട്ട് ഡ്രോണുകള്‍; സൗദിയുടെ തീരത്ത് നടന്നത് അത്യപൂര്‍വ നീക്കം; വിവരം നല്‍കുന്നത് റഷ്യയെന്നും റിപ്പോര്‍ട്ട്

      കെയ്‌റോ: യെമനിലെ ഹൂതികളുടെ പ്രധാനമന്ത്രിയടക്കം 12 ഉന്നതരെ വധിച്ചതിന്റെ പ്രതികാരമെന്നോണം വടക്കന്‍ ചെങ്കടലില്‍ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ തകര്‍ത്തു. രണ്ടു ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഹൂതികള്‍ അവകാശപ്പെട്ടു. എപ്പോഴാണ് ആക്രമണം നടത്തിയതെന്ന വിവരം ഇപ്പോഴും പുറത്തുവിട്ടിട്ടില്ലെന്ന് റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു. കടല്‍ ചരക്കുനീക്കവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നും ആക്രമണത്തിനു സ്ഥിരീകരണമില്ല. അധിനിവേശ പലസ്തീനിലേക്കു കപ്പലുകള്‍ പ്രവേശിപ്പിക്കരുതെന്ന മുന്നറിയിപ്പു മറികടന്ന കപ്പലുകളാണു തകര്‍ത്തതെന്നാണു ഹൂതികളുടെ അവകാശവാദം. ഞായറാഴ്ച ഇസ്രയേലി ഉടമസ്ഥതയിലുള്ള സ്‌കാര്‍ലറ്റ് റേ എന്ന എണ്ണ ടാങ്കറും ഹൂതികള്‍ തകര്‍ത്തിരുന്നു. സാധാരണ ആക്രമണങ്ങള്‍ നടക്കാത്ത സൗദി തീരത്തിനു സമീപത്തായിരുന്നു ആക്രമണം. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു മറുപടിയെന്നോണമാണ് ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകളെ ലക്ഷ്യമിട്ട് 2023 മുതല്‍ ആക്രമണം തുടങ്ങിയത്. അതേസമയം, ചെങ്കടലില്‍ ചരക്കു നീക്കം നടത്തുന്ന കപ്പലുകളെക്കുറിച്ചുള്ള വിവരം നല്‍കുന്നത് റഷ്യയാണെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ആവശ്യമായ ഉപഗ്രഹ ചിത്രങ്ങളാണ് ഇറാന്‍ മുഖേന റഷ്യ നല്‍കിയതെന്നും ഈ വഴിയുള്ള ചരക്കുനീക്കത്തെ…

      Read More »
    • സൈനിക മേധാവിയുടെ നിര്‍ദേശം വീണ്ടും തള്ളി; ഗാസയില്‍ ആക്രമണം കടുപ്പിക്കാന്‍ റിസര്‍വ് സൈന്യത്തെ വിളിച്ചുവരുത്തി ഇസ്രയേല്‍; 40,000 പേര്‍ ക്യാമ്പിലേക്ക്; പലര്‍ക്കും അതൃപ്തി; മന്ത്രിസഭയില്‍ രൂക്ഷമായ വാക്കേറ്റമെന്നും റിപ്പോര്‍ട്ട്

      ജെറുസലേം/കെയ്‌റോ: ഗാസ സിറ്റിയില്‍ രൂക്ഷമായ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഇസ്രയേലി സൈന്യത്തിലേക്ക് റിസര്‍വ്ഡ് സൈനികര്‍ തിരിച്ചെത്തി തുടങ്ങി. ഗാസ പദ്ധതിയുമായി ബന്ധപ്പെട്ട് സൈനിക മേധാവികളും നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുമായി അഭിപ്രായ വ്യത്യാസം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് റിസര്‍വ്ഡ് സൈനികരെ തിരിച്ചുവിളിച്ചത്. നടപടികള്‍ക്കു വേഗം കൂട്ടുകയെന്നതാണ് നെതന്യാഹുവിന്റെ നീക്കത്തിനു പിന്നില്‍. പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവുമൊടുവിലെ കണക്കുകള്‍ അനുസരിച്ച് ചൊവ്വാഴ്ച മാത്രം നൂറുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 35 പേര്‍ ഗാസ സിറ്റിയിലുള്ളവരാണ്. ഇസ്രയേലി റേഡിയോയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 40,000 റിസര്‍വ് സൈനികര്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണു പറയുന്നത്. രണ്ടുവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നെതന്യാഹു ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയത്. നിലവില്‍ ഗാസയുടെ 75 ശതമാനം നിയന്ത്രണവും ഇസ്രയേലിന്റെ കൈകളിലാണ്. ഞായറാഴ്ച ചേര്‍ന്ന കാബിനറ്റ് മീറ്റിംഗില്‍ ഹമാസുമായി വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യമുന്നയിച്ച ആര്‍മി ചീഫ് ഇയാല്‍ സമീറിന്റെ വാക്കുകള്‍ മന്ത്രിസഭയില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മന്ത്രിമാരും നെതന്യാഹുവും തമ്മില്‍ ചൂടേറിയ വാക്കേറ്റവുമുണ്ടായി. നാലു…

      Read More »
    • ഇലക്ട്രിക് വാഹനമെന്ന സ്വപ്‌നത്തിനു തുരങ്കം വയ്ക്കുന്ന ജി.എസ്.ടി. പരിഷ്‌കാരം; നികുതി കുത്തനെ ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ചര്‍ച്ചകള്‍; ആഡംബര കാറുകള്‍ക്ക് 40 ശതമാനം നികുതി വര്‍ധന ഉറപ്പ്; വിദേശ കമ്പനികള്‍ക്ക് തിരിച്ചടിയാകും

      ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധിച്ചതിനു പിന്നാലെ ഇലക്ട്രിക് കാറുകളിലേക്കു നീങ്ങിത്തുടങ്ങിയ വിപണിക്ക് ജി.എസ്.ടി. പരിഷ്‌കാരം തിരിച്ചടിയാകാന്‍ സാധ്യത. നിലവില്‍ ആഡംബര ഇലക്ട്രിക് കാറുകള്‍ക്കും ഹൈബ്രിഡ് കാറുകള്‍ക്കും നികുതി വര്‍ധിപ്പിക്കാനുള്ള നീക്കമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഇന്ത്യയില്‍ ആഡംബരക്കാറുകളില്‍ ഏറെയും വിദേശ ബ്രാന്‍ഡുകളുടെയാണ്. ടെസ്്ല, മെഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ബിവൈഡി എന്നിവയാണ് ഇന്ത്യയില്‍ നിലവില ആഡംബര ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്നത്. നിലവില്‍ 40 ലക്ഷത്തിനു മുകളില്‍ വിലയുള്ള കാറുകളുടെ നികുതി വര്‍ധനയാണു ലക്ഷ്യമിടുന്നത്. നിലവില്‍ 20 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് അഞ്ചു ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇതു 18 ശതമാനത്തിലേക്ക് എത്തിക്കും. 40 ലക്ഷത്തിനു മുകളില്‍ വിലയുള്ളവയ്ക്ക് 28 ശതമാനവും ജി.എസ്.ടി. ലക്ഷ്യമിടുന്നു. ഇവ സമൂഹത്തില്‍ ഉയര്‍ന്ന സാമ്പത്തിക വരുമാനമുള്ളവരാണ് ഉപയോഗിക്കുന്നത് എന്നതും ഇറക്കുമതി ചെയ്യുന്നവയാണ് ഇവയിലേറെയെന്നതുമാണ് ജി.എസ്.ടി. കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നത്. 28 ശതമാനം ജി.എസ്.ടി. മോദി സര്‍ക്കാര്‍ ഒഴിവാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇവികളുടെ നികുതി 18 ശതമാനത്തില്‍ എത്തിക്കുന്നതിനൊപ്പം ഇലക്ട്രിക്…

      Read More »
    • അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം കൊന്നൊടുക്കിയത് 1,400-ലധികം പേരെ ; ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആയിരുന്നതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി ; മണ്‍കുടിലുകള്‍ക്കും മരവീടുകള്‍ക്കുമിടയില്‍ ഇനിയും ആളുകള്‍

      കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണം 1,400. പരിക്കേറ്റത് 3,000-ത്തിലധികം പേര്‍ക്കാണെന്ന് താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് സബിഹുള്ള മുജാഹിദ് എക്‌സില്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഞായറാഴ്ച രാത്രി വൈകിയാണ് പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മലയോര പ്രദേശങ്ങളില്‍ ഉണ്ടായത്. ഭൂകമ്പം ഉണ്ടാകുമ്പോള്‍ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നു. നിരവധി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തകര്‍ന്ന മണ്‍കുടിലുകള്‍ക്കും മരവീടുകള്‍ക്കുമിടയില്‍ ഇപ്പോഴും ധാരാളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ദുര്‍ഘടമായ ഭൂപ്രകൃതിയും തകര്‍ന്ന റോഡുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സമുണ്ടാക്കുന്നുണ്ട്. അതിനാല്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വ്യോമമാര്‍ഗ്ഗമുള്ള തിരച്ചിലിനെയാണ് അധികൃതര്‍ ആശ്രയിക്കുന്നത്. ഇതൊരു ‘സമയത്തിനെതിരെയുള്ള പോരാട്ടമാണ്’ എന്ന് ഒരു യുഎന്‍ ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചു. കൂടുതല്‍ വിദൂര പ്രദേശങ്ങളിലേക്ക് എത്താന്‍ കഴിയുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം എ.പി.യോട് പറഞ്ഞു. താലിബാന്‍ 2021-ല്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്. വരള്‍ച്ച, വ്യാപകമായ പട്ടിണി, അന്താരാഷ്ട്ര സഹായത്തിന്റെ കുറവ് എന്നിവ…

      Read More »
    • ആഭ്യന്തരകലാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ പര്‍വ്വതത്തില്‍ പോയി താമസിച്ചു ; കനത്തമഴയില്‍ മണ്ണിടിച്ചിലില്‍ ഒരു ഗ്രാമം മുഴുവന്‍ അപ്രത്യക്ഷമായി ; 1000 ലധികം പേര്‍ മരണമടഞ്ഞു, ഒരാള്‍ രക്ഷപ്പെട്ടു

      ഡാര്‍ഫുര്‍: ആഭ്യന്തര കലാപത്തെ പേടിച്ച് വലിയ പര്‍വ്വതനിരയില്‍ പോയി താമസിച്ചവര്‍ക്ക് മേല്‍ മണ്ണിടിച്ചിലുണ്ടായി ഒരു ഗ്രാമം മുഴുവനും ഇല്ലാതായപ്പോള്‍ ഒരാള്‍ രക്ഷപ്പെട്ടു. ആയിരത്തിലധികം പേരാണ് മണ്ണിടിച്ചിലില്‍ മരണമടഞ്ഞത്. സുഡാനിലെ പടിഞ്ഞാറന്‍ ഡാര്‍ഫുര്‍ മേഖലയിലെ മര്‍റ പര്‍വതനിരകളിലുള്ള തരാസിന്‍ ഗ്രാമം പൂര്‍ണ്ണമായും മണ്ണിനടിയിലായി. ദുരന്തത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്ന് സുഡാന്‍ ലിബറേഷന്‍ മൂവ്‌മെന്റ് ആര്‍മി അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി ഇവിടെ തുടര്‍ച്ചയായി കനത്ത മഴയായിരുന്നു. ക്ഷാമവും വംശഹത്യയും കാരണം ഡാര്‍ഫുര്‍ മേഖല ദുരിതത്തിലായിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. ‘ആയിരത്തിലധികം ആളുകള്‍ താമസിച്ചിരുന്ന തരാസിന്‍ ഗ്രാമത്തില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. സുഡാനീസ് സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള യുദ്ധം കാരണം നോര്‍ത്ത് ഡാര്‍ഫുര്‍ സംസ്ഥാനത്ത് നിന്ന് നിരവധി ആളുകള്‍ മര്‍റ പര്‍വതനിരകളിലേക്ക് പലായനം ചെയ്തിരുന്നു. നിരന്തരമായ മഴയെ തുടര്‍ന്നാണ് മര്‍റ പര്‍വതനിരകളിലെ തരാസിന്‍ ഗ്രാമത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. സിട്രസ് ഉല്‍പ്പാദനത്തിന് പേരുകേട്ട പ്രദേശത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും മണ്ണിടിച്ചില്‍…

      Read More »
    • സി.ഇ.ഒമാര്‍ക്ക് കെട്ടകാലം! കീഴുദ്യോഗസ്ഥയുമായി അവിഹിതം; ‘അസ്ട്രോണമറി’നു പിന്നാലെ ‘നെസ്‌ലെ’യിലും നടപടി

      സൂറിച്ച്: സഹപ്രവര്‍ത്തകയുമായുള്ള രഹസ്യ ബന്ധം പുറംലോകമറിഞ്ഞ് അസ്ട്രോണമര്‍ കമ്പനി സിഇഒ ആന്‍ഡി ബൈറണ്‍ പുറത്തായ സംഭവത്തിനു പിന്നാലെ കോര്‍പറേറ്റ് ലോകത്തുനിന്ന് സമാനമായ മറ്റൊരു സംഭവം കൂടി. കീഴുദ്യോഗസ്ഥയുമായി രഹസ്യ ബന്ധം സൂക്ഷിച്ചതിന് സിഇഒ ലോറന്റ് ഫ്രീക്‌സിയെ പുറത്താക്കിയിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ആഗോള ഭക്ഷ്യോല്‍പന്ന ബ്രാന്‍ഡായ നെസ്‌ലെ. അന്വേഷണത്തിനൊടുവിലാണ് സിഇഒയെ പുറത്താക്കിയതെന്നു നെസ്?ലെ അറിയിച്ചു. ഉപബ്രാന്‍ഡായ നെസ്‌പ്രെസ്സോയുടെ സിഇഒ ഫിലിപ്പ് നവ്‌രാറ്റിലിനെ കമ്പനിയുടെ പുതിയ സിഇഒ ആയി നിയമിക്കുകയും ചെയ്തു. കമ്പനിയുടെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് കീഴുദ്യോഗസ്ഥയുമായി രഹസ്യ പ്രണയബന്ധത്തിലേര്‍പ്പെട്ടതിനാണ് ലോറന്റ് ഫ്രീക്‌സിയെ പുറത്താക്കിയതെന്ന് നെസ്ലെ പ്രസ്താവനയില്‍ പറഞ്ഞു. ഇത് അത്യാവശ്യമായ തീരുമാനമാണ്. നെസ്ലെയുടെ മൂല്യങ്ങളും ഭരണനിര്‍വഹണവുമാണ് കമ്പനിയുടെ അടിത്തറ. വര്‍ഷങ്ങളുടെ സേവനത്തിന് ലോറന്റ് ഫ്രീക്‌സിക്ക് നന്ദി അറിയിക്കുന്നു കമ്പനി ചെയര്‍മാന്‍ പോള്‍ ബള്‍ക്ക് പറഞ്ഞു. 40 വര്‍ഷത്തോളം നീണ്ട സേവനത്തിനൊടുവിലാണ് ലോറന്റ് ഫ്രീക്‌സിക്ക് നെസ്ലെയില്‍നിന്നു പടിയിറിങ്ങേണ്ടിവന്നത്. 1986ല്‍ കമ്പനിയിലെത്തിയ ഫ്രീക്‌സി 2014 വരെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങളുടെ മേധാവിയായിരുന്നു. പിന്നീട് ലാറ്റിന്‍ അമേരിക്കന്‍ ഡിവിഷനെയും…

      Read More »
    • മടങ്ങിയെത്തുന്നോ ടിക് ടോക്ക്; ഒഴിവുകളിലേക്ക് ജീവനക്കാരെ ക്ഷണിച്ച് കമ്പനി; മോദി ചൈനയില്‍ എത്തിയതിനു പിന്നാലെ നീക്കങ്ങള്‍; അലി എക്‌സ്പ്രസ് ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകളുടെ കാര്യത്തിലും പ്രതീക്ഷ

      ബീജിംഗ്: ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ നിയമനങ്ങള്‍ തുടങ്ങിവച്ച് കമ്പനി. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്ക് ലിങ്ക്ഡ്ഇനില്‍ രണ്ട് പുതിയ തൊഴിലവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് കമ്പനി ഇന്ത്യയില്‍ സാന്നിധ്യം നിലനിര്‍ത്തി ഭാവിയിലേക്ക് തയ്യാറെടുക്കുന്നു എന്നാണ്. അതേസമയം, ടിക് ടോകിന്റെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഇതുവരെ നീക്കിയിട്ടില്ല. ആപ്പ് ഇപ്പോഴും ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമല്ല. ചൈനീസ് ടെക് ഭീമനായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് 2020 ജൂണിലാണ് ഇന്ത്യയില്‍ നിരോധിക്കുന്നത്. ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പ് നിരോധിക്കുന്നത്. 59 ചൈനീസ് ആപ്പുകളാണ് അന്ന് ദേശീയ സുരക്ഷയും ഡാറ്റ സ്വകാര്യതാ ആശങ്കകളും ചൂണ്ടിക്കാട്ടി നിരോധിച്ചത്. നിരോധനത്തിന് മുമ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ ഏകദേശം 20 കോടി ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. കമ്പനിയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അടുത്തിടെ, ടിക് ടോക്കിന്റെ വെബ്സൈറ്റ് ഭാഗികമായി ആക്സസ് ചെയ്യാന്‍ കഴിയുന്നതായി…

      Read More »
    • ഗാസയിലേക്ക് ആഴ്ന്നിറങ്ങി ഇസ്രയേല്‍ ആക്രമണങ്ങള്‍; പരക്കം പാഞ്ഞ് ജനം; പൊട്ടിത്തെറിക്കുന്നത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പഴയ വാഹനങ്ങളെന്നു പ്രദേശവാസികള്‍; ബന്ദികളെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു

      കെയ്‌റോ: ഗാസ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തില്‍ സായുധ വാഹനങ്ങളുമായി കൂടുതല്‍ ശക്തമായ നീക്കങ്ങളുമായി ഇസ്രയേല്‍. ഏറ്റവുമൊടുവിലുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 19 പേരെങ്കിലും മരിച്ചെന്ന് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇസ്രയേല്‍ ഗാസയില്‍ വംശഹത്യയാണു നടത്തുന്നതെന്നു ലോകത്തെ മുന്‍നിര ജെനോസൈഡ് സ്‌കോളേഴ്‌സ് അസോസിയേഷന്‍ പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് ആക്രമണം കടുപ്പിക്കുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. എന്നാല്‍, അസോസിയേഷന്‍ ഓഫ് ജെനോസൈഡ് സ്‌കോളേഴ്‌സിന്റെ റിപ്പോര്‍ട്ടുകളോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഗാസയില്‍ വംശഹത്യയല്ല നടക്കുന്നതെന്നും ഹമാസില്‍നിന്ന് ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കമാണെന്നും ഇസ്രയേല്‍ നേരത്തേ പറയുന്നതുതന്നെ ആവര്‍ത്തിക്കുകയാണ്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ കിഴക്കന്‍ മേഖലകളിലേക്ക് അയച്ചതിനുശേഷം വിദൂര നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിച്ചു പൊട്ടിത്തെറിപ്പിക്കുകയാണു ചെയ്യുന്നതെന്നു ഷെയ്ഖ് റഡ്‌വാനിലെ നാട്ടുകാര്‍ പറഞ്ഞു. നിരവധി വീടുകള്‍ തകര്‍ന്നു. കുടുംബങ്ങള്‍ പരക്കംപാച്ചിലിലാണിപ്പോഴെന്നും ഇവര്‍ പറഞ്ഞു. ഗാസയില്‍ അറബിയില്‍ എഴുതിയ കുറിപ്പുകള്‍ വിതരണം ചെയ്തശേഷം തെക്കന്‍ മേഖലകളിലേക്കു പോകണമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്നും ഇവിടെ തുടര്‍ന്നാല്‍ മരണം മാത്രമാകും ബാക്കിയെന്നും റഡ്‌വാനിലെ പ്രദേശവാസകള്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ 24…

      Read More »
    • എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയും റഷ്യയും ഒന്നിച്ചു നിന്നെന്ന് പ്രധാനമന്ത്രി; മോദിയെ പ്രിയ സുഹൃത്തെന്നു വിശേഷിപ്പിച്ച് പുടിന്‍; ചൈനയില്‍ പിറന്നത് പുതിയ ശാക്തിക സമവാക്യം

      ബീജിംഗ്: യു.എസിന്റെ തീരുവ ഭീഷണി അവഗണിച്ച് റഷ്യയുമായി കൂടുതല്‍ അടുക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യാപ്യാരമടക്കം വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഷങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടി നടക്കുന്ന വേദിയില്‍നിന്ന് മോദിയും പുട്ടിനും ഒരേ കാറിലാണ് ചര്‍ച്ചയ്ക്ക് എത്തിയത്. തന്റെ പ്രിയപ്പെട്ട ഓറസ് ലിമോസിന്‍ കാറിലായിരുന്നു പുടിന്റെ യാത്ര. ഇതിലേക്കു മോദിയെയും ക്ഷണിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ എത്തുമ്പോഴെല്ലാം പുടിന്റെ യാത്ര ഓറസിലാണ്. ഒരിക്കല്‍ നോര്‍ട്ട് കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് ഇതുപോലൊന്നു സമ്മാനിക്കുകയും ചെയ്തിരുന്നു. നരേന്ദ്രമോദിയും വ്‌ലാഡിമിര്‍ പുട്ടിനും തമ്മിലുള്ള വ്യക്തിബന്ധം വ്യക്തമാക്കുന്നതായിരുന്നു ടിയാന്‍ജിനിലെ കാഴ്ചകള്‍. എസ്.സി.ഒ ഉച്ചകോടിക്കുശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പോകുമ്പോള്‍ തന്റെ കാറില്‍ കയറാന്‍ പുട്ടിന്‍ മോദിയെ ക്ഷണിക്കുകയായിരുന്നു. 10 മിനിറ്റ് കാത്തുനില്‍ക്കുകയും ചെയ്തു. വ്യാപാരം, ബഹിരാകാശം, സുരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായെന്ന് മോദി അറിയിച്ചു.…

      Read More »
    • വ്യാപാര ബന്ധം ‘ഏകപക്ഷീയമായ ഒരു ദുരന്തം’ ;ഇന്ത്യ താരിഫ് കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ് ; വെളിപ്പെടുത്തല്‍ മോദി-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ

      ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക ബന്ധം വഷളായ താരിഫ് പ്രശ്‌നത്തില്‍ അമേരിക്കയില്‍ നിന്ന് ഈടാക്കുന്ന ഉയര്‍ന്ന താരിഫ് പൂര്‍ണ്ണമായും ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ ഏറെ വൈകിപ്പോയെന്നും യു.എസ്. പ്രസിഡന്റ്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം ‘ഏകപക്ഷീയമായ ഒരു ദുരന്തം’ ആണെന്നും പറഞ്ഞു. യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ‘ഒന്നുമില്ലാത്ത അവസ്ഥയിലേക്ക്’ കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ ഇത് ഏറെ വൈകിയെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ ബിസിനസ്സുകള്‍ക്ക് ഇന്ത്യയില്‍ വിപണി ലഭ്യമാക്കുന്നതില്‍ ഇറക്കുമതി തീരുവകള്‍ തടസ്സം സൃഷ്ടിച്ചു. ഞങ്ങള്‍ ഇന്ത്യയുമായി വളരെ കുറഞ്ഞ വ്യാപാരം മാത്രമേ ചെയ്യുന്നുള്ളൂ, പക്ഷേ അവര്‍ ഞങ്ങളുമായി വലിയ തോതിലുള്ള വ്യാപാരം നടത്തുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവര്‍ ഞങ്ങള്‍ക്ക് വലിയ അളവില്‍ സാധനങ്ങള്‍ വില്‍ക്കുന്നു. അവര്‍ക്ക് ഏറ്റവും വലിയ ‘കക്ഷികള്‍’ ഞങ്ങളാണ്. എന്നാല്‍ ഞങ്ങള്‍ അവര്‍ക്ക് വളരെ കുറച്ച് മാത്രമേ വില്‍ക്കുന്നുള്ളൂ. പതിറ്റാണ്ടുകളായി ഇത് പൂര്‍ണ്ണമായും ഏകപക്ഷീയമായ ബന്ധമായിരുന്നു. ഇന്ത്യ ഞങ്ങളില്‍ നിന്ന്…

      Read More »
    Back to top button
    error: