World
-
അധികാരമേറ്റയുടൻ ഇന്ത്യയ്ക്ക് ആദ്യ പരിഗണന നല്കി താരിഖ്; ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ പുനഃരാരംഭിക്കാൻ നിർദ്ദേശം; ഇരുരാജ്യങ്ങൾക്കുമിടയിലെ അകൽച്ച കുറയുന്നു?
ധാക്ക: ഇന്ത്യൻ പൗരർക്കുള്ള വിസ സേവനങ്ങൾ ബംഗ്ലാദേശ് ഹൈക്കമ്മിഷൻ വെള്ളിയാഴ്ച പുനഃരാരംഭിച്ചു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ പുനഃക്രമീകരണത്തിനുള്ള ആദ്യ ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടുന്നു. താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്നുദിവസം പൂർത്തിയാകുമ്പോഴാണ് നടപടി. രണ്ടുമാസം മുൻപാണ് ഇന്ത്യൻ പൗരർക്കുള്ള വിസ സേവനങ്ങൾ നിർത്തിവെച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തിന് ബിഎൻപി സർക്കാർ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഒരു മുതിർന്ന ഇന്ത്യൻ കോൺസുലാർ ഉദ്യോഗസ്ഥൻ പറഞ്ഞതിന് ഒരു ദിവസം ശേഷമാണ് ഈ നീക്കം. ഇന്ത്യാവിരുദ്ധ യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലുണ്ടായ തകർച്ചയെയും തുടർന്ന് ഇരുരാജ്യങ്ങളും ഡിസംബറിൽ വിസ സേവനങ്ങൾ നിർത്തിവെച്ചിരുന്നു. ഹാദിയുടെ മരണം ബംഗ്ലാദേശിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു, ഇത് ഇന്ത്യാവിരുദ്ധ നിലപാട് ശക്തമാക്കി. കടുത്ത നയതന്ത്ര പിരിമുറുക്കങ്ങൾക്ക് കാരണമായി. മുഹമ്മദ് യൂനുസിന്റെ പടിയിറക്കവും താരിഖിന്റെ കടന്നുവരവും ഇന്ത്യയുമായുള്ള ബന്ധത്തിൽ ഗുണപരമായ വഴിത്തിരിവിനുള്ള സൂചനയാണ്…
Read More » -
അന്യഗ്രഹജീവികൾ, പറക്കും തളികകൾ, ആകാശത്തെ അത്ഭുത പ്രതിഭാസങ്ങൾ എന്നിവയെല്ലാം ഉള്ളതാണോ? ആ രഹസ്യങ്ങളുടെ വസ്തുത താൻ പുറത്തുവിടുമെന്ന് ട്രംപ്; അതീവ രഹസ്യമായി സൂക്ഷിക്കപ്പെടുന്ന ബന്ധപ്പെട്ട രേഖകൾ ഉടൻ പുറത്തു വിടുമെന്ന് പ്രഖ്യാപനം
വാഷിംഗ്ടൺ: പ്രപഞ്ചത്തിൽ മനുഷ്യർ ഒറ്റയ്ക്കാണോ എന്ന കാലങ്ങളായുള്ള ചോദ്യത്തിനുള്ള യഥാർത്ഥ ഉത്തരം നല്കാമെന്ന പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. അന്യഗ്രഹജീവികൾ (Aliens), തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കൾ (UFO), അജ്ഞാത പ്രതിഭാസങ്ങൾ (UAP) എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രഹസ്യരേഖകളും പുറത്തുവിടാൻ താൻ യുദ്ധകാര്യ സെക്രട്ടറി ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് നിർദ്ദേശം ഉടൻ നൽകുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. അതീവ രഹസ്യമായ ഈ ഫയലുകൾ ജനങ്ങൾക്ക് മുന്നിലെത്തിക്കുമെന്ന ഉറപ്പ് അദ്ദേഹം നൽകിയത് ട്രൂത്ത് സോഷ്യലിലൂടെയാണ്. മുൻ പ്രസിഡന്റ് ഒബാമ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ തുടർച്ചയായാണ് ട്രംപിന്റെ ഈ നീക്കം കാണപ്പെടുന്നത്. ആകാശത്ത് വിശദീകരിക്കാനാകാത്ത ചില വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നും അവയുടെ ചലനരീതികൾ ശാസ്ത്രത്തിന് ഇപ്പോഴും അജ്ഞാതമാണെന്നും എന്നാൽ ഏരിയ 51ൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് പഠിക്കുന്ന സംവിധാനമില്ലെന്നുമൊക്കെ അടുത്തയിടെ ഒബാമ ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ അന്ന് ഒബാമ നിർത്തിയ ഇടത്തുനിന്നും ഒരുപടി കൂടി കടന്ന്, ആ രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ആദ്യ പ്രസിഡന്റ് എന്ന ലേബൽ സ്വന്തമാക്കാനാണ് ഇപ്പോൾ ട്രംപ്…
Read More » -
ഇറാൻ നേതാക്കളെ ഉന്മൂലനം ചെയ്യാൻ പദ്ധതി തയാറാക്കി യുഎസ്? യുദ്ധമാണോ, കരാറാണോയെന്ന് 10 ദിവസത്തിനുള്ളിൽ അറിയാം, ഇറാനുമായി ഒരു കരാറുണ്ടാക്കുക എളുപ്പമല്ലെന്ന് വർഷങ്ങൾ കൊണ്ട് തെളിഞ്ഞതാണ്- ട്രംപ്
വാഷിങ്ടൺ: അമേരിക്ക ഇറാനുമായി ഒരു കരാറിലെത്തുമോ അതോ സൈനിക നടപടി സ്വീകരിക്കുമോ എന്നത് അടുത്ത പത്ത് ദിവസത്തിനുള്ളിൽ ലോകം അറിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ബോർഡ് ഓഫ് പീസിന്റെ ഉദ്ഘാടന യോഗത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിച്ച ട്രംപ്, ‘നമ്മൾ ഒരു അർഥവത്തായ കരാർ ഉണ്ടാക്കണം, അല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’ എന്നും പറഞ്ഞു. ഇറാനുമായി വിവേകപൂർണമായ ഒരു കരാറുണ്ടാക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് വർഷങ്ങൾകൊണ്ട് തെളിഞ്ഞതാണെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇറാന്റെ ആണവപദ്ധതി ഉപേക്ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രണ്ടാംവട്ട ചർച്ച ചൊവ്വാഴ്ച ജനീവയിൽ പൂർത്തിയായിരുന്നു. ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് ഇരുപക്ഷവും പറയുന്നത്. അന്തിമകരാറിനുള്ള രൂപരേഖയുണ്ടാക്കി മൂന്നാംഘട്ടചർച്ചയിലേക്കുപോകാനാണ് ഇരുകക്ഷികളും തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ കരാറിലെത്താനായില്ലെങ്കിൽ ഇറാനെതിരെയുള്ള നടപടികൾ യുഎസ് സജീവമായി ആലോചിച്ച് വരികയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മധ്യേഷ്യയിൽ 22 വർഷത്തിനിടയിലെ ഏറ്റവും വലിയ സൈനിക സന്നാഹങ്ങൾക്കാണ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. ഇറാനു നേരെ ആക്രമണം…
Read More » -
ഇന്ത്യ-പാക് യുദ്ധം നിര്‍ത്തിച്ചെന്ന് വീണ്ടും അവകാശവാദം; പുതിയ ട്വിസ്റ്റുമായി ട്രംപ്: ‘വിലകൂടിയ 11 വിമാനങ്ങള്‍ വെടിവെച്ചിട്ടു’; ഞാന്‍ ഈ പറയുന്നത് നരേന്ദ്ര മോദി കാണുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ്
വാഷിംഗ്ടണ്‍: 2025 മെയിലെ യുദ്ധത്തിനിടെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ താന്‍ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓപ്പറേഷന്‍ സിന്ദൂറില്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇന്ത്യ പലതവണ നിഷേധിച്ചിട്ടും ട്രംപ് അവകാശവാദം ആവര്‍ത്തിക്കുന്നതില്‍ ദുരൂഹത. ഗാസ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ ‘ബോര്‍ഡ് ഓഫ് പീസ്’ (Board of Peace) പരിപാടിയില്‍ സംസാരിക്കവെ, വിമാനങ്ങള്‍ വെടിവെച്ചിട്ടു എന്ന അവകാശവാദം ട്രംപ് ഒരിക്കല്‍ കൂടി ഉന്നയിച്ചു. ’11 ജെറ്റുകള്‍ വെടിവെച്ചിട്ടു’ എന്നാണ് അദ്ദേഹം ഇത്തവണ ആരോപിച്ചത്. ഈ അവകാശവാദവും ഇന്ത്യ ശക്തമായി നിഷേധിച്ചതാണ്. ‘ധാരാളം പണം നഷ്ടമാകുന്ന അവസ്ഥ വന്നപ്പോള്‍, തങ്ങള്‍ക്ക് യുദ്ധം വേണ്ടെന്ന് അവര്‍ പറഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്. 11 ജെറ്റുകള്‍ വെടിവെച്ചിട്ടു. വളരെ വിലകൂടിയ ജെറ്റുകള്‍’- ട്രംപ് പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം തടഞ്ഞത് താനാണെന്ന് കഴിഞ്ഞ മാസങ്ങള്‍ക്കിടെ 80-ലധികം തവണ ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. മാത്രമല്ല, വെടിവെച്ചിട്ട വിമാനങ്ങളുടെ എണ്ണത്തെക്കുറിച്ച് പലപ്പോഴായി വ്യത്യസ്ത കണക്കുകളാണ് അദ്ദേഹം നല്‍കുന്നത്.…
Read More » -
നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണിലുണ്ട് ഇന്ത്യയെ സഹായിച്ചേക്കാവുന്ന അപൂര്‍വ നിധി; ഇത് സ്വര്‍ണമല്ല! ശതകോടികള്‍ വിലമതിക്കുന്ന ധാതു നിക്ഷേപങ്ങള്‍! റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ചൈനയുടെ കുത്തക തകര്‍ക്കുമോ ഇ-മാലിന്യ ഇന്ത്യ?
ന്യൂഡല്‍ഹി: ലോകത്തേറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ സാന്ദ്രതയുള്ള ഇന്ത്യ, ഇലക്‌ട്രോണിക് പാഴ് വസ്തുക്കളുടെ കേന്ദ്രമായി മാറുന്നെന്ന പരിദേവനം ഉയരാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. എന്നാല്‍, വീടുകളിലെ മൂലയ്ക്കു പൊടിപിടിച്ചിരിക്കുന്ന പഴയ കേടായ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുമൊന്നും അങ്ങനെ കളയേണ്ടവയല്ല. അവ വെറും ഇലക്‌ട്രോണിക് ജഡങ്ങളല്ല, പകരം ശതകോടികള്‍ വിലമതിക്കുന്ന, ഉയര്‍ന്ന സാന്ദ്രതയുള്ള ധാതു നിക്ഷേപങ്ങളാണ്! ആറ്റോമിക് പരമാധികാരം ഇന്ത്യ ആറ്റോമിക് പരമാധികാരത്തിലേക്ക് (Atomic Sovereignty) കുതിക്കുമ്പോള്‍, ഏതൊരു പരമ്പരാഗത ഖനിയേക്കാളും സമ്പന്നമായ കരുതല്‍ ശേഖരത്തിന് മുകളിലാണിരിക്കുന്നതെന്നാണ് ഇന്നു വ്യവസായ ലോകം തിരിച്ചറിയുന്നത്. ഒരു രാഷ്ട്രത്തിന് തന്ത്രപ്രധാനമായ വസ്തുക്കളെ ആറ്റം (അണു) തലത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നതിനെയാണ് ‘ആറ്റോമിക് പരമാധികാരം’ എന്നു പറയുന്നത്. പ്രതിരോധ സംവിധാനങ്ങള്‍ക്കും അത്യാധുനിക സാങ്കേതിക വിദ്യക്കും ആവശ്യമായ കാന്തങ്ങള്‍, അതിശുദ്ധമായ ലോഹങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണ ഘടകങ്ങള്‍. സ്ട്രാറ്റജിക് ഗ്രേഡ് മെറ്റീരിയല്‍സ് (Strategic-grade materials) എന്ന് ശാസ്ത്രലോകം വിളിക്കും. വിദേശ ശക്തികളെ ആശ്രയിക്കാതെ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്നത് മുതല്‍…
Read More » -
മണലാരണ്യത്തിലെ അത്ഭുത വീണ്ടെടുക്കല്‍: ഇറാഖിലെ ശത്രുപാളയത്തില്‍ തകര്‍ന്നുവീണ അമേരിക്കയുടെ അഭിമാനമായ 580 കോടിയുടെ യുദ്ധവിമാനത്തെ സൈന്യം തിരികെ പിടിച്ച കഥ; നേരിട്ടത് സ്‌നൈപ്പര്‍ ആക്രമണം മുതല്‍ ഷെല്ലിംഗ് വരെ
വാഷിംഗ്ടണ്‍/ബാഗ്ദാദ്: യുദ്ധഭൂമിയില്‍ തകര്‍ന്നുവീഴുന്ന അത്യാധുനിക യുദ്ധവിമാനങ്ങള്‍ ശത്രുക്കള്‍ക്ക് ലഭിക്കാതിരിക്കാന്‍ ബോംബിട്ടു നശിപ്പിക്കുക എന്നതാണ് സാധാരണ രീതി. എന്നാല്‍, ഇറാഖിലെ അത്യന്തം അപകടകരമായ ഒരു മണലാരണ്യത്തില്‍ തകര്‍ന്നുവീണ തങ്ങളുടെ അഭിമാനമായ എംവി 22 ഓസ്‌പ്രേ (—-) വിമാനത്തെ വീണ്ടെടുക്കാന്‍ അമേരിക്കന്‍ സൈന്യം നടത്തിയത് മാസങ്ങള്‍ നീണ്ട സാഹസികമായ ഒരു ‘രഹസ്യ’ ദൗത്യമാണ്. 70 ദശലക്ഷം ഡോളര്‍ (ഏകദേശം 580 കോടി രൂപ) വിലമതിക്കുന്ന ഈ വിമാനം വീണ്ടെടുക്കാന്‍ നടത്തിയ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ മുതല്‍ ഓസ്‌പ്രേയുടെ ജനനം വരെ ഈ കഥ തുടങ്ങുന്നത് 1979-ലെ ഇറാന്‍ ബന്ദി പ്രതിസന്ധിയില്‍ നിന്നാണ്. ഇറാനിലെ യുഎസ് എംബസിയില്‍ ബന്ദികളാക്കപ്പെട്ട അമേരിക്കക്കാരെ രക്ഷിക്കാന്‍ നടത്തിയ ‘ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ’ (Operation Eagleclaw) പരാജയപ്പെട്ടത് അമേരിക്കന്‍ സൈന്യത്തിന് വലിയൊരു പാഠമായിരുന്നു. ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിക്കുകയും സാങ്കേതിക തകരാറുകള്‍ സംഭവിക്കുകയും ചെയ്ത ആ ദുരന്തമാണ്, ഒരു വിമാനത്തിന്റെ വേഗതയും ഹെലികോപ്റ്ററിന്റെ വഴക്കവുമുള്ള പുതിയൊരു യുദ്ധവിമാനത്തെക്കുറിച്ച്…
Read More » -
കുത്തിത്തിരിപ്പ് ഉണ്ടാക്കി, ഒടുവില്‍ യുടേണും അടിച്ചു; ബംഗ്ലാദേശ് ടീം ട്വന്റി20 ലോകകപ്പില്‍ കളിക്കാത്തതിന് കാരണം പാകിസ്താനെന്ന് എസിസി സിഇഒ; ‘മുഹ്‌സിന്‍ നഖ്‌വി നടത്തിയത് കൊലച്ചതി’
ന്യൂഡല്‍ഹി: ബംഗ്ലാദേശ് ടീം മാനേജ്‌മെന്റില്‍ കുത്തിത്തിരിപ്പുണ്ടാക്കിയതും ഇന്ത്യയിലേക്ക് ഇല്ലെന്ന നിലപാടില്‍ എത്തിച്ചതും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയാണെന്ന് ഗുരുതര ആരോണം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കിയിരുന്നു. സുരക്ഷ നല്‍കാമെന്ന ഐസിസി നിരന്തരം ആവര്‍ത്തിച്ചിട്ടും ഇവര്‍ വഴങ്ങിയില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) തങ്ങളുടെ ടീമില്‍ നിന്ന് മുസ്തഫിസുര്‍ റഹ്‌മാനെ നീക്കം ചെയ്യണമെന്ന് ബിസിസിഐ (BCCI) ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബംഗ്ലാദേശ് ഇത്തരമൊരു തീരുമാനമെടുത്തത്. ബംഗ്ലാദേശിനെ ഒഴിവാക്കിയപ്പോള്‍, ഐസിസി അംഗരാജ്യങ്ങളില്‍ പാകിസ്ഥാന്‍ മാത്രമാണ് അവര്‍ക്ക് പിന്തുണ അറിയിച്ചത്. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് അവര്‍ വ്യാജമായി ഭീഷണി മുഴക്കിയെങ്കിലും പിന്നീട് ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി. ഇപ്പോള്‍, ബംഗ്ലാദേശിന്റെ ഈ അവസ്ഥയ്ക്ക് കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി മുഹ്‌സിന്‍ നഖ്വിയാണെന്ന് മുന്‍ ബിസിബി (BCB) ജനറല്‍ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ACC) സിഇഒയുമായ സയ്യിദ് അഷ്റഫുള്‍ ഹഖ് കുറ്റപ്പെടുത്തി.…
Read More » -
കളിക്കളത്തിലേക്ക് പടരുന്ന യുദ്ധങ്ങള്‍; കളിയിലെ മര്യാദകേടു പോലും ‘ന്യൂ നോര്‍മല്‍’; ‘ഷാസ്- വസ്’ സൗഹൃദങ്ങള്‍ പോലെ ഇനിയൊന്നില്ലേ? ഏകപക്ഷീയമായി മാറുന്ന ഇന്ത്യ- പാക് മത്സരങ്ങള്‍; മൈതാനത്ത് ഇല്ലാത്ത ആവേശം വാര്‍ത്തകളില്‍ ഇനി എത്രകാലം?
അതിവിദൂരമല്ലാത്ത ഭൂതകാലത്തില്‍, സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ വാര്‍ത്തകള്‍ക്കപ്പുറം കളികളിലേക്കു പടരാത്ത നാളുകള്‍ മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ അങ്ങേയറ്റം ആവേശകരവും സമ്മര്‍ദ്ദം നിറഞ്ഞതും മികച്ച ഗുണനിലവാരമുള്ളതുമായിരുന്നു. ഇരുവശത്തും മിന്നിത്തിളങ്ങുന്ന സൂപ്പര്‍ താരങ്ങളുടെ നിര. ഇന്ത്യയ്ക്ക് ബാറ്റിംഗ് കരുത്തുണ്ടായിരുന്നപ്പോള്‍, പാകിസ്ഥാന് ലോകോത്തര ഫാസ്റ്റ് ബൗളര്‍മാരുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു. ജെഫ്രി ബോയ്‌ക്കോട്ടിന്റെ വാക്കുകള്‍ കടമെടുത്താല്‍ ‘ഒരു ഓറഞ്ച് കൊണ്ട് പോലും സ്വിംഗ് ചെയ്യിക്കാന്‍ കഴിവുള്ളവര്‍’. ഈ രണ്ട് അഭിമാന രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ പോരാട്ടങ്ങള്‍ തന്നെയായിരുന്നു – വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍. കളിക്കാര്‍ പരസ്പരം നോക്കുക പോലും ചെയ്യാത്ത, കൈകൊടുക്കാനോ സൗഹൃദം പങ്കിടാനോ തയ്യാറാവാത്ത ഇന്നത്തെ കാലഘട്ടത്തിന് വിരുദ്ധമായി, അന്നത്തെ ഇന്ത്യന്‍-പാകിസ്ഥാന്‍ താരങ്ങള്‍ കാലത്തെ അതിജീവിച്ച ദീര്‍ഘകാല സൗഹൃദങ്ങള്‍ കെട്ടിപ്പടുത്തിരുന്നു. ‘ഷാസ്- വസ്’ (രവി ശാസ്ത്രി-വസീം അക്രം) ചങ്ങാത്തമെന്നുപോലും അറിയപ്പെട്ടിരുന്ന സൗഹൃദത്തിന്റെ ഇഴയടുപ്പം. ദേശീയതയ്ക്ക് അപ്പുറമായിരുന്നു ഇരുവര്‍ക്കുമിടയിലെ ഊഷ്മളത. എന്നാലിപ്പോള്‍ നാം വിഷയത്തില്‍ നിന്ന് മാറുകയാണോ? പ്രൊഫഷണലിസത്തിന് പുതിയ അര്‍ത്ഥങ്ങള്‍…
Read More » -
റഷ്യയുമായി കൈകോർക്കാൻ ഇറാൻ? ഇറാനെ തൊട്ടുപോകരുത്, അത് തീക്കളിയാകും!! ഇറാൻ ആഗ്രഹിക്കുന്നത് സമാധാനപരമായ ആണവ പദ്ധതിസ കരാർ ലംഘിക്കാൻ അവർ ആഗ്രഹിക്കുന്നില്ല- റഷ്യൻ വിദേശകാര്യ മന്ത്രി… ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖലയിലും ഒമാൻ കടലിലും ഇറാൻ- റഷ്യ സംയുക്ത നാവികാഭ്യാസം
മോസ്കോ: ഇറാനെ ആക്രമിക്കാനുള്ള യുഎസ് നീക്കം തീക്കളിയാണെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. ഇറാനെതിരെ അമേരിക്ക നടത്തുന്ന പുതിയ സൈനിക നീക്കങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിൻറെ മുന്നറിയിപ്പ്. ജനീവയിൽ അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നതിന് പിന്നാലെയാണ് ലാവ്‌റോവിന്റെ ഈ നിർണ്ണായക ഇടപെടൽ. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ മുൻപ് നടന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങളെ ബാധിച്ചുവെന്നും അത് ഒരു ആണവ ദുരന്തത്തിന് വഴിവെക്കാമായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മേഖലയിലെ ഒരു രാജ്യവും യുദ്ധമോ സംഘർഷമോ ആഗ്രഹിക്കുന്നില്ല. അമേരിക്കയുടെയും ഇസ്രായേലിൻറെയും ഇത്തരം നീക്കങ്ങൾ തീക്കളി ആണെന്ന് ലാവ്‌റോവ് വിശേഷിപ്പിച്ചു. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത് ഉൾപ്പെടെ മേഖലയിൽ അടുത്ത കാലത്തുണ്ടായ പോസിറ്റീവ് മാറ്റങ്ങളെ അട്ടിമറിക്കാൻ മാത്രമേ പുതിയ സംഘർഷങ്ങൾ സഹായിക്കൂ. അതുപോലെ ഇറാൻ സമാധാനപരമായ ആണവ പദ്ധതിയാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യ വിശ്വസിക്കുന്നു. അമേരിക്ക വിശ്വസിക്കുന്നതുപോലെ ആണവ വ്യാപന നിരോധന…
Read More » -
ഭർത്താവിന് ഭാര്യയെ അടിക്കാം, വേണ്ടിവന്നാൽ കാലുമടക്കി തൊഴിക്കാം…പക്ഷെ എല്ലൊടിയാനോ, പ്രത്യക്ഷത്തിൽ മുറിവോ കാണരുത്… ഭാര്യയെ തല്ലുന്നത് മതപണ്ഡിതനായാൽ ഉപദേശിച്ച് വിടും, സാധാരണക്കാരന് 15 ദിവസം തടവ്, ശിക്ഷിക്കണേൽ ഭാര്യ ജഡ്ജിക്കു മുന്നിൽ ശരീരത്തിലെ മുറിവ് കാണിച്ച് ബോധ്യപ്പെടുത്തണം!! ഭർത്താവിന്റെ അനുമതിയില്ലാതെ ബന്ധുവീട്ടിൽ പോയാൽ 3 മാസം ജയിലിൽ- പ്രാകൃത നിയമമിറക്കി താലിബാൻ
കാണ്ഡഹാർ: ഗാർഹിക പീഡനം നിയമവിധേയമാക്കി താലിബാൻ. ഭർത്താക്കന്മാർക്ക് ഭാര്യയെ ഉപദ്രവിക്കാം, എന്നാൽ എല്ലൊടിയുകയോ, ശരീരത്തിൽ പ്രത്യേക്ഷത്തിൽ മുറിവുകൾ കാണപ്പെടുകയോ ചെയ്യരുതെന്ന് നിയമത്തിൽ പറയുന്നു. ഇവരുടെ കുട്ടികളെയും ഇത്തരത്തിൽ ശിക്ഷിക്കാം. താലിബാൻ്റെ പ്രധാന നേതാവായ ഹിബത്തുള്ള അഖുൻസാദയാണ് പുതിയ പീനൽ കോഡിന് അംഗീകാരം നൽകിയത്. അതുപോലെ ശിക്ഷാവിധികളിലും കുറ്റവാളിക്ക് സമൂഹത്തിലുള്ള പ്രതിച്ഛായ അനുസരിച്ച് മാറ്റമുണ്ട്. സ്ത്രീയെ മാരകമായി ഉപദ്രവിച്ച് പരുക്കേൽപ്പിച്ചാൽ, അതും പ്രത്യക്ഷമായി കാണുന്ന രീതിയിലുള്ള മുറിവാണെങ്കിൽ അയാൾക്ക് 15 ദിവസം മാത്രം ജയിൽവാസം അനുഭവിച്ചാൽ മതി. എന്നാൽ പരാതിക്കാരി കോടതിയിൽ താൻ നേരിട്ട അതിക്രമം വിജയകരമായി തെളിയിച്ചാൽ മാത്രമേ പ്രതിക്ക് ശിക്ഷ ലഭിക്കുകയുള്ളു. ശരീരം മുഴുവനായി മറച്ച് ജഡ്ജിക്ക് മുമ്പാകെ ഇരയ്ക്ക് മുറിവുകൾ കാണിക്കാം. കോടതിയിൽ സ്ത്രീകൾക്ക് ഒപ്പം ഭർത്താവ് അല്ലെങ്കിൽ അകമ്പടിയായി കുടുംബത്തിലെ മറ്റൊരു പുരുഷൻ നിർബന്ധമായും ഉണ്ടാകണം. എന്നാൽ ഭർത്താവിന്റെ അനുവാദമില്ലാതെ സ്ത്രീകൾ ബന്ധുക്കളെ സന്ദർശിച്ചാൽ മൂന്നു മാസം വരെ ജയിലഴിക്കുള്ളിലാകും. പീനൽ കോഡിലെ ആർട്ടിക്കിൾ 9ൽ അഫ്ഗാൻ…
Read More »