World
-
ഹമാസിൻ്റെ റോക്കറ്റ് ആക്രമണത്തില്‍ തിരിച്ചടിച്ച് ഇസ്രായേല്‍
ടെൽ അവീവ്: പാലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ റോക്കറ്റ് ആക്രമണത്തില്‍ തിരിച്ചടിച്ച് ഇസ്രായേല്‍. ഗാസ മുനമ്ബിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമസേന കനത്ത ആക്രമണം തുടങ്ങി. പലസ്തീൻ തീവ്രവാദ സംഘടനയ്‌ക്കെതിരെ ‘ഓപ്പറേഷൻ അയണ്‍ സ്വാര്‍ഡ്സ്’ പ്രഖ്യാപിച്ചാണ് ഇസ്രായേലിന്റെ തിരിച്ചടി.ഓപ്പറേഷന്‍ ‘അല്‍ അഖ്സ ഫ്ളഡ്’ എന്ന പേരിലാണ് ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. 20 മിനിറ്റുകൊണ്ട് 5000 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വിട്ടതായാണ് റിപ്പോര്‍ട്ട്. ഒരു പതിറ്റാണ്ടിനിടെ ഇസ്രായേല്‍ നേരിടുന്ന ഏറ്റവും വലിയ ആക്രമണമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കരയിലൂടെയും കടലിലൂടെയും ഹമാസിന്റെ നുഴഞ്ഞു കയറ്റുമുണ്ടായതായും റിപ്പോർട്ടുണ്ട്. അതേസമയം”നമ്മള്‍ ഒരു യുദ്ധത്തിലാണ്, ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കും.. ശത്രുക്കള്‍ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയുള്ള തിരിച്ചടിയായിരിക്കും നൽകുക. വലിയ വില അവർ നല്‍കേണ്ടിവരും”- ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.
Read More » -
ഇസ്രായേലിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണം
ടെൽഅവീവ്: ഇസ്രായേലിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണം.ഗാസയില്‍ നിന്നാണ് ഡസൻ കണക്കിന് റോക്കറ്റ് ഇസ്രായേലിലേക്ക് തൊടുത്ത് വിട്ടിരിക്കുന്നത്. രാവിലെ 06:30 ന് ഗാസയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ നിന്നാണ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായിരിക്കുന്നത്.ഇതേതുടര്‍ന്ന്, ഗാസയില്‍ നിന്ന് നിരവധി ഭീകരര്‍ ഇസ്രായേല്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. അതേസമയം, തിരിച്ചടി നൽകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.
Read More » -
കാനഡയിൽ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
ഒട്ടാവ:കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ശനിയാഴ്ചയാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. പൈപ്പര്‍ പിഎ-34 സെനെക എന്ന ഇരട്ട എഞ്ചിനുകളുള്ള ലൈറ്റ് എയര്‍ക്രാഫ്റ്റാണ് തകര്‍ന്നത്. വിമാനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ ട്രെയിനി പൈലറ്റുമാരും മറ്റൊരു പൈലറ്റുമാണ് മരിച്ചത്. മുംബൈ സ്വദേശികളായ അഭയ് ഗദ്രു, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. വിമാനം തകര്‍ന്നതിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡ് അന്വേഷണം ആരംഭിച്ചു.
Read More » -
നഷ്ടപ്പെട്ടത് 8 ലക്ഷം രൂപ അടങ്ങിയ വാലറ്റ്; പന്ത്രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ സംഭവിച്ചത്!
ടെല്‍അവീവ്: പതിനായിരം ഡോളര്‍ (8 ലക്ഷം രൂപ) അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ട യുവാവിനെ സഹായിക്കാന്‍ ഒരു റെയില്‍വേ സ്‌റ്റേഷന്‍ ഒന്നടങ്കം രംഗത്തിറങ്ങി. ഒടുവില്‍ 12 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ നഷ്ടപ്പെട്ട പഴ്‌സ് വീണ്ടെടുത്ത് ഉടമയ്ക്കു കൈമാറി. ഇസ്രയേല്‍ സ്വദേശി ഇത്സാക്ക് ഷിട്രിറ്റിന്‍െ്‌റ നഷ്ടപ്പെട്ട പഴ്‌സ് വീണ്ടെടുക്കാനാണ് ഇ്രതയും വലിയ തിരച്ചില്‍ മഹാമഹം അരങ്ങേറിയത്. ബെന്‍-ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലെ സാവിഡോര്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് ട്രെയിനി യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ഷിട്രിറ്റ് മനസാന്നിധ്യം നഷ്ടമാകാതെ പണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞ ഉടനെ അവര്‍ സ്റ്റേഷന്‍ മാനേജരായ മാനി നെതാനിയോട് പരാതി പറഞ്ഞു. പരാതി ലഭിച്ച ഉടനെ നെതാനി ബെന്‍-ഗുറിയോണ്‍ എയര്‍പോര്‍ട്ട് സ്റ്റേഷന്‍ ജീവനക്കാരെ അറിയിച്ചു. പിന്നീടെല്ലാം ഒരു സിനിമാക്കഥ പോലെയായിരുന്നു. നിരവധി പേരാണ് ആ വിലയുള്ള വാലറ്റ് അന്വേഷിക്കാനിറങ്ങിയതെന്ന് ഇസ്രായേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു. എയര്‍പോര്‍ട്ട് ജീവനക്കാരും നഷ്ടപ്പെട്ട വാലറ്റ് തേടിയിറങ്ങി. പന്ത്രണ്ട് മണിക്കൂറോളമാണ് തിരച്ചില്‍ നീണ്ട് നിന്നത്. ഒടുവില്‍ പന്ത്രണ്ട്…
Read More » -
ഇറാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തര പോരാട്ടം നടത്തിയ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക് സമാധാന നൊബേൽ പുരസ്കാരം
ഓസ് ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇറാനിലെ മനുഷ്യാവകാശ പ്രവർത്തക നർഗസ് സഫിയ മുഹമ്മദിക്ക്. സ്ത്രീകളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം. ഇറാൻ ഭരണകൂടത്തിൻറെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരായ പോരാട്ടങ്ങളുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന നർഗസ് സഫിയ മുഹമ്മദി ജയിലിൽ വെച്ചാണ് പുരസ്കാര വാർത്ത അറിഞ്ഞത്. മനുഷ്യാവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ വ്യക്തിയാണ് നർഗസ് സഫിയ മുഹമ്മദി. വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലുമില്ലാതെ 31വർഷത്തെ ജയിൽ ശിക്ഷയാണ് നർഗസ് സഫിയ മുഹമ്മദിക്ക് വിധിച്ചിരുന്നത്. മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം ഇറാനിൽ ശക്തമായി നിലനിൽക്കുന്നതിനിടെയാണ് ഇത്തവണത്തെ സമാധാന നൊബേൽ പുരസ്കാരം ഇറാനിലേക്കെത്തുന്നത്. മുൻ വർഷങ്ങളിലും മനുഷ്യാവകാശങ്ങൾക്കായി വിവിധ ഭരണകൂടങ്ങളോട് ഏറ്റുമുട്ടി ജയിൽവാസം അനുഭവിക്കുന്നവർക്ക് നോബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിൻറെ പേരിൽ പെൺകുട്ടിയെ ഇറാൻറെ മത പൊലീസ് ക്രൂരമായി മർദ്ദിച്ചിരുന്നു. അതിനെതുടർന്നുള്ള പ്രക്ഷോഭങ്ങൾ ഇപ്പോഴും ഇറാനിൽ കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞയാഴ്ചയും…
Read More » -
ഭൂമിക്ക് ഭീഷണിയായി ബെന്നു; വന്നിടിച്ചാല്‍ 600 മൈല്‍ ചുറ്റളവില്‍ സര്‍വനാശം
നിരവധി അത്ഭുതങ്ങളുടെയും കൗതുകങ്ങളുടെയും ആകെ തുകയാണ് നമ്മുടെ പ്രപഞ്ചം. ചിലത് കൗതുകമാകുമ്പോള്‍ പ്രപഞ്ചത്തില്‍ മറ്റുചിലത് നമ്മില്‍ ആശങ്കയും ഉളവാക്കുന്നുണ്ട്. അത്തരത്തില്‍ കൗതുകമോ ആശങ്കയോ ഉളവാക്കുന്ന ഒരു വാര്‍ത്തയാണ് നാസയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 1610 അടി വീതിയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയെ വന്നിടിക്കാനുള്ള നേരിയ സാദ്ധ്യതയാണ് നാസയിലെ ഗവേഷകര്‍ കണ്ടെത്തിയത്. ബെന്നു എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഈയടുത്തൊന്നുമല്ല 159 വര്‍ഷങ്ങള്‍ക്കകം 2182 ല്‍ ഭൂമിയില്‍ വന്നിടിക്കാനുള്ള നേരിയ സാദ്ധ്യതയാണുള്ളത്. 2700 ല്‍ ഒന്ന് അഥവാ 0.037 ശതമാനം സാദ്ധ്യത മാത്രമാണ് ഇതിനുള്ളത്. 2182 സെപ്തംബര്‍ 24നാണ് ഇത് സംഭവിക്കുക. ഇങ്ങനെ സംഭവിച്ചാല്‍ 600 മൈല്‍ ചുറ്റുപാടില്‍ കാര്യമായ നാശം ഭൂമിയില്‍ സംഭവിക്കും. ആറ് വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്ന ഛിന്നഗ്രഹമാണ് ബെന്നു. 1999ലും 2005ലും 2011ലും ഈ ഛിന്നഗ്രഹം നമ്മുടെ അടുത്തുകൂടി വന്നുപോയി. 2020ല്‍ ഒസിരിസ്-റെക്‌സ് എന്ന പഠന മിഷന്‍ ഈ ഛിന്ന ഗ്രഹത്തിന്റെ പ്രതലത്തില്‍ സ്പര്‍ശിച്ചിരുന്നു. ഈ മിഷനിലെ…
Read More » -
അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍
വാഷിംഗ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ച നിലയില്‍. ന്യൂജേഴ്സിയിലെ പ്ലെയിന്‍സ്ബോറോയില്‍ താമസിക്കുന്ന തേജ് പ്രതാപ് സിംഗിനേയും കുടുംബത്തേയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാല്‍ പരിഹര്‍ (42) ഇവരുടെ 10 വയസുള്ള ആണ്‍കുട്ടി, ആറ് വയസുള്ള പെണ്‍കുട്ടി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് സിംഗ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച വൈകീട്ട് ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.
Read More » -
കേരളത്തിന്റെ വാറ്റ് ചാരായത്തെ കാനഡയുടെ മണ്ണിൽ പുതിയ ബ്രാൻഡ് ആക്കി രണ്ടു മലയാളി യുവാക്കൾ
കൊച്ചി : കേരളത്തിന്റെ തനി വാറ്റുചാരായത്തെ അങ്ങ് കാനഡയിൽ ഹിറ്റാക്കിയിരിക്കുകയാണ് രണ്ട് മലയാളി യുവാക്കൾ. ‘വിദേശ നാടൻ മദ്യം’ എന്നും ഇതിനെ പറയാം. കൊച്ചി വടുതല സ്വദേശി സജീഷ് ജോസഫ്, വൈക്കം സ്വദേശി അജിത് പത്മകുമാർ എന്നിവരാണ് കടുവ എന്നർഥം വരുന്ന ‘ടൈക’ ബ്രാൻഡിൽ കേരളത്തിന്റെ വാറ്റ് ചാരായത്തെ കാനഡയുടെ മണ്ണിൽ പുതിയ ബ്രാൻഡ് ആക്കിയത്. ടൈക എന്ന പേരിനൊപ്പം ആർട്ടിസനൽ അറാക്ക് എന്ന് ഇംഗ്ലിഷിലും ‘നാടൻ ചാരായം’ എന്നു മലയാളത്തിലും ചേർത്താണു ലേബലിങ്. സംഭവം തനി നടൻ തന്നെയാണ്, കുപ്പിയുടെ മറു വശത്ത് കേരളത്തിന്റെ നാടൻ കാഴ്ചകൾ കൃത്യമായി ഉണ്ട്. മലനിരകളും ആനയും പഴയ കെഎസ്ആർടിസി ബസും തെങ്ങുമെല്ലാം കുപ്പിയുടെ മറുപുറത്ത് ഇടംപിടിച്ചു. ഒരു കുപ്പിയിൽ 750 മില്ലി മദ്യമാണ് ഉള്ളത്. ഇത് ഓൺലൈൻ വഴിയും, കാനഡയിലെ ഒന്റാരിയോയിലുള്ള ഡിസ്റ്റിലറി വഴിയും വിൽപ്പന നടത്തുന്നുണ്ട്. മുത്തച്ഛൻ പറഞ്ഞിരുന്ന വാറ്റുചാരായത്തിന്റെ കൂട്ട് കണ്ടെത്തി സജീഷാണ് കോവിഡ് കാലത്തു കാനഡയിൽ ഈ…
Read More » -
സുഹൃത്തുക്കളുമായി ചേര്‍ന്ന മദ്യപാന മത്സരം; 2.28 ലക്ഷം രൂപ സമ്മാനം സ്വന്തമാക്കാനായി 10 മിനിറ്റിനുള്ളില്‍ ഒരു ലിറ്റര്‍ മദ്യം അകത്താക്കി, കുഴഞ്ഞുവീണു യുവാവിന് ദാരുണാന്ത്യം
ബെയ്ജിങ്: ഓഫീസിലെ പാർട്ടിയ്ക്കിടെ അമിതമായി മദ്യപിച്ച യുവാവിന് ദാരുണാന്ത്യം. ചൈനയിൽ നേരത്തെ നടന്ന സംഭവത്തെക്കുറിച്ച് ചൈന മോർണിങ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 20,000 യുവാന്റെ (2.28 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനം സ്വന്തമാക്കാനായി 10 മിനിറ്റിനുള്ളിൽ ഒരു ലിറ്റർ മദ്യമാണ് ഇയാൾ അകത്താക്കിയത്. വീര്യം കൂടിയ മദ്യം അമിതമായ അളവിൽ കഴിച്ച് അൽപം കഴിഞ്ഞപ്പോൾ തന്നെ ഇയാൾ കുഴഞ്ഞുവീണുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഷാങ് എന്ന യുവാവാണ് ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെട്ടതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓഫീസിലെ പാർട്ടിയ്ക്കിടെ ബോസാണ് മദ്യപാന മത്സരം പ്രഖ്യാപിച്ചത്. മദ്യപാനത്തിൽ ഷാങിനെ തോൽപ്പിക്കുന്നവർക്ക് 20,000 യുവാൻ സമ്മാനം നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഷാങ് ആദ്യം മദ്യപിച്ച് കഴിഞ്ഞപ്പോൾ അദ്ദേഹത്തേക്കാൾ മദ്യപിക്കുന്നയാൾക്ക് 5,000 യുവാൻ നൽകുമെന്ന് ബോസ് പ്രഖ്യാപിച്ചതായി സഹപ്രവർത്തകരിൽ ഒരാൾ പറഞ്ഞു. ആരും വെല്ലുവിളി ഏറ്റെടുക്കാതിരുന്നപ്പോൾ സമ്മാനത്തുക 10,000 യുവാനാക്കി വർദ്ധിപ്പിച്ചു. താൻ വിജയിച്ചാൽ എന്ത് തരുമെന്ന് ബോസിനോട് ഷാങ് ചോദിച്ചപ്പോൾ അദ്ദേഹം സമ്മാനത്തുക 20,000 യുവാനാക്കി ഉയർത്തി.…
Read More » -
യുഎസ്, ബ്രിട്ടീഷ് മുങ്ങിക്കപ്പലുകള്‍ക്കുവെച്ച കെണിയില്‍ കുടുങ്ങിയത് സ്വന്തം സൈനികർ ;55 ചൈനീസ് നാവികർ മരിച്ചതിന് പിന്നിൽ
ലണ്ടൻ: യുഎസ്, ബ്രിട്ടീഷ് മുങ്ങിക്കപ്പലുകള്‍ക്കുവെച്ച കെണിയില്‍പ്പെട്ടത് സ്വന്തം കപ്പൽ തന്നെ.ചൈനീസ് മുങ്ങിക്കപ്പലില്‍ 55 സൈനികര്‍ ശ്വാസംമുട്ടി മരിച്ചത് ചൈന വച്ച സ്വന്തം കെണിയിൽ എന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 21-നാണ് അപകടം നടന്നതെന്നാണ് ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ചൈനീസ് നാവികസേനയുടെ പി.എല്‍.എ 093-417 എന്ന ആണവ അന്തര്‍വാഹിനിയാണ് അപകടത്തില്‍പ്പെട്ടത്.കപ്പലിലെ ക്യാപ്റ്റനും 21 ഉന്നതഉദ്യോഗസ്ഥരും ഉള്‍പ്പെടെ മൊത്തം 55 നാവികരാണ് മരിച്ചത് യു.എസ്, ബ്രിട്ടീഷ് അന്തര്‍വാഹിനികളെ കുടുക്കാൻ ചൈനീസ് നാവികസേന സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയായിരുന്നു അപകടം. ഇതോടെ കപ്പലില്‍ ചില സാങ്കേതിക തകരാറുണ്ടായി. തകരാര്‍ പരിഹരിച്ച് കപ്പല്‍ ഉപരിതലത്തിലേക്കെത്തിക്കാൻ ആറു മണിക്കൂറോളം സമയമെടുത്തു. ഇതിനിടെ കപ്പലിലെ ഓക്സിജൻ തീര്‍ന്നതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.അതേസമയം ചൈന ഇത് നിഷേധിച്ചിട്ടുണ്ട്.
Read More »